Posts

Showing posts from November, 2021

കാഞ്ഞങ്ങാട് നഗരസഭ ഒഴിഞ്ഞവളപ്പ് ഉപതെരഞ്ഞെടുപ്പ്: മത്സര രംഗത്ത് അഞ്ച് സ്ഥാനാര്‍ഥികള്‍; ശക്തമായ പ്രചാരണവുമായി മുന്നണികൾ; കോൺഗ്രസിന് ഭീഷണിയായി റിബലും അപരനും

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.12.2021) നഗരസഭയിലെ 30-ാം നമ്പര്‍ ഒഴിഞ്ഞവളപ്പ് വാര്‍ഡിലേക്ക് ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് അഞ്ച് സ്ഥാനാര്‍ഥികള്‍. യുഡിഎഫിലെ ബാബു കെ കെ (ചിഹ്നം: കൈ), എൽഡിഎഫിലെ സുഹാസ് കെ വി (ചുറ്റികയും അരിവാളും നക്ഷത്രവും), എൻഡിഎയിലെ പ്രശാന്തന്‍ ടി വി (കുട) എന്നിവരാണ് മുന്നണി സ്ഥാനാർഥികൾ.                                                    അതേസമയം യുഡിഎഫ് സ്ഥാനാർഥിക്ക് ഭീഷണി ഉയർത്തി കോൺഗ്രസ് റിബൽ കെ പി മധുവും, (ടെലിവിഷന്‍) അപരനായി ബാബു എ (കായ്ഫലമുള്ള തെങ്ങ്) യും മത്സരിക്കുന്നു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ ട്രഷററും കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക് ജനറൽ സെക്രടറിയുമായിരുന്നു മധു. കോൺഗ്രസ് നേതാക്കളിൽ നിന്നുള്ള അപമാനവും അവഗണനയിലും പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നാണ് മധു പറയുന്നത്. കൗൺസിലർ ആയിരുന്ന കോൺഗ്രസിലെ ബനീഷ് രാജിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിന് ഏറെ മുൻതൂ...

ഡിസംബര്‍ ആദ്യ ദിവസം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി; പവന് 35,680 രൂപയായി

Image
കൊച്ചി: (www.kasargodvartha.com 01.12.2021) ഡിസംബര്‍ ആദ്യ ദിവസം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,680 രൂപയാണ് വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4460 രൂപയായി. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 4,460 രൂപയായിരുന്നു വില.  രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് വില കുത്തനെ ഇടിഞ്ഞു. 1,778.98 ഡോളറാണ് വില. നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു വില. നവംബര്‍ മൂന്ന്, നാല് തിയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില.  അതേസമയം നവംബര്‍ 16നായിരുന്നു സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില. Keywords:  Kochi, News, Kerala, Gold, Price, Top-Headlines, Business, Gold price falls on December first day Powered by Info News For You

'ഒമിക്രോണ്‍'; അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള കേന്ദ്രസര്‍കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.12.2021)  കൊറോണ വൈറസിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' വിവിധ രാജ്യങ്ങളില്‍ റിപോര്‍ടുചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള കേന്ദ്രസര്‍കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍. കോവിഡ് കേസുകളില്‍ കുറവുവന്നതിനെ തുടര്‍ന്ന് രാജ്യാന്തര വിമാന സെര്‍വീസുകള്‍ ഉള്‍പെടെ പൂര്‍വസ്ഥിതിയിലാക്കാന്‍ തയാറെടുക്കുമ്പോഴാണു വീണ്ടും രാജ്യം നിയന്ത്രണങ്ങളിലേക്കു നീങ്ങുന്നത്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് കേന്ദ്രസര്‍കാര്‍ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്‍ഡ്യയിലെത്തുന്നവര്‍ യാത്രപുറപ്പെടുന്നതിന് 14 ദിവസം മുമ്പുവരെ നടത്തിയ സഞ്ചാരത്തിന്റെ ചരിത്രം വ്യക്തമാക്കണം. എയര്‍ സുവിധ പോര്‍ടലില്‍ കയറി സ്വയം സാക്ഷ്യപത്രം നല്‍കുകയാണ് വേണ്ടത്. കൂടാതെ, ആര്‍ ടി പി സി ആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവായതിന്റെ രേഖകളും ഈ പോര്‍ടലില്‍ അപ്ലോഡ് ചെയ്യണം. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ...

വിദ്യാര്‍ഥി നേതാവിനെ അടിച്ചുകൊലപ്പെടുത്തിയെന്ന കേസ്; മുഖ്യപ്രതി അപകടത്തില്‍ മരിച്ച നിലയില്‍

Image
ഗുവാഹത്തി: (www.kvartha.com 01.12.2021) അസമിലെ വിദ്യാര്‍ഥി നേതാവിനെ അടിച്ചുകൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതി അപകടത്തില്‍ മരിച്ച നിലയില്‍. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പൊലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയായ നീരജ് ദാസ് മരിച്ചതെന്ന് പൊലീസ് പറയുന്നു.  നീരജിനെ വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ കാറില്‍നിന്ന് പുറത്തേക്ക് ചാടിയെന്നും ഇതേസമയം പിന്നില്‍നിന്ന് പൊലീസ് കാര്‍ ഇടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നീരജ് പിന്നീട് മരിച്ചു. ജൊര്‍ഹാത് ടൗണില്‍ വിദ്യാര്‍ഥി നേതാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ മുഖ്യപ്രതിയായ നീരജ് ദാസ് ഉള്‍പെടെ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  തിങ്കളാഴ്ചയാണ് ആള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ (എഎഎസ്‌യു) നേതാവ് അനിമേഷ് ഭുയാനെ (28)  ആള്‍ക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. റോഡ് അപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. അനിമേഷും രണ്ടു സുഹൃത്തു...

ഉത്തര്‍പ്രദേശില്‍ അധ്യാപക യോഗ്യതാ പരീക്ഷ ചോദ്യപേപെര്‍ ചോര്‍ന്ന സംഭവം; കണ്‍ട്രോളര്‍ അറസ്റ്റില്‍

Image
ലക്‌നൗ:  (www.kvartha.com 01.12.2021) ഉത്തര്‍പ്രദേശില്‍ അധ്യാപക യോഗ്യതാ പരീക്ഷ ചോദ്യപേപെര്‍ ചോര്‍ന്ന സംഭവത്തില്‍ പരീക്ഷ കണ്‍ട്രോളര്‍ അറസ്റ്റില്‍. നവംബര്‍ 28നായിരുന്നു യുപി ടെറ്റ് 2021 പരീക്ഷ നടക്കേണ്ടിയിരുന്നത്. ചോദ്യപേപെര്‍ ചോര്‍ന്നതിന് പിന്നാലെ പരീക്ഷ റദ്ദാക്കുകയായിരുന്നു.  തുടര്‍ന്ന് യുപി സര്‍കാരിന്റെ നിര്‍ദേശ പ്രകാരം സംഭവം അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിനിടെ ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ അധ്യാപകരും ഉള്‍പെടും.  ശനിയാഴ്ച രാത്രിയാണ് പരീക്ഷ ചോദ്യപേപെര്‍ ചോര്‍ന്നത്. മധുര, ഗാസിയാബാദ്, ബുലന്ദേശ്വര്‍ എന്നിവിടങ്ങളിലെ വിവിധ വാട്‌സ് ആപ് ഗ്രൂപുകളിലൂടെ ചോദ്യപേപെര്‍ പ്രചരിച്ചിരുന്നു. ഡെല്‍ഹിയിലാണ് ചോദ്യപേപെറിന്റെ പ്രിന്റിങ്. ട്രഷറിയില്‍ എത്തിക്കുന്നതിന് മുമ്പ് ചോര്‍ന്നോ എന്നതിലാണ് അന്വേഷണം നടക്കുന്നത്.  Keywords:  News, National, India, Lucknow, Uttar Pradesh, Examination, Education, Teachers, Arrest, Police, Examination controller held in UPTET question paper leak case Powered by Info News For Yo...

ഗുണനിലവാരമില്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന പരാതിക്ക് പിന്നാലെ റേഷന്‍ കടയില്‍ ഭക്ഷ്യമന്ത്രിയുടെ മിന്നല്‍ പരിശോധന; മാന്യമായി പെരുമാറാന്‍ കടയുടമയ്ക്ക് മന്ത്രിയുടെ താക്കീത്

Image
തിരുവനന്തപുരം: (www.kvartha.com 01.12.2021) ഗുണനിലവാരമില്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന പരാതിക്ക് പിന്നാലെ റേഷന്‍ കടയില്‍ ഭക്ഷ്യമന്ത്രിയുടെ മിന്നല്‍ പരിശോധന. തിരുവനന്തപുരം പാലോടുള്ള എആര്‍ഡി 117-ാം നമ്പര്‍ റേഷന്‍ കടയിലായിരുന്നു മന്ത്രി ജി ആര്‍ അനിലിന്റെ മിന്നല്‍ റെയ്ഡ്.  സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളിലും അടിയന്തര പരിശോധനക്കും മന്ത്രി നിര്‍ദേശം നല്‍കി. റേഷന്‍ കടക്കെതിരെ ഗുണനിലവാരമില്ലാത്ത ഗോതമ്പ് വിതരണം ചെയ്യുന്നുവെന്ന് കാര്‍ഡ് ഉടമ പരാതി നല്‍കിയിരുന്നു. റേഷന്‍ കടയില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം ഭക്ഷ്യയോഗ്യമല്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കരുതെന്ന് മന്ത്രി നിര്‍ദേശിച്ചു.  File Photo: അതേസമയം ഉപഭോക്താക്കളോട് മാന്യമായി പെരുമാറണമെന്നും മന്ത്രി കടയുടമയ്ക്ക് താക്കീത് നല്‍കി. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. എല്ലാ റേഷന്‍ കടകളിലും വിതരണത്തിന് എത്തിച്ച ഭക്ഷ്യധാന്യം ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.  Keywords:  Thiruvananthapuram, News, Kerala, Minister, Food, Complaint, Ration shop, Raid,...

'കണ്ണിനു കണ്ണ്, പല്ലിനു പല്ല്'; മുണ്ട് മടക്കികുത്തി, മീശ പിരിച്ച് പൃഥ്വിരാജ്, 'കടുവ' ടീസെര്‍ എത്തി

Image
കൊച്ചി: (www.kvartha.com 01.12.2021) ആക്ഷന്‍ ത്രിലെര്‍ 'കടുവ'യുടെ ടീസെര്‍ പുറത്തിറങ്ങി. ഷാജി കൈലാസ് ആക്ഷന്‍ ഡ്രാമയില്‍നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചേരുവകളെല്ലാം ചേര്‍ന്ന ചിത്രമെന്നാണ് ടീസെര്‍ നല്‍കുന്ന പ്രതീക്ഷ. മീശപിരിച്ച് കോട്ടയം അച്ചായനായ കുറുവച്ചനായി പൃഥ്വി എത്തുന്നു. 56 സെകന്‍ഡ് ദൈര്‍ഘ്യമുള്ള ടീസെറാണ് പുറത്തെത്തിയിരിക്കുന്നത്.  കരിയറിലെ ഒരു ഇടവേളയ്ക്കുശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രമാണിത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതിനായകനായി വിവേക് ഒബ്‌റോയ് ആണ് എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനുശേഷം വിവേക് അഭിനയിക്കുന്ന മലയാളചിത്രവുമാണിത്. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ.  എട്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. കടുവ കൂടാതെ മോഹന്‍ലാല്‍ നായകനാവുന്ന ആശീര്‍വാദ് ചിത്രം എലോണ്‍ ആണ് മറ്റൊന്ന്. ഇതിന്റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയായിരുന്നു. Keywords:  News, Kerala, State, Kochi, Finance, Business, Entertainment, C...

കേരള-തമിഴ്നാട് കെഎസ്ആര്‍ടിസി സെര്‍വീസുകള്‍ പുനരാരംഭിച്ചു

Image
തിരുവനന്തപുരം: (www.kvartha.com 01.12.2021) കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെ എസ് ആര്‍ ടി സി സെര്‍വീസുകള്‍ പുനരാരംഭിച്ചു. കോവിഡ് സമയത്ത് നിര്‍ത്തിയ സംസ്ഥാന അതിര്‍ത്തി കടന്നുകൊണ്ടുള്ള ബസ് സെര്‍വീസുകളാണ് ഒരു വര്‍ഷവും എട്ട് മാസവും കഴിഞ്ഞ് ബുധനാഴ്ചമുതല്‍ പുനരാരംഭിച്ചത്. ആദ്യ സെര്‍വീസ് പാലക്കാട് ഡിപോയില്‍ നിന്നാണ് ആരംഭിച്ചത്.  കോവിഡ് വ്യാപന സമയത്ത് അന്തര്‍ സംസ്ഥാന സെര്‍വീസുകള്‍ നിര്‍ത്തിവച്ച ശേഷം കര്‍ണ്ണാടകത്തിലേക്ക് സെര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്നാട് ഇത് വരെയും അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയും മന്ത്രി ആന്റണി രാജു ഡിസംബര്‍ ആറിന് തമിഴ്നാട് ഗതാഗത മന്ത്രിയോട് ചര്‍ച്ച നടത്താനിരിക്കെയാണ് തമിഴ്നാട് അനുമതി നല്‍കിയത്.  ചൊവ്വാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം പുനരാരംഭിക്കാനുള്ള നിര്‍ണായക പ്രഖ്യാപനം നടത്തിയത്. തമിഴ്നാട് നടത്തിയ അവലോകന യോഗത്തില്‍ ലോക്ഡൗണ്‍ ഡിസംബര്‍ 15 വരെ നീട്ടാനും കൂടുതല്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചു. ഇ...

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; മരണം സ്വീഡനില്‍ ജോലിക്ക് പോകാനിരിക്കെ

Image
മണിമല: (www.kvartha.com 01.12.2021)  വിദേശത്ത് ജോലിക്ക് പോകാനിരിക്കെ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴൂര്‍ ഈസ്റ്റ് ആനകുത്തിയില്‍ പ്രകാശിന്റെ മകള്‍ നിമ്മി(27)യാണ് മരിച്ചത്. സ്വീഡനില്‍ ജോലി ഉറപ്പാക്കി പോകാനായി തയ്യാറെടുത്തിരിക്കുകയായിരുന്നു നിമ്മി. ഇതിനിടെയാണ് സംഭവം.  മണിമല വള്ളംചിറ ഈട്ടിത്തടത്തില്‍ റോഷന്റെ ഭാര്യയായ നിമ്മി കര്‍ണാടകയില്‍ നഴ്‌സായിരുന്നു. ഇതിനിടെയാണ് വിദേശത്ത് ജോലി ശരിയായത്. അങ്ങോട്ടേക്കു പോകുന്നതിന് മുന്നോടിയായാണ് മണിമലയിലെ ഭര്‍തൃവീട്ടില്‍ എത്തിയത്. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പള്ളിയില്‍ പോയി മടങ്ങി വന്നു ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ യുവതിയെ പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്നാണ് ബന്ധുക്കളുടെ മൊഴി. ഭര്‍ത്താവ് റോഷന് ഈയിടെ ജോലി നഷ്ടമായിരുന്നു. നിമ്മിയുടെ വിദേശത്തുള്ള അമ്മ എത്തിയ ശേഷം വാഴൂര്‍ ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍ സംസ്‌കാരം നടത്തും. Keywords:  News, Kerala, State, Death, Hanged, House Wife, Woman found dead in Manimala Powered by Info News For You

Prices of commercial LPG cylinders increased by Rs 100

Image
വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുത്തനെ കൂട്ടി; പുതുക്കിയ വില ഇങ്ങനെ കൊച്ചി: (www.kasargodvartha.com 01.12.2021) പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വിലയിലാണ് വന്‍ വര്‍ധനയുണ്ടായിരിക്കുന്നത്. ഒരു സിലിന്‍ഡെറിന് 101 രൂപയാണ് കൂട്ടിയത്. ഇതോടെ പുതുക്കിയ വില 2095.50 രൂപയായി. ഡെല്‍ഹിയില്‍ വാണിജ്യ സിലിന്‍ഡെറിന് 2101 രൂപയും, ചെന്നൈയില്‍ 2,233 രൂപയുമായി.  അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിന്‍ഡെറിന്റെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ നവംബര്‍ ഒന്നിനും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡെറിന് വില വര്‍ധിപ്പിച്ചിരുന്നു. അന്ന് കൂട്ടിയത് 266 രൂപയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഈ മാസം ആദ്യം തന്നെ 100 രൂപയിലധികം കൂട്ടിയത് ആശങ്കയ്ക്ക് വഴിയൊരുക്കും. അടിക്കടിയുണ്ടാകുന്ന ഇന്ധന വില വര്‍ധനക്കെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായി കൊണ്ടിരിക്കുന്നതിനിടെയാണ് ഇതിനെയെല്ലാം അവഗണിച്ച് പാചകവാതക വില എണ്ണക്കമ്പിനികള്‍ കൂട്ടിയിട്ടിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പാചക വാതക വില വര്‍ധിപ്പിച്ചപ്പോള്‍ ഹോടെലുകളിലെ ഭക്ഷണത്തിന് വില വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. Keywords: Ne...

അമേരികയിലെ സ്‌കൂളില്‍ വെടിവയ്പ്പ്; 2 പെണ്‍കുട്ടികളടക്കം 3 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്

Image
മിഷിഗണ്‍: (www.kvartha.com 01.12.2021) അമേരികയിലെ മിഷിഗണിലെ ഓക്സ്ഫോർഡ് ഹൈസ്‌കൂളില്‍ വെടിവയ്പ്പ്. ആക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികളടക്കം മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. അധ്യാപകന്‍ ഉള്‍പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.  15 വയസുള്ള വിദ്യാര്‍ഥിയാണ് വെടിവയ്പ് നടത്തിയതെന്നാണ് വിവരം. വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നു എന്നാണ് റിപോര്‍ട്.  അതേസമയം, കഴിഞ്ഞ ദിവസം അമേരികയില്‍ വെടിയേറ്റ് മലയാളി പെണ്‍കുട്ടിയും മരിച്ചിരുന്നു. മാവേലിക്കര നിരണം സ്വദേശി മറിയം സൂസന്‍ മാത്യു എന്ന 19 കാരിയാണ് മരിച്ചത്. അലബാമയിലെ മോണ്ട്ഗോമറിലായിരുന്നു സംഭവം. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് സീലിങ് തുളച്ചാണ് വെടിയുണ്ടകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലേറ്റതെന്നാണ് പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.  യുഎസില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ മലയാളിയാണ് വെടിയേറ്റ് മരിച്ചത്. ഡാലസില്‍ സാജന്‍ മാത്യു എന്നയാള്‍ കൊല്ലപ്പെട...

പാര്‍ലമെന്റില്‍ തെന്നിവീണ് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് പരിക്കേറ്റു

Image
ന്യൂഡെല്‍ഹി: (www.kvartha.com 30.11.2021) പാര്‍ലമെന്റില്‍ തെന്നിവീണ് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിന് പരിക്കേറ്റു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ ഓഫിസില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ഇടനാഴിയിലാണ് അദ്ദേഹം വീണത്. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം കൂടുതല്‍ പരിശോധനകള്‍ക്കായി അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി.  രാജ്യസഭയില്‍ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കൂടിയാലോചിക്കാനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫിസില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ യോഗം ചേര്‍ന്നത്. കേരളത്തില്‍ നിന്നുള്ള എളമരം കരീം, ബിനോയ് വിശ്വം ഉള്‍പെടെ 12 എംപിമാരെയാണ് പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ സഭാസമ്മേളനത്തിലെ പ്രതിഷേധത്തിന്റെ പേരിലാണ് നടപടി. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് ഉത്തരവില്‍ പറയുന്നു.  അതേസമയം, രാജ്യസഭയുടെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് തിങ്കാളാഴ്ച 14 പാര്‍ടികള്‍ പ്രസ്താവന ഇറക്കിയിരുന്നു. വിലക്കയറ്റം, താങ്ങുവില സംരക്ഷണ നിയമം എന്നിവ ...

ആലപ്പുഴയിൽ ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനി മൂലമെന്ന് സംശയം

Image
ആലപ്പുഴ: (www.kvartha.com 30.11.2021) അമ്പലപ്പുഴ പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു. താറാവുകള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്നാണ് സംശയം. പുറക്കാട് ഇല്ലിച്ചിറ സ്വദേശി ജോസഫ് ചെറിയാന്‍റെ രണ്ടര മാസം പ്രായമായ 9000 താറാവുകളാണ് കഴിഞ്ഞ രണ്ടാഴ്ചയിൽ ചത്തുവീണത്. മൃഗസംരക്ഷണ വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി കുത്തിവെപ്പും മരുന്നും നല്‍കിയെങ്കിലും ഫലിച്ചില്ല. തിരുവല്ല പക്ഷിരോഗ നിര്‍ണയ കേന്ദ്രത്തിലേക്ക് അയച്ച സാംപ്‌ൾ വിശദ പരിശോധനക്ക് തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ആനിമല്‍ ഡിസീസ് കേന്ദ്രത്തിലേക്ക് കൈമാറി.   തകഴി കുന്നുമ്മ പന്നക്കുളത്തിന് സമീപത്തെ കരിയാര്‍ മുടിയിലക്കേരി പാടശേഖരത്തിന് സമീപമാണ് താറാവുകളെ വളര്‍ത്തിയിരുന്നത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് 13500 താറാവിന്‍ കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയത്. ഇനി നാലായിരത്തോളം താറാവുകളാണ് ബാക്കിയുള്ളത്. അവയും തൂങ്ങി തുടങ്ങിയിട്ടുണ്ട്. അസുഖം വരാത്ത താറാവുകളെ വീടിനോടു ചേർന്ന ഭാഗത്തേക്കു മാറ്റി. കഴിഞ്ഞ വർഷവും ഇദ്ദേഹത്തിന്റെ 10,000ൽ ഏറെ താറാവുകൾ അസുഖം ബാധിച്ച് ചത്തിരുന്നു. സ​മീ​പ​ത്തെ മ​റ്റ് ക​ർ​ഷ​ക​ര...

ബംഗാള്‍ ഉള്‍കടലില്‍ പുതിയൊരു ചുഴലിക്കാറ്റ് മുന്നറിയിപ്പ്; അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം രൂപപ്പെടും, ആന്ധ്ര-ഒഡിഷ തീരം തൊട്ടേക്കും

Image
ചെന്നൈ: (www.kvartha.com 30.11.2021) ബംഗാള്‍ ഉള്‍കടലില്‍ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്‍ഡമാന്‍  കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം ഡിസംബര്‍ 3 ഓടെ മധ്യ ബംഗാള്‍ ഉള്‍കടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. പിന്നീട് ഇത് ചുഴലിക്കാറ്റായി മാറും. അതേസമയം, ജവാദ് ചുഴലിക്കാറ്റ് കേരളത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിലെന്നാണ് നിലവിലെ നിഗമനം.  കേരളത്തില്‍ ചൊവ്വാഴ്ച സാധാരണ മഴയ്ക്ക് സാധ്യത. രാവിലെ വന്ന മഴ മുന്നറിയിപ്പില്‍ വിവിധ ജില്ലകളില്‍ യെലോ അലേര്‍ടുണ്ടായിരുന്നു. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മഴ മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. തെക്ക് കിഴക്കന്‍ അറബികടലില്‍ ചക്രവതച്ചുഴി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം. മധ്യ കിഴക്കന്‍ അറബികടലില്‍ മഹാരാഷ്ട്ര തീരത്ത് ബുധനാഴ്ചയോടെ പുതിയ ന്യുനമര്‍ദം രൂപപ്പെട്ടേക്കും. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരളാതീരത്ത് മീന്‍ പിടുത്തത്തിന് വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്....

പ്രതിയുടെ കദന കഥ കേട്ടപ്പോൾ മനസലിഞ്ഞു; വാറൻ്റ് പ്രതിക്ക് സഹായമെത്തിച്ച് പൊലീസ്

Image
ബദിയടുക്ക: (www.kasargodvartha.com 30.11.2021) കസ്റ്റഡിയിലെടുത്ത പൊലീസിനെയും കണ്ണീരിലാഴ്ത്തി വാറന്റ് പ്രതിയുടെ ജീവിതം. കദന കഥ കേട്ട് മനസലിഞ്ഞ പൊലീസ് തന്നെ പ്രതിക്ക് സഹായവുമെത്തിച്ചു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗൃഹനാഥനാണ് ജനമൈത്രി പൊലീസിൻ്റെ കാരുണ്യഹസ്തം തുണയായത്.                           യഥാസമയം കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ഗൃഹനാഥന് വാറന്റ് ആവുകയും ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കാനായി കൊണ്ട് പോകാൻ നേരമാണ് ഇദ്ദേഹം എസ് ഐ യോട് സംസാരിക്കാനായി അനുവാദം തരണമെന്ന അപേക്ഷ മുന്നോട്ട് വെച്ചത്. എസ് ഐ വിനോദ്കുമാറിനോട് തൻ്റെ ജീവിതാവസ്ഥ വിവരിക്കുകയും ചെയ്തു. തനിക്ക് വാഹനാപകടത്തിൽ പരിക്കേറ്റത് കൊണ്ട് ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയുണ്ടായതായും, കാലിന് അസുഖ ബാധിതയായ ഭാര്യയും, അപസ്മാര രോഗിയായ മൂത്ത കുട്ടി അടക്കം നാല് പിഞ്ച് മക്കളുമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. താമസിക്കുന്ന വാടകമുറിക്ക് മാസംതോറും നൽകേണ്ട വാടക പോലും നൽകാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത അവസ...

കത്തെഴുതി വെച്ച് വീട് വിട്ട ഭർതൃമതിയെയും രണ്ട് മക്കളെയും കാമുകനായ യുവാവിന്റെ വീട്ടിൽ കണ്ടെത്തിയെന്ന് പൊലീസ്

Image
മേൽപറമ്പ്: (www.kasargodvartha.com 30.11.2021) കഴിഞ്ഞ തിങ്കളാഴ്ച മക്കളെയും കൂട്ടി വീട് വിട്ടിറങ്ങിയ മേൽപറമ്പ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഭർതൃമതിയെ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയതായി മേൽപറമ്പ് പൊലീസ് അറിയിച്ചു. യുവതിയുടെ മാതാവിൻ്റെ പരാതിയിൽ കേസെടുത്ത് മേൽപറമ്പ് സി ഐ ഉത്തംദാസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു.   ഒരു വർഷം മുമ്പ് ബന്ധുവിന്റെ കല്യാണത്തിന് വന്നപ്പോഴാണ് യുവാവിനെ പരിചയപ്പെട്ടതെന്നും തിങ്കളാഴ്ച രാവിലെ അമ്മ ജോലിക്ക് പോയ സമയം കത്തെഴുതി വെച്ച് മക്കളെയും കൂട്ടി വീട് വിട്ടിറങ്ങിയ യുവതി കാഞ്ഞങ്ങാട് എത്തി യുവാവിനെ വിളിച്ച് കൂടെ പോവുകയായിരുന്നുവെന്നാണ് വിവരം. ഇവർ ആദ്യം പറശ്ശിനിക്കടവിലും പിന്നീട് ഗുരുവായൂരിലും പോയി മുറിയെടുത്ത് താമസിക്കുകയും കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്നുമാണ് പറയുന്നത്. സൈബർ സെലിന്റെ സഹായത്തോടെ പൊലീസ് പിന്തുടരുന്നത് അറിഞ്ഞ ഇവർ തിരികെ യുവാവിൻ്റെ വീട്ടിലേക്ക് വരികയായിരുന്നുവെന്നാണ് സൂചന. തിങ്കളാഴ്ച വനിതാ പൊലീസ് സഹിതം മേൽപറമ്പ് പൊലീസ് യുവാവിൻ്റെ വീട്ടിലെത്തി യുവതിയുടെയും കുട്ടി...

അസൗകര്യങ്ങൾക്കും അവഗണനകൾക്കും ഒടുവിൽ പാടി വിലേജ് ഓഫീസ് സ്മാർടാവുന്നു; വികസനത്തിന് 44 ലക്ഷം രൂപ അനുവദിച്ചെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ

Image
ചെർക്കള: (www.kasargodvartha.com 30.11.2021) അസൗകര്യങ്ങളും അധികൃതരുടെ അവഗണനയും മൂലം പൊറുതിമുട്ടുന്ന പാടി വിലേജ് ഓഫീസ് ഒടുവിൽ മുഖം മാറുന്നു. പാടിയെ സ്മാർട് വിലേജ് ഓഫീസ് ആയി മാറ്റുന്നതിന് 2021-22 പ്ലാൻ ഫൻഡിൽ ഉൾപെടുത്തി 44 ലക്ഷം രൂപ അനുവദിച്ചതായി എൻഎ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചതായും എംഎൽഎ കൂട്ടിച്ചേർത്തു.                          ചെങ്കള പഞ്ചായത്തിലെ വലിയൊരു ഭാഗം ഉൾകൊള്ളുന്ന പാടി വിലേജ് ഓഫീസ് ശോചനീയ അവസ്ഥയിലാണുള്ളത്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും ഓഫീസിനകത്ത് അടിസ്ഥാനപരമായ സൗകര്യങ്ങളുടെ അഭാവവും ജനങ്ങൾക്ക് ഏറെ ദുരിതമാണ് വരുത്തുന്നത്. സെർടിഫികറ്റുകൾക്ക് കാലതാമസം വരുന്നതും പലപ്പോഴും വാക്കുതർക്കത്തിനും ഇടയാക്കിയിരുന്നു. ഓഫീസിൽ എത്തുന്നവർക്ക് വിശ്രമിക്കാനും ജീവനക്കാർക്ക് ഫയലുകളും മറ്റും സൂക്ഷിക്കാനും ആവശ്യത്തിന് സൗകര്യങ്ങളും ഓഫീസിനികത്തില്ല. ജനങ്ങളുടെ ദുരിതങ്ങൾ അകറ്റുന്ന രീതിയിൽ ഓഫീസിൽ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നത് നീണ്ട കാലത്തെ ആവശ്യമായിരുന്നു. പുതിയ തീരുമാനത...

പച്ചക്കറി വില വീണ്ടും കുതിക്കുന്നു; തിരുവനന്തപുരത്ത് സെഞ്ചുറി അടിച്ച് തക്കാളി, വിലക്കയറ്റത്തിന് കാരണം അയല്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയെന്ന് കച്ചവടക്കാര്‍

Image
തിരുവനന്തപുരം: (www.kvartha.com 30.11.2021) സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിക്കുന്നു.തിരുവനന്തപുരത്ത് ഒരു കിലോ തക്കാളിക്ക് 100 രൂപയിലധികമാണ് വില. 60 ലേക്ക് താഴ്ന്ന തക്കാളി വിലയാണ് കുതിച്ചുയര്‍ന്നത്. വിലക്കയറ്റത്തിന്റെ കാരണം അയല്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. നേരത്തെ സര്‍കാര്‍ ഇടപെട്ടതോടെ പച്ചക്കറി വില കുറഞ്ഞിരുന്നു.  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഹോര്‍ടികോര്‍പ് നേരിട്ട് പച്ചക്കറി വാങ്ങി വില്‍പന തുടങ്ങിയതോടെയാണ് പൊതുവിപണിയില്‍ വില താഴ്ന്നു തുടങ്ങിയത്. എന്നാല്‍ ചൊവ്വാഴ്ച വീണ്ടും തക്കാളിക്ക് വില 100 കടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 60 രൂപയായി കുറഞ്ഞ തക്കാളി, തിരുവനന്തപുരത്തെ ചില്ലറക്കച്ചവടക്കാര്‍ ചൊവ്വാഴ്ച 100 മുതല്‍ 120 രൂപയ്ക്ക് വരെയാണ് വില്‍ക്കുന്നത്.  മുരിങ്ങക്ക 200, വെണ്ടയ്ക്ക 60, പാവയ്ക്ക 80 എന്നിങ്ങനെയാണ് ചൊവ്വാഴ്ച തിരുവനന്തപുരം പാളയം മാര്‍കെറ്റിലെ പച്ചക്കറി വില. കോഴിക്കോടും പച്ചക്കറി വില ഉയര്‍രുകയാണ്. വില കുത്തനെ കൂടിയെങ്കിലും വില പിടിച്ചുനിര്‍ത്താനുള്ള ശ്രമം ഹോര്‍ടികോര്‍പ് തുടരുകയാണ്. Keywords:  Thiruvananthapuram, News, Kerala...

ഹോട് ലുകില്‍ ആരാധകരുടെ മനം കവര്‍ന്ന് നടി ദീപ്തി സതി; ഫോടോഷൂട് വൈറല്‍

Image
കൊച്ചി: (www.kvartha.com 30.11.2021) ഹോട് ലുകില്‍ ആരാധകരുടെ മനം കവര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ നടി ദീപ്തി സതി. താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഗ്ലാമറസ് ഫോടോഷൂട് ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു. ഇന്‍സ്റ്റഗ്രാമിലാണ് നടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ജിക്സണ്‍ ഫ്രാന്‍സിസാണ് ചിത്രങ്ങള്‍ക്ക് പിന്നില്‍. മുംബൈ സ്വദേശിനിയാണ് താരം. 2012ലെ മിസ് കേരള അവാര്‍ഡ് ദീപ്തിക്കായിരുന്നു. 2015 മുതല്‍ ചലച്ചിത്രരംഗത്ത് സജീവമായി. 2016ല്‍ കന്നട - തെലുങ്ക് എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗര്‍ എന്ന ചിത്രത്തില്‍ അഭിനിയിച്ചു. 2017ല്‍ പുള്ളിക്കാരന്‍ സ്റ്റാറാ, സോളോ, ലവകുശ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയകഥാപാത്രത്തെ അവതരിപ്പിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് ആണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. മധു വാര്യര്‍ സംവിധാനം ചെയ്യുന്ന 'ലളിതം സുന്ദരം', വിനയന്‍ സംവിധാനം ചെയ്യുന്ന 'പത്തൊന്‍പതാം നൂറ്റാണ്ട്' എന്നിവയാണ് ദീപ്തിയുടെ പുതിയ ചിത്രങ്ങള്‍. View this post on Instagram A post shared by moonchild (@deept...

തൃശൂരില്‍ 4 പേര്‍ക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 60 ആയി

Image
തൃശൂര്‍: (www.kvartha.com 30.11.2021) തൃശൂരില്‍ നാലുപേര്‍ക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 60 ആയി. തൃശൂരിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസം 57 വിദ്യാര്‍ഥികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഹോസ്‌റ്റെലിലെ കുടിവെള്ളത്തില്‍ നിന്ന് വൈറസ് പകര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം.  ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു.  മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദില്‍ വഴിയും വൈറസ് പടരും. Keywords:  Thrissur, News, Kerala, Virus, Health, Students, Norovirus, Class, Study, Online, Norovirus confirmed in 4 more in Thrissur Powered by Info New...

ജാക് ഡോർസി രാജിവെച്ചു; ഇൻഡ്യൻ വംശജൻ പരാഗ് അഗ്രവാൾ ട്വിറ്റെറിന്റെ പുതിയ സിഇഒ

Image
ന്യൂഡെൽഹി: (www.kvartha.com 30.11.2021) ട്വിറ്റെർ ചീഫ് എക്സിക്യൂടീവ് ഓഫിസർ (സിഇഒ) സ്ഥാനത്തുനിന്ന് ജാക് ഡോർസി രാജിവച്ചു. ഇൻഡ്യൻ വംശജനായ ട്വിറ്റെർ ചീഫ് ടെക്‌നോളജി ഓഫിസർ പരാഗ് അഗ്രവാൾ പുതിയ സിഇഒ ആയി ചുമതലയേൽക്കുമെന്ന് കമ്പനി അറിയിച്ചു. ട്വിറ്റെറിൽ കൂടിയാണ് ഡോർസി തന്റെ രാജിക്കാര്യം പ്രഖ്യാപിച്ചത്. രാജി ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കമ്പനി സിഇഒ സ്ഥാനത്തോടൊപ്പം ബോർഡ് ചെയർമാൻ സ്ഥാനവും ഡോർസി ഒഴിഞ്ഞു. ഇതോടെ സുന്ദര്‍ പിചായ്ക്കും സത്യ നദെല്ലയ്ക്കും പിന്നാലെ ഇൻഡ്യന്‍ വംശജനായ മറ്റൊരാള്‍ കൂടി പ്രമുഖ ടെക് കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. 'ഞാന്‍ ട്വിറ്റെര്‍ വിടാന്‍ തീരുമാനിച്ചു, കാരണം കമ്പനി അതിന്റെ സ്ഥാപകരില്‍ നിന്ന് മുന്നോട്ട് പോകാന്‍ സജ്ജമായി കഴിഞ്ഞെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ട്വിറ്റെറിന്റെ സിഇഒ എന്ന നിലയില്‍ പരാഗിലുള്ള എന്റെ വിശ്വാസം വളരെ ആഴത്തിലുള്ളതാണ്. കഴിഞ്ഞ 10 വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ മാറ്റങ്ങള്‍കൊണ്ടുവരുന്നതായിരുന്നു. അദ്ദേഹത്തിന്റെ കഴിവില്‍ ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്, അദ്ദേഹം നയിക്കേണ്ട സമയമാണിനി'- ...

മുല്ലപ്പെരിയാര്‍ ഡാമിന്റെ 9 ഷടെറുകള്‍ തുറന്നു; മുന്നറിയിപ്പുണ്ടായില്ലെന്ന് ആക്ഷേപം

Image
ഇടുക്കി: (www.kvartha.com 30.11.2021) മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142 അടിയിലേക്കുയര്‍ന്നതോടെ തമിഴ്നാട് സ്പില്‍വേയിലെ ഒമ്പത് ഷടെറുകള്‍ തുറന്നു. നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 141.9 അടി വരെയായിരുന്നു തിങ്കളാഴ്ച രാത്രിയിലെ ജലനിരപ്പ്. ചൊവ്വാഴ്ച പുലര്‍ചെ രണ്ടു മണിയോടെയാണ് ഷടെറുകള്‍ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്നത്. മൂന്ന് മണിയോടെ ഷടെറുകള്‍ തുറന്നു. അഞ്ച് ഷടെറുകള്‍ 60 സെന്റീമീറ്റര്‍ വരെയും നാലെണ്ണം 30 സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് വീണ്ടും ടണെല്‍ വഴി വെള്ളം കൊണ്ടുപോകാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിയിരുന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ  പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അണക്കെട്ടിലേക്ക് വലിയ രീതിയില്‍ നീരൊഴുക്കുണ്ടായത്.  ഇതിനിടെ മുന്നറിയിപ്പ് ജനങ്ങളിലേക്കെത്തുന്നതിന് മുന്‍പേ ഷടെറുകള്‍ തുറ...

വെര്‍ച്വല്‍ ഡ്രൈവിങ് ലൈസന്‍സിന് അംഗീകാരം നല്‍കി കുവൈത് ആഭ്യന്തര മന്ത്രാലയം

Image
കുവൈത് സിറ്റി: (www.kasargodvartha.com 30.11.2021) വെര്‍ച്വല്‍ ഡ്രൈവിങ് ലൈസന്‍സിന് അംഗീകാരം നല്‍കി കുവൈത് ആഭ്യന്തര മന്ത്രാലയം. കുവൈത് മൊബൈല്‍ ഐഡി ആപില്‍ ഉള്‍പെടുത്തിയ ഡ്രൈവിങ് ലൈസന്‍സിന്റെ ഡിജിറ്റല്‍ പതിപ്പിനാണ് അംഗീകാരം ലഭിച്ചത്. ഒരാഴ്ച മുമ്പാണ് കുവൈത് മൊബൈല്‍ ഐഡി ആപ്ലികേഷന്‍ ഡ്രൈവിങ് ലൈസന്‍സ്, ജനന സെര്‍ടിഫികെറ്റ്, കോവിഡ് വാക്സിന്റെ മൂന്നാമത്തെ ഡോസ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൂടി ഉള്‍പെടുത്തി പരിഷ്‌കരിച്ചത്.  കൂടുതല്‍ വിവരങ്ങള്‍ ഉള്‍പെടുത്തിയത് സര്‍കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഡിജിറ്റല്‍വത്കരിക്കുന്നതിന്റെ ഭാഗമായാണ്. മൊബൈല്‍ ഐഡിയുടെ വരവോടെ സിവില്‍ ഐഡി കാര്‍ഡ് കൊണ്ടുനടക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മൊബൈല്‍ ഐഡി ആപില്‍ ലൈസന്‍സ് വിവരങ്ങള്‍ ഉണ്ടെങ്കിലും വാഹനമോടിക്കുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് കൈവശം വെക്കണമെന്നു കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് നിര്‍ദേശിച്ചിരുന്നു.  ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള സാങ്കേതിക അംഗീകാരം ലഭിക്കാത്തതായിരുന്നു കാരണം. ഡ്രൈവിങ് ലൈസന്‍സിന് കൂടി അംഗീകാരം ലഭിച്ചത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപകാരപ്രദമാണ്.  Keywords: Kuwait City, Kuwait, New...

യുപിയില്‍ ദമ്പതികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ഉറങ്ങിക്കിടക്കവെയാണ് ക്രൂരകൃത്യമെന്ന് പൊലീസ്

Image
അസംഗഢ്: (www.kvartha.com 30.11.2021) ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ദമ്പതികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സര്‍കാരുദ്യോഗസ്ഥനായ നഗിന(55), ഭാര്യ നഗിന ദേവി(52) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൗ ജില്ലയിലെ റവന്യൂ റെകോര്‍ഡ് കീപെറായി ജോലി നോക്കുന്നയാളാണ് നഗിന. തിങ്കളാഴ്ച രാവിലെ സമീപവാസികളാണ് കൊലപാതക വിവരമറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.   തര്‍വാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തിതൗപുര്‍ ഗ്രാമത്തിലെ വീട്ടില്‍ ഉറങ്ങിക്കിടക്കെവെയായിരുന്നു കൊലപാതകമെന്ന് അസംഗഢ് എസ്പി അനുരാഗ് ആര്യ പറഞ്ഞു. അജ്ഞാതരായ ചിലര്‍ വീട്ടില്‍ക്കയറി മൂര്‍ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.  ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ടെത്തിനയച്ചു. അന്വേഷണം ഊര്‍ജിതമാക്കിയെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.  Keywords:  News, National, Crime, Killed, Death, Police, Couples, Government official and his wife found dead in UP Powered by Info News For You

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 80 രൂപയുടെ കുറവ്

Image
തിരുവനന്തപുരം: (www.kvartha.com 30.11.2021) സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയുടെ കുറവാണ് ചൊവ്വാഴ്ചയുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 35,960 രൂപയായിരുന്നു. ചൊവ്വാഴ്ച 35,880 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4485 രൂപയായി. തിങ്കളാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4495 രൂപയായിരുന്നു. ഈ മാസം തുടക്കത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വര്‍ണം പിന്നീട് വില കൂടുന്ന കാഴ്ച്ചയാണ് കണ്ടത്. നവംബര്‍ മൂന്ന്, നാല് തീയതികളില്‍ ഈ മാസത്തെ കുറഞ്ഞ നിരക്കായ 35,640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. നവംബര്‍ 16 ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. 36,920 രൂപയായിരുന്നു ഒരു പവന് വില.  വരും ദിവസങ്ങളിളും സ്വര്‍ണവില ഉയരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോകറേജ് സ്ഥാപനമായ മോതിലാല്‍ ഓസ്‌വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളറാകും. ഇന്‍ഡ്യന്‍ വിപണിയില്‍ 52,000 മുതല്‍ 53,000 രൂപ വരെയായിരിക്കും വില Keywords:  News, Kerala, State, Thiruva...

നാവിക സേനയുടെ മേധാവിയായി ചുമതല ഏറ്റെടുത്ത് വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍; 'അഭിമാനം നിറഞ്ഞ നിമിഷം, ഏത് വെല്ലുവിളിയേയും നേരിടും'

Image
ന്യൂഡെല്‍ഹി: (www.kvartha.com 30.11.2021)  നാവികസേനയെ നയിക്കാന്‍  ആദ്യമായി ഒരു മലയാളി. ഡെല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍ വച്ച് നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ നാവിക സേനയുടെ മേധാവിയായി ചുമതല ഏറ്റെടുത്തു.  പശ്ചിമ നേവല്‍ കമാണ്ട് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി കൂടിയായ ആര്‍ ഹരികുമാര്‍ എത്തുന്നത്. 2024 ഏപ്രില്‍ മാസം വരെയാകും കാലാവധി. സ്ഥാനമൊഴിഞ്ഞ അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്ന് നാവിക സേന മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ സ്വീകരിച്ചു. വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ഇത് തനിക്ക് അഭിമാനം നിറഞ്ഞ നിമിഷമെന്ന് പ്രതികരിച്ചു. ആഴക്കടല്‍ സുരക്ഷയാണ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഏത് വെല്ലുവിളിയേയും നേരിടുമെന്നും ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ഗാമികളുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു. ആ പാത പിന്തുടരുമെന്നും അദ്ദഹം പറഞ്ഞു. തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാര്‍ 1983-ലാണ് ഇന്‍ഡ്യന്‍ നാവികസേനയുടെ ഭാഗമാകുന്ന...

വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചു; പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോഴാണ് സംഭവമെന്ന് ഒപ്പമുണ്ടായിരുന്നവര്‍, ദുരൂഹത

Image
കല്‍പറ്റ: (www.kvartha.com 30.11.2021)  വയനാട് കമ്പളക്കാട് യുവാവ് വെടിയേറ്റ് മരിച്ചു. കോട്ടത്തറ മേച്ചന ചുണ്ടറംകോട് കോളനിയിലെ അച്ചപ്പന്റെ മകന്‍ ജയന്‍(36) ആണ് മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന ബന്ധു ശരുണ്‍(27) പരിക്കേറ്റ് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. ജയന് കഴുത്തിലാണ് പരിക്കേറ്റതെന്നാണ് റിപോര്‍ട്. നെല്‍ പാടത്ത് നിന്ന് കാട്ടുപന്നിയെ ഓടിക്കാനാണ് ജയനടങ്ങിയ സംഘം പോയതെന്നാണ് കൂട്ടുപോയവരുടെ വിശദീകരണം. എന്നാല്‍ ഇവര്‍ വേട്ടയ്ക്ക് പോയതാണെന്ന ആരോപണവുമുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പറ്റൂവെന്നാണ് പൊലീസ് പ്രതികരണം. Keywords:  News, Kerala, State, Wayanad, Shoot, Shoot dead, Local News, Police, Injured, Hospital, Animals, Man Shot dead in Wayanad  Powered by Info News For You

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Image
തിരുവനന്തപുരം: (www.kvartha.com 30.11.2021) 51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. 35 വിഭാഗത്തിലായി 48 പേരാണ് 2020 ലെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്.  വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനുളള പുരസ്‌കാരം ജയസൂര്യയും കപ്പേളയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം അന്ന ബെന്നും സംവിധായകനുള്ള പുരസ്‌കാരം സിദ്ധാര്‍ഥ് ശിവയും ഏറ്റുവാങ്ങി. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ കിചന് വേണ്ടി ജിയോ ബേബി ഏറ്റുവാങ്ങി.  സാംസ്‌കാരിക ഊര്‍ജം പകരുന്ന ചിത്രങ്ങള്‍ക്കാണ് ഇത്തവണ അവാര്‍ഡ് ലഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സംബന്ധിച്ച് പുറത്തിറക്കിയ പുസ്തകം മന്ത്രി പി പ്രസാദിന് നല്‍കി മന്ത്രി പി രാജീവ് പ്രകാശിപ്പിച്ചു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ലോഗോ ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് നല്‍കി പ്രകാശിപ്പിച്ചു. എം ജയചന്ദ്രന്റെ...

മണ്ണിടിലിച്ചിലിനെ തുടര്‍ന്ന് 40 ലക്ഷം രൂപയുടെ വീട് അപകടാവസ്ഥയില്‍; കുടുംബത്തെ മാറ്റി പാര്‍പിച്ചു

Image
മലയിന്‍കീഴ്: (www.kvartha.com 30.11.2021) കനത്ത മഴയില്‍ അടിമണ്ണ് ഒലിച്ചുപോയതോടെ വീടുകള്‍ അപകടാവസ്ഥയില്‍. 50 അടി ഉയരവും 100 മീറ്ററിലേറെ നീളവുമുള്ള കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെയാണ് അപകടത്തിലായത്. വീട്ടുകാരെയും സമീപത്തുള്ളവരെയും മാറ്റി പാര്‍പിച്ചു.  പ്രവാസിയും കോട്ടയം സ്വദേശിയുമായ കോടങ്കണ്ടത്ത് വര്‍ഗീസ് ചാക്കോ, ഉദയഗിരിയില്‍ സി ഗോപിനാഥ് എന്നിവരുടെ വീടുകളാണ് കുഴപ്പത്തിലായത്. സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സംരക്ഷണ ഭിത്തിയും സമീപത്തെ ആറുവീടുകളും ഇതേ ഭീഷണിയിലാണ്. റവന്യൂ, അഗ്നിരക്ഷാസേന, പൊലീസ് അധികൃതര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ കലക്ടര്‍ റിപോര്‍ട് തേടി. ഒന്നര വര്‍ഷം മുമ്പാണ് പ്രവാസിയായ ചാക്കോ മൂന്ന് സെന്റ് സ്ഥലവും ഇരുനില വീടും 40 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. ഇയാളുടെ വീടിന്റെ പിറകുവശത്തെ കോണ്‍ക്രീറ്റ് ഭിത്തിയും മതിലും കക്കൂസും തകര്‍ന്നു. ഞായറാഴ്ച അര്‍ധരാത്രി വലിയ ശബ്ദം കേട്ടതോടെ കുടുംബം പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് തൊഴിലാളികളുടെ സഹായത്തോടെയാണ് സാമഗ്രികള്‍ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഗോപിനാഥന്‍ നായരുടെ വീടിന് ചേര്‍ന്നുള്ള ഭാഗവും മണ്ണിടി...

'വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് സീലിങ് തുളച്ച് കയറി വെടിയുണ്ടകളേറ്റു'; അമേരികയില്‍ മാവേലിക്കര സ്വദേശിയായ 19 കാരി വെടിയേറ്റ് മരിച്ചു

Image
അലബാമ: (www.kvartha.com 30.11.2021) അമേരികയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. മാവേലിക്കര നിരണം സ്വദേശി മറിയം സൂസന്‍ മാത്യു(19) ആണ് മരിച്ചത്. തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളിപറമ്പില്‍ ബോബന്‍ മാത്യു-ബിന്‍സി ദമ്പതികളുടെ മകളാണ്. ബിമല്‍, ബേസില്‍ എന്നിവരാണ് സഹോദരങ്ങള്‍. അലബാമയിലെ മോണ്ട്ഗോമറിലായിരുന്നു അപ്രതീക്ഷിതമായ സംഭവം.  ഇവര്‍ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് സീലിങ് തുളച്ചാണ് വെടിയുണ്ടകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലേറ്റതെന്നാണ് പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരുന്നു. അക്രമികളെ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം ലഭിച്ചാല്‍ അലബാമയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മൃതദേഹം കേരളത്തിലെത്തിക്കാനും ശ്രമം നടക്കുന്നു.  യുഎസില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ മലയാളിയാണ് വെടിയേറ്റ് മരിക്കുന്നത്. ഡാലസില്‍ സാജന്‍ മാത്യു എന്നയാള്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുംമുന്‍പേയാണ് അടുത്ത മരണം.  Keywords:  News, World, America, Shoot, Shoot dead, Girl, Police, Dead Body, Keralite 19 year old girl ...

മിന്നലേറ്റ് കാലിന്റെ മുട്ടിന് താഴെ വെടിയുണ്ട കയറിയതിന് സമാനമായ രീതിയില്‍ ആഴത്തില്‍ ദ്വാരം; 17 കാരന് ഗുരുതര പരിക്ക്

Image
ആര്യനാട്(തിരുവനന്തപുരം): (www.kasargodvartha.com 30.11.2021) ശക്തമായ മിന്നലേറ്റ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. തേവിയാരുകുന്ന് അമ്പാടി ഭവനില്‍ അമ്പാടി(17)ക്കാണ് മിന്നലേറ്റത്. വലിയ ദ്വാരമാണ് 17 കാരന്റെ കാലിലുണ്ടായത്. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ് സംഭവം. മിന്നലേറ്റ് വലതുകാലിന്റെ മുട്ടിന് താഴെ വെടിയുണ്ട കയറിയതിന് സമാനമായ രീതിയില്‍ ആഴത്തില്‍ ദ്വാരം വീഴുകയും മുറിവിന് ചുറ്റും പൊള്ളുകയും ചെയ്തു. ഉടന്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വിതുര ആശുപത്രിയിലേക്ക് മാറ്റി.  ആര്യനാട് ഗവണ്‍മെന്റ് ഐ ടി ഐ വിദ്യാര്‍ഥിയാണ് അമ്പാടി. എസ് ബിനു-കെപി അനിത ദമ്പതികളുടെ മകനാണ്. ഇടിമിന്നലില്‍ ഇത്തരത്തില്‍ മുറിവേല്‍ക്കുന്നത് അപൂര്‍വ സംഭവമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. Keywords: News, Top-Headlines, Thiruvananthapuram, State, Lightning, Injured, Hospital, Treatment, Student, Student injured in Lightning at Thiru...