Posts

Showing posts from October, 2020

ബംഗളൂരു മയക്കുമരുന്ന് കേസന്വേഷണം മലയാള സിനിമയിലേക്ക്; നാല് താരങ്ങളെ ചോദ്യംചെയ്തു

ദേശീയം (www.evisionnews.co): ബംഗളൂരു ലഹരിമരുന്നു കേസ് അന്വേഷണം മലയാള സിനിമയിലേക്കും. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ബിനീഷ് കോടിയേരിയുടെയും മുഹമ്മദ് അനൂപിന്റേയും സിനിമ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. നാല് സിനിമാ താരങ്ങളെ എന്‍.സി.ബി ചോദ്യം ചെയ്തു. ഇഡിയും ഇവരുടെ മൊഴിയെടുക്കും. സിനിമാ താരങ്ങളില്‍ സംവിധായകരടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. ബിനീഷ് കോടിയേരിയുടെ നിര്‍ദേശപ്രകാരം അനൂപ് മുഹമ്മദിന് പണം അയച്ചുകൊടുത്തവരുടെ വിവരശേഖരണമാണ് നടത്തിയിട്ടുള്ളത്. ഇഡിയും ഈ സിനിമാ താരങ്ങളുടെ മൊഴിയെടുക്കുമെന്നും അതിനായി നോട്ടീസ് നല്‍കിയെന്നുമാണ് വിവരം. Powered by Info News For You

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; നഗരമധ്യത്തില്‍ വെച്ച് പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

Image
ദേശീയം (www.evisionnews.co): ആന്ധ്രാപ്രദേശില്‍ പതിനേഴുകാരിയെ നഗരമധ്യത്തില്‍ വെച്ച് കഴുത്തറുത്ത് കൊന്നു. സായിബാബ ക്ഷേത്രത്തിന് സമീപം ഗജുവാക്ക സുന്ദരയ്യ കോളനിയിലാണ് സംഭവം നടന്നത്. വരലക്ഷ്മി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുമായി വഴക്കിട്ടതിന് ശേഷമാണ് അനില്‍ എന്ന യുവാവ് മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് കുട്ടിയുടെ കഴുത്തറുത്തത്. രക്തം വാര്‍ന്നാണ് കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കോളനിയ്ക്കടുത്ത് നില്‍ക്കുകയായിരുന്ന വരലക്ഷ്മിയുമായി പ്രതി അനില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയ ശേഷമാണ് ഇയാള്‍ കുട്ടിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. Powered by Info News For You

95 വയസുകാരിയെ കുളിമുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവം; സഹോദരന്റെ മകന്‍ അറസ്റ്റില്‍

Image
കൊഴിഞ്ഞാമ്പാറ: (www.kvartha.com 01.11.2020) എരുത്തേമ്പതിയില്‍ 95 വയസുകാരിയെ കുളിമുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ സഹോദരന്റെ മകന്‍ അറസ്റ്റില്‍. മലയാണ്ടികൗണ്ടനൂരിലെ വള്ളിയമ്മയെയാണ് വീടിനു പുറത്തുള്ള കുളിമുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അധ്യാപകനായ കുമാരസ്വാമിയാണ് അറസ്റ്റിലായത്. ജാമ്യത്തില്‍ വിട്ടയച്ചു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നു കൊഴിഞ്ഞാമ്പാറ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തുകയും വള്ളിയമ്മയെ കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഓര്‍മക്കുറവുള്ള വള്ളിയമ്മയെ സംരക്ഷിച്ചിരുന്നതു താനാണെന്നു കുമാരസ്വാമി പറഞ്ഞു. താന്‍ മറ്റൊരിടത്താണു താമസിക്കുന്നത്. വള്ളിയമ്മയുടെ വീടിനു ഗേറ്റ് ഇല്ല. പുറത്തിറങ്ങിറങ്ങി പോകുമെന്നതിനാലാണു പൂട്ടിയത്. വള്ളിയമ്മയെ നോക്കാന്‍ സമീപവാസിയായ സ്ത്രീയെ ഏര്‍പ്പെടുത്തിയിരുന്നതായും കുമാരസ്വാമി പറഞ്ഞു. Keywords:  News, Kerala, Arrest, Arrested, House, Police, hospital, Toilet, Old woman, Kozhinjampara, 95 year old woman locked inside toilet by brother's son in Kozhinjampara Powered by Info News For Yo...

ജോലി ലഭിച്ചശേഷം ദൈവത്തോടുള്ള നേര്‍ച്ച നിറവേറ്റി; യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

Image
നാഗര്‍കോവില്‍: (www.kvartha.com 01.11.2020) ജോലി ലഭിച്ചശേഷം ദൈവത്തോടുള്ള നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി നവീന്‍ (32) ആണ് മരിച്ചത്. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇയാള്‍ നേര്‍ച്ച നേര്‍ന്നിരുന്നു. നേര്‍ച്ച നിറവേറ്റുകയാണെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിനു സമീപം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റെയില്‍പാളത്തില്‍ മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി ജോലി ലഭിക്കാത്തതിന്റെ നിരാശയിലായിരുന്നു ഇയാള്‍. തുടര്‍ന്നാണ് ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് യുവാവ് നേര്‍ന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജറായി ഇയാള്‍ക്ക് ജോലി ലഭിച്ചു.  എന്‍ജിനിയറിങ് പഠനം കഴിഞ്ഞു കുറെക്കാലം നവീന്‍ ജോലിക്കു ശ്രമിച്ചിരുന്നു. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ചയും നേര്‍ന്നിരുന്നു. ഈ നേര്‍ച്ച നിറവേറ്റുന്നുവെന്നാണ്  മാതാപിതാക്കള്‍ക്കെഴുതിയ കുറിപ്പില്‍ പറയുന്നത്.  Keywords:  News...

തമിഴ്നാട് കൃഷിമന്ത്രി ആര്‍. ദൊരൈക്കണ്ണ് കോവിഡ് ബാധിച്ച് മരിച്ചു

Image
ചെന്നൈ (www.evisionnews.co): തമിഴ്നാട് കൃഷിമന്ത്രി ആര്‍. ദൊരൈക്കണ്ണ് കോവിഡ് ബാധിച്ച് മരിച്ചു. 72വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ശനിയാഴ്ച രാത്രി 11.15 ഓടെയായിരുന്നു അന്ത്യം. ഒക്ടോബര്‍ 13നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുടെ ശ്വാസകോശത്തിന്റെ 90 ശതമാനവും തകരാറിലായിരുന്നതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. Powered by Info News For You

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

Image
ഹരിപ്പാട്: (www.kasargodvartha.com 01.11.2020) കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കൊല്ലം ശൂരനാട് നടുവിലെ മുറി അരുണോദയത്തില്‍ അഞ്ജു വി ദേവ് (26) ആണ് മരിച്ചത്. ദേശീയപാതയില്‍ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്ന വന്ന മത്സ്യ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.  കാറിലുണ്ടായിരുന്ന അഞ്ജുവിന്റെ അച്ഛന്‍ വാസുദേവന്‍ നായര്‍, അമ്മ രേണുകാദേവി സഹോദരന്‍ അരുണ്‍ എന്നിവരെ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശൂരനാട് നിന്ന് അഞ്ജുവും കുടുംബവും ഭര്‍ത്താവ് സുധീഷിന്റെ പെരുമ്പാവൂരിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയില്‍ ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം തെറ്റിയ കാറിന്റെ പുറകുവശം എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നുവന്നു പൊലീസ് പറഞ്ഞു. Keywords: News, Kerala, Top-Headlines, Accident, Death, Injured, Woman, Car, Lorry, Woman dies and 3 injured in accident Powered by Info News For You

പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍

Image
ഇടുക്കി: (www.kvartha.com 01.11.2020) പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍. കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിലെ ശിവകണ്ണനെ(26)യാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ്.  കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ മാതപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പ്രതിയെ കോവിഡ് പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും. Keywords:  Idukki, News, Kerala, Crime, Molestation, Arrest, Arrested, Police, Youth, Girl, Complaint, Molestation Against minor girl; Man arrested Powered by Info News For You

ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നതിനിടെ കെ. സുരേന്ദ്രനെതിരെ കടുത്ത ആരോപണവുമായി ശോഭാ സുരേന്ദ്രന്‍

Image
കൊച്ചി (www.evisionnews.co): സംസ്ഥാന ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നതിനിടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്‍. സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ശോഭ ദേശീയാധ്യക്ഷന്‍ ജെപി നദ്ദയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കും പരാതി നല്‍കി. കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി തെരഞ്ഞെടുത്തതിന് പിന്നാലെ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമായിരുന്നു. പാര്‍ട്ടി പുനസംഘടന സംബന്ധിച്ചും ആരോപണങ്ങളുയര്‍ന്നിരുന്നു. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് ശേഷം പാര്‍ട്ടിയില്‍ അവഗണന നേരിടുന്നവരെ ചേര്‍ത്ത് ശോഭ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അവരുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്. സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവിക്ക് തടസ്സമാകും എന്ന് മനസിലാക്കി അദ്ദേഹം തന്നെ തഴയുകയായിരുന്നെന്നും ശോഭ പരാതിയില്‍ ചൂണ്ടിക്കാട്ടി. ശോഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കോര്‍ കമ്മിറ്റി ഏക വനിതാ അംഗവുമായി തുടരുമ്പോഴാണ് സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. പാര്‍ട്ടിയുടെ അംഗത്വ വിതരണ...

