Posts

Showing posts from June, 2023

HC Verdict | പരയപർതതയയ എലലവർകക ജവത പങകളയ തരഞഞടകകനളള അവകശമണടനന ഹകടത; സവനത ഇഷടപരകര വവഹ കഴകകനന ദമപതകൾകക ആശവസ പകരനന വധയമയ ഡവഷൻ ബഞച

Image
പ്രയാഗ്രാജ്: (www.kasargodvartha.com) സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായ ദമ്പതികൾക്ക് അലഹബാദ് ഹൈകോടതിയുടെ ആശ്വാസം. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ പ്രായപൂർത്തിയായ എല്ലാവർക്കും അവകാശമുണ്ടെന്ന് ഹൈകോടതി പറഞ്ഞു. പ്രായപൂർത്തിയായ ദമ്പതികൾ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. ദാമ്പത്യ ജീവിതത്തിൽ ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കിൽ അത് കുറ്റകരമല്ലെന്നും ബെഞ്ച് വിധിച്ചു. ഹർജിക്കാരനായ ഭർത്താവിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ ഉത്തരവിട്ടത്. മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുവാവിനും രണ്ട് കുടുംബാംഗങ്ങൾക്കുമെതിരെ ഷാജഹാൻപൂരിലെ മദൻപൂർ പൊലീസ് സ്റ്റേഷനിൽ മെയ് 24 ന് യുവതിയുടെ പിതാവ് പരാതി നൽകിയിരുന്നു. ദമ്പതികളും മറ്റ് രണ്ട് പേരും ഇത് കോടതിയിൽ ചോദ്യം ചെയ്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും മുദ്രവച്ച കവറിൽ മൊഴി നൽകുകയും ചെയ്തു. യുവതി പ്രായപൂർത്തിയായ ആളാണെന്നും അവൾ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇരുവരും സമാധാനപരമായ ദാമ്പത്യ ജീവിതം നയിക്കുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രായപൂർത്തിയായ രണ്ട് പേർക്ക് പങ്കാളിയെ തിരഞ്ഞെടുത്ത് ജീവിക്കാനുള്ള അവകാശത്തെയും സ്വാതന...

Political Fight | കണണരല കണഗരസ മസല ലഗ തമമലളള ചകകളതതപപര പടടതതറയലകക; സധകരന പനതണ പരഖയപചചളള രഷടരയ വശദകരണ യഗതതല പങകടകകനനതല നനന ക എ ശജയ വലകകയതനന സചന

Image
കണ്ണൂര്‍: (www.kvartha.com) കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പിന്തുണയുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സ്‌റ്റേഡിയം കോര്‍ണറില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ നിന്നും മുസ്‌ലിംലീഗ് നേതാക്കളും കോണ്‍ഗ്രസിലെ എ ഗ്രൂപ് നേതാക്കളും വിട്ടുനിന്നത് തിരിച്ചടിയായി മാറി. മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെ സുധാകരന് പിന്തുണയുമായി ആയിരത്തിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കനത്തമഴയെയും അവഗണിച്ചുകൊണ്ടു രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ തടിച്ചുകൂടിയത്. കെ സുധാകരനൊപ്പം മുസ്‌ലിം ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി കെ എം ശാജിയെയുമാണ് മുഖ്യപ്രഭാഷകനായി നിശ്ചയിച്ചിരുന്നത്. മറ്റു ഘടകകക്ഷി നേതാക്കള്‍ക്കൊപ്പം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരിയെയു ക്ഷണിച്ചിരുന്നു. എന്നാല്‍ ലീഗ് നേതാക്കള്‍ കെ സുധാകരനൊപ്പം വേദി പങ്കിടാന്‍ തയ്യാറായില്ല. ജില്ലാ നേതൃത്വം എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കെ എം ശാജി പങ്കെടുക്കാഞ്ഞതെന്നാണ് മുസ്‌ലിം ലീഗില്‍ നിന്നും ലഭിക്കുന്ന വിവരം. മറ്റുഘടകകക്ഷികള്‍ നേതാക്കള്‍ പങ്കെടുത്തുവെങ്കിലും സുധാകരന് ഐക്യദാർഢ്യം പ്രഖ്യാപിക്കാന്‍ മുസ്‌ലിം ലീഗ്...

Commemoration | ദശഭമന സനയര സബ എഡററര എ രജവന കണണര പരസ കലബ അനസമരചച

Image
കണ്ണൂര്‍: (www.kasargodvartha.com) ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ എം രാജീവന്റെ നിര്യാണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍ കെ എന്‍ ബാബു അനുസ്മരണം നടത്തി.  പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. സെക്രടറി കെ വിജേഷ്, സംസ്ഥാന കമിറ്റി അംഗം പ്രശാന്ത് പുത്തലത്ത്, ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ്, ജോയിന്റ് സെക്രടറി എം സന്തോഷ് കുമാര്‍, രാധാകൃഷ്ണന്‍ പട്ടാന്നൂര്‍, കൃഷ്ണന്‍ കാഞ്ഞിരങ്ങാട്, പി സുരേശന്‍, എം അബ്ദുല്‍ മുനീര്‍, സദാശിവന്‍ ഇരിങ്ങല്‍ എന്നിവര്‍ സംസാരിച്ചു. Kannur, News, Kerala, Press club, Kannur press club, M Rajeev, Sub editor,  Kannur Press Club remembered senior sub-editor M Rajeev. Powered by Info News For You

Accident | മഹരഷടരയല ബലദനയല വനഅപകട; ഡവഡറല ഇടചച മറഞഞ ബസന ത പടചച; 25 പരകക ദരണനതയ

Image
മുംബൈ: (www.kvartha.com) ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ ബസിന് തീ പിടിച്ച് 25 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ എട്ട് പേര്‍ക്ക് പരുക്ക്. മഹാരാഷ്ട്രയിലെ ബുല്‍ദാനയിലാണ് വന്‍ അപകടം നടന്നത്. 33 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.  സമൃദ്ധി എക്പ്രസ് ഹൈവേയിലാണ് അപകടം. നാഗ്പൂരില്‍ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അതില്‍ 25 പേരും അതിദാരുണമായ വിധത്തില്‍ മരണപ്പെട്ടതായി റിപോര്‍ടുകള്‍ പറയുന്നു. ഡോറിന്റെ വശത്തേക്കാണ് ബസ് മറിഞ്ഞത്. അതുകൊണ്ട് യാത്രക്കാര്‍ക്ക് ബസില്‍ കുടുങ്ങിപ്പോയി. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Keywords: Mumbai, News, National, Maharashtra, Expressway, Bus, Fire, 25 people died as bus catches fire on Maharashtra expressway. Powered by Info News For You

Arrested | ലഡജ മറയലവചച 2 പണമകകള കലപപടതതയനന കസ; ക ഞരമപ മറചച ചകതസയലയരനന പതവന അറസററ ചയത

Image
തൃശ്ശൂര്‍: (www.kvartha.com) ഗുരുവായൂരില്‍ ലോഡ്ജ് മുറിയില്‍വെച്ച് രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയായ ചന്ദ്രശേഖരനെ (58) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തെളിവെടുപ്പിനായി വ്യാഴാഴ്ച ഗുരുവായൂരില്‍ എത്തിച്ചു.  പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ 13ന് ആയിരുന്നു കൃത്യം നടന്നത്. പടിഞ്ഞാറെ നടയിലെ ലോഡ്ജില്‍ ജൂണ്‍ 12 ന് രാത്രിയാണ് ചന്ദ്രശേഖരനും മക്കളായ പന്ത്രണ്ടുകാരി ശിവനന്ദന, എട്ട് വയസുള്ള ദേവനന്ദന എന്നിവരും മുറിയെടുത്തത്. പിറ്റേന്ന് രാവിലെ എഴ് മണിയോടെ ചന്ദ്രശേഖരനെ ഹോടെലിന് പുറത്തു കണ്ടിരുന്നു. ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ മുറി ഒഴിയേണ്ടതായിരുന്നു. എന്നാല്‍ മൂവരും ഹോടെല്‍ മുറി ഒഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ഹോടെല്‍ ജീവനക്കാര്‍ വാതിലില്‍ തട്ടി നോക്കിയെങ്കിലും പ്രതികരണം ഉണ്ടായില്ല. സംശയം തോന്നിയ ഹോടെല്‍ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഹോടെലിന്റെ പൂട്ടു തകര്‍ത്ത പൊലീസ് സംഘം അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. കുട്ടികളിലൊരാള്‍ കിടക്കയില്‍ മരിച്ചു കിടക്കുകയായിരുന്നു. മറ്റെയാളെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. കൈ ഞ...

School Syllabus | സവരകറട ജവചരതര സകള സലബസനറ ഭഗമയ പഠപപകകമനന മധയപരദശ സരകര

Image
ഭോപാല്‍: (www.kvartha.com) വിനായക് ദാമോദര്‍ സവര്‍കറുടെ ജീവചരിത്രം സംസ്ഥാന ബോര്‍ഡ് സ്‌കൂള്‍ സിലബസിന്റെ ഭാഗമായി പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍കാര്‍. സവര്‍ക്കറിനും സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കും തുല്യപ്രാധാന്യം നല്‍കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ പര്‍മര്‍ വ്യക്തമാക്കി.  ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഭഗവദ്ഗീതാ സന്ദേശം, ഭഗവാന്‍ പരശുറാം, ഭഗത് സിങ്, രാജ്ഗുരു തുടങ്ങിയവരുടെ ജീവിതവും സിലബസില്‍ ഉള്‍പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സവര്‍കറും ജനസംഘം നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയും ഉള്‍പെടെ 50 മഹാന്മാരുടെ ജീവിതത്തെക്കുറിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍കാര്‍ പ്രഖ്യാപിച്ച് ആറ് ദിവസത്തിന് ശേഷമാണ് മധ്യപ്രദേശ് സര്‍കാര്‍ ഇത് പ്രഖ്യാപിച്ചത്.  അതേസമയം ഈ നീക്കത്തെ വിമര്‍ശിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍പേഴ്സണ്‍ കെ കെ മിശ്ര രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് കെ കെ മിശ്ര പറഞ്ഞു. Keywords: News, National, MP, School Syllabus, Savarkar finall...

Accidental Death | ഖതവറല വഹനപകട; മരചച ദമപതകള കരനഗപപളള അഴകകല സവദശകള; മകന 3 വയസകരന ഗരതര പരകക

Image
ദോഹ: (www.kvartha.com) ഖത്വറിലെ അല്‍ ഖോറിലുണ്ടായ വാഹനാപകടത്തില്‍ ദാരുണമായി മരിച്ചത് കരുനാഗപ്പള്ളി അഴീക്കല്‍ സ്വദേശികളായ ദമ്പതികള്‍. ഇവരടക്കം ഒരു കുടുംബത്തിലെ മൂന്നു പേരും ഒപ്പം യാത്ര ചെയ്ത രണ്ട് സുഹൃത്തുക്കളുമാണ് അപകടത്തില്‍ മരിച്ചത്. ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു വയസുള്ള മകന്‍ ഗുരുതര പരുക്കേറ്റ് ആശുപത്രിയിലാണ്.  അഴീക്കല്‍ പുതുവല്‍ ജോസഫ് ഗോമസ് -മെര്‍ലിന്‍ ദമ്പതികളുടെ മകള്‍ ആന്‍സി ഗോമസ് (29), ഭര്‍ത്താവ് നീണ്ടകര കല്ലുംമൂട്ടില്‍ കമ്പനി കടയില്‍ തോപ്പില്‍ ജോണിന്റെ മകന്‍ റോഷിന്‍ ജോണ്‍ (38), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് (34), സുഹൃത്തുക്കളും തമിഴ്നാട് സ്വദേശികളുമായ പ്രവീണ്‍കുമാര്‍ ശങ്കര്‍ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരന്‍ (33) എന്നിവരാണ് മരിച്ചത്.  ബുധനാഴ്ച രാത്രി ദോഹ നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ അല്‍ ഖോര്‍ ഫ്‌ലൈഓവറില്‍വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍, പിന്നില്‍ നിന്നുവന്ന വാഹനമിടിച്ച് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് വീഴുകയായിരുന്നു.  ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്‍സിയുടെയും റോഷിന്‍ ജോണിന്റെയും ഏക മകന്‍ ഏദന്‍ റോഷിന്‍ (3) അപകടനില തരണം ചെയ്തിട്ടില്ല...

Accident | ചകകമയ പവകയയരനന മനലറ ഇലകടരക പസററ തകരതത മറഞഞ; ഡരവറ സഹയയ രകഷപപടടത തലനരഴയകക

Image
മേല്‍പറമ്പ്: (www.kasargodvartha.com)  ചാക്കുമായി പോവുകയായിരുന്ന മിനിലോറി ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് മറിഞ്ഞ് അപകടം. ഡ്രൈവറും സഹായിയും തലനാരിഴയ്ക്ക് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കര്‍ണാടക ഹാവേരി സ്വദേശികളായ ബസവരാജ് (39), സിദ്ധലിങ്ക(35) എന്നിവരാണ് അപകടത്തില്‍പെട്ടത്.  വ്യാഴാഴ്ച രാവിലെ 6.30 മണിക്കാണ് സംഭവം. കായംകുളത്തില്‍ നിന്നും കര്‍ണാടക ഹാവേരിയിലേക്ക് പോവുകയായിരുന്ന മിനിലോറിയാണ് അപകടത്തിനിടയായത്. ഡ്രൈവര്‍ ഉറങ്ങിയപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഓടിക്കൂടിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നത്. പരുക്കേറ്റവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. പോസ്റ്റ് തകര്‍ന്നതിനെ തുടര്‍ന്ന് ഇലക്ട്രിസിറ്റി ഓഫീസില്‍ വിളിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. Keywords: News, Kerala, Kerala-News, Accident-News, Malayalam-News, Top-Headlines, Injured, Accident, Melparamba, Lorry Driver, Loory, Electric Post, Melparamba: Mini Lorry Smashed Electric Post and Overturned. Powered by Info News For You

Found Dead | ആളഴഞഞ പറമപല കണറനളളല വയധകന മരചച നലയല

Image
പത്തനംതിട്ട: (www.kvartha.com) കിണറിനുള്ളില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. മരുതിക്കോട് വിജയഭവനില്‍ വിശ്വനാഥന്‍ (68) ആണ് മരിച്ചത്. പത്തനംതിട്ട കൊടുമണ്‍ മരുതിക്കോടാണ് സംഭവം.  വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറിന്റെ ബീമില്‍ കയറില്‍ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് വിശ്വനാഥന്‍ ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. Keywords: Pathanamthitta, News, Kerala, Found dead, Death, Police, Pathanamthitta: Elderly man found dead in well. Powered by Info News For You

Essential Commodities | നതയപയഗ സധനങങളകക തവല; 'ജനജവത ദസഹ വപണയല ഇടപടത സരകര പരതപകഷവ നകകകതത'

Image
മൊഗ്രാല്‍: (www.kasargodvartha.com) നിത്യോപയോഗ സാധനങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ലാതെ മത്സരിച്ച് വിപണിയില്‍ വില വര്‍ധിപ്പിക്കുകയും, ജനജീവിതം ദുസ്സഹമാവുകയും ചെയ്യുമ്പോഴും വിപണിയില്‍ ഇടപെടാതെ സര്‍കാര്‍ മൗനത്തില്‍. പ്രതിപക്ഷമാകട്ടെ കടമ നിര്‍വഹിക്കാതെ നോക്കുകുത്തിയുമായി. ദിവസമെന്നോണം സാധനങ്ങളുടെ വില സെഞ്ചുറിയിലേക്ക് കുതിക്കുന്നത്. പെരുന്നാള്‍ വിപണി മുന്നില്‍ക്കണ്ട് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും അവശ്യസാധനങ്ങളുടെ വില വര്‍ധനവിന് കാരണമായിട്ടുണ്ട്. ഇഞ്ചിക്ക് പിന്നാലെ തക്കാളിയും സെഞ്ച്വറി കടന്നത് ഇതിന് ഉദാഹരണമാണ്.  സാധാരണക്കാരായ വീട്ടമ്മമാര്‍ കറി ഉണ്ടാക്കാന്‍ വാങ്ങുന്ന പരിപ്പിന് പോലും ഇരട്ടി വില വര്‍ധനവാണ് വിപണിയിലുള്ളത്. കോഴിയിറച്ചിക്കും, മീനുകള്‍ക്കുമൊപ്പം പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും കുെ വില കൂട്ടിയത് ജന ജീവിതത്തെ ഏറെ ബാധിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് വൈദ്യുതി ബിലിന്റെയും നികുതി വര്‍ധനവിന്റെയും ഞെട്ടലിലാണ് സാധാരണക്കാര്‍. ഇതിനിടയിലാണ് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള അവശ്യസാധനങ്ങളുടെ വില കയറ്റവും. ഒരുതരത്തിലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സാധാരണക്കാര്‍ അനുഭവിക്കുന്നത്. ...

Gold Price | സവരണവലയല വണട ഇടവ; പവന 160 രപ കറഞഞ

Image
കൊച്ചി: (www.kvartha.com) വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5385 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43080 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4468 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 35744 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്.  അതേസമയം, വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 77 രൂപയിലാണ് വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വ്യാഴാഴ്ച ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5405 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43240 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ബുധനാ...

Killed | സഊദയല യഎസ കണസലററന നര വടവയപ; 2 പര കലലപപടട

Image
റിയാദ്: (www.kvartha.com) സഊദി അറേബ്യയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആക്രമിയും സുരക്ഷാ ഗാര്‍ഡിലെ ഒരു നേപാളി ജീവനക്കാരനുമാണ് മരിച്ചതെന്നാണ് റിപോര്‍ട്. ബുധനാഴ്ച രാവിലെ 6.45 മണിയോടെയാണ് ആക്രമണം. കാറില്‍ കോണ്‍സുലേറ്റിന് സമീപം വന്നിറങ്ങിയ അക്രമി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരസ്പരമുള്ള വെടിവെപ്പിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടതെന്നാണ് റിപേര്‍ടുകള്‍ വ്യക്തമാക്കുന്നത്. അമേരികക്കാര്‍ക്ക് ആര്‍ക്കും ആക്രമണത്തില്‍ പരുക്കില്ല.  സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് മക്ക മേഖല പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന യുഎസ് എംബസിയും കോണ്‍സുലേറ്റും സഊദി അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് വ്യക്തമാക്കി. Keywords: Saudi Arabia, News, Gulf, World, Shooting, Outside, US, Killed, Death, Crime, Attack, Shooting outside US consulate in Jeddah leaves two dead. Powered by Info News For You

Golden Visa | പരകഷകളല മകചച വജയ നടയ പരവസ വദയരഥകളകക ഗളഡന വസ അനവദചച യഎഇ

Image
അബൂദാബി:  (www.kasargodvartha.com) സര്‍വകലാശാലാ പരീക്ഷകളിലും ഹൈസ്‌കൂള്‍ പരീക്ഷകളിലും ഈ വര്‍ഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ച് യുഎഇ. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.  അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖലീല്‍ ഗോള്‍ഡന്‍ വിസകള്‍ നേടിയ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു. യുഎഇയില്‍ ഇക്കഴിഞ്ഞ വര്‍ഷം ഹൈസ്‌കൂള്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളുമായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് കൂടിക്കാഴ്ച നടത്തിയിരുന്നു.  ഇവര്‍ക്ക് തുടര്‍ പഠനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും പ്രശസ്തമായ സര്‍വകലാശാലകളിലേക്കുള്ള സ്‌കോളര്‍ഷിപുകളും ലഭ്യമാക്കുമെന്ന് അദ്ദേഹം അവരോട് പറഞ്ഞു. സ്‌കൂള്‍ തലത്തിലും സര്‍വകലാശാലാ തലങ്ങളിലും മികച്ച വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുമെന്ന് നേരത്തെ തന്നെ യുഎഇ അധികൃതര്‍ അറിയിച്ചിരുന്നു.  Keywords: UAE, News, World, Top-Headlines, Visa, Golden visa, Students,...

Fire | യഎഇയല മലയളകള ഉളപട നരവധപർ തമസകകനന അപരടമനറ കടടടതതല വന തപപടതത; ആരകക പരകകലല

Image
അജ്മാന്‍: (www.kvartha.com) മലയാളികള്‍ ഉള്‍പെടെ നിരവധിപേർ താമസിക്കുന്ന അപാര്‍ട്‌മെന്റ് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. നൂറ് കണക്കിന് ആളുകള്‍ താമസിക്കുന്ന അജ്മാന്‍ വണ്‍ കോംപ്ലക്‌സ് ടവര്‍ 2ല്‍ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. 30 നിലകളുള്ള കെട്ടിടത്തിലെ തീ പൂര്‍ണമായി കെടുത്താന്‍ സാധിച്ചതായി അജ്മാന്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. വിവരമറിഞ്ഞ ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ്, പൊലീസ് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടങ്ങുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപോര്‍ടുകള്‍. തീപ്പിടിച്ച കെട്ടിടത്തിലെ താമസക്കാരെ അജ്മാനിലെയും ശാര്‍ജയിലെയും ഹോടെലുകളിലേക്ക് മാറ്റി. ഇതിനായി അജ്മാന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയും റെഡ് ക്രസന്റും ഏഴ് ബസുകള്‍ സജ്ജമാക്കിയിരുന്നു. തീപ്പിടിത്തമുണ്ടായ സമയത്ത് സമീപത്തെ കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവരെയും അധികൃതര്‍ ഒഴിപ്പിച്ചിരുന്നു.  അപകട സ്ഥലത്ത് താത്കാലിക പൊലീസ് സ്റ്റേഷന്‍ തുറന്നായി അജ്മാന്‍ പൊലീസ് ഡയറക്ടര്‍ ജെനറല്‍ ഓഫ് ഓപറേഷന്‍സ് ബ്രിഗേഡിയര്‍ അബ്ദുല്ല സൈഫ് അല്‍ മസ...

Indian soldiers | ശകതപരകടപപചച ഇനതയൻ സനയ വണട; പക അധനവശ കശമറൽ പരവശചച 15 ഭകരര വധചച; വൻ ഭകരകരമണ പരജയപപടട!

Image
ന്യൂഡെൽഹി: (www.kasargodvartha.com) ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ചൊവ്വാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ അൽ-ബദർ ഭീകരൻ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. തെക്കൻ കശ്മീർ ജില്ലയിലെ ഹൂറ മേഖലയിൽ നടന്ന ഓപ്പറേഷനിൽ ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ഒരു ഭീകരൻ പ്രദേശത്തേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് രാത്രിയിൽ ഹവൂര പ്രദേശത്ത് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നുവെന്ന് വക്താവ് വ്യക്തമാക്കി. 'സംശയാസ്പദമായ സ്ഥലത്തേക്ക് തിരച്ചിൽ നീങ്ങിയപ്പോൾ, ഒളിച്ചിരുന്ന ഭീകരൻ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെ പരുക്കേറ്റ ജമ്മു കശ്മീർ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി. ഒളിച്ചിരിക്കുന്ന ഭീകരന് കീഴടങ്ങാൻ അവസരം നൽകിയെങ്കിലും സൈന്യത്തിന് നേരെ വെടിയുതിർക്കുന്നത് തുടരുകയായിരുന്നു. തുടർന്നുള്ള ഏറ്റുമുട്ടലിൽ, നിരോധിത അൽ-ബദറുമായി ബന്ധമുള്ള പ്രാദേശിക ഭീകരനെ വധിക്കുകയും മൃതദേഹം സ്ഥലത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഭീകരൻ കുൽഗാമിലെ അക്ബറാബാദ് ഹവൂരയിൽ താമസിക്കുന്ന ആദിൽ മജീദ് ലോണാണ്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വെടിയുണ്ടകളുള്ള പിസ്റ്റളും ഗ്...

Robbery | അടയകകതതട പളളയല കവരച; പരതയയ കണട തളവടപപ നടതത

Image
കൊട്ടിയൂര്‍: (www.kvartha.com) അടയ്ക്കാത്തോട് സെന്റ് ജോസഫ് പള്ളിയുടെ നേര്‍ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയെന്ന കേസിലെ പ്രതിയെയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. എറണാകുളം വരാപ്പുഴ പഞ്ചായത് പരിധിയില്‍പെട്ട സജീവ് എന്ന രാജീവിനെയാണ് തെളിവെടുപ്പിനായി പള്ളി പരിസരത്ത് എത്തിച്ചത്.  കേളകം പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഓ ജാന്‍സി മാത്യുവിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അടയ്ക്കാത്തോട് പള്ളിയില്‍ മോഷണം നടത്തിയ തൊട്ടടുത്ത ദിവസം തന്നെ ഇയാള്‍ തിരുനെല്ലി പള്ളിയിലും മോഷണം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുനെല്ലി എസ് ഐ സാജനും സംഘവും പ്രതിയെ പിടികൂടിയത്.  ഒളിവിലായിരുന്ന ഇയാളെ കുറിച്ച് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മാനന്തവാടി സ്വദേശി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിന്‍ മാനന്തവാടിയിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത്. മെയ് 09, 10 തീയതികളിലാണ് ഇരു പള്ളികളിലും മോഷണം നടത്തിയത്. ഇയാള്‍ മുന്‍പും കളവു കേസുകളില്‍ പ്രതിയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. Keywords: News, Kerala, Kannur, Robbery, Churc...

Arrested | രഗയയ യവതയട അപമരയദയയ പരമറയതയ പരത; നഴസങ അസസററനറ അറസററല

Image
കണ്ണൂര്‍: (www.kasargodvartha.com) കൂത്തുപറമ്പ് താലൂക് ആശുപത്രിയില്‍ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റില്‍. ഡാനിയേലിനെയാണ് കൂത്തുപറമ്പ് സി ഐ ശ്രീഹരിയും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ മുറിവ് ഡ്രസ് ചെയ്യാനെത്തിയ യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. സംഭവത്തില്‍ കൂത്തുപറമ്പ് ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. Keywords: Kannur, News, Kerala, Hospital, Complaint, Arrest, Arrested, Police, Woman, Kannur: Nuring assistant arrested for misbehaving. Powered by Info News For You

Financial Aid | നഹലനറ കടബതതന സനതവനമയ സരകര ധനസഹയ; മകനറ ദരണമരണ ഉളകകളളനവത പതവ ബനധകകള

Image
കണ്ണൂര്‍: (www.kvartha.com) മുഴപ്പിലങ്ങാട് തെരുവ് നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട നിഹാലെന്ന 11 വയസുകാരന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചത് ആശ്വാസകരമായി. നിഹാലിന്റെ പ്രവാസിയായ പിതാവ് ജോലിസ്ഥലത്തുനിന്നും നാട്ടിലേക്ക് വന്നിരിക്കുകയാണ്.  സാധാരണകുടുംബത്തിലെ അംഗമാണ് നിഹാല്‍. പിതാവിന്റെ വരുമാനംകൊണ്ടു മാത്രമാണ് ഇവര്‍ ഉപജീവനം ചെയ്തിരുന്നത്. മകന്റെ മരണത്തിനുശേഷം മാനസികമായി ആകെ തകര്‍ന്നിരിക്കുകയാണ് ഈ കുടുംബം. ഇവരെ ആശ്വസിപ്പിക്കാനും ജീവിതത്തിലേക്ക് കൊണ്ടുവരാനും ഇപ്പോഴും നാട്ടുകാരും സന്ദര്‍ശകരും വീട്ടിലെത്താറുണ്ടെങ്കിലും കഴിഞ്ഞുപോയ ആ ഭീകരസംഭവത്തിന്റെ നടുക്കത്തില്‍ നിന്നും  കുടുംബാംഗങ്ങള്‍ മുക്തരായിട്ടില്ല.  ഈ മാസം 11 നാണ് നിഹാല്‍ തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ, സംസാരശേഷിയില്ലാത്ത നിഹാലിനെ ഒരു കൂട്ടം തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. വീട്ടില്‍ നിന്നും കാണാതായ കുട്ടിയെ മണിക്കൂറുകളുടെ തിരച്ചിലിനൊടുവില്‍ ദേഹമാസകലം കടിയേറ്റ നിലയില്‍ നാട്ടുകാര്...

Kottiyoor | കടടയര വശഖ മഹതസവ ജണ 28 ന സമപകക

Image
കണ്ണൂര്‍: (www.kvartha.com) കൊട്ടിയൂര്‍ വൈശാഖ മഹോത്സവം തുടങ്ങിയത് ഭക്തജനപ്രവാഹം തുടരുന്നു. അക്കരെ, ഇക്കരെ കൊട്ടിയൂരിലേക്ക് നിറഞ്ഞൊഴുകിയ തീര്‍ഥാടകരുടെ തിരക്കിന് ഉത്സവം സമാപിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കേവെയും ഭക്തജന പ്രവാഹം തുടരുകയാണ്. മകം നാളിലെ കലം വരവിന് മുന്‍പ് സ്ത്രീകളും ആനകളും വിശേഷ വാദ്യങ്ങളും അക്കരെ ക്ഷേത്രത്തില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തിരക്ക് തുടര്‍ന്നു. വൈശാഖ മഹോത്സവത്തിലെ നാല് നിവേദ്യങ്ങളില്‍ അവസാനത്തേതായ അത്തം ചതുശ്ശത നിവേദ്യം ചെന്മാഴ്ച്ച പെരുമാള്‍ക്ക് നിവേദിക്കും.  ഉച്ചശീവേലി നടക്കവെ വാളാട്ടം എന്ന ചടങ്ങും നടക്കും.    ഭണ്ഡാര അറയില്‍ സൂക്ഷിച്ചിരിക്കുന്ന സപ്തമാതൃ പുരത്തെ ചപ്പാരം ഭവതിയുടെ വാളുകളുമായി വാളശന്‍മാര്‍ കിഴക്കെ നടയിലെ തിരുവന്‍ ചിറയിലെത്തി ദേവി-ദേവന്‍മാരുടെ തിടമ്പുകള്‍ക്ക് മുന്നിലായി വടക്കോട്ട് തിരിഞ്ഞ് നിന്നാണ് വാളാട്ടം നടത്തുക.  സപ്തമാതൃക്കളുടെ ശക്തി ആവാഹിച്ചാണ് ദേവനും ദേവിക്കും മുന്‍പിലായി വാളാട്ടം നടക്കുക. വാളുമായി തിരുവന്‍ ചിറയില്‍ ഒരാേ പ്രദക്ഷിണം നടത്തിയശേഷം അമ്മാറക്കല്‍ തറക്കും പൂവറക്കും ഇടയ...

Complaint | കഎസആരടസ ബസനളളല മഡകല വദയരഥനയ പഡപപകകന ശരമചചതയ പരത; യവവ പടയല

Image
കൊല്ലം: (www.kasargodvartha.com) ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിനുളളില്‍ മെഡികല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ സാബു എന്ന യുവാവ് പിടിയിലായതായി പൊലീസ് പറഞ്ഞു. മൂവാറ്റുപുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വച്ചാണ് സംഭവം.  പൊലീസ് പറയുന്നത്: ആയൂരില്‍ നിന്ന് ബസില്‍ കയറിയ സാബു പെണ്‍കുട്ടിയിരുന്ന സീറ്റിന് സമീപമെത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടി ഞെട്ടി ഉണര്‍ന്ന് ബഹളം വച്ചതോടെ യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ തടഞ്ഞുവച്ചത്. തുടര്‍ന്ന് പൊലീസെത്തി ബസ് ചടയമംഗലം സ്റ്റേഷനിലേക്ക് മാറ്റുകയും സാബുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്തു. പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതു സ്ഥലത്തെ നഗ്നതാ പ്രദര്‍ശനത്തിനും പീഡനശ്രമത്തിനും സാബുവിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. Keywords: Kollam, News, Kerala, KSRTC bus, Molestation attempt,  Kollam: Man arrested for molestation attempt in KSRTC bus. Powered by Info News For You

Accidental Death | വറലയ 'ദല സ ബര ലഗത ഹ ഭയ' മമന പരകടട ദവരജ പടടല റഡപകടതതല മരചച; അനശചന രഖപപടതത ഛതതസഗഢ മഖയമനതര

Image
റായ്പുര്‍: (www.kvartha.com) വൈറലായ 'ദില്‍ സേ ബുരാ ലഗ്താ ഹെ ഭായ്' മെമിന് പേരുകേട്ട പ്രശസ്ത യൂട്യൂബര്‍ ദേവരാജ് പട്ടേല്‍ (22) റോഡപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ വീഡിയോ ഷൂടിന് ശേഷം ന്യൂ റായ്പൂരില്‍ നിന്ന് തിരികെ വീട്ടിലേക്ക് വരും വഴിയാണ് അപകടം നടന്നത്.  രാകേഷ് മന്‍ഹര്‍ എന്ന സുഹൃത്തുമൊത്ത് ദേവരാജ് ബൈകില്‍ സഞ്ചരിക്കുകയായിരുന്നു. രാകേഷാണ് ബൈക് ഓടിച്ചിരുന്നത്. ദേവരാജ് പിന്നിലായിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈകിന്റെ ഹാന്‍ഡില്‍ ട്രകുമായി ഇടിക്കുകയും ബൈകിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ബൈക് മറിഞ്ഞ് ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ട്രകിന്റെ പിന്നിലെ ചക്രത്തിനടിയിലേക്ക് വീണ ദേവരാജ് സംഭവസ്ഥലത്തുതന്നെ മരിച്ചു. തെലിബന്ധയ്ക്ക് സമീപം അഗര്‍സന്‍ ധാമിലെ ദേശീയപാതയില്‍ ഉച്ചയ്ക്ക് 3.30നാണ് അപകടം സംഭവിച്ചത്. ട്രക് ഡ്രൈവര്‍ രാഹുല്‍ മണ്ഡലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരാധകരും സഹ യൂട്യൂബര്‍മാരും സോഷ്യല്‍ മീഡിയയില്‍ ദുഃഖത്തിന്റെയും ഒന്നിച്ചുള്ള പ്രിയപ്പെട്ട ഓര്‍മകളും പങ്കിട്ടു. ഓണ്‍ലൈന്‍ സമൂഹത്തെ ഞെട്ടിച്ച ഹൃദയഭേദകമായ ദേവരാജിന്റെ മരണവാര്‍ത്തയറിഞ്ഞ് ഛ...

Remanded | കതതപറമപല യവതയ വടടല കയറ ബളഡകണട മരകമയ മറവലപചചനന കസ; അറസററലയ പരതയ റമനഡ ചയത

Image
കണ്ണൂര്‍: (www.kvartha.com) കൂത്തുപറമ്പില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ബ്ലേഡ് ആക്രമണം നടത്തിയെന്ന കേസില്‍ ഞായറാഴ്ച ഉച്ചയ്ക്ക് അറസ്റ്റിലായ പ്രതിയെ തലശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു. സാമ്പത്തിക തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. തൃക്കണ്ണാപുരം കോളനിയില്‍ താമസക്കാരിയായ യുവതിയെയാണ് മട്ടന്നൂര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ നൗഫല്‍ കിടപ്പ് മുറിയില്‍ കയറി ബ്ളേഡ് കൊണ്ട് മുറിവേല്‍പിച്ചത്. കൂത്തുപറമ്പ് പൊലീസ് പറയുന്നത്: യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്തപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ സഹായിച്ചത് നൗഫലാണെന്നും എന്നാല്‍ ലക്ഷങ്ങള്‍ കടമായി വാങ്ങിയിട്ട് തിരിച്ചു കൊടുത്തിട്ടില്ലെന്നാണ് പറയുന്നത്. ഈ വൈരാഗ്യത്തിലാണ് നൗഫല്‍ വീട്ടില്‍ കയറി യുവതിയെ ആക്രമിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൂത്തുപറമ്പ് തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമിയ്ക്ക് നേരെയാണ് അക്രമം നടന്നത്. ഓടോറിക്ഷയിലെത്തിയ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി ഷിമിയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.  ഷിമിയുടെ രണ്ട് കൈത്തണ്ടയിലുമാണ് പ്രതി ബ്ലേഡുകൊണ്ട് മു...

Bakrid Holiday | ബലപരനനളന 29ന പത അവധ നലകണ; കരള മസല ജമഅതത മഖയമനതരകക നവദന നലക

Image
തിരുവനന്തപുരം: (www.kvartha.com) ഈ വര്‍ഷത്തെ ബലി പെരുന്നാളിനോട് അനുബന്ധിച്ച് ജൂണ്‍ 28ന് സര്‍കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത് നിലനിര്‍ത്തിക്കൊണ്ട് തന്നെ പെരുന്നാള്‍ ദിനമായ 29നും അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയത്.  28നാണ് നേരത്തെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും മുസ്ലിംകള്‍ ദുല്‍ഹിജ്ജ 10ന് ആചരിക്കുന്ന ബലി പെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്ചയായാണ് കേരളത്തിലെ ഖാസിമാര്‍ ഐക്യ കണ്‌ഠേന പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചരത്തില്‍ പെരുന്നാള്‍ ദിനത്തില്‍ അവധിപ്രഖ്യാപിക്കണമെന്നാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് പെരുന്നാള്‍ ദിനത്തെ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ജൂണ്‍ 28ലെ അവധി നിലനിര്‍ത്തിക്കൊണ്ട് 29നും അവധി നല്‍കാന്‍ ആവശ്യപ്പെട്ടത്. Keywords:  News, Kerala, Kerala-News, Religion, Religion-News, Sheikh Abubakr Ahmad, Bakrid Holid...

Vande Bharat | കസർകട സവദശ മണകകറകളള വനദ ഭരത ടരയനൽ കടടകകടടയത നടകയ രഗങങൾ; ഏകദശ ഒര ലകഷ രപയട നഷടമണടയതയ റയൽവ

Image
ഷൊർണൂർ: (www.kasargodvartha.com) ശുചിമുറിയിൽ കയറിയ കാസർകോട് സ്വദേശി മണിക്കൂറുകളോളം വാതിൽ തുറക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് വന്ദേ ഭാരത് ട്രെയിനിൽ സംഭവിച്ചത് നാടകീയ രംഗങ്ങൾ. സംഭവത്തിൽ റെയിൽവേയ്ക്ക് ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമികമായി കണക്കുകൂട്ടുന്നത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ശരൺ (27) എന്ന യുവാവാണ് ആർപിഎഫിന്റെ പിടിയിലുള്ളത്. ഞായറാഴ്‌ച ഉച്ചയ്ക്ക് 2.30ന്‌ കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിലായിരുന്നു സംഭവം. കാസർകോട്ട് നിന്ന് ട്രെയിനിൽ കയറിയ ഉടൻ ശരൺ ശുചിമുറിയിൽ കയറി വാതിലടച്ച്‌ കുറ്റിയിട്ട്‌ ഇരിക്കുകയായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. ആദ്യം അകത്ത് കുടുങ്ങിയിരിക്കാമെന്നാണ് പലരും കരുതിയത്. പിന്നീട് വല്ല അത്യാഹിതവും സംഭവിച്ചോ എന്ന ആശങ്കയും ഉയർന്നു. ഏറെനേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ യാത്രക്കാർ ടിടിഇയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരും യാത്രക്കാരും വാതിൽ തുറക്കാൻ ആവർത്തിച്ച് അഭ്യർഥിച്ചെങ്കിലും യുവാവ് തയ്യാറായില്ല. ഇതോടെ ഉദ്യോഗസ്ഥർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വിവരം നൽകി. ഇവിടെയും ആർപിഎഫും പൊലീ...

Arrested | കടടരകകരയല റഡരകല യവവന രകത വരനന മരചച നലയല കണടതതയ സഭവ കലപതകമനന പലസ; സഹദര ഭരതതവ അറസററല

Image
കൊല്ലം: (www.kasargodvartha.com) കൊട്ടാരക്കരയിലെ റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒഡീഷക്കാരനായ അവയ ബറോ ആണ് കൊല്ലപ്പെട്ടത്. കേസില്‍ അവയ ബറോയുടെ ബന്ധുവായ യുവാവ് അറസ്റ്റിലായി. സഹോദരി ഭര്‍ത്താവ് മനോജ് കുമാര്‍ നായകാണ് പിടിയിലായത്. പൊലീസ് പറയുന്നത്: ചന്തമുക്കില്‍ അര്‍ബന്‍ ബാങ്കിന് സമീപത്തെ റോഡരികില്‍ അവയ ബറോയെ പ്രദേശവാസികള്‍ തലയില്‍നിന്ന് രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.   തൃക്കണ്ണമംഗല്‍ തട്ടത്തിനു സമീപം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു അവയ ബറോ. കഴിഞ്ഞദിവസം താമസസ്ഥലത്തുവെച്ച് മനോജ് കുമാര്‍ നായകും അവയ ബറോയും മദ്യപിച്ച് വഴക്കുണ്ടായി. തുടര്‍ന്ന് ബെംഗ്‌ളൂറില്‍ പോവുകയാണെന്ന് പറഞ്ഞ് അവയ ബറോ രാത്രിയില്‍ താമസസ്ഥലത്തുനിന്ന് ഇറങ്ങി. അവയ ബറോയെ മനോജ് കുമാര്‍ പിന്തുടര്‍ന്ന് ചെന്നാണ് കൃത്യം നടത്തിയത്.  മനോജിന് അവയ ബറോ 5000 രൂപ കൊടുക്കാനുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. സിമന്റ് കട്ട ഉപയോഗിച്ച്...

Arrested | കതതപറമപല യവതയ വടടല കയറ ബളഡകണട മരകമയ മറവലപചചനന കസ; യവവ അറസററല

Image
കണ്ണൂര്‍: (www.kvartha.com) കൂത്തുപറമ്പില്‍ വീട്ടില്‍ കയറി യുവതിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ കൂത്തുപറമ്പ് പൊലീസ് പിടികൂടി. കൂത്തുപറമ്പ് പുക്കോട് തൃക്കണ്ണാപുരം കോളനിയില്‍ താമസക്കാരിയായ യുവതിയെ വീട്ടിലെ കിടപ്പ് മുറിയില്‍ കയറി ബ്‌ളേഡ് കൊണ്ട് മുറിവേല്‍പിച്ചെന്ന സംഭവത്തിലെ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ നൗഫലിനെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മാലൂരില്‍ നിന്നും പിടികൂടിയത്. പൊലീസ് പറയുന്നത്: ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് കേസിനാസ്പദമായ അക്രമം നടന്നത്. ലക്ഷം വീട് കോളനി വീട്ടിലെ ഷിമിയാണ് അക്രമിക്കപ്പെട്ടത്. കൈക്ക് ഗുരുതരമായി മുറിവേറ്റ ഇവര്‍ തലശ്ശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്.  ഓടോറിക്ഷയിലെത്തിയ നൗഫല്‍ ഷിമിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ബ്‌ളേഡുകൊണ്ടു മുറിവേല്‍പിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് യുവതിക്ക് പരുക്കേറ്റത്. വീടിന്റെ കിടപ്പുമുറിയിലും നടുത്തളത്തിലും രക്തം വീണിരുന്നു.   ഷിമിയുമായുള്ള വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലീസിന് ലഭിച്ച സൂചന. യുവതിയെ ...

E T Mohammed Basheer | കരണടകയല മസല ലഗനറ പരവരതതന കണഗരസന ശകത പകരനനവനന ഇ ട മഹമമദ ബശര

Image
കണ്ണൂര്‍: (www.kvartha.com) മുസ്ലീം ലീഗിന് ഏറെ പ്രസരിപ്പുള്ള കാലമാണിതെന്ന് അഖിലേന്‍ഡ്യാ ഓര്‍ഗനൈസിങ് സെക്രടറി ഇ ടി മുഹമ്മദ് ബശീര്‍. മുസ്ലീം ലീഗ് ജില്ലാ നേതൃയോഗം ബാഫഖി തങ്ങള്‍ സൗധത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമീപകാലത്ത് എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിയുന്ന പ്രസരിപ്പ് ലീഗിന് ഉണ്ടായിട്ടുണ്ട്. ചെന്നൈയില്‍ നടന്ന പാര്‍ടിയുടെ 75ാം വാര്‍ഷികാഘോഷത്തിലെ പ്രവര്‍ത്തകരുടെ പങ്കാളിത്തവും സംഘാടനവും അതാണ് തെളിയിക്കുന്നത്. ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചെന്നൈ സമ്മേളനത്തിന്റെ ആവേശം ഇന്നും കെട്ടടങ്ങിയിട്ടില്ല. കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനവും അവിടുത്തെ തെരഞ്ഞെടുപ്പ് ഫലവും ലീഗിനും കോണ്‍ഗ്രസിനും മതേതര സഖ്യത്തിനും പ്രസരിപ്പുണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരിം ചേലേരി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദു റഹിമാന്‍ കല്ലായി, പി കെ അബ്ദുല്ല, പാറക്കല്‍ അബ്ദുല്ല, ജില്ലാ സെക്രടറി കെ ടി സഹദുല്ല, ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂര്‍, അഡ്വ കെ എ ലത്വീഫ്, വി പി വമ്പന്‍, കെ പി താഹിര്‍, ഇബ്രാഹിം മുണ്ടേരി, കെ വി...

Train | പശചമ ബഗളല ചരകക ടരയനകള കടടയടചച; 12 ബഗകള പള തററ

Image
കൊല്‍കത: (www.kvartha.com) പശ്ചിമ ബംഗാളില്‍ ഒണ്ട സ്റ്റേഷനില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 ബോഗികള്‍ പാളം തെറ്റി. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ ഗുഡ്സ് ട്രെയിനുകളിലൊന്നിന്റെ ലോകോ പൈലറ്റിന് നിസാര പരുക്കേറ്റതായാണ് റിപോര്‍ട്. ബങ്കുരയ്ക്ക് സമീപമാണ് ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടം ഖരക്പുര്‍-അദ്ര ഡിവിഷനിലെ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. എത്രയും വേഗം ബോഗികള്‍ നീക്കി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. Keywords: West Bengal, News, National, Train, Bogies, Derailed, Goods Train, Goods trains collide in West Bengal's Bankura, 12 bogies derailed. Powered by Info News For You

Nalapad | നലപപട ഇനറരയഴസ ജണ 26ന കസരകടട പരവരതതനമരഭകക; എലലവധ ഇനറരയര ഉതപനനങങള സവനങങള ഇന ഒര കടകകഴല

Image
കാസര്‍കോട്: (www.kasargodvartha.com) ഉത്തരകേരളത്തിലെ ഏറ്റവും വലിയ ഇന്റീരിയര്‍ ഷോറൂമായ നാലപ്പാട് ഫര്‍ണിചര്‍ ആന്‍ഡ് ഇന്റീരിയേഴ്‌സ് ജൂണ്‍ 26 തിങ്കളാഴ്ച രാവിലെ 10.30ന് കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിക്കും. സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.           എല്ലാവിധ ഇന്റീരിയര്‍ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്, കൂടുതല്‍ വിശാലമായ ഷോപിംഗ് അനുഭവവുമായി നാലപ്പാട് ഇന്റീരിയേഴ്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഗുണനിലവാരവും വിശ്വാസ്യതയും കൊണ്ട് ജനഹൃദയങ്ങളില്‍ ഇടംനേടിയ നാലപ്പാടിന്റെ മൂന്നാമത്തെ ഷോറൂമാണിത്. ഉപഭോക്താക്കളുടെ അഭിരുചികള്‍ക്കനുസരിച്ച് ഏറ്റവും മനോഹരമായി ഇന്റീരിയര്‍ പ്രോജക്ടുകള്‍ ചെയ്തുനല്‍കുന്ന ഏറ്റവും മികച്ച സേവനം നാലപ്പാട് ഇന്റീരിയേഴ്‌സിന്റെ പ്രധാന സവിശേഷതയാണ്.       ഒപ്പം തന്നെ, ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഓഫീസ് അല്ലെങ്കില്‍ വീട് ഇന്റീരിയര്‍ പ്രോജക്ടുകള്‍ നിര്‍വഹിക്കുന്നു എന്നതും നാലപ്പാടിനെ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാക്കുന്നു. മനസിനിണങ്ങിയ ഉത്പന്നങ്ങള്‍ ഏറ്റവും സൗ...

Sound | തളങകരയല ഭമകകടയല നനന അസധരണവ അജഞതവമയ ശബദ; കണറകളല വളള ഉയരനന; പരഭരനതരയ പരദശവസകള

Image
തളങ്കര: (www.kasargodvartha.com) ഭൂമിക്കടിയില്‍ നിന്ന് അസാധാരണവും അജ്ഞാതവുമായ ശബ്ദം മുഴങ്ങിയതും കിണറുകളില്‍ ജലനിരപ്പ് ഉയര്‍ന്നതും തളങ്കര കടവത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. ശനിയാഴ്ച രാത്രി മുതലാണ് നൗഫല്‍ എന്നയാളുടെ പറമ്പില്‍ നിന്ന് ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്. നാസര്‍ എന്നയാളുടെ വീട്ടിലെ കിണറിലും തൊട്ടടുത്ത മറ്റൊരാളുടെ കിണറിലുമാണ് വെള്ളം ഉയര്‍ന്നത്.          മോടോര്‍ ഓണ്‍ ചെയ്താലുള്ള ശബ്ദത്തിന് സമാനമായ ശബ്ദമാണ് കേട്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഭീതി ഉയര്‍ന്നതോടെ നാട്ടുകാര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി ഒരുമിച്ച് കൂടി. വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.           അതിനിടെ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. 'സോയില്‍ പൈപിംഗ്' കാരണമാണ് ഭൂമിക്കടിയില്‍ നിന്ന് ശബ്ദം വരുന്നതെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് അഡ്വ. വി എം മുനീര്‍ പറഞ്ഞു. ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുന്ന പ്രതിഭാസമാണ് സോയില്‍ പൈപിംഗ്. ആശങ്കപ്പെടേണ്ട സാ...

Obituary | ഇനസററഗര തരവ നതത അധയപകയമയ യവത വഷ അകതത ചനന മരചച

Image
തൃശ്ശൂര്‍: (www.kvartha.com) വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയ ഇന്‍സ്റ്റഗ്രാം താരവും നൃത്ത അധ്യാപികയുമായ യുവതി മരിച്ചു. ചാപ്പാറ സ്വദേശിനി കൃഷ്ണപ്രിയ (32) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ കൃഷ്ണപ്രിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.  രണ്ട് ദിവസം മുന്‍പാണ് യുവതിയെ വിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിന് പിന്നാലെ ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ നൃത്ത വീഡിയോകള്‍ ചെയ്താണ് കൃഷ്ണപ്രിയ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. Keywords:  News, Kerala, Kerala-News, Thrissur-News, Thrissur, Instagram, Krishnapriya, Dance Teacher, Poisoned, Thrissur: Instagram Star Krishnapriya died after found poisoned. Powered by Info News For You

Allotment | കലകററ സരവകലശല ബരദ പരവശന: ആദയ അലടമനറ പരസദധകരചച

Image
തേഞ്ഞിപ്പലം: (www.kasargodvartha.com) കാലികറ്റ് സര്‍വകലാശാല ബിരുദ പ്രവേശനത്തിനായുള്ള ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. എസ് സി, എസ് ടി, ഒ ഇ സി, ഒ ബി സി വിഭാഗങ്ങളില്‍പെട്ടവര്‍ 125 രൂപയും മറ്റുള്ളവര്‍ 510 രൂപയും മാന്‍ഡേറ്ററി ഫീസടച്ച് അലോട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. മാന്‍ഡേറ്ററി ഫീസടക്കാത്തവര്‍ക്ക് ലഭിച്ച അലോട്‌മെന്റ് നഷ്ടപ്പെടും. മാത്രമല്ല തുടര്‍ന്നുള്ള അലോട്‌മെന്റുകളില്‍ നിന്ന് പുറത്താവുകയും ചെയ്യും. ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ 29ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് മറ്റ് ഓപ്ഷനുകള്‍ നിര്‍ബന്ധമായും റദ്ദാക്കണം.  രണ്ടാം അലോട്മന്റിന് ശേഷമേ വിദ്യാര്‍ഥികള്‍ കോളജില്‍ പ്രവേശനം നേടേണ്ടതുള്ളൂ. മറ്റ് വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.    Keywords: Calicut, News, Degree admission, Allotment, First allotment published for degree admission.  Powered by Info News For You

Ma'adani | പതവനറ ആരഗയസഥത മശ; പഡപ ചയരമന അബദൽ നസര മഅദന കരളതതലകക

Image
ബെംഗ്‌ളൂറു: (www.kvartha.com) പിഡിപി നേതാവ് അബ്ദുൽ നാസര്‍ മഅ്ദനി തിങ്കളാഴ്ച കേരളത്തിലെത്തും. ഉച്ചയ്ക്ക് ശേഷമുള്ള ഫ്‌ളൈറ്റില്‍ എറണാകുളത്തെത്തും. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച മഅ്ദനിക്ക് 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. പിതാവിന്റെ ആരോഗ്യസ്ഥിതി മോശം ആയതിനെ തുടര്‍ന്നാണ് കേരളത്തിലേക്ക് വരാന്‍ അനുമതി ലഭിച്ചത്. കൊല്ലത്തുള്ള പിതാവിനെ കണ്ട ശേഷം ജൂലൈ ഏഴിനാകും മടക്കം. മഅ്ദനിയുടെ യാത്രാ ചെലവുകളില്‍ സര്‍കാര്‍ ഇളവ് നല്‍കിയേക്കുമെന്നാണ് സൂചന. അബ്ദുൽ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൊണ്ട് ബെംഗ്‌ളൂറു കമീഷനര്‍ ഓഫീസില്‍ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം അറിയിച്ചു. യാത്രയ്ക്ക് കൃത്യം ചെലവ് എത്ര നല്‍കണമെന്ന് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.  രോഗബാധിതനായ പിതാവിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതി അദ്ദേഹത്തിന് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. കര്‍ശനമായ ജാമ്യവ്യവസ്ഥകള്‍ പാലിക്കണമെന്ന് കോടതി അറിയിച്ചിരുന്നു. കര്‍ണാടക പൊലീസിന്റെ സാന്നിധ്യത്തിലായിരിക്കണം മ...

Monsoon | സസഥനതത കലവരഷ ശകതമകമനന കലവസഥ നരകഷണ കനദര

Image
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം മഴ ശക്തമാകാന്‍ സാഹചര്യമൊരുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.  വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, വടക്കന്‍ ഒഡീഷ - പശ്ചിമ ബംഗാള്‍ തീരത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഞായറാഴ്ച ന്യൂനമര്‍ദമായി മാറും. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്നും പ്രവചനമുണ്ട്.  അതേസമയം ഞായറാഴ്ച (25) നാല് ജില്ലകളില്‍ മഞ്ഞ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. Keywords: News, Kerala, Rain, Monsoon, Weather, Top-Headlines,  Kerala: Expects monsoon to strengthen. Powered by Info News For You

Killed | റനനയല യവത വടടററ മരചച; സഭവതതന പനനല രകഷപപടട പരതകകയ അനവഷണ

Image
റാന്നി: (www.kvartha.com) നിരവധി ക്രിമിനല്‍ കേസ് പ്രതിയായ സുഹൃത്ത് യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നതായി പൊലീസ്. കീക്കൊഴൂര്‍ പുള്ളിക്കാട്ടില്‍പടി മലര്‍വാടി ജംഗ്ഷന് സമീപം ഇരട്ടത്തലപനയ്ക്കല്‍ രജിതമോള്‍ (27) ആണ് മരിച്ചത്. തടയാന്‍ ശ്രമിച്ച യുവതിയുടെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും വെട്ടേറ്റു. ഇവരുടെ പരുക്ക് ഗുരുതരമാണ്. രജിതമോളുടെ പിതാവ് വി എ രാജു (60), മാതാവ് ഗീത (51), സഹോദരി അപ്പു (18) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പൊലീസ് പറയുന്നത്: റാന്നി ഗ്രാമ പഞ്ചായത് പരിധിയിലെ അതുല്‍ സത്യന്‍ ആണ് മൂന്നു പേരെയും വെട്ടിയത്. ശനിയാഴ്ച രാത്രി ഏട്ടരയോടെയാണ് സംഭവം. അതുല്‍ കത്തിയുമായി വീട്ടില്‍ കയറി രജിതയെ വെട്ടുകയായിരുന്നു. തടസ്സം നിന്നപ്പോഴാണ് മറ്റുള്ളവര്‍ക്ക് വെട്ടേറ്റത്. റാന്നി താലൂക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രജിത മരിച്ചു. ഒരാഴ്ച മുന്‍പ് രജിതയെ പത്തനാപുരത്തെ റബര്‍ തോട്ടത്തില്‍ കൂട്ടിക്കൊണ്ടുപോയി കഴുത്തില്‍ കത്തി കാട്ടി മാതാവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. രാജുവിന് അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുമായി മുന്‍ പരിചയമുള്ള അതുല്‍ നിരവധി ക്രിമിനല്‍ കേസുക...

Assaulted | ബസനളളലവചച 17 കരന പഡപപകകന ശരമചചതയ പരത; ഉപദരവ മതലളള ദശയങങള ഫണല ചതരകരചച സരകര ഉദയഗസഥന കരകക ആണകടട

Image
പത്തനംതിട്ട: (www.kvartha.com) ബസിനുള്ളില്‍വെച്ച് 17 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പത്തനംതിട്ടയിലെ തട്ട എന്ന സ്ഥലത്ത് വെച്ചായിരുന്നു പതിനേഴുകാരനുനേരെ അതിക്രമം നടന്നത്. പീഡിപ്പിക്കാന്‍ ശ്രമിച്ച സര്‍കാര്‍ ഉദ്യോഗസ്ഥനെ ആണ്‍കുട്ടി വീഡിയോ എടുത്ത് കുരുക്കി. ഉപദ്രവം മുതല്‍ ആണ്‍കുട്ടി ഫോണില്‍ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ശല്യം കൂടി വന്നതോടെ ആണ്‍കുട്ടി ബഹളംവച്ചു. ഇതോടെ പ്രതി ബസില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നുവെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു.  17 കാരന്റെ പരാതിയില്‍ കൊടുമണ്‍ പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും കേസുമായി മുന്നോട്ടുപോകുമെന്നും പരാതിക്കാരന്‍ പറഞ്ഞു. പന്തളം തെക്കേക്കര പഞ്ചായതിലെ ഓവര്‍സിയറാണ് പ്രതിയെന്നും സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ  പ്രതിക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി. Keywords:  News, Kerala, Kerala-News, Assaulted, Pathanamthitta, Attack, Complaint, Bus, Pathanamthitta-News, Pathanamthitta: Attack against 17-year-old boy in bus...

Kannur Airport | കണണര അനതരഷടര വമനതതവളതതന ആശവസമയ ഹജജ തരഥടകര; 2030 തരഥടകരല ഇതരസസഥനകകര

Image
മട്ടന്നൂര്‍: (www.kasargodvartha.com) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആശ്വാസമായി ഹജ്ജ് തീര്‍ഥാടകര്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹജ്ജിന് യാത്ര പുറപ്പെട്ടത് 14 വിമാനങ്ങളിലായി 2030 തീര്‍ഥാടകരാണെന്ന് കിയാല്‍ അധികൃതര്‍ വിമാനത്താവളത്തില്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ന് 145 യാത്രക്കാരുമായി കണ്ണൂരില്‍ നിന്നുള്ള അവസാനത്തെ ഹജ്ജ് വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടു.  കഴിഞ്ഞ ജൂണ്‍ നാലിന് പുലര്‍ച്ചെയായിരുന്നു കണ്ണൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് സര്‍വീസ്. എയര്‍ ഇന്‍ഡ്യ എക്സ്പ്രസാണ് സര്‍വീസ് നടത്തിയത്. 795 പുരുഷന്‍മാരും 1285 സ്ത്രീകളുമാണ് കണ്ണൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പോയത്. 13 സര്‍വീസുകളാണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ജൂണ്‍ 18-ന് ഒരു അധിക സര്‍വീസ് നടത്തി. മൂന്നു വിമാനങ്ങളില്‍ സ്ത്രീകള്‍ മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്. കേരളം, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് പുറമേ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നും തീര്‍ഥാടകരുണ്ടായിരുന്നു. വിമാനത്താവളത്തിലെ കാര്‍ഗോ കെട്ടിടത്തില്‍ മികച്ച സൗകര്യങ്ങളാണ് തീര്‍ഥാടകര്‍ക്ക് ഒരുക്കിയിരുന്നത്. കുറ്റമറ്റരീതിയില്‍ ഹജ്ജ് കാംപ് സംഘടിപ്...

Arrested | വയജ ബരദ സരടഫകററ കസ; നഖല തമസ പലസ പടയല

Image
ആലപ്പുഴ: (www.kvartha.com) വ്യാജ ബിരുദ സര്‍ടിഫികറ്റ് കേസില്‍ പ്രതിയായ എസ് എഫ് ഐ മുന്‍ ഏരിയ സെക്രടറി നിഖില്‍ തോമസ് കോട്ടയത്ത് പിടിയിലായി. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു നിഖില്‍. വെള്ളിയാഴ്ച രാത്രി വൈകി കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു.  ഒളിവിലായിരുന്ന നിഖിലിന്റെ നീക്കങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച തിരച്ചിലിലായിരുന്നു. നിഖിലിന്റെ സുഹൃത്തായ മുന്‍ എസ്എഫ്‌ഐ നേതാവിനെ വര്‍ക്കലയില്‍ നിന്ന് വെള്ളിയാഴ്ച പകല്‍ കസ്റ്റഡിയിലെടുത്തിരുന്നു.  നിഖില്‍ വിഷയത്തില്‍ യു ഡി എഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആലോചിക്കുന്നെന്ന് സൂചനയുള്ളതിനാല്‍ അതിനു മുന്‍പേ ഇയാളെ പിടികൂടാന്‍ പൊലീസിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നാണ് വിവരം. ആരോപണത്തിന് പിന്നാലെ ആദ്യം നിഖിലിനെ എസ് എഫ് ഐ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. കായംകുളം എം എസ് എം കോളജില്‍ ബികോം വിദ്യാര്‍ഥിയായിരുന്ന നിഖില്‍ പരീക്ഷ ജയിക്കാത...

Bail | തപപ യടയബറ കണണപര പലസ അറസററ ചയത; പനനല ഉപധകളട ജമയ

Image
കണ്ണൂര്‍: (www.kvartha.com) വിവാദ യൂട്യൂബര്‍ 'തൊപ്പി' എന്ന നിഹാദിനെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നേരത്തെ വളാഞ്ചേരി പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചാണ് തൊപ്പിക്ക് ജാമ്യം നല്‍കിയത്.  അശ്ലീല പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കണ്ണൂര്‍ കണ്ണപുരം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത്. അശ്ലീല പ്രയോഗങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപിച്ചതിന് ഐടി ആക്ട് 67 പ്രകാരമാണ് കേസെടുത്തത്. ഇത് ജാമ്യം കിട്ടാവുന്ന വകുപ്പായതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ചെറുകുന്ന് സ്വദേശി പി പി അരുണിന്റെ പരാതിയിലാണ് കേസെടുത്തത്. Keywords:  News, Kerala, Kerala-News, Kannur-News, Kannur, Kannapuram Police, Arrested, YouTuber, Thoppi, Bail, Kannur: Kannapuram police arrested YouTuber Thoppi and gets bail.  Powered by Info News For You