Posts

Showing posts from October, 2018

ഉര്‍ജിത് പട്ടേലിന് സംഘപരിവാറിന്റെ മുന്നറിയിപ്പ് ; ഒന്നുകില്‍ രാജിവെയ്ക്കണം അല്ലെങ്കില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണം

Image
ന്യൂഡല്‍ഹി: (www.kvartha.com 01.11.2018) റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് മുന്നറിയിപ്പുമായി സംഘപരിവാര്‍. ഒന്നുകില്‍ രാജിവെയ്ക്കണം അല്ലെങ്കില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നുമാണ് മുന്നറിയിപ്പ്. സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റേതാണ് മുന്നറിയിപ്പ്. കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായഭിന്നതകള്‍ പൊതുവേദികളില്‍ ഉന്നയിക്കുന്നതില്‍നിന്ന് ബാങ്ക് ഉദ്യോഗസ്ഥരെ ഉര്‍ജിത് പട്ടേല്‍ തടയണമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് മേധാവി അശ്വനി മഹാജന്‍ ആവശ്യപ്പെട്ടു. അച്ചടക്കം പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഉര്‍ജിത് പട്ടേല്‍ രാജിവയ്ക്കുന്നതാണു നല്ലത്. ആര്‍ബിഐ നിയമത്തിന്റെ എല്ലാ അധികാരവും ഉപയോഗിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും അശ്വനി മഹാജന്‍ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രാലയവുമായുള്ള ഭിന്നതയുടെ പശ്ചാത്തലത്തില്‍ ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു സ്വദേശി ജാഗരണ്‍ മഞ്ച് കേന്ദ്രത്തിനു പിന്തുണയുമായി രംഗത്തെത്തിയത്. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, ധനമന്ത്രിയുടെ മുന്‍ സാമ്പത്...

ടവറില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ ഫയര്‍ഫോഴ്‌സ് തന്ത്രപൂര്‍വ്വം താഴെയിറക്കി; ഇയാള്‍ നേരത്തെ മരത്തില്‍ കയറിയും ആത്മഹത്യ മുഴക്കി

Image
കാസര്‍കോട്: (www.kasargodvartha.com 01.11.2018)  ടവറില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ നേരത്തെ മരത്തില്‍ കയറിയും ആത്മഹത്യ മുഴക്കിയിരുന്നതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാറഡുക്ക നെല്ലിയടുക്ക സ്വദേശിയായ പി കെ മോഹന്‍ദാസ് (64) ആണ് വ്യാഴാഴ്ച രാവിലെ കാസര്‍കോട് കലക്ട്രേറ്റിനു സമീപത്തെ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് തന്ത്രപൂര്‍വ്വം താഴെയിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ നെല്ലിയടുക്കയിലെ ഒരു മരത്തില്‍ കയറിയാണ് ഇയാള്‍ ആത്മഹത്യ മുഴക്കിയത്. അന്ന് ഫയര്‍ഫോഴ്‌സ് ഇടപെട്ട് താഴെയിറക്കുകയായിരുന്നു. സ്ഥലംസംബന്ധമായ പ്രശ്നവുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളില്‍ 24 മണിക്കൂറിനുള്ളില്‍ പരിഹാരം ആവശ്യപ്പെട്ടാണ് കലക്ട്രേറ്റിനു മുന്നിലെ മൊബൈല്‍ ടവറില്‍ കയറി ഭിന്നശേഷിക്കാരനായ ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇത് ഫയര്‍ഫോഴ്സിനെയും പോലീസിനെയും അധികൃതരെയും കുഴക്കിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന കത്ത് ടവറിന് മുകളിലുള്ള മോഹന്‍ദാസിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വായിച്ച് കേള്‍പ്പിച്ചെങ്കിലും എല്ലാ...

ഭാര്യയെ ക്രൂരമായി കുത്തികൊന്ന ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവിന് തടവ് ശിക്ഷ; ശിക്ഷ പൂര്‍ത്തിയാക്കിയശേഷം നാടുകടത്താനും ഉത്തരവിട്ട് ദുബൈ കോടതി

Image
ദുബൈ: (www.kvartha.com 01.11.2018) ഭാര്യയെ ക്രൂരമായി കുത്തികൊന്ന ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശരീരത്തില്‍ സ്വയം മുറിവുകള്‍ വരുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാള്‍ക്കെതിരെ ആത്മഹത്യാ കുറ്റം ചുമത്തി മൂന്നു മാസം അധിക തടവും ദുബൈ കോടതി വിധിച്ചു. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ദുബൈ പ്രാഥമിക കോടതി ഉത്തരവിട്ടു. വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ കോടതിയെ സമീപിക്കാം. പ്രതി കുറ്റം സമ്മതിച്ചെങ്കിലും ഭാര്യയെ കൊലപ്പെടുത്തിയതിനുള്ള കാരണം വെളിപ്പെടുത്താന്‍ പ്രതി തയ്യാറായില്ല. ആക്രമണത്തിനിടെ യുവതി രക്ഷപ്പെട്ട് ഓടാന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്നും മാരകമായി കുത്തി മുറിവേല്‍പ്പിച്ചുവെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. 27 വയസുള്ള കാമറൂണ്‍ സ്വദേശിയായ ഗാര്‍ഡാണു പ്രതി. അയല്‍വാസികള്‍ വന്നു നോക്കുമ്പോള്‍ യുവതി കട്ടിലില്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഇവരുടെ വയറ്റിലാണ് ആഴത്തില്‍ മുറിവേറ്റത്. ഭര്‍ത്താവിനെ കട്ടിലിനു സമീപം കണ്ടെത്തി. ഇയാളുട...

സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Image
തിരുവനന്തപുരം: (www.kvartha.com 01.11.2018) കേരളത്തില്‍ ചിലയിടങ്ങളില്‍ വ്യാഴാഴ്ച ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന്, നാല് തിയതികളില്‍ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്. ഇതേതുടര്‍ന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയുടെ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴുമുതല്‍ 11 വരെ സെന്റീമീറ്റര്‍ മഴ ലഭിക്കാം. ഒക്ടോബറില്‍ എത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന തുലാവര്‍ഷം നവംബര്‍ ആദ്യ വാരത്തിന് ശേഷം ശക്തമായേക്കും. നിലവില്‍ തമിഴ്‌നാട്ടില്‍ തുലാമഴ എത്തിക്കഴിഞ്ഞു. തമിഴ്‌നാടിന്റെ കിഴക്കന്‍ മേഖലയില്‍ ശക്തമായിരിക്കുന്ന തുലാമഴ നവംബര്‍ രണ്ടാം വാരത്തോടെ കേരളത്തിലേക്ക് എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കു കൂട്ടല്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിന് ഇടയില്‍ ഇത് ആദ്യമായിട്ടാണ് തുലാവര്‍ഷം കേരളത്തില്‍ ഇത്രയും വൈകുന്നത്. തിത്‌ലി ചുഴലിക്കാറ്റിന്റെ ശക്തി ഇല്ലാതായെങ്കിലും, ബംഗാള്‍ ഉള്‍ക്കടലില്‍ പതിവില്ലാത്ത വിധം രൂപം കൊള്ളുന്ന ചെറു ന്യൂനമര്‍ദങ്ങള്‍ കാറ്റിന്റെ ദിശയില്‍ മാറ്റം വരുത്തുന്നതാണ് കേരളത്തിലേക്ക് തുലാമഴ എത്തുന്നത് വൈകിപ്പിക്കുന്...

പാചകവാതക വിലനിരക്ക് കുത്തനെ കൂട്ടി: സിലിന്‍ഡറിന് കൂടിയത് 60 രൂപ

Image
ന്യൂഡല്‍ഹി (www.evisionnews.co):  രാജ്യത്ത് പാചകവാതക സിലിന്‍ഡറിന്  വീണ്ടും വില കൂട്ടി. സബ്‌സിഡിയില്ലാത്ത സിലിന്‍ഡറിന് 60 രൂപയും സബ്‌സിഡി സിലിന്‍ഡറിന് രണ്ട് രൂപ 94 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ സബ്‌സിഡി സിലിന്‍ഡര്‍ 502.40ല്‍ നിന്ന് 505.34 രൂപയായി. കഴിഞ്ഞ ജൂണ്‍ മാസത്തിന് ശേഷം ഇത് ആറാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. 14.13 രൂപയാണ് സബ്‌സിഡി സിലിന്‍ഡറിന് ഇക്കാലയളവില്‍ വര്‍ധിച്ചത്. വില വര്‍ധനക്ക് ആനുപാതികകമായി ഗുണഭോക്താവിന്റെ ബേങ്ക് അക്കൗണ്ടില്‍ എത്തുന്ന സബ്‌സിഡി തുകയിലും വര്‍ധനവുണ്ടാകും. Powered by Info News For You

മുജീബിന്റെ അപകട മരണം നാടിനെ ഞെട്ടിച്ചു; നിര്‍ത്താതെ പോയ ലോറിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം, ദേശീയപാതയിലെ സി സി ടി വികള്‍ പോലീസ് പരിശോധിക്കുന്നു, ജനറല്‍ ആശുപത്രിയിലേക്ക് നേതാക്കളുടെയും ജനങ്ങളുടെയും ഒഴുക്ക്, മുനവ്വറലി ശിഹാബ് തങ്ങളെത്തി

Image
കാസര്‍കോട്: (www.kasargodvartha.com 01.11.2018)  ദേശീയപാതയില്‍ കറന്തക്കാട് വെച്ച് സ്‌കൂട്ടറില്‍ ലോറിയിടിച്ച് മരിച്ച തളങ്കര ഖാസിലൈനിലെ മുജീബ് റഹ് മാന്റെ അപകട മരണം നാടിനെ ഞെട്ടിച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. അപകടം വരുത്തി നിര്‍ത്താതെ ഓടിച്ചുപോയ ലോറിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനായി മൂന്നംഗ സ്‌പെഷ്യല്‍ സ്‌ക്വാഡിനെയും നിയമിച്ചു. ദേശീയപാതയില്‍ തലപ്പാടി മുതലുള്ള സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. അതേസമയം മുജീബിന്റെ അപകടവിവരമറിഞ്ഞ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മുസ്ലിം ലീഗിന്റെയടക്കം നേതാക്കളും ജനങ്ങളും ഒഴുകിയെത്തി. മരണവിവരമറിഞ്ഞ് മുനവ്വറലി ശിഹാബ് തങ്ങളും ആശുപത്രിയിലെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചയോടെ ഖബറടക്കും. മരണവിവരമറിഞ്ഞ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മുസ്ലിം ലീഗ് നേതാക്കളായ ടി ഇ അബ്ദുല്ല, എ അബ്ദുര്‍ റഹ് മാന്‍, കെ എം ബഷീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കരീം സിറ്റി ഗോള്‍ഡ്,  യൂത്ത് ലീഗ് നേതാക്കളായ അഷ്‌റഫ് ...

മുജീബിനെ മരണം തട്ടിയെടുത്തത് ഉറൂസ് പ്രഭാഷണം കേട്ട് തിരിച്ചുവരുന്നതിനിടെ

Image
കാസര്‍കോട്: (www.kasargodvartha.com 01.11.2018)  ദേശീയപാതയില്‍ കറന്തക്കാട് വെച്ച് സ്‌കൂട്ടറില്‍ ലോറിയിടിച്ച് മരിച്ച തളങ്കര ഖാസിലൈനിലെ മുജീബ് റഹ് മാനെ മരണം തട്ടിയെടുത്തത് കുമ്പളയില്‍ ഉറൂസ് പ്രഭാഷണം കേട്ട് മടങ്ങിവരുന്നതിനിടെ. കുമ്പള മഖാം ഉറൂസില്‍ ബുധനാഴ്ച രാത്രി നൗഷാദ് ബാഖവിയായിരുന്നു പ്രഭാഷണം നടത്തിയത്. ഈ പ്രഭാഷണം കേട്ട് തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മുജീബ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിടിച്ചത്. ഉളിയത്തടുക്ക വഴിയാണ് മുജീബ് വന്നത്. തുടര്‍ന്ന് കറന്തക്കാട് ദേശീയപാതയിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിര്‍ത്താതെ ഓടിച്ചുപോയി. ലോറി കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തളങ്കര ഖാസി ലൈനിലെ പരേതനായ ഇബ്രാഹിം ഊദ് - ബീവി ദമ്പതികളുടെ മകനാണ് മുജീബ് റഹ് മാന്‍. കാസര്‍കോട് പുതിയ ബസ്റ്റാന്റിഡിന് സമീപത്തെ ബിഗ്ഗ് ബസാര്‍ ഷോപ്പിംഗ് മാളില്‍ ഫാന്‍സി കട നടത്തിവന്നിരുന്നു. ഭാര്യ: ഫൗസിയ. മക്കള്‍: മുഫീദ്, മുര്‍ഷിദ്, ഫാത്വിമ. Related News: സ്‌കൂട്ടറില്‍ ലോറിയിടിച്ച് ഫാന്‍സി കടയുടമയായ യുവാവി...

കലക്ട്രേറ്റിനു സമീപത്തെ ടവറില്‍ കയറി ഗൃഹനാഥന്റെ ആത്മഹത്യാ ഭീഷണി; ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ജീവനൊടുക്കുമെന്ന് പരാതിക്കാരൻ കാസര്‍കോട് വാര്‍ത്തയോട്

Image
കാസര്‍കോട്: (www.kasargodvartha.com 01.11.2018)  സ്ഥലംസംബന്ധമായ പ്രശ്നവുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളില്‍ 24 മണിക്കൂറിനുള്ളില്‍ പരിഹാരം ആവശ്യപ്പെട്ട് കലക്ട്രേറ്റിനു മുന്നിലെ മൊബൈല്‍ ടവറില്‍ കയറി ഭിന്നശേഷിക്കാരനായ ഗൃഹനാഥന്റെ ആത്മഹത്യാ ഭീഷണി. വ്യാഴാഴ്ച രാവിലെയാണ് ഇയാള്‍ ടവറില്‍ കയറി ആത്മഹത്യ ചെയ്യുമെന്ന് അധികൃതരെ അറിയിച്ചിരിക്കുന്നത്. കാറഡുക്ക നെല്ലിയടുക്ക സ്വദേശിയായ പി കെ മോഹന്‍ദാസ് (64) ആണ് ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. മോഹന്‍ദാസ് ജില്ലാ കലക്ടറുമായി സംസാരിച്ചെങ്കിലും രേഖാമൂലം പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. കാസര്‍കോട് വാര്‍ത്തയുമായി മോഹന്‍ദാസ് ഫോണില്‍ സംസാരിച്ചു. 24 മണിക്കൂറിനുള്ളില്‍ തന്റെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ടവറിനു മുകളില്‍ നിന്നും ചാടിമരിക്കുമെന്നാണ് മോഹന്‍ദാസ് പറയുന്നത്. വാഹനാപകടത്തില്‍പെട്ട് 75 ശതമാനം ഡിസെബിലിറ്റിയുള്ള വ്യക്തിയാണ് മോഹന്‍ദാസ്. ജില്ലാ കോടതിയുടെ സ്റ്റേ ലംഘിച്ച് കോടതിയലക്ഷ്യം കാട്ടി പരസ്യ ലേല വില്‍പന നടത്തി ദാമോദരന്‍ എന്നവരില്‍ നിന്നും ആദ്യഗഡു സംഖ്യ കൈപറ്റി വിട്ടുകൊടുത്ത് സ...

വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭ കേന്ദ്രം; ഒളിവില്‍പോയ കാസര്‍കോട് സ്വദേശിനി എറണാകുളത്ത് അറസ്റ്റില്‍, അറസ്റ്റിലായത് വരാപ്പുഴ പെണ്‍വാണിഭക്കേസിലും പ്രതിയായ മധ്യവയസ്‌ക, കോടതി റിമാന്‍ഡ് ചെയ്തു

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.11.2018)  വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ കേസില്‍ ഒളിവില്‍പോയ കാസര്‍കോട് സ്വദേശിനി എറണാകുളത്ത് അറസ്റ്റിലായി. കാസര്‍കോട് എസ് പി നഗര്‍ നൂറാ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഉമ്മാലിയുമ്മ എന്ന ഉമൈബയെ (46) യാണ് പോലീസ് പിടികൂടിയത്. 2017 ജൂണ്‍ 17നാണ് കോട്ടച്ചേരി റെയില്‍വേ ഗേറ്റിന് സമീപത്തെ മരമില്ലിനടുത്ത വാടക വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത്. തുടര്‍ന്ന് ആലപ്പുഴ സ്വദേശി പ്രിസല്‍ കുമാര്‍ എന്ന ഷരീഫ്, മറ്റ് മൂന്ന് സ്ത്രീകള്‍ എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഉമൈബ പോലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ വരാപ്പുഴ പെണ്‍വാണിഭക്കേസിലും പ്രതിയാണ് ഇവര്‍. വരാപ്പുഴ പെണ്‍വാണിഭക്കേസില്‍ വിചാരണയ്ക്കായി എറണാകുളത്ത് കോടതിയില്‍ ഹാജരായി പുറത്തിറങ്ങിയ ഉമൈബയെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്...

എരിയാല്‍ ജീലാനി നഗര്‍ കോണ്‍ക്രീറ്റ് റോഡ് തുറന്നു

Image
എരിയാല്‍ (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ രണ്ടു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച എരിയാല്‍ ജീലാനി നഗര്‍ കോണ്‍ക്രീറ്റ് റോഡ് തുറന്നു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. എ.പി ഹനീഫ്, മുജീബ് കമ്പാര്‍, മന്‍സൂര്‍ അക്കര, എകെ ഷാഫി, നിസാര്‍ കുളങ്കര, ആഷാ ലത, എ പി ഷംസു, അഷ്റഫ് എരിയാല്‍, എ കെ ഇഖ്ബാല്‍, അഷ്റഫ്, ഷംസു മാസ്‌കൊ, ഇഎം ഷൗക്കത്ത്, നവാസ് എരിയാല്‍, മഹദ്, നാസിര്‍ ബ്ലാര്‍ക്കോട്, അര്‍ഷാദ് ബളളീര്‍, ഹനീഫ് സൂപ്പിക്കുട്ടി, അലി സംബന്ധിച്ചു. Powered by Info News For You

തിരുവനന്തപുരത്തെ പ്ലാസ്റ്റിക് ഉല്‍പന്നശാലയില്‍ വന്‍തീപിടിത്തം: 500 കോടിയുടെ നഷ്ടം

Image
തിരുവനന്തപുരം (www.evisionnews.co): ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റികിന്റെ നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. ആളപായമില്ല. അഞ്ചു നിലയുള്ള കെട്ടിടവും അസംസ്‌കൃത വസ്തുക്കളും പൂര്‍ണമായും കത്തിയമര്‍ന്നു. 500 കോടിയുടെയെങ്കിലും നഷ്ടം കണക്കാക്കുന്നു. പൊട്ടിത്തെറികളും ഉണ്ടായി. തീപിടിത്തം കണക്കിലെടുത്ത് മണ്‍വിള, കുളത്തൂര്‍ വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ: കെ. വാസുകി അറിയിച്ചു. പുലര്‍ച്ചെയോടെ തീ നിയന്ത്രണവിധേയമായി. ഒരു കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. Powered by Info News For You

പ്രളയ ദുരിതത്തില്‍ ഹിന്ദുക്കള്‍ക്ക് മാത്രം സഹായമെത്തിക്കാന്‍ ആഹ്വാനം ചെയ്ത എഴുത്തുകാരന് ജെ.എന്‍.യുവില്‍ പ്രൊഫസര്‍ നിയമനം

Image
ന്യൂഡല്‍ഹി (www.evisionnews.co): ഇന്തോ അമേരിക്കന്‍ എഴുത്തുകാരനും തീവ്ര ഹിന്ദുത്വവാദിയുമായ രാജീവ് മല്‍ഹോത്രയെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) ഓണററി വിസിറ്റിംഗ് പ്രൊഫസറായി നിയമിച്ചു. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിലാണു നിയമനം. നവംബര്‍ രണ്ടിന് താന്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ ക്ലാസ് നല്‍കുമെന്ന് മല്‍ഹോത്ര ട്വീറ്റ് ചെയ്തു. കേരളം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുമ്പോള്‍ വര്‍ഗീയ പ്രസ്താവനയുമായി രംഗത്ത് വന്ന ആളാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളിലൊന്നായ ജെ.എന്‍.യുവില്‍ ക്ലാസെടുക്കാന്‍ എത്തുന്നത്. പ്രളയദുരിതത്തില്‍ നിന്ന് കര കയറാന്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും ആളുകള്‍ കേരളത്തെ സഹായിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു മല്‍ഹോത്രയുടെ വര്‍ഗീയ പരാമര്‍ശം. കേരളത്തിലെ ഹിന്ദുക്കള്‍ക്ക് മാത്രം സംഭാവന നല്‍കണമെന്നും മുസ്ലിംകളും ക്രിസ്ത്യാനികളും അവരുടെ ആളുകള്‍ക്കായി ധനസമാഹരണം നടത്തുന്നുണ്ടെന്നുമായിരുന്നു മല്‍ഹോത്രയുടെ ട്വീറ്റ്. ഇതിനെതിരെ രാജ്യവ്യാപകമായി തന്നെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. Powered by Info News For You

ഭക്തര്‍ക്ക് വേണ്ടിയാണ് കെ. സുധാകരന്‍ സമരം ചെയ്യുന്നതെങ്കില്‍ ബി.ജെ.പിയില്‍ വരണം: നളിന്‍ കുമാര്‍

Image
കാസര്‍കോട് (www.evisionnews.co): രാജ്യത്തുള്ള ഭക്തജനങ്ങളുടെ അഭിമാനത്തിനു വേണ്ടി ആത്മാര്‍ത്ഥമായിട്ടാണ് കെ. സുധാകരന്‍ സമരം ചെയ്യുന്നതെങ്കില്‍ ഇന്നു മുതല്‍ ബിജെപിയില്‍ ചേര്‍ന്നു സമരം ചെയ്യുന്നതാണ് ഉചിതമെന്ന് നളിന്‍ കുമാര്‍ കട്ടില്‍. രഥയാത്ര സംഘാടക സമിതി ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.  ആചാരങ്ങള്‍ ലംഘികണം എന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത് കോണ്‍ഗ്രസിന്റെ തലപ്പത്ത് ഇരിക്കുന്ന ആളാണ് രാഹുല്‍ ഗാന്ധി അങ്ങനെ വരുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ കെ. സുധാകരന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ യുവതി പ്രവേശനത്തിനു വേണ്ടി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന്റെ പൊടിപോലും കാണില്ല എന്ന സുധാകരന്റെ വാദം കേരളത്തില്‍ കോണ്‍ഗ്രസ് സമരം ചെയ്യുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് എന്നതിന്റെ വ്യക്തമായ തെളിവാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങളെ അധികാരത്തിന് വേണ്ടി തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ശബരിമല വിഷയത്തില്‍ ആചാരത്തോടപ്പം നില്‍ക്കുന്ന ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് കാര്‍ ഓരോന്നായി ബി.ജെ.പിയില്‍ അണിചേരുകയാണ് ഇപ്പോള്‍ ബി.ജെ.പിയുടെ നിലപാട് വളര...

കറന്തക്കാട് ദേശീയപാതയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു

Image
കാസര്‍കോട് (www.evisionnews.co): കറന്തക്കാട് ദേശീയപാതയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു. പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ബിഗ് ബസാര്‍ ഷോപ്പിംഗ് മാളിലെ ഫാന്‍സി കടയുടമയും തളങ്കര ഖാസി ലൈനിലെ പരേതനായ ഇബ്രാഹിം ഊദിന്റെ മകനുമായ മുജീബ് റഹ്മാന്‍ (42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. സ്‌കൂട്ടറില്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു മുജീബ്. മംഗളൂരു ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. യുവാവിന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറി ഹെല്‍മെറ്റ് തകര്‍ന്നിരുന്നു. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. മാതാവ്: ബീവി. ഭാര്യ: ഫൗസിയ. മക്കള്‍: മുഫീദ്, മുര്‍ഷിദ്, ഫാത്തിമ. Powered by Info News For You

തലസ്ഥാന നഗരിയെ ആശങ്കയിലാക്കി പ്ലാസ്റ്റിക്ക് നിര്‍മ്മാണശാലയില്‍ വന്‍ തീപ്പിടുത്തം; പരിസരങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

Image
തിരുവനന്തപുരം: (www.kvartha.com 31.10.2018)  തലസ്ഥാന നഗരിയെ ആശങ്കയിലാക്കി കഴക്കൂട്ടം മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ ശാല‍യിൽ വൻ നഷ്ടം.തീ അണയാതെ ആളിക്കത്തുന്നു. നാല് മണിക്കൂര്‍ പിന്നിട്ടിട്ടും തീ അണയ്ക്കാന്‍ അഗ്നിശമന സേനയ്ക്കു കഴിഞ്ഞിട്ടില്ല.. നിരവധി യൂണിറ്റ് അഗ്നിശമനസേനാ അംഗങ്ങൾ ജില്ലയിലെ എല്ലാ ഫയര്‍ഫോഴ്സ് കേന്ദ്രങ്ങളിൽ നിന്നും തീയണയ്ക്കാനുള്ള  പരിശ്രമമാണ് നടത്തുന്നത്. രണ്ട് പേരെ വിഷപ്പുക ശ്വസിച്ചതിനെ തുടർന്ന് ആശുപത്രിയിലാക്കിയിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിക്കുകയും ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിപ്പ് നൽകിയിട്ടുമുണ്ട്. തീപിടിച്ചത് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കായതിനാലാണ് അണ‍യ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നത്. ഫാമിലി പ്ലാസ്റ്റിക് കമ്ബനിയുടെ നിര്‍മാണ യൂണിറ്റും ഗോഡൗണും ചേര്‍ന്നു പ്രവര്‍‌ത്തിക്കുന്നതിനാല്‍ പ്ലാസ്റ്റി...

സ്‌കൂട്ടറില്‍ ലോറിയിടിച്ച് ഫാന്‍സി കടയുടമയായ യുവാവിന് ദാണാന്ത്യം; അപകടം വരുത്തിയ ലോറിനിര്‍ത്താതെ പോയി

Image
കാസര്‍കോട്: (www.kasargodvartha.com 31.10.2018)  സ്‌കൂട്ടറില്‍ ലോറിയിടിച്ച്  ഷോപ്പിംഗ് മാളിലെ ഫാന്‍സി കടയുടമയായ യുവാവിന് ദാരുണാന്ത്യം. തളങ്കര ഖാസി ലൈനിലെ പരേതനായ ഇബ്രാഹിം ഊദ് - ബീവി ദമ്പതികളുടെ മകന്‍ മുജീബ് റഹ്മാന്‍ (42) ആണ് മരിച്ചത്. കാസര്‍കോട് പുതിയ ബസ്റ്റാന്റിഡിന് സമീപത്തെ ബിഗ്ഗ് ബസാര്‍ ഷോപ്പിംഗ് മാളില്‍ ഫാന്‍സി കട നടത്തിവന്നിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെ കാസര്‍കോട് കറന്തക്കാട് ദേശീയപാതയിലാണ് അപകടം നടന്നത്. യുവാവിനെ ഇടിച്ചു കൊന്ന ലോറിനിര്‍ത്താതെ പോയി. മംഗ്ലൂരു ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. യുവാവിന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറി ഹെല്‍മെറ്റ് പൊട്ടിയിരുന്നു. യുവാവും സ്‌ക്കൂട്ടറില്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു. അപകടം വരുത്തിയത് മീന്‍ ലോറിയാണെന്ന് സംശയം ഉണ്ട്. ഒരു ലോറി ചെമ്മനാട് വെച്ച് സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തടഞ്ഞുവെച്ചിട്ടുണ്ട്. ഭാര്യ: ഫൗസിയ. മക്കള്‍: മുഫീദ്, മുര്‍ഷിദ്, ഫാത്വിമ. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മല...

യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതിയെ പിടികൂടാന്‍ വൈകുന്നതായി പരാതി

Image
കുമ്പള: (www.kasargodvartha.com 31.10.2018)  യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പിടികൂടാന്‍ വൈകുന്നതായി പരാതി. അരിമല സ്വദേശിനിയും  ഷിറിയ കുന്നില്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനടുത്ത് താമസിക്കുന്ന ഹുസൈന്‍ ഹാജിയുടെ മകന്‍ മുസമ്മിലിന്റെ ഭാര്യയുമായ ഫാത്വിമത്ത് ശബാനയെയാണ് ഇക്കഴിഞ്ഞ ജൂലൈ പത്തിന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവതിയെ കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിന് ശേഷം യുവതിയില്‍ നിന്ന് മൊഴിയെടുത്ത പോലീസ് ഭര്‍ത്താവിനും പിതാവ് ഹുസൈന്‍ ഹാജിക്കും മാതാവ് ആയിഷക്കുമെതിരെ വധശ്രമത്തിന്  കേസെടുത്തിരുന്നു. അതിന് ശേഷം ഹുസൈന്‍ ഹാജിയെയും ആയിഷയെയും കുമ്പള പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് പിന്നീട് ഇരുവരെയും സ്റ്റേഷന്‍  ജാമ്യത്തില്‍ വിട്ടയച്ചതായി യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ഭര്‍ത്താവായ മുസമ്മിലിനെ പിടികൂടാനോ നടപടികള്‍ സ്വീകരിക്കാനോ പോലീസ് തയ്യാറായിട്ടില്ല. ഇയാള്‍ ബദിയടുക്ക ഭാഗത്ത് മറ്റൊരു യുവതിയെ കല്യാണം കഴിച്ച് താമസിച്ചു വരുന്നതായി ബന്ധുക്കള്‍ പറയുന്നു. 2009 ഒക്ടോബര്‍  മാസത്തിലാണ് ഫാത്...

ആ പീഡകനെ ഹൈക്കോടതിയും തുണച്ചില്ല; പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 10 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടെ ശിക്ഷ ഹൈക്കോടതിയും ശരിവെച്ചു

Image
പയ്യന്നൂര്‍: (www.kasargodvartha.com 31.10.2018)  ആ പീഡകനെ ഹൈക്കോടതിയും തുണച്ചില്ല. എട്ടു വയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കീഴ്‌കോടതി 10 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ച വിധി ഹൈക്കോടതിയും ശരിവെച്ചു. തിരുവനന്തപുരം സ്വദേശി മജീദ് എന്ന ജയകുമാറിന്റെ (55) ശിക്ഷയാണ് ഹൈക്കോടതിയും ശരിവെച്ചത്. തലശ്ശേരി സെഷന്‍സ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2008 നവംബര്‍ 26നാണ് എട്ടു വയസുകാരിയെ കവ്വായിയിലെ വീട്ടിലേക്ക് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയത്. പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജയകുമാറിന് പരമാവധി ശിക്ഷ നല്‍കുകയുമായിരുന്നു. ജയകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ശിക്ഷ ഹൈക്കോടതിയും ശരിവെച്ചത്. ജയകുമാര്‍ ഏഴോത്തെ ഭാര്‍ഗവി കൊലക്കേസിലെ പ്രതികൂടിയാണ്. ഇയാളും മറ്റൊരു പ്രതിയായ മഹേഷും ചേര്‍ന്ന് ഭാര്‍ഗവിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയാണ് കേസ്. പഴയങ്ങാടി പോലീസാണ് സംഭവത്തില്‍ കേസെടുത്തത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന...

മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് സുഹൃത്തിനെ തലയ്ക്ക് കല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കുള്ള ശിക്ഷ വിധിക്കുന്നത് നവംബര്‍ മൂന്നിലേക്ക് മാറ്റി

Image
ചിറ്റാരിക്കാല്‍: (www.kasargodvartha.com 31.10.2018)  മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് സുഹൃത്തിനെ തലയ്ക്ക് കല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കുള്ള ശിക്ഷ വിധിക്കുന്നത് നവംബര്‍ മൂന്നിലേക്ക് മാറ്റി. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് നവംബര്‍ മൂന്നിലേക്ക് മാറ്റിയത്. കമ്പല്ലൂര്‍ കോളനിയില്‍ താമസിക്കുന്ന സതീശന്‍ എന്ന ആക്രി സതീശന്‍ (54) ആണ് കൊല്ലപ്പെട്ടത്. 2016 ഏപ്രില്‍ 19 ന് രാത്രി 9.45 മണിയോടെ കമ്പല്ലൂര്‍ ക്ഷേത്രത്തിനടുത്തുള്ള താല്‍ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെച്ചാണ് സംഭവം. സതീശന്റെ സുഹൃത്ത് കമ്പല്ലൂര്‍ കോളനിയിലെ സോമന്‍ ആണ് കേസിലെ പ്രതി. കൊലക്കുറ്റത്തിന് കേസെടുത്ത ചിറ്റാരിക്കല്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം ഹാജരാക്കുകയായിരുന്നു. പോലീസ് സര്‍ജന്‍ ഉള്‍പ്പെടെ 34 സാക്ഷികളെ കോടതി വിസ്തരിച്ചു. 32 രേഖകളും, 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി  ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി വി ജയരാജന്‍ ഹാജരായി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ...

പോലീസ് പിന്തുടര്‍ന്നതോടെ ഒളിച്ചോടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ചെന്നൈയിലെ പോലീസ് സ്റ്റേഷനു സമീപമെത്തിച്ച് മെക്കാനിക്ക് മുങ്ങി

Image
രാജപുരം: (www.kasargodvartha.com 31.10.2018)  പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായി സ്ഥലം വിട്ട തമിഴ്‌നാട് സ്വദേശിയായ മെക്കാനിക്ക് പോലീസ് പിന്തുടര്‍ന്നതോടെ വിദ്യാര്‍ത്ഥിനിയെ ചെന്നൈ പോലീസ് സ്റ്റേഷനു സമീപമെത്തിച്ച് മുങ്ങി. നാലു ദിവസം മുമ്പാണ് രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട പെണ്‍കുട്ടിയെ കാണാതായത്. പിതാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയതോടെ പാണത്തൂരില്‍ ജോലി ചെയ്തുവന്നിരുന്ന തമിഴ്‌നാട് സ്വദേശിയെയും കാണാതായതായി വ്യക്തമായി. ഇതോടെ ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയില്‍ ഉള്ളതായി വിവരം ലഭിച്ചത്. പോലീസ് പിന്തുടര്‍ന്നതോടെ ഇയാള്‍ പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച് മുങ്ങുകയായിരുന്നു. ബുധനാഴ്ച രാവിലെ പെണ്‍കുട്ടിയെ രാജപുരം സ്റ്റേഷനിലെത്തിച്ച് കോടതിയില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പാണത്തൂരില്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു തമിഴ്‌നാട് സ്വദേശി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ...

ഖാസിയുടെ ദുരൂഹമരണം: അനിശ്ചിതകാല സമരം 22-ാം ദിവസത്തിലേക്ക്, പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ എത്തുന്നു

Image
കാസര്‍കോട്: (www.kasargodvartha.com 31.10.2018)  ചെമ്പിരിക്ക- മംഗളൂരു ഖാസിയും പ്രമുഖ മത പണ്ഡിതവുമായ ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ബന്ധുക്കളും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം 22-ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുമയുമായി കൂടുതല്‍ നേതാക്കളും സമസ്ത മേഖലകളിലുമുള്ള ജനങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ്. 22-ാം ദിവസത്തെ സമരത്തില്‍ എസ് വൈ എസ്, ഓസ്‌ഫോജ്‌ന (ഫൈസി പണ്ഡിതസഭ) സംഘടനകളുടെ നേതാക്കള്‍ നേതൃത്വം നല്‍കി. ജില്ല എസ് വൈ എസ് പ്രസിഡണ്ട് സയ്യിദ് ടി കെ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ ട്രഷറര്‍ കെ ടി അബ്ദുല്ല ഫൈസി, അബ്ദുല്‍ ഖാദര്‍ ഫൈസി ചെര്‍ക്കള, ഹമീദ് ഫൈസി ബെദിര, ഖാസിം ഫൈസി, യൂനുസ് ഫൈസി കക്കാട്, അഷ്‌റഫ് ഫൈസി, എം പി മുഹമ്മദ് ഫൈസി ചേരൂര്‍, യൂസുഫ് ഉദുമ, സര്‍ദാര്‍ മുസ്തഫ, അഹ് മദ് മുസ്ലിയാര്‍ തുരുത്തി, നദവി ഉസ്താദ്, സുലൈമാന്‍ ഫൈസി, അബ്ദുര്‍ റഹ് മാന്‍ ഫൈസി ചൗക്കി, ഹമീദ് നദ് വി ഉദുമ, നിസാര്‍ ഫൈസി ഉദുമ, അബ്ദുല്ലക്കുത്തി ചെമ്പിരിക...

കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം: ചെമ്മനാടും ചട്ടഞ്ചാലും ജേതാക്കള്‍

Image
ചെര്‍ക്കള: (www.kasargodvartha.com 31.10.2018)  കാസര്‍കോട് ഉപജല്ലാ സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങിയപ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സി.എച്ച്.എസ്.എസ് ചട്ടഞ്ചാല്‍ 124 പോയന്റുമായി ഒന്നാം സ്ഥാനത്തും സി.ജെ.എച്ച്.എസ്.എസ് ചെമ്മനാട് 102 പോയന്റുമായി രണ്ടാം സ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സി.ജെ.എച്ച്.എസ്.എസ് ചെമ്മനാട് 149 പോയന്റുമായി ഒന്നാം സ്ഥാനവും എസ് എച്ച് എസ് എസ് എടനീര്‍ 93 പോയന്റുമായി രണ്ടാം സ്ഥാനവും നേടി. സംസ്‌കൃതോത്സവത്തില്‍ 81 പോയന്റുമായി സി.എച്ച്.എസ്.എസ് ചട്ടഞ്ചാല്‍ ജേതാക്കളായി. 78 പോയന്റ് നേടിയ എസ് എച്ച് എസ് എസ് എടനീരിനാണ് രണ്ടാം സ്ഥാനം. അറബിക് കലോത്സവത്തില്‍ ടി.ഐ.എച്ച്.എസ്.എസ് നായമാര്‍മൂല ഒന്നാം സ്ഥാനവും ഡി.ഇ.എം.എച്ച്.എസ്.എസ് തളങ്കരയും സി.ജെ.എച്ച്.എസ്.എസ് ചെമ്മനാടും രണ്ടാം സ്ഥാനവും നേടി. ആതിഥേയരായ ജി.എച്ച്.എസ്.എസ് ചെര്‍ക്കളക്കാണ് മൂന്നാം സ്ഥാനം. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത്...

എ സി സി എ പരീക്ഷയില്‍ ഓഡിറ്റിംഗില്‍ കാസര്‍കോട് സ്വദേശിനിക്ക് ദേശീയതലത്തില്‍ ഒന്നാം റാങ്ക്

Image
കാസര്‍കോട്: (www.kasargodvartha.com 31.10.2018) എ സി സി എ (അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ട്‌സ്) പരീക്ഷയില്‍ ഓഡിറ്റ് ആന്‍ഡ് അഷുറന്‍സ് എഫ് 8 പേപ്പറില്‍ കാസര്‍കോട് സ്വദേശിനിക്ക് ദേശീയതലത്തില്‍ ഒന്നാം റാങ്ക് ലഭിച്ചു. കാസര്‍കോട് കുണിയയിലെ കെ എച്ച് മുഹമ്മദ് കുഞ്ഞി - റംല മുഹമ്മദ് ദമ്പതികളുടെ മകള്‍ റാഫിദ മുഹമ്മദ് ആണ് ദേശീയതലത്തില്‍ ഒന്നാം റാങ്കും അന്തര്‍ദേശീയ തലത്തില്‍ 12ാം റാങ്കും കരസ്ഥമാക്കിയത്. ഐ എസ് ഡി സി മംഗളൂരുവിലെ വിദ്യാര്‍ത്ഥിയാണ് റാഫിദ. ഇക്കഴിഞ്ഞ സെപ്തംബറിലായിരുന്നു എ സി സിയുടെ ഓഡിറ്റ് ആന്‍ഡ് അഷുറന്‍സ് എഫ് 8 പേപ്പറിന്റെ പരീക്ഷ നടന്നത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Kasaragod, Rank, Kuniya, news, Top-Headlines, 12th Rank for Kasaragod Native in worldwide ACCA Examination    < !- START disable c...

ടൂറിസം രംഗത്ത് പുതിയ പരീക്ഷണവുമായി കെ ടി ഡി സി; വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രീമിയം ലൈഫ് മെമ്പര്‍ഷിപ്പ് കാര്‍ഡ് നല്‍കുന്നു

Image
തിരുവനന്തപുരം: (www.kasargodvartha.com 31.10.2018)  ടൂറിസം രംഗത്ത് പുതിയ പരീക്ഷണവുമായി കെ ടി ഡി സി. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രീമിയം ലൈഫ് മെമ്പര്‍ഷിപ്പ് കാര്‍ഡ് നല്‍കുന്നു. സൗജന്യ താമസവും കുറഞ്ഞ നിരക്കില്‍ ഭക്ഷണവുമടക്കം വാഗ്ദാനം ചെയ്യുന്ന പ്രീമിയം ലൈഫ് മെമ്പര്‍ഷിപ്പ് കാര്‍ഡ് പദ്ധതിയുമായാണ് സംസ്ഥാന വിനോദ സഞ്ചാര വികസന കോര്‍പ്പറേഷന്‍ (കെടിഡിസി) രംഗത്ത് വന്നിരിക്കുന്നത്. മിതമായ നിരക്കില്‍ പദ്ധതിയില്‍ അംഗത്വമെടുക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഹില്‍ സ്റ്റേഷനുകളും ബീച്ച് റിസോര്‍ട്ടുകളുമടക്കം കെടിഡിസിയുടെ എല്ലാ സ്ഥാപനങ്ങളിലും സൗജന്യ നിരക്കില്‍ മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കും. വര്‍ഷത്തിലൊരിക്കല്‍ ഏഴ് രാത്രി സൗജന്യ താമസത്തിനും അവസരം ലഭിക്കും. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നവംബര്‍ ഒന്നിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് നിര്‍വ്വഹിക്കും. വ്യക്തിഗത അംഗത്വത്തിന് നികുതി ഉള്‍പ്പെടെ 10 ലക്ഷം രൂപയും സ്ഥാപനങ്ങളുടെ അംഗത്വത്തിന് 15 ലക്ഷം രൂപയുമാണ് ഫീസായി ഈടാക്കുന്നത്. സ്ഥാപനങ്ങള്‍ക്ക് കണ്‍വെന്‍ഷനുകളും യോഗങ്ങളും സംഘടിപ്പിക...

കേരളത്തിലെ എ ടി എം കൊള്ളയ്ക്കു പിന്നില്‍ രാജസ്ഥാന്‍ ഭരത്പൂരിലെയും ഹരിയാന മേവാഡിലെയും ക്രിമിനല്‍ സംഘം; അഞ്ചു പേരെ തിരിച്ചറിഞ്ഞു, ഹരിയാനയിലും രാജസ്ഥാനിലുമെത്തിയ സ്‌പെഷ്യല്‍ സ്‌ക്വാഡിന് ഗ്രാമത്തില്‍ കാലുകുത്താന്‍ പോലും കഴിഞ്ഞില്ല, പ്രാദേശിക പോലീസിന്റെ സഹായം തേടി കേരള പോലീസ്

Image
കൊല്ലം: (www.kvartha.com 31.10.2018)  കേരളത്തിലെ എ ടി എം കൊള്ളയ്ക്കു പിന്നില്‍ രാജസ്ഥാന്‍ ഭരത്പൂരിലെയും ഹരിയാന മേവാഡിലെയും ക്രിമിനല്‍ സംഘമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളായ അഞ്ചു പേരെ തേടി ഹരിയാനയിലും രാജസ്ഥാനിലുമെത്തിയ സ്‌പെഷ്യല്‍ സ്‌ക്വാഡിന് ഗ്രാമത്തില്‍ കാലുകുത്താന്‍ പോലും കഴിഞ്ഞില്ല. തൃപ്പുണിത്തുറ സി ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും കോട്ടയം ഈസ്റ്റ് എസ് ഐ രനീഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡുമാണ് ഉത്തരേന്ത്യയിലേക്ക് പോയിരിക്കുന്നത്. പോലീസിനിതു വരെ പ്രതികളുടെ സ്ഥലത്തെത്താന്‍ കഴിഞ്ഞിട്ടില്ല. നിരക്ഷരരും ഗ്രാമീണരുമായ പ്രതികളുടെ നാട്ടില്‍ പോയി നേരിട്ടുള്ള ഏറ്റുമുട്ടലിലൂടെ പ്രതികളെ കീഴടക്കാന്‍ കഴിയില്ലെന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രതികളായ അഞ്ചു പേരുടെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികള്‍ രാജസ്ഥാന്‍, ഹരിയാന സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ് സംഘം. ഈ രണ്ട് പ്രദേശങ്ങളിലെയും നാട്ടുകാരുടെ കുലത്തൊഴില്‍ തന്നെ പിടിച്ചുപറിയും മോഷണവുമാണെന്ന് പോലീസ് കേന്ദ...

മിണ്ടാപ്രാണികളോടു വേണോ ഈ ക്രൂരത; കൂടുപൊളിച്ച് വളര്‍ത്തു നായയുടെ കണ്ണില്‍ ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഗര്‍ഭിണിയായ മറ്റൊരു നായയെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയെ കുറിച്ച് സൂചന

Image
തളിപ്പറമ്പ്: (www.kvartha.com 31.10.2018)  കൂട് തകര്‍ത്ത് വളര്‍ത്തു നായയുടെ ഇരുകണ്ണുകളിലും ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും മറ്റൊരു നായയെ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു. ധര്‍മശാല കുഴിച്ചാലില്‍ വാടക വീട്ടില്‍ താമസിക്കുന്ന പച്ച ദീപയുടെ നായയെയാണ് കഴിഞ്ഞദിവസം രാത്രി ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട നായ കാണുന്നവര്‍ക്ക് മുന്നില്‍ നൊമ്പരമായി മാറിയിരിക്കുകയാണ്. ഗര്‍ഭിണിയായ മറ്റൊരു നായയെ കാണാതായിരുന്നു. ഈ നായയുടെ ജഡം ബുധനാഴ്ച രാവിലെ വീടിനു സമീപത്തുള്ള മൈദ നിര്‍മാണ കമ്പനിയുടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. ഈ നായയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു. ദീപയുടെ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടിരുന്നു. ദീപ രാത്രി ബന്ധുവീട്ടിലാണ് കിടന്നുറങ്ങാറുള്ളത്. താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പൂട്ടുപൊളിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. (Photo Credit : Manorama Online) ...

ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചരണം; ഷാഹിദാ കമാല്‍ ഡിജിപിക്ക് പരാതി നല്‍കി

Image
തിരുവനന്തപുരം: (www.kvartha.com 31.10.2018)  വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ ഫോട്ടോ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പോസ്റ്റിട്ടതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി. പോലീസ് ആസ്ഥാനത്ത് നേരിട്ട് ഡിജിപിയെ കണ്ട ശേഷമാണ് ഷാഹിദാ കമാല്‍ പരാതി കൈമാറിയത്. പരാതി അന്വേഷിക്കുന്നതിനായി സൈബര്‍ സെല്ലിന് ഡിജിപി കൈമാറിയതായും ഷാഹിദാ കമാല്‍ അറിയിച്ചു. മുസ്ലീം പേഴ്‌സണല്‍ ലോ വനിതാ ബോര്‍ഡ് അധ്യക്ഷ എന്ന പേരില്‍ ഒരു പ്രമുഖ ചാനലില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ന്യായീകരിച്ച് അഭിപ്രായ പ്രകടനം നടത്തി എന്ന വിധത്തിലാണ് ഫോട്ടോ തെറ്റായി പ്രചരിപ്പിക്കുന്നത്. തന്റെ ഫോട്ടോ ഉപയോഗിച്ച് തെറ്റായ പദവി രേഖപ്പെടുത്തി താന്‍ ഒരിക്കലും എവിടെയും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് ഷാഹിദാ കമാല്‍ പരാതിയില്‍ വ്യക്തമാക്കി. ഉയര്‍ന്ന പദവിയിലിരിക്കുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കാനും രാഷ്ട്രീയമായും വ്യക്തിപരമായും തകര്‍ക്കാനുമുളള നീക്കം നടത്തുന്നവരാണ് പോസ്റ്റിനു പുറകിലെന്നും ഇവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുളള മാതൃകാപരമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും ഷാഹിദാ കമാല്‍ ഡിജിപിയോട് ആവശ്യപ്പ...

ഭക്തര്‍ക്ക് വേണ്ടിയാണ് കെ സുധാകരന്‍ സമരം ചെയ്യുന്നതെങ്കില്‍ ബി.ജെ.പിയില്‍ വരണം: ബി ജെ പി

Image
കാസര്‍കോട്:(www.kasargodvartha.com 31/10/2018) രാജ്യത്തുള്ള ഭക്തജനങ്ങളുടെ അഭിമാനത്തിനു വേണ്ടി ആത്മാര്‍ത്ഥമായിട്ടാണ് കെ. സുധാകരന്‍ സമരം ചെയ്യുന്നതെങ്കില്‍ ഇന്നു മുതല്‍ ബി ജെ പിയില്‍ ചേര്‍ന്നു സമരം ചെയ്യുന്നതാണ് ഉചിതമെന്ന് നളിന്‍ കുമാര്‍ കട്ടില്‍ അഭിപ്രായപ്പെട്ടു. ആചാരങ്ങള്‍ ലംഘിക്കണം എന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിന്റെ തലപ്പത്ത് ഇരിക്കുന്ന ആളാണ് രാഹുല്‍ ഗാന്ധി. അങ്ങനെ വരുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം അനുസരിക്കാന്‍ കെ സുധാകരന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ യുവതി പ്രവേശനത്തിനു വേണ്ടി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന്റെ പൊടിപോലും കാണില്ല എന്ന സുധാകരന്റെ വാദം കേരളത്തില്‍ കോണ്‍ഗ്രസ് സമരം ചെയ്യുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് എന്നതിന്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളെ അധികാരത്തിന് വേണ്ടി തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ശബരിമല വിഷയത്തില്‍ ആചാര ത്തോടൊപ്പം നില്‍ക്കുന്ന ആത്മാഭിമാനം ഉള്ള കോണ്‍ഗ്രസുകാര്‍ ഓരോന്നായി ബിജെപിയില്‍ അണിചേരുകയാണ് ഇപ്പോള്‍. ബി ജെ പിയുടെ നിലപാട് വളരെ വ്യക്തമാണ്. കേരളത്തിലെ ജനങ്ങളുട...

ട്രെയിനിനു നേരെ കല്ലേറ്; പതിച്ചത് ജില്ലാ കോടതി ജീവനക്കാരിയുടെ നെഞ്ചില്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Image
കാഞ്ഞങ്ങാട്:(www.kasargodvartha.com 31/10/2018) ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ ജില്ലാ കോടതി ജീവനക്കാരിക്ക് സാരമായി പരിക്കേറ്റു. ജില്ലാ അഡീ. സെഷന്‍സ് (മൂന്ന്) കോടതിയിലെ ജീവനക്കാരി കാലിച്ചാനടുക്കം സ്വദേശിനിയും നീലേശ്വരത്ത് താമസക്കാരിയുമായ ജിന്‍സി ജിഷു (38)വിനാണ് കല്ലേറില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് മംഗളൂരു-കണ്ണൂര്‍ പാസഞ്ചറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബേക്കല്‍ ഫോര്‍ട്ട് സ്റ്റേഷന്‍ കഴിഞ്ഞ ഉടനെയാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. കല്ല് ജിന്‍സിയുടെ നെഞ്ചില്‍ പതിക്കുകയും വണ്ടിയില്‍ ബോധരഹിതയായി വീഴുകയും ചെയ്തു. പിന്നീട് നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: News, Kanhangad, Kasaragod,Hospital, Injured, Stone pelting ag...

റിയാസ് മൗലവി വധം: 9 സാക്ഷികളെ കൂടി കൂട്ടിച്ചേര്‍ത്തു, വിചാരണ ഡിസംബര്‍ മൂന്നിന് പുനരാരംഭിക്കും

Image
കാസര്‍കോട്:(www.kasargodvartha.com 31/10/2018) പഴയ ചൂരി മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് മുഅദ്ദിനും കുടക് സ്വദേശിയുമായ റിയാസ് മൗലവി വധക്കേസിലെ വിചാരണ ഡിസംബര്‍ മൂന്നിന് പുനരാരംഭിക്കും. കേസില്‍ പുതുതായി ഒമ്പത് സാക്ഷികളെ കൂടി പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ 100 സാക്ഷികളാണ് ഈ കേസില്‍ ഉണ്ടായിരുന്നത്. ഇതോടെ സാക്ഷികളുടെ എണ്ണം 109 ആയി. ഒക്ടോബര്‍ എട്ടിനായിരുന്നു കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയില്‍ ആരംഭിച്ചത്. 8,9,10 ദിവസങ്ങളില്‍ നടന്ന വിചാരണയില്‍ എട്ട് സാക്ഷികളെ വിസ്തരിച്ചു. പിന്നീട് സഹോദരന്റെ മരണത്തെ തുടര്‍ന്ന് ജില്ലാ ജഡ്ജ് മനോഹര്‍ കിണി അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് വിചാരണ നിര്‍ത്തിവെച്ചത്. നേരത്തെ നടന്ന വിചാരണയില്‍ മൂന്നാം സാക്ഷിയായ മുന്‍ ഗള്‍ഫുകാരന്‍ ചൂരിയിലെ ടി എം അബ്ദുല്‍ ഹമീദ്, ഒന്നാം പ്രതി കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), മൂന്നാം പ്രതി കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍(25) എന്നിവരെ തിരിച്ചറിഞ്ഞിരുന്നു. കൊല നടത്തുമ്പോള്‍ ഇവര്‍ ധരിച്ചിരുന്ന പാന്റും മുണ്ടും ഷര്‍ട്ടുകളും ഇവരെത്തിയ ബൈക്കും സാക്ഷി തിരിച്ചറിഞ്ഞു. കൊല്ലപ്പെടുന്നതിന് തലേ...

വെള്ളം ചൂടാക്കുന്നതിനിടെ ഷര്‍ട്ടിലേക്ക് തീപടര്‍ന്ന് കൂലിതൊഴിലാളിക്ക് പൊള്ളലേറ്റു

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/10/2018) വീട്ടില്‍ തനിച്ച് താമസിക്കുന്ന കൂലിതൊഴിലാളിയായ മധ്യവയസ്‌കന് തീപൊള്ളലേറ്റു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കണ്ണനാ(45)ണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അടുപ്പില്‍ വെള്ളം ചൂടാക്കുന്നതിനിടയില്‍ മണ്ണെണ്ണ വിളക്കില്‍ നിന്നും ഷര്‍ട്ടിന് തീ പിടിക്കുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ കണ്ണനെ ബന്ധുക്കള്‍ ഉടന്‍ തന്നെ വെള്ളരിക്കുണ്ട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രുഷ നല്‍കിയ ശേഷം ജില്ലാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Top-Headlines, Kanhangad, kasaragod, Kerala, District-Hospital, Man hospitalized after burn injury Powered by Info News For You

തോക്കും പട്ടാളവേഷവുമായി കാടിറങ്ങി യുവാവ്; പേടിച്ചരണ്ട പത്രവില്‍പനക്കാരന്‍ നാട്ടുകാരെ വിളിച്ചുകൂട്ടി, വിവരമറിഞ്ഞ് പോലീസിലെത്തി പിടികൂടി, ചോദ്യം ചെയ്യലില്‍ യുവാവ് വെളിപ്പെടുത്തിയത് ഇങ്ങനെ

Image
പരപ്പ:(www.kasargodvartha.com 31/10/2018) തോക്കും പട്ടാളവേഷവുമായി കാടിറങ്ങി യുവാവിനെ കണ്ട് പേടിച്ചരണ്ട പത്രവില്‍പനക്കാരന്‍ നാട്ടുകാരെ വിളിച്ചുകൂട്ടി. ഇതോടെ വിവരമറിഞ്ഞ് പോലീസിലെത്തി പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ ബിരിക്കുളത്ത് വെച്ചാണ് സംഭവം. പത്രവില്‍പ്പനക്കാരനായ സായൂജ്, നാട്ടുകാരനായ വി കെ രാമകൃഷ്ണന്‍ എന്നിവരാണ് പട്ടാളവേഷധാരിയായ യുവാവിനെ കണ്ടത്. മാവോയിസ്റ്റ് ആണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബാലകൃഷ്ണന്‍, വെള്ളരിക്കുണ്ട് എസ്ഐ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും സ്പെഷ്യല്‍ ബ്രാഞ്ചും സ്ഥലത്തേക്ക് കുതിച്ചെത്തി. ഒടുവില്‍ തോക്കുമായി പട്ടാള വേഷത്തില്‍ യുവാവിനെ പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ ബിരിക്കുളം സ്വദേശിയായ ഷൈജുവാണ് ഇതെന്ന് തിരിച്ചറിഞ്ഞു. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കുരങ്ങുകളെ വിരട്ടിയോടിക്കാന്‍ എയര്‍ഗണ്ണുമായി കാട്ടിലേക്ക് പോയതാണെന്ന് ഷൈജു പോലീസിന് മൊഴി നല്‍കി. ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ ഇന്റലിജന്‍സിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. Photo: File (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്...

ദുബൈയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി അധ്യാപകന്‍ മരിച്ചു

Image
ദുബൈ: (www.kvartha.com 31.10.2018) ദുബൈയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി അധ്യാപകന്‍ മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂര്‍ മഞ്ഞളുങ്ങല്‍ ഇറക്കിങ്ങല്‍ സെയ്തലവിയുടെ മകന്‍ മുഹമ്മദ് കുട്ടി (53) ആണു മരിച്ചത്. കബറടക്കം ദുബൈയില്‍ തന്നെ നടത്തി. മുഹമ്മദ് കുട്ടി വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അധ്യാപകനാണ്. പ്രമുഖ പത്രപ്രവര്‍ത്തകനും മലയാള മനോരമ കോഓര്‍ഡിനേറ്റിങ് എഡിറ്ററുമായിരുന്ന പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ പരേതനായ പുത്തൂര്‍ മുഹമ്മദിന്റെ മകള്‍ ഷെറീനയാണ് (അക്കൗണ്ട്‌സ് മാനേജര്‍, ബോഷ്, ദുബൈ) ഭാര്യ. മക്കള്‍: സരിഗ, ഗസല, സന. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: Malayali teacher killed in road accident in Dubai, Dubai, Malayalees, Teacher, Gulf, World. Powered by Info News For You

ഡി വൈ എഫ് ഐ സംസ്ഥാന നേതാവിനെതിരെയുള്ള പീഡന പരാതിയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടി

Image
ഇരിങ്ങാലക്കുട: (www.kvartha.com 31.10.2018) ഡി വൈ എഫ് ഐ സംസ്ഥാന നേതാവിനെതിരെയുള്ള പീഡന പരാതിയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടി. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ജീവന്‍ലാല്‍ അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് തനിക്ക് പാര്‍ട്ടിയില്‍നിന്നും പോലീസില്‍നിന്നും നീതി ലഭിച്ചില്ലെന്ന പരാതിയുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. സംഭവം നടന്ന് ഇത്രകാലം കഴിഞ്ഞിട്ടും ഒരു നടപടിയും ആരോപണ വിധേയനെതിരേ ഉണ്ടായില്ല. ജീവന്‍ലാല്‍ കോടതിക്ക് മുന്‍പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പോയെങ്കിലും ഹര്‍ജി തള്ളി. എന്നിട്ടും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ തയാറായില്ലെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജിനോട് പരാതി പറഞ്ഞപ്പോള്‍ ജില്ലാ സെക്രട്ടറി ഇതിനെകുറിച്ച്‌ അന്വേഷിക്കുമെന്നാണ് മറുപടി നല്കിയത്. എന്നാല്‍ ഇതുവരെ ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി തന്നോട് സംസാരിച്ചിട്ടില്ല. ഭരണത്തിലുള്ള തന്‍റെ പാര്‍ട്ടിയിലെ ഉന്നതരുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണമെന്നും പെണ്‍കുട്ടി ആരോപ...

മാല മോഷണക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതിയെ കാസര്‍കോട് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു

Image
കാസര്‍കോട്: (www.kasargodvartha.com 31.10.2018)  മാല മോഷണക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതിയെ കോടതി കാസര്‍കോട് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. തളിപ്പറമ്പ് പനങ്ങാട്ടൂരിലെ ടി വി സജീവനെ (36)യാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കാസര്‍കോട് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. 2016 ഏപ്രില്‍ 26ന് അണങ്കൂര്‍ സ്‌കൗട്ട് ഭവന് സമീപം ഓലത്തിരി റോഡിലൂടെ നടന്നുപോവുകയായിരുന്ന കളനാട് മൊട്ടയിലെ സവിതയുടെ നാലരപ്പവന്‍ സ്വര്‍ണമാല മോഷണം നടത്തിയ കേസില്‍ പ്രതിയാണ് സജീവന്‍. ബൈക്കിലെത്തിയാണ് രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതിയായ കൊയിലാണ്ടി കടവൂര്‍ സ്വദേശി മുഹമ്മദ് നിസാറിനെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kasaragod, Kerala, news, Accuse, Crime, Robbery-case, court, Surre...