നിര്‍ത്തിയിട്ട കാറിനകത്തിരുന്ന് ദമ്പതികള്‍ തമ്മില്‍ കലഹം; ബഹളം കേട്ടെത്തിയ നാട്ടുകാര്‍ക്ക് നേരെ അസഭ്യ വര്‍ഷം

Image
രാജകുമാരി: (www.kvartha.com 31.10.2020) നിര്‍ത്തിയിട്ടിരുന്ന കാറില്‍ ദമ്പതികള്‍ തമ്മില്‍ കലഹമായി. ബഹളം കേട്ട് വാഹനത്തിന് സമീപമെത്തിയ നാട്ടുകാര്‍ക്ക് നേരെ മദ്യലഹരിയിലായിരുന്ന യുവതി അസഭ്യ വര്‍ഷവുമായി പുറത്തിറങ്ങി. കോതമംഗലം ഭാഗത്തു നിന്നു കാറില്‍ മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ ദമ്പതികളാണ് മടങ്ങി പോകുമ്പോള്‍ വഴി തെറ്റി കുഞ്ചിത്തണ്ണി പാലം കുരിശുപള്ളിക്കു സമീപമെത്തിയത്.  നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ബഹളം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാഹനത്തിന് സമീപമെത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന യുവതി നാട്ടുകാരെ വെല്ലുവിളിച്ചതോടെ സംഘര്‍ഷാവസ്ഥയായി. ഇതിനിടെ നാട്ടുകാര്‍ രാജാക്കാട് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി താക്കീതു ചെയ്ത് ദമ്പതികളെ വിട്ടയച്ചു.  Keywords:  News, Kerala, Car, Couples, Police, Rajakumari, Conflict between couples inside a parked car Powered by Info News For You

കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ നടപ്പിലാക്കി വരുന്ന ഡോ എ പി ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് കായികതാരങ്ങള്‍ക്ക് അപേക്ഷിക്കാം; അവസാന തീയതി നവംബര്‍ 10

Image
തിരുവനന്തപുരം: (https://ift.tt/380wVPA) കായികതാരങ്ങള്‍ക്ക് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ നടപ്പിലാക്കി വരുന്ന ഡോ എ പി ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2019-2020 വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പ് സ്‌കീമിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 14 മുതല്‍ 20 വയസ്സുവരെ പ്രായപരിധിയിലുള്ള 11 കായികതാരങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും. ഭിന്നശേഷിയുള്ള കായിക താരങ്ങളില്‍ ഒരാളെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ നല്‍കും.  സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത, അത്ലറ്റിക്സ്, ബോക്സിംഗ്, ഫെന്‍സിംഗ്, സ്വിമ്മിംഗ്, ബാഡ്മിന്റണ്‍, സൈക്ക്ളിംഗ്, കനോയിംഗ് കായാക്കിംഗ്, റോവിംഗ് എന്നീ കായിക ഇനങ്ങളില്‍ സ്‌കൂള്‍, കോളേജ് തലത്തില്‍ ദേശീയ (സൗത്ത് സോണ്‍) മത്സരത്തില്‍ പങ്കെടുത്ത് മൂന്നാംസ്ഥാനം കരസ്ഥമാക്കുക എന്നിവയാണ്. കായികനേട്ടം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ നവംബര്‍ 10ന് മുന്‍പ് അപേക്ഷിക്കാം. Keywords: News, Kerala, State, Thiruvananthapuram, Edu...

ഉപ്പള ബന്തിയോട് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ വെടിവെയ്പ്: സ്ഥലത്ത് സംഘര്‍ഷാവസ്ഥ

Image
ഉപ്പള (www.evisionnews.co): ബന്തിയോട് അട്ക്കയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്. ഇതേ തുടര്‍ന്നു സ്ഥലത്ത് അര മണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിന്നു. രണ്ടു കാറുകളിലെത്തിയവര്‍ തമ്മിലാണ് വെടിവെപ്പുണ്ടായത്. ആവര്‍ത്തിക്കുന്ന വെടിവെപ്പ് അക്രമങ്ങള്‍ പ്രദേശത്തിന്റെ ഉറക്കം കെടുത്തുകയാണ്. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.  ഇന്നു രാവിലെ ആറു മണിയോടെയാണ് വെടിവെപ്പുണ്ടായത്. താനും ഭാര്യയും ഇന്നലെ കാറില്‍ സഞ്ചരിക്കുന്നതിനിടെ കാര്‍ തടയുകയും വീടു പൂട്ടി സ്ഥലം വിട്ടില്ലെങ്കില്‍ ഉമ്മയെയും ഉപ്പയെയും വെടിവെച്ചു കൊല്ലുമെന്നും ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതായും അക്രമത്തിനിരയായ യുവാവ് പറയുന്നു. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ലോറിയും മറ്റൊരു കാറും ഇടിച്ച ശേഷമാണ് വെടിവെച്ചത്. ടിപ്പര്‍ ഇടിച്ചിട്ടും ഓടിച്ചുപോകാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ആള്‍ട്ടോ കാറും ഇടിക്കാന്‍ ശ്രമിച്ചു. ഈ കാര്‍ ചെന്ന് വൈദ്യുത തൂണിലിടിച്ചു.  ഇതിനിടെയാണ് കാറിനു നേരെ രണ്ടു റൗണ്ട് വെടിവെപ്പുണ്ടായത്. വടി വാള്‍ ആഞ്ഞ് വീശി കാറിന്റെ ഗ്ലാസ് തകര്‍ക്കാനും ശ്രമമുണ്ടായി. കാ...

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട് ടൗണിലെ ഓട്ടോ തൊഴിലാളി മരിച്ചു

Image
കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഐഎന്‍ടിയുസി കാസര്‍കോട് മണ്ഡലം സെക്രട്ടറിയും ഓട്ടോ തൊഴിലാളി യൂണിയന്‍ (ഐഎന്‍ടിയുസി) കാസര്‍കോട് മണ്ഡലം സെക്രട്ടറിയുമായ നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപത്തെ വേലായുധ (54)നാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കാസര്‍കോട് ടൗണിലെ ഓട്ടോ തൊഴിലാളിയാണ്.ഭാര്യ: ശാലിനി. മക്കള്‍: കാവ്യ, കാര്‍ത്തിക്. Powered by Info News For You

ഐ എന്‍ ടി യു സി നേതാവ് വേലായുധന്‍ നിര്യാതനായി

Image
കാസര്‍കോട്:   (https://ift.tt/383eN7X)  ഐ എന്‍ ടി യു സി നേതാവ് വേലായുധന്‍ (54) നിര്യാതനായി. കാസര്‍കോട് മണ്ഡലം സെക്രട്ടറിയും ഓട്ടോറിക്ഷാ തൊഴിലാളിയുമായിരുന്നു.  പരിയാരം മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ശാലിനി. മക്കള്‍: കാവ്യ, കാര്‍ത്തിക്. സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും. Keywords: Kasaragod, Kerala, News, Death, Leader, Trending, INTUC leader Velayudhan passed away Powered by Info News For You

തുര്‍ക്കിയിലും ഗ്രീസിലും വന്‍ ഭൂചലനം; മരിച്ചത് 22 പേര്‍, 800ഓളം പേര്‍ക്ക് പരിക്ക്, ചെറിയ തോതില്‍ സുനാമിയും

Image
അങ്കാര: (https://ift.tt/380wVPA) തുര്‍ക്കിയിലും ഗ്രീസിലുമുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ 22 പേര്‍ മരിച്ചു. എണ്ണൂറോളം പേര്‍ക്കാണ് പരിക്ക്. റിക്ടര്‍ സ്‌കെയിലില്‍ 7.0 മഗ്നിറ്റിയൂട്ട് ശക്തി രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളിലും നിരവധി കെട്ടിട്ടങ്ങള്‍ തകര്‍ന്നു വീണു. ഭൂകമ്പത്തെ തുടര്‍ന്ന് ഈജിയന്‍ ദ്വീപില്‍ ചെറിയ തോതില്‍ സുനാമിയുണ്ടായതായി റിപോര്‍ട്ടുണ്ട്. ഗ്രീക്ക് നഗരമായ കര്‍ലോവസിയില്‍ നിന്നും 14 കി.മീ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും യുഎസ് ജിയോളജിക്കല്‍ വകുപ്പ് വ്യക്തമാകുന്നു. അതേസമയം 6.7 ആണ് ഭൂകമ്പത്തിന്റെ കരുത്തെന്ന് തുര്‍ക്കിഷ് ഡിസാസ്റ്റര്‍ മാനേജ്മെന്റ ഏജന്‍സി പറയുന്നു. 6.6 ശക്തിയാണ് രേഖപ്പെടുത്തിയത് എന്നാണ് ഗ്രീക്ക് സര്‍ക്കാര്‍ പറയുന്നത്. ഇസ്മറില്‍ നാല് പേര്‍ മരണപ്പെട്ടെന്നും ഇരുപതോളം കെട്ടിട്ടങ്ങള്‍ തകര്‍ന്നുവെന്നുമാണ് വിവരം. ഗ്രീസില്‍ രണ്ട് കുട്ടികളാണ് മരിച്ചത്. മരിച്ചവര്‍ക്ക് തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍ദോഗാന്‍ അനുശോചനമറിയിച്ചു. തുര്‍ക്കിയില്‍ 20പേരും ഗ്രീസില്‍ രണ്ട് പേരുമാണ് മരിച്ചത്. മരണസംഖ്യ ഇനിയുമുയര്‍ന്നേക്കാമെന്ന് അധികൃതര്‍ സൂചന നല്‍കി....

സാമൂഹ്യനീതിവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

Image
തിരുവനന്തപുരം: (www.kvartha.com 31.10.2020) മുതിര്‍ന്ന പൗരന്‍മാര്‍ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ് (എന്‍ എ പി എസ് ആര്‍ സി) പദ്ധതി നടപ്പിലാക്കുന്നതിന് പ്രോജക്ട് മാനേജ്മെന്റ് സംബന്ധിച്ച് ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി സാമൂഹ്യനീതിവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാര്‍ കാലാവധി ഒരു വര്‍ഷമാണ്. സാമൂഹ്യനീതി ഡയറക്ടറുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കരാര്‍ കാലാവധി പരമാവധി മൂന്ന് വര്‍ഷം വരെ ദീര്‍ഘിപ്പിച്ചു നല്‍കും. സോഷ്യല്‍ വര്‍ക്കില്‍ ബിരുദവും സര്‍ക്കാര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തെ ജോലി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-35 വയസ്സ്, പ്രതിമാസ വേതനം 27550 രൂപ, ജറന്റോളജിയില്‍ പി ജി ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നവംബര്‍ പത്തിന് വൈകിട്ട് അഞ്ചിന് മുന്‍പായി ഡയറക്ടര്‍ സാമൂഹ്യനീതി വകുപ്പ്, വികാസ്...

വിലയില്‍ കുറവില്ലാതെ ഉള്ളിയും ഉരുളക്കിഴങ്ങും; ദീപാവലിക്ക് മുന്‍പ് ഇറക്കുമതിക്കൊരുങ്ങി കേന്ദ്രം

Image
ന്യൂഡെല്‍ഹി: (www.kvartha.com 31.10.2020) രാജ്യത്ത് 25000 ടണ്‍ ഉള്ളിയും 30000 ടണ്‍ ഉരുളക്കിഴങ്ങും ദീപാവലിക്ക് മുന്‍പ് ഇറക്കുമതി ചെയ്യാനാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഭൂട്ടാനില്‍ നിന്നാണ് ഉരുളക്കിഴങ്ങ് വരുന്നതെന്ന് ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. ഇതിനോടകം ഏഴായിരം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്തിരുന്നു. ഇതിന് പുറമെ 25000 ടണ്‍ കൂടി ഇറക്കുമതി ചെയ്യും.  വരുന്ന ആഴ്ചകളില്‍ പത്ത് ലക്ഷം ടണ്‍ ഉരുളക്കിഴങ്ങ് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. റീട്ടെയ്ല്‍ വിപണിയില്‍ ഉള്ളിവില കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കിലോയ്ക്ക് 65 രൂപയായിരുന്നു വില.  വില വര്‍ധിച്ച സാഹചര്യത്തില്‍ ഉള്ളി ഇറക്കുമതിക്ക് ഡിസംബര്‍ വരെ ഇളവ് നല്‍കിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് വിലയിലും വന്‍ കുതിപ്പാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. 42 രൂപയാണ് കിലോയ്ക്ക് ശരാശരി വില. Keywords:  New Delhi,News,National,Business,Import,Central Government, Centre to import onion, potato before Deepavali Powered by Info News For You

അമ്മയെ ആക്രമിക്കുന്നതു തടയാനെത്തിയ മകള്‍ കുത്തേറ്റു മരിച്ച സംഭവം; മൂന്നുപേര്‍ പിടിയില്‍

Image
കൊല്ലം: (www.kvartha.com 31.10.2020)  അമ്മയെ ആക്രമിക്കുന്നതു തടയാനെത്തിയ മകള്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ അയല്‍വാസികളായ മൂന്നുപേര്‍ പിടിയില്‍. പ്രതികളായ ഫാമിലി നഗറില്‍ പഴയത്തു വീട്ടില്‍ ഉമേഷ് ബാബു (62), ഭാര്യ ശകുന്തള (56), മകള്‍ സൗമ്യ (20) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലം ഉളിയക്കോവില്‍ പഴയത്തു ജംക്ഷനു സമീപം സ്‌നേഹ നഗറില്‍ ദാമോദര്‍ മന്ദിരത്തില്‍ മോസസ് ദാമോദറിന്റെ മകള്‍ അഭിരാമി (24) ആണ് കുത്തേറ്റു മരിച്ചത്. വെട്ടും കുത്തുമേറ്റ മാതാവ് ലീന (48) കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ കുടുംബവും ഉമേഷ് ബാബുവുമായി ഏറെ നാളായി തര്‍ക്കമുണ്ടായിരുന്നു. ഉമേഷ് ബാബുവിന്റെ വീട്ടിലെ മലിനജലം അഭിരാമിയുടെ വീടിന് മുന്നിലൂടെ ഒഴുക്കുന്നുവെന്ന് അഭിരാമി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് കൂട്ടരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അനുനയ ചര്‍ച്ച നടന്നു. വ്യാഴം രാത്രി പതിനൊന്നോടെ ലീന നടന്നു വരുമ്പോള്‍ ഉമേഷിന്റെ ഭാര്യയും മകളും ഇതു മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതേച്ച...

കരച്ചില്‍ നിര്‍ത്താത്തതിന് നാല് വയസുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു; മകളുടെ മൃതദേഹവുമായി ഓട്ടോറിക്ഷയില്‍ കറങ്ങിയ പിതാവ് അറസ്റ്റില്‍

Image
ഗാസിയാബാദ്: (https://ift.tt/380wVPA) കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് നാല് വയസുകാരിയെ പിതാവ് കഴുത്ത് ഞെരിച്ചു കൊന്നു. സംഭവത്തില്‍ 28-കാരനായ വാസുദേവ് ഗുപ്ത എന്നായാള്‍ അറസ്റ്റിലായി. മകളുടെ മൃതദേഹവുമായി നോയിഡയിലുള്ള ഭാര്യയെ തേടി ഓട്ടോറിക്ഷയില്‍ കറങ്ങി കൊണ്ടിരിക്കെയാണ് വാസുദേവ് ഗുപ്ത അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.  ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. സുല്‍ത്താന്‍പുര്‍ സ്വദേശിയായ വാസുദേവ് ഗുപ്തയുടെ ഭാര്യ 20 ദിവസം മുമ്പ് തര്‍ക്കത്തെ തുടര്‍ന്ന് ഉപേക്ഷിച്ചുപോയിരുന്നു. മൂന്ന് വയസുള്ള മകനേയും എടുത്ത് നാലുവയസുകാരിയായ മകളെ ഗുപ്തയ്‌ക്കൊപ്പം നിര്‍ത്തിയാണ് പോയത്. ഇതിനെ തുടര്‍ന്ന് അസ്വസ്ഥനായിരുന്നു ഇയാള്‍. വ്യാഴാഴ്ച ദീര്‍ഘനേരം മകള്‍ കരഞ്ഞു. കുട്ടിയുടെ കരച്ചില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഗുപ്ത കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  തുടര്‍ന്ന് മകളുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ഭാര്യക്കായി നോയിഡയിലും ഗാസിയാബാദിലുമായി ഗുപ്ത ഓട്ടോറിക്ഷയില്‍ കറങ്ങി. ഗുപ്തയുടെ ഇളയ സഹോദരന്‍ ഇക്കാര്യം പോലീസിനെ അറിയിച്...

