Posts

Showing posts from May, 2020

കോവിഡ് ഇന്ത്യയെയും വിഴുങ്ങുന്നു!

Image
ന്യൂഡല്‍ഹി: (https://ift.tt/2ZSLkta)  രാജ്യത്ത് നാള്‍ക്കുനാള്‍ കോവിഡ് കേസുകളുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിക്കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ഏഴാമത്തെ രാജ്യമായി ഇന്ത്യമാറി. 50,000 കേസുകളാണ് ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപോര്‍ട്ട് ചെയ്തത്. നേരത്തെ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ ചൈന, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളെയാണ് മറികടന്നത്. നിലവില്‍ 93322 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 91818 പേര്‍ രോഗവിമുക്തി നേടി. 5394 പേര്‍ മരണപ്പെട്ടു. ഞായറാഴ്ച 24 മണിക്കൂറിനുള്ളില്‍ 8,380 കേസുകളാണ് ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. Keywords: News, National, COVID-19, Trending, Top-Headlines, Covid Positive cases increasing in India   < !- START disable copy paste -->    Powered by Info News For You

അമ്മയെ കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ നിതിന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടു

Image
ചങ്ങനാശ്ശേരി: (https://ift.tt/2ZSLkta)  തൃക്കൊടിത്താനത്ത് മാതാവിനെ കൊലപ്പെടുത്തിയ മകനെ കോടതി റിമാന്‍ഡ് ചെയ്തു. തൃക്കൊടിത്താനം അമര കന്യാകോണില്‍ കുഞ്ഞന്നാമ്മ (55)യെ കൊലപ്പെടുത്തിയ കേസില്‍ നിതിനെ (27)യാണ് കോടതി റിമാന്‍ഡ് ചെയ്തത്. ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സംഭവത്തിനു ശേഷം അമ്മ മരിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ നിതിന്‍ വാട്‌സ്ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതായും പോലീസ് കണ്ടെത്തി. സമീപത്തു താമസിക്കുന്ന മാതൃസഹോദരനെ ഫോണില്‍ വിളിച്ച്  വിവരം പറയുകയും ചെയ്തിരുന്നു. ബന്ധുക്കളും പോലീസും എത്തിയപ്പോള്‍ വീടിനു മുന്നിലെ ഗ്രില്‍ പൂട്ടിയിരിക്കുകയായിരുന്നു. പൂട്ട് തകര്‍ത്താണ് അകത്ത് കടന്നത്. സമീപത്ത് തന്നെ ഉണ്ടായിരുന്ന നിതിന്‍ കുറ്റം സമ്മതിച്ചതോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിതിനും കുഞ്ഞന്നാമ്മയും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന നിതിന്‍ ഫെബ്രുവരിയിലാണ് നാട്ടിലെത്തിയത്. ഹൃദ്രോഗിയായിരുന്ന കുഞ്ഞന്നാമ്മ മരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നിതിന്റെ കയ്യില്‍ നിന്നു പണം വാങ്ങിയിരുന്നതായി പറയുന...

കറുത്തവര്‍ഗക്കാരനെ പട്ടാപ്പകല്‍ പോലീസുകാരന്‍ കൊലപ്പെടുത്തിയ സംഭവം; വൈറ്റ് ഹൗസില്‍ പ്രതിഷേധം അണപൊട്ടി, ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റിയെന്ന് റിപോര്‍ട്ട്

Image
വാഷിങ്ടണ്‍: (https://ift.tt/2ZSLkta)  കറുത്തവര്‍ഗക്കാരനെ പട്ടാപ്പകല്‍ പോലീസുകാരന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ വൈറ്റ് ഹൗസില്‍ പ്രതിഷേധം അണപൊട്ടി. ഇതോടെ ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റിയതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നു. വ്യാപക പ്രതിഷേധമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് ഇതുസംബന്ധിച്ച് റിപോര്‍ട്ടുകള്‍ പുറത്തുവിട്ടത്. പ്രതിഷേധത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളമാണ് ട്രംപിനെ വൈറ്റ് ഹൗസിന് അടിയിലുള്ള ബങ്കറിലേക്കു മാറ്റിയതെന്നാണ് റിപോര്‍ട്ട്. തുടര്‍ന്ന് വീണ്ടും മുകളിലേക്കു കൊണ്ടുവന്നു. നൂറുകണക്കിന് ആളുകളാണ് വൈറ്റ് ഹൗസ് ലക്ഷ്യമാക്കി ഒത്തുചേര്‍ന്നത്. ട്രംപിനെയും കൂട്ടരെയും ഇത് ആശ്ചര്യപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. മെലാനിയ ട്രംപിനെയും മകന്‍ ബാരണ്‍ ട്രംപിനെയും ബങ്കറിലേക്കു മാറ്റിയോ എന്നു വ്യക്തമല്ല. മെയ് 25നാണ് മിനിയപ്പൊലിസില്‍ ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍ പോലീസ് പിടിയില്‍ ദാരുണമായി മരിച്ചത്. ഇതിനു പിന്നാലെ 'എനിക്കു ശ്വാസം മുട്ടുന്നു' എന്ന ക്യാമ്പെയിന്‍ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. Keywords:  World, news, Top...

കോട്ടയത്ത് മദ്യലഹരിയില്‍ പെറ്റമ്മയെ കൊലപ്പെടുത്തിയ സംഭവം; കൊന്നു കഴിഞ്ഞിട്ടും തൃപ്തിയാവാതെ മകന്‍ ദൃശ്യങ്ങള്‍ കുടുംബ വാട്സാപ് ഗ്രൂപ്പിലും ഇട്ടു

Image
കോട്ടയം: (https://ift.tt/36RXCDI) കോട്ടയം ചങ്ങനാശേരിയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ തൃക്കൊടിത്താനം അമര കന്യാകോണില്‍ (വാക്കയില്‍) നിതിനെ (27) കോടതി റിമാന്‍ഡ് ചെയ്തു. കുഞ്ഞന്നാമ്മ (55) വെട്ടേറ്റു മരിച്ച കേസിലാണ് അറസ്റ്റ്. ശനിയാഴ്ച രാത്രി പത്തരയോടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന നിതിന്‍ ഫെബ്രുവരിയിലാണ് നാട്ടിലെത്തിയത്. ഹൃദ്രോഗിയായിരുന്ന കുഞ്ഞന്നാമ്മ മരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നിതിന്റെ കയ്യില്‍ നിന്നു പണം വാങ്ങിയിരുന്നു. ഇതിന്റെ പേരിലും ഇവര്‍ തമ്മില്‍ വീട്ടില്‍ കലഹം പതിവായിരുന്നു. സംഭവദിവസം തിരുവല്ലയില്‍ പോയ നിതിന്‍ മദ്യം വാങ്ങി വന്നതും വൈകിട്ട് ഭക്ഷണം വാങ്ങി വന്നതും സംബന്ധിച്ച് തര്‍ക്കം ഉണ്ടായി. ബലപ്രയോഗത്തിനിടയില്‍ കുഞ്ഞന്നാമ്മ അടുത്തിരുന്ന ചുറ്റികയ്ക്കു നിതിനെ അടിക്കുകയും കറിക്കത്തി ഉപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു. പ്രകോപിതനായ നിതിന്‍ കറിക്കത്തി പിടിച്ചുവാങ്ങി അമ്മയെ തള്ളിയിട്ട ശേഷം കഴുത്തിലും തലയ്ക്ക് പിന്‍വശത്തും വെട്ടി. മൃതദേഹത്തിന...

കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു

Image
കണ്ണൂര്‍: (www.kvartha.com 32.05.2020) കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി ബൈത്തുല്‍ ഖൈറില്‍ മൂപ്പന്‍ മമ്മൂട്ടി (69) ആണ് മരിച്ചത്. ഫര്‍വാനിയ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. ഫര്‍വാനിയയിലെ അബ്‌റാജ് എമിറേറ്റ്‌സ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ്. ഭാര്യ: ഹഫ്‌സത്ത് കോറോത്ത്. മക്കള്‍: സാലിഹ് (കുവൈത്ത്), ഖൈറുന്നിസ, മെഹറുന്നിസ, സിറാജുദ്ദീന്‍ (കുവൈറ്റ്). Keywords:  Kannur, News, Kerala, Death, Treatment, hospital, Kannur native died in Kuwait Powered by Info News For You

യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Image
ഉദുമ: (https://ift.tt/2ZSLkta)  യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ മുല്ലച്ചേരി ബട്ട്യം കോടിലെ അജയനെ (38) യാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാമന്‍- ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ. മക്കള്‍: അജീഷ, അഷീത. മരണകാരണം വ്യക്തമായിട്ടില്ല. Keywords:  Kasaragod, Kerala, news, Hanged, Death, Uduma, Youth found dead hanged   < !- START disable copy paste -->    Powered by Info News For You

ദുരൂഹസാഹചര്യത്തില്‍ മരിച്ചയാളുടെ സംസ്‌കാരം തിടുക്കത്തില്‍ നടത്താന്‍ ശ്രമം: അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നെത്തിയ പൊലീസ് പാതി ദഹിപ്പിച്ച മൃതദേഹം വീണ്ടെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റി

Image
ജയ്പൂര്‍: (https://ift.tt/36RXCDI) ആരോഗ്യവാനായിരുന്നയാള്‍ പെട്ടെന്ന് മരിച്ചതോടെ മൃതദേഹം സംസ്‌കരിക്കാനുള്ള കുടുംബാംഗങ്ങളുടെ നീക്കം ജയ്പൂര്‍ പൊലീസ് തടഞ്ഞു. ദുരൂഹ സാചര്യത്തില്‍ മരിച്ചയാളുടെ സംസ്‌കാരം തിരിക്കിട്ടു നടത്താനുള്ള വീട്ടുകാരുടെ ശ്രമമാണ് അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്നു പൊലീസ് ഇടപെട്ടു തടഞ്ഞത്. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്ന രാമാവ്താര്‍ ജംഗിദി(52) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിവരെ ജംഗിദ് ആരോഗ്യവാനായിരുന്നെന്നും തങ്ങള്‍ക്കൊപ്പം മദ്യപിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പൊലീസിനോടു പറഞ്ഞു. ജംഗിദും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളും തമ്മിലുള്ള ബന്ധം മോശമായിരുന്നുവെന്നാണ് സൂചന. റിയല്‍എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജംഗിദ് നെഞ്ചുവേദനയെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചുവെന്നാണ് കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചത്. രാവിലെ 9 മണിയോടെ മൃതദേഹം ജ്യോതി നഗറിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. 9.30 ന് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ചിതയ്ക്കു തീകൊളുത്തിയിരുന്നു. എന്നാല്‍, ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തീയണച്ച് പാതിദഹിച്ച...

ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകം: കൊവിഡ് ഭീഷണിയും നിയന്ത്രണങ്ങളും മറികടന്ന് വര്‍ണ്ണവിവേചനത്തിനെതിരെ പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നു; നിരത്തിലിറങ്ങിയ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടല്‍, അമേരിക്കയിലെ 40 നഗരങ്ങളില്‍ കര്‍ഫ്യു

Image
വാഷിംഗ്ടണ്‍: (https://ift.tt/36RXCDI) ആഫ്രിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്ലോയിഡിനെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ കലാപം കത്തി പടരുന്നു. പ്രക്ഷോഭം അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. കൊവിഡ് ഭീഷണിയും നിയന്ത്രണങ്ങളും മറികടന്ന് അമ്പതോളം നഗരങ്ങളിലാണ് പ്രതിഷേ റാലികളും മറ്റും നടന്നത്. കലാപം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി 1400 പ്രതിഷേധക്കാരെ വിവിധ നഗരങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തു. ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തിന് ഉത്തരവാദികളായ നാല് പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത് ദുര്‍ബലമായ കുറ്റങ്ങളാണെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നു. പ്രതിഷേധം നടക്കുന്ന പലയിടത്തും പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് 20ലേറെ സംസ്ഥാനങ്ങളിലായി 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡിസി ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വൈറ്റ്ഹൗസിന് സമീപത്തേക്ക് പ്രതിഷ...

കുവൈത്തില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

Image
കുവൈത്ത് സിറ്റി: (www.kvartha.com 32.05.2020) കുവൈത്തില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ എടയിലക്കാട് സ്വദേശി മുണ്ടയില്‍ രാജന്‍ (48) ആണ് മരിച്ചത്. അബ്ബാസിയയില്‍ താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. Keywords:  Kuwait, News, Gulf, World, Death, Malayalee dies in Kuwait Powered by Info News For You

മുസ്ലിം ലീഗ് നേതാവ് ദേലംപാടിയിലെ കെപി അഹമ്മദ് നിര്യാതനായി

Image
അഡൂർ (www.evisionnews.co): മുസ്ലിം ലീഗ് ദേലംപാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെപി അഹ്മദ് നിര്യാതയായി. വൃക്കസംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു.  കയിത്തൽ ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് ജനറൽ സെക്രട്ടറി, പരപ്പ ജമാഅത്ത് കമ്മറ്റി സെക്രട്ടറി യുത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി, പള്ളകോട് റെയ്ഞ്ച് മദ്രസ്സ മനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു നിലവിൽ മുസ്ലിം ലീഗ് ജില്ല കൗൺസിലറാണ് പരേതരായ പെയ്യമജാൽ കുഞ്ഞാമു- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ. പള്ളഞ്ചിയിലെ മിസ്രിയ. മക്കൾ: ഇബ്രാഹിം ബാദ്ഷ, ബാസില (ഇരുവരും വിദ്യാർത്ഥികൾ). നിര്യാണത്തിൽ മുസ്ലിം ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി,  ദേലംപാടി പഞ്ചായത് മുസ്ലിം ലീഗ്, യുഡിഎഫ് ,മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുശോചിച്ചു. Powered by Info News For You

ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

Image
മുംബൈ: (https://ift.tt/36RXCDI) പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം. സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ വാണ്ടഡ്, ഏക്താ ടൈഗര്‍, ദബാംഗ് തുടങ്ങിയവ വാജിദ് സംഗീതമൊരുക്കിയ പ്രധാന ചിത്രങ്ങളാണ്. ഗായകനും സംഗീതജ്ഞനുമായ വാജിദ് ഖാന്‍ സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകളില്‍ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. ഐപിഎല്‍ നാലാം സീസണിലെ തീം സോങ് ഒരുക്കിയത് വാജിദ്-സാജിദ് കൂട്ടുകെട്ടാണ്.   Keywords:  News, National, India, Bollywood, Cinema, Music Director, Death, Hospital, Treatment, Wajid Khan Of Music Composer Duo Sajid-Wajid Dies At 42 Powered by Info News For You

പള്ളി വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Image
മംഗളൂരു: (https://ift.tt/2XIJ8BW)  പള്ളി വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഫറംഗിപേട്ട് പെരിയാര്‍ അമ്മേന്‍മാര്‍ സ്വദേശി മുബാറക് (23) ആണ് മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റ ഫാറൂഖ് എന്നയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്ജിദ് വൃത്തിയാക്കുന്നതിനിടെ തറയില്‍ കിടന്ന വയറില്‍ നിന്നും ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. എസ് കെ എസ് എസ് എഫ് വിഖായ പ്രവര്‍ത്തകനായിരുന്നു മരിച്ച മുബാറക്. Keywords:  Mangalore, Karnataka, News, Death, Electricity, Shock, Man, Man died due to electric shock Powered by Info News For You

കോവിഡിനെ തുടര്‍ന്ന് ജര്‍മനിയില്‍ കുടുങ്ങിയത് 3മാസം; ഒടുവില്‍ 'ചെക്ക്' പറഞ്ഞ് ആനന്ദ് ഇന്ത്യയില്‍

Image
ചെന്നൈ: (www.kvartha.com 31.05.2020) കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസമായി ജര്‍മനിയില്‍ കുടുങ്ങിയ ഇന്ത്യയുടെ ലോക ചെസ് ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദ് ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തി. ബുന്ദസ്‌ലിഗ ചെസ് ലീഗില്‍ പങ്കെടുക്കാന്‍ ഫെബ്രുവരിയിലാണ് ആനന്ദ് ജര്‍മനിയിലേക്കു പോയത്. എന്നാല്‍ കോവിഡ് വൈറസ് ബാധ മൂലം മത്സരം നിര്‍ത്തിവയ്ക്കുകയും ആകാശയാത്രയ്ക്കു വിലക്കേര്‍പ്പെടുത്തുകയും ചെയ്തതോടെ ആനന്ദ് ജര്‍മനിയില്‍ കുടുങ്ങുകയായിരുന്നു. ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡെല്‍ഹിയിലെത്തിയ അദ്ദേഹം അവിടെനിന്ന് ശനിയാഴ്ച ഉച്ചയ്ക്കു ബംഗളൂരുവില്‍ വിമാനമിറങ്ങി. അതേസമയം അഞ്ചുതവണ ലോക ചാമ്പ്യന്‍ ഷിപ്പ് സ്വന്തമാക്കിയ ആനന്ദ് കര്‍ണാടക സര്‍ക്കാരിന്റെ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചേ ചെന്നൈയിലേക്ക് എത്തുകയുള്ളൂവെന്ന് അദ്ദേഹത്തിന്റെ ഭാര്യ അരുണ പറഞ്ഞു. നിലവിലെ നിര്‍ദേശപ്രകാരം ഏഴു ദിവസം അദ്ദേഹം ഏതെങ്കിലും സ്ഥാപനത്തില്‍ ക്വാറന്റൈനില്‍ കഴിയണം. അതിനുശേഷമുള്ള പരിശോധനയില്‍ നെഗറ്റീവായാല്‍ വീട്ടിലെത്തി വീണ്ടും 14 ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കണം. ജര്‍മനിയില്‍ കുടുങ്ങിയ സമയത്ത് റഷ്യയില്‍ നടന്ന കാന്‍...

അണ്‍ലോക്ക് 1 ; 65 വയസ്സിന് മുകളിലുള്ളവരും 10 വയസ്സില്‍ താഴെയുള്ള കുട്ടികളും അനാവശ്യമായി വീടിന് പുറത്തേയ്ക്കിറങ്ങരുത്; ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം

Image
ന്യൂഡെല്‍ഹി: (https://ift.tt/3gE07xJ) കൊറോണ പ്രതിരോധത്തിനും കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരും. അണ്‍ലോക്ക് 1 എന്നു പേരിട്ട നിലവിലെ ഘട്ടം സാമ്പത്തിക മേഖലയില്‍ ശ്രദ്ധയൂന്നിയുള്ളതാണ്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ വിപുലമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 2020 മാര്‍ച്ച് 24 നാണ് രാജ്യത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ആരംഭിച്ചത്. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ കാര്യങ്ങളും നിരോധിച്ചു. പിന്നീട് കോവിഡ് വ്യാപനം കണക്കിലെടുത്തു തന്നെ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ വരുത്തി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകളാകും ഈ മേഖലകള്‍ നിര്‍ണയിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളുടെ പ...

അച്ഛനും അമ്മയും വീട്ടില്‍ ക്വാറന്റൈനില്‍; 11 മാസം പ്രായമുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു

Image
പാലക്കാട്: (www.kvartha.com 31.05.2020) അച്ഛനും അമ്മയും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയവെ 11 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. പാലക്കാട് ചാലിശ്ശേരി മുക്കില്‍ പീടിക മനാട്ടില്‍ വീട്ടില്‍ മുഹമ്മദ് സാബിഖിന്റെ മകന്‍ എസ്സാന്‍ മുഹമ്മദ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.45 മണിയോടെയാണ് സംഭവം. കുഞ്ഞ് വീടിന്റെ അകത്തുള്ള കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ തല കീഴായി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ അച്ഛനും അമ്മയും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നത്. അതിനിടെയാണ് ദുരന്തം സംഭവിച്ചത്. Keywords:  Child drown to death at Palakkad, Palakkad, Local-News, News, Hospital, Dead, Parents, Kerala. Powered by Info News For You

ആഗ്രയില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ 3 മരണം; താജ്മഹലിന് കേടുപാടുകള്‍; 20ലക്ഷത്തിന്റെ നാശനഷ്ടം; 200 ഓളം വൃക്ഷങ്ങള്‍ കടപുഴകി വീണു

Image
ന്യൂഡെല്‍ഹി: (www.kvartha.com 31.05.2020) ആഗ്രയിലുണ്ടായ ശക്തമായ കാറ്റില്‍ മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശക്തമായ കാറ്റില്‍ കടപുഴകി വീണ മരങ്ങളുടെ അടിയില്‍പെട്ടാണു മൂന്നു പേരും മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റ 25 പേര്‍ക്കു സൗജന്യ ചികിത്സ നല്‍കാനും ഉത്തരവായി. മണിക്കൂറില്‍ 123 കിലോമീറ്റര്‍ വേഗത്തിലാണ് ആഗ്രയില്‍ കാറ്റ് ആഞ്ഞു വീശിയത്. താജ്മഹലിന് ചെറിയ കേടുപാടു സംഭവിച്ചു. താജ് മഹലിന്റെ പിന്നില്‍ യമുനയുടെ ഭാഗത്ത് മാര്‍ബിള്‍ മതിലിന്റെ മുകളിലെ ചില പാളികള്‍ കാറ്റില്‍ അടര്‍ന്നു വീണു. താജ്മഹലില്‍ പ്രവേശിക്കുന്ന പടിഞ്ഞാറു ഭാഗത്തുള്ള ഗേറ്റിനും ചില കേടുപാടുകള്‍ സംഭവിച്ചു. ശക്തമായ കാറ്റില്‍ ഇരുന്നൂറോളം വൃക്ഷങ്ങള്‍ കടപുഴകി വീണു. 2018ലും ഇതു പോലെ കാറ്റില്‍ രണ്ടു തവണ താജ്മഹലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ആര്‍ക്കിയോളജി ഡയറക്ടര്‍ ജനറല്‍ വി വിദ്യാര്‍ഥി താജ് മഹലിലെ നാശനഷ്ടങ്ങള്‍ പരിശോധിക്കാനെത്തി. 20 ലക്ഷം രൂപയുടെ നാശമുണ്ടായതായി കണക്കാക്കുന്നു. Keywords:  Taj Mah...

മലയാളികളടക്കം അമ്പതിലേറെ വ്യവസായികളില്‍ നിന്ന് 60 ലക്ഷം ദിർഹം തട്ടി, പിന്നാലെ വന്ദേഭാരത് ദൗത്യ വിമാനത്തില്‍ ഇന്ത്യയിലേക്ക് കടന്നു, മുംബൈ സ്വദേശിക്കെതിരെ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിൽ പരാതിപ്രവാഹം

Image
ദുബൈ: (https://ift.tt/2XIJ8BW) മലയാളികൾ അടക്കമുള്ള യു എ ഇയിലെ വ്യവസായികളില്‍ നിന്ന് ശതകോടികൾ തട്ടിച്ച്‌ മുംബൈ സ്വദേശി വന്ദേഭാരത് ദൗത്യ വിമാനത്തില്‍ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. യു എ ഇയിലെ അമ്പതിലേറെ ബിസിനസുകാരിൽനിന്നും 60 ലക്ഷം ദിര്‍ഹമിന്റെ തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശി യോഗേഷ് അശോക് യരിയാവയാണ് നാട്ടിലേക്ക് മുങ്ങിയത്. വന്ദേഭാരത് മിഷന്‍ വിമാനത്തിലായിരുന്നു ഇയാളുടെ മടക്കയാത്ര. മേയ് 11ന് അബുദാബിയില്‍ നിന്ന് ഹൈദരാബാദ് വിമാനത്തിലാണ് ഇയാൾ കടന്നത്. 170 ഓളം പേര്‍ ഈ വിമാനത്തിലുണ്ടായിരുന്നു. റോയല്‍ ലക്ക് ഫുഡ് സ്റ്റഫ് ട്രേഡിംഗിന്റെ ഉടമയാണ് യോഗേഷ് അശോക് യരിയാവ. ഇന്ത്യയിലേക്ക് കടക്കുന്നതിന് മുമ്പ് വിവിധ വ്യാപാരികളില്‍ നിന്നായി ആറ് മില്യണ്‍ ദിര്‍ഹത്തിന് സാധനങ്ങള്‍ വാങ്ങിയിരുന്നു. ഫെയ്‌സ് മാസ്‌ക്കുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍, മെഡിക്കല്‍ ഗ്ലൗസുകള്‍ (ഏകദേശം 500000 ദിര്‍ഹം വില മതിക്കുന്നവ), അല്‍ ബറക ഫുഡ്സില്‍ നിന്ന് അരി, നട്ട്സ് (393,000 ദിര്‍ഹം) യെസ് ബൈ ജനറല്‍ ട്രേഡിങില്‍ നിന്ന് ട്യൂണ, പിസ്ത, കുങ്കുമം (300,725 ദിര്‍ഹം), മെധു ജനറല്‍ ട്രേഡിങില്‍ നിന്ന് ഫ്രഞ്ച് ഫ്രൈസ്, മൊസാറില്ല ചീസ് (229,000...

ക്വാറന്റീന്‍ ലംഘിച്ചെന്ന പ്രചാരണത്തില്‍ മനംനൊന്ത ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

Image
കണ്ണൂര്‍: (https://ift.tt/2XIJ8BW)  ക്വാറന്റീന്‍ ലംഘിച്ചെന്ന പ്രചാരണത്തില്‍ മനംനൊന്ത ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. ന്യൂ മാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയാണ് രക്തസമര്‍ദത്തിനുള്ള ഇരുപത് ഗുളിക ഒരുമിച്ചു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അതേസമയം ഇവരുടേതെന്ന പേരിലുള്ള ആത്മഹത്യാക്കുറിപ്പ് വാട്‌സാപ് വഴി പ്രചരിക്കുന്നുണ്ട്. സഹപ്രവര്‍ത്തകന്‍ ഉള്‍പ്പടെ നാലു പേരാണെന്ന് തന്റെ മരണത്തിന് ഉത്തരവാദികള്‍ എന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താന്‍ ജോലി ചെയ്‌തെന്നാണ് ചിലര്‍ കുപ്രചരണം നടത്തുന്നതെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും കുറിപ്പില്‍ പറയുന്നു. Keywords:  Kannur, Kerala, News, Health, Worker, Attempt, Suicide, Health worker attempts suicide in Kannur Powered by Info News For You

അസ്സമില്‍ കുളത്തിലും പുഴയിലും മീനുകളും ഡോള്‍ഫിനുകളും ചത്തുപൊങ്ങി; എണ്ണക്കിണറില്‍ നിന്നും വാതകചോര്‍ച്ച അഞ്ചാം ദിവസത്തിലേക്ക്, 1.5 കി.മീ ദൂരത്തിലുള്ള പ്രദേശത്ത് നിന്നും 2000 പേരെ ഒഴിപ്പിച്ചു

Image
ഗുവാഹത്തി: (https://ift.tt/3gE07xJ) ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എണ്ണകിണറില്‍ നിന്ന് കഴിഞ്ഞ അഞ്ച് ദിവസമായി പ്രകൃതിവാതക ചോര്‍ച്ച തുടരുന്നു. ടിന്‍സുകിയ ജില്ലയിലെ ബാഗ്ജന്‍ ഗ്രാമത്തിലാണ് കിണറുള്ളത്. 1.5 കി.മീ ദൂരത്തിലുള്ള പ്രദേശത്ത് നിന്നും രണ്ടായിരത്തോളം ആളുകളെ ഒഴിപ്പിച്ചു. ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കമ്പനിയുടെ ഭാഗത്ത് നിന്നും പുരോഗമിക്കുകയാണ്. കമ്പനി ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി. കിണറിനുള്ളിലെ പ്രഷര്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന് തകരാറ് സംഭവിച്ച് ക്രൂഡ് ഓയില്‍ ഫൗണ്ടെയിന്‍ തകര്‍ന്നതാണ് ചോര്‍ച്ചയ്ക്ക് കാരണമായത്. അഞ്ച് ദിവസമായി തുടരുന്ന വാതകചോര്‍ച്ച മേഖലയിലെ ജീവജാലങ്ങളെ ദോഷമായി ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. അസം സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം കേന്ദ്രസര്‍ക്കാരും ഓയില്‍ ഇന്ത്യ കമ്പനിയും വിദഗ്ധരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. എപ്പോഴാണ് ചോര്‍ച്ച പരിഹരിക്കാനാവുകയെന്നത് ഇപ്പോള്‍ പറയാനാവില്ലെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അതേസമയം മേഖലയില്‍ വാതകത്തിന്റെ മണവും മണ...

ലോക്ക്ഡൗണ്‍ ഇളവുകള്‍ കേരളം പൂര്‍ണമായി നടപ്പാക്കിയേക്കില്ല; അന്തിമ തീരുമാനം തിങ്കളാഴ്ച

Image
തിരുവനന്തപുരം: (www.kasargodvartha.com 31.05.2020) ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളം അതേപടി നടപ്പാക്കാന്‍ സാധ്യതയില്ലെന്ന് സൂചന. ആരാധനാലയങ്ങൾ അടക്കം ജൂണ്‍ എട്ടിന് ശേഷം അടഞ്ഞ് കിടക്കുന്ന പല മേഖലകളും തുറന്ന് കൊടുക്കാമെന്ന നിലപാടിലാണ് കേന്ദ്രം. എന്നാല്‍ രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്ന പശ്ചാത്തലത്തില്‍ പൂർണമായും തുറന്ന് കൊടുക്കുന്നത് തിരിച്ചടിയുണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തല്‍. സംസ്ഥാനത്ത് ഏതൊക്കെ മേഖലകളില്‍ ഇളവുകള്‍ നല്‍കണമെന്ന കാര്യത്തില്‍ തിങ്കളാഴ്ച അന്തിമ തീരുമാനം കൈക്കൊള്ളും. തിങ്കളാഴ്ച രാവിലെ ഉന്നതലയോഗം ചേര്‍ന്നായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തീയറ്റര്‍, മാളുകള്‍ എന്നിവയില്‍ നിയന്ത്രണം തുടർന്നേക്കും. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സാധ്യത. മിക്ക ജില്ലകളിലും ഹോട്ട്‌സ്‌പോടുകള്‍ ഉള്ളതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് ഉടന്‍ അനുവദിക്കില്ല. അന്തര്‍സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്രനിര്‍ദ്ദേശം എങ്കിലും ...

'ചിത്രാദരം' നഗരസഭാ ചെയര്‍മാന്‍ നാടിന് സമര്‍പ്പിച്ചു

Image
കാഞ്ഞങ്ങാട്: (https://ift.tt/2XIJ8BW)  കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന സര്‍ക്കാരിനും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും  പൊലീസ് സേനയ്ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആദരവ് അര്‍പ്പിച്ച് ബ്രഷ്‌റൈറ്റിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി. കാഞ്ഞങ്ങാട് നഗരസഭയുടെ കോട്ടച്ചേരി ബസ്‌സ്റ്റാന്‍ഡ് കെട്ടിട ചുവരില്‍ വരച്ച 'ചിത്രാദരം' കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ നാടിന് സമര്‍പ്പിച്ചു. ബസ്‌സ്റ്റാന്റിന്റെ പ്രവേശന കവാടത്തിലെ ചുവരില്‍ 20 അടി വീതിയിലും 40 അടി ഉയരത്തിലുമായി അസോസിയേഷന്‍ പ്രവര്‍ത്തകരായ 40 കലാകാരന്മാര്‍ നാലു ദിവസങ്ങളായിട്ടാണ് ചിത്രാദരം പുര്‍ത്തിയാക്കിയത്. കേരളത്തിലെ 14 ജില്ലകള്‍, കോവിഡ് പ്രതിരോധ ക്യാപ്റ്റന്‍ മുഖ്യമന്ത്രി, ജില്ലാകലക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് സേന, ഫയര്‍ സര്‍വീസ് എന്നിവരുടെ ചിത്രങ്ങള്‍ 8000 സ്‌ക്വയര്‍ ഫിറ്റ് വിസ്തൃതിയുള്ള ചുവരില്‍ ആലേഖനം ചെയ്തിട്ടുണ്ട്. കാല്‍ലക്ഷം രൂപയുടെ പെയിന്റും ബ്രഷും കലാകാരന്മാരുടെ അധ്വാനവുമാണ് ഇതിനായി ചെലവിട്ടത്. ചിത്രാദരത്തിന്റെ ചെലവ് വഹിച്ചത് കാഞ്ഞങ്ങട്ടെ പ്രമുഖ ഇലക്ട്രോണിക് സ്ഥാപനമായ ഇ പ്ലാനറ്റ് ആണ്. പല്ലവനാരായണന്‍ അധ്യക...

അച്ഛനും അമ്മയും വീട്ടില്‍ ക്വാറന്റീനില്‍; 11 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു

Image
പാലക്കാട്: (https://ift.tt/2XIJ8BW)  ചാലിശ്ശേരിയില്‍ വീടിന്റെ അകത്തുള്ള കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് 11 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. ചാലിശ്ശേരി മുക്കില്‍ പീടിക മനാട്ടില്‍ വീട്ടില്‍ മുഹമ്മദ് സാബിഖിന്റെ മകന്‍ എസ്സാന്‍ മുഹമ്മദ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.45 മണിയോടെയാണ് സംഭവം. കുളിമുറിയില്‍ തല കീഴായി വീഴുകയായിരുന്ന കുഞ്ഞിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ അച്ഛനും അമ്മയും വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടയിലാണ് അപകടം നടന്നത്. Keywords:  Kerala, News, Top-Headlines, Palakkad, Death, Baby, Eleven month old infant died in Palakkad Powered by Info News For You

മകളെ ബസ് കയറ്റി വിട്ടശേഷം വീട്ടിലേക്ക് മടങ്ങിയ യാത്രക്കാരന്‍ ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചു

Image
തൃശൂര്‍: (https://ift.tt/3gE07xJ) മകളെ ബസ് കയറ്റി വിട്ടശേഷം വീട്ടിലേക്ക് മടങ്ങിയ യാത്രക്കാരന്‍ ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചു. മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ വെസ്റ്റ് കൊരട്ടി സ്വദേശി ആണ്ടുരുത്തി ബാലകൃഷ്ണന്‍ (62) നാണ് കുഴഞ്ഞുവീണ് മരിച്ചത്. മകളെ കൊടുങ്ങല്ലൂരില്‍ നിന്ന് ബസ് കയറ്റി വിട്ട ശേഷം ഭാര്യയുമൊത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മാളയില്‍ നിന്ന് ഇരുവരും ഒരുമിച്ച് ബസില്‍ കയറിയ ശേഷം ഇയാള്‍ തിരിച്ചിറങ്ങിയെന്നാണറിയുന്നത്. അസ്വസ്ഥത പ്രകടിപ്പിച്ച ഇയാള്‍ക്ക് കണ്ടു നിന്നവര്‍ വെള്ളം നല്‍കിയിരുന്നു. പിന്നീട് അബോധാവസ്ഥയിലേക്കും തുടര്‍ന്ന് മരണവും സംഭവിച്ചു. മാള പൊലിസെത്തി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: നളിനി, മകള്‍: ലക്ഷ്മി Keywords:  News, Kerala, Thrissur, Passenger, Travel, bus, Death, Dead Body, Hospital, Wife, Daughter, The Passenger died in the bus stand Powered by Info News For You

തെരുവുനായ്ക്കളുടെ ആക്രമണം; ആറു വയസുകാരിക്ക് ദാരുണാന്ത്യം, ചികിത്സ അഭ്യർത്ഥിച്ച് കയറിയിറങ്ങിയത് അഞ്ച് ആശുപത്രികളിൽ

Image
ഹൈദരാബാദ്: (www.kasargodvartha.com 31.05.2020) തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ആറു വയസുകാരി ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെതുടർന്ന് മരിച്ചു. തെലങ്കാനയിലെ മെദ്‌ച്ചാൽ ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് ആറുവയസ്സുകാരിയെ അഞ്ചിലേറെ തെരുവുനായ്ക്കളുടെ ആക്രമിച്ചത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയുമായി മാതാപിതാക്കൾ ആദ്യം ആദിത്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എവിടെ പ്രാഥമിക ചികിത്സ നൽകിയശേഷം അങ്കുറ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ മൂന്ന് മണിക്കൂറോളം കിടത്തി. തുടർന്ന് യശോദ ആശുപത്രിയിലേക്ക് റഫർ ചെയ്‌തെങ്കിലും പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർ അനുവദിച്ചില്ല.പിന്നീട് നിലോഫര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. സംഭവം വിവാദമായതോടെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിക്കാരുടെ അലംഭാവമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് ആരോപണം. എന്നാല്‍ കുട്ടിയുടെ മരണത്തിന് കാരണം ബൊഡുപ്പല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ അലംഭാവമാണെന്ന് ബാലാവകാശ പ്രവർത്തകൻ അച്യുത റാവു ആരോപിച്ചു. കുട്...

നിർമല സീതാരാമനും പീയുഷ് ഗോയലും തെറിക്കും, കൂറുമാറി ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്രമന്ത്രിയാക്കിയേക്കും, ഒന്നാം വാർഷികത്തിനുപിന്നാലെ മന്ത്രിസഭയില്‍ അഴിച്ചുപണിക്കൊരുങ്ങി നരേന്ദ്രമോഡി

Image
ന്യൂഡെൽഹി: (www.kvartha.com 31.05.2020) രണ്ടാം നരേന്ദ്രമോഡി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനുപിന്നാലെ കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിക്കൊരുങ്ങി പ്രധാനമന്ത്രി. കേന്ദ്രമന്ത്രിസഭ പുനഃസംഘടനയ്ക്ക് സാധ്യതയേറിയതായി വിവിധ വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിനൊപ്പം കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുക എന്നാണ് റിപ്പോർട്ട്. അടുത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന വിധത്തിലാകും മന്ത്രിസഭാ പുനസംഘടനയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമമനെ മാറ്റിയേക്കുമെന്നാണ് സൂചന. ഒപ്പം റെയിൽ മന്ത്രി പിയൂഷ് ഗോയൽ, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, മാനവ വിഭശേഷി മന്ത്രി രമേശ് പൊഖ്‌റിയാൽ എന്നിവരെയും മാറ്റുമെന്ന് അഭ്യൂഹമുണ്ട്. നിലവിലെ മന്ത്രിമാരായ ഏതാനും പേരെ പാര്‍ട്ടി ചുമതലകളിലേക്ക് നിയോഗിക്കുമെന്നാണ് സൂചന. ധനവകുപ്പിന്റെ ചുമതലയിലേക്ക് സാമ്പത്തിക വിദഗ്ധനായ ഒരാളെ കൊണ്ടുവരാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. ബ്രിക്‌സ് ബാങ്ക് ചെയര്‍മാന്‍ കെ വി കാമത്തിന്‍റെ പേരാണ് ധനമന്ത്രി സ്ഥാനത്തേക്ക്...

സര്‍വീസ് ചട്ടങ്ങള്‍ക്ക് വിട; സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്ന്; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊര്‍ണ്ണൂരിലെ മെറ്റല്‍ ഇന്‍ഡ്സ്ട്രീസ് ഓഫീസ് മുറിയില്‍ ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിവാദ ഐപിഎസ് ഓഫീസര്‍

Image
തിരുവനന്തപുരം: (https://ift.tt/3gE07xJ) ഐ പി എസുകാരന്‍ ജേക്കബ് തോമസിന് ഇനിമുതല്‍ സര്‍വീസ് ചട്ടങ്ങള്‍ ബാധകമല്ല. ഡി ജി പിയും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടറുമായ ജേക്കബ് തോമസ് ഞായറാഴ്ച വിരമിക്കുകയാണ്. മെയ് 31 വരെയാണ് ജേക്കബ് തോമസിന്റെ സര്‍വ്വീസ് കാലാവധി. അതിനിടെ ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊര്‍ണ്ണൂരിലെ മെറ്റല്‍ ഇന്‍ഡ്സ്ട്രീസ് ഓഫീസ് മുറിയില്‍ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ് അവസാന ദിവസത്തെ ആരംഭവും ഇങ്ങനെയാണെന്ന് പറയുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്. ഞായറാഴ്ചയായതിനാല്‍ ഒപ്പം വിരമിക്കുന്നവരെല്ലാം ശനിയാഴ്ച തന്നെ യാത്രയയപ്പും വാങ്ങി പോയി. ഐപിഎസ് അസോസിയേഷനും പൊലീസും നല്‍കിയ യാത്രയയപ്പിലൊന്നും ജേക്കബ് തോമസ് ശനിയാഴ്ച പങ്കെടുത്തിരുന്നില്ല. അതിന്റെ കാരണം കൂടി വ്യക്തമാക്കുന്നതാണ് ഞായറാഴ്ച രാവിലെ ജേക്കബ് തോമസ് ഇട്ട പോസ്റ്റ്. പിരിയുന്നതിന് മുമ്പ് തരം താഴ്ത്തലിന് വിധേയനാവേണ്ടിവരുമോ എന്നു പലരും കരുതിയെങ്കിലും ഡി ജി പിയായി തന്നെയാണ് ജേക്കബ് തോമസ് വിരമിക്കുന്നത്. അതേസമയം അദ്ദേഹം അവസാന ദിവസം മാധ്യമ പ്രവര്‍ത്തകരോട് മനസ് തുറക്കുമെന്നാണ് അറിയുന്ന...

വൈവിധ്യവല്‍ക്കരണത്തിലേക്ക് ആറളം ഫാമും: കരനെല്‍ കൃഷിയടക്കമുള്ളവ പരീക്ഷിക്കും

Image
കണ്ണൂര്‍: (www.kvartha.com 31.05.2020) കാട്ടാന ശല്യത്തില്‍ കോടികള്‍ നഷ്ടം പറ്റിയ ആറളം ഫാം പ്രതി സന്ധിയില്‍ നിന്നും കരകയറാന്‍ വൈവിധ്യവല്‍ക്കരണം നടപ്പിലാക്കുന്നു. വിവിധ തരാം കൃഷിയുമായി സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് ഒപ്പം ചേര്‍ന്നാണ് ആറളം ഫാമും വ്യത്യസ്ത കൃഷിരീതികളുമായി മുമ്പോട്ട് വരുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഇഞ്ചി, മഞ്ഞള്‍, നെല്‍ എന്നിവയുടെ വിത്തിറക്കിയാണ് ഫാം നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ വൈവിധ്യവല്‍ക്കരണത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്. കൊറോണ കാലം നല്‍കിയ പാഠങ്ങളും ഭക്ഷ്യ സ്വയം പര്യാപ്തത നേടേണ്ട ആവശ്യകതയും പുതിയ കൃഷി രീതികള്‍ അവലംബിക്കാന്‍ കാരണമായതായി ഫാം അധികൃതര്‍ പറഞ്ഞു. നാണ്യ വിളകളുടേയും നീടീല്‍ വസ്തുക്കളുടേയും കേന്ദ്രമാണ് ഫാം. ലോകത്തിലെമികച്ചയിനം കശുവണ്ടിയുടെ കേന്ദ്രം എന്നതിനൊപ്പം നാളികേരവും റബറുമായിരുന്നു ഫാമിന്റെ നട്ടെല്ല്. സംസ്ഥാനത്തെ മികച്ച നടീല്‍ വസ്തുക്കളുടെ കേന്ദ്രം എന്ന നിലയിലും പ്രസിദ്ധമാണ്. കുരങ്ങിന്റെയും കാട്ടാനകളുടേയും ശല്യം കാരണം നാണ്യ വിളകളില്‍ നിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞതോടെയാണ് വൈവിധ്യവത്ക്കരണത്തിലൂടെ ഫാമിന്റെ വരുമാനവും ...

മുളകുപൊടികളില്‍ കീടനാശിനിയുടെ അംശം: രണ്ട് ബ്രാന്‍ഡുകള്‍ നിരോധിച്ചു

Image
മലപ്പുറം: (https://ift.tt/3gE07xJ) കൃത്രിമ നിറത്തിന്റെ സാന്നിധ്യവും കീടനാശിനിയുടെ അംശവും കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ബ്രാന്‍ഡുകളുടെ മുളകുപൊടി നിരോധിച്ചു. 'തനിമ, ചാംസ്' എന്നീ ബ്രാന്‍ഡുകളിലുള്ള മുളകുപൊടികളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചത്. മലപ്പുറം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി ജയശ്രീയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ ബ്രാന്‍ഡുകളിലുള്ള മുളകുപൊടിയുടെ നിര്‍മ്മാണം, വിതരണം, സംഭരണം, വിപണനം എന്നിവയ്ക്കാണ് നിരോധനം. ചുങ്കത്തറ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എം ടി സി ബിരിയാണി സ്റ്റോറിന്റെ ഉടമസ്ഥതയിലുള്ള ബിന്‍ ഷെയ്ഖ് ഫുഡ് പാര്‍ക്ക് ആണ് 'തനിമ' എന്ന ബ്രാന്‍ഡിലുള്ള മുളകുപൊടി നിര്‍മ്മിക്കുന്നത്. വണ്ടൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഷറഫിയ ഫുഡ് പ്രോഡക്റ്റ് എന്ന സ്ഥാപനമാണ് 'ചാംസ്' ബ്രാന്‍ഡിലുള്ള മുളകുപൊടി നിര്‍മ്മിക്കുന്നത്. Keywords:  News, Kerala, Malappuram, Food, Ban, Pesticide fraction in chilli powder: Two brands banned Powered by Info News For You

ദുഃഖം മണ്ണിലടക്കി: 25 കിലോ വഴുതിനയ്ക്ക് കിട്ടുന്നത് 150 രൂപ, അതായത് കിലോയ്ക്ക് 6 രൂപ മാത്രം, മൂന്നേക്കര്‍ വഴുതിന കൃഷി നശിപ്പിച്ച് കര്‍ഷകന്‍

Image
പാലക്കാട്: (www.kvartha.com 31.05.2020) വില കിട്ടാതായതോടെ മൂന്നേക്കറിലെ വഴുതിന കൃഷി നശിപ്പിച്ച് എരുത്തേമ്പതി ആര്‍വിപി പുതൂരിലെ പച്ചക്കറിക്കര്‍ഷകനും പഞ്ചായത്തംഗവുമായ ആര്‍ സി സമ്പത്ത് കുമാര്‍. ഏക്കറിന് ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് അദ്ദേഹം കൃഷിയിറക്കിയത്. ആഴ്ചയില്‍ രണ്ടു തവണയായി മൂന്ന് ടണ്ണിലധികം വഴുതനയാണ് ലഭിക്കുന്നത്. വേലന്താവളത്തും കൊഴിഞ്ഞാമ്പാറയിലുമുള്ള വിപണിയിലെത്തിച്ചപ്പോള്‍ 25 കിലോയുടെ ഒരു ചാക്ക് വഴുതനയ്ക്കു പറഞ്ഞത് 150 രൂപ. അതായത് ഒരു കിലോയ്ക്ക് ആറ് രൂപ മാത്രം. ഇവിടെ ചില്ലറ വില്‍പനവില 25 രൂപയും പാലക്കാട് നഗരത്തില്‍ ചില്ലറവിപണിയില്‍ 35 രൂപയും ഉള്ളപ്പോഴാണ് ഇത്രയും ചെറിയ തുക മാത്രം കര്‍ഷകന് ലഭിക്കുന്നത്. കൂലിയും വണ്ടിവാടകയും കമ്മിഷനും കഴിച്ചാല്‍ നഷ്ടമാണ് ഫലം. കിലോയ്ക്ക് 15 രൂപയെങ്കിലും കിട്ടിയാലേ നഷ്ടമില്ലാതിരിക്കൂ. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഹോര്‍ട്ടികോര്‍പ് അധികൃതര്‍ ഇടപെട്ടെങ്കിലും കൃഷിയിടത്തിലെ തുള്ളിനന പൈപ്പുകള്‍ മാറ്റിയതിനാല്‍ കൃഷി തുടരുന്നില്ല എന്നാണ് സമ്പത്ത് അറിയിച്ചത്. അതേസമയം പച്ചക്കറി വില്‍ക്കാനാവാത്ത സ്ഥിതിയുണ്ടായാല്‍ ഹോര്‍ട്ടികോര്‍പ് എടുക്കാമെന്നു കര്‍ഷകരെ അറിയിച...

സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍; പഠനം ഏതൊക്കെ ആപ്പുകള്‍ വഴി എന്ന് അറിയാം

Image
തിരുവനന്തപുരം: (https://ift.tt/3gE07xJ) സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നു മുതല്‍ തുടങ്ങും. സ്‌കൂളുകളിലും കോളേജുകളിലും വിവിധ ആപ്പുകള്‍ വഴിയാണ് പഠനം നടക്കുക. സ്‌കൂളുകളില്‍ ഓരോ ക്ലാസിനും പ്രത്യക സമയക്രമം നിശ്ചയിച്ച് വിക്ടേഴ്‌സ് ചാനലിലൂടെ പഠനം നടക്കും. സമയക്രമം ഞായറാഴ്ച പുറത്തിറക്കും. ലോക് ഡൗണിനിടയിലും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസവുമായാണ് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന സ്‌കൂള്‍ ക്ലാസുകള്‍ യൂട്യൂബില്‍ നിന്ന് കാണോനോ ഡൗണ്‍ലോഡ് ചെയ്യാനോ സൗകര്യം ഏര്‍പ്പെടുത്തും. വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളെക്കുറിച്ച് അധ്യാപകര്‍ കുട്ടികളുമായുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ വിലയിരുത്തല്‍ നടത്തും. സ്‌കൂളുകള്‍ തുറക്കുന്നതുവരെ അധ്യാപകര്‍ സ്‌കൂളില്‍ എത്തേണ്ടെന്നാണ് നിര്‍ദ്ദേശം. ടിവിയോ മൊബൈലോ ഇല്ലാത്ത കുട്ടികള്‍ക്ക് പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ പ്രധാനാധ്യപകന്‍ സ്വീകരിക്കണം. കോളേജുകളില്‍ സൂം അടക്കം വിവിധ മീറ്റിംഗ് ആപ്ലിക്കേഷനുകള്‍ വഴിയായിരിക്കും ക്ലാ...

പുത്തലത്ത് ഗോവിന്ദ പൊതുവാള്‍ അന്തരിച്ചു

Image
പയ്യന്നൂര്‍: (www.kvartha.com 31.05.2020) സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സംഘാടകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കൈതപ്രം കരിങ്കച്ചാലിലെ പുത്തലത്ത് ഗോവിന്ദ പൊതുവാള്‍ (72) അന്തരിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ പഞ്ചായത്തുകളില്‍ എക്സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നു. അമ്പതാണ്ടുകള്‍ക്ക് മുമ്പ് ജനസംഘത്തിന്റെ പ്രധാന സംഘാടകനായി. ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ്, കര്‍ഷകമോര്‍ച്ച, സേവാഭാരതി, ബിജെപി എന്നിവയുടെ മുന്‍ പഞ്ചായത്ത് അധ്യക്ഷന്‍, പിലാത്തറ അരവിന്ദ വിദ്യാലയം ഭരണസമിതി പ്രസിഡന്റ്, കൈതപ്രം കക്കരക്കാവ് ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്, തൃക്കുറേറരി ക്ഷേത്രസമിതി, പുത്തലത്ത് തറവാട് പരിപാലന ടസ്റ്റ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിട്ടുണ്ട്. ഭാര്യ: വണ്ണാടില്‍ പുതിയ വീട്ടില്‍ ലളിത. മക്കള്‍: മല്ലിക, പ്രശാന്ത് ബാബു കൈതപ്രം (തപസ്യ കലാസാഹിത്യവേദി ജില്ലാ അധ്യക്ഷന്‍, അധ്യാപകന്‍, ചെറുകുന്ന് ഗവ. വെല്‍ഫെയര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍), മഞ്ജു. മരുമക്കള്‍: എ രമേശന്‍ (ബിസിനസ്സ്, ചിക്മംഗല്‍ര്‍), വിദ്യ (കാലിക്കടവ്) എ പി ഗംഗാധരന്‍ അന്നൂര്‍ (അസി. ഡയറക്ടര്‍, സഹകരണ വകുപ്പ്). സഹോദരങ്ങ...

മലപ്പുറത്ത് തര്‍ക്കത്തിനിടെ മകന്‍ തള്ളിവീഴ്ത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു

Image
മലപ്പുറം: (https://ift.tt/3gE07xJ) മകന്‍ തള്ളിവീഴ്ത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂര്‍ മുത്തൂര്‍ സ്വദേശി പുളിക്കല്‍ മുഹമ്മദ് ഹാജി ആണ് മരിച്ചത്. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെയാണ് ദാരുണസംഭവം. മകന്‍ അബൂബക്കര്‍ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് പൂസായി എത്തിയ അബൂബക്കറിനെ പിതാവ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതിനിടെ അബൂബക്കര്‍ പിതാവിനെ മര്‍ദ്ദിക്കുകയും തള്ളിവീഴ്ത്തുകയുമായിരുന്നു. മുഹമ്മദ് ഹാജിയെ നാട്ടുകാര്‍ ഉടന്‍ തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി പത്തരയ്ക്കാണ് കൊലപാതകം നടന്നത്.   Keywords:  News, Kerala, Malappuram, Death, Father, Son, Killed, Hospital, Drunkard, Crime, Drunk Man Killed His Father in Malappuram Powered by Info News For You

കോട്ടയത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു

Image
കോട്ടയം: (www.kvartha.com 31.05.2020) കോട്ടയം ചങ്ങനാശേരിയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ജിതിന്‍ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു സംഭവം. അമ്മയും മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മദ്യപിച്ച് സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനാണ് ജിതിന്‍. രാത്രി ഭക്ഷണത്തെക്കുറിച്ച് തര്‍ക്കമുണ്ടാകുകയും, കയ്യിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് ഇയാള്‍ കുഞ്ഞന്നാമ്മയുടെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ മദ്യപിച്ച് വീട്ടില്‍ അടച്ചിരിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. Keywords:  Kottayam, News, Drunken, Kerala, Crime, Killed, Mother, Son, House, Police, Drunken man killed his mother in Kottayam Powered by Info News For You

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Image
കേരളം (www.evisionnews.co): തെക്ക് കിഴക്കന്‍ അറബിക്കടലില്‍ അടുത്ത 24 മണിക്കൂറിനുളളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാഹചര്യമുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ച തന്നെ എത്തിയേക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. കേരള തീരത്ത് നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒരു കാരണവശാലും ആരും കടലില്‍ പോകാന്‍ പാടുള്ളതല്ല. Powered ...

ഗള്‍ഫില്‍ നിന്നും എത്തി ലോഡ്ജുകളിലെ ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്നും പണം വാങ്ങാന്‍ സമ്മര്‍ദം; ഉടുതുണിക്ക് മറുതുണിയില്ലാതെ എത്തിയവര്‍ അങ്കലാപ്പില്‍, ഭക്ഷണത്തിനും കാശ് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി പ്രവാസികളുടെ വെളിപ്പെടുത്തല്‍

Image
പാലക്കുന്ന്: (https://ift.tt/36MWnWm)  ഗള്‍ഫില്‍ നിന്നും എത്തി ലോഡ്ജുകളിലെ ക്വാറന്റേനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്നും പണം വാങ്ങാന്‍ ലോഡ്ജ് ഉടമകളോട് അധികൃതരുടെ സമ്മര്‍ദം. പെയ്ഡ് കോറന്റേനിനാണ് പ്രവാസികളെ നിര്‍ബന്ധിക്കുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാതെ എത്തിയ നിരവധി പേരാണ് ഇത് മൂലം അങ്കലാപ്പിലായത്. അതേ സമയം പഞ്ചായത്തുകളില്‍ നിന്നും എത്തിച്ചു കൊടുക്കുന്ന ഭക്ഷണത്തിനും കാശ് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി പ്രവാസികള്‍  വെളിപ്പെടുത്തുന്നു. പാലക്കുന്നിലെ സ്വകാര്യ ലോഡ്ജില്‍ കഴിയുന്ന മൂന്ന് പ്രവാസികളില്‍ നിന്നും ദിവസം 700 രൂപ വാടക ഈടാക്കണമെന്ന് തഹസീല്‍ദാര്‍ നിര്‍ദേശിച്ചു. ഗള്‍ഫില്‍ താമസിച്ചിരുന്ന മുറിയുടെ വാടക പോലും കടം വാങ്ങി അടച്ചാണ്താനുള്‍പ്പെടെയുള്ളവര്‍ എത്തിയതെന്ന് മൂന്ന് ദിവസം മുമ്പ് തിരുവനന്തപുരം വിമാനത്താവളം വഴിയെത്തിയ സംഘത്തിലെ പടന്ന സ്വദേശിയായ മുത്തലീബ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തനിക്കൊപ്പം വന്ന മറ്റ് രണ്ട് പേര്‍ വിസിറ്റിംഗ് വിസയില്‍ എത്തിയവരായിരുന്നു. ഇവരുടെ ടിക്കറ്റ് പോലും എടുത്ത് നല്‍കിയത് കടം വാങ്ങിയ കാശ് കൊണ്ടായിരുന്നുവെന്നു മുത്തലിബ് കാസര്‍കോട് വാര്‍ത്തയോട്...

സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി നേരത്തെ തന്നെ ഇന്റര്‍നെറ്റില്‍ കണ്ടിരുന്നു, സംഭവത്തില്‍ ഉന്നത ഗൂഢാലോചന നടന്നു; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്

Image
തിരുവനന്തപുരം: (https://ift.tt/3gBf2ZK) സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. തിരുവനന്തപുരത്ത് നടന്ന സംഭവത്തില്‍ ഉന്നത ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. മാത്രമല്ല സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി നേരത്തെ തന്നെ ഇന്റര്‍നെറ്റില്‍ കണ്ടിരുന്നു എന്നാണ് പുതിയതായി പുറത്തു വരുന്ന വിവരം. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ സ്വാമിയെ മാത്രം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ ഗൂഢാലോചനയില്‍ ഉന്നതര്‍ക്ക് അടക്കം പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടിയുടെ മൊഴിമാറ്റം പൊലീസ് ഗൗരവമായി എടുത്തില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കേസ് വീണ്ടും അന്വേഷണം നടത്തും. അന്വേഷണത്തിന് ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന സൂചനകളും പുറത്തു വരുന്നു. 2017 മെയ് 19 ന് രാത്രിയാണ് ഗംഗ...

'ലൈംഗിക ജോലി ചെയ്യുന്നതില്‍ തെറ്റില്ല, സ്വന്തം ശരീരം ആര്‍ക്ക് വേണമെങ്കിലും എന്ത് വേണമെങ്കിലും ചെയ്യാം'; വിവാദ പരാമര്‍ശത്തിന് നല്‍കുന്ന നായികയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

Image
കൊച്ചി: (https://ift.tt/3gBf2ZK) ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ട്രാന്‍സ്ജെന്റര്‍ നായികയായ അഞ്ജലി അമീര്‍ മലയാളി സിനിമയുടെ സ്വന്തമാണ്. പേരന്പ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച താരം ബിഗ്ബോസില്‍ മത്സരിക്കവേ നടത്തിയ ഒരു വിവാദ പരാമര്‍ശത്തിന് മറുപടി നല്‍കുന്ന അഞ്ജലിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഞാന്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ ലൈംഗിക ജോലി ചെയ്യുന്നതില്‍ തെറ്റില്ല. സ്വന്തം ശരീരമാണ് അത് ആര്‍ക്ക് വേണമെങ്കിലും എന്ത് വേണമെങ്കിലും ചെയ്യാം. വില്‍ക്കുകയോ വില്‍ക്കാതിരിക്കുകയോ ചെയ്യാം. എനിക്ക് ഒരിക്കലും ലൈംഗിക ജോലിയൊടൊ ലൈംഗികത ചെയ്യുന്നതിനോടോ ഒരുതരത്തിലുമുള്ള വിയോജിപ്പില്ല. എന്നാല്‍ ചില വ്യക്തികള്‍ വീട്ടില്‍ ഭാര്യയും മക്കളും ഒക്കെയുള്ള ട്രാന്‍സ് അല്ലാത്ത വ്യക്തികള്‍ സാരിയൊക്കെ ഉടുത്ത് വന്ന് നിക്കുന്നുണ്ട്. ചെന്നൈലും ബംഗളൂരുവിലും കേരളത്തില്‍ പോലും കാണാറുണ്ട്. ട്രാന്‍സ് അല്ലാത്തവര്‍ വേഷം കെട്ടിവന്ന് നിന്ന് പൈസ സംബാധിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. അങ്ങനെയാണ് ഞാന്‍ ബിഗ്ബോസില്‍ പറഞ്ഞത്. എന്നാല്‍ അതില്‍ കുറച്ചു ഭാഗം മാത്രമാണ് പുറത്തുകാണിച്ചത്. എന്റെ സം...

ഒറ്റ മുറി കൂരയില്‍ കാരുണ്യവും കാത്ത് സുധാലക്ഷ്മിയും കുടുംബവും

Image
മുളിയാര്‍: (https://ift.tt/36MWnWm)  പാണൂര്‍ കാശാവിന്‍ കാട് വീട്ടില്‍ സുധാലക്ഷ്മിയും കുടുംബവും പഴയ ആസ്പറ്റോഷ് ഷീറ്റ് വിരിച്ച ഒറ്റമുറി ഷെഡ്ഡില്‍ വാതിലോ ജനലോപോലും ഇല്ലതെ ഒരു മഴ വന്നാല്‍ ആട്ടിന്‍ തൊഴുത്തിനെക്കാളും ദയനീയമായ രീതിയില്‍ ചെളിയും വെള്ളവും നിറയുന്ന കുടുസ് മുറിയിലാണ് താമസം. ഷൗചാലയം പോലും ഇല്ലാത്ത കുടുംത്തിന്റെ റേഷന്‍ കാര്‍ഡ് എ.പി.എല്‍ വിഭാഗത്തിലായതിനാല്‍ സര്‍ക്കാരില്‍ നിന്ന് യാതൊരുവിധ സഹായങ്ങളും ലഭിക്കാതെ നരകയാതനയിലാണ് കഴിയുന്നത്. ശാരീരികമായ അവശത അനുഭവിക്കുന്ന ഭര്‍ത്താവും ആറ് വയസിന് താഴെ പ്രായം വരുന്ന മൂന്ന് പെണ്‍മക്കളുമടങ്ങിയ കുടുംബം ഈ കൂരയിലാണ് പുലരുന്നത് ഭര്‍ത്താവ് മണികണ്ഠന് പരാമ്പര്യമായി കിട്ടിയ എട്ട് സെന്റ് സ്ഥലത്താണ് ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത് നിരവധി തവണ വീടിന് അപേക്ഷിച്ചിരുന്നെങ്കിലും അതികൃതര്‍ കനിഞ്ഞില്ല, അവശതക്കിടയിലും മണികണ്ഠന്‍ കൂലിപണിക്ക് പോകുന്നതാണ് കുടുംബത്തിന്റെ പട്ടിണി മാറ്റുന്നത്. കാര്‍ഡ് എ.പി.എല്‍ വിഭാഗത്തിലായാതിനാല്‍ സൗജന്യ റേഷന്‍ പോലും ലഭിക്കുന്നില്ല ബി.പി.എല്‍. വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ കൊടുത്തിട്ട് തെളിവെടുപ്പ് കഴിഞ്ഞ് കാലം കുറേ ആയെങ്ക...

കര്‍ണാടകയില്‍ നിന്നും എത്തി ക്വാറന്റൈനില്‍ കഴിയാതെ പറമ്പ് കിളക്കാനിറങ്ങിയ ജെ സി ബി ഡ്രൈവര്‍മാരെ പോലീസ് പൊക്കി

Image
ബദിയടുക്ക: (https://ift.tt/36MWnWm)  കര്‍ണാടകയില്‍ നിന്നും എത്തി ക്വാറന്റൈനില്‍ കഴിയാതെ പറമ്പ് കിളക്കാനിറങ്ങിയ ജെ.സി.ബി ഡ്രൈവര്‍മാരെ പോലീസ് പൊക്കി. ബദിയടുക്ക ഉദയഗിരിയിലെ രണ്ട് പേരാണ് വ്യാഴാഴ്ച നാട്ടിലെത്തിയത്. ഇവര്‍ കര്‍ണ്ണാടകയില്‍ ജോലി ചെയ്തുവരുന്നതിനിടയിലാണ് ലോക്ക്ഡൗണില്‍ അവിടെ കുടുങ്ങിയത്. വ്യാഴാഴ്ച ഇവരെ ഒരു ജെ.സി.ബി ഉടമ രഹസ്യമായി പാസില്ലാതെ നാട്ടിലെത്തിക്കുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ നിര്‍ബന്ധമായും ക്വാറന്റേനില്‍ കഴിയണമെന്ന നിര്‍ദ്ദേശം ലംഘിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഇവര്‍ സ്ഥലത്തെ ജെ സി.ബി ഉടമയുടെ കീഴില്‍ പണിക്കിറങ്ങുകയും ചെയ്തു. നാട്ടിലെത്തിയ ദിവസം തന്നെ ഇവര്‍ ബൈക്കിലും മറ്റും ചുറ്റിത്തിരിഞ്ഞതോടെ നാട്ടുകാര്‍ പോലീസിലറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ചതോടെയാണ് പോലീസുമായി എത്തി പൊക്കി ക്വാറന്റേനിലാക്കിയത്. Keywords:  Kasaragod, Kerala, news, Top-Headlines, Trending, JCB driver held by police for violating quarantine rules   < !- START disable copy paste -->  ...

മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

Image
മലപ്പുറം: (www.kvartha.com 30.05.2020) മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. തലക്കടത്തൂര്‍ സ്വദേശി ശിഹാബുദ്ധീനാണ് മരിച്ചത്. മലപ്പുറം താനൂരിലാണ് സംഭവം. മദ്യപാനത്തിനിടെ സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ശിഹാബുദ്ധീനൊപ്പമുണ്ടായിരുന്ന ബിപി അങ്ങാടി സ്വദേശി അഹസനും കുത്തേറ്റിരുന്നു. ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസില്‍ പ്രതികളായ വെള്ളിയാമ്പുറം സ്വദേശികളായ രാഹുല്‍, സൂഫിയാന്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. Keywords:  Malappuram, News, Kerala, Death, Crime, friend, Police, Case, Man died in malappuram Powered by Info News For You