Posts

Showing posts from September, 2023

Treatment | ഡോ. എം എസ് ഷീബ ഇവിടെയുണ്ട്

Image
-സുറാബ് (KasargodVartha) കൊല്ലം സ്വദേശി ഡോ. എം എസ്. ഷീബ കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി കാസര്‍കോടാണ്. വിവിധ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചുവരുന്നു. ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമായി പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ബേക്കല്‍ ഹോമിയോ ഡിസ്പെന്‍സറിയില്‍ ചീഫ് മെഡിക്കല്‍ ഓഫീസറായി രോഗികളെ ചികിത്സിക്കുന്നു. ആധുനിക ശുശ്രൂഷാ രംഗത്ത് ഹോമിയോ ഫലപ്രദമല്ലെന്ന് പറയുന്നവര്‍ക്കിടയില്‍ ഡോ. എം എസ് ഷീബയെ തേടി ദിവസേന അനേകം രോഗികളാണ് വരുന്നത്. ഇവിടുത്തെ ആതുരാലയം വളരെ ഇടുങ്ങിയതാണ്. വലിയ സൗകര്യമില്ല. എന്നാലും ഡോക്ടറുടെ സേവനം കാത്ത് ടോക്കണെടുത്ത് കാത്തിരിക്കുകയാണ് പലരും. രാവിലെ ഒമ്പതു തൊട്ട് ഉച്ചയ്ക്ക് രണ്ടു മണിയാകുമ്പോഴേക്കും ഏകദേശം നൂറ്റമ്പതോളം ടോക്കണെങ്കിലും തീര്‍ന്നുകാണും.                   എന്റെ ഒരനുഭവം പറയട്ടെ. കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി മൂത്രാശയ രോഗത്തിന് മരുന്നു കഴിക്കുന്ന ആളാണ് ഞാന്‍. മൂത്ര തടസം, മൈക്രോ ആല്‍ബുമിനൂറിയ. ഗുളിക കഴിച്ചില്ലെങ്കില്‍ മൂത്രം പോകില്ല. അങ്ങനെയാണ് ആരോ പറഞ്ഞതനുസരിച്ചു ഞാന്‍ ഹോമിയോ ചികിത്സതേടി ഇവിടെ എത്തിയത്. മൂന്...

Found Dead | യുവ വനിതാ ഡോക്ടറെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Image
മംഗ്ളുറു: (KVARTHA) യുവ വനിതാ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശിനി സിന്ധുജയാണ് മരിച്ചത്. മംഗ്ളുറു കൊല്ലെഗലിലെ സര്‍കാര്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗം ഡോക്ടറാണ്. കൊല്ലെഗല്‍ ടൗണ്‍ ശ്രീ മഹാദേശ്വര കോളജിന് സമീപത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് പോയ ഡോ. സിന്ധുജ പിന്നെ തിരിച്ച് ആശുപത്രിയില്‍ എത്തിയിരുന്നില്ല. മൊബൈല്‍ ഫോണിലേക്ക് വിളിച്ചിട്ടും കിട്ടാത്തതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് ചെന്ന് നോക്കിയപ്പോള്‍ കട്ടിലില്‍ മരിച്ച നിലയില്‍ സിന്ധുജയെ കണ്ടെത്തിയതായി സഹപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു. അടുത്ത ജനുവരിയില്‍ സിന്ധുജയുടെ കല്യാണം നിശ്ചയിച്ചിരുന്നതാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് സൂചിപ്പിച്ചു. Powered by Info News For You

Currency | സമയപരിധി നീട്ടി, എന്നാൽ ഇനി 2000 രൂപ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനോ മാറ്റാനോ കഴിയില്ല! വിശദാംശങ്ങൾ അറിയാം

Image
ന്യൂഡെൽഹി: (KVARTHA) 2000 രൂപ നോട്ടുകൾ മാറുന്നതിനുള്ള അവസാന തീയതി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ശനിയാഴ്ച അറിയിച്ചിരുന്നു. എന്നിരുന്നാലും, ഒക്ടോബർ ഏഴിന് ശേഷവും 2,000 രൂപ നോട്ടുകൾ നിയമപരമായി തുടരും. നേരത്തേ സെപ്തംബർ 30വരെയായിരുന്നു നോട്ടുകൾ മാറുന്നതിന് സമയം നൽകിയിരുന്നത്. ഇതുവരെ 2000 രൂപ നോട്ടുകളിൽ 96 ശതമാനവും തിരിച്ചെത്തി. ഈ വർഷം മെയ് 19 ന്, 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചിരുന്നു. നോട്ടുകൾ ബാങ്കുകൾ വഴി മാറാനാവില്ല ഇതുവരെ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ പോയി നിക്ഷേപിക്കാനോ മാറ്റാനോ ആളുകൾക്ക് കഴിയുമായിരുന്നു എന്നാൽ ഒക്ടോബർ എട്ട് മുതൽ ബാങ്കുകൾ മുഖേന നോട്ടുകൾ മാറാൻ കഴിയില്ല. ബാങ്ക് ശാഖകളിലെ നിക്ഷേപങ്ങളോ മാറ്റിവാങ്ങലോ നിർത്തുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് 19 ആർബിഐ ഓഫീസുകൾ വഴി ഒരു സമയം 20,000 രൂപ വരെ മൂല്യമുള്ള 2000 ന്റെ നോട്ടുകൾ മാറ്റുന്നത് തുടരാം. ഇന്ത്യാ പോസ്റ്റ് വഴിയും മാറാം ആർബിഐയുടെ ഇഷ്യൂ ഓഫീസ് അകലെയാണെങ്കിൽ, ഇന്ത്യാ പോസ്റ്റ് വഴി 2000 രൂപയുടെ ബാങ്ക് നോട്ടുകൾ മാറ്റാവുന്നതാണ്. ഇതിനായി, ഉപഭോക്താ...

Attacked | 'വീട്ടുമുറ്റത്തെ തെങ്ങില്‍നിന്ന് തേങ്ങ പറിച്ച് വീട്ടമ്മയ്ക്ക് നേരെ എറിഞ്ഞ് കുരങ്ങ്'; ഇടത് കൈ ഒടിഞ്ഞു

Image
നിലമ്പൂര്‍:(KasargodVartha) വീട്ടുമുറ്റത്തെ തെങ്ങില്‍നിന്ന് തേങ്ങ പറിച്ച് വീട്ടമ്മയ്ക്ക് നേരെ എറിഞ്ഞ് കുരങ്ങ്. തേങ്ങ കൊണ്ടുള്ള കുരങ്ങിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ കൈ ഒടിയുകയും ചെയ്തു. അമരമ്പലം മാമ്പൊയിലില്‍ പോക്കാട്ടില്‍ സലോമിയുടെ (56) ഇടതു കൈ ആണ് ഒടിഞ്ഞത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണു സംഭവം. വീട്ടുമുറ്റത്തു ജോലി ചെയ്യുന്നതിനിടെയായിരുന്നു സലോമിക്കു നേരെ കുരങ്ങിന്റെ ആക്രമണം ഉണ്ടായത്. അമരമ്പലം റിസര്‍വ് വനത്തിനു സമീപമാണു മാമ്പൊയില്‍. വനത്തിന്റെ മൂന്നുവശം ജനവാസ മേഖലയും ഒരു ഭാഗം പുഴയുമാണ്. പന്നി, കുരങ്ങ് എന്നിവ വനത്തില്‍ പെരുകിയിട്ടുണ്ട്. കുരങ്ങന്മാര്‍ പകലും പന്നിക്കൂട്ടം രാത്രിയും കൃഷിയിടങ്ങളില്‍ കടന്നു വിളകള്‍ നശിപ്പിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പന്നിയുടെ ആക്രമണത്തില്‍ ആഴ്ചയില്‍ ഒരാള്‍ക്ക് എന്ന കണക്കിന് പരുക്കേല്‍ക്കുന്നുണ്ട്. എന്നാല്‍ പ്രദേശത്ത് ആദ്യമായാണു മനുഷ്യനെ കുരങ്ങ് ആക്രമിക്കുന്നത് എന്ന് ഇവര്‍ പറയുന്നു. Keywords:  Monkey attacked woman with coconut, Malappuram, News, Monkey Attacked, House Wife, Injured, Natives, Complaint, Pig, Forest, Kerala News. ...

LPG Price Hike | പാചക വാതക സിലിന്‍ഡറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു; കൂട്ടിയത് 209 രൂപ

Image
ന്യൂഡെല്‍ഹി: (KVARTHA) പാചക വാതക സിലിന്‍ഡറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിന്‍ഡറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 209 രൂപയാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധനവ് ഉള്‍പെടെ ചൂണ്ടിക്കാട്ടിയാണ് സിലിന്‍ഡറിന്റെ വില വര്‍ധിപ്പിച്ചത്. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിന്‍ഡറിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിന്‍ഡറിന് കഴിഞ്ഞമാസം 158 രൂപ കുറച്ചിരുന്നു. എല്ലാ മാസവും ഒന്നാം തീയതി രാജ്യത്ത് പാചക വാതക സിലിന്‍ഡറിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. കഴിഞ്ഞ രണ്ട് തവണയും വിലയില്‍ കുറവുണ്ടായിരുന്നു. Keywords:  LPG price hike: 19-kg commercial gas cylinder price hiked by Rs 209, say sources, New Delhi, News, LPG Price Hike, Commercial Gas Cylinder, Crude Oil, Decrease, Inter National Market, Increase, National News.  Powered by Info News For You

Accidental Death | കൊച്ചിയില്‍ അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയിലേക്ക് മറിഞ്ഞ് 2 യുവ ഡോക്ടര്‍മാര്‍ മരിച്ചു

Image
കൊച്ചി: (KVARTHA) അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയിലേക്കു മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ ആശുപത്രിയിലെ ഡോ. അദ്വൈതും, ഡോ. അജ്മലുമാണ് മരിച്ചത്. ശനിയാഴ്ച രാത്രി 12.30 ഓടെ ഗോതുരുത്ത് കടുവാതുരുത്ത് പുഴയിലാണ് അപകടം ഉണ്ടായത്. മൂന്നുപേരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി. ഗൂഗിള്‍ മാപ് നോക്കിയാണ് സംഘം സഞ്ചരിച്ചിരുന്നത് എന്നാണ് വിവരം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. Keywords:  2 Doctors Died in Road Accident, Kochi, News, Accidental Death, Google Map, Dead Body, Hospital, Car, River, Kerala News. Powered by Info News For You

Theft | പരിയാരത്ത് വന്‍ മോഷണം; വീട്ടുകാര്‍ നബി ദിനാഘോഷ പരിപാടികള്‍ക്ക് പോയ സമയത്ത് ജനലിന്റെ ഗ്രില്‍സ് മുറിച്ച് 35 പവനും പണവും കവര്‍ന്നതായി പരാതി

Image
കണ്ണൂര്‍: (KVARTHA) പരിയാരത്ത് വന്‍ മോഷണം. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിതപ്പിലെപൊയിലില്‍ നിന്ന് 35 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും നിരവധി വിലപ്പിടിച്ച രേഖകളും മോഷണം പോയതായി പരാതി. പളുങ്കുബസാറിലെ നാജിയാ മന്‍സിലില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച നടന്നത്. അബ്ദുള്ളയും കുടുംബവും വെളളിയാഴ്ച രാത്രി എട്ടോടെ വീട് പൂട്ടി തൊട്ടടുത്ത പള്ളിയില്‍ നബി ദിനാഘോഷ പരിപാടികള്‍ക്ക് പോയ സമയത്തായിരുന്നു സംഭവം. വീടിന്റെ പിറകുവശത്തെ ജനലിന്റെ ഗ്രില്‍സ് ഗ്യാസ് കടര്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് വിവരം. വീട്ടിനകം മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്. സിസിടിവി കാമറ പരിശോധിച്ചതില്‍ രാത്രി 9.50 ന് ഗ്രില്‍സ് മുറിക്കുന്നതിന്റെ സ്പാര്‍ക് കാണുന്നുണ്ട്. രാത്രി 12.30 ന് വീട്ടുകാര്‍ പള്ളിയില്‍നിന്ന് എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പെട്ടത്. രാത്രി തന്നെ പൊലീസില്‍ വിവരമറിയിച്ചത് പ്രകാരം പരിയാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രവാസിയായ അബ്ദുള്ള അവധിക്ക് വന്ന സമയത്താണ് കവര്‍ച നടന്നിരിക്കുന്നത്. പരിയാരം പൊലീസ് പരിധിയില്‍ അടുത്തകാലത്തായി നടന്ന ഇരുപതോളം മോഷണക്കേസുകളില്‍ ഒരു പ...

Died | പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

Image
പയ്യന്നൂർ: (KasargodVartha) പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പയ്യന്നൂർ കാനായി കാനം സ്വദേശി സനൂപിന്റെ ഭാര്യ ലിബിഷ (21) യാണ് മരിച്ചത്. വെള്ളിയാഴ്ച പുലർചെ ഒരു മണിയോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിവെച്ചാണ് മരണം സംഭവിച്ചത്. യുവതി പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് മരണം സംഭവിച്ചത്. യുവതിയുടെ കടിഞ്ഞൂൽ പ്രസവമായിരുന്നു. പിന്നലെ ആരോഗ്യസ്ഥിതി മോശമാകുകയും  മരണപ്പെടുകയുമായായിരുന്നു. പരിയാരം പനങ്ങാട്ടൂരിലെ ഭാസ്കരൻ - ലത ദമ്പതികളുടെ മകളാണ്. ഏക സഹോദരൻ വിപിൻ വിദേശത്താണ്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. Keywords: Women, Died, Kannur, Child, Birth, Disease, Obituary, Death, Hospital, Police, Complaint, Woman dies after childbirth. Powered by Info News For You

Work | ഇനി വീട്ടിലിരുന്ന് ജോലി വേണ്ട; ഒക്‌ടോബർ 1 മുതൽ ജീവനക്കാർ ആഴ്ചയിൽ അഞ്ച് ദിവസവും ഓഫീസിൽ വരണമെന്ന് നിർദേശം നൽകി ടിസിഎസ്; ഐടി മേഖല നയമാറ്റത്തിലേക്കെന്ന് സൂചന

Image
ന്യൂഡെൽഹി: (KVARTHA) രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ഹൈബ്രിഡ് പ്രവർത്തന നയം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. ഒക്‌ടോബർ ഒന്ന് മുതൽ ആഴ്ചയിൽ അഞ്ച് ദിവസവും തങ്ങളുടെ ജീവനക്കാർ ഓഫീസിൽ ഹാജരാകണമെന്ന് കമ്പനി ഇ-മെയിലിൽ അറിയിച്ചു. നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് ജീവനക്കാർക്ക് ഓഫീസിൽ വരേണ്ടി വരുന്നത്. ഐടി മേഖല വർക്ക് ഫ്രം ഹോം നയങ്ങളിൽ മാറ്റം വരുത്താൻ പോകുന്നതിന്റെ സൂചനയാണിത്. മണികൺട്രോളിന്റെ റിപ്പോർട്ട് അനുസരിച്ച്, ടിസിഎസിന്റെ വിവിധ വകുപ്പുകളുടെ മാനേജർമാർ അവരുടെ ജീവനക്കാരോട് ആഴ്ചയിൽ അഞ്ച് ദിവസവും ഓഫീസിൽ നിന്ന് ജോലി ചെയ്യാൻ ഇ-മെയിലിൽ ആവശ്യപ്പെടുന്നു. ടിസിഎസ് എടുത്ത പുതിയ തീരുമാനം ജീവനക്കാരെ നിരാശരാക്കിയെങ്കിലും കുറച്ച് മാസങ്ങളായി ഓഫീസിൽ നിന്നുള്ള ജോലിയുടെ പ്രാധാന്യം കമ്പനി ഊന്നിപ്പറയുന്നു. 2022-23 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിൽ ജീവനക്കാർ ഓഫീസുകളിൽ എത്തേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചിരുന്നു. 2022 സെപ്തംബർ മുതൽ ജീവനക്കാർ റോസ്റ്റർ പിന്തുടരുകയും ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ ഉണ്ടായിരിക്കുകയും ചെയ്യണമെന്ന ടിസിഎസിന്റെ മുൻ നിലപാടിൽ നിന്നുള്ള വലിയ മാറ്റമാണിത്...

Flash Flood | കനത്ത മഴ: ന്യൂയോര്‍കില്‍ മിന്നല്‍ പ്രളയം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; എല്ലാ റോഡുകളും അടച്ചു

Image
വാഷിങ്ടന്‍: (KVARTHA) അതിശക്തമായ മഴയെ തുടര്‍ന്ന് അമേരികയിലെ ന്യൂയോര്‍കില്‍ വന്‍ മിന്നല്‍ പ്രളയം. ഇതേ തുടര്‍ന്ന് ന്യൂയോര്‍ക് ഗവര്‍ണര്‍ കാത്തി ഹോചുല്‍ ന്യൂയോര്‍കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ റോഡുകളും അടച്ചു. ശക്തമായ കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സബ് വേ സര്‍വീസുകളും, തെരുവുകളും അടക്കം നഗരമാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഗതാഗതമെല്ലാം തടസപ്പെട്ടിരിക്കുകയാണ്. 5.08 സെമി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, പ്രദേശത്ത് നിന്ന് ഇതുവരെ അനിഷ്ട സംഭവങ്ങളോ മരണമോ റിപോര്‍ട് ചെയ്തിട്ടില്ല. പ്രളയത്തിലകപ്പെട്ട നിരവധി പേരെ അധികൃതര്‍ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പിച്ചിട്ടുണ്ട്. അടിയന്തര ആവശ്യമില്ലാത്തവരോട് വീട്ടില്‍ തന്നെ കഴിയാനും യാത്ര ഒഴിവാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. 18 ദശലക്ഷം പേരെ ബാധിക്കുന്നതാണ് പ്രളയം. ന്യൂയോര്‍കില്‍ 1882 ന് ശേഷമുള്ള ഏറ്റവും മഴ ലഭിച്ച സെപ്റ്റംബറാണ് ഈ വര്‍ഷത്തേത്. Keywords: News, World, World-News, Weather, Weather-News, Flash Flood, Emergency, New York News, Road, Transport, Rain S...

Minor Arrested | വയനാട്ടില്‍ എഐ ടെക്‌നോളജി ഉപയോഗിച്ച് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസ്; ഒടുവില്‍ അന്വേഷണം ചെന്നെത്തിയത് കൗമാരക്കാരനില്‍; 9-ാം ക്ലാസ് വിദ്യാര്‍ഥി അറസ്റ്റില്‍

Image
വയനാട്: (KVARTHA) ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി ഉപയോഗിച്ച് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ നഗ്‌ന ദൃശ്യങ്ങളുടെ കൂടെ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ അകൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ പൊലീസ് അന്വേഷണം ചെന്നെത്തിയത് കൗമാരക്കാരനില്‍. 9-ാം ക്ലാസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് സൈബര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14 വയസുകാരനായ 9-ാം ക്ലാസ് വിദ്യാര്‍ഥി വയനാട് സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫിന്റെയും സംഘത്തിന്റെയും വലയിലായത്. സാമൂഹിക മാധ്യമങ്ങളില്‍ നിന്നും, സ്‌കൂള്‍ ഗ്രൂപുകളില്‍ നിന്നുമാണ് കൗമാരക്കാരായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ എടുത്തത്. നിരവധി വിദ്യാര്‍ഥിനികളാണ് ഇത്തരത്തില്‍ സൈബര്‍ അതിക്രമത്തിന് ഇരയായത്. നിര്‍മിച്ചെടുത്ത വ്യാജ ഫോടോകള്‍ നിരവധി ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം വ്യാജ അകൗണ്ടുകള്‍ വഴി ഇരയായ പെണ്‍കുട്ടികള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും അയച്ചു ഭീഷണി പെടുത്തുകയാണ് കൗമാരക്കാരന്‍ ചെയ്തത്. അന്വേഷണ ഏജന്‍സികളുടെ പിടിയില്‍ പെടാതിരിക്കാന്‍ വിപിഎന്‍ സാങ...

Found Dead | ഡെല്‍ഹിയില്‍ മലയാളി വ്യവസായിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയതാണെന്ന് കുടുംബം

Image
ന്യൂഡെല്‍ഹി: (KasargodVartha) മലയാളി വ്യവസായിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എസ്എന്‍ഡിപി ദ്വാരക ശാഖ സെക്രടറി കൂടിയായ തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസില്‍ പി പി സുജാതന്‍ (60) ആണ് മരിച്ചത്. പാര്‍കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ദ്വാരകയില്‍ തിരുപ്പതി പബ്ലിക് സ്‌കൂളിന് സമീപമാണ് സുജാതനും കുടുംബവും താമസിക്കുന്നത്. വ്യാഴാഴ്ച രാത്രി 9 മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയിരുന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിന് സമീപമുള്ള പാര്‍കില്‍ മൃതദേഹം കണ്ടത്. സുജാതന്‍ ധരിച്ചിരുന്ന ഷര്‍ട് ഉപയോഗിച്ചാണ് മരത്തില്‍ കെട്ടിത്തൂങ്ങിയിരിക്കുന്നത്. പഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. സംസ്‌കാരം പിന്നീട് ഡെല്‍ഹിയില്‍ നടക്കും. ഭാര്യ: പ്രീതി. മക്കള്‍: ശാന്തിപ്രിയ, അമല്‍ (കോളജ് വിദ്യാര്‍ഥി). Keywords: News, National, National-News, To...

Aster MIMS | നിപയിൽ ചരിത്രമെഴുതി കോഴിക്കോട് ആസ്റ്റർ മിംസ്; വെന്റിലേറ്ററിൽ കഴിഞ്ഞ കുട്ടി ഉൾപെടെ ചികിത്സയിൽ ഉണ്ടായിരുന്ന 2 പേരും വീട്ടിലേക്ക് മടങ്ങി; നിപ മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഒരാൾ ജീവിതത്തിലേക്ക് തിരികെയെ ത്തുന്നത് ലോക ചരിത്രത്തിൽ തന്നെ ആദ്യം

Image
കോഴിക്കോട്: (KVARTHA) രണ്ട് ആഴ്ചയിലധികമായി ആധിയോടെ  കാത്തിരുന്ന ആ നിമിഷം വന്നെത്തി. അകാലത്തിൽ മരണം കൊണ്ട് പോയ ഭർത്താവിനെ കുറിച്ചോർത്ത് വിതുമ്പുമ്പോഴും നഷ്ടപ്പെട്ടു എന്ന് കരുതിയ മകനെ തിരിച്ച് കിട്ടിയ സന്തോഷത്തിലായിരുന്നു ആ മാതാവ്. നിപയിൽ നിന്ന് മുക്തനായെത്തിയ മകനെ വാരിപ്പുണരാൻ മനസ് വെമ്പിയിരുന്നെങ്കിലും ആരോഗ്യ പ്രവർത്തകരുടെ കർശന നിർദേശം ഉള്ളതിനാൽ മാറിനിന്ന് കാണുകയായിരുന്നു അവർ. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ  ചികിത്സയിലായിരുന്ന കുട്ടിയും മാതൃ സഹോദരനുമാണ് നിപ രോഗത്തിന്റെ ചരിത്രത്തിൽ അത്ഭുതം സൃഷ്ടിച്ച് രോഗമുക്തി നേടിയത്. ലോകത്ത് തന്നെ ആദ്യമായാണ് നിപ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ ചികിത്സ തേടിയിരുന്ന ഒരാൾ രോഗമുക്തി നേടി മടങ്ങിയെത്തുന്നത്. നിപ ബാധിച്ച് ആദ്യം മരണപ്പെട്ട കുറ്റ്യാടി മരുതോങ്കര സ്വദേശിയുടെ ഒൻപത് വയസുകാരനായ മകനും 25 വയസുകാരനായ ഭാര്യാ സഹോദരനുമാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ രണ്ടാഴ്ച നീണ്ട ചികിത്സക്കൊടുവിൽ രോഗമുക്തി ലഭിച്ചത്. ബുധനാഴ്ച ലഭിച്ച പരിശോധന ഫലവും വ്യാഴാഴ്ച രാത്രിയോടെയെത്തിയ രണ്ടാം ഫലവും നെഗറ്റീവ് ആയതോടെയാണ് ഇരുവരെയും ഡിസ്ചാർജ് ചെയ്തത്. ഇതോടെ മിംസിൽ ച...

Gold Price | തുടര്‍ച്ചയായ നാലാം ദിനവും ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില ഈ മാസത്തെ താഴ്ന്ന നിരക്കില്‍; പവന് 200 രൂപ കുറഞ്ഞു

Image
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിനവും ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച (29.09.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5365 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42920 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4438 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 35504 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 77 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്. വ്യാഴാഴ്ച (28.09.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 22 കാരറ്റിന് 480 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5390...

Road Accident | ശ്രീകണ്ഠാപുരം - തളിപ്പറമ്പ് ഹൈവേയില്‍ നിയന്ത്രണംവിട്ട ജീപ് മറിഞ്ഞ് 3 പേര്‍ക്ക് പരുക്കേറ്റു

Image
കണ്ണൂര്‍: (KVARTHA) ശ്രീകണ്ഠാപുരം - തളിപ്പറമ്പ് ഹൈവേയില്‍ പരിപ്പായിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട ജീപ് കോണ്‍ക്രീറ്റ് കുറ്റിയില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞാണ് അപകടം. ജീപിലുണ്ടായിരുന്ന ശ്രീകണ്ഠാപുരം സ്വദേശികളായ മൂന്ന് യുവാക്കള്‍ക്കാണ് പരുക്കേറ്റത്. പ്രദേശവാസികളും പൊലീസും ചേര്‍ന്ന് പരുക്കേറ്റവരെ ശ്രീകണ്ഠാപുരത്തെ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച (28.09.2023) വൈകുന്നേരമാണ് അപകടം നടന്നത്. ഈ സമയത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. തളിപ്പറമ്പ് ഭാഗത്തുനിന്നും ശ്രീകണ്ഠാപുരത്തേക്ക് വരവേയാണ് ജീപ് അപകടത്തില്‍പെടുന്നത്. വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാവുന്നത്. Keywords: News, Kerala, Kerala-News, Kannur-News, Accident-News, Kannur News, Three Injured, Jeep overturned, Sreekandapuram - Thaliparamba, Highway, Accident, Kannur: Three people were injured when jeep overturne...

Killed | വീടിന് മുന്നില്‍ ബൈക് നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍; 'ഹൈകോടതി ജീവനക്കാരന്‍ സഹോദരനെ വെടിവച്ച് കൊന്നു'

Image
എറണാകുളം: (KasargodVartha) ആലുവയില്‍ ചേട്ടനെ അനിയന്‍ വെടിവച്ച് കൊലപ്പെടുത്തിയതായി പൊലീസ്. എടയപ്പുറം തൈപ്പറമ്പില്‍ വീട്ടില്‍ പോള്‍സന്‍ (48) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനിയന്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈകോടതിയില്‍ സെക്ഷന്‍ ഓഫീസറാണ് തോമസ്. ആക്രമണത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വാകുതര്‍ക്കത്തെ തുടര്‍ന്ന് എയര്‍ഗണ്‍ ഉപയോഗിച്ചാണ് പോള്‍സനെ തോമസ് വെടിവച്ചത്. വീടിനു മുന്നില്‍ ബൈക് നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച (28.09.2023) രാവിലെ തോമസിന്റെ ബൈക് പോള്‍സന്‍ തകര്‍ത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസില്‍ പരാതി നല്‍കി. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പറയുന്നു. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് തര്‍ക്കം ആരംഭിച്ചത്. ഒരു ബൈക് വീടിനു മുന്നില്‍ നിര്‍ത്തിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം. പിന്നീട് രാത്രി 11 മണിയോടെ വീണ്ടും തര്‍ക്കമുണ്ടായി. ഇതിനിടെയാണ് എയര്‍ഗണ്‍ ഉപയോഗിച്ച് തോമസ് പോള്‍സനെ വെടിവച്ചത്. കൊലപാതകത്തിനുശേഷം തോമസ് തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചത്. Keywords: News, Kerala-Ne...

NISH | സാമൂഹിക നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'നിഷ്' സര്‍വകലാശാലയാക്കുക സര്‍കാര്‍ ലക്ഷ്യമെന്ന് മന്ത്രി ബിന്ദു, പാഠഭാഗങ്ങള്‍ ആംഗ്യഭാഷയില്‍ വിവര്‍ത്തനം ചെയ്യുന്നതും ആലോചനയില്‍

Image
തിരുവനന്തപുരം: (KVARTHA) സാമൂഹിക നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിംഗ് (നിഷ്) സര്‍വകലാശാലയായി ഉയര്‍ത്തുകയാണ് സര്‍കാര്‍ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹിക നീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. നിഷ് അന്താരാഷ്ട്ര ബധിര വാരാഘോഷം -2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരുടെ പുനരധിവാസവും വിദ്യാഭ്യാസവും ലക്ഷ്യമാക്കി പോരാടുന്ന കേരളത്തിന്റെ അഭിമാന സ്ഥാപനമാണ് മികവിന്റെ കേന്ദ്രമായി വളരുന്ന നിഷ്. എല്ലാ പൊതുപരിപാടികളിലും ആംഗ്യഭാഷയില്‍ വിവര്‍ത്തനം ഉണ്ടാവണമെന്ന തീരുമാനം എടുത്തുകഴിഞ്ഞു. കൂടാതെ കോളജുകളിലെ പാഠഭാഗങ്ങള്‍ ആംഗ്യഭാഷയില്‍ വിവര്‍ത്തനം ചെയ്യുന്നതും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ശ്രവണപരിമിതര്‍ക്ക് എപ്പോഴും എവിടെയും ആംഗ്യഭാഷ ഉപയോഗിക്കാവുന്ന ഒരു ലോകം എന്നതാണ് അന്താരാഷ്ട്ര ബധിരവാരം 2023ന്റെ പ്രമേയം. ബധിര വാരാഘോഷത്തിന്റെ ഭാഗമായി ഈ മാസം 29 വരെ പൊതുജനങ്ങള്‍ക്കായി ഇന്‍ഡ്യന്‍ ആംഗ്യഭാഷാ ക്ലാസുകള്‍, ഇന്‍ഡ്യന്‍ ആംഗ്യഭാഷയില്‍ സാഹിത്യമത്സരങ്ങള്‍, ബധിര വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ ക്ലാസുകള്‍ തുടങ്ങി നിരവധി പരിപാടികളാണ് ന...

Siddaramaiah | കാവേരി - കര്‍ഷക പ്രശ്‌നം രൂക്ഷം; മഴ കനിയാന്‍ മഹാദേവേശ്വര സ്വാമിയോട് പ്രാര്‍ഥിച്ച് മുഖ്യമന്ത്രി സിദ്ധാരാമയ്യ

Image
മംഗ്‌ളൂറു: (KasargodVartha) കര്‍ണാടകയില്‍ ഈ വര്‍ഷം മഴക്കുറവ് മൂലം വരള്‍ചാഭീഷണി നേരിടുകയും 195 താലൂകുകളെ വരള്‍ച ബാധിതമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ കര്‍ഷകരുടെയും ജനങ്ങളുടെയും ക്ഷേമത്തിനായി പ്രാര്‍ഥിക്കുന്നതിനായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ക്ഷേത്രദര്‍ശനം നടത്തി. കാവേരി നദീജല പ്രശ്നവും കര്‍ഷക സമരവും കര്‍ണാടക മന്ത്രിസഭയെ പ്രക്ഷുബ്ധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ ചാമരാജനഗരയിലെ മഹാദേശ്വര മലകയറി. ബുധനാഴ്ച (27.09.2023) രാവിലെ മഹാദേശ്വര സ്വാമിയുടെ സന്നിധിയില്‍ മഴക്കായി പ്രാര്‍ഥിച്ച മുഖ്യമന്ത്രി ആരതി അര്‍പിച്ചു. 'കര്‍ണാടക സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ മറികടക്കാന്‍ കഴിയണേ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു'- മലയിറങ്ങും മുമ്പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാവേരി വെള്ളം സംബന്ധിച്ച ചോദ്യങ്ങളോട് സിദ്ധാരാമയ്യ ഇങ്ങിനെ പ്രതികരിച്ചു -'കാവേരി ജല റഗുലേഷന്‍ കമിറ്റി 3000 ക്യൂസസ് വെള്ളം തമിഴ്‌നാടിന് നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനം ജലക്ഷാമം അനുഭവിക്കുകയുമാണ്. നിയമോപദേശം തേടിയിട്ടുണ്ട്'. കാവേരി ജലപ്രശ്‌നം രാഷ...

Single Visa | ഏകീകൃത ടൂറിസ്റ്റ് വിസ സമ്പ്രദായം വരുന്നു; 6 ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള അവസരം ഉടനെയുണ്ടാകുമെന്ന് യുഎഇ വാണിജ്യകാര്യ മന്ത്രി

Image
-ഖാസിം ഉടുമ്പുന്തല ദുബൈ: (KVARTHA)  ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നടപ്പിലാക്കുമെന്നും ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകള്‍ക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള അവസരം ഉടനെയുണ്ടാകുമെന്നും യു എ ഇ വാണിജ്യകാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മുര്‍രി അറിയിച്ചു. ഒറ്റ വിസയിലൂടെ ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കുന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു. നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാര്‍ക്കും വിദേശികള്‍ക്കും സ്വതന്ത്രമായി ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താമെന്നും ഇത് സംബന്ധിച്ച് അടുത്ത് തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിസ നിലവില്‍ വരുന്നതോടെ ട്രാന്‍സിറ്റ് വിസ ആവശ്യമുണ്ടാകില്ല. സഊദി അറേബ്യ, യുഎഇ, കുവൈത്, ഖത്വര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നടപ്പിലാക്കാന്‍ അബൂദബിയില്‍ ചേര്‍ന്ന ഫ്യൂചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്. Keyword...

Treasury | സംസ്ഥാനത്തെ ട്രഷറികളില്‍ അവശേഷിക്കുന്ന മുഴുവന്‍ പണവും സെപ്റ്റംബര്‍ 30 ന് ഏജന്‍സി ബാങ്കില്‍ തിരിച്ചടക്കാന്‍ നിര്‍ദേശം

Image
തിരുവനന്തപുരം:(KasargodVartha) സംസ്ഥാനത്തെ ട്രഷറികളില്‍ അവശേഷിക്കുന്ന മുഴുവന്‍ പണവും സെപ്റ്റംബര്‍ 30 ന് ഏജന്‍സി ബാങ്കില്‍ തിരിച്ചടക്കാന്‍ നിര്‍ദേശം. അന്നേദിവസം ട്രഷറികളിലെ പണമിടപാട് ഉച്ചയ്ക്ക് രണ്ടുമണിവരെയായിരിക്കുമെന്നും അറിയിപ്പ്. 30ന് ഒരു രൂപപോലും സൂക്ഷിക്കാന്‍ പാടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് അറിയുന്നത്. നീക്കിയിരിപ്പ് പൂര്‍ണമായി ബാങ്കില്‍ അടക്കുന്നതിനാല്‍ ഒക്‌ടോബറിലെ ആദ്യ പ്രവൃത്തിനമായ മൂന്നിന് പെന്‍ഷന്‍/സേവിങ് ബാങ്ക് എന്നിവയുടെ പണമിടപാടുകള്‍ ഏജന്‍സി ബാങ്കില്‍ നിന്ന് പണം ലഭ്യമാകുന്നതുവരെ വൈകും. ഇക്കാര്യം ഇടപാടുകാരെ അറിയിക്കാനും മൂന്നാം തീയതി ജീവനക്കാര്‍ നേരത്തെ എത്തി പണമിടപാട് ആരംഭിക്കണമെന്നുമാണ് നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ട്രഷറി കോഡ് പ്രകാരം എല്ലാ മാസത്തെയും അവസാന പ്രവൃത്തിദിനം ട്രഷറിയിലെ നീക്കിയിരിപ്പ് തുക ബാങ്കില്‍ തിരിച്ചടക്കണം. എന്നാല്‍, നോട് നിരോധനത്തിന്റേയും ചില ബാങ്കുകളില്‍ ചെസ്റ്റ് നിര്‍ത്തലാക്കിയതിന്റേയും അടിസ്ഥാനത്തില്‍ ട്രഷറി ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ മാസവും ട്രഷറികളിലെ പണം ബാങ്കില്‍ അടച്ചിരുന്നില്ല. ...

Complaint | 'പിഎഫ്‌ഐ' ചാപ്പകുത്തല്‍: അനില്‍ ആന്റണി, പ്രതീഷ് വിശ്വനാഥ് എന്നിവര്‍ക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്നതിനായി പ്രചാരണം നടത്തിയതിന് കേസെടുക്കണമെന്ന് പികെ ഫിറോസ്

Image
കോഴിക്കോട്: (KVARTHA) സൈനികനെ മര്‍ദിച്ച് 'പിഎഫ്‌ഐ' എന്നു മുതുകില്‍ എഴുതിയ സംഭവം കെട്ടിച്ചമച്ചതെന്നു പൊലീസ് കണ്ടെത്തിയതിനു പിന്നാലെ, മതസ്പര്‍ധ വളര്‍ത്തുന്നതിനായി പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത് ലീഗ് ജെനറല്‍ സെക്രടറി പികെ ഫിറോസ് രംഗത്ത്. ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി, പ്രതീഷ് വിശ്വനാഥ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഫിറോസിന്റെ ആവശ്യം. ഇതുസംബന്ധിച്ച് അദ്ദേഹം ഡിജിപിക്ക് പരാതി നല്‍കി. കൊല്ലം കടയ്ക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് അനില്‍ ആന്റണിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐയില്‍ വന്ന പ്രതികരണമാണ് പരാതിക്ക് ആധാരം. ഒരു സൈനികന്‍ ആക്രമിക്കപ്പെട്ടിട്ടും സിപിഎമിന്റെയോ കോണ്‍ഗ്രസിന്റെയോ ഒരു നേതാവു പോലും പ്രതികരിക്കാന്‍ തയാറായില്ലെന്ന് അനില്‍ ആന്റണി കുറ്റപ്പെടുത്തിയിരുന്നു. ഒരു വിഭാഗം ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താനാണ് ഇവരുടെ മൗനമെന്ന ആരോപണവും അനില്‍ ഉയര്‍ത്തി. ഇതിനിടെയാണ്, പരാതിക്കാരനായ സൈനികനും സുഹൃത്തും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് ചാപ്പകുത്തല്‍ സംഭവമെന്നു പൊലീസ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍, സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനു മുന്‍...

Allegation | 'പീഡനക്കേസിലെ പ്രതികളുടെ അറസ്റ്റ് തടയാനും നേരിട്ട് ഇടപെട്ടു'; സസ്പെൻഷനിലായതിന് പിന്നാലെ പീരുമേട് ഡിവൈഎസ്പിക്കെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്ത്

Image
/ അജോ കുറ്റിക്കൻ ഇടുക്കി: (KVARTHA) സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ഹരിയാന സ്വദേശിനിയെ പീഡിപ്പിച്ചതായുള്ള കേസിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന റിപോർടിനെ തുടർന്ന് പീരുമേട് ഡിവൈഎസ്പി സസ്പെൻഷനായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന കോട്ടയം സ്വദേശിയുടെയും ഇയാളുടെ സഹായിയുടെയും അറസ്റ്റ് തടയാൻ ഡിവൈ എസ്പി നേരിട്ട് ഇടപെട്ടതായാണ് ആരോപണം. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇതിനിടയിൽ കുമളി എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി ഇവരെ കണ്ടെത്തിയിരുന്നു. വിവരം അറിഞ്ഞ ഡിവൈഎസ്പി എസ്ഐയെ ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിച്ചതിന് ശേഷം അറസ്റ്റ് മതിയെന്ന് നിർദേശിച്ചുവെന്നാണ് പറയുന്നത്. പൊലീസ് മടങ്ങിയതിന് പിന്നാലെ പ്രതികൾ നാടുവിടുകയായിരുന്നു. പിന്നീട് ഇവരെ ഡെൽഹിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും അവസരമൊരുക്കിയെന്ന റിപോർടിനെ തുടർന്ന് എസ്ഐയായിരുന്ന അനൂപിനെ സസ്‌പെൻഡ് ചെയ്തിരുന്നു. സ്ഥാനക്കയറ്റം ലഭിച്ച് കോട്ടയം അയർക്കുന്നം...

Gold Price | തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

Image
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ബുധനാഴ്ച (27.09.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5450 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43600 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4513 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36104 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും ഇടിവ് രേഖപ്പെടുത്തി. 01 രൂപ കുറഞ്ഞ് 77 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്. ചൊവ്വാഴ്ച (26.09.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5475 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43800 ...

Fire | വിവാഹ ആഘോഷത്തിനിടെ ഓഡിറ്റോറിയത്തില്‍ തീപ്പിടിത്തം; 100ലധികം പേര്‍ മരിച്ചു, 150ലധികം പേര്‍ക്ക് പരുക്ക്; കറുത്ത ബാഗുകളിലായി മൃതദേഹം ട്രകുകളിലേക്ക് മാറ്റുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു

Image
ബാഗ്ദാദ്: (KVARTHA) ഇറാഖില്‍ വിവാഹ ആഘോഷത്തിനിടെ ഓഡിറ്റോറിയത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 100ലധികം പേര്‍ മരിക്കുകയും 150ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്. ചൊവ്വാഴ്ച (26.09.2023) രാത്രി പ്രാദേശിക സമയം 10.45ഓടെയാണ് തീപ്പിടിത്തമുണ്ടായി വലിയ ദുരന്തത്തില്‍ കലാശിച്ചത്. വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലെ വിവാഹ ഓഡിറ്റോറിയത്തിസാണ് ദാരുണ സംഭവം.  വിവാഹ ആഘോഷത്തിനിടെ ഹാളിനുള്ളില്‍ പടക്കം പൊട്ടിച്ചുവെന്നും ഇതില്‍നിന്നും തീപ്പൊരി ചിതറിത്തെറിച്ചാണ് വലിയ ദുരന്തമുണ്ടായതെന്നുമാണ് അധികൃതര്‍ പറയുന്നത്. നിര്‍ഭാഗ്യകരമായ ദുരന്തത്തില്‍പ്പെട്ടവര്‍ക്കാവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് ഇറഖ് ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. ദുരന്തത്തില്‍ ഹാളിലുണ്ടായിരുന്ന വധുവും വരനും ഉള്‍പെടെ മരിച്ചതായും റിപോര്‍ടുകളുണ്ടെങ്കിലും ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. 100ഓളം പേരാണ് അപകടത്തില്‍ മരിച്ചതെന്നും 150ലധികം പേര്‍ക്കാണ് പരുക്കേറ്റതെന്നുമാണ് ഇറാഖി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ എന്‍ എ റിപോര്‍ട് ചെയ്തത്. എന്നാല്‍, അപകടത്തില്‍ ഇതുവരെ 113 പേര്‍ മരിച്ചതായും 150ലധികം പേര്‍ക്ക് പരുക്കേറ്റതാ...

Accidental Death | കോഴിക്കോട് കാര്‍ മതിലില്‍ ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Image
കോഴിക്കോട്: (www.kvartha.com) കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. സുന്നി യുവജനസംഘം നേതാവ് റാശിദ് ബുഖാരിയുടെ മകന്‍ ഇരിങ്ങണ്ണൂര്‍ സ്വദേശി സി കെ മുഹമ്മദ് സിനാന്‍ (17) ആണ് മരിച്ചത്. ചൊവ്വാഴ്ച (26.09.2023) രാത്രി 12നായിരുന്നു അപകടം. നാദാപുരം - തലശ്ശേരി സംസ്ഥാന പാതയില്‍ കുഞ്ഞിപ്പുരമുക്കില്‍ കാര്‍ മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.   Keywords: News, Kerala, Kerala-News, Accident-News, Regional-News, Kozhikode news, Accident, Road, Student, Died, Car Accident, Kozhikode: Student died in car accident. Powered by Info News For You

Suspended | രാജസ്താന്‍ സ്വദേശിനിയായ 35 കാരിയെ പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന കേസ്; പീരുമേട് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

Image
ഇടുക്കി: (www.kasargodvartha.com) രാജസ്താന്‍ സ്വദേശിനിയായ 35 കാരിയെ പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പീരുമേട് ഡിവൈഎസ്പി കുര്യാക്കോസിന് സസ്‌പെന്‍ഷന്‍. പ്രാഥമിക അന്വേഷണ റിപോര്‍ടിനെ തുടര്‍ന്നാണ് നടപടി. ഇടുക്കി എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് തീരുമാനം. കഴിഞ്ഞ മെയ് എട്ടിനാണ് സംഭവം. കട്ടപ്പനയില്‍ വസ്തു വ്യാപാരം നടത്തുന്ന രണ്ട് പേര്‍ സമൂഹമാധ്യമങ്ങളില്‍ വഴി പരിചയപ്പെട്ട രാജസ്താന്‍ സ്വദേശിയായ യുവതിയെ കുമളിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് യുവതിയുടെ സ്വകാര്യ ചിത്രങ്ങളെടുത്ത് അത് പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ 35 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണം കവര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പാലാ സ്വദേശി മാത്യൂസ് ജോസഫ് കുമളി ഗ്രാമ പഞ്ചായത് പരിധിയിലെ സക്കീര്‍ മോന്‍ എന്നിവര്‍ക്കെതിരെ യുവതി പരാതി നല്‍കുന്നത്. പരാതിയ്ക്ക് പിന്നാലെ പൊലീസ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഡിവൈഎസ്പിയുടെ ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനായില്ലെന്നാണ് അന്വേഷണ റിപോര്‍ട്. ഇത് പ്രതികള്‍ക്ക് ഡെല്‍ഹിയിലേക്ക് രക്ഷപ്പെടാനും തെ...

Arrested | കൊല്ലത്തെ വ്യാജ പരാതി; കലാപ ശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തി സൈനികനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു; കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും

Image
കൊല്ലം: (www.kvartha.com) കടയ്ക്കലില്‍ മര്‍ദിച്ചശേഷം നിരോധിത സംഘടനയായ പിഎഫ്‌ഐ എന്ന് ശരീരത്തില്‍ എഴുതിയെന്ന് വ്യാജ പരാതി നല്‍കിയ സൈനികനും സുഹൃത്തും അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാറിന്റെയും സുഹൃത്ത് ജോഷിയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. കലാപ ശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. പൊലീസ് പറയുന്നത്: കലാപശ്രമക്കേസില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. തെളിവെടുപ്പ് ഉള്‍പെടെ പൂര്‍ത്തീകരിക്കും. ദേശീയ ശ്രദ്ധ നേടി, പ്രശസ്തിയിലൂടെ ജോലിയില്‍ മികച്ച സ്ഥാനം നേടാനുള്ള നാടകമായിരുന്നു വ്യാജ പരാതിയെന്ന പ്രതികളുടെ മൊഴിയില്‍ അന്വേഷണ സംഘം കൂടുതല്‍ വ്യക്തത വരുത്തും. സൈനിക തലത്തില്‍ ഷൈന്‍ കുമാറിനെതിരായ നടപടി വൈകാതെയുണ്ടാകും. വ്യാജ പരാതിയ്ക്ക് പിന്നില്‍ അഞ്ച് മാസത്തെ ആസൂത്രണം പ്രതികള്‍ നടത്തി. സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നില്‍ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പൊലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പെയിന്റും ബ്രഷും കണ്ടെത്തിയത്. ചിറയിന്‍കീഴില്‍ നിന്നാണ് പെയി...

Jobs | തൊഴിൽ അന്വേഷികർക്ക് സന്തോഷവാർത്ത; ഉത്സവ സീസണിൽ വൻ പ്രഖ്യാപനവുമായി മീഷോ; 5 ലക്ഷത്തിലധികം പേർക്ക് ജോലി നൽകും

Image
ന്യൂഡെൽഹി: (www.kvartha.com) ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ മീഷോ അടുത്ത ഉത്സവ സീസണിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം മീഷോ നൽകിയ സീസണൽ ജോലികളേക്കാൾ 50 ശതമാനം കൂടുതലാണിത്. ഇകോം എക്‌സ്‌പ്രസ്, ഡിടിഡിസി, ഇലാസ്റ്റിക്‌റൺ, ലോഡ്‌ഷെയർ, ഡെലിവറി, ഷാഡോഫാക്‌സ്, എക്‌സ്‌പ്രസ് ബീസ് തുടങ്ങിയ മൂന്നാം കക്ഷികൾ മുഖേന രണ്ട് ലക്ഷത്തിലധികം ജോലികൾ സൃഷ്ടിക്കാനാണ് മീഷോ ലക്ഷ്യമിടുന്നത്. ഇതിൽ 60 ശതമാനം അവസരങ്ങളും ടയർ-3, ടയർ-4 നഗരങ്ങളിലായിരിക്കും. ഈ ജോലികൾ പ്രധാനമായും ഡെലിവറി പിക്കിംഗ്, സോർട്ടിംഗ്, ലോഡിംഗ്, അൺലോഡിംഗ്, റിട്ടേൺസ് തുടങ്ങിയവയായിരിക്കും. ഡെലിവറി ബോയ്ക്കും ധാരാളം അവസരങ്ങൾ ഉണ്ടാകും. ഈ ഉത്സവ സീസണിൽ ഡിമാൻഡിൽ ഗണ്യമായ വർധനവ് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ചീഫ് ഫുൾഫിൽമെന്റ് ഓഫീസർ സൗരഭ് പാണ്ഡെ പറഞ്ഞു. ഈ അവസരങ്ങളിൽ, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലും ചെറുകിട ബിസിനസുകളെ ശാക്തീകരിക്കുന്നതിലും തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഐടി ഡൽഹിയിലെ ബിരുദധാരികളായ വിദിത് ആത്രേയും സഞ്ജീവ് ബർൺവാളും ചേർന്ന് 2015 ഡിസംബറിലാണ് മീഷോ സ്ഥാപിച്ചത്. ചെറുകിട ബിസിന...

Alcohol Prohibition | മദ്യനിരോധനം പ്രായോഗികമല്ലാത്ത കാര്യമെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍

Image
കണ്ണൂര്‍: (www.kvartha.com) മദ്യനിരോധനം ഒന്നിനും പരിഹാരമല്ലെന്ന് കേരള നിയമസഭാ സ്പീകര്‍ എ എന്‍ ശംസീര്‍ പറഞ്ഞു. നിരോധനത്തിന് പകരം ബോധവല്‍ക്കരണമാണ് പ്രധാനം. മദ്യം നിരോധിച്ചത് കൊണ്ട് മദ്യവര്‍ജനം സാധ്യമല്ല. ബോധവല്‍ക്കരണത്തിലൂടെയാണ് ലഹരി ഇല്ലായ്മ ചെയ്യേണ്ടതെന്നും എ എന്‍ ശംസീര്‍ പറഞ്ഞു. കണ്ണൂരില്‍ 43-ാം കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോ.സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിലും കാംപസുകളിലും സിന്തറ്റിക് ലഹരി വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ യുവതലമുറകള്‍ ലഹരിക്ക് അടിമയാവുകയാണ്. ലഹരി കാരണം കേരളം മൊത്തമായി നശിച്ചുവെന്ന് പറയുന്നതില്‍ കാര്യമില്ല. മറിച്ച് പലയിടങ്ങളിലായി അപകടം ഒളിഞ്ഞിരിപ്പുണ്ട്. ലഹരി പോലുള്ള ഇത്തരം പ്രശ്നങ്ങള്‍ തടയാന്‍ ആവശ്യമായ ഇടപെടല്‍ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് ടി സജുകുമാര്‍ അധ്യക്ഷനായ്. സമ്മേളനത്തിന്റെ ലോഗോ രൂപകല്‍പന ചെയ്ത എം ടി ധ്രുവന്‍, മുന്‍ സംസ്ഥാന കമിറ്റി അംഗം പി എ മേഘനാഥന്‍ എന്നിവരെ പരിപാടിയില്‍...

Arrested | കപ്പലിലെ കണ്ടെയ്‌നറുകളിലൂടെ കടത്താന്‍ ശ്രമം; 3.77 കോടി ദിര്‍ഹമിന്റെ ലഹരിമരുന്ന് പിടികൂടി ദുബൈ പൊലീസ്; 6 പേര്‍ അറസ്റ്റില്‍, വീഡിയോ

Image
ദുബൈ: (www.kasargodvartha.com) 3.77 കോടി ദിര്‍ഹമിന്റെ മൂല്യമുള്ള ലഹരിമരുന്ന് പിടിച്ചെടുത്ത ഓപറേഷന്‍ സ്റ്റോമിന്റെ വിശദാംശങ്ങള്‍ ദുബൈ പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ ആഴ്ച ദുബൈയിലെത്തിയ കപ്പലിലെ അഞ്ച് കണ്ടെയ്‌നറുകളില്‍ നിന്നായി 14 ടണോളം ലഹരി ഗുളികകളാണ് പൊലീസ് പിടിച്ചെടുത്തത്. ആറുപേരെ അറസ്റ്റു ചെയ്തു. ഇപ്പോള്‍ ഓപറേഷന്‍ സ്റ്റോമിന്റെ വിശദാംശങ്ങള്‍ ഡോക്യുമെന്ററി രൂപത്തില്‍ പുറത്തുവിട്ടിരിക്കുകയാണ് ദുബൈ പൊലീസ്. 13.76 ടണ്‍ നിരോധിക്കപ്പെട്ട കാപ്റ്റഗണ്‍ ഗുളികകളാണ് കടത്താന്‍ ശ്രമിച്ചത്. 651 വാതിലുകള്‍ക്കും 432 അലങ്കാരപാനലുകള്‍ക്കും ഉള്ളിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചത്. പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. എക്‌സ്‌റെ സ്‌കാനിലാണ് ഫര്‍ണിചറുകള്‍ക്കുള്ളില്‍ തിരിച്ചറിയാനാകാത്ത വസ്തുക്കളുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ ഡോഗ് സ്‌ക്വാഡ് ലഹരി മരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. വാതിലുകളിലും ഫര്‍ണിചര്‍ പാനലുകളിലും നിരനിരയായി അടുക്കിയാണ് ഗുളികള്‍ ഒളിപ്പിച്ചിരുന്നത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കണ്ടെയ്‌നറുകള്‍ തുറമുഖത്തേക്ക് തിരിച്ചയച്ചു. മൂന്നു കണ്ടെയ്‌നറുകളുടെ ക്ലിയറിന്‍സിന് അപേക്ഷിച്ച പ്...

Bank Election | തളിപ്പറമ്പ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് വിമതര്‍ പിന്‍വാങ്ങി; ഏകപക്ഷീയമായ വിജയം ഉറപ്പിച്ച് യുഡിഎഫ്

Image
തളിപ്പറമ്പ്: (www.kvartha.com) ജില്ലാ നേതൃത്വവും ബ്ലോക് നേതൃത്വവും ശക്തമായി ഇടപെട്ടതോടെ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ മല്‍സര രംഗത്തുണ്ടായിരുന്ന കോണ്‍ഗ്രസ് വിമതര്‍ പിന്‍വാങ്ങി. ഇതോടെ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. മുന്‍ മണ്ഡലം പ്രസിഡന്റ് ടി വി രവി, മണ്ഡലം സെക്രടറി നൗശാദ് ഇല്യംസ്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ചക്കര ദാമോദരന്‍ എന്നിവരാണ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മല്‍സര രംഗത്തുവന്നത്. ഡി സി സി ജെനറല്‍ സെക്രടറി ടി ജനാര്‍ദനന്‍, ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ സരസ്വതി എന്നിവരുടെ ഇടപെടലിലൂടെയാണ് വിമതരെ മുഴുവന്‍ മല്‍സര രംഗത്തുനിന്ന് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞത്. ബി ജെ പിയുടെ നാല് പേര്‍ പത്രിക നല്‍കിയിരുന്നുവെങ്കിലും യു ഡി എഫ് നേതൃത്വവുമായി നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് അവരും പിന്‍മാറുകയായിരുന്നു. ഇതോടെ തളിപ്പറമ്പ് സഹകരണ ബാങ്ക് ഭരണസമിതിയില്‍ ഏകപക്ഷീയമായ വിജയം ഉറപ്പിച്ചിരിക്കുകയാണ് യു ഡി എഫ്. Keywords: Taliparamba Cooperative Bank Board Elections; Congress Rebels Retreat, Kannur, News, Taliparamba Cooperative Bank Electi...

Found Dead | ആലപ്പുഴയില്‍ വീടിന് പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Image
ആലപ്പുഴ: (www.kvartha.com) മാരാരിക്കുളത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം വടക്ക് ദേവസ്വം തയ്യില്‍ പ്രസന്നന്റെ ഭാര്യ മഹിളാമണി (55) ആണ് മരിച്ചത്. വീടിന് പുറത്താണ് മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. Keywords: News, Kerala, Kerala-News, Local-News, Regional-News, Alappuzha News, Mararikulam News, Housewife, Found Dead, House, Alappuzha: Housewife found dead outside house in Mararikulam. Powered by Info News For You

Agniveer | അഗ്നിവീർ പദ്ധതിയിൽ വലിയ മാറ്റങ്ങൾ വരുന്നു; 50% സൈനികരെ സ്ഥിരപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

Image
ന്യൂഡെൽഹി: (www.kvartha.com) സൈന്യത്തിൽ നിയമനത്തിനായി 2022-ൽ നടപ്പാക്കിയ അഗ്നിവീർ പദ്ധതിയിൽ സർക്കാർ വലിയ മാറ്റങ്ങൾ ആസൂത്രണം ചെയ്യുന്നു. സൈന്യത്തിൽ സ്ഥിരതാമസമാകുന്ന സൈനികരുടെ എണ്ണം ഉടൻ വർധിച്ചേക്കുമെന്ന് ലൈവ് ഹിന്ദുസ്താൻ റിപ്പോർട്ട് ചെയ്തു. നിലവിൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിലവിലെ വ്യവസ്ഥകൾ അനുസരിച്ച്, അഗ്നിവീർ പദ്ധതി പ്രകാരം സൈന്യത്തിന്റെ ഭാഗമാകുന്ന 25 ശതമാനം സൈനികരെ പരിശീലനത്തിന് ശേഷം സ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് അൻപത് ശതമാനമായി ഉയർത്തുന്നത് പ്രതിരോധ മന്ത്രാലയം ഗൗരവമായി പരിഗണിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഉന്നത സ്രോതസുകളാണ് ഈ വിവരം നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അഗ്നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യുന്ന സൈനികരെ അഗ്നിവീർ എന്നാണ് അറിയപ്പെടുന്നത്. പരിശീലന കാലയളവ് ഉൾപ്പെടെ നാല് വർഷത്തെ സേവന കാലയളവിലേക്ക് അഗ്നിവീരന്മാരെ സൈന്യത്തിൽ അംഗമായി ചേർക്കും. നാല് വർഷത്തിന് ശേഷം 25 ശതമാനം വരുന്ന അഗ്നിവീറുകൾക്ക് സ്ഥിര നിയമനം നൽകുന്നു. കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സൈന്യങ്ങളിലും ഇതേ നടപടിക്രമമാണ് സ്വീകരിച്ചിരിക്കുന്നത്. ...

Gold Price | തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 43960 രൂപ

Image
കൊച്ചി: (www.kvartha.com) തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച (25.09.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5495 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43960 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4548 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36384 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും മാറ്റമില്ല. 79 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്. ശനിയാഴ്ച (23.09.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5495 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43960 രൂപയിലുമാണ് ശനിയാഴ്ചയും ഞായറാഴ്ചയും വ്യാപാരം നടന്നത്. ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4548 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36384 രൂപയിലുമാണ് ശന...

Bill Blair | 'ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിച്ചതില്‍ ആശങ്കയുണ്ടാവും'; ഇന്‍ഡ്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കാനഡ പ്രതിരോധമന്ത്രി

Image
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയുമായുള്ള ബന്ധം പ്രധാനമെന്ന് കാനഡ പ്രതിരോധമന്ത്രി ബില്‍ ബ്ലയര്‍. ഖലിസ്ഥാനി ഭീകരന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്‍ഡ്യ - കാനഡ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് പ്രതിരോധമന്ത്രി നയം വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍ഡ്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്നും ബ്ലയര്‍ വിശദീകരിച്ചു. ഞായറാഴ്ച (24.09.2023) ദ വെസ്റ്റ് ബ്ലോകിന് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ ബ്ലയറിന്റെ പ്രതികരണം. സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമ്പോഴും ഇന്‍ഡ്യയുമായുള്ള നിര്‍ണായകമായ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഡോ-പസഫിക് നയതന്ത്രബന്ധം ഇപ്പോഴും കാനഡയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനും ഇത് കാരണമായെന്നും ബ്ലെയര്‍ പറഞ്ഞു. ഹര്‍ദിപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞാല്‍, രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിച്ചതില്‍ ആശങ്കയുണ്ടാവുമെന്നും ബില്‍ ബ്ലയര്‍ വ്യക്തമാക്കി. ജൂണ്‍ 18 ന് ബ്രിടീ...