77 തവണ ട്രാഫിക് നിയമം തെറ്റിച്ചതിന് പിഴ 42,500 രൂപ; സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഉടമ.!

Image
ബെംഗളൂരു: (https://ift.tt/380wVPA) ഗതാഗതനിയമം ലംഘിച്ചതിന് വെള്ളിയാഴ്ച ബെംഗളൂരുവിലെ മടിവാല ട്രാഫിക് പോലീസ് അരുണ്‍ കുമാറിനെ തടഞ്ഞു നിര്‍ത്തിയതോടെ സംഗതിയാകെ മാറി. അരുണ്‍ കുമാറിന് പോലീസ് നല്‍കിയത് രണ്ട് മീറ്ററോളം നീളമുള്ള രണ്ട് കൊല്ലത്തെ പിഴയുടെ കണക്ക്. ഹെല്‍മറ്റ് ധരിക്കാത്ത യാത്രക്കാരന്‍, ഉറപ്പിക്കാത്ത നമ്പര്‍ പ്ലേറ്റ്... തുടങ്ങി 77 ഓളം ഗതാഗത നിയമലംഘനങ്ങള്‍. ട്രാഫിക് സിഗ്‌നല്‍ തെറ്റിക്കലും ട്രിപ്പിളടിക്കലുമായിരുന്നു അധികവും. രണ്ട് കൊല്ലത്തെ പിഴയായി 42,500 രൂപ മൊത്തം പിഴത്തുക അരുണ്‍കുമാറിന് പോലീസ് എഴുതി നല്‍കി.  പിഴ തുക അടക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശിവരാജ് കുമാര്‍ അംഗാദിയും സംഘവും വാഹനം പിടിച്ചെടുത്തു. പിഴയടക്കാനുള്ള നോട്ടിസയക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ സ്‌കൂട്ടര്‍ ലേലത്തില്‍ വില്‍ക്കുമെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.  എന്നാല്‍ വിറ്റാല്‍ 30,000 രൂപ പോലും കിട്ടാത്ത വെറുമൊരു സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടറിന് ഫൈന്‍ അടയ്ക്കുന്നതില്‍ ഒരര്‍ഥവുമില്ലെന്ന് അരുണ്‍ കുമാര്‍. Keyword...

മക്കയിലെ കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചു കയറി: ഒരാള്‍ അറസ്റ്റില്‍

Image
വിദേശം (www.evisionnews.co): മക്കയിലെ കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചുകയറി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. നിയന്ത്രണം വിട്ട് ഇടിച്ചു കയറിയ കാര്‍ ഹറമിന്റെ ഒരു വാതിലും ബാരിക്കേഡും തകര്‍ത്തു. കാറോടിച്ച സൗദി യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പോലീസ് അറിയിച്ചു.  ഇന്നലെ രാത്രി പത്തു മണിയോടെ മക്കയിലെ ഹറമിന്റെ തെക്ക് ഭാഗത്ത് കൂടി അതിവേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് ഹറമിന് നേരെയെത്തി. രണ്ടു ബാരിക്കേഡുകള്‍ തകര്‍ത്ത് ഹറമിന്റെ വാതിലില്‍ ഇടിച്ചുനിന്നു. അപകടത്തില്‍ ഹറമിന്റെ വാതിലും ബാരിക്കേഡുകളും പൊട്ടിയിട്ടുണ്ട്. സൗദി പൗരന്‍ ഓടിച്ച കാറാണ് നിയന്ത്രണം വിട്ട് ഹറമിന്റെ വാതിലില്‍ ഇടിച്ചുനിന്നത്. മാനസിക വിഭ്രാന്തിയുള്ള ഇയാളെ അറസ്റ്റ് ചെയ്തതായി മക്ക പോലീസ് വക്താവ് സുല്‍ത്താന്‍ ദോസരി അറിയിച്ചു. കോവിഡ് കാരണം ഹറമില്‍ നിയന്ത്രണമുള്ളതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ലോകത്ത് തന്നെ ഏറ്റവും വലിയ സുരക്ഷാവിന്യാസമുള്ള മേഖലയാണ് മക്കയിലെ ഹറം. Powered by Info News For You

കാസര്‍കോടിന് രണ്ട് കോടതികള്‍ കൂടി: തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം തുറന്നുകൊടുക്കും

Image
കാസര്‍കോട് (www.evisionnews.co): ജില്ലയ്ക്ക് അനുവദിച്ച വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെയും (എംഎസിടി) ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെയും ഉദ്ഘാടനം നവംബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ഹൈക്കോടതി ജഡ്ജി എഎം ഷഫീക്ക് അധ്യക്ഷത വഹിക്കും. നിയമ മന്ത്രി എകെ ബാലന്‍, ജില്ലയുടെ ചാര്‍ജ് വഹിക്കുന്ന ഹൈക്കോടതി ജഡ്ജി അമിത് റാവല്‍ സംബന്ധിക്കും. സ്വതന്ത്രമായി എംഎസിടി ഇല്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയായിരുന്നു കാസര്‍കോട്. 2009 മുതല്‍ കോടതി സ്ഥാപിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടികയില്‍ ജില്ല ഒന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാല്‍ ഇത് നീണ്ടുപോവുകയായിരുന്നു. കാസര്‍കോട് ബാര്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹരജിയിലെ ഉത്തരവ് പ്രകാരമാണ് ജില്ലയില്‍ എംഎസിടി സ്ഥാപിക്കുന്നത്. അഡീഷണല്‍ ജില്ലാ ജഡ്ജ് (ഒന്ന്) ആര്‍ എല്‍ ബൈജുവിനാണ് ജഡ്ജിന്റെ താല്‍ക്കാലിക ചുമതല. ജില്ലാ ജഡ്ജിമാരുടെ പ്രൊമോഷന്‍ നടക്കുന്ന മുറക്ക് സ്ഥിരം ജഡ്ജ് നിയമനം ഉണ്ടാവും. സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ...

കോവിഡ് ടെസ്റ്റിന് അംഗീകാരമില്ലെന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടികളുമായി ഡോക്ടേര്‍സ് ലാബ്

Image
കാസര്‍കോട് (www.evisionnews.co): വിദേശത്ത് പോകുന്നവര്‍ക്കുള്ള കോവിഡ് സ്വാബ് കളക്ഷന്‍ നടത്തുന്നതിനും ആന്റിജന്‍ ടെസ്റ്റിനും ഡോക്ടര്‍സ് ലാബിന് അംഗീകാരമുണ്ടായിരിക്കെ തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍കെതിരെ നിയമ നടപടിയുമായി ഡോക്ടര്‍സ് ലാബ് രംഗത്ത്. കഴിഞ്ഞ ഒന്നര വര്‍ഷമായി മികച്ച രീതിയില്‍ അത്യാധുനിക സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയെ തകര്‍ക്കാന്‍ നടത്തിയ ഹീനമായ നീക്കത്തിനെതിരെ മാനനഷ്ട കേസ് ഉള്‍പ്പടെ നിയമനടപടിയുമായി ലാബ് അധികൃതര്‍ രംഗത്തുവന്നു.  ഒക്ടോബര്‍ 12 മുതല്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും അംഗീകാരം നിലവില്‍ ഉണ്ടായിരിക്കെ വളച്ചൊടിച്ച് വാര്‍ത്തകള്‍ നല്‍കിയവര്‍ക്കെതിരാണ് പരാതി. ആരോഗ്യ വകുപ്പിനെ ലിസ്റ്റില്‍ ജില്ലയില്‍ കോവിഡ് പരിശോധന നടത്തുന്ന ലാബ് പട്ടികയില്‍ ഡോക്ടര്‍സ് ലാബ് ഉണ്ട്. ഒക്ടോബര്‍ പതിനാലിന് വീട്ടില്‍ പോയി സ്രവം എടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പകര്‍ച്ചവ്യാധി ആക്ട് പ്രകാരമാണ് 3000 രൂപ പിഴ അടക്കുന്ന വകുപ്പാണ് അല്ലാതെ മറ്റു പരാതികള്‍ ലാബിനെതിരെയില്ല.  പ്രസ്തുത വിഷയത്തില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്ന് വ്യാജവാര്‍ത്...

വനിതാ ശിശു വികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയില്‍ ന്യൂട്രീഷ്യനിസ്റ്റ് നിയമനം; അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി നവംബര്‍ ആറ്

Image
തിരുവനന്തപുരം: (https://ift.tt/380wVPA) വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന്‍ (സമ്പുഷ്ട കേരളം) പദ്ധതിയില്‍ നിയമനം. തിരുവനന്തപുരം ജില്ലയിലെ വിവിധ എസ് പി സി/ ഐസി ഡി എസ് ഓഫീസുകളില്‍ ന്യൂട്രീഷ്യനിസ്റ്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത: എം എസ് സി ന്യൂട്രീഷ്യന്‍/ഫുഡ് സയന്‍സ്/ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ ക്ലിനിക്/ന്യൂട്രീഷ്യന്‍.  ഹോസ്പിറ്റല്‍ എക്സ്പീരിയന്‍സ്/ഡയറ്റ് കൗണ്‍സിലിംഗ്/ ന്യൂട്രീഷ്യണല്‍ അസസ്മെന്റ്/പ്രെഗ്നന്‍സി കൗണ്‍സിലിംഗ്/ലാക്ടേഷന്‍ കൗണ്‍സിലിംഗ്/തെറാപ്പിക്ക് ഡയറ്റിംഗ് എന്നിവയില്‍ സെപ്തംബര്‍ 30ന് ശേഷം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  പ്രായപരിധി: 45 വയസ് (2020 ഒക്ടോബര്‍ 31ന് 45 വയസ് കവിയാന്‍ പാടില്ല). സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ സഹിതം നവംബര്‍ ആറിന് വൈകിട്ട് അഞ്ചിന് മുന്‍പായി അപേക്ഷ അയക്കണം. താതാപര്യമുള്ളവര്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍ പൂജപ്പുര തിരുവനന്തപുരം-695012 (8330002311, 8330002360) എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും...

ആത്മഹത്യകള്‍ വര്‍ധിക്കുന്നു; ആന്ധ്രപ്രദേശില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും വാതുവെപ്പിനും വിലക്ക്

Image
ന്യൂഡെല്‍ഹി: (https://ift.tt/380wVPA)  ആത്മഹത്യകള്‍ വര്‍ധിക്കുന്നുവെന്ന സാഹചര്യം ഉള്ളതിനാല്‍ ആന്ധ്രപ്രദേശില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും വാതുവെപ്പിനും വിലക്കേര്‍പ്പെടുത്തി ജഗന്‍മോഹന്‍ സര്‍ക്കാര്‍.  പേടിഎം ഫസ്റ്റ് ഗെയിം, മൊബൈല്‍ പ്രീമിയര്‍ ലീഗ് എന്നിവയ്ക്കടക്കം വിലക്കേര്‍പ്പെടുത്തി. 132 വെബ്സൈറ്റുകളും ആപ്പുകളും വിലക്കാന്‍ നിര്‍ദേശിച്ച് എല്ലാ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും മുഖ്യമന്ത്രി കത്തയച്ചു. ആന്ധ്രപ്രദേശ് ഗെയിമിങ് നിയമം 1974 ല്‍ ഭേദഗതി വരുത്തിയെന്നും ജഗന്‍ മോഹന്‍ വ്യക്തമാക്കി. 2020 സെപ്റ്റംബര്‍ 25 ന് ഇതിന്റെ വിജ്ഞാപനവും പുറത്തുവിട്ടു. സംസ്ഥാനത്ത് ഇത്തരം വഴികളില്‍ പണം നഷ്ടപ്പെട്ടവരുടെ ആത്മഹത്യകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഒക്ടോബര്‍ 27 ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനയച്ച കത്തില്‍ മുഖ്യമന്ത്രി ഈ വിഷയത്തിലുള്ള ആശങ്ക വ്യക്തമാക്കിയിരുന്നു. 132 വെബ്സൈറ്റുകളുടെയും ആപ്പുകളുടെയും പട്ടികയും സംസ്ഥാനം കേന്ദ്രത്തിന് കൈമാറിയിരുന്നു. എന്നാല്‍ ഈ പട്ടികയില്‍ ഡ്രീം 11 ഉള്‍പ്പെട്ടിട്ടില്ല. ഐപിഎല്ലിന്റെ പ്രധാന സ്പോണ്‍സറാണ് ഡ്രീം 11. Key...

സംസ്ഥാനത്ത് നിരോധനാജ്ഞ ഇന്ന് അവസാനിക്കും: അഞ്ച് ജില്ലകളില്‍ കാലാവധി നീട്ടി

Image
കേരളം (www.evisionnews.co): കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. നിരോധനാജ്ഞ നീട്ടണമോ എന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ അഞ്ചു ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് നവംബര്‍ 15 വരെ നിരോധനാജ്ഞ നീട്ടിയത്. മറ്റ് ജില്ലകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമറിയാം. ഈ മാസം രണ്ടിനാണ് സംസ്ഥാനത്ത് ക്രിമിനല്‍ ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായിരുന്നു നടപടി. Powered by Info News For You

സ്വര്‍ണത്തിന് 200 രൂപ കൂടി: പവന് 37,680 രൂപ

Image
      കാസര്‍കോട് (www.evisionnews.co): മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് 200രൂപ കൂടി പവന് 37,680 രൂപയായി. ഗ്രാമിന് 4710 രൂപയും. വ്യാഴാഴ്ച 240 രൂപ കുറഞ്ഞ് പവന് 37,480 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 4685രൂപയും. ബുധനാഴ്ചയും 160 രൂപയുടെ കുറവുണ്ടായി. ചൊവ്വാഴ്ച 280 രൂപ പവന് മുകളില്‍ കൂടി 37880 രൂപയിലെത്തിയിരുന്നു. Powered by Info News For You

അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മക്കയിലെ ഹറം പള്ളിയിലേക്ക് ഇടിച്ചുകയറി; യുവാവ് അറസ്റ്റില്‍

Image
റിയാദ്: (www.kasargodvartha.com 31.10.2020) അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മക്കയിലെ സ്ജിദുല്‍ ഹറമിലേക്ക് ഇടിച്ചുകയറി. സംഭവത്തില്‍ വാഹനമോടിച്ച യുവാവിനെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയുടെ ഒരു വാതിലിലേക്കാണ് കാര്‍ പാഞ്ഞുകയറിയതെന്ന് സൗദി അറേബ്യയുടെ ഒദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാറോടിച്ചിരുന്നയാളിന് മാനസിക വിഭ്രാന്തിയുള്ളതായി അധികൃതര്‍ പറഞ്ഞു.  വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു സംഭവം. പള്ളിയുടെ തെക്ക് ഭാഗത്തുള്ള റോഡിലൂടെ അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഹറമിന്റെ ഒരു വാതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് മക്ക റീജ്യന്‍ ഔദ്യോഗിക വക്താവ് സുല്‍ത്താന്‍ അല്‍ ദോസരി പറഞ്ഞു. വാതിലില്‍ ഇടിക്കുന്നതിന് മുമ്പ് ഒരു ബാരിക്കേഡ് തകര്‍ത്താണ് കാര്‍ മുന്നോട്ട് കുതിച്ചത്.  ജനത്തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കാറോടിച്ചിരുന്നത് സൗദി പൗരനാണെന്നും ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇയാളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറ...

നര്‍മ്മദ നദീതീരത്തുള്ള പട്ടേല്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി

Image
അഹമ്മദാബാദ്: (https://ift.tt/380wVPA) സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 145ാം ജന്മദിന പരിപാടികളുടെ ഭാഗമായി 'ഏകതാ പ്രതിമ'യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാര്‍ച്ചന നടത്തി. ഗുജറാത്തിലെ കെവാഡിയയില്‍ നര്‍മ്മദ നദീതീരത്തുള്ള പട്ടേല്‍ പ്രതിമയിലാണ് പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു ചടങ്ങ്. രാജ്യത്തെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.  അഹമ്മദാബാദ് നദീമുഖത്ത് നിന്ന് ഏകതാ പ്രതിമ വരെയാണ് സര്‍വീസ്. സംസ്ഥാനത്തെ 17 പുതിയ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരേഡില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നു. India bows to Sardar Patel. Watch from Kevadia. https://t.co/kzN9Mm1ysw — Narendra Modi (@narendramodi) October 31, 2019 Keywords: News, National, India, Ahmedabad, Statue of Unity, Floral Tribute, PM, Narendra Modi, Prime Minister, PM Modi pays floral tribute to Sardar Patel at Statue of Unity Powered by Info News For You

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്

Image
തൃശ്ശൂര്‍: (www.kvartha.com 31.10.2020) മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് ഇപ്പോള്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. പാലക്കാട് നിന്ന് തൃശ്ശൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തിവിടാനാകുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. കുതിരാന്‍ തുരങ്കത്തിനടുത്താണ് അപകടമുണ്ടായത്. കൂത്താട്ടുകുളം സ്വദേശി ജിനീഷ് ആണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്ക് ഏറ്റിട്ടുണ്ട്. Keywords:  Thrissur, News, Kerala, Traffic, Blocked, Accident, Death, Injured, Vehicles, Heavy traffic block in NH Mannuthi Wadakkanjeri Powered by Info News For You

ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ ഹൈക്കോടതിയിലേക്ക്; കേസ് എന്‍ഐഎ അന്വേഷിച്ചേക്കുമെന്ന് സൂചന

Image
ബംഗളൂരു: (https://ift.tt/380wVPA) ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയിലേക്ക്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖയെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ആണ് ശ്രമം. ബിനീഷിനെ കാണാന്‍ വന്ന സഹോദരനേയും അഭിഭാഷകരെയും മടക്കി അയച്ചിരുന്നു.  അതേസമയം, ബെംഗളൂരു ലഹരി കേസ് എന്‍ഐഎ അന്വേഷിച്ചേക്കുമെന്നാണ് സൂചന. പ്രതികളുടെ തീവ്രവാദ ബന്ധം എന്‍ഐഎ അന്വേഷിക്കണമെന്നാണ് ശുപാര്‍ശ. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപോര്‍ട്ടില്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്. ബിനീഷിന്റെ ചോദ്യം ചെയ്യല്‍ തുടരും. ബിനീഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കസ്റ്റഡി അപേക്ഷ ഇഡി നല്‍കിയപ്പോള്‍ അതിനെ എതിര്‍ക്കുന്നതിനടക്കം സെഷന്‍സ് കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വക്കാലത്ത് ഒഴിഞ്ഞിരുന്നു. ശേഷം രണ്ട് മുതിര്‍ന്ന അഭിഭാഷകരാണ് ബിനീഷിന്റെ വക്കാലത്ത് ഏറ്റെടുത്തത്. വക്കാലത്ത് ഏറ്റെടുത്ത ഉടന്‍ തന്നെ അവര്‍ ഇഡി ഓഫീസിലേക്കെത്തി പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, അനുവാദം ലഭിച്ചില്ല.  അതിനു ശേഷം ബിനോയ് കോടിയേരിയടക്കമുള്ളവരെ...

22 ലക്ഷം രൂപ വിലവരുന്ന സവാളയും ലോറി ഡ്രൈവറെയും കാണാനില്ല; പരാതിയുമായി എറണാകുളം മാര്‍ക്കറ്റിലെ മൊത്തവ്യാപാരി

Image
എറണാകുളം: (https://ift.tt/380wVPA) 22 ലക്ഷം രൂപ വിലവരുന്ന സവാളയും ലോറി ഡ്രൈവറെയും കാണാനില്ലെന്ന് പരാതി. മാര്‍ക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരിയുടെ സവാള ലോഡുമായി കാണാനില്ലെന്നാണ് പരാതി. അലി മുഹമ്മദ് സിയാദെന്ന വ്യാപാരിയാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.  മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍നിന്ന് കഴിഞ്ഞ ഞായറാഴ്ച്ച കയറ്റിവിട്ട ഇരുപത്തിയഞ്ച് ടണ്‍ സവാളയാണ് നഷ്ടപ്പെട്ടത്. ലോറി ഡ്രൈവറുടെ നമ്പറില്‍ ബന്ധപ്പെട്ടിട്ടും മറുപടി കിട്ടിയില്ല. ലോഡ് മറിച്ചു വിറ്റതാകാമെന്നാണ് വ്യാപാരികള്‍ പറയുന്നത്. Keywords: News, Kerala, State, Ernakulam, Kochi, Merchant, Police, Case, Lorry Driver, Missing, Vegetable, Onion, Complaint, Kochi-bound lorry with Rs 22 lakh worth of onions goes missing Powered by Info News For You

കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറായി ചുമതലയേറ്റ അസീസ് കടപ്പുറത്തിന് ഐഎന്‍എല്‍ ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി

Image
കാസര്‍കോട് (www.evisionnews.co): കര്‍ഷകരുടെ ജീവിതസുരക്ഷ ഒരുക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപീകരിച്ച കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറായി നിയമിതനായ ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറത്തിന് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ്് മൊയ്തീന്‍ കുഞ്ഞി കളനാട് ഷാളണിയിച്ച് അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി എംഎ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പികെ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, സിഎംഎ ജലീല്‍, മുസ്തഫ തോരവളപ്പ്, ഇക്ബാല്‍ മാളിക, ഹാരിസ് ബെഡി, ശംസുദ്ധീന്‍ അരിഞ്ചീര, മമ്മു കോട്ടപ്പുറം, റസാഖ് പുഴക്കര, വിഎംപി ഫൈസല്‍, കെസി മുഹമ്മദ് കുഞ്ഞി, മൊയ്തു ഹദ്ദാദ്, ഷാഫി സന്തോഷ് നഗര്‍, മുസ്തഫ കുമ്പള, അബ്ദുല്‍ റഹിമാന്‍ കളനാട്, ഹനീഫ ബൈക്കംപള്ളി, അഷ്‌റഫ് ടിപി, അഹമ്മദ് പടന്ന, മുഹമ്മദ് നാസര്‍ മടംവില്ലത്ത്, അസീസ് കടപ്പുറം സംസാരിച്ചു. Powered by Info News For You

കള്ളപ്പണം വെളുപ്പിച്ചതിനും കേസ്; ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഇന്നും ചോദ്യം ചെയ്യുന്നു

Image
തിരുവനന്തപുരം (www.evisionnews.co): ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്നും ചോദ്യം ചെയ്യുന്നു. എന്‍ഫോഴ്‌സ്‌മെന്റിന്റെ ബെംഗളൂരുവിലെ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. അതേസമയം നേരത്തെ കേസില്‍ പിടിയിലായ അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയ ബിനീഷ് ബിസിനസിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.  കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വിവിധ അക്കൗണ്ടുകളില്‍ നിന്ന് നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണം വന്നെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പറഞ്ഞു. Powered by Info News For You

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍, സര്‍ക്കാരിനു കത്തുനല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Image
(www.evisionnews.co) തദ്ദേശഭരണ സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ് പക്രിയ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 11 ന് ശേഷം തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലാകും. നവംബര്‍ 11നു മുന്‍പ് തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നതിനാല്‍ നീട്ടിവയ്ക്കുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിനെ അറിയിച്ചു. ഇതുസംബന്ധിച്ച കമ്മിഷന്റെ ഉത്തരവും കത്തും സര്‍ക്കാരിനു കൈമാറി. നടപടിക്രമങ്ങളുടെ വിശദ തീയതി പിന്നീടു പ്രഖ്യാപിക്കും. പകര്‍ച്ചവ്യാധികള്‍ പോലുള്ള അപൂര്‍വ സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പു നീട്ടിവയ്ക്കാന്‍ കമ്മിഷനുള്ള അധികാരം ഉപയോഗിച്ചാണു നടപടി. ഇതോടെ, നവംബര്‍ 11നു ശേഷം മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലാകും. മട്ടന്നൂരില്‍ മറ്റൊരു ഭരണകാലാവധി ആയതിനാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്ല. ഉദ്യോഗസ്ഥ ഭരണം സംബന്ധിച്ച തീരുമാനം നവംബര്‍ 4നു മന്ത്രിസഭായോഗത്തില്‍ ഉണ്ടാകും. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാകും നടപടി. ഇതനുസരിച്ച് 14 ജില്ലാ പഞ്ചായത്തുകളും 6 കോര്‍പറേഷനുകളും കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതികളാകും ഭരിക്ക...

സ്വര്‍ണ വിലയില്‍ മാറ്റമില്ല: പവന് 37,480 രൂപ

Image
കാസര്‍കോട് (www.evisionnews.co): സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് പവന് 37,480 രൂപ. ഗ്രാമിന് 4685രൂപയും. കഴിഞ്ഞ ദിവസം 240 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച 160 രൂപ കുറഞ്ഞ് പവന് 37720 രൂപയായിരുന്നു. ഗ്രാമിന് 4715 രൂപ. ചൊവ്വാഴ്ച 280 രൂപ പവന് മുകളില്‍ കൂടി 37880 രൂപയായിലെത്തിയിരുന്നു. Powered by Info News For You

കാസർകോട് സ്വദേശി അബൂദബിയിൽ മരിച്ചു

Image
അബൂദബി: (www.kasargodvartha.com 30.10.2020) കാസർകോട് സ്വദേശി അബൂദബിയിൽ മരിച്ചു. പട്ള ബൂഡിലെ അബ്ബാസ് കപ്പല്‍ (55) ആണ് മരിച്ചത്. പരേതനായ കപ്പല്‍ അബ്ദുല്ല - ആസിയ ദമ്പതികളുടെ മകനാണ്. അബൂദാബിയില്‍ ബര്‍ഗര്‍ ഹട്ട് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. നാട്ടിലായിരുന്ന അബ്ബാസ് ഒന്നര മാസം മുമ്പാണ് അബൂദാബിയിലേക്ക് തിരിച്ച് പോയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഭാര്യ: ഹാജറ. മക്കള്‍: അജ്മല്‍ (അബൂദബി), അഫ്റ, അംറ, ഹിഫ, സറ (നാല് പേരും വിദ്യാര്‍ത്ഥിനികള്‍). സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കര്‍, മൂസ, ഉസ്മാന്‍, മറിയം ബീവി, റസിയ. നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഖബറടക്കം പട്ള വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. നാട്ടുകാരുടെ പ്രിയങ്കനും വളരെ സൗമ്യശീലനും ധര്‍മ്മിഷ്ഠനുമായിരുന്ന അബ്ബാസിന്‍റെ ആകസ്മിക വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. Keywords:  Kerala, News, Kasaragod, Death, Abudhabi, Patla, Abbas Kappal, Business-man, Obituary, Native of Kasargod died in Abu Dhabi. < !- START disable copy paste --> Powered by Info News For You ...

സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു

Image
തിരുവനന്തപുരം: (www.kvartha.com 30.10.2020)  കോവിഡിന് ശേഷം അസുഖങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. കോവിഡ് മുക്തരില്‍ പത്ത് ശതമാനം പേര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് കോവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ അടക്കം ക്ലിനിക്കുകള്‍ തുടങ്ങും. ആഴ്ചയില്‍ ഒരു ദിവസം രണ്ടോ മൂന്നോ മണിക്കൂറാകും ക്ലിനിക്ക് പ്രവര്‍ത്തിയ്ക്കുക. വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘത്തെ ഇവിടെ നിയോഗിക്കും. രോഗമുക്തര്‍ എല്ലാമാസവും ഇവിടെ എത്തി പരിശോധന നടത്തണം. ആരോഗ്യപ്രശ്‌നങ്ങളുടെ തീവ്രത അനുസരിച്ച് ചികിത്സാകേന്ദ്രം നിശ്ചയിക്കും. തളര്‍ച്ച, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ്, ഓര്‍മക്കുറവ്, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങളാണ് കോവിഡ് മുക്തരില്‍ ഭൂരിഭാഗം പേരിലും അനുഭവപ്പെടുന്നത്. പലരിലും ഇത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങളുടെ തീവ്രത അനുസരിച്ച് ചികിത്സാകേന്ദ്രം നിശ്ചയിക്കും. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉളളവരെ താലൂക്ക് ആശുപത്രികള്‍, ജില്ലാ ജനറല്‍ ആശുപത്രി, മെഡിക...

'അനുവാദം ചോദിച്ച് മാത്രം വീട്ടിലേക്ക് വരിക'; തന്റെ വീട്ടിലേക്ക് പറയാതെ വരുന്ന അതിഥികളെക്കുറിച്ച് മലയാള ചലച്ചിത്ര നടി അനശ്വര രാജന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

Image
കൊച്ചി: (https://ift.tt/3jEhf6Y) ഇത് കോവിഡ് കാലമാണെന്നും അതിനാല്‍ തന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ വരുന്ന ആരാധകരോട് ശ്രദ്ധിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നടി അനശ്വര രാജന്‍. കോവിഡിന്റെ സാഹചര്യത്തില്‍ അനുവാദമില്ലാതെ വീട്ടിലേക്ക് വരുന്നത് മാത്രമല്ല, അങ്ങനെ കടന്നുവരുന്നത് അവരുടെ വീട്ടുകാരെയും അപകടത്തിലാക്കുന്ന കാര്യമാണെന്നും അനശ്വര പറയുന്നു. മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നാം ബോധവാന്മാര്‍ ആകേണ്ടതുണ്ടെന്നും അനശ്വര ഓര്‍മിപ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് അനശ്വര ഇക്കാര്യം പറഞ്ഞത്.  എന്നാല്‍ താരം ഇംഗ്ലീഷിലാണ് ഇക്കാര്യം ആരാധകരെ ഓര്‍മിപ്പിക്കുന്നത്. ഇത് മലയാളത്തില്‍ തര്‍ജ്ജമ ചെയ്ത് തരുമോ ദയവായി, എന്ന് ഒരു ആരാധകനും ചോദിക്കുന്നുണ്ട്.  അനശ്വര രാജന്റെ കുറിപ്പ്, 'എന്നെ കോണ്ടാക്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആള്‍ക്കാരോട് ഒരു വാക്ക്! നിങ്ങള്‍ എനിക്ക് നല്‍കുന്ന സ്‌നേഹത്തെയും ഊഷ്മളതയെയും ഞാന്‍ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ മെസേജുകളെല്ലാം വായിക്കാന്‍ എന്റെ കഴിവിനൊത്ത് ഞാന്‍ ...

കോവിഡ് ഭീതിയില്‍ രാജ്യം: 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കൂടി കോവിഡ്; 563 മരണം

Image
ന്യൂഡെല്‍ഹി: (www.kvartha.com 30.10.2020) കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 48,648 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി. 24 മണിക്കൂറിനിടെ 563 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ 1,21,090 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 5,94,386 പേര്‍ ചികിത്സയിലാണ്. ഇതുവരെ 73,73,375 പേരാണ് രോഗമുക്തി നേടിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 16,66,668 ആയി. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശില്‍ 8,17,679 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍ ആകെ കോവിഡ് കേസുകള്‍ 4,18,484 ആയി. Keywords:  New Delhi, News, National, COVID-19, Trending, Treatment, Death, Patient, India reports 48,648 new Covid-19 cases; 563 death Powered by Info News For You

കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചു; ഈജിപ്തുകാരനായ പ്രതിക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ

Image
കുവൈത്ത് സിറ്റി: (https://ift.tt/3jEhf6Y) കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച യുവാവിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ. കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ഈജിപ്തുകാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി വിധിച്ചു.  കുവൈത്തിലെ അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്നെന്ന തരത്തില്‍ രാജ്യത്തെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചായിരുന്നു വ്യാജ വാര്‍ത്തയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച ഏജന്‍സി തങ്ങളുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിക്കുകയായിരുന്നു. ജനുവരിയില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ തൊട്ടടുത്ത മാസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. Keywords: News, World, Gulf, Kuwait, Kuwait City, Punishment, Hack, Technology, Accused, Court, Arrested, Kuwait sentences Kuna hacker to 7 years imprisonment; deportation Powered by Info News For You

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പേസ്റ്റ് രൂപത്തിലാക്കി കടത്തുകയായിരുന്ന സ്വര്‍ണം പിടികൂടി

Image
തിരുവനന്തപുരം: (https://ift.tt/3jEhf6Y) തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി ഷൂസിനുള്ളില്‍ ഒളിപ്പിച്ച കടത്തുകയായിരുന്നു. ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 550 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.  Keywords: News, Kerala, State, Thiruvananthapuram, Airport, Gold, Gold seized from Thiruvananthapuram Airport Powered by Info News For You

ഡെല്‍ഹി എയിംസില്‍ വിവിധ തസ്തികകളിലായി 218 ഒഴിവുകള്‍

Image
ന്യൂഡെല്‍ഹി: (www.kvartha.com 30.10.2020) ഡെല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി 218 ഒഴിവുകളുണ്ട്. മൂന്ന് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താത്കാലിക നിയമനമാണ്. ഒഴിവുകള്‍: വെറ്ററിനറി ഓഫീസര്‍- 1, കെമിസ്റ്റ്- 2 , ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്/ സൈക്കോളജിസ്റ്റ്- 1, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍- 4, സയന്റിസ്റ്റ് I 16, സയന്റിസ്റ്റ് II 20, സീനിയര്‍ കെമിസ്റ്റ്- 1, സീനിയര്‍ ടെക്നിക്കല്‍ എഡിറ്റര്‍- 1, വെല്‍ഫെയര്‍ ഓഫീസര്‍- 1, അസിസ്റ്റന്റ് ഡയറ്റീഷ്യന്‍- 10, ഒഫ്താല്‍മിക് ടെക്നീഷ്യന്‍- 4, ലൈബ്രേറിയന്‍- 3, അസിസ്റ്റന്റ് സ്റ്റോര്‍സ് ഓഫീസര്‍- 1, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്- 4, ടെക്നിക്കല്‍ അസിസ്റ്റന്റ് (ഇഎന്‍ടി.) 2, ജൂനിയര്‍ ഫിസിയോതെറാപ്പിസ്റ്റ്/ ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്- 33, ടെക്നീഷ്യന്‍ (റേഡിയോതെറാപ്പി)- 3, ഡോണര്‍ ഓര്‍ഗനൈസര്‍- 1, ഫിസിക്കല്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍- 2, സ്റ്റോര്‍ കീപ്പര്‍ (ഡ്രഗ്സ്)- 2, പ്രോഗ്രാമര്‍- 2, ജൂനിയര്‍ എന്‍ജിനീയര്‍ (എസി ആന്‍ഡ് റഫ്രിജറേറ്റര്‍)- 2, ടെക്നീഷ്യന്‍ (റേഡിയോളജി)- 4, വൊക്കേഷണല്‍ ക...

അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയ ബിനീഷ് കോടിയേരി ബിസിനസ് മറയാക്കി കള്ളപണം വെളുപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ്; പണമെത്തിയ അക്കൗണ്ടുകളില്‍ പലതും നിര്‍ജീവം

Image
ബെംഗളൂരു: (https://ift.tt/3jEhf6Y) മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയ ബിനീഷ് കോടിയേരി, ബിസിനസ് മറയാക്കി കള്ളപണം വെളുപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. വിവിധ അക്കൗണ്ടുകളില്‍ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളില്‍ പലതും ഇപ്പോള്‍ നിര്‍ജീവമാണ്. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ പരിധിയില്‍ അനൂപിന്റെ ഷെല്‍ കമ്പനികളും ഉണ്ട്. 2015 ല്‍ തുടങ്ങിയ ബി കാപിറ്റലും, എവിജെ ഹോസ്പിറ്റാലിറ്റീസും എന്തിന് വേണ്ടിയാണ് തുടങ്ങിയതെന്ന് ഇഡി അന്വേഷിക്കും. കടലാസ് കമ്പനികള്‍ തുടങ്ങി, മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയോ എന്ന് അന്വേഷിക്കും. ബെംഗളൂരു ദൂരവാണിയില്‍ 2015 ല്‍ രജിസ്റ്റര്‍ ചെയ്തതാണ് ബി കാപിറ്റല്‍ എന്ന കമ്പനി. എന്നാലിത് 2018ല്‍ പൂട്ടുകയും ചെയ്തു. 2020 ഫെബ്രുവരിയില്‍ കമ്മനഹള്ളിയിലാണ് എവിജെ ഹോസ്പിറ്റാലിറ്റീസ് എന്ന സ്ഥാപനം തുടങ്ങിയത്. പിന്നീട് മെയ് മാസത്തില്‍ ഇതിന്റെയും പ്രവര്‍ത്തനം നിര്‍ത്തി. സമീപത്തെ പോലീസ് സ്റ്റേഷനിലാ...

യുഎഇ തീരത്തുവെച്ച് അനധികൃതമായി കപ്പലില്‍ ഇന്ധനം നിറച്ചു; ഇന്ത്യകാരന്‍ ഉള്‍പ്പെടെ 10 നാവികര്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷ വിധിച്ച് ദുബൈ പ്രാഥമിക കോടതി

Image
ദുബൈ: (https://ift.tt/3jEhf6Y) യുഎഇ തീരത്തുവെച്ച് അനധികൃതമായി കപ്പലില്‍ ഇന്ധനം നിറച്ചതിന് ഇന്ത്യകാരന്‍ ഉള്‍പ്പെടെ 10 നാവികര്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷ വിധിച്ച് ദുബൈ പ്രാഥമിക കോടതി. കപ്പലിലെ രണ്ട് ക്യാപ്റ്റന്മാരും എട്ട് ജീവനക്കാരുമാണ് പിടിയിലായത്. ജീവനക്കാരിലൊരാള്‍ ഇന്ത്യക്കാരനും മറ്റുള്ളവരെല്ലാം ഇറാന്‍ പൗരന്മാരുമാണ്. കഴിഞ്ഞ ജുലൈയിലാണ് യുഎഇ കോസ്റ്റ് ഗാര്‍ഡ് ഇവരെ അറസ്റ്റ് ചെയ്തത്. അനധികൃതമായി രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചതിനും അനുമതിയില്ലാതെ കപ്പലില്‍ ഇന്ധനം നിറച്ചതിനുമാണ് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.  നടുക്കടലില്‍ വെച്ച് കപ്പലില്‍ ഇന്ധനം നിറയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്താന്‍ കോസ്റ്റ് ഗാര്‍ഡ് പട്രോള്‍ സംഘത്തിന് കമാന്റ് റൂമില്‍ നിന്ന് നിര്‍ദേശം ലഭിക്കുകയായിരുന്നു. രണ്ട് ബോട്ടുകളില്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒരു ബോട്ടില്‍ നിന്ന് കപ്പലിലേക്ക് ഇന്ധനം നിറയ്ക്കുന്നത് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കോസ്റ്റ്ഗാര്‍ഡ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും ബോട്ട് ഇവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സാധിച്...

മലിനജലം ഒഴുക്കുന്നതിനെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് 24കാരിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി

Image
കൊല്ലം: (www.kvartha.com 30.10.2020) മലിനജലം ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. കാല്ലം ഉളിയക്കോവില്‍ സ്വദേശി അഭിരാമി(24) ആണ് മരിച്ചത്. അയല്‍വാസിയായ ഉമേഷ് ബാബുവാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുടെ അമ്മ ലീനയ്ക്കും കുത്തേറ്റു. ആക്രമണത്തിനിടെ പ്രതിയായ ഉമേഷ് ബാബുവിനും പരിക്കേറ്റു. മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ കുടുംബവും ഉമേഷ് ബാബുവുമായി ഏറെ നാളായി തര്‍ക്കമുണ്ടായിരുന്നു. ഉമേഷ് ബാബുവിന്റെ വീട്ടിലെ മലിനജലം അഭിരാമിയുടെ വീടിന് മുന്നിലൂടെ ഒഴുക്കുന്നുവെന്ന് അഭിരാമി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് കൂട്ടരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അനുനയ ചര്‍ച്ച നടന്നു. വ്യാഴാഴ്ച രാത്രി ഉമേഷ് ബാബു കത്തിയുമായെത്തി അഭിരാമിയേയും ലീനയേയും ആക്രമിക്കുകയായിരുന്നു. അഭിരാമി സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ അമ്മ ലീനയആശുപത്രിയില്‍ ചികിത്സയിലാണ്. നിലത്തു കിടന്ന കത്തിയിലേക്ക് വീണാണ് പ്രതിയായ ഉമേഷ് ബാബുവിന് പരിക്കേറ്റത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയ...