Posts

Showing posts from August, 2020

രാജ്യത്ത് ജാഗ്രത: 24 മണിക്കൂറിനിടെ 69,921 പേര്‍ക്ക് കൂടി കോവിഡ്, മരണം 819

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.09.2020) രാജ്യത്ത് 24 മണിക്കൂറിനിടെ 69,921 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 36,87,145 ആയി. 819 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 65288 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 7,85,996 പേര്‍ ചികിത്സയിലാണ്.  രാജ്യത്ത് ഇതുവരെ 28,39,883 പേര്‍ രോഗമുക്തരായി. 76.94 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം എട്ടു ലക്ഷത്തോടടുക്കുന്നു. ഇതുവരെ 7,92,541 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശില്‍ 4,34,771 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 4,28,041 പേര്‍ക്കും കര്‍ണാടകയില്‍ 3,42,423 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. Keywords:  New Delhi, News, National, Covid-19, Death, Trending, Patient, Treatment, India reports 69,921 new covid cases and 819 deaths in last 24 hour Powered by Info News For You

മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു; സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്, സാമ്പത്തിക മാന്ദ്യം വരാന്‍ പോകുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ അവഗണിച്ചെന്ന കുറ്റപ്പെടുത്തലുമായി പി ചിദംബരം

Image
ന്യൂഡെല്‍ഹി: (https://ift.tt/3lEn3zi) രാജ്യത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാ നിരക്ക്) റെക്കോര്‍ഡ് തകര്‍ച്ചയില്‍ കേന്ദ്ര തര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. സാമ്പത്തിക മാന്ദ്യം വരാന്‍ പോകുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ അവഗണിച്ചെന്ന് മുന്‍ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം കുറ്റപ്പെടുത്തി. എന്നാല്‍ വീഴ്ച ഉണ്ടായെന്ന് സര്‍ക്കാര്‍ സമ്മതിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  രാജ്യത്തെ ജിഡിപി നിരക്ക് 23.9% ഇടിഞ്ഞതായാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്ക്. കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ ആദ്യ പാദത്തിലെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. അടുത്തപാദത്തിലും തിരിച്ചടി ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് നല്‍കുന്നു.  2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലാണ് (ഏപ്രില്‍-ജൂണ്‍) ജിഡിപി 23.9 ശതമാനം ചുരുങ്ങിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാനകലയളവിനെ അപേക്ഷിച്ച് വന്‍ ഇടിവാണ് ഇന്ത്യന്‍ ജിഡിപിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി വ്...

പുടവയും കിറ്റും നല്‍കി ബിഎആര്‍എച്ച്എസ്എസ് യൂണിറ്റ് എന്‍എസ്എസിന്റെ ഓണാഘോഷം

Image
മുളിയാര്‍ (www.evisionnews.co): ഒരുമയുടെ ഓണനാളില്‍ കരുണയുടെ കുടപിടിച്ച് ബോവിക്കാനം ബി.എ.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്.യൂണിറ്റ്. ബോവിക്കാനം തെക്കെ പള്ള, തേജസ് റസിഡന്‍സ് കോളനി കളിലെ നിര്‍ദ്ധന കുടുംബങ്ങള്‍ക്കും എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ക്കും ഭക്ഷ്യധാന്യ കിറ്റ്, ഓണപുടവ എന്നിവ വിതരണം ചെയ്താണ് ആഘോഷിച്ചത്. പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.ബി കലാം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ എ.കെ. പ്രീതം സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകന്‍ അരവിന്ദാക്ഷന്‍ നമ്പ്യാര്‍, എന്‍.എസ്.എസ്, പി.എ.സി മെമ്പര്‍ മണികണ്ഠന്‍, ലാബ് അസിസ്റ്റന്റ് രാജേഷ്, വളണ്ടിയര്‍മാരായ വിമല്‍, അശ്വിന്‍ നമ്പ്യാര്‍, സുഫിയാന്‍ സംബന്ധിച്ചു. Powered by Info News For You

കോവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു; കര്‍ണാടക സ്വദേശിക്കായി തിരച്ചില്‍

Image
വയനാട് (www.evisionnews.co): മാനന്തവാടി ദ്വാരകയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗി ചാടി രക്ഷപ്പെട്ടു. കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി സയ്യിദ് ഇര്‍ഷാദാണ് ചാടിപ്പോയത്. ഓഗസ്റ്റ് 27നാണ് ഇയാളെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ഇയാളെ കണ്ടെത്തുന്നതിനായി ആരോഗ്യപ്രവര്‍ത്തകരും പൊലീസും അന്വേഷണം ഊര്‍ജ്ജിതമാക്കി. ജില്ലയില്‍ ഇന്നലെ 25 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1496 ആയി. ഇതില്‍ 1271 പേര്‍ രോഗമുക്തരായി. 217 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. Powered by Info News For You

ബോവിക്കാനം മുതലപ്പാറയിലെ അബ്ദുല്ല നിര്യാതനായി

Image
കാസര്‍കോട് (www.evisionnews.co): ബോവിക്കാനം മുതലപ്പാറ സ്വദേശി നെഞ്ച് വേദനയെ തുടര്‍ന്ന് മരിച്ചു. മുതലപ്പാറയിലെ പന്നടുക്കം മമ്മുവിന്റെയും അലിമയുടെയും മകന്‍ അബ്ദുല്ലകുഞ്ഞി (55)യാണ് മരിച്ചത്. ഇന്ന രാവിലെയാണ് മരണം. വീട്ടില്‍ വെച്ച് നെഞ്ച് വേദനയെ തുടര്‍ന്ന് ഇകെ നായനാര്‍ ഹോസ്പിറ്റല്‍ കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. ഭാര്യ: താഹിറ കുറ്റിക്കോല്‍. മക്കള്‍: അഫ്വാന്‍, അദ്‌നാന്‍, അബ്രാന്‍. സഹോദരങ്ങള്‍: ബീഫാത്തിമ, കദീജ, അബ്ബാസ്, റുക്കിയ, സെഫിയ, മൊയ്തീന്‍, ആയിഷ. മയ്യിത്ത് ബാവിക്കര ജാമഅത്ത് പള്ളിയില്‍ വൈകുന്നേരം നാലു മണിക്ക് ഖബറടക്കും. Powered by Info News For You

പ്രതിഷേധങ്ങള്‍ വക വെക്കാതെ ജെഇഇ പരീക്ഷയ്ക്ക് തുടക്കം; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 660 കേന്ദ്രങ്ങളില്‍ ഈ മാസം ആറ് വരെ പരീക്ഷ നടക്കും

Image
ന്യൂഡെല്‍ഹി: (https://ift.tt/3lEn3zi) പ്രതിഷേധങ്ങള്‍ വക വെക്കാതെ ഐഐടി ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ ക്ക് തുടക്കം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 660 കേന്ദ്രങ്ങളില്‍ ഈ മാസം ആറ് വരെ പരീക്ഷ നടക്കും. കേരളത്തിലുള്‍പ്പെടെ രാജ്യത്തെ ആകെ പരീക്ഷാകേന്ദ്രങ്ങളാണ് 660. ഏഴ് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തതായി ദേശീയ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങളോടെ പരീക്ഷ നടത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള നീറ്റ് പരീക്ഷ സെപ്തംബര്‍ 13 നും നടത്തും.  പരീക്ഷാ നടത്തിപ്പിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്താകെ ഉയര്‍ന്നത്. പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഹര്‍ജി എത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കി പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ശക്തമാവുന്നതിനിടെയാണ് പരീക്ഷകള്‍ക്ക് തുടക്കമാവുന്നത്. അതേസമയം വിദ്യാര്‍ത്ഥികളുടെ കരിയര്‍ നശിപ്പിക്കാന...

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍; രണ്ട് പേര്‍കൂടി പിടിയില്‍

Image
തിരുവനന്തപുരം: (https://ift.tt/3lEn3zi) വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പോലീസിന്റെ എഫ്‌ഐആര്‍. ഹഖ് മുഹമ്മദ് മിഥിലാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ഞായറാഴ്ച സംഭവ സ്ഥലത്തെത്തിയത്. സംഭവത്തില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തും. സജീവ്, സനല്‍, ഷജിത്, അജിത്, നജീബ്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. സജീവ്, അന്‍സാര്‍, ഉണ്ണി, സനല്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ വെട്ടിയതെന്നും മറ്റുള്ളവര്‍ കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് മറ്റ് നാല് പേര്‍.  മുഖ്യപ്രതി സജീവ് രണ്ടാം പ്രതി അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിലെ പരാതിക്കാരനായ ഷെഹീലിനെ സജീവ് ചീത്ത വിളിച്ച ശേഷമാണ് ഷെഹീലിന്റെ സുഹൃത്തുക്കളായ ഹഖിനെയും മിഥുലജിനെയും പ്രതികള്‍ ആക്രമിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മിഥുലാജ് സംഭവ സ്ഥലത്തും ഹഖ് ആശുപത്രിയിലും മരിച്ചു. ഒരു വാ...

പതിനേഴുകാരിയെ ബലാത്സംഗത്തിനിരയാക്കി: പ്രതിയായ യുവാവിനെ വിവാഹപന്തലില്‍ നിന്നും അറസ്റ്റ് ചെയ്തു

Image
ദേശീയം (www.evisionnews.co): പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ യുവാവിനെ വിവാഹപന്തലില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ കാവേരിപട്ടണം കറുകഞ്ചാവടിയില്‍ മാതൃസഹോദരനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ മൂന്നംഗ സംഘമാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കഴിഞ്ഞ മാസം അവസാനമാണ് പെണ്‍കുട്ടി കോയമ്പത്തൂരിലെ തന്റെ വീട്ടില്‍ തിരിച്ചെത്തിയത്. വയര്‍ അസാധാരണമായി വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ വയറ്റില്‍ മുഴയാണെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. തുടര്‍ന്ന് നടന്ന പരിശോധനയില്‍ പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ചൈല്‍ഡ്ലൈനിലും പോലീസിലും പരാതി നല്‍കി. മാതൃസഹോദരനൊപ്പം താമസിച്ചിരുന്ന സമയത്തു 54 വയസുള്ള ഉദയന്‍, ശക്തി, രാംരാജ് എന്നിവര്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. വിവരമറിഞ്ഞ ഗ്രാമവാസികള്‍ ഉദയന്റെ വീടാക്രമിച്ചു. ഇയാളെ കൈകാര്യം ചെയ്തതിനു ശേഷമാണു പോലീസിന് കൈമാറിയത്. തുടര്‍ന്ന് ശക്തിയുടെ വീട്ടിലെത്തിയപ്പോഴാണ് വിവാഹ സല്‍ക്കാരം നടക്കുന്നത് പോലീസ് കണ്ടത്. ഇയാളെ കസ്റ്റഡിയിലെടുത്തതോടെ വിവാഹ സല്‍...

പ്രണബ് മുഖർജിയുടെ വേർപാടിൽ രാജ്യത്തിന്റെ പ്രണാമം

Image
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു തിരുവനന്തപുരം: (https://ift.tt/2EM5IDU)  ഇന്ത്യയുടെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്രതന്ത്രജ്ഞന്‍ ആയിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം മതനിരപേക്ഷത അടക്കമുള്ള മൂല്യങ്ങള്‍ സമൂഹത്തില്‍ രൂഢമൂലമാക്കുന്നതിനു വേണ്ടി നിരന്തരം ശ്രമിച്ചു. ധനകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തപ്പോഴൊക്കെ തന്റെ അനിതരസാധാരണമായ വ്യക്തിമുദ്ര കൊണ്ട് ശ്രദ്ധേയമായ തലത്തിലേക്ക് അവയെ ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നെഹ്‌റുവിയന്‍ രാഷ്ട്രീയ സംസ്‌കാരത്തിന്റെ നേര്‍പിന്‍മുറക്കാരനായിരുന്ന പ്രണബ് മുഖര്‍ജി സമൂഹത്തില്‍ ശാസ്ത്ര യുക്തിയുടെ വെളിച്ചം പടര്‍ത്തുന്നതിനും അനാചാരങ്ങള്‍ക്കും  അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പൊരുതുന്നതിനും നേതൃപരമായ പങ്കുവഹിച്ചു. അതിപ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും പ്രാഗത്ഭ്യമുള്ള വാഗ്മി എന്ന നിലയിലും...

കാസർകോട്ട് തിങ്കളാഴ്ച 56 പേർക്ക് കോവിഡ് മുക്തി

Image
കാസർകോട്: (https://ift.tt/3bcSjRf)  ജില്ലയിൽ തിങ്കളാഴ്ച 56 പേർ കോവിഡ് മുക്തി നേടി. ഏറ്റവും കൂടുതൽ പേർ രോഗവിമുക്തി നേടിയത് ചെമ്മനാട് പഞ്ചായത്തിൽ നിന്നാണ് (20 പേർ). 3626 പേര്‍ക്ക് ഇതുവരെ കോവിഡ് ഭേദമായി. 5142 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 555 പേര്‍ വിദേശത്ത് നിന്നെത്തിയവരും 399 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ആണ്. 4188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 38 ആയി. ചെമ്മനാട് നിന്ന് 20 പേർ, കാഞ്ഞങ്ങാട് നിന്ന് 11 പേർ, കാസർകോട്‌, നീലേശ്വരത്തു നിന്ന് എട്ട് പേർ വീതം, പുല്ലൂർ-പെരിയ, വലിയപറമ്പയിൽ നിന്ന് രണ്ടു പേർ വീതം, മധൂർ, തൃക്കരിപ്പൂർ, കിനാനൂർ- കരിന്തളം, അജാനൂർ, കോടോം-ബേളൂരിൽ നിന്ന് ഒരാൾ വീതം എന്നിങ്ങനെയാണ് പഞ്ചായത്തടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്. Keywords: News, Kerala, Kasaragod, COVID19, Trending, Case, Report, 56 COVID negative cases at Kasaragod Powered by Info News For You

തിങ്കളാഴ്ച നീലേശ്വരം നഗരസഭാ പരിധിയിലെ 13 പേർക്ക് കോവിഡ്; കാസർകോട്ടും ചെമ്മനാട്ടും 12 വീതം രോഗികൾ

Image
കാസർകോട്: (https://ift.tt/3bcSjRf)  ജില്ലയിൽ തിങ്കളാഴ്ച നീലേശ്വരം നഗരസഭയിലെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് നഗരസഭാ പരിധിയിലും ചെമ്മനാട് പഞ്ചായത്ത് പരിധിയിലും 12 പേർ വീതം രോഗികൾ. ഇതോടെ വീടുകളില്‍ 5223 പേരും സ്ഥാപനങ്ങളില്‍ 1101  പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്  6324 പേരാണ്. പുതിയതായി 447 പേരെ കൂടി നിരീക്ഷണത്തിലാക്കി.  307 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 341 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 159 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 117 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ച്: ചെമ്മനാട് - 12 തൃക്കരിപ്പൂർ - 1 മധുർ - 6 ചെങ്കള - 6 മംഗൽപാടി- 3 കാഞ്ഞങ്ങാട് - 7 കാസർകോട് - 12 മുളിയാർ - 1 പിലിക്കോട്- 3 വോ ർ ക്കാടി - 1 വലിയപറമ്പ - 8 മൊഗ്രാൽപുത്തൂർ - 1 മഞ്ചേശ്വരം - 2 പള്ളിക്കര - 2 ചെറുവത്തൂർ - 9 കുമ്പള- 2 അജാനൂർ - 5 നീലേശ്വരം - 13 പുല്ലൂർ പെരിയ - 2 മടിക്കൈ - ...

തിങ്കളാഴ്ച 97 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്; ഏഴ് മാസം പ്രായമായ കുട്ടിക്കും രോഗം

Image
കാസർകോട് : (https://ift.tt/3bcSjRf)  ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 97 പേര്‍ക്ക്  സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും 5 പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. തിങ്കളാഴ്ച  രോഗം സ്ഥിരീകരിച്ചവരില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴ് മാസം പ്രായമുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. പത്തു വയസ്സുവരെയുള്ള ആറ് കുട്ടികള്‍ക്കാണ് തിങ്കളാഴ്ച  രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കാസര്‍കോട്, വലിയപറമ്പയില്‍ നിന്ന് രണ്ട് കുട്ടികള്‍ വീതം, അജാനൂര്‍, പള്ളിക്കരയില്‍ നിന്ന് ഒരു കുട്ടി വീതം എന്നിങ്ങനെയാണ് പഞ്ചായത്തടിസ്ഥാനത്തില്‍ തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച കുട്ടികളുടെ കണക്ക്. തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:  സമ്പര്‍ക്കം ചെമ്മനാട് പഞ്ചായത്തിലെ 27 കാരന്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 65 കാരന്‍ മധൂര്‍ പഞ്ചായത്തിലെ 20 കാരന്‍ ചെങ്കള പഞ്ചായത്തിലെ 19 കാരി മംഗല്‍പ്പാടി പഞ്ചായത്തിലെ 56 കാരന്‍ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ 21 കാരന്‍ മധൂര്‍ പഞ്ച...

മുൻ രാഷ്‌ട്രപതി പ്രണാബ് കുമാർ മുഖർജി അന്തരിച്ചു

Image
ന്യൂഡല്‍ഹി: (www.kasargodvartha.com 31.08.2020) മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (84) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് മരണം. മകന്‍ അഭിജിത് മുഖര്‍ജി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ബംഗാളില്‍ നിന്നുള്ള ആദ്യ  ഇന്ത്യന്‍ രാഷ്ട്രപതിയാണ് പ്രണബ് മുഖര്‍ജി. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും ഇദ്ദേഹത്തിനുണ്ട്. ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, രാജ്യസഭാ അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. മാത്രമല്ല ഇന്ത്യ യു എസ് ആണവ കരാര്‍ നടപ്പാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചതും പ്രണബ് മുഖര്‍ജിയാണ് 2004 ല്‍ പ്രതിരോധമന്ത്രിയും 2006 ല്‍ വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കുമ്പോള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, പെണ്‍കുട്ടികളുടെ സാക്ഷരത ആരോഗ്യ പരിരക്ഷാ പദ്ധതി തുടങ്ങിയവ നടപ്പിലാക്കി ജന ശ്രദ്ധ നേടിയിരുന്നു.  Keywords: National, News, President, Pranab Mukharjee, India, Former, Death, Hospital, Treatment,  Former President Prana...

കോവിഡ്: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

Image
ദേശീയം (www.evisionnews.co): മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി (84) അന്തരിച്ചു. കോവിഡ് വൈറസ് രോഗബാധ മൂലം ആശുപത്രിയില് ചിതിത്സയിലായിരുന്നു. ഡല്‍ഹി കരസേന ആശുപത്രിയിലാണ് മരണം. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ മോശമായെന്നാണ് ഡല്‍ഹി ആര്‍മി റിസര്‍ട്ട് ആന്‍ഡ് റഫറല്‍ ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. മകന്‍ അഭിജിത് മുഖര്‍ജിയാണ് അദ്ദേഹത്തിന്റെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. 2015 സെപ്തംബറിലാണ് പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്ര മുഖര്‍ജി അന്തരിച്ചത്. അഭിജിത് മുഖര്‍ജി, ശര്‍മ്മിഷ്ഠ മുഖര്‍ജി, ഇന്ദ്രജിത് മുഖര്‍ജി എന്നിവര്‍ മക്കളാണ്. പതിഭ പാട്ടീല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2012 ജൂലൈ 25 നാണ് അദ്ദേഹം രാഷ്ട്രപതി സ്ഥാനത്തെത്തിയത്. വിവാദങ്ങള്‍ ഒഴിവാക്കി രാജ്യത്തുടനീളം യാത്ര ചെയ്ത് ജനങ്ങളുമായി ബന്ധം സ്ഥാപിച്ച് പ്രണബ് മുഖര്‍ജി അഞ്ചു വര്‍ഷം പരമോന്നത പദത്തില്‍ ഇരുന്നു. രാജ്യം അസഹിഷ്ണുതയിലേക്ക് പോകുമ്പോള്‍ തുല്യതയെക്കുറിച്ച് ഓര്...

സംസ്ഥാനത്ത് 1530 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 103 പേര്‍

Image
തിരുവനന്തപുരം:   (https://ift.tt/3bcSjRf)  സംസ്ഥാനത്ത് തിങ്കളാഴ്ച 1530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കാസർകോട് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുതുറ സ്വദേശി സ്റ്റെല്ലസ് (52), കന്യാകുമാരി സ്വദേശി ഗുണമണി (65), കൊല്ലം എടമണ്‍ സ്വദേശിനി രമണി (70), കോഴിക്കോട് മണ്‍...

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

Image
ന്യൂഡല്‍ഹി: (https://ift.tt/2EM5IDU)  മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (85) അന്തരിച്ചു. വൈകുന്നേരം അഞ്ചരയോടെയാണ് മരണം.  മകന്‍ അഭിജിത് മുഖര്‍ജിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം  പുറത്തറിയിച്ചത്. ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം. ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, രാജ്യസഭാ അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യ യുഎസ് ആണവ കരാര്‍ നടപ്പാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചതും പ്രണബ് മുഖർജി ആണ് . 2004 ല്‍ പ്രതിരോധമന്ത്രിയും 2006 ല്‍ വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കുമ്പോള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, പെണ്‍കുട്ടികളുടെ സാക്ഷരത ആരോഗ്യ പരിരക്ഷാ പദ്ധതി തുടങ്ങിയവ വഴി ശ്രദ്ധേയനായി. രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്), ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക്, ആഫ്രിക്കന്‍ ഡവലപ്മെന്റ് ബാങ്ക് എന്നിവയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അംഗമായിരുന്നു (1982 1985). കോണ്‍ഗ്രസ് പ്രവര്‍ത...

സംസ്ഥാനത്ത് തിങ്കളാഴ്ച 1530 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Image
തിരുവനന്തപുരം:  (https://ift.tt/2EM5IDU)  സംസ്ഥാനത്ത് തിങ്കളാഴ്ച 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കാസർകോട് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുതുറ സ്വദേശി സ്റ്റെല്ലസ് (52), കന്യാകുമാരി സ്വദേശി ഗുണമണി (65), കൊല്ലം എടമണ്‍ സ്വദേശിനി രമണി (70), കോ...

സംസ്ഥാനത്ത് 1693 പേര്‍ക്ക് കോവിഡ്: കാസര്‍കോട് 103 പേര്‍ക്ക് കൂടി രോഗബാധ

Powered by Info News For You

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: കാസർകോട് ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി

Image
കാസർകോട്:    (www.kasarogdvartha.com 31.08.2020)  വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കാസർകോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം ജില്ല ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സുനിൽ കടപ്പുറം അധ്യക്ഷനായി. കെ വരദരാജ് ജലീൽ, മാർട്ടിൻ, റാഷിദ് തൈവളപ്പിൽ,എന്നിവർ സംസാരിച്ചു, ബ്ലോക്ക് സെക്രട്ടറി സുഭാഷ് പാടി സ്വാഗതം പറഞ്ഞു Keywords: Kasaragod, Venjaramoodu, Protest, N ews, M urder, Thiruvananthapuram,  DYFI, Protests,  Venjaramoodu double murder: Kasargod DYFI protests        Powered by Info News For You

കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ; അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ്

Image
തിരുവനന്തപുരം: (https://ift.tt/2EM5IDU)  കോടതിയലക്ഷ്യ കേസിൽ മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി ഒരു രൂപ പിഴ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും മൂന്ന് വര്‍ഷം അഭിഭാഷകവൃത്തിയില്‍ വിലക്കും ഏര്‍പ്പെടുത്തുമെന്നും പറയുന്നു. സെപ്തംബര്‍ 15 വരെയാണ് പിഴയടക്കാനുള്ള സമയ പരിധി നൽകിയിരിക്കുന്നത്. വിരമിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് നിർണായക കേസുകളിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി. ജസ്റ്റിസ് എസ് എ ബോബ്ഡെയടക്കമുള്ള ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ട്വീറ്റു ചെയ്തത് കോടതിയലക്ഷ്യമാണെന്ന കണ്ടെത്തലിന് പിന്നാലെ വിധി സംബന്ധിച്ച് മിശ്ര വാദം കേട്ടിരുന്നു. തുടർന്ന് മാപ്പപേക്ഷിക്കാൻ കോടതി ആവശ്യപെടുകയായിരുന്നു. എന്നാൽ പ്രശാന്ത് ഭൂഷൻ മാപ് പറയാൻ തയ്യാറായിരുന്നില്ല. പ്രശാന്ത് ഭൂഷനെ ശിക്ഷിക്കരുതെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാലും മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. Keywords:  Thiruvananthapuram, Kerala, News, Prashant Bhushan, Supreme Court, Fine, Prashant Bhushan should pay Re 1 or go to jail for 3 months: Sup...

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ് ഐ സംഘര്‍ഷം

Image
തിരുവനന്തപുരം: (https://ift.tt/2EM5IDU)  തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ് ഐ സംഘര്‍ഷം. യൂത്ത്​ കോൺഗ്രസ് സമരപ്പന്തലിൽ ഡി വൈ എഫ്​ ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു.  പി എസ് സി യിൽ റാങ്കുണ്ടായിട്ടും ജോലി ലഭിക്കാത്തതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്ത അനുവിന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പട്ടത്തെ പി എസ്​ സി ആസ്​ഥാന ഓഫീസിനുമുന്നിൽ സമരം നടത്തുകയായിരുന്നു. ഇതിനിടെ വെഞ്ഞാറമൂട്​ ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച്​ ഇവിടേക്ക്​ ഓടിക്കയറിയ ഡി വൈ എഫ്​ ഐ പ്രവർത്തകർ സമരപ്പന്തലിലുള്ളവരെ ആക്രമിക്കുകയായിരുന്നു. തുടർന്ന്​ ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയായിരുന്നു. ഇരുവിഭാഗത്തെയും പൊലീസ്​ ഇടപെട്ട്​ പിടിച്ചുമാറ്റി​. നിരവധി പേർക്ക്​ പരി​ക്കേറ്റു. Keywords:  Thiruvananthapuram, Kerala, News, Youth Congress, DYFI, Clash, Youth Congress-DYFI clash in Thiruvananthapuram Powered by Info News For You

അബുദാബി എയർപോർട്ട് റോഡിലെ കെ എഫ് സി റസ്റ്റോറന്റിൽ പൊട്ടിത്തെറി; നിരവധി പേർക്ക് പരിക്ക്

Image
അബുദാബി: (https://ift.tt/2EM5IDU)  കെ എഫ് സി റസ്റ്റോറന്റിൽ പൊട്ടിത്തെറിയെത്തുടർന്ന്  നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. എയർപോർട്ട് റോഡിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെ എഫ് സിയും ഹാർഡിസ് റെസ്റ്റോറന്റും മറ്റ് റീട്ടെയിൽ ഔട്‍ലെറ്റുകളും സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു.  ഗ്യാസ് സിലിണ്ടർ ചോർച്ച മൂലമാണ് സ്ഫോടനം നടന്നതെന്നാണ് സംശയിക്കുന്നത്.  ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് അബുദാബി പോലീസ് പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കെട്ടിടത്തിൽ നിന്നും പരിസരങ്ങളിൽ നിന്നും ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു. പൊലീസും ആരോഗ്യ പ്രവർത്തകരും നിമിഷങ്ങൾക്കകം എത്തിയതിനാൽ വൻ അപകടം ഒഴിവായി.  Keywords: Abu Dhabi, Airport, Gulf, News, Injured, police, report, Explodes, KFC Restaurant, KFC restaurant on Abu Dhabi Airport Road explodes; Many were injured Powered by Info News For You

ഉദ്യോഗാര്‍ത്ഥിയുടെ മരണം: യൂത്ത് ലീഗ് സര്‍ക്കാറിനെ തൂക്കിലേറ്റി പ്രതിഷേധിച്ചു

കാസര്‍കോട് (www.evisionnews.co): പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥിക്ക് ജീവനൊടുക്കേണ്ടി വന്ന സംഭവത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനാണെന്ന് ആരോപിച്ചും ഇടത് സര്‍ക്കാരിന്റെ ഇത്തരം നിലപാടുകളില്‍ പ്രതിഷേധിച്ചും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കാസര്‍കോട് നിയോജകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവോണദിനത്തില്‍ ഇടത് സര്‍ക്കാറിനെ പ്രതീകാത്മകമായി തൂക്കിലേറ്റി പ്രതിഷേധിച്ചു. കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡ് ഒപ്പുമരചുവട്ടില്‍ നടന്ന പ്രതിഷേധ പരിപാടി മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. സിദ്ധീക്ക് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു.    യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ നാസര്‍ ചായിന്റെടി, എംഎ നജീബ്, സഹീര്‍ ആസിഫ്, നൗഫല്‍ തായല്‍, കലീല്‍ സിലോണ്‍, ഫാറൂഖ് കുമ്പഡാജെ, ജലീല്‍ തുരുത്തി, എം.എ കലീല്‍, നവാസ് എരിയാല്‍, കലന്ദര്‍ ഷാഫ...

അനുവിന്റെ ആത്മഹത്യ: ഉദുമ മണ്ഡലം എംഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തി

Image
ഉദുമ (www.evsionnews.co): പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഉദുമ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് നവാസ് ചെമ്പിരിക്കയുടെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി അഷറഫ് ബോവിക്കാനം പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.  നാടിന്റെ വികസനതില്‍ നിര്‍ണായക സ്വാധീനം നടത്തേണ്ട സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്ന പ്രവൃത്തികളാണ് നടത്തി കൊണ്ടിരിക്കുന്നത്, അതിന്റെ ഏറ്റവും ഒടുവിലെ ഇരയാണ് അനു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഫായിസ് മുക്കുന്നോത്ത്, ഹര്‍ഷാദ് എയ്യള, മുനവ്വര്‍ പാറപ്പള്ളി, ഫയാസ് പള്ളിപ്പുറം, മുശ്മിര്‍ ചെമ്പിരിക്ക തുടങ്ങിയവര്‍ പങ്കെടുത്തു. മുഹമ്മദ് മാസ്തികുണ്ട സ്വാഗതവും നാസര്‍ അബ്ദുള്ള നന്ദിയും പറഞ്ഞു Powered by Info News For You

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം:കോൺഗ്രസിനെതിരെ തിരിഞ്ഞ് രാഷ്ട്രീയ കേരളം

Image
തിരുവനന്തപുരം: (https://ift.tt/34JZU8P)  വെഞ്ഞാറമൂട് രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസുകാരായ പ്രതികള്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്ള ബന്ധം അന്വേഷിക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു. 'കൊല്ലപ്പെട്ടവര്‍ പ്രതികളാണെന്നുള്ള' ചെന്നിത്തലയുടെ പ്രസ്താവനയിലൂടെ കൊലയില്‍ തന്റെ വളര്‍ത്തുപുത്രന്മാരായ ഗുണ്ടകളുടെ പങ്ക് സമ്മതിച്ചിരിക്കുകയാണ്.  കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം ഇത്തരം ഗുണ്ടാസംഘങ്ങളെ വളര്‍ത്തുന്നുണ്ട്. അതിന്റെ സംസ്ഥാനതല നേതൃത്വം ചെന്നിത്തലയ്ക്കു തന്നെയാണ്. കൊലപാതകങ്ങള്‍ തന്റെ മുഖ്യമന്ത്രിയാവാനുള്ള വ്യാമോഹത്തിന് തടസ്സമാവുമോയെന്ന ഭയമാണ് സംഭവത്തിന്റെ ഉത്തരവാദിത്വം എസ് ഡി പി ഐ യുടെ ചുമലിലിടാന്‍ ചെന്നിത്തലയെ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു. എസ് ഡി പി ഐക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കേ ചെന്നിത്തല നടത്തിയ ഈ പ്രസ്താവന പ്രതികളെ സംരക്ഷിക്കാനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണ്.  സംഭവത്തില്‍ പ്രതികളായ സജിത്ത്, സജീവ് എന്നിവര്‍ യൂത്ത് കോണ്‍ഗ്രസിന്റെയും ഐ എന്‍ ടി യു സിയുടെയും സജ...

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Image
കാസർകോട്: (www.kasarogdvartha.com 31.08.2020)  വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തളങ്കര സ്വദേശിയും ചെട്ടുംകുഴിയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖ് എന്ന ചൈന റഫീഖാണ് (45)  മരിച്ചത്. പി കെ അമ്മദ് ഹാജി - നഫീസ ദമ്പതികളുടെ മകനാണ്.  നിയന്ത്രണം വിട്ട കാർ റഫീഖ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റഫീഖിനെ നാട്ടുകാർ ഉടൻ തന്നെ  ദേർലക്കട്ടയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ ചികിത്സയിൽ കഴിയുകയായിരുന്ന റഫീഖ് തിങ്കളാഴ്ച്ച രാവിലെയോടെ മരിക്കുകയായിരുന്നു. ഫതഹ് ജുമാ മസ്ജിദ് ജോയിൻ സെക്രട്ടറിയായിരുന്നു. നേരത്തേ ദുബൈയിലും ചൈനയിലുമാണ് ദീർഘകാലം ജോലി ചെയ്തിരുന്നു. ഭാര്യ: ഖൗലത്ത്. മക്കൾ: വഫ, ആയിഷ, ഫാത്തിമ. സഹോദരങ്ങൾ: അഷ്റഫ്, ഫിറോസ്, നസീമ, ഫൗസിയ, സാഹിമ. Keywords: Kerala, News, Kasaragod, Accident, Car, Scooter, Injured, Death, Hospital, Treatment, Young man who was undergoing treatment for injuries in a car accident died. < !- START disable copy paste --> Powered by Info News For You

കേരളത്തിന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍ നേർന്നു

Image
ന്യൂഡൽഹി: (www.kvartha.com 31.08.2020) കേരളത്തിന് രാഷ്ട്രപതിയുടെയും പ്രധാന മന്ത്രിയും ഓണാശംസകള്‍ നേർന്നു. 'ഓണത്തിന്റെ ശുഭദിനത്തില്‍, എന്റെ എല്ലാ സഹ പൗരന്മാര്‍ക്കും, പ്രത്യേകിച്ച് കേരളത്തിലെ സഹോദരീസഹോദരന്മാര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ'. രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ഓണ സന്ദേശത്തില്‍ പറഞ്ഞു. ''നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമാണ് ഓണം ഉത്സവം. പുതിയ വിളയുടെ വരവില്‍ പ്രകൃതി മാതാവിനോടുള്ള നമ്മുടെ നന്ദിയുടെ പ്രകടനമാണിത്. കോവിഡ് -19 മഹാമാരിയുടെ കാലഘട്ടത്തില്‍, ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ളവരെ നാം പരിപാലിക്കുകയും നമ്മുടെ കുടുംബങ്ങളെയും സമൂഹത്തെയും വലിയ തോതില്‍ സംരക്ഷിക്കാനും സംരക്ഷിക്കാനും വേണ്ടത്ര നടപടികള്‍ കൈക്കൊള്ളുകയും ചെയ്യണം. ഈ ഉത്സവം നമ്മുടെ രാജ്യത്ത് സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും ബോധം ശക്തിപ്പെടുത്തുകയും പ്രകൃതി മാതാവിനോട് യോജിച്ച് ജീവിച്ചുകൊണ്ടുള്ള അഭിവൃദ്ധിക്ക് വഴിയൊരുക്കുകയും ചെയ്യട്ടെ' എന്ന രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് ഓണാശംസകൾ ന...

വെഞ്ഞാറമൂടിൽ രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ചു; കോൺഗ്രസിന്റെആസൂത്രിത കൊലപാതകമെന്ന് കോടിയേരി

Image
തിരുവനന്തപുരം: (www.kvartha.com 31.08.2020) വെഞ്ഞാറമൂടിൽ രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ചു. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഞായറാഴ്ച അർദ്ധരാത്രി 12.30ഓടെയാണ് സംഭവം. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഫ്ഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡണ്ടും സിപിഎം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ് (24) എന്നിവരാണ് മരിച്ചത്.  ബൈക്കിൽ പോവുകയായിരുന്ന ഇരുവരെയും തേമ്പാംമൂടിൽ വെച്ച് ഒരു സംഘം തടഞ്ഞ് നിർത്തി വെട്ടുകയായിരുന്നു. മുഖത്തും നെഞ്ചിലുമാണ് വെട്ടേറ്റത്. നെഞ്ചില്‍ കുത്തേറ്റ മിഥ്‌ലാജ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഒന്നിലേറെ തവണ വെട്ടേറ്റ ഹഖ് മുഹമ്മദ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  സംഭവത്തിൽ മൂന്നു പേരെ വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികളെത്തിയ ബൈക്കും പോലീസ് പിടികൂടിയിട്ടുണ്ട്.  വെഞ്ഞാറമൂടിലെ ഇരട്ട കൊലപാതകം കോൺഗ്രസിന്റെ ആസൂത്രിത കൊലപാതകമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ...

വിലക്കുറവിന്റെ മായാജാലം ഇതാ കാസര്‍കോട്ടും നിരവധി ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരവുമായി സിങ്കപ്പൂര്‍ മേള

കാസര്‍കോട് (www.evisionnews.co): ഓഫറുകളുടെ മഹാമാസ്മരികത തീര്‍ത്ത് വ്യത്യസ്തമായ ഉല്‍പ്പന്നങ്ങളുടെ വലിയ ശ്രേണിയുമായി വിലക്കുറവിന്റെ മായാജാലം ഇപ്പോള്‍ ഇതാ കാസര്‍കോട്ടും. ലക്ഷക്കണക്കിന് ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരവുമായി സിങ്കപ്പൂര്‍മേള കാസര്‍കോട് പഴയബസ്റ്റാന്റില്‍ ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപം നാലപ്പാട് യുകെ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു.    ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള ഉല്‍പാദകരില്‍ നിന്നും നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിനാല്‍ ഹോള്‍സെയില്‍ വിലയേക്കാള്‍ കുറഞ്ഞവിലയ്ക്ക് മെച്ചപ്പെട്ട സാധനങ്ങള്‍ ലഭിക്കുമെന്നതാണ് പ്രത്യേകത. വിവിധയിനം ഫാഷനബിള്‍ ടെക്‌സറ്റൈയില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ബാഗുകള്‍, അലങ്കാര വസ്തുക്കള്‍, കാര്‍പ്പറ്റുകള്‍, ചവിട്ടികള്‍, ക്ലീനിങ് ഉല്‍പ്പന്നങ്ങള്‍, കൂടാതെ മറ്റൊരിടത്തും കഴിയാത്ത നിരവധി ഉല്‍പ്പന്നങ്ങളുമായി ആദ്യമാണ് മേള കാസര്‍കോട്ടെത്തുന്നത്. ചുരുങ്ങിയ ദിവസത്തേക്ക് മാത്രമായി പ്രത്യേക ഓഫറും മേള ഉറപ്പുതരുന്നു. കോട്ടണ്‍ത്രീ ഫോര്‍ത്ത്, നൈലോന്‍ ത്രീ ഫോര്‍ത്ത്, ടീ ഷര്‍ട്ട്, പില്ലോ കവര്‍, ബെഡ്ഷീറ്റ്, ചവിട്ടികള്‍, ലേഡീസ് ലെഗ്ഗിന്‍സ്, ത്രീഫോര്‍ത്...

രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ചു

Image
തിരുവനന്തപുരം: (www.kasargodvartha.com 31.08.2020) രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ചു. ഞായറാഴ്ച അർദ്ധരാത്രി 12.30ഓടെ വെഞ്ഞാറമൂടിലാണ് സംഭവം. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഫ്ഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡണ്ടും സിപിഎം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്.   മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്ന ഇരുവരെയും വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. നെഞ്ചില്‍ കുത്തേറ്റ മിഥ്‌ലാജ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഒന്നിലേറെ തവണ വെട്ടേറ്റ ഹഖ് മുഹമ്മദ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  മെയ് മാസത്തില്‍ പ്രദേശത്ത് നടന്ന  ആക്രമണത്തിന് പിന്നിലുള്ള സംഘം തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്നു പേരെയും അക്രമികളെത്തിയ ബൈക്കും വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക്കിന്റെ ഉടമയാണ്‌ പിടിയിലായ ...

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കള്‍ വെട്ടേറ്റുമരിച്ചു

Image
തിരുവനന്തപുരം (www.evisionnews.co): വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാന്‍മൂട് കലുങ്കിന്‍മുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വാഹനം തടഞ്ഞുനിര്‍ത്തി ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമികളെത്തി ബൈക്കും വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെഞ്ഞാറമൂട് തേമ്പാന്‍മൂട് ജംക്ഷനില്‍ രാത്രി 12 ഓടെയാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. Powered by Info News For You

മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് വിറ്റു, ബൈക്കും മൊബൈലും വാങ്ങി; മാതാപിതാക്കള്‍ കസ്റ്റഡിയില്‍

Image
ബംഗളൂരു: (www.kvartha.com 30.08.2020) മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് വിറ്റ മാതാപിതാക്കള്‍ കസ്റ്റഡിയില്‍. കര്‍ണാടകയിലെ ചിക്കബല്ലപൂര്‍ ജില്ലയിലെ തിനക്കലിലാണ് സംഭവം. സമീപ ഗ്രാമത്തിലെ മക്കളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റ കുഞ്ഞിനെ പൊലീസും ശിശുക്ഷേമ വകുപ്പും ഇടപെട്ട് തിരികെയെത്തിച്ചു. കുഞ്ഞിനെ വിറ്റ് കിട്ടിയ പണത്തില്‍, 50,000 രൂപയ്ക്ക് ബൈക്കും 15,000രൂപയ്ക്ക് ഒരു മൊബൈല്‍ ഫോണും യുവാവ് വാങ്ങി. യുവാവിന്റെ പെട്ടെന്നുള്ള ആഢംബരജീവിതം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളുടെ കുഞ്ഞ് വീട്ടിലില്ലെന്ന് മനസിലായത്.  അയല്‍ക്കാരാണ് ശിശുക്ഷേമസമിതിയെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റതായി തെളിയുകയും മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുഞ്ഞ് ജനിച്ചപ്പോള്‍ മുതല്‍ തന്നെ വില്‍ക്കാനുള്ള പദ്ധതികള്‍ മാതാപിതാക്കള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നതിനാല്‍ അവിടെ വച്ച് വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കുഞ്ഞിനെ വില്‍ക്കാനുള്ള ഇവരുടെ താത്പര്യത്തെ കുറിച്ച് മ...

ഓണം അന്താരാഷ്ട്ര ഉത്സവം; അതിന്റെ സന്തോഷം ലോകത്ത് എല്ലായിടത്തും അനുഭവപ്പെടും; ആഘോഷങ്ങള്‍ കരുതലോടെ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

Image
ന്യൂഡെല്‍ഹി: (www.kvartha.com 30.08.2020) ഓണം അന്താരാഷ്ട്ര ഉത്സവമാണെന്നും അതിന്റെ സന്തോഷം ലോകത്ത് എല്ലായിടത്തും അനുഭവപ്പെടുമെന്നും എന്നാല്‍ ആഘോഷങ്ങള്‍ കരുതലോടെ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍കിബാത്തില്‍ രാജ്യത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.  ഓണത്തിന്റെ ആവേശം വിദേശ രാജ്യങ്ങളുടെ വിദൂരയിടങ്ങളില്‍ വരെ എത്തിയിരിക്കുന്നു. അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ഓണത്തിന്റെ സ്പര്‍ശം എല്ലായിടത്തും അനുഭവപ്പെടുമെന്നും പറഞ്ഞു. ഇത് ഉത്സവങ്ങളുടെ സമയമാണെങ്കിലും കോവിഡ് കാരണം ആളുകള്‍ക്കിടയില്‍ അച്ചടക്കബോധമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 'കോവിഡ് കാലത്ത് നമ്മുടെ ഉത്സവങ്ങളില്‍ അഭൂതപൂര്‍വമായ ലാളിത്യവും സംയമനവും കണ്ടു.    കൊറോണവൈറസ് പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെ കഴിവും ഉത്സാഹവും പ്രകടിപ്പിച്ച കര്‍ഷകരെ പ്രശംസിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. നമ്മുടെ ഉത്സവങ്ങളും പ്രകൃതിയും തമ്മില്‍ അന്തര്‍ലീനമായ ബന്ധമുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പോരാടുന്നവരാണ് കര്‍ഷകര്‍. കോവിഡ് കാലത്ത് കാര്‍ഷിക ഉത്പാദനം കുറഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. കളിപ്പാട്ട നിര്‍മാണമേഖലയി...

രണ്ട് മക്കൾക്ക് ഐസ്‌ക്രീമിൽ വിഷം ചേർത്ത് നൽകി അമ്മയുടെ ആത്മഹത്യാ ശ്രമം; ഇളയ കുട്ടി മരിച്ചു

Image
കണ്ണൂര്‍: (www.kasargodvartha.com 30.08.2020) മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം നല്‍കി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണൂര്‍ പയ്യാവൂരിലാണ് സംഭവം. ഇളയകുട്ടി മരിച്ചു. അന്‍സീല (രണ്ടര വയസ്) യാണ് മരിച്ചത്. യുവതിയും മൂത്ത കുട്ടിയും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.  ആഗസ്ത് 27ന് രാത്രിയാണ് സംഭവം നടന്നത്. പിറ്റേന്ന് രാവിലെ ഇളയകുട്ടി അബോധാവസ്ഥയിലായതോടെ അമ്മ സ്വപ്‌ന തന്നെ നാട്ടുകാരെയും പൊലീസിനേയും വിവരം അറിയിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  പയ്യാവൂരില്‍ ടെക്‌സ്‌റ്റൈല്‍ കട ഉടമയായ സ്വപ്ന വീട് വാങ്ങാനും, സ്ഥലം വാങ്ങാനുമായി പണം കടം വാങ്ങിയിരുന്നു. കച്ചവടം മോശമായതോടെ തിരിച്ചടവ് മുടങ്ങുകയും ഇവർ പ്രതിസന്ധിയിലാകുകയുമായിരുന്നു.  ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഭര്‍ത്താവ് അനീഷ് വിദേശത്താണ്. Keywords: News, Kerala, Kannur, Suicide, Mother, Child, Poison, Women, Top Headline, Death,  Mother commits suicide by poisoning two children with ice cream; The youngest child died; Young woman...

എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്ന് മറുപടി, സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല

Image
തിരുവനന്തപുരം: (www.kvartha.com 30.08.2020) മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി പറയുന്നത്. ലൈഫ് മിഷന്‍ കമ്മീഷനെയും ക്രമക്കേടിനേയും കുറിച്ച് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍ രണ്ട് മന്ത്രിമാര്‍ ശരിവച്ചിട്ടുണ്ട്. എന്നിട്ടും ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്ത് വന്നാലും തനിക്കോ ഓഫീസിന്നോ ബന്ധമില്ലെന്നാണ് സ്ഥിരം മറുപടിയെന്നും വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പെരുമാറുന്നത് സമനില തെറ്റിയവരെ പോലെയാണെന്നും ചെന്നിത്തല പറഞ്ഞു.  ആരോപണം ഉന്നയിക്കുന്നവര്‍ക്ക് വിഭ്രാന്തിയെന്ന് പറയുന്നു. മാധ്യമ ഉപദേഷ്ടാവിനെ പോലും തള്ളിക്കളഞ്ഞത് കഷ്ടമായിപ്പോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തേ പി എസ് സി നിയമനം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത അനുവിന്റെ വീട് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. കുടുംബത്തില്‍ മറ്റൊരാള്‍ക്ക് ജോലി നല്‍കണമെന്നും സാമ്പത്തിക സഹായം നല്‍കണമെന്നും രമേശ് ചെന്നിത്തല ആ...

മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം നല്‍കി അമ്മയുടെ ആത്മഹത്യാശ്രമം; ഇളയകുട്ടി മരിച്ചു; യുവതിയും മൂത്ത കുട്ടിയും ഗുരുതരാവസ്ഥയില്‍

Image
കണ്ണൂര്‍: (www.kvartha.com 30.08.2020) കണ്ണൂര്‍ പയ്യാവൂരില്‍ മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം നല്‍കി അമ്മയുടെ ആത്മഹത്യാശ്രമം. സംഭവത്തില്‍ ഇളയകുട്ടി മരിച്ചു. യുവതിയും മൂത്ത കുട്ടിയും ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍. ഇളയ കുട്ടി അന്‍സീലയാ(രണ്ടര വയസ്) ണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണം. യുവതിയും മൂത്ത കുട്ടിയും (13) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.  ആഗസ്ത് 27ന് രാത്രിയാണ് സംഭവം നടക്കുന്നത്. പിറ്റേന്ന് രാവിലെ ഇളയകുട്ടി അന്‍സീല അബോധാവസ്ഥയില്‍ ആയതോടെ അമ്മ സ്വപ്‌ന തന്നെയാണ് നാട്ടുകാരെയും പൊലീസിനേയും വിവരം അറിയിച്ച് വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ചത്. ഭര്‍ത്താവ് അനീഷ് വിദേശത്താണ്. പയ്യാവൂരില്‍ ടെക്‌സ്‌റ്റൈല്‍ കട ഉടമയായ സ്വപ്ന വീട് വാങ്ങാനും, സ്ഥലം വാങ്ങാനുമായി പണം കടം വാങ്ങിയിരുന്നു. കച്ചവടം മോശമായതോടെ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. Keywords:  Mother poisons kids, commits suicide attempt, Kannur, New...

സുശാന്ത് സിംഗിന്റെ മരണം: താരത്തിന് ലഹരിമരുന്ന് എത്തിച്ച് നല്‍കിയ 2 പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത് റിയ ചക്രബര്‍ത്തിയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ നിന്നും

Image
ന്യൂഡെല്‍ഹി: (www.kvartha.com 30.08.2020) ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത ലഹരിമരുന്ന് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നടന് ലഹരിമരുന്ന് എത്തിച്ച് നല്‍കിയതെന്ന് ആരോപിക്കപ്പെടുന്നവരാണ് അറസ്റ്റിലായത്. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയെ തുടര്‍ച്ചയായി സിബിഐ ചോദ്യം ചെയ്തിരുന്നു. റിയയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ നിന്നാണ് അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന വിവിധ കേസുകളില്‍ ഇതാദ്യമായാണ് അറസ്റ്റുണ്ടാകുന്നത്. അറസ്റ്റിലായ രണ്ട് ലഹരിമരുന്ന് ഇടപാടുകാരും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായിരുന്നു. റിയ ചക്രബര്‍ത്തിയെ വിശദമായി ചോദ്യം ചെയ്താല്‍ സുശാന്തുമായി ബന്ധപ്പെട്ടുയര്‍ന്ന ലഹരിമരുന്ന് മാഫിയ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ റിയ ചക്രബര്‍ത്തിയുടെ പങ്ക് സംബന്ധിച്ച് ഇനിയും വ്യക്ത വന്നിട്ടില്ല. ഒരു ലഹരിമരുന...