Posts

Showing posts from January, 2023

Treatment | ചെറുവത്തൂരില്‍ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയത് കുട്ടികളടക്കം 50 ലധികം പേര്‍

Image
ചെറുവത്തൂര്‍: (www.kasargodvartha.com) കോട്ടുമൂല കുട്ടമത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം കളിയാട്ട മഹോത്സവത്തിനെത്തിയവരിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ചികിത്സ തേടിയത് 50ലധികം പേര്‍. ഭക്ഷ്യവിഷബാധയെന്നാണ് അധികൃതരുടെ നിഗമനം. അന്നദാനത്തിൽ പങ്കെടുത്തവർക്കും പുറത്ത് നിന്ന് ഐസ്ക്രീം വാങ്ങി കഴിച്ചവർക്കും ശാരീരിക ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇവര്‍ കളിയാട്ടത്തോടനുബന്ധിച്ചുള്ള അന്നദാനത്തില്‍ പങ്കെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വയറുവേദനയും, ഛര്‍ദിലും, അസ്വസ്ഥതയും അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് ഇവരെല്ലാം ചികിത്സ തേടിയത്. കൂടുതല്‍ പേര്‍ ചികിത്സ തേടി എത്തുന്ന സാഹചര്യത്തില്‍ ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും, നാല് ഡോക്ടര്‍മാരെ 24 മണിക്കൂറും ഡ്യൂടിക്കായി നിയോഗിച്ചതായും ഡിഎംഒ അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചികിത്സ തേടിയെത്തിയവരുടെ പ്രാഥമിക പരിശ...

New Child | 'എല്ലാവരും പറയുന്നത് ശരിയാണ്, ഇങ്ങനൊരു അനുഭവം മറ്റൊന്നിനും ഇല്ല, പാരന്റ്ഹുഡിന്റെ പുതിയൊരു സാഹസിക അധ്യായം ഇവിടെ തുടങ്ങുന്നു'; അച്ഛനായ സന്തോഷം പങ്കുവച്ച് സംവിധായകന്‍ ആറ്റ്ലി

Image
കൊച്ചി: (www.kvartha.com) അച്ഛനായ സന്തോഷം ആരാധകരുമായി പങ്കുവച്ച് സംവിധായകന്‍ ആറ്റ്ലി. ആറ്റ്ലിക്കും ഭാര്യ പ്രിയയ്ക്കും ആണ്‍കുഞ്ഞാണ് പിറന്നത്. താനൊരു കുട്ടിയുടെ പിതാവായെന്ന് ചൊവ്വാഴ്ചയാണ് ആറ്റ്ലി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ സന്തോഷവാര്‍ത്ത അറിയിച്ചത്.  ആറ്റ്ലിയും പ്രിയയും കുഞ്ഞ് ഷൂസും പിടിച്ച് കിടക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 'എല്ലാവരും പറയുന്നത് ശരിയാണ്. ഇങ്ങനൊരു അനുഭവം മറ്റൊന്നിനും ഇല്ല. ഞങ്ങളുടെ ആണ്‍കുട്ടി വന്നിരിക്കുന്നു. പാരന്റ്ഹുഡിന്റെ പുതിയൊരു സാഹസിക അധ്യായം ഇവിടെ തുടങ്ങുന്നു'- ഇന്‍സ്റ്റയില്‍ ആറ്റ്ലി കുറിച്ചു. പോസ്റ്റിട്ടതിന് പിന്നാലെ അനുമോദനവുമായി തമിഴ് താരങ്ങള്‍ രംഗത്തെത്തി. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ എന്നിങ്ങനെ വന്‍ താരനിര തന്നെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. View this post on Instagram A post shared by Priya Mohan (@priyaatlee) Keywords:  News,Kerala,State,Kochi,Director,Entertainment,Lifestyle & Fashion,Child,New Born ...

Arrested | 'യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി'; 20കാരന്‍ അറസ്റ്റില്‍

Image
കണ്ണൂര്‍: (www.kasargodvartha.com) യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ 20കാരന്‍ അറസ്റ്റില്‍. കെ ഹരീഷിനെയാണ് (20) പേരാവൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം എ ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11-നായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ നഗ്‌ന വീഡിയോ കൈവശമുണ്ടെന്നും അത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് പ്രതിയെ പിടികൂടുകയും ചെയ്തു. അതേസമയം കസ്റ്റഡിയിലെടുത്ത ശേഷം ജില്ലാ ആശുപത്രിയില്‍ കോവിഡ് ടെസ്റ്റിന് എത്തിച്ച പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പിടികൂടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി. Keywords:  Kannur, News, Kerala, Top-Headlines, arrest, Arrested, Police, Crime, custody, Kannur: Man arrested for threatening. Powered by Info News For You

Strike | റോഡിന്റെ ശോചനീയാവസ്ഥയടക്കം വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കണം; തിരൂരില്‍ ബസുകള്‍ പണിമുടക്കിലേക്ക്

Image
മലപ്പുറം: (www.kvartha.com) തിരൂരില്‍ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു. റോഡിന്റെ ശോചനീയാവസ്ഥയടക്കം വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. തിരൂര്‍ താലൂക് ബസ് തൊഴിലാളി യൂണിയനാണ് സമരം നടത്തുന്നത്.  ഗതാഗതയോഗ്യമല്ലാത്ത തിരൂരിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യമൊരുക്കുക, മോടോര്‍ വെഹികിള്‍ ഉദ്യോഗസ്ഥര്‍ തൊഴിലാളികളോട് കാണിക്കുന്ന മോശം സമീപനത്തില്‍ മാറ്റം വരുത്തുക, തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലങ്കില്‍ മാര്‍ച് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. നിലവില്‍ ഏറ്റവും കൂടുതല്‍ ബസുകളെ ആശ്രയിക്കുന്ന ഇടമാണ് തിരൂര്‍ നഗരവും അനുബന്ധ മേഖലയും. ഈ റൂടുകളില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നന്നേ കുറവാണ്.  Keywords:  News,Kerala,State,Malappuram,bus,Strike,Top-Headlines,Latest-News,Business,Finance,Motorvechicle,Transport,KSRTC, Malappuram: Private bus strike at Tirur Powered by Info News ...

Arrested | റെയില്‍വെ ജീവനക്കാരന്റെ ബൈക് മോഷ്ടിച്ചെന്ന കേസ്; 3 പേര്‍ പിടിയില്‍

Image
കോഴിക്കോട്: (www.kvartha.com) പാലക്കാട് സ്വദേശിയായ റെയില്‍വെ ജീവനക്കാരന്‍ വിജുവിന്റെ ബൈക് മോഷ്ടിച്ചെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. നിജുല്‍ രാജ് എം കെ (20), അക്ബര്‍ സിദിഖ് ബി (22), ഗോകുല്‍ദാസ് (20) എന്നിവരെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോഴിക്കോട് വച്ച് പിടികൂടിയത്. ഇവരുടെ പേരില്‍ വാഹന മോഷണം ഉള്‍പെടെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പറയുന്നത്: പാലക്കാട് സ്വദേശിയായ വിജുവിന്റെ പള്‍സര്‍ 220 മോടോര്‍ സൈക്ള്‍ പാലക്കാട് റെയില്‍വെ ജോലിക്കാര്‍ വാഹനങ്ങള്‍ നിര്‍ത്തുന്ന പാര്‍കിംഗ് ഗ്രൗന്‍ഡില്‍ നിന്നും ജനുവരി 11-ാം തീയതി അര്‍ധരാത്രിയാണ് മോഷണം പോയത്. അര്‍ധരാത്രിയില്‍ നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചുള്ള വാഹന പരിശോധനയ്ക്കിടെ സംശയകരമായ രീതിയില്‍ ഓടിച്ച് വന്ന മോടോര്‍ സൈക്ള്‍ പൊലീസ് നിര്‍ത്താന്‍ കൈ കാട്ടിയപ്പോള്‍ പ്രതികള്‍ വാഹനം ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് ഉപേക്ഷിച്ച വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച സമയം കണ്ണൂര്‍ സ്വദേശിയായ ഒരാളുടെ വണ്ടിയുടെ തെറ്റായ നമ്പര്‍ ആയിരുന്നു വാഹനത്തിന്റെ നമ്പര്‍ പ്ലെയിറ്റില്‍ പതിച്ച...

Electricity | സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തില്‍; മെയ് 31 വരെ വര്‍ധനവ് തുടരും

Image
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് വൈദ്യുതി നിരക്കിലുള്ള വര്‍ധന ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍. യൂനിറ്റിന് ഒമ്പത് പൈസയാണ് കൂടുന്നത്. മെയ് 31 വരെ വര്‍ധനവ് തുടരും. അതേസമയം 40 യൂനിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല.  കഴിഞ്ഞ വര്‍ഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്. 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമീഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂനിറ്റിന് പൊതുവായി വര്‍ധിപ്പിച്ചിരുന്നു.  Keywords: Thiruvananthapuram, news, Kerala, Top-Headlines, Business, Electricity, Kerala: Electricity rates increased. Powered by Info News For You

Arrested | മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തില്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയതായി പരാതി; ഇറ്റാലിയന്‍ പൗര അറസ്റ്റില്‍

Image
മുംബൈ: (www.kvartha.com) വിസ്താര എയര്‍ലൈന്‍സില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ ഇറ്റാലിയന്‍ പൗര അറസ്റ്റില്‍. ഇറ്റലിയില്‍ നിന്നുള്ള പാവോള പെറൂച്ചിയോ എന്ന സ്ത്രീയാണ് മോശം പെരുമാറ്റത്തെ തുടര്‍ന്ന് അറസ്റ്റിലായത്. ഇവരെ പിന്നീട് പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു.  അബൂദബിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് മറ്റു യാത്രക്കാരെ ഞെട്ടിപ്പിച്ച അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. സ്റ്റാന്‍ഡാര്‍ഡ് ഓപറേറ്റിംഗ് നടപടിക്രമമനുസരിച്ച് സംഭവം ഉന്നതാധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് വിസ്താര എയര്‍ലൈന്‍ വക്താവ് അറിയിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയെയും അന്തസിനെയും ഇല്ലാതാക്കുന്ന സംഭവങ്ങള്‍ക്കെതിരെ എയര്‍ലൈന്‍ കടുത്ത നടപടികള്‍ സ്വീകരിക്കമെന്നും എയര്‍ലൈന്‍ വക്താവ് പ്രതികരിച്ചു. ഇകണോമി ടികറ്റ് കൈവശമുണ്ടായിരുന്ന യുവതി തനിക്ക് ബിസിനസ് ക്ലാസ് വേണമെന്ന് നിര്‍ബന്ധം പിടിച്ചുവെന്നും തുടര്‍ന്ന് ഇതിന്റെ പേരില്‍ പ്രശ്നമുണ്ടാക്കുകയും വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളെയും ആക്രമിക്കുകയും ചെയ്തുവെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു.  ഇതിനിടെ ക്ഷോഭം അടക്കാനാകാതെ യുവതി തന്റെ വസ്...

Found Dead | പുത്തരിക്കണ്ടം മൈതാനത്ത് യുവാവ് മരിച്ച നിലയില്‍

Image
തിരുവനന്തപുരം: (www.kvartha.com) പുത്തരിക്കണ്ടം മൈതാനത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കരിമഠം സ്വദേശി അല്‍ഫീര്‍ (40) ആണ് മരിച്ചത്. മരിച്ച അല്‍ഫീര്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ജില്ലാ ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. Keywords:  News,Kerala,State,Thiruvananthapuram,Found Dead,Death,Local-News,Case,Police,Dead Body,hospital,Accused, Thiruvananthapuram: Man Found Dead In Putharikandam Maithanam Powered by Info News For You

Shot Dead | ഡെല്‍ഹിയില്‍ ജോലി കഴിഞ്ഞ് രാത്രി മടങ്ങിയ 32 കാരി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

Image
ന്യൂഡെല്‍ഹി: (www.kvartha.com) ജോലി കഴിഞ്ഞ് രാത്രി മടങ്ങിയ യുവതി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ 32 കാരിയായ ജ്യോതി ആണ് മരിച്ചത്. പശ്ചിമ വിഹാറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.  കഴിഞ്ഞ ഒരു മാസമായി ഉദ്യോഗ് നഗര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു കംപനിയില്‍ ജോലി ചെയ്യുകയായിരുന്നു ജ്യോതി. ജോലി കഴിഞ്ഞ് രാത്രി 7:30 ഓടെ ഓഫിസില്‍ നിന്ന് സ്‌കൂടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജ്യോതിയെ അക്രമികള്‍ റോഡില്‍ വച്ച് വളഞ്ഞിട്ട് വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം.  സംഭവത്തിന് പിന്നാലെ അക്രമികള്‍ ജ്യോതിയുടെ സ്‌കൂടറുമായി കടന്നുകളഞ്ഞു. വഴിയാത്രക്കാര്‍ ഉടന്‍ തന്നെ ജ്യോതിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡിസിപി ഹരേന്ദ്ര സിങ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവികള്‍ ദൃശ്യങ്ങള്‍ ഉള്‍പെടെ പരിശോധിച്ച് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. A 32-year-old married woman named Jyoti was shot dead by an unidentified miscreant in the middle of the road in Delhi's Paschim Vihar area on Monday wh...

Hareesh Peradi | 'നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്‍ഡ്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്'; രാഹുല്‍ ഗാന്ധിക്ക് ആശംസകളുമായി നടന്‍ ഹരീഷ് പേരടി

Image
കൊച്ചി: (www.kasargodvartha.com) കുറേ നാളുകള്‍ നീണ്ടുനിന്ന ഭാരത് ജോഡോ പദയാത്രയ്ക്ക് കഴിഞ്ഞ ദിവസം സമാപനം കുറിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയ്ക്ക് പ്രശംസയുമായി നടന്‍ ഹരീഷ് പേരടി. ഇന്‍ഡ്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുല്‍ ജി നിങ്ങളെ ഇന്‍ഡ്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുകില്‍ കുറിച്ചു. ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഇന്‍ഡ്യയുടെ ആത്മാവ് അറിഞ്ഞ രീതിയില്‍ നിങ്ങള്‍ ഏറെ നവികരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്റെ ഓര്‍മകള്‍ തളം കെട്ടിയ ഈ ജനുവരി 30തിന്റെ രാഷ്ട്രിയ സത്യമെന്ന് ഹരീഷ് പേരടി പറഞ്ഞു. നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ രാഹുല്‍ ?ഗാന്ധിയെ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: 'ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുല്‍ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രിയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നത്...ഈ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയില്‍ നിങ്ങള്‍ ഏറെ നവികരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത...

Gold Price | സംസ്ഥാനത്ത് 2 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

Image
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5250 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42000 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 4340 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 34720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ചൊവ്വാഴ്ചയും വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 74 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5265 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42120 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4350 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 34800 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. Keywords:  News,Kerala,State,Top-Headlines,Latest-News,Trend...

Drowned | ഷേളയാര്‍ ഡാമില്‍ യുവതിയും മകനും മുങ്ങിമരിച്ച നിലയില്‍

Image
തൃശൂര്‍: (www.kvartha.com) ഷേളയാര്‍ ഡാമില്‍ യുവതിയെയും മകനെയും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശിവയുടെ ഭാര്യ ശെല്‍വി (39) മകന്‍ സതീഷ് കുമാര്‍ (ആറ്) എന്നിവരാണ് മരിച്ചത്. ശെല്‍വി തുണി അലക്കികൊണ്ടിരിക്കുമ്പോള്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മകന്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശെല്‍വി ഒഴുക്കില്‍പെട്ടതെന്നാണ് വിവരം. ഇവരെ കാണാതെ പുഴയില്‍ വന്ന് ബന്ധുക്കള്‍ നോക്കിയപ്പോഴാണ് ഒഴുക്കില്‍പെട്ട വിവരം അറിയുന്നത്. നാട്ടുകാര്‍ തിരച്ചില്‍ നടത്തി വെള്ളത്തില്‍ മുങ്ങിയ രണ്ട് പേരെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷോളയാര്‍ ഡാം പൊലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ടം ചെയ്യാനായി തമിഴ്‌നാട് വാല്‍പ്പാറ സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി. Keywords:  Thrissur, News, Kerala, Found Dead, Death, Police, Hospital, Thrissur: Woman and son found dead in river. Powered by Info News For You

Accident | കുവൈതില്‍ റോഡപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവതി മരിച്ചു

Image
കുവൈത് സിറ്റി: (www.kasargodvartha.com) കുവൈതില്‍ റോഡപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവതി മരിച്ചു. ലുലു എക്‌സ്‌ചേഞ്ച് സെന്റര്‍ കസ്റ്റമര്‍ കെയര്‍ മാനേജര്‍ അനു ഏബല്‍ (34) ആണ് മരിച്ചത്. ശനിയാഴ്ച ബസ് കയറാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അതിവേഗത്തില്‍ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്. ഫര്‍വാനിയ ദജീജിലുള്ള ലുലു സെന്ററിലെ ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ അനു ഫര്‍വാനിയ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. കൊട്ടാരക്കര കിഴക്കേതെരുവ് തളിക്കാംവിള വീട്ടില്‍ കെ അലക്‌സ് കുട്ടിയുടെയും ജോളിക്കുട്ടി അലക്‌സിന്റെയും മകളാണ്. ഭര്‍ത്താവ്: ഏബല്‍ രാജന്‍. മകന്‍: ഹാരോണ്‍ ഏബല്‍. സഹോദരി: അഞ്ജു ബിജു കുവൈതില്‍ നഴ്‌സാണ്. Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Injured, Woman, Kuwait: Woman died in road accident. Powered by Info News For You

Accidental Death | നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ കാറിടിച്ച് 4 വയസുകാരി മരിച്ചു; മാതാപിതാക്കള്‍ക്ക് പരുക്ക്

Image
സുല്‍ത്താന്‍ ബത്തേരി: (www.kvartha.com)  നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ കാറിടിച്ച് നാലു വയസുകാരി മരിച്ചു, മാതാപിതാക്കള്‍ക്ക് പരുക്ക്. കോഴിക്കോട് - കൊല്ലഗല്‍ ദേശീയപാതയില്‍ കൊളഗപ്പാറയില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. മലപ്പുറം അരീക്കോട് കമലാലയം റെജി - ശ്രുതി ദമ്പതികളുടെ മകള്‍ അനിഖ (4) ആണ് മരിച്ചത്. നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ കുടുംബം സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അനിഖയെ ഉടന്‍തന്നെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു. പരുക്കേറ്റ മാതാപിതാക്കള്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ചീരാലിലെ വിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനായ റെജി അരീക്കോട് നിന്ന് ചീരാലിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. Keywords: 4 Year old girl died in road accident, News, Local News, Accidental Death, Injured, Parents, Hospital, Treatment, Kerala. Powered by Info News For You

Accident | നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ കയറി വൈദ്യുതി തൂണിൽ ഇടിച്ച് യുവാവ് ദാരുണമായി മരിച്ചു; ഒരാൾക്ക് ഗുരുതരം; 2 യുവതികൾക്ക് പരുക്ക്

Image
മഞ്ചേശ്വരം: (www.kasargodvartha.com) ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ കയറി വൈദ്യുതി തൂണിൽ ഇടിച്ച് യുവാവ് ദാരുണമായി മരിച്ചു. രണ്ട് സ്ത്രീകളടക്കം മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഉദ്യാവർ കുഞ്ചത്തൂർ സ്വദേശി സഈദ് കെ അബ്ദുല്ലയുടെ മകൻ അബ്ദുൽ രിഫാഈ (24) ആണ് മരിച്ചത്. ഉപ്പള ഹിദായത് നഗറിലെ ബശാർ അഹ്‌മദിനാണ് (22) ഗുരുതരമായി പരുക്കേറ്റത്. കണ്ണൂർ സ്വദേശികളായ ഫാത്വിമ, രേവതി എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാല് പേരും സുഹൃത്തുക്കളാണ്. കർണാടക തലപ്പാടിക്കടുത്ത കൊല്യയിലെ അഡ്കയ്ക്ക് സമീപമായിരുന്നു ഞായറാഴ്ച രാത്രിയോടെ അപകടം സംഭവിച്ചത്. കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ കയറുകയും തുടർന്ന് വൈദ്യുതി തൂണിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പ്രദേശവാസികൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ബശാർ അഹ്‌മദിനെ ദേർലക്കട്ടെ കെഎസ് ഹെഗ്‌ഡെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മറ്റ് രണ്ടുപേർ മംഗ്ളൂറിലെ വിവിധ ആഷപത്രികളിൽ ചികിത്സയിലാണ്. പരുക്കേറ്റ ഫാ...

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 42120 രൂപ

Image
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5265 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42120 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4350 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 34800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.  ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5265 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42120 രൂപയിലുമാണ് ശനിയാഴ്ചയും ഞായറാഴ്ചയും വ്യാപാരം നടന്നത്.  ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 4350 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കൂടി 34800 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും വ്യാപാരം നടന്നത്. അതേസമയം, ശനിയാഴ്ചയും ഞായറാഴ്ചയും തുടര്‍ന്ന വെള്ളി വിലയില്‍ തിങ്കളാഴ്ചയും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 74 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 ര...

Postmortem Report | ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ ഭര്‍ത്താവ് കൊലപാതകത്തിന് കസ്റ്റഡിയിലായ സംഭവം; കൊന്നശേഷം മൃതദേഹത്തില്‍ ലൈംഗികവേഴ്ച നടത്തിയതായി പോസ്റ്റുമോര്‍ടം റിപോര്‍ട്

Image
കൊച്ചി: (www.kvartha.com) കാലടി കാഞ്ഞൂരില്‍ ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ ഭര്‍ത്താവ് കൊലപാതകത്തിന് കസ്റ്റഡിയിലായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 35 വയസുള്ള തമിഴ്‌നാട്ടുകാരി രത്‌നാവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് കുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രത്‌നവല്ലിയുടെ കൊലപാതകം നടത്തിയ ഭര്‍ത്താവ് മഹേഷ്‌കുമാര്‍ കൊലയ്ക്ക് ശേഷം മൃതദേഹത്തില്‍ ലൈംഗികവേഴ്ച നടത്തിയതായി പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ പറയുന്നു. ശ്വാസം മുട്ടിച്ചാണ് രത്‌നവല്ലിയെ കൊലപ്പെടുത്തിയതെന്നും റിപോര്‍ടില്‍ പറയുന്നു.  കൃത്യത്തിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുകേഷ് ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഇയാളുടെ പരവേശം കണ്ട് സംശയം തോന്നിയ പൊലീസ് മുകേഷിനെ കൂടുതല്‍ ചോദ്യം ചെയ്തു. തുടര്‍ന്നാണ് കൊലപാതകവിവരം പുറത്ത് വരുന്നത്. മുത്തു എന്ന വ്യക്തിയുമായി അടുപ്പത്തിലായ രത്‌നവല്ലി, ദാമ്പത്യജീവിതം തുടരാന്‍ താല്‍പര്യമില്ലെന്ന് പലതവണയായി മഹേഷിനെ അറിയിച്ചിരുന്നു. എന്നാല്‍ കുടുംബക്കാര്‍ ഇടപെട്ട് പ്...

Inauguration | കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ഫ്ളോടിംഗ് ബ്രിഡ്ജ്, ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്; ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 5 മണിക്ക്

Image
കണ്ണൂര്‍: (www.kvartha.com)  കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ഫ്ളോടിംഗ് ബ്രിഡ്ജ്, ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച് മുഴപ്പിലങ്ങാട് ഉദ്ഘാടത്തിനായി ഒരുങ്ങി. ഫ്‌ളോടിങ് ബ്രിഡ്ജിന്റെ ഉദ് ഘാടനം ജനുവരി 29ന് വൈകുന്നേരം അഞ്ചുമണിക്ക് പൊതുമരാമത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയാവും. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്താണ് ടൂറിസം വകുപ്പിന് കീഴില്‍ ഫ്ളോടിങ് ബ്രിഡ്ജ് അഥവാ പൊങ്ങി ഒഴുകുന്ന പാലത്തിലൂടെയുള്ള സവാരിക്ക് മുഴുപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീചില്‍ തുടക്കം കുറിക്കുന്നത്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീചില്‍ കടലിലേക്ക് 100 മീറ്ററോളം കാല്‍നടയായി സവാരി ചെയ്യാന്‍ ഉതകുന്ന രീതിയില്‍ പാലം ഒരുക്കിയത് തൂവല്‍ തീരം അമ്യൂസ് മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ്. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറുവരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ബോടുകളും ലൈഫ് ജാകറ്റുകളും കൂടാതെ ലൈഫ് ഗാര്‍ഡ്, മീന്‍പ...

Man Died | 'കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ കയര്‍ പൊട്ടി വീണു'; ഗൃഹനാഥന്‍ മുങ്ങിമരിച്ചു

Image
കണ്ണൂര്‍: (www.kasargodvartha.com) ഗൃഹനാഥന്‍ കിണറ്റില്‍ മുങ്ങിമരിച്ചു. ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) ആണ് മരിച്ചത്. കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ 7.30 മണിയോടെയായിരുന്നു സംഭവം. വീട്ടുകിണറ്റില്‍ വീണ പൂച്ചയെ കയറില്‍ കെട്ടി കരയ്ക്ക് എത്തിച്ച് തിരിച്ച് കയറുന്നതിനിടെ കയര്‍ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഷാജിയെ പുറത്തെടുത്ത് പേരാവൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. Keywords:  Kannur, News, Kerala, Top-Headlines, Drown, Death, Police, Kannur: Man drowned in well. Powered by Info News For You

CRPF Recruitment | പ്ലസ് ടു പാസായവര്‍ക്ക് സിആര്‍പിഎഫില്‍ ജോലിക്ക് അവസരം; ശമ്പളം 81,000 വരെ; അറിയേണ്ടതെല്ലാം

Image
ന്യൂഡെല്‍ഹി: (www.kvartha.com) സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (CRPF) ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍), എഎസ്‌ഐ (സ്റ്റെനോഗ്രാഫര്‍) തസ്തികകളിലെ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി 31ന് അവസാനിക്കും. എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി എത്രയും പെട്ടെന്ന് അപേക്ഷിക്കാം.                ഒഴിവ് വിശദാംശങ്ങള്‍ എഎസ്‌ഐ (സ്റ്റെനോഗ്രാഫര്‍) - 143 ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) - 1315 അപേക്ഷ ഫീസ് അപേക്ഷ ഫീസ് 100 രൂപയാണ്. എസ്സി/എസ്ടി/സ്ത്രീകള്‍/ഇഎസ്എം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. പേയ്മെന്റ് മോഡ്: യുപിഐ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി. പ്രധാനപ്പെട്ട തീയതികള്‍ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ജനുവരി 31 കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ഇഷ്യൂ: ഫെബ്രുവരി 15 പ്രായപരിധി (31-01-2023 പ്രകാരം) കുറഞ്ഞ പ്രായം: 18 വയസ് പരമാവധി പ്രായം: 28 വയസ് അപേക്ഷകന്‍ 01-02-1995 ന് മുമ്പോ 03-01-2005 ന് ശേഷമോ ജനിച്ചവരാകരുത്. ചട്ടപ്രകാരമുള്...

Aadhaar | ആധാര്‍ കാര്‍ഡില്‍ വിലാസം, ഫോട്ടോ, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ മാറ്റാന്‍ എന്താണ് ചെയ്യേണ്ടത്? അറിയാം

Image
ന്യൂഡെല്‍ഹി: (www.kvartha.com) ആധാര്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയതിനാല്‍ ഏറ്റവും പുതിയ വിവരങ്ങള്‍ അതില്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പുതിയ വിലാസത്തിലേക്ക് സ്ഥലം മാറിപ്പോയവരോ മൊബൈല്‍ നമ്പര്‍ മാറ്റിയവരോ ആയ നിരവധി പേരുണ്ട്. ചിലര്‍ അവരുടെ ഫോട്ടോ അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടാവാം, മറ്റുചിലര്‍ തിരുത്തലുകള്‍ക്കായി തിരയുന്നുണ്ടാകാം. അതിനാല്‍, ആധാര്‍ കാര്‍ഡിലെ വിലാസം, ഫോട്ടോ, മൊബൈല്‍ നമ്പര്‍, മറ്റേതെങ്കിലും വിശദാംശങ്ങള്‍ മാറ്റാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാം.                  ആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം? വിലാസം മാറ്റുന്നതിന് എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിക്കേണ്ടതില്ല. വോട്ടര്‍ ഐഡി, ഗ്യാസ്, ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്‍, പാസ്പോര്‍ട്ട് അല്ലെങ്കില്‍ യുഐഡിഎഐയുടെ വെബ്സൈറ്റില്‍ ലിസ്റ്റുചെയ്തിരിക്കുന്ന മറ്റേതെങ്കിലും രേഖ തെളിവായി ഉപയോഗിച്ച് മാറ്റാം. * *യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ uidai(dot)gov(dot)in സന്ദര്‍ശിക്കുക. * My Aadhaar വിഭാഗത്തിലേക്ക് പോവുക . * 'Update Dem...

Accident | ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ കാറിടിച്ച് യുവതിക്കും മകനും പരുക്ക്

Image
തൃശൂര്‍: (www.kasargodvartha.com) ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ കാറിടിച്ച് യുവതിക്കും മകനും പരുക്കേറ്റു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി പ്രിന്‍സി, ഇവരുടെ മകന്‍ അഭിറാം (5) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പ്രിന്‍സി തന്റെ അമ്മയ്ക്കും മകനുമൊപ്പം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മമ്മിയൂര്‍ ക്ഷേത്രത്തിലേക്ക് നടന്ന് പോകവെയാണ് അപകടം.  ശനിയാഴ്ച രാവിലെ 11.30 മണിയോടെ കൈരളി ജൻക്ഷനിലാണ് അപകടമുണ്ടായത്. ബെംഗ്‌ളൂറില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയവരുടെ കാറാണ് ഇവരെ ഇടിച്ചിട്ടത്. ഈ കാറില്‍ തന്നെ പരുക്കേറ്റവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇരുവരും ആശുപത്രി വിട്ടതായാണ് വിവരം.  Keywords:  Thrissur, news, Kerala, Injured, Accident, Car, Thrissur: Woman and child injured in car accident. Powered by Info News For You

Clash | കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം: ആര്‍എസ്എസ് നേതാവിന്റെ വീട് തകര്‍ത്തതായി പരാതി

Image
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. ശനിയാഴ്ച രാത്രി 9.45 മണിയോടെ ആര്‍എസ്എസ് നേതാവ് രാജീവിന്റെ പൂക്കോം പൂമരച്ചോട്ടിലെ വീട് തകര്‍ത്തതായി പരാതി. വീട്ടിലെ എല്ലാ ജനലുകളും മറ്റു ഗൃഹോപകരണങ്ങളും തകര്‍ന്നതായും മെയിന്‍ സ്വിച് ഉള്‍പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ പാടെ നശിപ്പിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. സംഘടിതരായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് ബിജെപി-ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു.  പാനൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. പാനൂരിനടുത്തെ പന്ന്യന്നൂരില്‍ നേരത്തെ ആര്‍എസ്എസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ക്ഷേത്രോത്സവത്തിനിടെ ബോര്‍ഡ് വയ്ക്കുന്നതിനെ ചൊല്ലി സംഘര്‍ഷമുണ്ടായെന്ന റിപോര്‍ട് പുറത്തുവന്നിരുന്നു. ആര്‍എസ്എസ് നേതാവ് അനീഷ് ഉള്‍പെടെ അഞ്ച് പേര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സന്ദീപിനും പരുക്കേറ്റിരുന്നു.  ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാശിമിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാരകമായി അക്രമിച്ച് പരുക്കേല്‍പിച്ചിരുന്നതിന്റെ തുടര്‍ചയാണ് അക്രമമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. പ...

Gold Price | സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 120 കൂടി

Image
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5265 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42120 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്.  ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 4350 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കൂടി 34800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ശനിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 74 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.  വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 22 കാരറ്റിന് 480 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5250 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42000 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.  വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 55 രൂപ കുറഞ്ഞ് 4340 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തി...

Governor | സംസ്ഥാന സര്‍കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Image
തിരുവനന്തപുരം: (www.kvartha.com)  സംസ്ഥാന സര്‍കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളില്‍ അടക്കം പല മേഖലകളിലും സര്‍കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട കാര്യമാണ്. നിയമസഭയ്ക്ക് ഇക്കാര്യത്തില്‍ തനിച്ച് തീരുമാനം എടുക്കാനാകില്ലെന്നും വിമര്‍ശനം ഉന്നയിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളില്‍ മാത്രമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം റിപബ്ലിക്ക് ദിനത്തില്‍ പിണറായി വിജയന്‍ സര്‍കാരിനെ പ്രശംസിച്ചായിരുന്നു ഗവര്‍ണറുടെ പ്രസംഗം. സാമൂഹിക സുരക്ഷയില്‍ കേരളം മികച്ച മാതൃകയായി. ലോകത്തിന് തന്നെ പ്രചോദനമായി. സംസ്ഥാന സര്‍കാരിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വ്യവസായ വളര്‍ചയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ നിന്ന് കേരളം പ്രചോദനമുള്‍ക്കൊണ്ടു എന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. കേരള സ്റ്റാര്‍ടപ് മിഷന്‍ മികച്ച നേട്ടം ഉണ്ടാക്കി. ലൈഫ് പദ്ധതിയേയും ഗവര്‍ണര്‍ പുകഴ്ത്തി. എല്ലാവര്‍ക്കും പാര്...

Arrested | യുവാവിനെ തട്ടിക്കൊണ്ടുപോയി ലഹരി നല്‍കി മര്‍ദിച്ചെന്ന കേസ്; 4 പേര്‍ കൂടി അറസ്റ്റില്‍

Image
ചങ്ങരംകുളം: (www.kasargodvartha.com) യുവാവിനെ തട്ടിക്കൊണ്ടുപോയി ലഹരി നല്‍കി മര്‍ദിച്ചെന്ന കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. യാദവ് (22), കിരണ്‍ (21), അനൂപ് (22), തുഫൈല്‍ (23) എന്നിവരെയാണ് ചങ്ങരംകുളം സിഐ ബശീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ടുപേര്‍ നേരത്തേ പിടിയിലായിരുന്നു. ഡിസംബര്‍ 24നായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കോലളമ്പ് സ്വദേശി അസീസിനെയാണ് (23) വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി രാവും പകലും ക്രൂരമായി മര്‍ദിച്ചത്. പണവും യുഎഇ ഐഡി അടക്കമുള്ള രേഖകളും മൊബൈലും കവര്‍ന്ന സംഘം നഗ്‌നനാക്കി വിഡിയോ ചിത്രീകരിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. അവധിക്ക് നാട്ടില്‍ വന്ന ഫര്‍ഹല്‍ അസീസിന് മര്‍ദനത്തെത്തുടര്‍ന്ന് ശരീരമാസകലം ക്ഷതമേല്‍ക്കുകയും കൈയില്‍ മൂന്നിടങ്ങളില്‍ എല്ല് പൊട്ടുകയും ചെയ്തിരുന്നു. ശരീരത്തിന്റെ പല സ്ഥലത്തും ബ്ലേഡുപയോഗിച്ച് മുറിവേല്‍പിക്കുകയും ചെയ്തു. കേസില്‍ രണ്ടുപേര്‍ നേരത്തേ പിടിയിലായിരുന്നു. പിടിയിലായവര്‍ ലഹരി ഉപഭോക്താക്കളും നിരവധി കേസുകളില്‍ പ്രതികളുമാണ്. Keywords: News, Kerala, Top-Headlines, Arrested, Police, Crime, case, A...

Viral Video | ചീറിപ്പായുന്ന ചരക്കുലോറിയിലെ സ്റ്റിയറിങ്ങില്‍ തോര്‍ത്ത് കെട്ടിവച്ചശേഷം പിന്നിലുള്ള സീറ്റില്‍ കിടന്ന് കൂളായി ചിരിച്ച് ഡ്രൈവര്‍; 'ചേട്ടാ, എന്റെ ജീവന്‍വച്ചാണ് നിങ്ങള്‍ കളിക്കുന്നതെ'ന്ന് വീഡിയോ എടുക്കുന്നയാള്‍; പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശനം; ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി കേരള പൊലീസ്; സംഭവം ഇങ്ങനെ

Image
തിരുവനന്തപുരം: (www.kvartha.com) വൈറലായി സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ഡ്രൈവിംഗ് വീഡിയോയുടെ സത്യാവസ്ഥ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കേരള പൊലീസ്. നിരത്തിലൂടെ പോകുന്ന മറ്റു വാഹനങ്ങള്‍ക്കൊപ്പം ചീറിപ്പായുന്ന ചരക്കുലോറിയിലെ സ്റ്റിയറിങ്ങില്‍ തോര്‍ത്ത് കെട്ടിവച്ചശേഷം പിന്നിലുള്ള സീറ്റില്‍ കിടന്ന് ഒരു കൂസലുമില്ലാതെ ചിരിക്കുന്ന ഡ്രൈവറുടെ വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.  ഈ സമയം അപ്പുറത്ത് നിന്ന് വീഡിയോ എടുക്കുന്നയാള്‍ 'ചേട്ടാ, എന്റെ ജീവന്‍വച്ചാണ് നിങ്ങള്‍ കളിക്കുന്നതെ'ന്ന് പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോയ്ക്കെതിരെ പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഡ്രൈവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ വീഡിയോയുടെ വാസ്തവം എന്താണെന്ന് കേരള പൊലീസ് പുറത്തുവിട്ടിരിക്കുകയാണ്.  ചരക്കുലോറികള്‍ ട്രെയിന്‍ മാര്‍ഗം കൊണ്ടുപോകുന്ന റോറോ സര്‍വീസില്‍ ഉള്‍പെട്ട ലോറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ കാണു...

Saved Lives | താമരശ്ശേരി ചുരത്തിന്റെ ഏറ്റവും മുകളില്‍വച്ച് ബസിന്റെ ബ്രേക് നഷ്ടമായി; മനസാന്നിധ്യം കൈവിടാതെ 36 ജീവന്‍ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

Image
കോഴിക്കോട്: (www.kvartha.com) 36 യാത്രക്കാരുമായി ബെംഗ്‌ളൂറില്‍നിന്ന് കോഴിക്കോട്ടേക്ക് വന്ന കെഎസ്ആര്‍ടിസി സൂപര്‍ഡീലക്‌സ് ബസിന്റെ ബ്രേക് താമരശ്ശേരി ചുരത്തിന്റെ ഏറ്റവും മുകളില്‍വച്ച് നഷ്ടപ്പെട്ടു. ഒരു നിമിഷം പോലും പാഴാക്കാതെ മനസാന്നിധ്യത്തോടെ ബസ് നിയന്ത്രിച്ച് യാത്രക്കാരെ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയിരിക്കുകയാണ് ഡ്രൈവര്‍ സി ഫിറോസ്. കെഎസ്ആര്‍ടിസി കോഴിക്കോട് എന്ന ഫേസ്ബുക് പേജില്‍ കന്‍ഡക്ടര്‍ വിപിനെഴുതിയ കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. റിപബ്ലിക് ദിനത്തില്‍ രാത്രി 9.30ന് ബെംഗ്‌ളൂറില്‍നിന്ന് കോഴിക്കോട്ടേക്ക് വന്ന എടിസി 255 ഡീലക്‌സ് ബസിന്റെ ബ്രേകാണ് നഷ്ടപ്പെട്ടത്. 36 യാത്രക്കാരും കണ്ടക്ടര്‍ വിപിനും ഫിറോസുമടക്കം 38 പേര്‍ വണ്ടിയിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ 5.40നാണ് വയനാട് പിന്നിട്ട് ലക്കിടിയിലെ കവാടം കടന്ന് ചുരത്തിലേക്ക് പ്രവേശിച്ചത്. വ്യൂ പോയന്റിനു സമീപത്തെത്തിയപ്പോഴാണ് ബസിന്റെ എയര്‍സിസ്റ്റം തകരാറിലായതിനെ തുടര്‍ന്ന് ബ്രേക് നഷ്ടപ്പെട്ടതായി ഫിറോസ് തിരിച്ചറിഞ്ഞത്. മനസാന്നിധ്യം നഷ്ടപ്പെടാതെ ഡ്രൈവര്‍ ഫിറോസ് ബസ് നിയന്ത്രണത്തില്‍ കൊണ്ടുവന്ന് ഒതുക്കി നിര്‍ത്തുകയായിരുന്ന...

Racism | വംശീയ അധിക്ഷേപം: വിനീഷ്യസ് ജൂനിയറിന്റെ കോലം പാലത്തിന് മുകളില്‍ തൂക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം

Image
മഡ്രിഡ്: (www.kvartha.com) വ്യാഴാഴ്ച നടന്ന കോപ ഡെല്‍റെ സെമിയില്‍ അത്ലറ്റികോ മഡ്രിഡും റയല്‍ മഡ്രിഡും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി റയല്‍ മഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്റെ കോലം പാലത്തിന് മുകളില്‍ തൂക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വിനീഷ്യസ് ജൂനിയറിന്റെ ജേഴ്‌സി ധരിപ്പിച്ച കോലത്തിനൊപ്പം 'മഡ്രിഡ് റയലിനെ വെറുക്കുന്നു' എന്നെഴുതിയ ബാനറും തൂക്കിയിരുന്നു. ലാ ലിഗയില്‍ വീണ്ടും വംശീയ അധിക്ഷേപം ചര്‍ചയായതോടെ കോലം ഉയര്‍ത്തിയ സംഭവത്തെ സ്പാനിഷ് ലീഗും അത്‌ലറ്റികോ ടീമും റയലും അപലപിച്ചു. നേരത്തെ വിനീഷ്യസ് ജൂനിയറിന്റെ ഗോളാഘോഷത്തെ വംശീയമായി അത്‌ലറ്റികോ ആരാധകര്‍ അവഹേളിച്ചതും വന്‍ വിവാദമായിരുന്നു. വയ്യാഡോളിഡ് ആരാധകരും നേരത്തെ വിനീഷ്യസിനെതിരെ  രംഗത്തെത്തിയിരുന്നു. കളിക്കാര്‍ക്കുനേരെ ഉയരുന്ന വംശീയ അധിക്ഷേപങ്ങള്‍ തടയാന്‍ ലാ ലിഗ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിനീഷ്യസ് ജൂനിയര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. സ്പാനിഷ് ലീഗില്‍ റയല്‍ വല്ലഡോലിഡിനെതിരായ മത്സരശേഷം കാണികളില്‍ ഒരുവിഭാഗം വിനിഷ്യസിനെ വംശീയമായി അധിക്ഷേപിക്കുകയും വിനീഷ്യസിനു നേരെ കയ്യിലുള്ള സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്...

Controversy | റിപബ്ലിക് ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രവും; കാസർകോട് ഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക് പോസ്റ്റ്‌ വിവാദത്തിൽ; സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം; ഡിസൈനിങിലെ പിഴവെന്ന് വിശദീകരണം

Image
കാസർകോട്: (www.kasargodvartha.com) റിപബ്ലിക് ദിനത്തിന്റെ ഭാഗമായി കാസർകോട് ഡിസിസി പ്രസിഡന്റ് പികെ ഫൈസൽ ഫേസ്ബുകിൽ പങ്കുവച്ച പോസ്റ്ററിൽ വിഡി സവർക്കറുടെ ചിത്രവും ഉൾപെട്ടത് വലിയ വിവാദമായി. ബിആർ അംബേദ്കർ, ഭഗത് സിങ്, സുഭാഷ് ചന്ദ്ര ബോസ് എന്നിവർക്കൊപ്പമാണ് വിഡി സവര്‍ക്കറെയും ഉൾപെടുത്തിയിരുന്നത്‌. എന്നാൽ വിവാദമായതോടെ പോസ്റ്റ്‌ നീക്കം ചെയ്ത് ഡിസിസി പ്രസിഡന്റിന്റെ ചിത്രം മാത്രമുള്ള പുതിയ പോസ്റ്റർ പങ്കുവെച്ചു. റിപബ്ലിക് ദിനത്തിൽ രാവിലെ പങ്കുവെച്ച വിവാദ പോസ്റ്റർ രണ്ട് മണിക്കൂറോളം ഡിസിസി പ്രസിഡന്റിന്റെ പേജിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇടത് അനുഭാവികൾ അടക്കം ഇത് വലിയ തോതിൽ പ്രചരിച്ചതോടെയാണ് വിവാദം കത്തിപ്പടർന്നത്. അതേസമയം ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പിഴവെന്നാണ് ഡിസിസിയുടെ വിശദീകരണം. ബോധപൂർവം സംഭവിച്ചതല്ലെന്നും വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും അബദ്ധം മനസിലായ ഉടനെ പോസ്റ്റ് നീക്കിയെന്നും ഡിസിസി വൃത്തങ്ങൾ പറഞ്ഞു. വർത്തമാന സംഭവ വികാസങ്ങളുടെയും സിപിഎം കേന്ദ്രങ്ങളും അടക്കം ഇത് ഏറ്റെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലും വിവാദം വരും ദിവസങ്ങളിലും കത്തിപ്പടരുമെന്നാണ് കരുതുന്നത്. പോസ്റ്ററിനെതിരെ രൂക്ഷ വിമർശ...

Hackers | ഹാക്കർമാരെ ഹാക്ക് ചെയ്തു! ഏറ്റവും വലിയ സൈബർ ആക്രമണ സംഘങ്ങളിലൊന്നിനെ നുഴഞ്ഞുകയറി തകർത്തതായി അമേരിക്കൻ അന്വേഷണ ഏജൻസി

Image
വാഷിംഗ്ടൺ: (www.kvartha.com) ഏറ്റവും വലിയ ഹാക്കർ ഗ്രൂപ്പുകളിലൊന്നായ ഹൈവിന്റെ (Hive Ransomware) സെർവറുകൾ ഹാക്ക് ചെയ്ത് നശിപ്പിച്ചതായി അമേരിക്കയുടെ അന്വേഷണ ഏജൻസിയായ എഫ്ബിഐ വെളിപ്പെടുത്തി. 130 മില്യൺ ഡോളർ തട്ടിയെടുക്കുന്നതിൽ നിന്ന് 300-ലധികം പേരെ ഇതിലൂടെ രക്ഷിച്ചതായി എഫ്ബിഐ അവകാശപ്പെട്ടു. സൈബർ ഹാക്കർ സംഘമായ ഹൈവിന്റെ ശൃംഖലയിൽ സർക്കാർ നുഴഞ്ഞുകയറി നിരീക്ഷണത്തിലാക്കിയതായി യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലൻഡ്, ഡെപ്യൂട്ടി യുഎസ് അറ്റോർണി ജനറൽ ലിസ മോനെകോ, എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ എന്നിവർ പറഞ്ഞു. ഈ സൈബർ സംഘം ആരിൽ നിന്നും പണം തട്ടാൻ ശ്രമിക്കുമ്പോഴെല്ലാം, എഫ്ബിഐ ഇരയെ അറിയിക്കുമെന്നും അതിനാൽ അവർക്ക് സ്വയം സുരക്ഷിതരാവാമെന്നും എഫ്ബിഐ പറഞ്ഞു. ജർമ്മൻ ഫെഡറൽ ക്രിമിനൽ പൊലീസ് ഹൈവിന്റെ സെർവറുകളും പിടിച്ചെടുത്തിട്ടുണ്ട്. മുൻകാലങ്ങളിൽ, സെർവറുകൾ ഹാക്ക് ചെയ്ത് വിലപേശുന്ന പല സംഭവങ്ങളും ഹൈവിന്റെ പേരിൽ ഉണ്ടായിട്ടുണ്ട്. അമേരിക്കയിലെ മുൻനിര ഇന്ധന പൈപ്പ്​ലൈൻ ഓപ്പറേറ്ററായ കൊളോണിയൽ പൈപ്പ്​ലൈൻ കമ്പനിക്ക് നേരെയുണ്ടായ സൈബർ ആക്രമണവും അതിൽ പെടുന്നു. ഹാക്കർമാർ കമ്പനിയുടെ സെർവർ ഹാക്ക് ചെയ്യുകയും 2.3 മില്യൺ ഡോളർ ആവശ്യപ്പെടു...

Elephant Attack | ഇടുക്കി പന്നിയാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ റേഷന്‍ കട തകര്‍ന്നു

Image
പന്നിയാര്‍: (www.kvartha.com) ഇടുക്കി പന്നിയാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ റേഷന്‍ കട തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ചെ അഞ്ച് മണിയോടെ പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയിലായിരുന്നു സംഭവം. പുലര്‍ചെ രണ്ട് മണിവരെ കാട്ടാന റേഷന്‍ കടയുടെ പരിസരത്ത് ഉണ്ടായിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്റെ പ്രത്യേക സംഘത്തെ വിവരം അറിയിക്കുകയായിരുന്നുവെന്ന് കടയുടമ പറഞ്ഞു. ആനയെ കാണാത്തതിനെ തുടര്‍ന്ന് പെട്രോളിങ് നടത്തിയ സംഘം മൂന്നു മണിക്ക് തിരിച്ച് പോയി. രാവിലെ അഞ്ച് മണിക്ക് വീണ്ടും എത്തിയ കാട്ടാന റേഷന്‍ കട തകര്‍ത്തു. തുടര്‍ന്ന് കടയുടമയും നാട്ടുകാരും ചേര്‍ന്നാണ് ആനയെ തുരുത്തിയോടിച്ചതെന്ന് പൊലീസ് പറഞ്ഞു. Keywords:  News, Kerala, Idukki, Ration shop, Wild Elephants, Elephant attack, Elephant, Idukki: Wild elephant attack in Panniyar. Powered by Info News For You

Fire | കയറ്റം കയറുന്നതിനിടെ കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു

Image
കോട്ടയം: (www.kvartha.com) കയറ്റം കയറുന്നതിനിടെ കാറിന് തീപിടിച്ചു. ഇല്ലിക്കല്‍കല്ലിന് സമീപത്താണ് വിനോദസഞ്ചാരികളുടെ കാര്‍ കത്തിനശിച്ചത്. അഞ്ച് പേര്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്. ആര്‍ക്കും പരുക്കില്ല. കയറ്റം കയറുന്നതിനിടെ പെട്ടെന്ന് കാറില്‍ നിന്നും പുക ഉയരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുക വരുന്നത് കണ്ട യാത്രക്കാര്‍ കാറിന് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും തീ പടര്‍ന്നു. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു. Keywords:  Kottayam, News, Kerala, Car, Fire, Accident, Police, Kottayam: Car Catches fire. Powered by Info News For You

Student Died | യുഎസില്‍ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ

Image
വാഷിങ്ടന്‍: (www.kasargodvartha.com) യുഎസില്‍ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. സൗത് ലേക് യൂനിയനിലെ നോര്‍ത് ഈസ്റ്റേണ്‍ യൂനിവേഴ്സിറ്റി കാംപസ് വിദ്യാര്‍ഥിനിയായ ജാന്‍വി കന്‍ഡൂല (23) ആണ് മരിച്ചത്. വാഷിങ്ടനിലെ സിയാറ്റിലിലാണ് അപകടം നടന്നത്.  സിയാറ്റില്‍ ഡെക്സ്റ്റര്‍ അവന്യൂ നോര്‍തിനും തോമസ് സ്ട്രീറ്റിനും ഇടയില്‍വച്ച് ജാന്‍വി റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊലീസ് ഡിപാര്‍ട്‌മെന്റിന്റെ പട്രോളിങ് വാഹനം ജാന്‍വിയെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രഥമശുശ്രൂഷകള്‍ നല്‍കിയശേഷം ഉടന്‍ ഹാര്‍ബര്‍വ്യൂ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നു സിയാറ്റില്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.  ശരീരത്തിലേറ്റ ഒന്നിലധികം മാരക മുറിവുകളാണ് മരണകാരണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരിയായ ജാന്‍വി, ഡിസംബറിലാണ് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. Keywords: News, World, Top-Headlines, Accident, Police, Death, Student, US: Student died in road accident. Powered by Info News For You

BBC Series | 'മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ഇന്‍ഡ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദമായിരിക്കുന്ന പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കി യുഎസ്

Image
വാഷിങ്ടന്‍: (www.kvartha.com) ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ പരസ്യ പ്രതികരണവുമായി യുഎസ്. ഇന്‍ഡ്യ ഉള്‍പെടെ ലോകമെങ്ങും ആവിഷ്‌കാര സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഉയര്‍ത്തപ്പെടേണ്ട സമയമാണിതെന്നും മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുവെന്നും യുഎസ് പറഞ്ഞു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ഇന്‍ഡ്യയില്‍ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2002ല്‍ ഗുജറാത് മുഖ്യമന്ത്രിയായിരിക്കെ നടന്ന കലാപത്തെക്കുറിച്ച് രണ്ടു ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് ബിബിസി പുറത്തുവിട്ടത്. ഇന്‍ഡ്യയില്‍ വിവാദമായ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഇടതുപക്ഷ, കോണ്‍ഗ്രസ് സംഘടനകള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പ്രതിഷേധവുമായി ബിജെപിയും രംഗത്തുണ്ട്. ലോകമെങ്ങും മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ജനാധിപത്യത്തിന്റെ തത്വങ്ങളായ ആവിഷ്‌കാര സ്വാതന്ത്ര്യം, മത, വിശ്വാസ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയവയാണ് ജനാധിപത്യങ്ങളെ ശക...

Found Dead | കാണാതായ വിദ്യാർഥിയെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് മരിച്ച നിലയിൽ; മുഹമ്മദ് ശഹീമിന്റെ മരണത്തിന്റെ ഞെട്ടലിൽ നാട്

Image
പള്ളിക്കര: (www.kasargodvartha.com) കാണാതായ വിദ്യാർഥിയെ തിരച്ചിലിനൊടുവിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിൽ നാട്. പള്ളിക്കര ഗവ. ഹയർ സെകൻഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയും പള്ളിക്കര പൂച്ചക്കാട് തെക്ക്പുറം സുബൈർ - സമീറ ദമ്പതികളുടെ മകനുമായ മുഹമ്മദ് ശഹീം (15) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് സ്‌കൂളിൽ നിന്ന് പോയ ശഹീമിനെ പിന്നീട് കാണാതാവുകയായിരുന്നു. അധ്യാപകരോട് വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞിരുന്നുവെന്നാണ് വിവരം. സ്‌കൂൾ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സ്‌കൂളിൽ നിന്ന് നേരത്തെ പോയതായുള്ള വിവരം അറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ ബേക്കൽ പൊലീസിൽ പരാതി നൽകുകയും വിദ്യാർഥിക്കായി നാടൊന്നാകെ തിരച്ചിൽ നടത്തി വരികയുമായിരുന്നു. സോഷ്യൽ മീഡിയയിലും കുട്ടിയെ കണ്ടെത്തുന്നതിനായി സന്ദേശങ്ങൾ പ്രചരിച്ചു. അതിനിടെയിലാണ് രാത്രി എട്ട് മണിയോടെ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സന്ധ്യവരെ ശഹീമിനെ ബേക്കൽ ബീച് പാർകിൽ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ശഹീമിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും നാടിനും വലിയ ആഘാതമായി. സഹോദര...