Posts

Showing posts from June, 2019

നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതി അവശനിലയിലായിട്ടും ആശുപത്രിയിലാക്കുന്നതിന് പകരം റിമാന്‍ഡ് ചെയ്തു; ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

Image
കൊച്ചി: (www.kvartha.com 01.07.2019) നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. പ്രതി അവശനിലയിലായിട്ടും ആശുപത്രിയിലാക്കുന്നതിന് പകരം മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രാജ്കുമാറിനെ അവശനിലയിലായിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കാതിരുന്നതെന്തിനാണെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ജൂണ്‍ 15 നാണ് രാജ്കുമാറിനെ റിമാന്‍ഡ് ചെയ്യുന്നത്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ നിന്ന് രാജ്കുമാറിനെ നെടുങ്കണ്ടം കോടതിയിലേക്കാണ് കൊണ്ടുപോകേണ്ടിയിരുന്നത്. എന്നാല്‍ നെടുങ്കണ്ടം മജിസ്ട്രേറ്റ് അവധിയായതിനാലാണ് ഇടുക്കി മജിസ്ട്രേറ്റ് രശ്മി രവീന്ദ്രന്റെ മുന്നില്‍ രാജ്കുമാറിനെ ഹാജരാക്കിയത്. ഇവരാണ് റിമാന്‍ഡ് ചെയ്യാനുള്ള ഉത്തരവ് നല്‍കിയത്. എന്നാല്‍ റിമാന്‍ഡിലിരിക്കെ രാജ്കുമാര്‍ മരിച്ചത് വിവാ...

മംഗളൂരുവിലേക്ക് പോകാന്‍ പോലീസ് ജീപ്പിന് കൈകാണിച്ചത് ശര്‍മിള ജ്വല്ലറി കവര്‍ച്ചാ കേസ് പ്രതി; പോലീസാണെന്നറിഞ്ഞതോടെ ഓടിരക്ഷപ്പെട്ടു, പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി

Image
ബദിയടുക്ക: (www.kasargodvartha.com 01.07.2019)  ശര്‍മിള ജ്വല്ലറിയില്‍ നിന്നും മോഷണം പോയ പണമാണ് പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട യുവാവിന്റെ ബാഗിലുണ്ടായിരുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇക്കഴിഞ്ഞ ജൂണ്‍ 28ന് വെള്ളിയാഴ്ച വൈകിട്ടാണ് ബദിയടുക്ക ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഉമേശ് ആചാര്യയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ ഷട്ടര്‍ താഴ്ത്തി സമീപത്തെ ഹോട്ടലിലേക്ക് പോയതായിരുന്നു ഉമേശ് ആചാര്യ. ഈ സമയത്താണ് ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. നാല് കിലോ വെള്ളിയും 50,000 രൂപയുമാണ് മോഷണം പോയത്. അന്നു രാത്രി 11.30 ന് മഞ്ചേശ്വരത്താണ് ദൂരെ നിന്നു വരുന്ന വാഹനം കണ്ട് മംഗളൂരുവിലേക്ക് പോകാന്‍ യുവാവ് ജീപ്പിന് കൈ കാണിച്ചത്. വാഹനം അടുത്തെത്തിയപ്പോള്‍ ഹൈവേ പോലീസാണെന്നറിഞ്ഞതോടെ യുവാവ് പതറി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവിനെ പോലീസ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചതോടെയാണ് ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് 35,000 രൂപയും നാല് മൊബൈലുകളും കണ്ടെത്തിയത്. 10, 50, 100 രൂപ നോട്ടുകളാണ് ബാഗി...

ഈട്ടിത്തടികള്‍ മോഷ്ടിച്ചുകടത്തിയ കേസില്‍ 2 പേര്‍ അറസ്റ്റില്‍; 14 തടിക്കഷ്ണങ്ങള്‍ കണ്ടെടുത്തു, കടത്താനുപയോഗിച്ച ലോറിയും പിടിച്ചെടുത്തു

Image
മുള്ളേരിയ: (www.kasargodvartha.com 01.07.2019)  ഈട്ടിടികള്‍ മോഷ്ടിച്ചുകടത്തിയ കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. അഡൂര്‍ ബെള്ളച്ചേരിയിലെ പി ശ്രീധരന്‍ (47), സഹായി കുര്‍ണൂരിലെ ടി ഗണേശന്‍ (40) എന്നിവരെയാണ് ആദൂര്‍ സി ഐ കെ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ മെയ് 29 ന് അഡൂര്‍ ഓലക്കൊച്ചിയിലെ മഹാലക്ഷ്മി (76)യുടെ പറമ്പില്‍ നിന്നാണ് മൂന്ന് കൂറ്റന്‍ ഈട്ടിത്തടികള്‍ മോഷണം പോയത്. ഇതില്‍ നിന്നും മുറിച്ചു കഷണങ്ങളാക്കിയ 14 തടിക്കഷണങ്ങള്‍ കണ്ടെടുത്തു. മരം കടത്താനുപയോഗിച്ച ലോറിയും പിടിച്ചെടുത്തു. പട്ടയം നല്‍കുമ്പോള്‍ കൈമാറാതെ റിസര്‍വ് ചെയ്ത മരങ്ങളാണ് സംഘം മുറിച്ചുകടത്തിയത്. മോഷണ വിവരം ശ്രദ്ധയില്‍പെട്ടതോടെ വില്ലേജ് ഓഫീസര്‍ക്കു പരാതി നല്‍കുകയായിരുന്നു. വില്ലേജ് ഓഫീസര്‍ എ ബിന്ദു പരാതി അന്വേഷിക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഗണേശന്റെ ഉടമസ്ഥതയിലുള്ള ഇഷ്ടിക നിര്‍മാണ സ്ഥാപനത്തില്‍ നിന്നു ഒമ്പത് കഷണവും പള്ളത്തിങ്കാലിലെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് അഞ്ച് കഷണം തടികളും കണ്ടെടുത്തു. ഇനിയും മരങ്ങള്‍ കണ്ടെടുക്കാനുണ്...

ആന്തൂര്‍ സംഭവം: ശ്യാമള ഒരുതെറ്റും ചെയ്തിട്ടില്ല': പി.ജെയെ തള്ളി ഇ.പി

കണ്ണൂര്‍ (www.evisionnews.co): ആന്തൂരില്‍ പ്രവാസിവ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരേയും കുറ്റവാളിയായി കാണാനാവില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍ നിയമസഭയില്‍. ആത്മഹത്യയെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പൂര്‍ണമായ അന്വേഷണ റിപ്പോര്‍ട്ട് വന്ന് കഴിഞ്ഞാല്‍ പറഞ്ഞതെല്ലാം പ്രതിപക്ഷം തിരുത്തേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ധാര്‍മികമായും നിയമ വ്യവസ്ഥകള്‍ പരിശോധിച്ചും മാത്രമേ സര്‍ക്കാര്‍ നടപടി കൈക്കൊള്ളൂ. രാഷ്ട്രീയമായ പകയുടേയും വിദ്വേഷത്തിന്റേയും ഭാഗമായി ഒരാളെ കുറ്റവാളിയായി പ്രഖ്യാപിച്ചത് കൊണ്ട് ആരും കുറ്റവാളിയാകണമെന്നില്ല. പരിശോധനയും അന്വേഷണവും നടത്തിയാണ് കുറ്റവാളിയെ കണ്ടെത്തേണ്ടതെന്നും ഇ.പി ജരാജന്‍ പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. Powered by Info News For You

കസാഖ്സ്ഥാനിലെ തൊഴിലാളി സംഘര്‍ഷം; കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ സുരക്ഷിതര്‍, 150 ഇന്ത്യക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി, ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ തുറന്നു, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ 70 മലയാളികള്‍ ഉണ്ടെന്ന് സൂചന

Image
ന്യൂഡല്‍ഹി: (www.kvartha.com 01.07.2019) കസാഖ്സ്ഥാനിലെ തൊഴിലാളി സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണപ്പാടത്ത് കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. പ്രദേശത്ത് നിന്നും 150 ഇന്ത്യക്കാരെ അധികൃതര്‍ സസുരക്ഷിത സ്ഥാനത്തുള്ള ഹോട്ടലുകളിലേക്ക് മാറ്റി. തദ്ദേശീയരുമായുണ്ടായ പ്രശ്‌നത്തിന് പിന്നാലെയാണ് ടെങ്കീസ് എണ്ണപ്പാടത്ത് സംഘര്‍ഷം ഉടലെടുത്തതും മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങിയതും. ലഭിക്കുന്ന വിവരമനുസരിച്ച് ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയത്. തദ്ദേശീയര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. അക്രമത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ 70 മലയാളികള്‍ ഉണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാന പട്ടണത്തിലേക്ക് റോഡുമാര്‍ഗം മുന്നൂറിലേറെ കിലോമീറ്റര്‍ ദൂരമുണ്ട്. എണ്ണപ്പാടത്തിന് സമീപത്തെ വിവിധ ഹോട്ടലുകളിലാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഇപ്പോള്‍ കഴിയുന്നത്. സംഘര്‍ഷം ശമിക്കാതെ പുറത്തെത്ത...

സുരേഷ് ഗോപി വീണ്ടും സിനിമയില്‍; 'തമിഴരശന്‍' ജൂലൈയിലെത്തും

Image
കൊച്ചി (www.evisionnews.co): നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും അഭിനയിക്കുന്ന 'തമിഴരശന്‍'എന്ന തമിഴ് ചിത്രം ജൂലൈ മാസം തിയേറ്ററുകളിലെത്തും. വിജയ് ആന്റണി നായകനാകുന്ന ചിത്രത്തില്‍ ഡോക്ടറിന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിലൂടെ വികസിക്കുന്ന ചിത്രമാണിത്. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ വിജയ് ആന്റണിയുടെ നായിക. 2015ല്‍ പുറത്തിറങ്ങിയ 'മൈ ഗോഡ്' ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മലയാള സിനിമയില്‍ ഒരു കാലത്തു ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിച്ചിരുന്ന ആളാണ് സുരേഷ് ഗോപി. എന്നാല്‍ തുടരെത്തുടരെയുള്ള പരാജയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മാര്‍ക്കറ്റ് വാല്യൂ കുറയ്ക്കുകയും ചിത്രങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും കാരണമായി. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. 'ഐ'യാണ് തമിഴില്‍ സുരേഷ് ഗോപി അഭിനയിച്ച് അവസാന ചിത്രം. 'ദാസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാബു യോഗ്വേശരന്‍ ഒരുക്കുന്ന 'തമിഴരശന്‍'ആക്ഷന്‍ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്. ഛായാ...

സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില 100 രൂപ കുറച്ചു; തീരുമാനം 2-ാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാനിരിക്കെ

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.07.2019) സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില 100 രൂപ കുറച്ചു. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വിലകുറച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പറഞ്ഞു. ഇതുപ്രകാരം ഡെല്‍ഹിയില്‍ സിലിണ്ടറിന്റെ വില 637 രൂപയായി. നേരത്തെ 737.50 രൂപയായിരുന്നു വില. സബ്സിഡിയുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 494.35 രൂപയാണ്. രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കും ഇതിന് സഹായകമായതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സബ് സിഡി തുകയായ 142 രൂപ 65 പൈസ ഉപഭോക്താക്കളുടെ അക്കൗണ്ടിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ചെയ്യും. ജുലൈ അഞ്ചിന് കേന്ദ്രധനകാര്യ മന്ത്രി നിര്‍മല സിതാരാമന്‍ രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പാചകവാതക വില കുറച്ചത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ...

ഹോമിയോ മരുന്ന് നിര്‍മാണ സ്ഥാപനത്തില്‍ തീപിടുത്തം

Image
മണ്ണഞ്ചേരി: (www.kvartha.com 01.06.2019) മണ്ണഞ്ചേരിയില്‍ ഹോമിയോ മരുന്ന് നിര്‍മാണ സ്ഥാപനത്തില്‍ തീപിടുത്തം. ഞായറാഴ്ച രാവിലെ പാതിരപ്പള്ളി ഹോംകോയിലായിരുന്നു സംഭവം. അവധി ദിവസമായിരുന്നതിനാല്‍ സെക്യൂരിറ്റി മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. കമ്പനിയുടെ പ്രവേശന കവാടത്തിലെ റിസപ്ഷന്‍ ഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു. ഇന്റര്‍കോം ഉപകരണങ്ങളും ഫയലുകളും അപകടത്തില്‍ കത്തിനശിച്ചു. ഓഫീസ് കെട്ടിടത്തോട് ചേര്‍ന്നുള്ള ഫാക്ടറി കെട്ടിടത്തില്‍ മരുന്ന് നിര്‍മ്മാണത്തിനായി ആയിരക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് സൂഷിച്ചിട്ടുണ്ടായിരുന്നു. ഇത് കാരണം തീ കൂടുതല്‍ പടര്‍ന്ന് പിടിക്കുമോ എന്ന ആശങ്കയിലായിരുന്നു അധികൃതരും നാട്ടുകാരും. എന്നാല്‍ അഗ്‌നിശമന സേന ഉദ്യോഗസ്ഥരും സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ പടരാതെ കെടുത്തിയതിനാല്‍ കൂടുതല്‍ അപകടം സംഭവിച്ചില്ല. ആലപ്പുഴ നോര്‍ത്ത് സിഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയിരുന്നു. തീപിടുത്തം ഉണ്ടാകുന്നതിന് മുമ്പ് ഹോംകോയ്ക്ക് മുന്നിലെ ട്രാന്‍സ്‌ഫോമറിലെ പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ ഇവിടെ പോയി നോക്കി തിരിച്ചെത്തിയപ്പോഴായിരുന്നു കമ്പനിയി...

പെണ്‍കുട്ടിയെ കത്തികൊണ്ട് തുരുതുരാ കുത്തുന്നത് കണ്ടു നിന്നവര്‍ ഭയന്നു മാറിനിന്നപ്പോള്‍ അക്രമിയെ ധൈര്യപൂര്‍വ്വം നേരിട്ടത് മലയാളി നഴ്സ്

മംഗളൂരു (www.evisionnews.co): മംഗളുരുവില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കത്തികൊണ്ട് തുരുതുരാ കുത്തുന്നത് കണ്ടു നിന്നവര്‍ ഭയന്നു മാറിനിന്നപ്പോള്‍ അക്രമിയെ ധൈര്യപൂര്‍വ്വം നേരിട്ടത് മലയാളി നഴ്സ്. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയും ദേര്‍ലക്കട്ട ജസ്റ്റിസ് കെ.എസ് ഹെഗ്‌ഡെ ആശുപത്രി അത്യാഹിത വിഭാഗത്തിലെ സ്റ്റാഫ് നഴ്സുമായ നിമ്മി സ്റ്റീഫനാണ് ധീരത പ്രകടിപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാര്‍ക്കള നിട്ടെ കോളജ് എം.ബി.എ വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിനിരയായത്.  മംഗളൂരു ശക്തിനഗര്‍ രമാശക്തി മിഷനു സമീപത്തെ സുഹൃത്തായ ഡാന്‍സ് കൊറിയോഗ്രാഫര്‍ സുശാന്താണു (28) വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ കുത്തുന്നതു കണ്ട് രക്ഷിക്കാന്‍ ശ്രമിച്ചവരെയെല്ലാം ഇയാള്‍ ചോര പുരണ്ട കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നാട്ടുകാര്‍ വിളിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് കെ.എസ് ഹെഗ്ഡെ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് അയച്ചു. ഇതിലാണ് നിമ്മി വന്നിറങ്ങിയത്. മറ്റുള്ളവര്‍ ഭയന്നു മാറിനിന്നപ്പോള്‍ സ്വന്തം ജീവന്‍ പണയം വെച്ച് നിമ്മി സുശാന്തിന്റെ അടുത്തേക്ക് ചെന്നു. അടുത്തു ...

ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്, ജാമ്യം നിഷേധിച്ചാല്‍ അറസ്റ്റ്

Image
മുംബൈ (www.evisionnews.co): ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കോടതി യുവതി ഹാജരാക്കിയ രേഖകള്‍ പരിശോധിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാല്‍ വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു. യുവതിക്ക് കോടതി ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ വഴി പരാതിക്കാരിയായ യുവതി കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നാണ് സൂചന. ജാമ്യം ലഭിച്ചില്ലെങ്കില്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ബിനോയിക്കെതിരെ ദുബൈയിയില്‍ ക്രിമിനല്‍ കേസുള്ളത് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മറച്ചുവെച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ സൂചിപ്പിച്ചിരുന്നു. അതേസമയം, യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. യുവതി ബിനോയിക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത് അഞ്ച് കോടി രൂപ വേണമെന്നായിരുന്നു. മാത്രവുമല്ല...

മൊഗ്രാല്‍ പുത്തൂരില്‍ യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

Image
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക എന്ന പ്രമേയമുയര്‍ത്തി യൂത്ത് ലീഗ് നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് മൊഗ്രാല്‍ പുത്തൂരിലും തുടക്കമായി. 15-ാം വാര്‍ഡില്‍ ജില്ലാ ഫുട്‌ബോള്‍ താരം ഫസലുവിന് വാര്‍ഡ് യൂത്ത് ലീഗ് പ്രസിഡന്റ് ഡി.എം നൗഫലും സംസ്ഥാന ക്രിക്കറ്റ് താരം അലി പാദാറിന് പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഷഫീഖ് പീബീസൂം അംഗത്വം നല്‍കി. മാഹിന്‍ കുന്നില്‍, ആഷിഫ് അറഫാത്ത്, ബഷീര്‍ പൗര്‍, റഷീദ് ചായിത്തോട്ടം സംബന്ധിച്ചു. Powered by Info News For You

പച്ചക്കറി വാങ്ങാന്‍ ഭാര്യ ചോദിച്ചത് 30 രൂപ; മാര്‍ക്കറ്റില്‍ വെച്ച് തന്നെ വിവാഹമോചനം നടത്തി യുവാവ്; അരിശം മാറാതെ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തി

Image
നോയിഡ: (www.kvartha.com 01.07.2019) പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് ഭാര്യയെ യുവാവ് മുത്തലാഖ് ചൊല്ലി. അതും പോരാഞ്ഞ് ഭാര്യയെ ഇയാള്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള റോജി മാര്‍ക്കറ്റില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങാനാണ് യുവതി ഭര്‍ത്താവിനോട് 30 രൂപ ചോദിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ 32 കാരനായ സബീര്‍ ഭാര്യ സൈനബ(30)യെ മാര്‍ക്കറ്റില്‍ വെച്ചുതന്നെ മൂന്നുതവണ മുത്തലാഖ് ചൊല്ലുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിവാഹം കഴിഞ്ഞ അന്നുമുതല്‍ വിചിത്രമായ രീതിയിലാണ് സബീറിന്റെയും കുടുംബാംഗങ്ങളുടെയും പെരുമാറ്റമെന്ന് യുവതിയുടെ പിതാവ് പറയുന്നു. സാബിര്‍ മുമ്പ് മകളുടെ തലയില്‍ വടികൊണ്ട് അടിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. മാത്രമല്ല, അഞ്ച് ദിവസം തങ്ങളോടൊപ്പം വന്ന് താമസിച്ചതിനെ തുടര്‍ന്ന് സൈനബയില്‍ നിന്ന് വിവാഹ മോചനം വേണമെന്ന് സാബിര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തി. മുത്തലാഖ് ചൊല്ലിയ വിഷയത്തില്‍ ദാദ്രി പോലീസ് കേസെടുത്ത് സാബിറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ...

ഗര്‍ഭിണിയെ കുത്തിക്കൊന്നു; പിടഞ്ഞ് മരിക്കുന്നതിന് മുമ്പ് യുവതി കുഞ്ഞിന് ജന്മം നല്‍കി

Image
ലണ്ടന്‍: (www.kvartha.com 01.06.2019) എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ കുത്തിക്കൊന്നു. പിടഞ്ഞ് മരിക്കുന്നതിന് തൊട്ട് മുമ്പ് യുവതി കുഞ്ഞിന് ജന്മം നല്‍കി. ശനിയാഴ്ച രാത്രി തെക്കന്‍ ലണ്ടനിലെ ക്രോയ്ഡോണിലാണ് ലോകത്തെ നടുക്കിയ സംഭവം. അക്രമി പിടിയിലായതായി പോലീസ് വ്യക്തമാക്കി. മരണത്തിന് തൊട്ട് മുമ്പ് പ്രാഥമിക ചികിത്സകന്റെ സഹായത്തോടെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവസ്ഥലത്ത് പിറന്നു വീണ കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെല്ലി മേരി ഫേവ്രെല്ലേ(26) ആണ് കൊല്ലപ്പെട്ടത്. പ്രാഥമിക ചികിത്സ നല്‍കി യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം മൂലം യുവതി മരിക്കുകയായിരുന്നു. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ ഗര്‍ഭിണി കുത്തേറ്റ് പിടയുന്ന കാഴ്ചയാണ് കണ്ടതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് സംശയാസ്പദമായി 29 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 37 കാരനെയും കേസില്‍  അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിലായ രണ്ട് പേരുടെയും പേരുകള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി ക്രോയ്ഡന്‍ പോലീസ് അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി ...

കണ്ണൂരില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ തലയില്ലാത്ത മൃതദേഹം

Image
കണ്ണൂര്‍: (www.kasargodvartha.com 01.07.2019)  കണ്ണൂരില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ താളിക്കാവ് റോഡിന് സമീപമുള്ള കിണറിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പുരുഷന്റേതെന്ന് തോന്നിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പാന്റ്‌സും ചെരിപ്പും ധരിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kannur, news, Top-Headlines, Deadbody, Kannur, Dead body found in well   < !- START disable copy paste --> Powered by Info News For You

പുലി ഭീതിയൊഴിയാതെ മാര്‍പ്പിനടുക്ക; വീണ്ടും കണ്ടതായി അഭ്യൂഹം

Image
കുംബഡാജെ: (www.kasargodvartha.com 01.07.2019)  മാര്‍പ്പിനടുക്ക പ്രദേശത്ത് പുലി ഭീതിയൊഴിയുന്നില്ല. ഞായറാഴ്ച മഗ് രിബ് നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നയാള്‍ പുലിയെ കണ്ടതായി വ്യക്തമാക്കിയതോടെ നാട്ടുകാര്‍ ആശങ്കയിലായിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് മാര്‍പ്പിനടുക്ക എ പി സര്‍ക്കിളില്‍ പുലിയെ കണ്ടതായി ചിലര്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളും കണ്ടെത്തിയിരുന്നു. പുലിയുടെ സാന്നിധ്യമുള്ളതായി സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുലിയെ കണ്ടെത്താനുള്ള വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് വനം വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. Related News: പുലിപ്പേടിയില്‍ കാസര്‍കോട് കുംബഡാജെ മാര്‍പ്പിനടുക്ക പ്രദേശം (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ...

പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ജീവനക്കാരന്‍ വീട്ടില്‍ കയറി കുത്തി

Image
കൊല്ലം: (www.kvartha.com 01.07.2019) പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ജീവനക്കാരന്‍ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പിച്ചു. അടിവയറ്റിനു കുത്തേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുന്നത്തൂര്‍ തോട്ടത്തുംമുറിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ ബസ് ജീവനക്കാരനായ അനന്തു(20)വാണ് കൃത്യം നടത്തിയതെന്നാണ് വിവരം. പുലര്‍ച്ചെ രണ്ടുമണിയോടുകൂടി പെണ്‍കുട്ടിയുടെ വീടിന്റെ ഓടിളക്കി അകത്തുകടന്ന അനന്തു കുട്ടിയെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അടിവയറ്റില്‍ മൂന്ന് തവണ പെണ്‍കുട്ടിക്ക് കുത്തേറ്റുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും അനന്തു ഓടി രക്ഷപ്പെട്ടു. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. നേരത്തേമുതല്‍ പെണ്‍കുട്ടിയ...

മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് വിതരണത്തിന് ജില്ലയില്‍ തുടക്കമായി

കാസര്‍കോട് (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പേരാടുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. ജൂലൈ പത്തു വരെയാണ് മെമ്പര്‍ഷിപ്പ് വിതരണം നടക്കുന്നത്. മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സര്‍ഗ പ്രതിഭാ അവാര്‍ഡ് ജേതാവും ഈവര്‍ഷം കോഴിക്കോട് ലോ കോളജില്‍ നിന്നും എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്ത അഡ്വ. ഇബ്രാഹിം ഖലീല്‍ ഹുദവിക്ക് ആദ്യ അംഗത്വം നല്‍കി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ട്രഷറര്‍ യൂസുഫ് ഉളുവാര്‍, എം.എ നജീബ്, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, റഹൂഫ് ബാവിക്കര, ഹാഷിം ബംബ്രാണി, എം.പി ഖാലിദ്, നൗഫല്‍ തായല്‍, ഫിറോസ് അട്ക്കത്ത്ബയല്‍, റഹ്മാന്‍ ആരിക്കാടി സംബന്ധിച്ചു. Powered by Info News For You

യാത്രക്കാര്‍ പെരുവഴിയിലാക്കി കെഎസ്ആര്‍ടിസി; എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടലിനെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച രാവിലെ മാത്രം മുടങ്ങിയത് 100 ലധികം സര്‍വീസുകള്‍, ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും, പിരിച്ചുവിട്ടവരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം

Image
തിരുവനന്തപുരം: (www.kvartha.com 01.07.2019) കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങി. എംപാനല്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിനെ തുടര്‍ന്നാണ് പ്രതിസന്ധി രൂക്ഷമായതും സര്‍വീസുകളെ ബാധിച്ചു തുടങ്ങിയതും. തിങ്കളാഴ്ച രാവിലെ മാത്രം 100ലധികം സര്‍വീസുകള്‍ മുടങ്ങി. തെക്കന്‍ കേരളത്തിലാണ് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടനുഭവപ്പെട്ടത്. 60ലതികം സര്‍വീസുകളാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രം റദ്ദാക്കിയത്. അവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ അടക്കം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പലരും കൃത്യ സമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്താതെ വഴിയില്‍ കുടുങ്ങി. എന്നാല്‍ പ്രതിസന്ധി മധ്യകേരളത്തെ കാര്യമായി ബാധിച്ചിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. അവധിയിലുള്ളവര്‍ കൂടി ജോലിയില്‍ തിരികെ പ്രവേശിച്ചാല്‍ പ്രതിസന്ധി എറണാകുളം ഡിപ്പോയെ ബാധിക്കില്ലെന്ന് ഡിപ്പോ അധികൃതര്‍ സൂചിപ്പിച്ചു. തിങ്കളാഴ്ച പതിവിലേറെ തിരക്കിന് സാധ്യതയുള്ളതിനാല്‍ അവധി റദ്ദാക്കി ജോലിയിലെത്താന്‍ സ്ഥിരം െ്രെഡവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച 606 സര്‍വീസുകളാണ് റദ്ദാക്കിയത്. പ...

കാട്ടുപന്നി ഓട്ടോറിക്ഷ ആക്രമിച്ചു; മറിഞ്ഞ ഓട്ടോയ്ക്കടിയില്‍ കുടുങ്ങിയ കുട്ടിയുടെ മുഖം കടിച്ചുകീറി, ഗുരുതരപരിക്കുകളുമായി എട്ട് വയസുകാരന്‍ ആശുപത്രിയില്‍, മുഖത്ത് 65 തുന്നിക്കെട്ടല്‍

Image
കുന്നുംകൈ: (www.kasargodvartha.com 01.07.2019)  കുന്നുംകൈ പാലക്കുന്നില്‍ കാട്ടുപന്നി ഓട്ടോറിക്ഷ ആക്രമിച്ചു. മറിഞ്ഞ ഓട്ടോറിക്ഷയ്ക്കടിയില്‍പെട്ട കുട്ടിയെ പന്നി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നുംകൈ ഓട്ടപ്പടവ് സ്വദേശി ഇസ്മാഈലിന്റെ മകന്‍ സഹദിനെ (എട്ട്)യാണ് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇസ്മാഈലും കുടുംബവും മൗക്കോടിലേക്ക് പോകുന്നവഴിയാണ് പാലക്കുന്നില്‍ വെച്ച് കാട്ടുപന്നി ചാടിവീണത്. ഇതേത്തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞു. കുട്ടിയും പന്നിയും ഓട്ടോറിക്ഷയ്ക്കടിയില്‍ കുടുങ്ങി. ഈ സമയത്താണ് പന്നി കുട്ടിയുടെ മുഖം കടിച്ചുപറിച്ചത്. ഓട്ടോറിക്ഷ ഉയര്‍ത്തിയാണ് കുട്ടിയെ രക്ഷിച്ചത്. മൗക്കോട് ഗവ. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് സഹദ്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ്...

കണ്ണട, തിമിര ശസ്ത്രക്രിയകൾക്ക് ഇനി അമിതവില നൽകേണ്ടതില്ല 

Image
ഉപ്പള (ebiz.evisionnews.co): കണ്ണട വ്യാപാര രംഗത്തെ പ്രശസ്ത ബ്രാൻഡ് ആയ വിഷൻ കെയർ ഓപ്ടിക്കൽസ് ഗ്രൂപ്പ്‌ 'കൂടുതൽ കസ്റ്റമേഴ്സ് കുറഞ്ഞ ലാഭം' എന്ന ആശയത്തിന്റെ ഭാഗമായി ഉപ്പള, കാസർകോട്, ഹൊസങ്കടി ബ്രാഞ്ചുകളിൽ കണ്ണടകൾക്ക് പകുതിയോളം വില കുറച്ചിരിക്കുന്നു.  ഇത് പ്രകാരം കണ്ണടകൾ കാഴ്ച പരിശോധന അടക്കം വെറും 500 രൂപയ്ക്ക് ലഭിക്കും. കൂടാതെ തിമിര ശസ്ത്രക്രിയ (രണ്ട് ദിവസത്തെ ഹോസ്പിറ്റൽ ചെലവും ഭക്ഷണവും മരുന്നും അടക്കം) വെറും 5000 രൂപയ്ക്ക് ചെയ്യാനുള്ള സൗകര്യവും സൺഗ്ലാസ് 199 രൂപയ്ക്കും, പ്രോഗ്രസ്സിവ് ലെൻസുകൾ 750 രൂപയ്ക്കും കളർ കോൺടാക്ട് ലെൻസുകൾ 150 രൂപയ്ക്കും ലഭ്യമാക്കും. ഇത് കേരളത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയാണ്.  കർണാടകയിലും കേരളത്തിലുമായി നിലവിൽ എട്ടോളം ബ്രാഞ്ചുകളുള്ള വിഷൻ കെയർ ഒപ്ടിക്കൽസ് സമീപ ഭാവിയിൽ ദക്ഷിണ കന്നട ജില്ലയിൽ മാത്രം 20 ഓളം പുതിയ ബ്രാഞ്ചുകൾ ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ തുടങ്ങാനുള്ള പദ്ധതിയിലാണ്. ഇതുമായി സഹകരിക്കാൻ താല്പര്യമുള്ളവർ മാനേജ്‍മെന്റുമായി ബന്ധപ്പെടാവുന്നതാണ്. പുതിയ വിലയെ കുറിച്ചും ഫ്രാഞ്ചൈസി ബിസിനസ്സിനെ കുറിച്ചും അറിയാൻ വിളിക്കുക: 8881 000 222, 8881 555 222. അഡ്രെസ്സ്...

ഫോണ്‍ കയ്യില്‍ പിടിച്ച് സംസാരിച്ചാല്‍ മാത്രമല്ല.. ബ്ലൂടൂത്ത്, ഹെഡ്‌സെറ്റ്, ലൗഡ്‌സ്പീക്കര്‍ എന്നിങ്ങനെ ഏതുവഴി സംസാരിച്ചാലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; കാരണമിതാണ്

Image
തിരുവനന്തപുരം:(www.kvartha.com 30/06/2019) വാഹനമോടിക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ പിടിച്ച് സംസാരിച്ചാല്‍ മാത്രമാണ് കുറ്റകരമാകുകയെന്നാണ് പലരുടെയും ധാരണ. അത് കൊണ്ട് തന്നെ വാഹനമോടിക്കുമ്പോള്‍ ബ്ലൂടൂത്ത്, ഹെഡ്‌സെറ്റ്, ലൗഡ്‌സ്പീക്കര്‍ എന്നിങ്ങനെ വവിധ ഡിവൈസുകളുടെ സഹായത്തോടെ ഹാന്‍ഡ്‌സ് ഫ്രീ ആയി ഫോണില്‍ സംസാരിക്കാറുണ്ട്. എന്നാല്‍ ഡ്രൈവിംഗിനിടെ ഏതുവിധേന ഫോണില്‍ സംസാരിച്ചാലും പിടിവീഴും. കാരണം മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ, നമ്മോട് സംസാരിക്കുന്ന ആളിന്റെ സാഹചര്യങ്ങളിലേക്ക് വ്യതിചലിക്കപ്പെടുന്നു. ബ്ലൂടൂത്ത്, ഹെഡ്‌സെറ്റ്, കാറിന്റെ ലൗഡ്‌സ്പീക്കര്‍ എന്നിങ്ങനെ ഏതു രീതിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മറ്റൊരാളുമായി സംസാരിക്കുന്നതും സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമം [CMVR 21 (25) ന്റെ ലംഘനവും മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 19 പ്രകാരം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാവുന്ന കുറ്റവുമാണ്. കോണ്‍ട്രാക്ട് കാര്യേജ് വിഭാഗത്തില്‍പ്പെടുന്ന ബസുകള്‍, ടാക്‌സി, ഓട്ടോറിക്ഷ, സ്വകാര്യ കാറുകള്‍ തുടങ്ങിയ വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതിന് വിലക്കില്ല. എന്നാല്‍, ഇവ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നവിധം ഉച്ചത്തില്‍...

യുവാവിന്റെ സത്യസന്ധതയ്ക്ക് ദുബൈയുടെ ആദരവ്; പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്നും ലഭിച്ച 15 കിലോഗ്രാം സ്വര്‍ണം അടങ്ങിയ ഒരു ബാഗ് അധികൃതര്‍ക്ക് കൈമാറി, ശുചീകരണ തൊഴിലാളിയെ മുക്തകണ്ഠം പ്രശംസിച്ച് സമൂഹ മാധ്യമങ്ങളും

Image
ദുബൈ: (www.kvartha.com 30.06.2019) കളഞ്ഞു കിട്ടിയ സ്വര്‍ണമടങ്ങിയ ബാഗ് അധികൃതരെ ഏല്‍പ്പിച്ച് താരമായിരിക്കുകയാണ് ദുബൈയിലെ ശുചീകരണ തൊഴിലാളി. 2013 മുതല്‍ യുഎഇയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന താഹര്‍ അലി എന്ന പാകിസ്ഥാനി യുവാവിന്റെ സത്യസന്ധതയ്ക്ക് ദുബൈയുടെ ആദരവും ലഭിച്ചിരിക്കുന്നു. ഇതിന് പുറമെ അലിയെ സമൂഹ മാധ്യമങ്ങളിലൂടെയും നിരവധിപേര്‍ പ്രശംസിച്ചു. പാകിസ്ഥാനിലെ സിയാല്‍കോട്ടിലെ ചക്ര ഗ്രാമത്തിലാണ് അലിയുടെ സ്വദേശം. ജൂണ്‍ മാസത്തിലെ ആദ്യ വാരത്തിലാണ് അല്‍ സബ്ക പ്രദേശത്തെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്നും അലിക്ക് സ്വര്‍ണമടങ്ങിയ ബാഗ് ലഭിക്കുന്നത്. ആ സമയം പ്രദേശത്ത് നൈറ്റ് ഡ്യൂട്ടിയിലായിരുന്നു അലി. ആദ്യം ബാഗില്‍ എന്താണെന്ന് മനസിലായില്ലെന്നും തുറന്ന് നോക്കിയതോടെയാണ് ഇത്രയും വിലപിടിപ്പുള്ള വസ്തുവാണെന്ന് മനസിലായതെന്നും അലി അറിയിച്ചു. ബാഗ് അധികൃതരെ ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അദ്ദേഹത്തെ ആദരിച്ചു. 7 മില്യണ്‍ ദിര്‍ഹം വിലവരുന്ന സ്വര്‍ണമാണ് യുവാവിന്റെ സത്യസന്ധതയിലൂടെ യഥാര്‍ത്ഥ അവകാശികളെ തേടി എത്തുന്നത്. സത്യസന്ധതയാണ് ഏറ്റവും വിലയേറിയതെന്നും...

ബോളിവുഡ് നടി സൈറ വസിം അഭിനയം അവസാനിപ്പിക്കുന്നു; വെള്ളിത്തിരയിലെ ജീവിതം മതത്തെയും വിശ്വാസത്തെയും ബാധിച്ചു, സിനിമാലോകത്തെ സ്‌നേഹവും പിന്തുണയും തന്നെ അജ്ഞതയിലേക്ക് നയിച്ചെന്നും ദേശീയ പുരസ്‌കാര ജേതാവ്, സൈറ വസിം മനസ്സു തുറന്നത് ഫേസ്ബുക്ക് കുറിപ്പിലൂടെ

Image
മുംബൈ: (www.kvartha.com 30.06.2019) സിനിമാ അഭിനയം നിര്‍ത്താനൊരുങ്ങി ദേശീയ പുരസ്‌കാര ജേതാവും ബോളിവുഡ് നടിയുമായ സൈറ വസിം. വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിച്ചെന്നും സിനിമാലോകത്തെ സ്‌നേഹവും പിന്തുണയും തന്നെ അജ്ഞതയിലേക്ക് നയിച്ചെന്നും സൈറ വസിം പറഞ്ഞു. ഇക്കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനമെടുത്തതെന്നും സൈറ പറഞ്ഞു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് സിനിമാലോകത്ത് നിന്ന് വിട്ടുനില്‍ക്കുന്നതായി സൈറ അറിയിച്ചത്. അഞ്ചു വര്‍ഷം നീണ്ട തന്റെ അഭിനയ കരിയറിലൂടെ ബോളിവുഡില്‍ ശ്രദ്ധേയമായ സ്ഥാനമാണ് അവര്‍ സ്വന്തമാക്കിയത്. പതിനെട്ടു വയസ് മാത്രം പ്രായമുള്ള സൈറ വസിം ജമ്മു കാശ്മീര്‍ സ്വദേശിയാണ്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ നിരവധി ആരാധകരും സിനിമാലോകത്തെ പ്രമുഖരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. മുഫ്തി ഇസ്മയില്‍ മെങ്ക്, ഖുഷ്ബു കപൂര്‍ തുടങ്ങിയവര്‍ സൈറക്ക് മാനസിക പിന്തുണ അറിയിച്ചു. ബോളിവുഡ് തനിക്കു പ്രതാപവും പ്രശസ്തിയും നേടിത്തന്നു. എന്നാല്‍ ആ പ്രശസ്തിയില്‍ താന്‍ സന്തോഷവതിയല്ല. ഒരുപാടു സ്‌നേഹവും പിന്തുണയും സിനിമാലോകത്തുനിന്നു ലഭിച്ചു. എന്നാല്‍...

കൈക്കൂലി: ആരോപണ വിധേയരായ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു, നടപടി ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം

Image
കാസര്‍കോട്: (www.kasargodvartha.com 30.06.2019)  കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് വിധേയരായ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ എം വെങ്കിടഗിരി, ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പി വി സുനില്‍ ചന്ദ്രന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍. ഇവര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭവും നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് ഡോക്ടര്‍മാരേയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ വിജിലന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. Related News: കാസര്‍കോട്ടെ 2 ഡോക്ടര്‍മാ...

കേരള മുസ്ലിം ജമാഅത്ത് മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം

Image
(www.kasargodvartha.com 30.06.2019)  കേരള മുസ്ലിം ജമാഅത്ത് മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ഫൈനാന്‍സ് സെക്രട്ടറി ഹക്കീം ഹാജി കളനാടിന് നല്‍കി വൈസ് പ്രസിഡണ്ട് മുക്രി ഇബ്രാഹിം ഹാജി നിര്‍വഹിക്കുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Kasaragod, Kerala, news, Religion, Chalanam, Kerala muslim Jamaath Membership distribution   < !- START disable copy paste --> Powered by Info News For You

പുതിയ ജഴ്‌സിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ; ഇന്ത്യയുടെ വിജയത്തിനായി കാത്തിരിക്കുന്നത് പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍, വിജയ് ശങ്കറിന് പകരം ഋഷഭ് പന്ത് ടീമിലേക്ക്

Image
ബര്‍മിംങ്ഹാം: (www.kvartha.com 30.06.2019) പുതിയ ജഴ്‌സിയില്‍ ഇന്ത്യ ഇന്നിറങ്ങുന്നു. മത്സരഫലം പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കും നിര്‍ണായകമാണ്. ഇന്ത്യ വിജയച്ചാല്‍ മാത്രമേ ഈ ടീമുകള്‍ക്ക് സെമി സാധ്യത നിലനിര്‍ത്താനാവൂ. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ന് ടോസ് നേടി ഇംഗ്ലണ്ട് നായകന്‍ ബാറ്റ് ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. മോയിന്‍ അലിയ്ക്ക് പകരം ലിയാം പ്ലങ്കറ്റും ഓപ്പണിംഗില്‍ ജേസണ്‍ റോയ് ജെയിംസ് വിന്‍സിന് പകരം ടീമിലേക്ക് എത്തുന്നു. അതേ സമയം ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. വിജയ് ശങ്കറിന് പകരം ഋഷഭ് പന്ത് ടീമിലേക്ക് എത്തുന്നു. ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്‌റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്ലര്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് ഇന്ത്യ: ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്!ലി, ഋഷഭ് പന്ത്, കേധാര്‍ ജാഥവ്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ (ശ...

നര്‍മദ നദിക്കരയില്‍ ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ ചോര്‍ന്നൊലിക്കുന്നു; 8 മാസം മുന്‍പ് ഉദ്ഘാടനം കഴിഞ്ഞ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയില്‍ ചോര്‍ച്ച, നിര്‍മാണത്തിനായി ചെലവഴിച്ചത് 2989 കോടി രൂപ, ലോകത്തിലെ ഏറ്റവും വലിയ പ്രതിമയുടെ ദുരവസ്ഥ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

Image
ഗാന്ധിനഗര്‍: (www.kvartha.com 30.06.2019) ഗുജറാത്തിലെ നര്‍മദ നദിക്കരയില്‍ സ്ഥാപിച്ച, ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്റ്റാച്യു ഓഫ് യൂനിറ്റി ചോര്‍ന്നൊലിക്കുന്നു. ഗുജറാത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ മഴ ശക്തമായിരുന്നു. ഇതോടെ സീലിങ്ങിലെ ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടു. ഗ്യാലറിയിലേക്ക് വെള്ളം വീണു തുടങ്ങിയതോടെ ചോര്‍ച്ചയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 200 പേരെ ഉള്‍കൊള്ളുന്ന ഗ്യാലറിയാണിത്. 8 മാസങ്ങള്‍ക്ക് മുന്‍പ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്റ്റാച്യു ഓഫ് യൂനിറ്റി ഉദ്ഘാടനം ചെയ്തത്. 2989 കോടി ചിലവിലാണ് പ്രതിമ നിര്‍മ്മിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ധൂര്‍ത്തിനെ കുറിച്ച് അന്നേ വിമര്‍ശനം ഉയര്‍ന്നതാണ്. അതിനിടയിലാണ് ചെറിയ കാലയളവിനിടയിലുണ്ടായ ചോര്‍ച്ച. ഇന്ത്യന്‍ എക്‌സ്പ്രസ് മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിനു സ്മാരകം എന്ന നിലയിലാണ് പ്രതിമ നിര്‍മ്മിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഇതിന്റെ ഉയരം 182 മീറ്ററാണ്. സന്ദര്‍ശകര്‍ക്ക് നര്‍മ്മ...

സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ അപേക്ഷകളിലും മാനുഷികവശം കൂടി കാണണം; അനാവശ്യമായി ഫയല്‍ വൈകിച്ചാല്‍ കര്‍ശനനടപടി; കെട്ടിടത്തിന് അനുമതി നല്‍കാത്തിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ജീവനൊടുക്കിയതിന് പിന്നാലെ കളക്ടറുടെ ഇടപെടല്‍

Image
തിരുവനന്തപുരം:(www.kvartha.com 30/06/2019) ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നു ജനങ്ങള്‍ക്ക് അതിവേഗം സേവനങ്ങള്‍ ലഭ്യമാക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഇടപെടല്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ വരുന്ന ഓരോ ഫയലും സമയബന്ധിതമായി പരിശോധിച്ച് അതിവേഗത്തില്‍ തീര്‍പ്പുണ്ടാക്കണമെന്ന് ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ഫയല്‍ തീര്‍പ്പാക്കുമ്പോള്‍ ചട്ടങ്ങളും നിയമങ്ങളും പരിശോധിക്കുന്നതിനൊപ്പം മാനുഷിക പരിഗണനകൂടി ഉറപ്പാക്കണം. ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷം നടന്ന ആദ്യ ജില്ലാ വികസന സമിതി യോഗത്തിലാണ് സര്‍ക്കാര്‍ ഓഫീസിലേക്കെത്തുന്ന ഒറ്റ അപേക്ഷയും സാങ്കേതികത്വത്തിന്റെ പേരില്‍ ചുവപ്പുനാടയില്‍ കുരുക്കരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയത്. സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ ഗുണങ്ങള്‍ ശരിയായ രീതിയിലും കൃത്യസമയത്തും ജനങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ ഭരണ നിര്‍വഹണ സംവിധാനത്തിന്റെ വേഗത കൂട്ടുകതന്നെ വേണമെന്നു കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ ലൈഫ് പദ്ധതിക്കായി ലഭിച്ച അപേക്ഷകളില്‍ തണ്ണീര്‍ത്തട നിയമം പോലുള്ള സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഏതെങ്കിലും അപേക്ഷ നിരസിക്കേണ്ട സാഹചര്യമു...

കൊടപ്പനയ്ക്കല്‍ തറവാട്ടിലെ മുതിര്‍ന്നവര്‍ മുതല്‍ ഇളമുറക്കാര്‍ വരെ ക്യാമറയ്ക്ക് മുന്നിലെത്തുന്നു; ഒപ്പം പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര്‍, അഡ്വ. ശ്രീധരന്‍ പിള്ള, ജോണ്‍ ബ്രിട്ടാസ് തുടങ്ങി പ്രമുഖരും; മാറ്റുകൂട്ടാന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികളും; കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ പാനല്‍ ഡയറക്ടറുടെ സംവിധാനത്തിലൊരുങ്ങുന്ന 'കൊടപ്പനയ്ക്കല്‍ തറവാട്' ജൂലൈ 13 മുതല്‍ പ്രദര്‍ശനത്തിന്

Image
കൊച്ചി:(www.kvartha.com 30/06/2019) കൊടപ്പനയ്ക്കല്‍ തറവാട്ടിലെ മുതിര്‍ന്നവര്‍ മുതല്‍ ഇളമുറക്കാര്‍ വരെ ക്യാമറയ്ക്ക് മുന്നിലെത്തുന്നു. കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ പാനല്‍ ഡയറക്ടറും ദേശീയ സംസ്ഥാന പുരസ്‌കാര ജേതാവുമായ ആരിഫ് വെള്ളയില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'കൊടപ്പനയ്ക്കല്‍ തറവാട്' എന്ന ഡോക്യു ഫിക്ഷന്‍ ചിത്രത്തിലാണ് ആത്മീയ - രാഷ്ട്രീയ - മാധ്യമ രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്നത്. പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍, അഡ്വ. ശ്രീധരന്‍ പിള്ള, പി കെ കുഞ്ഞാലിക്കുട്ടി എംപി, ജോണ്‍ ബ്രിട്ടാസ്, കമാല്‍ വരദൂര്‍, എം ജി എസ് നാരായണന്‍, കെ കെ എന്‍ കുറുപ്പ്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, റഹ്മത്തുല്ലാഹ് ഖാസിമി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, മുസ്തഫ മുണ്ടുപാറ, അബ്ദുര്‍ റഹ് മാന്‍ മങ്ങാട്, ഹുസൈന്‍ രണ്ടത്താണി തുടങ്ങിയവരും ചിത്രത്തിന്റെ ദൃശ്യഭാഷയുടെ ഭാഗമായി മാറുന്നു. ജൂലൈ 13 മുതല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചരിത്രവും വര്‍ത്തമാനവും ഇഴചേര്‍ന്നുകിടക്കുന്ന ഒരു ദൃശ്യാനുഭവമാണ് 'കൊടപ്പനക്കല്‍ തറവാട്' ഡോക്യൂഫിക്ഷന്‍. ഒരു തറവാട് ഒരു നാടിന്റെ തന്നെ സംസ്‌കാരമായി മാറിയ ചരിത്രത്തിന്റെ മുദ്രകള...

സാജന്റെ മരണം ആത്മഹത്യ തന്നെ; വിവാദവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ സിപിഎം ജില്ലാകമ്മിറ്റി യോഗം; തീരുമാനം പാര്‍ട്ടി താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്

Image
കണ്ണൂര്‍:(www.kvartha.com 30/06/2019) വിവാദങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ചേര്‍ന്ന സിപിഎം കണ്ണൂര്‍ ജില്ലാക്കമ്മിറ്റി യോഗം സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടി താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ തീരുമാനിച്ചു. പ്രവാസി വ്യവസായി പാറയില്‍ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആന്തൂര്‍ നഗരസഭയുടെ അനാസ്ഥയും പരിഹാര ക്രിയകളും എന്ന വിഷയം തൊടാതെയാണ് ശനിയാഴ്ച ചേര്‍ന്ന ജില്ലാകമ്മിറ്റിയോഗം പര്യവസാനിച്ചത്. ഇതിനിടെ പ്രവാസി വ്യവസായി സാജന്റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരണവുമായി ബന്ധപ്പെട്ട് മറ്റ് ദുരൂഹതകളൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ജൂണ്‍ 18 നാണ് ബക്കളത്തെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍(48) ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയിലുള്ള ബക്കളത്ത് അദ്ദേഹത്തിന്റെ കെട്ടിടം പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിലുണ്ടായ തടസ്സങ്ങളും കാലതാമസവുമാണ് പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സാജന്റെ ഭാര്യ ബീനയാണ് നഗരസഭാധ്യക്ഷ...

അമേരിക്കയിലെ മികച്ച 100 സിഇഒമാരുടെ പട്ടികയില്‍ മലയാളിയും

Image
തിരുവനന്തപുരം:(www.kvartha.com 30/06/2019) അമേരിക്കയിലെ മികച്ച 100 സിഇഒമാരുടെ പട്ടികയില്‍ മലയാളിയും. നിരവധി രാജ്യങ്ങളില്‍ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സാമൂഹ്യമാറ്റത്തിന് വഴിയൊരുക്കിയ മലയാളിയായ സാജന്‍ പിള്ളയാണ് അമേരിക്കയിലെ ഇക്കൊല്ലത്തെ മികച്ച നൂറു സിഇഒമാരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ടത്. തൊഴില്‍നിയമന മേഖലയില്‍ ലോകത്തെ ഏറ്റവും പ്രശസ്ത സ്ഥാപനങ്ങളിലൊന്നായ ഗ്ലാസ്‌ഡോര്‍ ആണ് മികച്ച സിഇഓമാരുടെ പട്ടിക തയ്യാറാക്കിയത്. കാലിഫോര്‍ണിയയിലെ അലിസോ വീയേഹോ ആസ്ഥാനവും കേരളത്തില്‍ ആഴത്തിലുള്ള വേരുകളുമുള്ള യുഎസ്ടി ഗ്ലോബല്‍ (യുഎസ്ടി) എന്ന ഐടി സ്ഥാപനത്തില്‍ നിന്ന് ഈയിടെ സ്ഥാനമൊഴിഞ്ഞ സിഇഒയാണ് സാജന്‍ പിള്ള. ഗ്ലാസ്‌ഡോര്‍ പട്ടികയില്‍ അന്‍പത്തിയാറാം സ്ഥാനത്താണ് അദ്ദേഹം. ലോകമെങ്ങും അറിയപ്പെടുന്ന മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ലിങ്ക്ഡ്ഇന്‍, അഡോബി, ലൊറിയല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഇന്ത്യന്‍ വംശജരടക്കമുള്ള സിഇഒമാരാണ് പട്ടികയിലുള്ളത്. ഈ സ്ഥാപനങ്ങളിലെ വിവിധ മേഖലകളിലുള്ള ജീവനക്കാരാണ് നേതൃപാടവം, ഉള്‍ക്കാഴ്ച, തൊഴില്‍ അന്തരീക്ഷം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തി ഗ്ലാസ്‌ഡോറിനുവേണ്ടി മികച്ച നൂറു സിഇഒമാരെ എ...

ഡാന്‍സ് പഠിപ്പിക്കാനെത്തി അടുപ്പത്തിലായി; അടിപിടി കേസില്‍ പ്രതിയായി ജയിലിലായതോടെ ഒഴിവാക്കാന്‍ തുടങ്ങി, പിന്നാലെ കാറില്‍ പിടിച്ചിരുത്താന്‍ ശ്രമിച്ചുവെന്ന് പരാതിയും, പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതക ശ്രമത്തിലേക്ക് നയിച്ചത് പ്രണയനൈരാശ്യം, അപകടനില തരണം ചെയ്യാതെ വിദ്യാര്‍ത്ഥിനി, സംഭവത്തിന് മുമ്പ് പ്രതി കഞ്ചാവ് വലിച്ചു, 'ലവ് യു ദീച്ചു' എന്ന് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസുമിട്ടു

Image
മംഗളൂരു: (www.kasargodvartha.com 30.06.2019)  ദേര്‍ളകട്ടെയില്‍ പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതക ശ്രമത്തിലേക്ക് നയിച്ചത് പ്രണയനൈരാശ്യം മൂലമെന്ന് പോലീസ്. കുത്തേറ്റ കര്‍ക്കളയിലെ എം ബി എ വിദ്യാര്‍ത്ഥി ദീക്ഷ (20) ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ദീക്ഷയെ കുത്തിയ ശേഷം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സുശാന്ത് അപകട നില തരണം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് ദേര്‍ളകട്ടെ ബെഗംബിലയില്‍ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നേരത്തെ ദീക്ഷ പഠിക്കുന്ന കോളജില്‍ സുശാന്ത് ഡാന്‍സ് പഠിപ്പിക്കാനെത്തിയിരുന്നു. ദീക്ഷയ്ക്ക് ഡാന്‍സ് പഠിപ്പിച്ചുകൊടുത്തത് സുശാന്തായിരുന്നു. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളായി. പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍പെട്ട ജപാന്‍ മംഗയുടെ സുഹൃത്തായിരുന്നു സുശാന്ത്. ഇതിനിടെയാണ് ജപാല്‍ മംഗയുടെ ഗ്യാങ്ങും സുഭാഷ് പടീലിന്റെ ഗ്യാങ്ങും തമ്മില്‍ സംഘട്ടനമുണ്ടായത്. ഈ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞതോടെ ദീക്ഷ, സുശാന്തിനെ ഒഴിവാക്കാന്‍ തുടങ്ങി. ഇതോടെ സുശാന്ത് നിരന്തരം ദീക്ഷയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്താന്‍ തുടങ്ങി. ഒരു ദിവസം സുഹൃത്തിനൊപ്പം കാറിലെത്തിയ ...

പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.co): പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകനെ പോലീസ് അറസ്റ്റു ചെയ്തു. വെസ്റ്റ് എളേരി പഞ്ചായത്തിലെ അതിരുമാവ് പട്ടികവര്‍ഗ കോളനിയിലെ പുതിയ കൂട്ടത്തില്‍ ദാമോദരനെ (62) കൊലപ്പെടുത്തിയ കേസില്‍ മകന്‍ അനീഷിനെ (32)യാണ് ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ദാമോദരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 11നും 12നുമിടയിലാണ് സംഭവം. ദാമോദരനും മകന്‍ അനീഷും ഒരുമിച്ച് മദ്യപിച്ചിരുന്നുവെന്നും ഇതിനിടയില്‍ ഇരുവരും തമ്മിലുണ്ടായ വാക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് നിഗമനം. തടിക്കഷ്ണം എടുത്ത് അനീഷ് ദാമോദരന്റെ തലയ്ക്കടിച്ചതിനെ തുടര്‍ന്നാണ് മരണമെന്നും പോലീസ് പറയുന്നു. വിവമരറിഞ്ഞു കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍, ചിറ്റാരിക്കല്‍ എസ്.ഐ കെ.പി വിനോദ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.  Powered by Info News For You

പ്രിയ സുഹൃത്തിനൊരു കൈത്താങ്ങ്' കെ.എം.സി.സി- ജി.സി.സി ഓട്ടോറിക്ഷ സമര്‍പ്പിച്ചു

ആലംപാടി (www.evisionnews.co): കെ.എം.സി.സി ജി.സി.സി ആലംപാടിയുടെ 'പ്രിയ സുഹൃത്തിനൊരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായുള്ള ഓട്ടോറിക്ഷ സമര്‍പ്പണവും ആദരിക്കല്‍ ചടങ്ങും വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കാസി അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ബാവാ ആലംപാടിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കെ.എം ഹനീഫ് പ്രാര്‍ത്ഥന നടത്തി. മുന്‍ പ്രവാസിയും മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായ യുവാവിന് ഉപജീവന മാര്‍ഗ്ഗത്തിനുള്ള ഓട്ടോ റിക്ഷയുടെ താക്കോല്‍ദാന കര്‍മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ വാര്‍ഡ് മെമ്പര്‍ എ. മമ്മിഞ്ഞിക്ക് നല്‍കി നിര്‍വഹിച്ചു. മദ്രസ പൊതുപരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ടോപ് സ്‌കോറില്‍ ഇടംപിടിച്ച കുട്ടിക്കുള്ള സമ്മാനവും ആലംപാടി സ്‌കൂള്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയികള്‍ക്ക് ഉപഹാരവും നല്‍കി. Powered by Info News For You

ഒടുവില്‍ പോലീസിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി; സേനയിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്ന് പിണറായി വിജയന്‍, ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കണം, തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദേശം

Image
തിരുവനന്തപുരം: (www.kvartha.com 30.06.2019) കേരള പോലീസില്‍ അടുത്തിടെയുണ്ടായ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പീരുമേട് കസ്റ്റഡി മരണ കേസിന്റെ പശ്ചാത്തലത്തിലാണ് പോലീസിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി അഭിപ്രായ പ്രകടനം നടത്തിയത്. തെറ്റ് ചെയ്യുന്ന പോലീസുകാരെ സംരക്ഷിക്കില്ലെന്നും ഇത്തരം സാഹചര്യങ്ങളില്‍ കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പീരുമേട് കസ്റ്റഡി മരണം അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണ്. പ്രതിപക്ഷം പോലീസിനെതിരെയും സര്‍ക്കാരിനെതിരെയും പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. 177 മത്സ്യത്തൊഴിലാളികള്‍ കോസ്റ്റല്‍ പൊലീസ് വാര്‍ഡന്മാരായി ചുമതലയേല്‍ക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ സംഭവിക്കാന്‍ പാടില്ലാത്തതൊന്നും പോലീസ് സേനയില്‍ സംഭവിക്കരുത്. ആരെങ്കിലും തെറ്റ് ചെയ്താല്‍ അവരെ സംരക്ഷിക്കില്ല. എന്നാല്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി...