Posts

Showing posts from June, 2018

ഇത്തവണ ഇന്ത്യയില്‍ നിന്നു ഹജ്ജിനു പോകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ചരിത്ര വര്‍ദ്ധന; പുരുഷ അകമ്പടിയില്ലാതെ ഇതാദ്യം; മുന്നില്‍ കേരളം

Image
തിരുവനന്തപുരം: (www.kvartha.com 01.07.2018)  ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരില്‍ പകുതിയോളം സ്ത്രീകള്‍. ഇത്തവണ ഹജ്ജിനു പോകുന്ന 1, 75,025 ഹജ്ജ് തീര്‍ത്ഥാടകരില്‍ 47 ശതമാനം സ്ത്രീകളാണ്. പുരുഷ സഹായിയുടെ അകമ്പടിയില്ലാതെ ഇതാദ്യമായി ഇന്ത്യയില്‍ നിന്നു സ്ത്രീകള്‍ ഹജ്ജിനു പോകുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതൊക്കെ തങ്ങളുടെ നേട്ടമാണെന്ന് വരുത്തി മുസ്ലിംകള്‍ക്കിടയില്‍ പ്രചാരണത്തിനൊരുങ്ങുകയാണ് കേന്ദ്ര ഗവണ്‍മെന്റും ബിജെപിയും. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഭര്‍ത്താവോ വിവാഹബന്ധം നിഷിദ്ധമായ പുരുഷനോ ഒപ്പമുണ്ടാകണം എന്നായിരുന്നു സ്ത്രീ ഹജ്ജ് തീര്‍ത്ഥാടക്ക് ഇതുവരെ ഉണ്ടായിരുന്ന നിബന്ധന. എന്നാല്‍ മക്ക ഉള്‍പ്പെടുന്ന സൗദി അറേബ്യ വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ ഈ നിബന്ധന ഒഴിവാക്കിയിരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേത്തുടര്‍ന്ന് വിവിധ രാജ്യങ്ങളും ഇതൊഴിവാക്കി. എന്നാല്‍ ഇന്ത്യയില്‍ അങ്ങനെ ചെയ്തിരുന്നില്ല. അതിന്റെ പേരില്‍ സ്ത്രീ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാറില്ല. സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്ന...

സജീറിനെ മരണം തട്ടിയെടുത്തത് മകളുടെ തൊട്ടില്‍ കെട്ടല്‍ ചടങ്ങിന് സാധനങ്ങളെടുക്കാന്‍ ടൗണിലേക്ക് പോകുന്നതിനിടെ; നാട് തേങ്ങി, കുടുംബം കണ്ണീര്‍ക്കയത്തില്‍

Image
കാസര്‍കോട്: (www.kasargodvartha.com 01.07.2018)  മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ സജീറിനെ (27) മരണം തട്ടിയെടുത്തത് മകളുടെ തൊട്ടില്‍ കെട്ടല്‍ ചടങ്ങിന് സാധനങ്ങളെടുക്കാന്‍ ടൗണിലേക്ക് പോകുന്നതിനിടെ. ഞായറാഴ്ച രാവിലെ 8.45 മണിയോടെ ചൗക്കി കല്ലങ്കൈയില്‍ വെച്ചാണ് സജീര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍ എതിരെ നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകരുകയും കാറിനകത്ത് കുടുങ്ങിയ സജീറിനെ കാര്‍ വെട്ടിപ്പൊളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മകള്‍ ഫാത്വിമയുടെ തൊട്ടില്‍ കെട്ടല്‍ ചടങ്ങായിരുന്നു ഞായറാഴ്ച. ഇതിനായി സാധനങ്ങള്‍ വാങ്ങാന്‍ ടൗണിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ അബ്ദുല്‍ ഖാദര്‍- സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹൈല. സഹോദരങ്ങള്‍: സക്കീര്‍ (ദുബൈ), ഷബീര്‍, ഹാഷിര്‍, സഫീന. അരിപ്പൊടിയും മുളകുപൊടി ഉള്‍പെടെയുള്ള സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ഫുഡ്‌സപ്ലൈ ജോലിയാണ് സജീറിന്. കാസര്‍കോട് ട്രാഫിക് ജംഗ്ഷന് സമീപം കട നടത്തിവരികയാണ് പിതാവ് അബ്ദുല്‍ ഖാദര്‍. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും പരിക്ക...

മൊഗ്രാല്‍ പൂത്തൂര്‍ കല്ലങ്കൈയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു

Image
കാസര്‍കോട് (www.evisionnews.co): ദേശീയ പാതയില്‍ മൊഗ്രാല്‍ പൂത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് യാവാവിന് ദാരുണാന്ത്യം. കാസര്‍കോട് ഫിര്‍ദൗസ് റോഡില്‍ എ വണ്‍ സ്‌റ്റോര്‍ ഉടമ മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ അബ്ദുല്‍ റഹ്മാന്റെ മകന്‍ സജീര്‍ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. മകന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങിനായി സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്നു സജീര്‍. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. Powered by Info News For You

ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരം

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.07.2018)  ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് പുതിയ കോട്ട സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുന്‍വശം ഞായറാഴ്ച പുലര്‍ച്ചെ 4.45 മണിയോടെയാണ് സംഭവം. ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി സുധാകരനാണ് ഗുരുതരമായി പരിക്കേറ്റത്. സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ഭാഗത്തുനിന്നും മംഗളൂരുവിലേക്ക് തിരിച്ചുപോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പാതയില്‍ ഗതാഗതം തടസപ്പെട്ടു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Kasaragod, Kerala, news, Accident, Tanker-Lorry, Kanhangad, Tanker Lorry accident in Kanhangad Puthiyakotta   < !- START disable copy paste --> Powered by Info News For...

കാറിടിച്ച് കേബിള്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ മരിച്ചു

Image
കാസര്‍കോട്: (www.kasargodvartha.com 01.07.2018)  കാറിടിച്ച് സ്വകാര്യ കേബിള്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ മരിച്ചു. തൃക്കണ്ണാട് മലാക്കുന്നിലെ പരേതനായ കൃഷ്ണന്‍ - ലക്ഷ്മി ദമ്പതികളുടെ മകന്‍ പ്രശാന്താണ് (32) മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെ മേല്‍പറമ്പ് ടൗണിലാണ് അപകടം. റോഡിലൂടെ നടന്നുപോകുന്നതിനിടയില്‍ കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ പ്രശാന്തിനെ നാട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്. തൃക്കണ്ണാട് പി.സി.എന്‍ കേബിള്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഭാര്യ: ബിന്ദു തളങ്കര കൊപ്പല്‍. മക്കള്‍: ശ്രീശാന്ത്, ശ്രയ (വിദ്യാര്‍ത്ഥികള്‍), നിഷാന്ത് (ഒരു മാസം). സഹോദരന്‍: പ്രവീണ്‍. മൃതദേഹം മലാങ്കുന്ന് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്...

ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Image
കാസര്‍കോട്: (www.kasargodvartha.com 01.07.2018)  ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ അബൂബക്കറിന്റെ മകന്‍ സജീര്‍ (27) ആണ് മരിച്ചത്. ചൗക്കി കല്ലങ്കൈയില്‍ ഞായറാഴ്ച രാവിലെ 8.45 മണിയോടെയാണ് അപകടമുണ്ടായത്. സജീര്‍ ഓടിച്ചിരുന്ന കെഎല്‍ 14 യു 4567 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ കണ്ണൂരില്‍ നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കെഎ 19 എഎ 9921 നമ്പര്‍ ടാങ്കര്‍ ലോറിയിടിക്കുകയായിരുന്നു. ടൗണിലേക്ക് സാധനങ്ങള്‍ വാങ്ങാനായി പോവുകയായിരുന്നു സജീര്‍. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിനകത്ത് കുടുങ്ങിയ സജീറിനെ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ...

മധൂര്‍- ബദിയടുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊറത്തിക്കുണ്ട് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

Image
കാസര്‍കോട് (www.evisionnews.co): ദേശീയ പാത നാലുവരിയാക്കുന്നതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ അവസാനമോ ആഗസ്ത് ആദ്യമോ കാസര്‍കോട്് നടത്താന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ദേശീയപാത നാലുവരിയാക്കുന്നതിനായി കാസര്‍കോട് ജില്ലയിലെ തലപ്പാടി മുതലുള്ള രണ്ടു റീച്ചുകളിലെ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ടെണ്ടറുകള്‍ക്ക് അനുമതി കാത്തിരിക്കുകയായിരുന്നു. ടെണ്ടറുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി രണ്ടുദിവസംമുമ്പ്് ലഭിച്ചു. മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെ തീയതി ഒരുമിച്ചുകിട്ടുന്ന ദിവസം സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് നടത്താനാണ് ശ്രമിക്കുന്നത്. ഇരുവരുടെയും സമയം ചോദിച്ചിട്ടുണ്ട്്. ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യമോ ദേശീയപാതല നാലുവരിയാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് വടക്കേയറ്റത്ത് നടത്തുവാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.  മധൂര്‍-ബദിയഡുക്ക ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊറത്തിക്കുണ്ട് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോട് ജില്ലയില്‍ മാത്രം ദേശീയപാതയ്ക്കായി 86 കിലോമീറ്റ...

ഉദുമ മണ്ഡലം കെ.എം.സി.സി സുഭിക്ഷ പദ്ധതിക്ക് തുടക്കമായി

മുളിയാര്‍ (www.evisionnews.co): ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ 'സുഭിക്ഷ' പദ്ധതി ബോവിക്കാനം ബഡ്‌സ് സ്‌കൂളില്‍ ആരംഭിച്ചു. പ്രസിഡണ്ട് ടി.കെ മുനീര്‍ ബന്താട് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഫൈസല്‍ പൊവ്വല്‍ സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.ബി ഷാഫി ഉദ്ഘാടനം ചെയ്തു.  ബഡ്‌സ് സ്‌കൂളിനുള്ള സഹായം മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി കൈമാറി. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ബി.സി കുമാരന്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, ഉദുമ മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര, ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍, ട്രഷറര്‍ അബ്ബാസ് കൊളച്ചപ്പ്, വൈസ് പ്രസിഡണ്ട് സിദ്ധീഖ് ബോവിക്കാനം, എസ്.ടി.യു മണ്ഡലം സെക്രട്ടറി ഹാരിസ് ബാലനടുക്കം, കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍, എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം, മൊയ്തീന്‍ ചാപ്പ, ഷരീഫ് മല്ലത്ത്, ഷാഫി ചേരൂര്‍, നസീര്‍ മൂലടുക്കം, ബഡ്‌സ് സ്‌കൂള്‍ അധ്യാപകരായ ടി.ഒ ജോണ്‍, സുമ പ്രസംഗിച്ചു. P...

ചെമ്പിരിക്ക ട്രാവല്‍സ് ഹജ്ജ് പഠനക്ലാസും ഉംറ ബുക്കിംഗ് ഉദ്ഘാടനവും ജുലൈ രണ്ടിന്

Image
കാസര്‍കോട് (www.evisionnews.co): ചെമ്പിരിക്ക അല്‍നൂര്‍ ഹജജ് ഗ്രൂപ്പിന്റെ കീഴില്‍ ഈവര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കുള്ള പഠനക്ലാസും ഉംറ ബുക്കിംഗ് ഉദ്ഘാടനവും ജുലൈ രണ്ടിന് രാവിലെ 9:30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ടി.ഇ അബ്ദുള്ള, അബ്ദുല്‍ റഹിമാന്‍, എം.പി ഷാഫി ഹാജി, ടി.എ ഷാഫി, റഊഫ് ബായിക്കര സംബന്ധിക്കും. ചീഫ് അമീര്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പിരിക്ക, അമീര്‍ ഖാസിം ദാരിമി മണിയൂര്‍ ക്ലാസിന് നേതൃത്വം നല്‍കും. Powered by Info News For You

കിടിലന്‍ ഫീച്ചറുമായി വാട്‌സാപ്പ്; ഗ്രൂപ്പില്‍ അഡ്മിന്മാര്‍ക്ക് മാത്രം പോസ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍ നിലവില്‍ വന്നു, മെമ്പര്‍മാര്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അഡ്മിന്മാരുടെ ഇന്‍ബോക്‌സില്‍ എത്തും; വേണമെങ്കില്‍ അത് അഡ്മിന് പോസ്റ്റ് ചെയ്യാം

Image
കാലിഫോര്‍ണിയ: (www.kasargodvartha.com 30.06.2018) വാട്‌സാപ്പ് ഗ്രൂപ്പില്‍ അഡ്മിന്മാര്‍ക്ക് മാത്രം പോസ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍ നിലവില്‍ വന്നു. മെമ്പര്‍മാര്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അഡ്മിന്മാരുടെ ഇന്‍ബോക്‌സില്‍ എത്തും. ഇത് വേണമെങ്കില്‍ ഗ്രൂപ്പിന്റെ സ്വഭാവം അനുസരിച്ച് അഡ്മിന് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാം. പുതിയ ഫീച്ചര്‍ നിലവില്‍ വന്നതോടെ അഡ്മിന് കൂടുതല്‍ അധികാരം കിട്ടും. നേരത്തെ അംഗങ്ങളെ ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും മാത്രം അധികാരമുണ്ടായിരുന്ന അഡ്മിന്മാര്‍ക്ക് കുറച്ച് കാലം മുമ്പ് മറ്റൊരു ഫീച്ചര്‍ ലഭ്യമായിരുന്നു. ഗ്രൂപ്പ് ഐക്കണും പേരും മാറ്റാനുള്ള അധികാരം പരിമിതപ്പെടുത്താവുന്ന ഫീച്ചര്‍ ആയിരുന്നു അത്. പുതിയ ഫീച്ചര്‍ നിലവില്‍ വന്നതോടെ ഗ്രൂപ്പില്‍ ആരൊക്കെ പോസ്റ്റ് ചെയ്യണം, ഗ്രൂപ്പ് ഐക്കണും ഇന്‍ഫോയും ആര്‍ക്കൊക്കെ മാറ്റാന്‍ സാധിക്കും എന്നെല്ലാം തീരുമാനിക്കാനുള്ള അധികാരം അഡ്മിന്മാര്‍ക്കാണ്. ഗ്രൂപ്പുകളുടെ കവര്‍ ചിത്രം മാറ്റാനും, ഏത് ഉദ്ദേശത്തിലാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്ന ഇന്‍ഫോ എഡിറ്റ് ചെയ്യാനും അംഗങ്ങള്‍ ശ്രമിക്കുമ്പോള്‍ നിങ്ങളെ അഡ്മിന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായി നിശ്ചയിച്ചിട്ടില...

കാസര്‍കോട്ടെ വിഷ്ണു നായകനായ നമസ്‌തേ ഇന്ത്യയുടെ ടീസര്‍ പുറത്തിറങ്ങി; വീഡിയോ കാണാം

Image
കാസര്‍കോട്: (www.kasargodvartha.com 30.06.2018) പ്രമേയത്തിലും അവതരണത്തിലും പുതുമകള്‍ സൃഷ്ടിച്ച് കൊണ്ട് നമസ്‌തേ ഇന്ത്യ. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വീഡിയോ യൂട്യൂബില്‍ തരംഗമാവുകയാണ്. വെള്ളിയാഴ്ചയാണ് ടീസര്‍ യൂട്യൂബില്‍ റിലീസ് ചെയ്തത്. സത്യം വീഡിയോസ് ചാനലിലൂടെയാണ് ടീസര്‍ പ്രേക്ഷകരിലെത്തിച്ചിരിക്കുന്നത്. നമസ്‌തെ ഇന്ത്യയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ആര്‍ അജയ് രവി കുമാറാണ്. ക്രിയേഷ്യോ മൂവി ഹൗസിന്റെ ബാനറില്‍ ജോസി കാഞ്ഞിരപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. രാഹുല്‍ മേനോനാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം അഖില്‍ രാജ്. കാസര്‍കോട്ടെ പുതുമുഖ നടനായ വിഷ്ണുവാണ് നായകന്‍. ബോളിവുഡ് നടിയായ റഷ്യന്‍ സുന്ദരി എലീന ചിത്രത്തില്‍ നായികയായി എത്തുന്നു. സിദ്ദീഖ്, മേജര്‍ രവി, നിര്‍മല്‍ തുടങ്ങി മുന്‍ നിര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഇന്ത്യയെ അറിയാന്‍ ആഗ്രഹിക്കുന്ന ഒരു ഇസ്രായേലി പെണ്‍കുട്ടിയായാണ് 'നമസ്തേ ഇന്ത്യ'യില്‍ നായികയായി എലീന എത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഭിനേതാക്കള്‍ നമസ്തെ ഇന്ത്യയുടെ ഭാഗമാകുന്നു. കേരളം, ക...

യുവാവിനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമമെന്ന് പരാതി

Image
ഉപ്പള: (www.kasargodvartha.com 30.06.2018)  യുവാവിനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമമെന്ന് പരാതി. ബന്തിയോട് മുട്ടംഗേറ്റിന് സമീപത്തെ ഷെരീഫ് (41) ആണ്  അക്രമത്തിനിരയായത്. പശുവിനെ കെട്ടാന്‍ പറമ്പില്‍ പോകുമ്പോള്‍ കുഞ്ഞുമോന്‍ എന്നയാള്‍ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റ ഷെരീഫ് പറയുന്നത്. ഷെരീഫിനെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണും പരാതിയില്‍ പറയുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kerala, kasaragod, news, Uppala, Attack, Assault, Murder-attempt, complaint, Youth assaulted Powered by Info News For You

ഹെല്‍മറ്റ് ധരിച്ചെത്തിയ കവര്‍ച്ചക്കാരന്‍ വീട്ടമ്മയെ മയക്കി വായില്‍ തുണി തിരുകി അക്രമിച്ച് കാലും കൈയ്യും കെട്ടിയിട്ട് സ്വര്‍ണ്ണം കൊള്ളയടിച്ചു; ജില്ലാ പോലീസ് ചീഫ് അടക്കമുള്ള ഉദ്യോഗസ്ഥരെത്തി അന്വേഷണം തുടങ്ങി

Image
കാസര്‍കോട്:  (www.kasargodvartha.com 30.06.2018)  ഹെല്‍മറ്റ് ധരിച്ചെത്തിയ കവര്‍ച്ചക്കാരന്‍ വീട്ടമ്മയെ മയക്കി വായില്‍ തുണി തിരുകി കാലും കൈയ്യും കെട്ടിയിട്ട് സ്വര്‍ണ്ണം കൊള്ളയടിച്ചു. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചെര്‍ക്കള എതിര്‍ത്തോട് കുണ്ടോളം മൂല ബദര്‍നഗറിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറ (40) ആണ് കൊള്ളയ്ക്കിരയായത്. ശനിയാഴ്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വൈകീട്ട് അഞ്ച് മണിയോടെ വീട് പൂട്ടി സുഹറ നൂറ്റമ്പത് മീറ്റര്‍ അകലെയുള്ള ഭര്‍തൃസഹോദരി ആയിഷയുടെ വീട്ടില്‍ പോയതായിരുന്നു. 6.15 മണിയോടെ വീട്ടില്‍ തിരിച്ചെത്തി വാതില്‍ തുറന്ന് അകത്ത് കയറുന്നതിനിടെ പെട്ടന്ന് ഹെല്‍മറ്റ് ധരിച്ച ഒരാള്‍ അവിടെ പ്രത്യക്ഷപ്പെടുകയും സുഹറയെ വായില്‍ തുണി തിരുകി മയക്കുകയുമായിരുന്നു. രാത്രി ഏഴ് മണിയോടെ ചൗക്കിയില്‍ വിവാഹം ചെയ്തയച്ച മകള്‍ സെറീനയും ഭര്‍ത്താവ് ഹനീഫയും വീട്ടിലെത്തിയപ്പോഴാണ് സുഹറയെ ബന്ധനസ്ഥയാക്കിയ നിലയില്‍ കണ്ടെത്തിയത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി...

ഈ നമ്പര്‍ തീര്‍ച്ചയായും നിങ്ങളുടെ ഫോണില്‍ ഉണ്ടായിരിക്കണം; ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങളും ചോദിക്കാം, നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ഏത് സമയത്തും ഡോക്ടര്‍മാരുടെ പാനല്‍ റെഡി; ടോള്‍ ഫ്രീ നമ്പരുമായി സര്‍ക്കാരിന്റെ 'ദിശ'

Image
തിരുവനന്തപുരം: (www.kvartha.com 30.06.2018) ആരോഗ്യ സംബന്ധമായതും മാനസികപരമായതുമായ ഏത് സംശയങ്ങളും ഏത് സമയത്തും തീര്‍ത്തുകൊടുക്കാനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുമായി നടപ്പിലാക്കിയ സര്‍ക്കാരിന്റെ പദ്ധതി വന്‍ വിജയകരം. ഡയറക്ട് ഇന്റര്‍വെന്‍ഷന്‍ സിസ്റ്റം ഫോര്‍ ഹെല്‍ത്ത് അവയര്‍നെസ് (DISHA) എന്നത് കേരള ആരോഗ്യ വകുപ്പിലെ മുഴുവന്‍ ഹെല്‍ത്ത് ഓഫീസര്‍മാരെയും ബന്ധിപ്പിച്ചിട്ടുള്ള സര്‍ക്കാരിന്റെ ബൃഹത്തായ നെറ്റ്വര്‍ക്ക് ശൃംഖലയാണ്. ഇതിലൂടെ 24 മണിക്കൂറും ആരോഗ്യവുമായി ബന്ധപ്പെട്ട ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള അവസരമുണ്ട്. നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ എന്താണോ ആ രംഗത്തെ വിദഗ്ധമായ ഒരു മറുപടി നിങ്ങള്‍ക്ക് ലഭ്യമാക്കുന്ന രീതിയിലാണ് സംവിധാനം. 1056 എന്ന നമ്പരിലൂടെ ഏത് സമയത്തും സംശയങ്ങള്‍ ചോദിക്കാം. കൂടാതെ 0471-2552056 എന്ന നമ്പരും ലഭ്യമാണ്. രോഗങ്ങളും മറ്റും സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഡയല്‍ എ ഡോക്ടര്‍, പ്രഥമ ശുശ്രൂഷ സംബന്ധമായ സംശയങ്ങള്‍ക്ക് ഫസ്റ്റ് എയിഡ്, മാനസിക പ്രശ്‌നങ്ങള്‍ക്ക് ടെലി കൗണ്‍സിലിംഗ്, സൂയിസൈഡ് ഇന്റര്‍വെന്‍ഷന്‍ കൗണ്‍സിലിംഗ്, ഡി അഡിക്ഷന്‍ കൗണ്‍സിലിംഗ്, വിവാഹപ്രായമാ...

അര്‍ജന്റൈന്‍ സാമ്രാജ്യം ഫ്രഞ്ചുപടയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു; തലതാഴ്ത്തി മെസ്സി

Image
മോസ്‌കോ: (www.kvartha.com 30.06.2018)  റഷ്യന്‍ ലോകകപ്പിലെ ആദ്യ പ്രീ ക്വാര്‍ട്ടറില്‍ ഫ്രഞ്ചുപടയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് അര്‍ജന്റീന പുറത്ത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് അര്‍ജന്റീനയെ തകര്‍ത്തത്. 13 ാം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെ ഗ്രീസ്മാന്‍ ആണ് ഫ്രാന്‍സിന് ലീഡ് നേടിക്കൊടുത്തത്. തുടര്‍ന്ന് പവാര്‍ഡ് (57), എംബാപ്പ (64,68) എന്നിവര്‍ വല ചലിപ്പിച്ചു. അര്‍ജന്റീനക്ക് വേണ്ടി ഡിമരിയ (41), മെക്കാര്‍ഡോ (48), സെര്‍ജിയോ (93) എന്നിവരും ഗോള്‍ നേടി. മെസ്സിയുടെ ചിറകിലേറി റഷ്യയിലേക്കെത്തിയ അര്‍ജന്റീനയ്ക്ക് തല കുനിച്ച് മടങ്ങി. Keywords:  World, News, Mosco, World Cup, Football, Sports, Fifa, Argentina, Leonal Messi, France beat Argentina in Pre Quarter  Powered by Info News For You

ജനാധിപത്യപ്രക്രിയയില്‍ ജില്ലയില്‍ നിന്ന് കൂടുതല്‍ പങ്കാളിത്തമുണ്ടാകണം: ജില്ലാ കളക്ടര്‍

Image
കാസര്‍കോട്: (www.kasargodvartha.com 30.06.2018)   ജനാധിപത്യ പ്രക്രിയയില്‍ ജില്ലയില്‍ നിന്നു കൂടുതല്‍ ജനപങ്കാളിത്തം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരുള്ളവരുടെ കണക്കില്‍ നിലവില്‍ സംസ്ഥാന ശരാശരിയേക്കാള്‍ പിന്നിലാണ് ജില്ലയെന്നും അതു മറികടക്കുവാന്‍ നമ്മുക്ക് കഴിയണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അര്‍ഹരായ മുഴുവന്‍ പേരെയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019-ല്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിനുമുന്നോടിയായി കളക്ടറേറ്റില്‍ ചേര്‍ന്ന സ്വീപ്പ്(എസ്വിഇഇപി-സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയില്‍ ആകെ ജനസംഖ്യയുടെ 70.73 ശതമാനംപേര്‍ മാത്രമാണ് വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍. ഇത് സംസ്ഥാന ശരാശരിയേക്കാള്‍ (72.86) കുറവാണ്. ജില്ലയിലെ പിന്നോക്ക മേഖലയില്‍ ഉള്‍പ്പെടെയുള്ളവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നന്നതിന് ബന്ധപ്പെട്ടവര്‍ പ്രാധാന്യം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. ജനാധിപ...

സിലിണ്ടറുകളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍; ശ്രദ്ധിക്കാതെ പോകരുത് ഇവ

Image
കാസർകോട്: (www.kvartha.com 30.06.2018) ഗ്യാസ് സിലിണ്ടര്‍ മൂലമുണ്ടായ ദുരന്തങ്ങള്‍ നമ്മള്‍ ദിനംപ്രതി കേള്‍ക്കാറുണ്ട്. വീടുകളില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഗ്യാസ് സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളുമുണ്ട്. ഇത്തരം കാര്യങ്ങളാണ് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. അശ്രദ്ധമായി ഗ്യാസ് സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്നത് ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഗ്യാസ് ഏജന്‍സികള്‍ തന്നെ സിലിണ്ടറുകള്‍ അശ്രദ്ധമായി ആണ് കൈകാര്യം ചെയ്യുന്നത്. ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്തെ ഗോഡൗണുകളില്‍ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഗ്യാസ് സിലിണ്ടറുകള്‍ ദേശീയപാതയോരത്തും ജനസാന്ദ്രതയേറിയ സ്ഥലത്തും അലക്ഷ്യമായി കൊണ്ടിട്ടാണ് വിതരണം ചെയ്യുന്നത്. ലോറികളില്‍ നിന്നും റോഡരികിലേക്ക് സിലിണ്ടറുകള്‍ എടുത്തെറിയുകയാണ് പതിവ്. ഈ സിലിണ്ടറുകള്‍ കല്ലിലും മറ്റും പതിച്ച് ഉടയാനും സാധ്യതയുണ്ട്. മാത്രമല്ല മിക്ക കമ്പനികളും പതിറ്റാണ്ടുകള്‍ പഴകി ദ്രവിച്ച സിലിണ്ടറുകളിലാണ് ഗ്യാസ് നിറച്ച് ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നത്. ഇത് എളുപ്പത്തില്‍ ഗ്യാസ് ചോര്‍ച്ചയുണ്ടാവാ...

വാട്ട്‌സആപ്പില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍; അഡ്മിനുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള ഫീച്ചറുകള്‍ നിലവില്‍വന്നു

Image
(www.kvartha.com 30.06.2018) അംഗങ്ങളെ ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും മാത്രം അധികാരമുണ്ടായിരുന്ന അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി വാട്സാപ്പിന്റെ പുതിയ ഫീച്ചര്‍ നിലവില്‍ വന്നു. ഇനി ഗ്രൂപ്പില്‍ ആരൊക്കെ പോസ്റ്റ് ചെയ്യണം, ഗ്രൂപ്പ് ഐക്കണും ഇന്‍ഫോയും ആര്‍ക്കൊക്കെ മാറ്റാന്‍ സാധിക്കും എന്നെല്ലാം തീരുമാനിക്കാനുള്ള അധികാരം അഡ്മിന്മാര്‍ക്കാണ്. ഗ്രൂപ്പുകളുടെ മുഖചിത്രങ്ങളും, ഗ്രൂപ്പ് ഇന്‍ഫോയും അഡ്മിനും അഡ്മിന്‍ അധികാരം നല്‍കുന്ന വ്യക്തികള്‍ക്ക് മാത്രമേ നീക്കം ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കുകയുള്ളൂ. ഗ്രൂപ്പില്‍ ആരൊക്കെ പോസ്റ്റ് ഇടണമെന്നും അഡ്മിന് തീരുമാനിക്കാം. ഗ്രൂപ്പുകളുടെ കവര്‍ ചിത്രം മാറ്റാനും, ഏത് ഉദ്ദേശത്തിലാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്ന ഇന്‍ഫോ എഡിറ്റ് ചെയ്യാനും അംഗങ്ങള്‍ ശ്രമിക്കുമ്പോള്‍ നിങ്ങളെ അഡ്മിന്‍ അഡ്മിനിസ്ട്രേറ്റര്‍മാരായി നിശ്ചയിച്ചിട്ടില്ല എന്ന സന്ദേശം അംഗങ്ങള്‍ക്ക് ലഭിക്കും. അനാവശ്യമായി ഗ്രൂപ്പില്‍ അംഗങ്ങള്‍ തമ്മിലടിക്കുമ്പോള്‍ തടയാനും പുതിയ ഫീച്ചറുകള്‍ മുഖേന അഡ്മിന് സാധിക്കും. ഫെയ്സ്ബുക്കിലും മറ്റും നേരത്തെ തന്നെ അഡ്മിനും അഡ്മിന്‍ നിശ്ചയിക്കുന്ന അഡ്മിനിസ്ട്രേറ്...

തുരുമ്പിച്ച ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Image
അമ്പലത്തറ: (www.kasargodvartha.com 30.06.2018)  തുരുമ്പിച്ച ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നത് ആശങ്ക പടര്‍ത്തി. വീട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം തലനാരിഴയ്ക്ക് അപകടം ഒഴിവായി. അമ്പലത്തറ ഗുരുപുരത്തെ നാലുപുരപാട്ടില്‍ സൈനബയുടെ വീട്ടിലാണ് സംഭവം. രാത്രി ഏഴ് മണിയോടെയാണ് ഇവര്‍ ഉപയോഗിക്കുന്ന ഇന്ത്യാന ഗ്യാസ് സിലിണ്ടര്‍ കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ച് ചോര്‍ന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ഇവര്‍ ഗ്യാസ് ഏജന്‍സീസില്‍ നിന്നും സിലിണ്ടര്‍ വീട്ടിലേക്ക് കൊണ്ടുവന്നത്. പുറത്തുവെച്ചിരുന്ന സിലിണ്ടര്‍ രാത്രി ഏഴ് മണിയോടെയാണ് അടുക്കളയിലേക്ക് കൊണ്ടുവെച്ചത്. അപ്പോള്‍ തന്നെ ഗ്യാസ് ചോര്‍ന്നതുപോലുള്ള മണം മുറിക്കുള്ളില്‍ പടര്‍ന്നു. അടുക്കളയില്‍ നേരത്തെ ഉണ്ടായിരുന്ന ഗ്യാസ് പരിശോധിച്ചപ്പോള്‍ അതിന് ചോര്‍ച്ചയുണ്ടായിരുന്നില്ല. പരിഭ്രാന്തരായ ഇവര്‍ പുതുതായി കൊണ്ടുവന്ന ഗ്യാസിന്റെ മുകള്‍ഭാഗം പരിശോധിച്ചപ്പോള്‍ ചോര്‍ച്ചയുണ്ടായില്ല. എന്നാല്‍ അടിഭാഗത്ത് നോക്കിയപ്പോഴാണ് ദ്രവിച്ച് ദ്വാരം വന്ന സിലിണ്ടറിലൂടെ ഗ്യാസ് പടരുന്നതായി കണ്ടത്. ഉടന്‍ തന്നെ സൈനബയും മകളുടെ മകനായ അറഫാത്തും കൂടി സിലിണ്ടര്‍ പറമ്പിലെ ആളൊഴിഞ്ഞ ദൂര സ...

സ്‌കൂളിന് പുറത്ത് രക്ഷിതാക്കളെ കാത്തുനിന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായ ലൈംഗീക പീഡനത്തിനിരയാക്കി; പീഡന ശേഷം കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; മന്ദ്‌സൗറില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി

Image
മന്ദ്‌സൗര്‍(മദ്ധ്യപ്രദേശ്): (www.kvartha.com 30.06.2018 ) മദ്ധ്യപ്രദേശിലെ മന്ദ്‌സൗറില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. കുട്ടികള്‍ക്ക് എതിരെ നടക്കുന്ന ലൈംഗീക അതിക്രമങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം പ്രദേശത്ത് എട്ട് വയസുകാരി അതിക്രൂരമായ ലൈംഗീക പീഡനത്തിനിരയായതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ചൊവ്വാഴ്ച വൈകിട്ടാണ് പെണ്‍കുട്ടി ലൈംഗീക പീഡനത്തിനിരയായത്. സ്‌കൂളിന് പുറത്ത് രക്ഷിതാവിനെ കാത്തുനിന്ന പെണ്‍കുട്ടിയെ പ്രതിയായ ബൈയൂ എന്ന് വിളിക്കുന്ന ഇര്‍ഫാന്‍ (20) തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കുറ്റിക്കാട്ടില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താനായി കഴുത്തറുത്തു. ഇയാളെ ബുധനാഴ്ച രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സംഭവത്തെ ശക്തമായി അപലപിച്ചു. ഇത്തരക്കാര്‍ ഭൂമിക്ക് ഭാരമാണെന്നും ഇവര്‍ക്ക് ജീവിക്കാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈ...

പ്ലേ ബോയ് മാഗസിനില്‍ ജവഹര്‍ലാല്‍ നെഹ് റുവിന്റെ അഭിമുഖം; 50 വര്‍ഷം പഴക്കമുള്ള വിവാദത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതായിരുന്നു

Image
ന്യൂയോര്‍ക്ക്: (www.kvartha.com 30.06.2018) അന്‍പത് വര്‍ഷം മുന്‍പുള്ള വിവാദത്തിന് വീണ്ടും തിരികൊളുത്തി സോഷ്യല്‍ മീഡിയ. 55 വര്‍ഷം മുന്‍പ്  അഡല്‍ട് മാഗസിനായ പ്ലേ ബോയില്‍ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ് റുവിന്റെ അഭിമുഖം അച്ചടിച്ചുവന്നതുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോള്‍ വീണ്ടും തലപൊക്കിയിരിക്കുന്നത്. Maithun (24°C) (@Being_Humor) എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വിവാദ പോസ്റ്റ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിന് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യണം. നിങ്ങള്‍ എല്ലാവരും പരമാവധി ഈ ട്വീറ്റ് ഷെയര്‍ ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്റ്. പ്ലേ ബോയ് മാഗസിന്‍ ആദ്യമായി ഇന്റര്‍വ്യൂ ചെയ്ത രാഷ്ട്ര തലവന്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ് റു ആയിരുന്നു എന്നും ഇത് 1963ല്‍ ആയിരുന്നുവെന്നുമായിരുന്നു ട്വീറ്റ്. ഇതോടെ ജവഹര്‍ ലാല്‍ നെഹ് റു പ്ലേ ബോയ് മാഗസിന് അഭിമുഖം നല്‍കിയിട്ടുണ്ടെന്ന് ട്വീറ്റുകള്‍ പ്രചരിച്ചു. ഇതോടെ പ്രമുഖ പത്രമായ ഇന്ത്യ ടുഡേയുടെ ടീം ഇതേ കുറിച്ച് അന്വേഷണം ആരംഭിച്ചു. 1.43 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള പ്ലേ ബോയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ആയിരു...

കാസര്‍കോട്ട് നിന്നും മക്കളെ ഉപേക്ഷിച്ച് കാമുകന്മാരോടൊപ്പം നാടുവിട്ട യുവതിയെയും ഭര്‍ത്താവിന്റെ പെങ്ങളെയും തേടി പോലീസ് എറണാകുളത്ത്

Image
ചെറുവത്തൂര്‍: (www.kasargodvartha.com 30.06.2018)  കാസര്‍കോട്ട് നിന്നും മക്കളെ ഉപേക്ഷിച്ച് കാമുകന്മാരോടൊപ്പം നാടുവിട്ട യുവതിയെയും ഭര്‍ത്താവിന്റെ പെങ്ങളെയും തേടി പോലീസ് എറണാകുളത്ത്. കുഞ്ഞിമംഗലത്തെ ബുഷറ (26), ബുഷറയുടെ ഭര്‍തൃസഹോദരി പഴയങ്ങാടി മുട്ടത്തെ സുലൈമത്ത്(24), ഇവരെ കൊണ്ടുപോയ ചെറുവത്തൂര്‍ കാടങ്കോട്ടെ ശിഹാബ്, സുഹൃത്തായ കണ്ണൂര്‍ സ്വദേശിയായ മറ്റൊരു യുവാവ് എന്നിവരെ കണ്ടെത്താനാണ് പഴയങ്ങാടി പോലീസ് എറണാകുളത്തെത്തി അന്വേഷണം തുടങ്ങിയത്. ഇവര്‍ എറണാകുളത്തുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം എറണാകുളത്തെത്തിയത്. എറണാകുളം പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. ബുഷറ നാലു മക്കളെയും സുലൈമത്ത് രണ്ടും മക്കളെയും ഭര്‍തൃവീടുകളില്‍ ആക്കിയ ശേഷമാണ് നാടുവിട്ടത്. നാടുവിട്ട ശിഹാബ് സുലൈമത്തിന്റെ മാതൃസഹോദരിയുടെ മകനാണ്. അഞ്ചുമാസം മുമ്പ് ശിഹാബ് പടന്നക്കാട്ട് നിന്നും കല്യാണം കഴിച്ചിരുന്നു. ശിഹാബിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഭര്‍തൃമതികളെ കാണാനില്ലെന്ന് പഴയങ്ങാടി പോലീസിലും പരാതി ലഭിച്ചത്. രണ്ടു പരാതിയിലു...

വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വരന്റെ വീട്ടുകാര്‍ നാടകീയമായി പിന്മാറി; വധുവിന് അസുഖമുണ്ടെന്ന് വരന്‍; തെളിയിച്ചാല്‍ 100 പവന്‍ സ്വര്‍ണം നല്‍കാമെന്ന് വധുവിന്റെ വീട്ടുകാര്‍; ഒടുവില്‍ പരാതിയുമായി പെണ്‍കുട്ടിയും ബന്ധുക്കളും പോലീസില്‍

Image
ഉപ്പള: (www.kasargodvartha.com 30.06.2018) വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വരന്റെ വീട്ടുകാര്‍ പിന്മാറിയതിനെ തുടര്‍ന്ന് പരാതിയുമായി പെണ്‍കുട്ടിയും ബന്ധുക്കളും പോലീസിലെത്തി. വധുവിന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. മൊഗ്രാലിലെ യുവാവും പൈവളിക സ്‌കൂളിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹമാണ് പോലീസ് സ്റ്റേഷനിലെത്തിയത്. ജൂലൈ രണ്ടിന് വിവഹാം നടക്കാനിരിക്കെയാണ് വരന്റെ വീട്ടുകാര്‍ നാടകീയമായി പിന്മാറിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് വരനും പിതാവും സഹോദരിയും പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം നിശ്ചയം നടത്തിയത്. നാല് പവന്റെ സ്വര്‍ണ്ണവും ചോക്ലേറ്റും നല്‍കിയാണ് വരന്റെ വീട്ടുകാര്‍ മടങ്ങിയത്.  വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് വരനും വീട്ടുകാരും വിവാഹത്തില്‍ നിന്നും പിന്മാറിയതായി അറിയിച്ചിരിക്കുന്നത്. വിവാഹത്തിനുള്ള വസ്ത്രങ്ങളും സ്വര്‍ണ്ണവുമെല്ലാം വാങ്ങി വിവാഹത്തിനായി ഹാള്‍ ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. മൈലാഞ്ചിക്കല്ല്യാണത്തിനുള്ള ഒരുക്കള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് ഏവരെയും ഞെട്ടിപ്പിച്ച് പ്രതിശ്രുത വധ...

17കാരനെ മൂന്നുമാസത്തോളം വീട്ടില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു; സ്ത്രീക്കും മകള്‍ക്കുമെതിരെ കേസ്

Image
ഷിംല: (www.kvartha.com 30.06.2018) 17കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്ത്രീക്കും മകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഹിമാചല്‍ പ്രദേശിലെ സൊലന്‍ ജില്ലയിലാണ് സംഭവം. മൂന്നു മാസത്തോളം വീട്ടില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ആണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. 45കാരിയായ സ്ത്രീക്കും 22കാരിയായ മകള്‍ക്കുമെതിരെയാണ് കേസെടുത്തത്. നേപ്പാള്‍ സ്വദേശിനികളാണ് ഇവര്‍. പരാതിയുടെ മേല്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: National, News, Molestation, Case, Women, Daughter, 17 Year old boy, Police, Complaint, Woman and daughter booked for abusing 17-year-old boy Powered by Info News For You

വാഹനാപകടം ആറ് വയസുകാരി മരിച്ചു; ആറുപേര്‍ക്ക് പരിക്ക്

Image
തിരുവനന്തപുരം: (www.kvartha.com 30.06.2018) വാഹനാപകടത്തില്‍ ആറുവയസുകാരി മരിച്ചു. തിരുവനന്തപുരം ജില്ലയില്‍ കോവളത്താണ് അപകടം. ആറ് പേര്‍ക്ക് പരിക്കേറ്റു. ആറു വയസുകാരി ചന്ദനയാണ് അപകടത്തില്‍ മരിച്ചത്. നിയന്ത്രണം വിട്ട മീന്‍ലോറി ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: Kerala, Thiruvananthapuram, News, Accident, Death, Injured, Lorry, Bike, Hit, 6 Year old girl dead in accident Powered by Info News For You

'എല്ലാ കളിയും 10 ഗോളിന് ജയിക്കാന്‍ സാധിക്കുമെന്നാണോ കരുതിയത്' ; ആരാധകരോട് പൊട്ടിത്തെറിച്ച് പോഗ്ബ; അമിതപ്രതീക്ഷകള്‍ ഫ്രാന്‍സിന്റെ സമ്മര്‍ദ്ദമേറ്റുന്നു?

Image
മോസ്‌കോ: (www.kvartha.com 30.06.2018) ഗ്രീസ്മാന്‍, പോഗ്ബ, എംബാപ്പെ, ഡെംബലേ, ജിറൂഡ്, മറ്റിയൂഡി, കാന്റെ, വറാനെ, ഉംറ്റിറ്റി തുടങ്ങിയ ലോകോത്തര താരങ്ങളുമായാണ് ഫ്രാന്‍സ് റഷ്യയിലേക്ക് വിമാനം കയറിയത്. ഈ ലോകകപ്പില്‍ ഏറ്റവുംകൂടുതല്‍ കിരീടസാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ടീമും ഫ്രാന്‍സായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയെങ്കില്‍പോലും തീര്‍ത്തും നിരാശാജനകമായിരുന്നു ഫ്രാന്‍സിന്റെ പ്രകടനം. ഓസ്‌ട്രേലിയക്കെതിരെ ടെക്‌നോളജിയുടെ ബലത്തില്‍ ജയിച്ചുകയറിയ ടീം പെറുവിനെതിരെയും ജയിച്ചുവെങ്കിലും മത്സരത്തില്‍ ടീമിന് ഏറെ വെള്ളം കുടിക്കേണ്ടി വന്നിരുന്നു. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തില്‍ ടീമിന് ഡെന്മാര്‍ക്കിനോട് സമനില വഴങ്ങേണ്ടിയും വന്നു. ഫ്രാന്‍സിന്റെ പ്രകടനത്തില്‍ അതൃപ്തരായ ആരാധകര്‍ ടീമിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ആരാധകരുടെ നിലപാടിനെതിരെ പൊട്ടിത്തെറിച്ചുകൊണ്ട് ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ രംഗത്തെത്തി. 'എല്ലാ മത്സരങ്ങളും 10 ഗോളിന് ജയിക്കാന്‍ സാധിക്കുമെന്നാണോ' കരുതുന്നത്' എന്നായിരുന്നു താരത്തിന്റെ ആരാധകരോടുള്ള പ്രതികരണം. ആരാ...

കുഞ്ഞിരാമന്‍ എംഎല്‍എ യാദവസഭാ വേദിയിലും കോണ്‍ഗ്രസ് നേതാവ് ഹിന്ദുഐക്യവേദിയുടെ ചടങ്ങിലും; പ്രവര്‍ത്തകരില്‍ പ്രതിഷേധം

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.06.2018)  കുഞ്ഞിരാമന്‍ എംഎല്‍എ യാദവസഭയുടെ പരിപാടിയിലും കോണ്‍ഗ്രസ് നേതാവ് ഹിന്ദുഐക്യവേദിയുടെ ചടങ്ങിലും വേദി പങ്കിടുന്നതിനെതിരെ ഇരുപക്ഷത്തെയും പ്രവര്‍ത്തകരില്‍ അമര്‍ഷം. തിരുവനന്തപുരത്ത് നടക്കുന്ന കേരള യാദവ ഭവന്റെ ഉദ്ഘാടനത്തിനാണ് സിപിഎം നേതാവും ഉദുമ എംഎല്‍എയുമായ കെ കുഞ്ഞിരാമന് ക്ഷണമുള്ളത്. അദ്ദേഹം ഇതില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. അട്ടേങ്ങാനം തട്ടുമ്മലില്‍ ഹിന്ദു ഐക്യവേദി മലയോര മേഖലാ സമ്മേളനത്തിലാണ് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എ കെ ദിവാകരന്‍ പങ്കെടുക്കുന്നത്. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്. മതേതരത്വം അവകാശപ്പെടുന്ന സിപിഎമ്മും കോണ്‍ഗ്രസും മതാധിഷ്ടിത പരിപാടികളില്‍ നിന്നും നേതാക്കള്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ തിരുവനന്തപുരം നന്ദാവനത്ത് ഞായറാഴ്ച നടക്കുന്ന യാദവ ഭവന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രാസംഗികരില്‍ ഒരാളായി എത്തുന്നത്. അതേ സമയം തട്ടുമ്മലില്‍ നടക്കുന്ന ഹിന്ദു ഐക്യവേദി മലയോര മേഖലാ സമ്മേളനത്തില്‍ അധ്യക്ഷം വഹിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ...

പിറന്നാള്‍ ആഘോഷത്തിനിടെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയശേഷം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് വീണ്ടും പീഡനം; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതിയുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി

Image
ഹൈദരാബാദ്: (www.kvartha.com 30.06.2018) പിറന്നാള്‍ ആഘോഷത്തിനിടെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയശേഷം പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയശേഷം ഇതുപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് വീണ്ടും പീഡനം. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതിയുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി. ആന്ധ്രാപ്രദേശിലാണ് സംഭവം. അതിനിടെ പല കൈമറിഞ്ഞ് തനിക്ക് ലഭിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച മൂന്നാമതൊരു വിദ്യാര്‍ത്ഥിയെ പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അറസ്റ്റു ചെയ്തു. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ അഗ്രിപള്ളിയിലുള്ള കോളജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തന്റെ പിറന്നാള്‍ ദിനത്തിലാണ് പീഡനം നടന്നതെന്ന് വിദ്യാര്‍ത്ഥിനി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പിറന്നാളാഘോഷത്തിനിടെ സോഫ്റ്റ് വെയര്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ വംശി, ശിവ റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് തന്നെ മദ്യം കുടിപ്പിച്ച് അര്‍ധബോധാവസ്ഥയിലാക്കിയ ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. ഇതിനിടെ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പിന്നീട് ഈ ദ...

വോട്ടര്‍ പട്ടികയില്‍ കൂടുതല്‍ പേര്‍ മഞ്ചേശ്വരത്ത്, കുറവ് കാഞ്ഞങ്ങാട്ടും

Image
കാസര്‍കോട്: (www.kasargodvartha.com 30.06.2018)  ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് മഞ്ചേശ്വരം മണ്ഡലത്തില്‍. 73.54 ശതമാനം പേരാണ് മഞ്ചേശ്വര മണ്ഡലത്തില്‍ നിന്നുള്ളത്. കുറവ് കാഞ്ഞങ്ങാട് മണ്ഡലത്തിലാണ്. 69.24 ശതമാനം പേരാണ് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളത്. 2018 ജനുവരി ഒന്നുവരെയുള്ള കണക്കാണിത്. തൃക്കരിപ്പുര്‍ 70.49 ശതമാനവും കാസര്‍കോട് 70.48 ശതമാനവും ഉദുമ 69.99 ശതമാനവും ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ കണക്ക് പ്രകാരം ജില്ലയില്‍ ആകെ ജനസംഖ്യ 13,73,083 ആണ്. ഇത് വോട്ടര്‍ പട്ടികയില്‍ പേരുള്ളത് 9,71,214 പേരാണ്. ജനസംഖ്യയുടെ 70.73 ശതമാനം പേര്‍ മാത്രമാണ് വോട്ടര്‍ പട്ടികയിലുള്ളത്. ജില്ലയില്‍ 6,63,959 പുരുഷന്മാരും 7,09,124 സ്ത്രീകളുമാണുള്ളത്. ഇതില്‍ യഥാക്രമം 4,73,832 പുരുഷന്മാരും(71.98 ശതമാനം) 4,97,383(70.74 ശതമാനം) സ്ത്രീകളുമാണ് വോട്ടര്‍ പട്ടികയിലുള്ളത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ല...

'കമോണ്‍ ഹാര്‍ദിക് കമോണ്‍' അയര്‍ലണ്ടിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പ്രോത്സാഹിപ്പിക്കുന്ന ധോണിയുടെ മകള്‍ സിവയുടെ വീഡിയോ തരംഗമാകുന്നു

Image
മുംബൈ: (www.kvartha.com 30.06.2018) 'കമോണ്‍ ഹാര്‍ദിക് കമോണ്‍' അയര്‍ലണ്ടിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പ്രോത്സാഹിപ്പിക്കുന്ന ധോണിയുടെ മകള്‍ സിവയുടെ വീഡിയോ തരംഗമാകുന്നു.മൂന്നു വയസുകാരിയായ സിവ ധോണി മത്സരത്തില്‍ തിളങ്ങി നില്‍ക്കുന്ന ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണയ്ക്കുന്നതിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് പങ്കുവച്ചത്. എന്റെ ചിയര്‍ലീഡറിനെ ഞാന്‍ തന്നെ കണ്ടെത്തി എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി പാണ്ഡ്യ കുറിച്ചത്. സെലിബ്രിറ്റി മക്കളില്‍ ധോണിയുടെ മകള്‍ സാക്ഷിക്കാണ് ഏറെ ആരാധകരുള്ളത്. സിവയുടെ ഏത് വീഡിയോ പങ്കുവച്ചാലും അത് വൈറലാകാറുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: WATCH: Ziva Dhoni is Hardik Pandya’s new ‘cheerleader’, Mumbai, Video, News, Trending, Sports, National. Powered by Info News For You

എ ഡി ജി പിയുടെ മകളെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇല്ല; കൂടുതല്‍ സമയം ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍

Image
കൊച്ചി: (www.kvartha.com 30.06.2018) പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളെ രക്ഷിക്കാന്‍ തന്ത്രം മെനഞ്ഞ് പോലീസ്. സുദേഷ് കുമാറിന്റെ മകളെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്ന് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം വേണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെടും. ബുധനാഴ്ചയാണ് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്. പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ എഡിജിപിയുടെ മകള്‍ മര്‍ദിച്ച സംഭവം കഴിഞ്ഞ് 16 ദിവസം ആയിട്ടും ഇതുവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് ഒന്നും ക്രൈംബ്രാഞ്ച് സംഘം എത്തിയിട്ടില്ല. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി പോലീസിന്റെ നിലപാട് തേടിയത്. ജുലൈ നാലിനു ഹൈക്കോടതി ഈ കേസ് പരിഗണിക്കും. ഇതിനു മുന്നോടിയായി അന്വേഷണസംഘം ഇതുവരെയുള്ള അന്വേഷണപുരോഗതി വ്യക്തമാക്കി കേസ് ഫയല്‍ കോടതിയിലേക്കു കൈമാറി. മര്‍ദനമേറ്റ കാര്യം സ്ഥിരീകരിക്കുന്ന സാഹചര്യത്തെളിവുകളും മൊഴികളുമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നും പോലീസ്...

ഇടവേള ബാബുവുമായുള്ള ശബ്ദസന്ദേശം തന്റേത് തന്നെ; ശബ്ദരേഖ പുറത്ത് പോയ കാര്യത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഗണേഷ് കുമാര്‍

Image
കൊല്ലം: (www.kvartha.com 30.06.2018) താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായുള്ള വാട്‌സ് ആപ്പ് സന്ദേശത്തിലുള്ളത് തന്റെ ശബ്ദമാണെന്ന് കെ.ബി.ഗണേഷ് കുമാര്‍. 'അമ്മ'യുടെ വൈസ് പ്രസിഡന്റുമാരിലൊരാളാണ് ഗണേഷ് കുമാര്‍. അതേസമയം ശബ്ദരേഖ പുറത്ത് പോയത് എങ്ങനെയെന്ന കാര്യത്തെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ താന്‍ പങ്കാളിയല്ല. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ്. ഇതുകൊണ്ടൊന്നും 'അമ്മ'യെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: Voice clip is mine, says Ganesh Kumar, Kollam, News, Politics, Probe, Media, Ganesh Kumar, Controversy, Cinema, Entertainment, Keral...

കാസര്‍കോട്ട് 5000 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി; പിടിച്ചെടുത്തത് സര്‍ക്കാര്‍ നിരോധിച്ച അഫിയ കോക്കനട്ട് ഓ യില്‍ പേര് മാറ്റി 'കേര വാലീസ് അഗ് മാര്‍ക്ക് സെര്‍ട്ടിഫീഡ് പ്രൊഡക്ട്' എന്ന പേരില്‍ വിപണിയിലെത്തിച്ച വെളിച്ചെണ്ണ

Image
കാസര്‍കോട്: (www.kasargodvartha.com 30.06.2018)  കാസര്‍കോട് ചെങ്കള ബേര്‍ക്കയിലെ സ്വകാര്യ വെളിച്ചെണ്ണ ഗോഡൗണില്‍ ഭക്ഷ്യ സുരക്ഷാവിഭാഗം നടത്തിയ റെയ്ഡില്‍ 5000 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി. ചെങ്കള ബേര്‍ക്കയിലെ സന ട്രേഡേഴ്‌സ് എന്ന സ്വകാര്യ ഗോഡൗണില്‍ റെയ്ഡ് നടത്തിയ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ സി എ ജനാര്‍ദ്ദനന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ നിത്യ ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത്. നിരോധിച്ച പാലക്കാട്ടെ അഫിയ കോക്കനട്ട് ഓയില്‍ പേര് മാറ്റി 'കേര വാലീസ് അഗ് മാര്‍ക്ക് സെര്‍ട്ടിഫീഡ് പ്രൊഡക്ട്' എന്ന പേരിലാണ് വ്യാജ വെളിച്ചെണ്ണ വീണ്ടും വിപണിയിലെത്തിച്ചത്. ബേര്‍ക്കയിലെ മുഹമ്മദ് നവാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സന ട്രേഡേഴ്‌സ്. 80 ശതമാനം സസ്യ എണ്ണയും ബാക്കി വെളിച്ചെണ്ണയും ചേര്‍ത്താണ് വ്യാജ വെളിച്ചെണ്ണ പാക്കറ്റുകളിലാക്കി വിപണിയിലെത്തിച്ചത്. സന ട്രേഡേഴ്‌സ് വെളിച്ചെണ്ണയുടെ മൊത്ത വിതരണക്കാരാണെന്ന് ഫുഡ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ സി എ ജനാര്‍ദ്ദനന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പാലക്കാട്ടെ ആഫിയ കോക്കനട്ട് ഓയില്‍ കമ്പനിയില്‍ നിന്നും ര...

വാഹനാപകടത്തില്‍ അംഗന്‍വാടി അധ്യാപിക മരിച്ചു

Image
കൊട്ടാരക്കര: (www.kvartha.com 30.06.2018) വാഹനാപകടത്തില്‍ അംഗന്‍വാടി അധ്യാപിക മരിച്ചു. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര കുളക്കടയിലാണ് സംഭവം. പെരുങ്കുളം സ്വദേശി ഗിരിജയാണ് മരിച്ചത്. അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഗിരിജയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: Kerala, Kollam, Kottarakkara, News, Accident, Death, Teacher, Teacher dead in accident Powered by Info News For You

മകന്‍ അന്യമതസ്ഥയെ വിവാഹം ചെയ്തതിന് പിതാവിനെ കൊണ്ട് തുപ്പല്‍ നക്കിച്ച് ഗ്രാമ പഞ്ചായത്ത്; കുടുംബത്തിലെ സ്ത്രീകളെ മാനഭംഗത്തിരയാക്കുമെന്നും ഭീഷണി

Image
മീററ്റ്: (www.kvartha.com 30.06.2018) മകന്‍ അന്യമതസ്ഥയെ വിവാഹം ചെയ്തതിന് പിതാവിനെ കൊണ്ട് തുപ്പല്‍ നക്കിച്ച് ഗ്രാമ പഞ്ചായത്ത്. കുടുംബത്തിലെ സ്ത്രീകളെ മാനഭംഗത്തിരയാക്കുമെന്നും ഭീഷണിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് പ്രാകൃത ശിക്ഷാവിധി അരങ്ങേറിയത്. 44കാരനായ ശ്രീകൃഷ്ണയ്ക്കാണ് സ്വന്തം തുപ്പല്‍ നക്കേണ്ട ദുര്‍ഗതി ഉണ്ടായത്. ഇതുസംബന്ധിച്ച ശ്രീകൃഷ്ണയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തന്നെ ഉപദ്രവിച്ചതിന് പുറമെ കുടുംബത്തിലെ സ്ത്രീകളെ മാനഭംഗത്തിരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ശ്രീകൃഷ്ണയുടെ പരാതിയില്‍ പറയുന്നു. അതുകൊണ്ടുതന്നെ വളരെ ഭയത്തോടെയാണ് ജീവിക്കുന്നത്. പരാതിയുമായി ആദ്യം പോലീസിനെ സമീപിച്ചപ്പോള്‍ അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രാദേശിക ടെലിവിഷന്‍ ചാനലില്‍ വാര്‍ത്ത വന്നതോടെയാണ് അവര്‍ നടപടി എടുത്തെന്നും ശ്രീകൃഷ്ണ പറഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ ആറിനാണ് ശ്രീകൃഷ്ണയുടെ 21കാരനായ മകന്‍ ശിവകുമാര്‍ അതേ ഗ്രാമത്തിലുള്ള മുസ്ലീം മതത്തില്‍പെട്ട റസിയ എന്ന 18കാരിയുമായി ഒളിച്ചോടിയത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് റസിയയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന...