Posts

Showing posts from November, 2022

Flyover | ദേശീയപാത വികസനത്തോടെ ഒറ്റപ്പെടും; വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ദുരിതത്തിലാവും; കുമ്പള ടൗണില്‍ മേല്‍പാലത്തിനായി മുറവിളി ശക്തം; ആവശ്യവുമായി ജില്ലാ പഞ്ചായത് യോഗത്തില്‍ പ്രമേയം

Image
കുമ്പള: (www.kasargodvartha.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള ടൗണില്‍ മേല്‍പാലത്തിനായി മുറവിളി ശക്തമായി. കുമ്പള റെയില്‍വേ സ്റ്റേഷനും, ടൗണിനുമിടയില്‍ മേല്‍പാലം നിര്‍മിക്കണമെന്നാണ് ആവശ്യം. ഇതോടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്നും വ്യാപാരികള്‍ അടക്കമുള്ളവര്‍ക്ക് ഏറെ സഹായകരമാവുമെന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്. അതിനിടെ കുമ്പളയില്‍ മേല്‍പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത് ഭരണസമിതി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. കുമ്പള ഡിവിഷന്‍ അംഗം ജമീല സിദ്ദീഖ് ദണ്ഡഗോളിയാണ് പ്രമേയം കൊണ്ടുവന്നത്.                    വോര്‍ക്കാടി അംഗം കമലാക്ഷി ഇതിനെ പിന്താങ്ങി. ഏറെ പ്രധാനപ്പെട്ടതും കാസര്‍കോട് - മംഗ്‌ളുറു പാതയില്‍ പ്രശസ്തവും പുരാതനവുമായ നഗരങ്ങളിലൊന്നുമാണ് കുമ്പളയെന്ന് പ്രമേയത്തില്‍ പറയുന്നു. ദേശീയ പാതയുടെ ഓരം ചേര്‍ന്ന് കിടക്കുന്ന കുമ്പള പട്ടണം ദേശീയപാത വികസനം പൂര്‍ത്തിയാകുന്നതോടെ ഒറ്റപ്പെട്ട അവസ്ഥയിലാകും. ഇവിടങ്ങളിലെല്ലാം നടക്കുന്നത് തീര്‍ത്തും അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്നും ജമീല സിദ്ദീഖ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ...

Accident | കണ്ണൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ലോറി ജീവനക്കാരന് ദാരുണാന്ത്യം, ഡ്രൈവര്‍ക്ക് പരുക്ക്

Image
കണ്ണൂര്‍: (www.kvartha.com) ജില്ലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് നിന്നും വരുന്ന പാര്‍സല്‍ ലോറിയിലെ ജീവനക്കാരന്‍ വയനാട് സ്വദേശി സുബൈര്‍ (49) ആണ് മരിച്ചത്. വാഹനം ഓടിച്ച ഡ്രൈവര്‍ ജാബിറി(40)നും പരുക്കേറ്റു. മുഴപ്പിലങ്ങാട് യൂത്ത് ജഗ്ഷനില്‍ വ്യാഴാഴ്ച പുലര്‍ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ട്രൈലറിന് പിന്നാലെ അതേ ഭാഗത്ത് നിന്നും വന്ന പാര്‍സല്‍ ലോറി ഇടിച്ചാണ് അപകടം നടന്നത്. അപകട വിവരം അറിഞ്ഞ ഉടനെ എടക്കാട് പൊലീസും തലശേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിയുടെ ഒരു വശം അപകടത്തെ തുര്‍ന്ന് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവറുടെ സീറ്റിന് ഇടത് ഭാഗം ഇരുന്ന സുബൈര്‍ ലോറിയില്‍ കുടുങ്ങിപ്പോയിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ കാബിന്‍ തകര്‍ത്താണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. ഉടനെ ചാലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. Keywords:  Kannur, Kerala, Injured, Accident, Police, Kannur: One died and one injured in road accident. Powered by Info News For You

Milma Price | അരലിറ്റര്‍ തൈരിന് 35 രൂപ; മില്‍മ പാലിന്റേയും പാല്‍ ഉത്പന്നങ്ങളുടേയും വില വര്‍ധന നിലവില്‍ വന്നു

Image
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് മില്‍മ പാലിന്റേയും പാല്‍ ഉത്പന്നങ്ങളുടേയും പുതിയ വില നിലവില്‍ വന്നു. പാല്‍ ലിറ്ററിന് ആറ് രൂപയും അരലിറ്റര്‍ തൈരിന് 35 രൂപയായും ഉയര്‍ന്നു. ക്ഷീരകര്‍ഷകരുടെ നഷ്ടം നികത്താന്‍ പാല്‍ ലിറ്ററിന് എട്ട് രൂപ 57 പൈസയുടെ വര്‍ധനയാണ് മില്‍മ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നത്. ഇതില്‍ ആറ് രൂപയുടെ വര്‍ധനയ്ക്ക് സര്‍കാര്‍ അനുമതി നല്‍കുകയായിരുന്നു. ഇതില്‍ അഞ്ച് രൂപ കര്‍ഷകന് കിട്ടും. വിലക്കയറ്റത്തില്‍ ജനം പൊറുതി മുട്ടുമ്പോഴാണ്, പാല്‍വില കുത്തനെ കൂട്ടാനുള്ള തീരുമാനം. പാല്‍ വിലയും ഉല്‍പാദന ചിലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് മില്‍മയുടെ നടപടി. വിലവര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുമെന്നായിരുന്നു ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ വിശദീകരണം.  വില വര്‍ധനവ് ഇങ്ങനെ: ടോണ്‍ഡ് മില്‍ക് (ഇളം നീല കവര്‍): പഴയ വില 22, പുതിയ വില 25. ഹോമോജീനൈസ്ഡ് ടോണ്‍ഡ് മില്‍ക് (കടും നീല കവര്‍): പഴയ വില 23, പുതിയ വില 26. കൗ മില്‍ക്: പഴയ വില 25 , പുതിയ വില 28. ഹോമോജീനൈസ്ഡ് ടോണ്‍ഡ് മില്‍ക്: (വെള്ള കവര്‍): പഴയ വില 25, പുതിയ വില 28. 2019 സെപ്തംബറിലാണ് അവസാനമായി മില്‍...

Protest | സ്വകാര്യ രെജിസ്‌ട്രേഷന്‍ അനാസ്ഥ: പാരലല്‍ കോളജ് ബന്ദും ജീവനക്കാരുടെ കണ്ണൂര്‍ സര്‍വകലാശാലാ മാര്‍ചും ഡിസംബര്‍ ആറിന്

Image
കണ്ണൂര്‍: (www.kvartha.com) പാരലല്‍ കോളജ് ബന്ദും ജീവനക്കാരുടെ കണ്ണൂര്‍ സര്‍വകലാശാലാ മാര്‍ചും നടത്തുവാന്‍ പാരലല്‍ കോളജ് അസോസിയേഷന്റെ ജില്ലാ നേതൃയോഗത്തില്‍ തീരുമാനം. സ്വകാര്യ രെജിസ്‌ട്രേഷന് അപേക്ഷ ക്ഷണിക്കുകയും പിന്നീട് നിര്‍ത്തലാക്കുകയും ചെയ്ത് പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെക്കൊണ്ട് പന്താടുന്ന കണ്ണൂര്‍ സര്‍വകലാശാല നടപടിയില്‍ സര്‍കാര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പാരലല്‍ കോളജ് ബന്ദും സര്‍വകലാശാല ആസ്ഥാനത്തേക്ക് അധ്യാപക-അനധ്യാപക ജീവനക്കാരുടെ പ്രതിഷേധ മാര്‍ചും നടത്തുവാന്‍ പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചത്. ഡിസംബര്‍ ആറിന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ആസ്ഥാനത്തേക്ക് മാര്‍ച് ആരംഭിക്കും. പരിപാടിയില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സി അനില്‍ കുമാര്‍, ജില്ലാ സെക്രടറി ടി കെ രാജീവന്‍, ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട്, പി ലക്ഷ്മണന്‍, തുടങ്ങിയവര്‍ സംസാരിച്ചു. Keywords:  News,Kerala,State,Kannur,Protest,March,Top-Headlines,P...

KSRTC | കെഎസ്ആര്‍ടിസി വാഗമണ്‍-കുമരകം പാകേജ് ഒരുങ്ങി

Image
കണ്ണൂര്‍: (www.kvartha.com) കെഎസ്ആര്‍ടിസി ബജെറ്റ് ടൂറിസം സെലിന്റെ (KSRTC Budget Tourism Cell) നേതൃത്വത്തില്‍ നടത്തുന്ന വാഗമണ്‍-കുമരകം പാകേജ് ഒരുങ്ങി. ഡിസംബര്‍ ഒമ്പതിന് വൈകീട്ട് ഏഴ് മണിക്ക് പുറപ്പെട്ട് 12ന് രാവിലെ അഞ്ച് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് പാകേജ്. ആദ്യ ദിനം വാഗമണില്‍ ഓഫ് റോഡ് ജീപ് (Jeep) സഫാരി, സൈറ്റ് സീയിംഗ്, കാംപ് ഫയര്‍  (Camp Fire), രണ്ടാം ദിനത്തില്‍ കുമരകത്ത് ഹൗസ് ബോടില്‍ ഭക്ഷണവും മ്യൂസിക് പ്രോഗ്രാമുകളുമുള്‍പെടെ അഞ്ച് മണിക്കൂര്‍. കൂടാതെ ഒരു മണിക്കൂര്‍ മറൈന്‍ ഡ്രൈവ് സന്ദര്‍ശനം. ഇതിന് ശേഷം വൈകീട്ട് ഏഴിന് തിരിച്ച് പുറപ്പെടും. ഭക്ഷണവും താമസവും ഉള്‍പെടെ ഒരാള്‍ക്ക് 3900 രൂപയാണ് നിരക്ക്. ബുകിംഗിന് ബന്ധപ്പെടുക: 9496131288, 9605372288, 8089463675. Keywords: Bus, Travel, Kannur, News, Kerala, KSRTC, KSRTC Vagamon-Kumarakam package ready. Powered by Info News For You

Coins Removed | 'ഛര്‍ദിയും വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 187 നാണയങ്ങള്‍'; എപ്പോഴും വിശപ്പ് തോന്നുന്നതിനാലാണ് വിഴുങ്ങിയതെന്ന് 58കാരന്‍

Image
ബെംഗ്‌ളൂറു: (www.kvartha.com) ഛര്‍ദിയും വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 187 നാണയങ്ങളെന്ന് റിപോര്‍ട്. കര്‍ണാടകയിലെ ബാഗല്‍കോട്ടിലെ ഹനഗല്‍ ശ്രീ കുമാരേശ്വര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച് സെന്ററിലെ ഡോക്ടര്‍മാരാണ് 58കാരനായ ധ്യാമപ്പയുടെ ആമാശയത്തില്‍ നിന്നും ഒന്നര കിലോഗ്രാമോളം നാണയങ്ങള്‍ നീക്കം ചെയ്തതെന്ന് എഎന്‍ഐ റപോര്‍ട് ചെയ്തു. 'മാനസിക വൈകല്യമുള്ള അദ്ദേഹം കഴിഞ്ഞ രണ്ട്, മൂന്ന് മാസമായി നാണയങ്ങള്‍ വിഴുങ്ങുകയായിരുന്നു. ഛര്‍ദിയും വയറിലെ അസ്വസ്ഥതയും പരാതിപ്പെട്ടാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്.' -ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരില്‍ ഒരാളായ ഈശ്വര്‍ കലബുര്‍ഗി പറഞ്ഞു. എപ്പോഴും വിശപ്പ് തോന്നുന്നതിനാലാണ് നാണയങ്ങള്‍ വിഴുങ്ങിയതെന്നും ഏഴ് മാസത്തിനിടെയാണ് ഇത്രയും നാണയങ്ങള്‍ വിഴുങ്ങിയതെന്ന് ധ്യാമപ്പ ഡോക്ടര്‍മാരോട് പറഞ്ഞു. എസ് നിജലിംഗപ്പ മെഡികല്‍ കോളജിലെ ഡോക്ടര്‍ ഈശ്വര്‍ കല്‍ബുര്‍ഗി, സര്‍ജറി വിഭാഗത്തിലെ ഡോ. പ്രകാശ് കട്ടിമണി, അനസ്തേഷ്യ വിദഗ്ധരായ ഡോ. അര്‍ചന, ഡോ. രൂപാല്‍ ഹുലകുണ്ടെ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. അഞ്ച...

ATM robbery | എടിഎം പിഴുതെടുത്ത് കൊണ്ടുപോയി ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചു; ബൊലേറോയിൽ ചങ്ങല കെട്ടി വേരോടെ വലിച്ചെടുത്തത് മിനുറ്റുകൾക്കുള്ളിൽ! സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Image
ജോധ്പൂർ: (www.kvartha.com) വെറും അഞ്ച് മിനുറ്റിനുള്ളിൽ എടിഎം പിഴുതെടുത്ത് കൊണ്ടുപോയി ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചു. അർധരാത്രിയിൽ നടന്ന ഈ കവർചയെക്കുറിച്ച് ബാങ്കിനും പൊലീസിനും തത്സമയം വിവരം ലഭിച്ചിരുന്നെങ്കിലും പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ കവർച നടത്തി അക്രമികൾ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 2.45 ഓടെ രാജസ്താനിലെ ജോധ്പൂരിലെ എയർപോർട് സ്റ്റേഷൻ പരിധിയിൽ ശിക്കാർഗഡിലുള്ള മിനി മാർകറ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.                                   പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഈ എടിഎമിൽ അലാറമോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എടിഎമിൽ ഏകദേശം നാല് ലക്ഷം രൂപയുണ്ടായിരുന്നെന്നും ഇത് മുഴുവൻ കൊള്ളയടിച്ചതായും ബാങ്ക് മാനജർ പറഞ്ഞു जोधपुर में नकाबपोश बदमाशों ने पीएनबी के लाखो रुपए से बाहर एटीएम मशीन लूट की वारदात को दिया अंजाम लाइव वीडियो आया सामने @iampulkitmittal @ABPNews @prempratap04 @PoliceRajasthan @pnbindia @a...

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 80 രൂപ കൂടി

Image
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും കൂടി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4855 രൂപയിലും പവന് 38,840 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4025 രൂപയിലും പവന് 32200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.  തുടര്‍ചയായി നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും കുറഞ്ഞിരുന്നു. ചൊവ്വാഴ്ച കുറഞ്ഞ വിലയാണ് ബുധനാഴ്ച വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4845 രൂപയിലും പവന് 38,760 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4015 രൂപയിലും പവന് 32120 രൂപയിലുമാണ് വ്യാപാരം നടന്നത്.  അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിലെ വിലയില്‍ തന്നെയാണ് ബുധനാഴ്ചയും വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 68 രൂപയും ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 ...

Viral Pic | എണ്ണക്കപ്പലിന് താഴെ അള്ളിപ്പിടിച്ചിരുന്ന് നീണ്ട 11 ദിവസത്തെ യാത്ര; കടലിലൂടെ 5,000 കി.മീ താണ്ടി അതിസാഹസികമായി നൈജീരിയയില്‍നിന്ന് സ്‌പെയിനിലെത്തി 3 കുടിയേറ്റക്കാര്‍; വൈറലായി ചിത്രം

Image
ലാസ് പാമാസ്: (www.kvartha.com) കടലിലൂടെ 5,000 കി.മീ താണ്ടി അതിസാഹസികമായി നൈജീരിയയില്‍നിന്ന് സ്‌പെയിനിലെത്തി മൂന്ന് കുടിയേറ്റക്കാര്‍. എണ്ണക്കപ്പലില്‍ റഡറിന്റെ മുകളില്‍ ഇരുന്ന് നൈജീരിയയില്‍നിന്ന് 11 ദിവസം നീണ്ട കടല്‍യാത്രയ്ക്കുശേഷം സ്‌പെയിനിലെ കനേറി ഐലന്റ്‌സിലെത്തിയ കുടിയേറ്റക്കാരെ അധികൃതര്‍ പിടികൂടി ആശുപത്രിയിലാക്കി.  2700 നോടികല്‍ മൈല്‍ (ഏകദേശം 5,000 കിലോമീറ്റര്‍) ആണ് ഇവര്‍ സാഹസികമായി സഞ്ചരിച്ചത്. മൂന്നുപേരും ഇവിടെ കൂടിക്കൂടി അള്ളിപ്പിടിച്ചിരിക്കുന്നതിന്റെ ചിത്രം സ്പാനിഷ് കോസ്റ്റ് ഗാര്‍ഡാണ് പുറത്തുവിട്ടത്. നിര്‍ജലീകരണം കാരണം മൂന്നുപേരിലൊരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രി വിട്ടാലുടന്‍ ഇവരെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുമെന്ന് സ്പാനിഷ് അധികൃതര്‍ വ്യക്തമാക്കി. മറൈന്‍ ട്രാഫിക് ട്രാകിംഗ് വെബ്സൈറ്റ് അനുസരിച്ച്, മാള്‍ടയുടെ പതാകയുള്ള കപ്പല്‍ നവംബര്‍ 17 ന് നൈജീരിയയിലെ ലാഗോസില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ചയാണ് ലാസ് പാല്‍മാസില്‍ എത്തിയത്. പ്രൊപലറിന്റെ മുകളിലായിട്ട് വെള്ളത്തില്‍ തൊട്ടുള്ള ഭാഗമാണ് റഡര്‍.  വടക്കുപടിഞ്ഞാറന്‍ ആഫ്രികയില്‍ സ്ഥിതി ചെയ്യ...

Complaint | 17കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന കേസ്; സഹപാഠികളായ 5 ആണ്‍കുട്ടികള്‍ പിടിയില്‍

Image
ഹൈദരാബാദ്: (www.kasargodvartha.com) 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സഹപാഠികളായ അഞ്ച് ആണ്‍കുട്ടികള്‍ പിടിയില്‍. സഹപാഠികളില്‍ ഒരാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ വീട്ടില്‍വച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. നടന്നതൊക്കെ റെകോര്‍ഡ് ചെയ്യുകയും ചെയ്തു. 10 ദിവസത്തിന് ശേഷം പ്രതികളിലൊരാള്‍ മറ്റൊരു ആണ്‍കുട്ടിയുമായി എത്തി വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. വീഡിയോ വാട്‌സ്ആപില്‍ ഷെയര്‍ ചെയ്തതോടെയാണ് പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് ഹയാത് നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി ആണ്‍കുട്ടികള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമം, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. തുടര്‍നടപടികള്‍ക്കായി കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. Keywords: News, National, Top-Headlines, Crime, Police, complaint, arrest, Ar...

Attacked | 'കോട്ടയം നഗരമധ്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരേ സദാചാര ഗുണ്ടാ ആക്രമണം; സ്‌കൂടറില്‍ പോവുകയായിരുന്ന കുട്ടികളെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു'; 3 പേര്‍ കസ്റ്റഡിയില്‍; പരുക്കേറ്റവര്‍ ആശുപത്രിയില്‍

Image
കോട്ടയം: (www.kvartha.com) നഗരമധ്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരേ സദാചാര ഗുണ്ടാ ആക്രമണമെന്ന് പരാതി. ബിരുദവിദ്യാര്‍ഥികളായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും നേരെയാണ് ആക്രമണമുണ്ടായത്.  സ്‌കൂടറില്‍ പോവുകയായിരുന്ന വിദ്യാര്‍ഥികളെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.  സംഭവത്തില്‍ കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മൂന്നുപേരെ കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ വിദ്യാര്‍ഥികളെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സഹപാഠിക്ക് വസ്ത്രങ്ങള്‍ നല്‍കാനായാണ് വിദ്യാര്‍ഥികളായ രണ്ടുപേരും സ്‌കൂടറില്‍ നഗരത്തിലെത്തിയത്. തുടര്‍ന്ന് ഇരുവരും നഗരത്തിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഇതിനിടെയാണ് മൂന്നംഗസംഘം ഇരുവര്‍ക്കും നേരേ അശ്ലീല കമന്റടി ആരംഭിച്ചത്. വിദ്യാര്‍ഥികളെ അസഭ്യം പറഞ്ഞ സംഘം, പെണ്‍കുട്ടിക്ക് നേരേ അശ്ലീല ആംഗ്യം കാണിച്ചെന്നാണ് ആരോപണം. തുടര്‍ന്ന്...

Gold Price | തുടര്‍ചയായി നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

Image
കൊച്ചി: (www.kvartha.com) തുടര്‍ചയായി നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും കുറഞ്ഞു.  ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4845 രൂപയിലും പവന് 38,760 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4015 രൂപയിലും പവന് 32120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.  അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ് ദിവസങ്ങളിലെ വിലയില്‍ തന്നെയാണ് ചൊവ്വാഴ്ചയും വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 68 രൂപയും ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്. Keywords: News,Kerala,State,Top-Headlines,Trending,Business,Finance,Gold,Gold Price,Kochi, Gold Price November 29 Kerala Powered by Info News For You

Video | ക്ലാസ് നടക്കവേ വിദ്യാര്‍ഥിയെ അധ്യാപകന്‍ തീവ്രവാദിയെന്ന് വിളിച്ചതായി ആരോപണം; രോഷത്തോടെ പ്രതികരിച്ച് ആണ്‍കുട്ടി; 'നിങ്ങള്‍ക്ക് ഒരിക്കലും എന്റെ മതത്തെ കളിയാക്കാനാകില്ല സര്‍, അതും ഇത്ര മോശമായ രീതിയില്‍'; വൈറലായി വീഡിയോ

Image
ബെംഗ്‌ളൂറു: (www.kasargodvartha.com) ക്ലാസ് നടക്കവേ മുസ്‌ലിം വിദ്യാര്‍ഥിയെ അധ്യാപകന്‍ തീവ്രവാദിയെന്ന് വിളിച്ചതായി ആരോപണം. പിന്നാലെ വിദ്യാര്‍ഥി രോഷത്തോടെ പ്രതികരിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും സ്ഥാപനം അറിയിച്ചു. വിദ്യാര്‍ഥിക്ക് കൗണ്‍സിലിങ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉഡുപ്പിയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്‌നോളജിയിലെ ക്ലാസ് മുറിയില്‍ വച്ചായിരുന്നു സംഭവം. വിദ്യാര്‍ഥിയുടെ പേരെന്താണെന്ന് പ്രഫസര്‍ ചോദിച്ചുവെന്നും മുസ്ലിം നാമം കേട്ടപ്പോള്‍ 'ഓ, നിങ്ങള്‍ കസബിനെപ്പോലെയാണ് അല്ലേ'യെന്ന് അധ്യാപകന്‍ ചോദിച്ചെന്നുമാണ് ആരോപണം. ഇതാണ് വിവാദമായത്.  മതത്തിന്റെ പേരില്‍ തന്നെ തീവ്രവാദിയായി മുദ്രകുത്തിയ അധ്യാപകനെതിരെ വിദ്യാര്‍ഥി ശബ്ദമുയര്‍ത്തുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. ക്ലാസ് മുറിയിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി വീഡിയോ ഫോണില്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് വിവരം. ദൃശ്യം പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.  '26/11 ഒരു തമാശയല്ല. ഈ രാജ്...

Killed | തൃശൂരില്‍ അച്ഛനും മകനും കുത്തേറ്റ് മരിച്ചു; അയല്‍വാസി പിടിയില്‍

Image
തൃശൂര്‍: (www.kvartha.com) വാക് തര്‍ക്കത്തിനിടെ അച്ഛനും മകനും കുത്തേറ്റ് മരിച്ചു. ചേര്‍പ്പ് പല്ലിശേരിയില്‍ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് പരിസരവാസികളെ നടുക്കിയ സംഭവം. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ (62) മകന്‍ ജിതിന്‍ കുമാര്‍ (32) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ വേലപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചേര്‍പ്പ് പൊലീസ് പറയുന്നത്: അയല്‍വാസി വേലപ്പനുമായുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു. കത്തിയുമായി എത്തിയ വേലപ്പന്‍ അച്ഛനെയും മകനെയും കുത്തി. ഇരുവരെയും ഉടന്‍ തന്നെ കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേര്‍പ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പെട്ട വേലപ്പനെ പിന്നീട് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. Keywords:  News,Kerala,State,Thrissur,Killed,Crime,attack,Accused,Police,police-station,Custody,hospital, Thrissur: Father and son killed by neighbour Powered by Info News For You

ഗോള്‍വര്‍ഷം കണ്ട മത്സരത്തില്‍ കൊറിയയെ തകര്‍ത്ത് ഘാന

Image
മുജീബുല്ല കെ വി (www.kvartha.com) ഖത്തര്‍ ലോകക്കപ്പില്‍ ഏഷ്യന്‍ ടീമുകളുടെ ഇതുവരെയുള്ള പ്രകടനം വച്ച് ഏറ്റവും കരുത്തരായി തോന്നിയത് സൗത്ത് കൊറിയയെയാണ്. അര്‍ജന്റീനയെ അട്ടിമറിച്ച സൗദിയേയും, ജര്‍മ്മനിയെ തകര്‍ത്ത ജപ്പാനെയും, രണ്ടാം മത്സരത്തില്‍ ഉജ്ജ്വലമായി തിരിച്ചുവന്ന് വെയില്‌സിനെ തോല്‍പിച്ച് പ്രീ ക്വാര്‍ട്ടര്‍ പ്രവേശന സാധ്യതകള്‍ സജീവമാക്കി നിര്‍ത്തിയ ഇറാനെയും മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. ആദ്യ മാച്ചില്‍ മുമ്പ് ചാമ്പ്യന്‍മാരും ഈ ലോകക്കപ്പിലെ മുന്‍നിര ടീമുകളിലൊന്നുമായ ഉറുഗ്വേയ്‌ക്കെതിരെ സൗത്ത് കൊറിയ കാഴ്ചവച്ച ഗോള്‍രഹിത സമനില പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്.  കപ്പ് പ്രതീക്ഷകളായ പോര്‍ച്ചുഗലും ഉറുഗ്വേയുമടങ്ങുന്ന കരുത്തന്മാരുടെ എച്ച് ഗ്രൂപ്പിലാണ് സൗത്ത് കൊറിയ. ഇവയിലൊരു ടീമിനെ പുറത്താക്കി വേണം അവസാന പതിനാറില്‍ കടക്കാന്‍! നാലാമത്തെ ടീമായ ഘാന, ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ വിറപ്പിച്ചു വിട്ടാണ് 3 - 2 കീഴടങ്ങിയത്. അതും അതുല്യ താരം റൊണാള്‍ഡോയുടെ പെനാല്‍റ്റിയില്‍ തൂങ്ങി, കഷ്ടിച്ച് ജയം. കളി തീരാനിരിക്കെ പോര്‍ച്ചുഗല്‍ ഗോളി ഡിയോഗോ കോസ്റ്റയുടെ പിഴവില്‍നിന്ന് ഗോള്‍ നേടാനുള്ള സുവര്‍ണ്ണാവസരം, ഗ്ര...

Accident | ഏഴിലോട് ബൈകുകള്‍ കൂട്ടിയിടിച്ച് മരിച്ച യുവാവിന്റെ ഖബറടക്കം ഉച്ചയോടെ

Image
കണ്ണൂര്‍: (www.kasargodvartha.com) ഏഴിലോട് ബൈകുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റു ചികിത്സയ്ക്കിടെ മരണമടഞ്ഞ യുവാവിന്റെ ഖബറടക്കം തിങ്കളാഴ്ച ഉച്ചയോടെ കുഞ്ഞിമംഗലം ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഏഴിലോട് പൊയില്‍ ഇബ്രാഹിമാ(43)ണ് മരിച്ചത്. പരുക്കേറ്റ ഓലയമ്പാടിയിലെ സുധീഷിനെ (29) പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രിയാണ് ഏഴിലോട് ജങ്ഷനില്‍ വച്ച് ബൈകുകള്‍ കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇബ്രാഹിമിനെ പരിയാരത്തു നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിലാത്തറയിലെ സഫിയ പെയിന്റിങിസില്‍ ജീവനക്കാരനാണ്. ഹസന്‍കുഞ്ഞി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: അമീറ. മക്കള്‍: ഇര്‍ഫാന്‍, ഇമ്രാന്‍, അഖീദ മറിയം, ഇഹ്സാന്‍. സഹോദരങ്ങള്‍: ആഇശ, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ നാസര്‍, ശര്‍ഫുദ്ദീന്‍, റഫീഖ്. Keywords:  Kannur, News, Kerala, Top-Headlines, Death, Accident, Bike, Kannur: Man injure...

PM Kisan | പിഎം കിസാൻ ഗുണഭോക്താവാണോ? മുഴുവൻ തുകയും തിരിച്ചടക്കേണ്ടി വന്നേക്കാം! ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; ഉത്തർപ്രദേശിൽ മാത്രം പിടിച്ചെടുത്തത് 26 കോടി രൂപ

Image
ന്യൂഡെൽഹി: (www.kvartha.com) പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് കീഴിൽ 12-ാം ഗഡു കർഷകരുടെ അക്കൗണ്ടിൽ എത്തി. 13-ാം ഗഡു വരാനുള്ള കാത്തിരിപ്പിലാണ് കർഷകർ. ഇത് ഡിസംബറിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുക അർഹതയില്ലാത്തവരുടെ അക്കൗണ്ടിലേക്ക് പോകാതിരിക്കാൻ കേന്ദ്ര സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഇത്തരം കർഷകർക്കെതിരെ സംസ്ഥാന സർക്കാർ തലത്തിൽ നിന്ന് നടപടി ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ സർക്കാരിൽ നിന്ന് ലഭിച്ച തുക കർഷകരിൽനിന്ന് തിരിച്ച് പിടിക്കുന്നുമുണ്ട് അധികൃതർ.                ഉത്തർപ്രദേശിൽ സംസ്ഥാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ ഏഴ് ലക്ഷം കർഷകർ വ്യാജമാണെന്ന് കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ നിന്ന് 26 കോടി രൂപ തിരിച്ചു പിടിച്ചെന്നാണ് വിവരം. കൂടുതൽ കർഷകരുടെ രേഖകൾ പരിശോധിച്ചുവരികയാണ്. അടുത്ത ഗഡു ഈ കർഷകരുടെ അക്കൗണ്ടിലേക്ക് പോകില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് സംസ്ഥാന സർക്കാർ, വ്യാജരേഖ ചമച്ച് പദ്ധതി മുതലെടുക്കുന്ന കർഷകർക്കെതിരെ അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്ത് 2,17,98,596 കർഷ...

Accident | യുഎഇയില്‍ വാഹനാപകടം; മലയാളി ഉള്‍പെടെ 2 പേര്‍ക്ക് ദാരുണാന്ത്യം

Image
അബൂദബി: (www.kasargodvartha.com) യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ നൂറനാട് സന ഭവനില്‍ ഷാനി ഇബ്രാഹിമാണ് (49) മരിച്ചത്. ദാസ് ഐലന്‍ഡില്‍ ഞായറാഴ്ച രാത്രിയാണ് അപകടം. ഷാനി ഓടിച്ചിരുന്ന പിക് അപ് വാന്‍ പൈപ് ലൈനില്‍ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പാകിസ്താന്‍ പൗരനും മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. Keywords:  Abudhabi, News, Gulf, World, Top-Headlines, Accident, hospital, Injured, UAE: Two died in road accident. Powered by Info News For You

Found Dead | ബന്ധുവീട്ടിലെത്തിയ 58കാരി വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍

Image
ഹരിപ്പാട്: (www.kvartha.com) ബന്ധുവീട്ടിലെത്തിയ 58കാരിയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീരയാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം സഹോദരനായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പട്ടരുമടത്തില്‍ അനുമോന്റെ വീട്ടില്‍ എത്തിയതായിരുന്നു മീര. ഇവര്‍ വീട്ടിലെത്തിയ സമയം വീട്ടുകാര്‍ ആരും സ്ഥലത്തില്ലായിരുന്നു. വീട്ടുകാര്‍ എത്തിയപ്പോള്‍ മീരെയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചലിന് ശേഷം 5.30 മണിയോടെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ നിലയില്‍ കണ്ടതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഇവരെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. Keywords:  News, Kerala, Found Dead, Death, Woman, Well, Woman found dead in well. Powered by Info News For You

Accident | ഡിവൈഡറില്‍ ഇടിച്ച കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; ഓടിച്ചയാളെ പുറത്തെത്തിച്ചതിന് പിന്നാലെ വാഹനത്തിന് തീപ്പിടിച്ചു

Image
ഏറ്റുമാനൂര്‍: (www.kvartha.com) നിയന്ത്രണംവിട്ട് മറിഞ്ഞ കാറില്‍ നിന്ന് ഓടിച്ചിരുന്ന ആള്‍ ഇറങ്ങിയതിന് പിന്നാലെ കാറിന് തീപ്പിടിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സെന്‍ട്രല്‍ ജംക്ഷനില്‍ പൊലീസ് സ്റ്റേഷന് മുന്‍വശത്തെ ഡിവൈഡറില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞത്. എറണാകുളം ഭാഗത്ത് നിന്നു കോട്ടയത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണംവിട്ട് മറിഞ്ഞ കാര്‍ ഒരു വശത്തേക്ക് മറിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വാഹനം ഉയര്‍ത്തി ഓടിച്ചിരുന്ന ആളെ പുറത്തെത്തിച്ചതിന് പിന്നാലെ കാറിന്റെ എന്‍ജിന്‍ ഭാഗത്ത്‌നിന്ന് പുകയും തീയും ഉയരുകയും വാഹനം പൂര്‍ണമായി കത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വാഹനം ഓടിച്ചയാളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്ത് പൊലീസെത്തി റോഡ് ബ്ലോക് ചെയ്ത് കോട്ടയം അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. തൊട്ടടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നു ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. അഗ്‌നിരക്ഷാ സേനയുടെ ചെറിയ വാഹനം എത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ വലിയ വാഹനം എത്തിച്ച് തീ കെടുത്തുകയായിരുന്നു. Keywords:...

Man Killed | 'മകനും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കത്തിന് മധ്യസ്ഥം പിടിക്കാന്‍ പോയ പിതാവ് അടിയേറ്റ് മരിച്ചു'; 2 പേര്‍ പിടിയില്‍

Image
തൊടുപുഴ: (www.kvartha.com) മകനും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കത്തിന് മധ്യസ്ഥം പിടിക്കാന്‍ പോയ പിതാവ് അടിയേറ്റ് മരിച്ചതായി പൊലീസ്. ഇടുക്കി കട്ടപ്പന നിര്‍മല സിറ്റിയിലെ രാജു (47) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍.  അക്രമത്തെ കുറിച്ച് പൊലീസ് പറയുന്നത്: യുവാവും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ടപ്പോഴാണ് രാജുവിന് ഗുരുതരമായി പരുക്കേറ്റത്. രാജുവിന്റെ മകന്‍ രാഹുലിന്റെ ബൈക് സുഹൃത്തുക്കള്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.  ബൈക് അപകടത്തില്‍ പെടുകയും കേടുപാടുണ്ടാവുകയും ചെയ്തു. ബൈക് നന്നാക്കാന്‍ 5000 രൂപ നല്‍കാമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇത് ചോദിച്ച് ഇരുവരും എത്തിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ രാജുവിന്റെ മകന്‍ രാഹുലിന്റെ സുഹൃത്തുക്കളായ വാഴവര സ്വദേശി ഹരികുമാര്‍ (28), കാരിക്കുഴിയില്‍ ജോബി (25) എന്നിവര്‍ പിടിയിലായി. തര്‍ക്കത്തിനിടെ ഹരികുമാറിനും പരുക്കേറ്റിരുന്നു. ഇയാള്‍ ഇടുക്കി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാജുവിന്റെ മൃതദേഹം കട്ടപ്പനയിലെ ആശുപത്രി മോര്‍ച...

Driver Arrested | അശ്രദ്ധമായി വാഹനമോടിച്ച് യുവതിയെയും 2 കുട്ടികളെയും പരുക്കേല്‍പ്പിച്ചെന്ന പരാതി; ഡ്രൈവര്‍ അറസ്റ്റില്‍

Image
റിയാദ്: (www.kvartha.com)  അശ്രദ്ധമായി  വാഹനമോടിച്ച്  അപകടമുണ്ടാക്കിയെന്ന പരാതിയില്‍ ഡ്രൈവറെ സഊദി അറേബ്യയിലെ ജെനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭ്യമാക്കാന്‍ ട്രാഫിക് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. മദീനയിലെ അല്‍ ഹംറയിലായിരുന്നു സംഭവം. റോഡിന്റെ വശത്തുകൂടി നടന്നുപോവുകയായിരുന്ന സ്ത്രീയ്ക്കും ഇവരുടെ രണ്ട് കുട്ടികള്‍ക്കുമാണ് അപകടത്തില്‍ പരുക്കേറ്റത്. സംഭവത്തിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ പ്രതിഷേധം ശക്തമകുകയും അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറെ കണ്ടെത്തി ശിക്ഷിക്കണമെന്ന് നിരവധിപ്പേര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.  പ്രചരിച്ച ദൃശ്യങ്ങളില്‍ ഡ്രൈവര്‍ അശ്രദ്ധമായി കാറോടിക്കുന്നത് വ്യക്തമാണ്. നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ക്കിടയിലേക്ക് ഇയാള്‍ തന്റെ വാഹനം വെട്ടിച്ച് കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഈ സമയം തൊട്ടടുത്ത വീട്ടില്‍ നിന്ന് പുറത്തിറങ്ങി റോഡിലൂടെ നടക്കുകയായിരുന്ന യു...

VT Balram | താത്കാലിക നേട്ടത്തിനായി ബിജെപിയും സിപിഎമും തമ്മിലുണ്ടാക്കുന്ന അവിശുദ്ധ ബന്ധം എല്ലാ സ്ഥലങ്ങളിലും വര്‍ഗീയ ശക്തികള്‍ക്ക് വളമാവുകയാണ്: വി ടി ബല്‍റാം

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com) താത്കാലിക നേട്ടത്തിനായി ബിജെപിയും സിപിഎമും തമ്മിലുണ്ടാക്കുന്ന അവിശുദ്ധ ബന്ധം എല്ലാ സ്ഥലങ്ങളിലും വര്‍ഗീയ ശക്തികള്‍ക്ക് വളമാവുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. പടന്നക്കാട് ബേക്കല്‍ ക്ലബില്‍ ശരത് ലാല്‍-കൃപേഷ് നഗറില്‍ വച്ച് നടക്കുന്ന യൂത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പഠന കാംപ് യുവ ചിന്തന്‍ ശിവിര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  തിരഞ്ഞെടുപ്പ് കമീഷനടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളെ മോദി സര്‍കാര്‍ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുന്നുവെന്ന് ബല്‍റാം പറഞ്ഞു. ജുഡീഷ്യറിയും മാധ്യമങ്ങളുമൊക്ക സംഘ പരിവാറിന് കീഴ്‌പ്പെടുന്നു. പിന്‍വാതില്‍ നിയമനങ്ങളും അഴിമതിയുമാണ് പിണറായി സര്‍കാരിന്റെ മുഖമുദ്ര. മയക്കുമരുന്ന് മാഫിയ കേരളത്തില്‍ തഴച്ചു വളരുകയാണെന്നും തലശ്ശേരിയില്‍ കൊല്ലപ്പെട്ട രണ്ട് പ്രവര്‍ത്തകരെ രക്തസാക്ഷികളായി അംഗീകരിക്കാന്‍ പോലും സിപിഎം തയ്യാറാകാത്തത് പ്രതികളും സിപിഎമുകാരാണ് എന്നത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല...

ഡെന്മാര്‍ക്കും കീഴടങ്ങി, ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍

Image
- മുജീബുല്ല കെ വി (www.kvartha.com) നിലവിലെ ജേതാക്കളെന്ന ഖ്യാതിയുമായി വന്ന് കാലിടറി വീഴാനല്ല, വീണ്ടും കപ്പുയര്‍ത്താന്‍ തന്നെയാണ് തങ്ങള്‍ വന്നിരിക്കുന്നതെന്ന് അരക്കിട്ടുറപ്പിക്കുന്ന പ്രകടനമാണ് തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ഫ്രാന്‍സ് കാഴ്ചവച്ചത്. ക്ലിനിക്കല്‍ പെര്‍ഫോമന്‍സുമായി ഓസ്ട്രേലിയക്ക് പിന്നാലെ ഡെന്മാര്‍ക്കിനെ തകര്‍ത്ത് ഗ്രൂപ്പ് ഡി യില്‍നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി ഫ്രാന്‍സ്. രണ്ടാം പകുതിയില്‍ ഫ്രാന്‍സ് രണ്ടു ഗോളെങ്കിലും അടിക്കുമെന്ന് ഒന്നാം പകുതി കണ്ടപ്പോള്‍ തന്നെ കണക്കാക്കിയതായിരുന്നു. എങ്കിലും കടുത്ത ചെറുത്തുനില്‍പ്പാണ് ഡെന്മാര്‍ക്ക് കാഴ്ച്ച വച്ചത്. ഡെന്മാര്‍ക്കിന്റെ മികച്ച മുന്നേറ്റങ്ങളോടെയാണ് കളി തുടങ്ങിയതും. ക്രമേണ ഫ്രാന്‍സ് ആധിപത്യമുറപ്പിക്കുകയായിരുന്നു. എന്നാല്‍ ശൗര്യമുള്ള പ്രത്യാക്രമണങ്ങളോടെ ഡെന്മാര്‍ക്കും കളം നിറഞ്ഞ് കളിച്ചു. അപകടകരമായ ചില മുന്നേറ്റങ്ങളും നടത്തി. ആദ്യ പകുതിയിലെ മുന്നേറ്റങ്ങളൊന്നുംതന്നെ ഗോളില്‍ കലാശിച്ചില്ല. കാത്തിരുന്ന ആദ്യ ഗോള്‍ പിറന്നത് കളിയുടെ 61-ആം മിനിറ്റില്‍. ഇടത് വിങ്ങില്‍ നിന്നുള്ള ഒളിവര്‍ ജിറൂഡിന്റെ പാസില്‍ നിന്ന് എം...

Training Completed | ഏഴിമലയില്‍ നിന്നും ഇന്‍ഡ്യന്‍ സൈന്യത്തിന് കരുത്തേകാന്‍ പുതിയ ബാച് പരിശീലനം കഴിഞ്ഞു പുറത്തിറങ്ങി

Image
ഏഴിമല: (www.kvartha.com)  ഏഴിമലയില്‍ നിന്നും ഇന്‍ഡ്യന്‍ സൈന്യത്തിന് കരുത്തേകാന്‍ പുതിയ ബാച് പരിശീലനം കഴിഞ്ഞു പുറത്തിറങ്ങി. ഏഴിമല ഇന്‍ഡ്യന്‍ നാവിക അകാദമിയില്‍ നിന്ന് ബിടെക് ബിരുദം നേടിയ 114 മിഡ് ഷിപ് മെന്‍ ഉള്‍പെടെ 253 ഓഫീസര്‍ കേഡറ്റുകള്‍ പരിശീലനം പൂര്‍ത്തിയാക്കി പാസിംഗ് ഔട് പരേഡ് നടത്തി. ഇവരില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, മഡഗാസ്‌കര്‍, മൗറീഷ്യസ്, മ്യാന്‍മാര്‍, സീഷെല്‍സ്, ടാന്‍സാനിയ എന്നീ ഏഴ് വിദേശരാജ്യങ്ങളിലെ 16 ഓഫീസര്‍ കേഡറ്റുകളുമുണ്ട്. ശനിയാഴ്ച രാവിലെ അകാദമിയില്‍ നടന്ന പാസിംഗ് ഔട് പരേഡില്‍ സി ഐ എ സി തലവന്‍ എയര്‍മാര്‍ഷല്‍ ബലഭദ്ര രാധാകൃഷ്ണ സല്യൂട് സ്വീകരിച്ചു. ഭീകരവാദം, വെറുപ്പിന്റെ പ്രത്യയശാസ്ത്രം, പൈറസി തുടങ്ങി നമ്മുടെ നൂറ്റാണ്ട് നേരിടുന്ന പരമ്പരാഗതവും അല്ലാത്തതുമായ എല്ലാ ഭീഷണികളേയും നേരിടാന്‍ തയാറാവണമെന്ന് പരേഡ് പരിശോധിച്ച ശേഷം നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയ വിദേശരാജ്യങ്ങളിലെ ട്രെയിനികള്‍ ഇന്‍ഡ്യയുമായും ഇന്‍ഡ്യന്‍ നേവിയുമായുള്ള സൗഹൃദം ശക്തമാക്കാന്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ഓള്‍റൗണ്ട് മികവ് പുലര്‍ത്തിയ ട്രെയിനികള്‍ക്കുള്ള അവാര്‍...

Suspended | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിതെറിച്ച സംഭവം; 4 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Image
തിരുവനന്തപുരം: (www.kvartha.com) ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിതെറിച്ച സംഭവത്തില്‍ നാല് കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. പാറശാല ഡിപോ അസി. എന്‍ജിനീയര്‍ എസ് പി ശിവന്‍കുട്ടി, മെകാനികുമാരായ സി ആര്‍ നിധിന്‍, പി എച് ഗോപീകൃഷ്ണന്‍, ഹരിപ്പാട് ഡിപോയിലെ ചാര്‍ജ്മാന്‍ ആര്‍ മനോജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നവംബര്‍ 21നാണ് എറണാകുളത്ത് നിന്നു തിരുവനന്തപുരം കളിയിക്കവിളയിലേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ടയര്‍ ഊരിതെറിച്ചത്. ബസിന്റെ മുന്‍വശത്തെ ഇടതു ചക്രത്തില്‍ നിന്നു ശബ്ദം കേള്‍ക്കുന്നുവെന്ന് 18-ാം തിയതി തന്നെ ഡ്രൈവര്‍ റിപോർട് ചെയ്തിരുന്നു. എന്നാല്‍ പരാതി പരിഹരിക്കുന്നതിന് പാറശാലയില്‍ ജോലിയിലുണ്ടായിരുന്ന മെകാനികുമാരെ ഏല്‍പിച്ചെങ്കിലും അവര്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ അന്വേഷണ വിധേയമായിയാണ് നാല് ജീവനക്കാരരെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അസി. ഡിപോ എന്‍ജിനീയര്‍ ശിവന്‍കുട്ടി കഴിഞ്ഞ ഒരുമാസമായി ഒരു ബസ് പോലും സൂപര്‍വൈസ് ചെയ്തില്ലെന്നും കണ്ടെത്തി. ബസ് കരുവാറ്റയില്‍ ബ്രേക് ഡൗണ്‍ ആയപ്പോള്‍ ഹരിപ്പാട് ഡിപോയിലെ ചാര്‍ജ്മാന്‍ ആര...

MV Jayarajan | തലശേരിയിലെ ഇരട്ട കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ സംഘമാണെന്ന് എം വി ജയരാജന്‍

Image
കണ്ണൂര്‍: (www.kvartha.com) പാര്‍ടി പ്രവര്‍ത്തകരായതലശേരിയിലെ ചിറമ്മല്‍ കെ ഖാലിദിനെയും പി ശമീറിനെയും കൊലപ്പെടുത്തിയത് ലഹരി മാഫിയ സംഘമാണെന്ന് സിപിഎം ജില്ലാ സെക്രടറി എം വി ജയരാജന്‍. കഞ്ചാവ് വില്‍പന നടത്തി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന ജാക്‌സന്റെ നേതൃത്വത്തിലുള്ള ലഹരി മാഫിയ സംഘത്തിനെതിരെ കൊല്ലപ്പെട്ടവരും പരിക്ക് പറ്റിയവരും പ്രതികരിച്ചിരുന്നു. അതിനോടുള്ള പകയാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ നാടാകെ ദുഃഖത്തിലാണ്. രണ്ടു കുടുംബങ്ങള്‍ക്കും അവരുടെ ആശ്രയങ്ങള്‍ ആണ് ഇല്ലാതായത്. ലഹരി വില്‍പന നടത്തുന്ന കൊലയാളികള്‍ പെട്ടെന്നാണ് സമ്പന്നരായത്. പണത്തോടുള്ള ആര്‍ത്തിയാണ് കഞ്ചാവും മയക്കുമരുന്നും വില്‍പ്പന നടത്താന്‍ ഇവരെ പ്രേരിപ്പിച്ചത്. അതാവട്ടെ പുതുതലമുറയെ വഴിതെറ്റിക്കുന്നതാണ്. എല്‍ഡിഎഫ് സര്‍കാര്‍ ലഹരി വിരുദ്ധ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ സഹകരിച്ചു. എന്നാല്‍ ലഹരിമാഫിയ സംഘത്തിനെതിരെ പ്രതികരിക്കുന്നവരെ ഇല്ലാതാക്കാന്‍ ഗുണ്ടാസംഘത്തെ സൃഷ്ടിക്കുകയാണെന്നും ജയരാജന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. Keywords:  K...

Gold Price | തുടര്‍ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 38840 രൂപ

Image
കൊച്ചി: (www.kvartha.com) തുടര്‍ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ചയും വെള്ളിയാഴ്ചത്തെ വിലയില്‍തന്നെ സ്വര്‍ണവില തുടരുകയാണ്. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4855 രൂപയിലും പവന് 38,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4025 രൂപയിലും പവന് 32200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.  സംസ്ഥാനത്ത് വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 240 രൂപയുമാണ് വര്‍ധിച്ചത്. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4855 രൂപയും പവന് 38,840 രൂപയുമായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4025 രൂപയും പവന് 32200 രൂപയുമായിരുന്നു. ഇതേ വിലയില്‍ തന്നെയാണ് വെള്ളിയാഴ്ചയും വ്യാപാരം നടന്നത്. വെള്ളിയുടെ വിലയിലും മാറ്റമില്ല. കഴിഞ്ഞ് ദിവസങ്ങളിലെ വിലയില്‍ തന്നെയാണ് ശനിയാഴ്ചയും വ്യാപാരം നടക്കുന്നത്. ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 68 രൂപയും ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്. Keywords:  News,Kerala,State,Kochi,Top-Headlines,Trending,Latest-News,...

Engine Stolen | 'നിര്‍ത്തിയിട്ടിരുന്ന തീവണ്ടി എന്‍ജിന്‍ മോഷ്ടാക്കള്‍ തുരങ്കംവഴി കടത്തിക്കൊണ്ടുപോയി'; 3 പേര്‍ അറസ്റ്റില്‍

Image
മുസഫര്‍പുര്‍: (www.kvartha.com) ബിഹാറിലെ ബെഗുസാരായ് ജില്ലയില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടി എന്‍ജിന്‍ മോഷ്ടാക്കള്‍ തുരങ്കംവഴി കടത്തിക്കൊണ്ടുപോയതായി റിപോര്‍ട്. റെയില്‍വേയുടെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന എന്‍ജിന്‍ വിവിധ ഭാഗങ്ങളാക്കി, പല പ്രാവശ്യമായാണ് മോഷ്ടാക്കള്‍ കടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഡീസല്‍ എന്‍ജിനാണ് ഗര്‍ഹാര യാര്‍ഡില്‍ നിന്ന് മോഷണം പോയത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ആഴ്ചയാണ് പരാതി ലഭിച്ചതെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയതായും മുസഫര്‍പുര്‍ റെയില്‍വേ സംരക്ഷണ സേന ഇന്‍സ്പെക്ടര്‍ പി എസ് ദുബെ പറഞ്ഞു. എന്‍ജിന്‍ യാര്‍ഡിലേക്ക് മോഷ്ടാക്കള്‍ ഒരു തുരങ്കം നിര്‍മിച്ച്, അതുവഴിയാണ് മോഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മോഷ്ടിച്ച എന്‍ജിന്‍ ഭാഗങ്ങള്‍ പിന്നീട് മുസഫര്‍പുരിനടുത്തുള്ള പ്രഭാത് നഗര്‍ ഏരിയയില്‍നിന്ന് കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രെയിന്‍ എന്‍ജിന്‍ ഭാഗങ്ങള്‍ മുഴുവനായി പ്രഭാത് നഗറിലെ ആക്രി ഗോഡൗണില്‍നിന്ന് കണ്ടെത്തിയതെന്നാ...

Arrested | വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

Image
കണ്ണൂര്‍: (www.kvartha.com)  പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കൊളച്ചേരിമുക്ക് സ്വദേശി ടിവി നിസാറി(40)നെയാണ് മയ്യില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടിപി സുമേഷും സംഘവും അറസ്റ്റ് ചെയ്തത്. അതിക്രമം നേരിട്ടതിനെത്തുടര്‍ന്ന് കുട്ടി മയ്യില്‍ പൊലീസില്‍ നേരത്തേ പരാതി നല്‍കിയിരുന്നു. പോക്‌സോ നിയമപ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയില്‍ കുറുമാത്തൂര്‍ പൊക്കുണ്ടിലാണ് പ്രതി അറസ്റ്റിലായത്. നിസാറിനെ കണ്ണൂര്‍ ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന് ) റിമാന്‍ഡ് ചെയ്തു. പ്രിന്‍സിപല്‍ എസ് ഐ മനു, അഡിഷനല്‍ എസ് ഐ ദിനേശന്‍, എ എസ് ഐ മനു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ റാസിം പി കണിയാട്ട്, മുനീര്‍, പ്രണവ്, ബിപിന്‍, പ്രദീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. Keywords: Man Arrested for abusing minor girl, Kannur, Arrested, News, Abuse, Police, Arrest, Complaint, Kerala. Powered by Info News For You

Accident | മണാലിയില്‍ ബൈക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മലയാളി ഡോക്ടര്‍ അടക്കം 2 പേര്‍ക്ക് ദാരുണാന്ത്യം

Image
ഷിംല: (www.kvartha.com) മണാലിയില്‍ ബൈക് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി ഡോക്ടര്‍ അടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി സ്വദേശി ശാഹിദ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്. ഡെല്‍ഹിയില്‍ നിന്ന് മണാലില്‍ എത്തിയതാണ് അപകടത്തില്‍പ്പെട്ടവരെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.  പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സുഹൃത്തുക്കള്‍ക്ക് വിട്ടുനല്‍കി. അതേസമയം ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3,000-ലധികം അപകടങ്ങളുണ്ടായതായി നേരത്തെ പൊലീസ് റിപോര്‍ട് വന്നിരുന്നു. 2600ല്‍ അധികം ആളുകള്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.  മലയോര മേഖലകളിലെ റോഡുകളില്‍ ക്രാഷ് ബാരിയറുകള്‍ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് പ്രധാനകാരണമെന്നാണ് പൊലീസ് റിപോര്‍ടിലെ കണ്ടെത്തല്‍. കൂടാതെ അപകടങ്ങളില്‍ 42 ശതമാനവും അമിത വേഗം മൂലമുള്ള മലക്കം മറിച്ചിലിനേ തുടര്‍ന്നാണ് സംഭവിക്കുന്നതെന്നും റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു. Keywords: Himachal Pradesh, News, National, Accident, Death, bike, Himachal Pradesh: Two died in accident. Po...

Big Screen | ഖത്വറിലെ മൈതാനങ്ങളില്‍ പന്തുരുളുമ്പോള്‍ കാസര്‍കോട്ട് കൂറ്റന്‍ സ്‌ക്രീനിന് മുന്നില്‍ ആവേശം അലതല്ലുന്നു; പ്രതിദിനം തടിച്ചുകൂടുന്നത് വന്‍ജനക്കൂട്ടം; പോര്‍ചുഗലിന്റെ മത്സരം കാണാന്‍ ചാറ്റല്‍ മഴയെ പോലും അവഗണിച്ച് വന്നെത്തിയത് വന്‍ ജനാവലി

Image
-അശ്റഫ് സീനത്ത് കാസര്‍കോട്: (www.kasargodvartha.com) ഖത്വറിലെ മൈതാനങ്ങളില്‍ പന്തുരുളുമ്പോള്‍ അതിന്റെ ആവേശം കാസര്‍കോട്ടും അലയടിക്കുകയാണ്. ഒന്നിച്ചിരുന്ന് കളികാണുന്നതിനായി വന്‍ജനക്കൂട്ടമാണ് കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ പുലിക്കുന്ന് സന്ധ്യരാഗം ഓഡിറ്റോറിയത്തില്‍ ഒരുക്കിയ കൂറ്റന്‍ സ്‌ക്രീനില് മുന്നില്‍ തടിച്ചുകൂടുന്നത്. വ്യാഴാഴ്ച രാത്രി ചാറ്റല്‍ മഴയെ പോലും അവഗണിച്ച് പോര്‍ചുഗല്‍ - ഘാന മത്സരം കാണുന്നതുമായി റെകോര്‍ഡ് ആളുകളാണ് വന്നതെന്ന് സംഘാടകര്‍ പറയുന്നു.                   പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെകോര്‍ഡ് ഗോളും പോര്‍ചുഗലിന്റെ വിജയവും ഒന്നിച്ചായപ്പോള്‍ ആവേശം വാനോളം ഉയര്‍ന്നു. ബ്രസീലിന്റെ മത്സരത്തിലും മഞ്ഞക്കൂട്ടങ്ങള്‍ വിജയം അവിസ്മരണീയമാക്കി. സിനിമ തിയേറ്ററിന്റെയടുത്തോളം 432 സ്‌ക്വയര്‍ ഫീറ്റ് പിക്സല്‍ 3 എച് ഡി വാളില്‍ പ്രദര്‍ശിപ്പിക്കുന്ന മത്സരങ്ങള്‍ മികച്ച ദൃശ്യാനുഭവമാണ് കാണികള്‍ക്ക് സമ്മാനിക്കുന്നത്.          35,000 വാട്‌സിന്റെ ശബ്ദ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 64 മത്സരങ്ങളും ബിഗ് സ്‌ക്രീ...

Bus Accident | തൃശൂരില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരുക്ക്

Image
തൃശൂര്‍: (www.kvartha.com) ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരുക്ക്. തൃശൂരില്‍നിന്ന് തിരുവില്വാമലയിലേക്ക് പോവുകയായിരുന്ന സുമംഗലി ബസാണ് കൊണ്ടാഴിയില്‍ അപകടത്തില്‍പെട്ടത്. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നത്. എതിരെ വന്ന സ്‌കൂള്‍ ബസിന് വഴി കൊടുക്കുന്നതിനിടയില്‍ ബസ് പാടത്തേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. ഇടുങ്ങിയ വഴിയായിരുന്നതിനാല്‍ ഡ്രൈവര്‍ റോഡിന്റെ വിതീ കണക്ക് കൂട്ടിയതില്‍ പാളിച്ച പറ്റിയതാകാം മറിയാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.  Keywords:  News,Kerala,State,Accident,Injured,Passengers,Local-News,School Bus,bus,hospital, Thrissur: Passengers injured in bus accident Powered by Info News For You

Arrested | 'ഗര്‍ഭിണിയായ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, വനമേഖലയില്‍ കുഴിയെടുത്ത് അതിലിട്ട് കത്തിച്ചു'; ഭര്‍ത്താവ് അറസ്റ്റില്‍

Image
ബെംഗ്‌ളൂറു: (www.kvartha.com) ആറുമാസം ഗര്‍ഭിണിയായ യുവതിയെ വനമേഖലയില്‍ കുഴിയെടുത്ത് അതിലിട്ട് കത്തിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മോഹന്‍കുമാര്‍ (25) ആണ് അറസ്റ്റിലായത്. ചന്ദ്രകല (രശ്മി-21) ആണ് കൊല്ലപ്പെട്ടത്. മോഹനന്റെ മാതാപിതാക്കള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ വര്‍ഷമാണ് മോഹന്‍കുമാറും ചന്ദ്രകലയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു തൊട്ടു പിന്നാലെതന്നെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ചന്ദ്രകലയുമായി മോഹന്‍കുമാറും കുടുംബവും വഴക്ക് ആരംഭിച്ചിരുന്നു. ഒന്നരമാസം മുമ്പ് വഴക്കിനിടയില്‍ മോഹന്‍കുമാര്‍ ചന്ദ്രകലയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് ചിക്കമംഗ്‌ളൂറു ജില്ലയിലെ അജ്ജംപുര ഹുനഗട്ട വനമേഖലയില്‍ കുഴിയെടുത്ത് അതിലിട്ട് കത്തിക്കുകയായിരുന്നു. ഒക്ടോബര്‍ 10ന് ചന്ദ്രകലയെ കാണാനില്ലെന്ന് മോഹന്‍കുമാര്‍ ചന്ദ്രകലയുടെ മാതാപിതാക്കളെ അറിയിക്കുകയും മറ്റാരുടെയോ കൂടെ ഒളിച്ചോടിയെന്ന് പൊലീസില്‍ പരാതിയും നല്‍കി. എന്നാല്‍, ചന്ദ്രകലയുടെ മാതാപിതാക്കള്‍ മകളെ കാണാതായതിനു പിന്നില്‍ മോഹന്‍കുമാറിനു പങ്കുള്ളതായി കാണിച്...

HC Order | 'കാമുകനുമായുള്ള ലൈംഗിക ബന്ധം': ഭര്‍തൃമതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ചുള്ള കേസ് നിലനില്‍ക്കില്ലെന്ന് കേരള ഹൈകോടതി

Image
കൊച്ചി: (www.kvartha.com) ഭര്‍തൃമതിയെ വിവാഹ വാഗ്ദാനം നല്‍കി കാമുകന്‍ പീഡിപ്പിച്ചുവെന്നാരോപിച്ചുള്ള കേസ് നിലനില്‍ക്കില്ലെന്ന് കേരള ഹൈകോടതി വിധി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പുനലൂര്‍ പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ കൊല്ലം സ്വദേശി ടിനോ തങ്കച്ചന്‍ നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്.  പരാതിക്കാരി വിവാഹിതയാണെങ്കില്‍ നിയമപരമായി മറ്റൊരു വിവാഹം സാധിക്കാത്ത നിലയ്ക്ക് വ്യാജ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ച് നടപടിയെടുക്കാനാവില്ലെന്നും ഇത്തരം സാഹചര്യത്തില്‍ വ്യാജ വിവാഹ വാഗ്ദാനത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.  വിവാഹം ചെയ്യാമെന്നു പറഞ്ഞതുകൊണ്ട് സമ്മതിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, വിവാഹിതയായ യുവതി പ്രണയത്തിലുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തിലേര്‍പെട്ട കേസ് ആണിതെന്ന് കോടതി പറഞ്ഞു.  ഓസ്‌ട്രേലിയയില്‍ വച്ച് ഫേസ്ബുകിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായിരുന്നുവെന്നും യുവതിയുടെ ആരോപണം മുഖവിലയ്ക്ക് എടുത്താല്‍ പോലും പ്രഥമവിവര മൊഴി അനുസരിച്ച് പീഡനക്കേസ് നിലനില്‍ക്കില്ലെന്നും...

Police Booked | പഴയങ്ങാടിയില്‍ ലീഗ്-എസ്ഡിപിഐ സംഘര്‍ഷം: 11 പേര്‍ക്കെതിരെ കേസെടുത്തു

Image
പഴയങ്ങാടി: (www.kvartha.com) റോഡരികില്‍ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതിന്റെ പേരില്‍ പഴയങ്ങാടി മുട്ടത്ത് മുസ്ലിം ലീഗ്-എസ്ഡിപിഐ സംഘര്‍ഷത്തില്‍ പ്രതികളായ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ലീഗ് പ്രവര്‍ത്തകരെ അക്രമിച്ചെന്ന പരാതിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ ശറഫുദ്ദീന്‍, അല്‍സഫര്‍, സുഹൈല്‍, നിസാര്‍, ശായിശ്, നബീല്‍ എന്നിവര്‍ക്കെതിരെയും എസ്ഡിപിഐ പ്രവര്‍ത്തകരെ മര്‍ദിച്ചുവെന്ന പരാതിയില്‍ ലീഗ് പ്രവര്‍ത്തകരായ ശുക്കൂര്‍, ആറ്റക്കോയ, റംശീദ്, നാസര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. Keywords:  News, Kerala, attack, Politics, Case, Police, Payangadi: League-SDPI conflict: Police booked against 11 people. Powered by Info News For You