Posts

Showing posts from December, 2022

Accident | കർണാടകയിലെ കാർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുഞ്ഞും യാത്രയായി; മൃതദേഹവുമായി ആംബുലൻസ് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ടു; ഉച്ചയോടെ നാട്ടിലെത്തിച്ച് ഖബറടക്കും; 4 ജീവനുകൾ പൊലിഞ്ഞതിന്റെ നടുക്കത്തിൽ കുടുംബം

Image
തളങ്കര: (www.kasargodvartha.com) കർണാടകയിലെ ഹനഗലിലുണ്ടായ കാർ അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരണപ്പെട്ട തളങ്കര നുസ്രത് നഗറിലെ സിയാദ് - നിഷാന സജ്‌ന ദമ്പതികളുടെ മകൾ ഇസ മറിയ (രണ്ട്) മിന്റെ മൃതദേഹം ഉച്ചയോടെ തളങ്കരയിൽ എത്തിച്ച് ഖബറടക്കും. ഹുബ്ബള്ളിയിലെ കെഎൽഇ സുചിരായ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇസ മരിച്ചത്.              പോസ്റ്റ് മോർട നടപടികൾ പൂർത്തിയാക്കി ഞായറാഴ്ച രാവിലെ ആറ് മണിയോടെ ഹുബ്ബള്ളിയിൽ നിന്ന്  കുട്ടിയുടെ മൃതദേഹവുമായി ആംബുലൻസ് പുറപ്പെട്ടു. ഉച്ചയ്ക്ക് രണ്ട് മണിയോടെ തളങ്കരയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൃതദേഹം വീട്ടിൽ കൊണ്ടുപോവാതെ നേരിട്ട് മാലിക് ദീനാർ ജുമാ മസ്ജിദിലേക്ക് കൊണ്ടുവന്ന് ഇവിടത്തെ ഖബർസ്ഥാനിൽ ഖബറടക്കും. ഇസയുടെ മരണത്തോടെ അതിദാരുണമായ കാർ അപകടത്തിൽ കുടുംബത്തിന് നാല് പേരെയാണ് നഷ്ടമായത്. നേരത്തെ സിയാദ് - നിഷാന ദമ്പതികളുടെ മകൻ മുഹമ്മദും (മൂന്നര) സിയാദിന്റെ  മാതാപിതാക്കളായ മുഹമ്മദ് (65), ആഇശ (62) എന്നിവരും അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു.  അതേസമയം അപകടത്തിൽ പരുക്...

Probe | ബി എസ് എഫിന്റെ നായ ഗര്‍ഭം ധരിച്ച് 3 കുട്ടികള്‍ക്ക് ജന്മം നല്‍കി; അന്വേഷണത്തിന് ഉത്തരവിട്ട് സൈനിക കോടതി

Image
ചണ്ഡീഗഢ്: (www.kvartha.com) ഇന്‍ഡ്യ - ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബി എസ് എഫിന്റെ പെണ്‍ നായ ഗര്‍ഭം ധരിക്കുകയും മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സൈനിക കോടതി. ബിഎസ്എഫ് 43-ാം ബറ്റാലിയനിലെ ലെല്‍സി എന്ന നായയാണ് മൂന്ന് നായ്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ബി എസ് എഫ് പ്രാദേശിക ആസ്ഥാനമായ ഷിലോങ്ങിലെ കോടതിയാണ് സംഭവം അന്വേഷിച്ച് റിപോര്‍ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ബി എസ് എഫ് ഡെപ്യൂടി കമാന്‍ഡന്റ് അജിത് സിങ്ങിനാണ് അന്വേഷണ ചുമതല. ഈ മാസം അവസാനത്തോടെ റിപോര്‍ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കേന്ദ്ര സേനകളിലെ സ്‌നിഫര്‍ നായ്ക്കളുടെ പ്രജനനത്തിനും പരിശീലനത്തിനും ഭക്ഷണത്തിനുമെല്ലാം പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ബി എസ് എഫ് ക്യാംപിലടക്കമാണ് ഇവയെ ഡ്യൂടിക്ക് നിയോഗിക്കാറ്. ക്യാംപിന് പുറത്തുപോകാന്‍ അനുവദിക്കാറുമില്ല. തെരുവ് നായ്ക്കള്‍ക്ക് ക്യാംപിലേക്ക് പ്രവേശിക്കാനുമാകില്ല. ഈ സാഹചര്യത്തിലാണ് ലെല്‍സി എന്ന നായ ഗര്‍ഭം ധരിച്ചതിനെച്ചൊല്ലി സുരക്ഷാ വീഴ്ചയിലടക്കം സംശയമുയര്‍ന്നിരിക്കുന്നത്. ഡിസംബര്‍ അഞ്ചിന് ബോര്‍ഡര്‍ ഔട് പോസ്റ്റിലെ ബാഗ്മാരയിലാണ് ലെല്‍സി ...

HC Verdict | 'ലിവ്-ഇൻ ബന്ധത്തിൽ തെറ്റൊന്നുമില്ല'; പ്രായപൂർത്തിയായ രണ്ട് പേർക്ക് സ്വന്തമായി ജീവിക്കാൻ എല്ലാ അവകാശവുമുണ്ടെന്ന് ഹൈകോടതി

Image
പ്രയാഗ്‌രാജ്: (www.kasargodvartha.com) പ്രായപൂർത്തിയായ രണ്ട് പേർക്ക് ഒരുമിച്ച് ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അവരുടെ സമാധാനപരമായ ലിവ്-ഇൻ ബന്ധത്തിൽ ഇടപെടാൻ ആർക്കും അനുവാദമില്ലെന്നും അലഹബാദ് ഹൈകോടതി. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ ഒരു പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നുള്ള പൊലീസ് കേസ് റദ്ദാക്കികൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.               പരസ്‌പര സമ്മതത്തോടെ പ്രായപൂർത്തിയായ രണ്ടുപേർ തമ്മിലുള്ള ലിവ് ഇൻ ബന്ധത്തിന് സാധുതയുണ്ടെന്ന് സുപ്രീം കോടതി വിധി ഉദ്ധരിച്ച് ജസ്റ്റിസ് സുനിത് കുമാറും ജസ്റ്റിസ് സയ്യിദ് വെയ്‌സ് മിയാനും അടങ്ങുന്ന അലഹബാദ് ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് വിധിച്ചു. എസ് ഖുശ്ബു വേർസസ് കണ്ണിയമ്മാൾ എന്ന സുപ്രധാന കേസിൽ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ പരിധിയിൽ ലിവ്-ഇൻ ബന്ധം വരുമെന്ന് സുപ്രീം കോടതി ഉത്തരവ് ഉദ്ധരിച്ച് ഹൈകോടതി ബെഞ്ച് വ്യക്തമാക്കി. കേസ് ഇങ്ങനെ അടുത്തിടെ ജൗൻപൂരിൽ പെൺകുട്ടിയെ കാണാതായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവ് തട്ടിക്കൊണ്ടുപോയതായി കാണിച്ച് പരാതി നൽകുകയും പൊലീസ് ...

Accidental Death | ഇടുക്കി മുനിയറയില്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു; 40 ഓളം പേര്‍ക്ക് പരുക്ക്

Image
അടിമാലി: (www.kasargodvarth.com) ഇടുക്കി മുനിയറയില്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. നാല്‍പതോളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. മലപ്പുറം സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്. വളാഞ്ചേരി റീജനല്‍ കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. വിദ്യാര്‍ഥിസംഘം യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച പുലര്‍ചെ 1.15നാണ് അപകടമുണ്ടായത്. തിങ്കള്‍ക്കാടിന് സമീപം കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.  ബസ്സിനടിയില്‍ കുരുങ്ങിയ നിലയിലായിരുന്നു മില്‍ഹാജിന്റെ മൃതദേഹം. പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റവരെ അടിമാലി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Keywords: Student Died in Accident, Idukki, News, Top-Headlines, Injured, Kerala. Powered by Info News For You

Accidental Death | ആലപ്പുഴയില്‍ പൊലീസ് ജീപിടിച്ച് ബൈക് യാത്രികരായ 2 യുവാക്കള്‍ മരിച്ചു

Image
ആലപ്പുഴ: (www.kvartha.com)  തലവടി തണ്ണീര്‍മുക്കം റോഡില്‍ പൊലീസ് ജീപിടിച്ച് ബൈക് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെ 3.30നാണ് അപകടം. ആലപ്പുഴ ബീചില്‍ പുതുവത്സരാഘോഷത്തിനെത്തിയ യുവാക്കള്‍ കോട്ടയത്തേക്ക് മടങ്ങുമ്പോഴാണ് അപകടം. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപാണ് ഇടിച്ചത്. ഡ്രൈവര്‍ മാത്രമാണ് ജീപിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബൈകിലിടിച്ച ജീപ്, വഴിയരികിലെ മതിലും തകര്‍ത്തു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. Keywords: 2 Youths Died in Road Accident, Alappuzha, News, Local News, Accidental Death, Police, Kerala. Powered by Info News For You

Rishabh Pant | തലച്ചോറിനും സ്‌പൈനല്‍ കോഡിനും പ്രശ്‌നങ്ങളില്ല, മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി നടത്തി; റിഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

Image
ഡെറാഡൂണ്‍: (www.kvartha.com)  വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇന്‍ഡ്യന്‍ ക്രികറ്റ് താരം റിഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ഡെറാഡൂണിലെ ആശുപത്രിയില്‍ കഴിയുന്ന ഋഷഭ് പന്തിന്റെ തലച്ചോറിനും സ്‌പൈനല്‍ കോഡിനും പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. മുഖത്ത് പരുക്കേറ്റതിനെ തുടര്‍ന്ന് താരത്തെ പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയനാക്കി. താരത്തിന്റെ കാലില്‍ വേദനയുണ്ടെന്നും ഒരു ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു. താരത്തിന്റെ ലിഗമെന്റ് ഇന്‍ജറിയും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നുണ്ട്. ആരോഗ്യ നിലയില്‍ തൃപ്തി അറിയിച്ച് ആശുപത്രി അധികൃതര്‍ മെഡികല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. വെള്ളിയാഴ്ച പുലര്‍ചെയാണ് ജന്മനാടായ റൂര്‍കിയിലേക്കുള്ള യാത്രയ്ക്കിടെ ഋഷഭ് പന്തിന്റെ വാഹനം അപകടത്തില്‍പെടുന്നത്. ഉത്തരാഖണ്ഡ് ഹരിദ്വാറിലെ മംഗ്ലൗര്‍ എന്ന സ്ഥലത്തുവച്ചാണ് വെള്ളിയാഴ്ച രാവിലെ 5.30ന് പന്തിന്റെ വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. ഇടിച്ചതിനു ശേഷം കാര്‍ കത്തിനശിച്ചു. വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്താണ് ഋഷഭ് പന്തിനെ പുറത്തിറക്കിയത്. Keywords: Rishabh Pant Accident:...

Found Dead | മഹാരാഷ്ട്രയിൽ മുൻ ബിജെപി എംഎൽഎയുടെ വീടിന് പിന്നിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി

Image
മുംബൈ: (www.kasargodvartha.com) മഹാരാഷ്ട്രയിലെ സത്താറയിൽ മുൻ ബിജെപി എംഎൽഎയുടെ വീടിന് പിന്നിൽ ചെളിയിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം ഭാഗികമായി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സത്താറയിലെ വാഡെ ഗ്രാമത്തിൽ മുൻ ബിജെപി എംഎൽഎ കണ്ടതായ് നലവാഡെയുടെ അടച്ചിട്ട ബംഗ്ലാവിന് സമീപമാണ് ദുർഗന്ധം വമിക്കുന്ന മൃതദേഹം കണ്ടെത്തിയത്.              ബംഗ്ലാവ് പരിസരം വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്തത് പ്രദേശത്ത് പരിഭ്രാന്തി പരത്തുകയും വൻ ജനക്കൂട്ടം തടിച്ചുകൂടുകയും ചെയ്തു. സത്താറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. 2022-ൽ, വീടുകളിൽ നിന്ന് അഴുകിയ മൃതദേഹങ്ങൾ കണ്ടെടുത്ത നിരവധി കേസുകൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. Keywords: Woman's rotting body found behind ex-BJP MLA's house in Maharashtra's Satara, National, news, Top-Headlines, Latest-News, Mumbai, Woman, Dead body, Investigation, Police.    Powered by Info News For You

Ghulam Nabi Azad | 'മനോവീര്യം തകർക്കാൻ പടച്ചുവിടുന്ന കഥകൾ മാത്രം'; കോൺഗ്രസിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നുവെന്ന റിപ്പോർട്ട് തള്ളി ഗുലാം നബി ആസാദ്

Image
ന്യൂഡെൽഹി: (www.kvartha.com) കോൺഗ്രസിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഗുലാം നബി ആസാദും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പ്രചാരണമുണ്ടായിരുന്നു. 'ഞാൻ കോൺഗ്രസ് പാർട്ടിയിൽ വീണ്ടും ചേരുന്നത് സംബന്ധിച്ച് എഎൻഐ ലേഖകൻ നൽകിയ വാർത്ത കണ്ട് ഞെട്ടിപ്പോയി. ദൗർഭാഗ്യവശാൽ, കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പടച്ചുവിടുന്ന കഥകളാണിത്, എന്റെ നേതാക്കളുടെയും അനുഭാവികളുടെയും മനോവീര്യം തകർക്കാൻ മാത്രമാണ് ഇത് ചെയ്യുന്നത്', ആസാദ് ട്വീറ്റ് ചെയ്തു.              'കോൺഗ്രസ് പാർട്ടിയോടും അതിന്റെ നേതൃത്വത്തോടും എനിക്ക് യാതൊരു വിരോധവുമില്ല, എന്നിരുന്നാലും ഇത്തരത്തിൽ കഥകൾ മെനയുന്നവർ അങ്ങനെ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഈ കഥ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ഞാൻ അടിവരയിട്ടു പറയുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കളായ അഖിലേഷ് പ്രസാദ് സിംഗ്, ഭൂപീന്ദർ സിംഗ് ഹൂഡ, അംബികാ സോണി എന്നിവരെ ആസാദും കോൺഗ്രസും തമ്മിലുള്ള വിടവ് നികത്താൻ ചുമതലപ്പെടുത്തിയതായി വാർത്താ ഏജൻ...

Cristiano Ronaldo | ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി സഊദി അറേബ്യൻ ക്ലബായ അൽ നാസറിന് സ്വന്തം; കരാർ ഒപ്പിട്ടത് റെക്കോർഡ് തുകയ്ക്ക്; ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോൾ താരമായി മാറി

Image
റിയാദ്: (www.kvartha.com) അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സഊദി അറേബ്യൻ ക്ലബായ അൽ നാസറുമായി കരാർ ഒപ്പിട്ടു. പ്രതിവർഷം 1,770 കോടി രൂപ പ്രതിഫലം നൽകിയാണ് അല്‍ നസർ റൊണാള്‍ഡോയെ സ്വന്തമാക്കിയിരിക്കുന്നത്. 'ചരിത്രം എഴുതപ്പെടുകയാണ്. ഇത് വിജയങ്ങളിലേക്ക് എത്താന്‍ ഞങ്ങളുടെ ക്ലബിനെ മാത്രമല്ല, ലീഗിനേയും രാജ്യത്തേയും ഞങ്ങളുടെ തലമുറകളേയും ഈ ട്രാന്‍സ്ഫര്‍ സ്വാധീനിക്കും’, ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെടുത്തെന്ന വാര്‍ത്ത സ്ഥിരീകരിച്ച് അല്‍ നസര്‍ ട്വീറ്റ് ചെയ്തു.            കരാർ ഒപ്പിട്ട ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അൽ നാസർ ക്ലബ് പ്രസിഡന്റ് മുസല്ലി അൽ-മുഅമ്മർ ഏഴാം നമ്പർ ജേഴ്‌സി സമ്മാനിക്കുന്ന ചിത്രവും ക്ലബ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് വർഷത്തെ കരാറിലാണ് അൽ-നാസറിൽ ചേർന്നത്. 2025 ജൂൺ വരെ 37 കാരനായ റൊണാൾഡോ ക്ലബിന്റെ ഭാഗമാകും. കരാറോടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരനായി റൊണാൾഡോ മാറി. സഊദി കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ കരാറിനെ സ്വാഗതം ചെയ്തു. History in the ...

Buffer zone | ബഫര്‍ സോണ്‍ സമര പ്രഖ്യാപനവുമായി ജനുവരി 2ന് കോണ്‍ഗ്രസ് ഉപവാസം

Image
ഇരിട്ടി: (www.kasargodvartha.com)  ബഫര്‍ സോണ്‍ സമര പ്രഖ്യാപനവുമായി ജനുവരി രണ്ടിന് കോണ്‍ഗ്രസിന്റെ ഉപവാസം. ബഫര്‍ സോണ്‍ സീറോ പോയന്റില്‍ നിലനിര്‍ത്താതെ, കൃഷിയിടങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് നിര്‍ബന്ധിത കുടിയിറക്കലിന് സംസ്ഥാന സര്‍കാര്‍ നേതൃത്വം നല്‍കുകയാണ് എന്നും ഉമ്മന്‍ചാണ്ടി സര്‍കാര്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിന് വേണ്ടി തയാറാക്കിയ നിയമങ്ങളെ അട്ടിമറിച്ചുകൊണ്ട് മലയോര മേഖലയിലെ കുടിയേറ്റ ജനതയെ പീഡിപ്പിക്കുന്ന തരത്തിലുള്ള പിണറായി സര്‍കാരിന്റെ കുടിയേറ്റ ജനതയോടുള്ള കര്‍ഷക വിരുദ്ധ സമീപനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഉപവാസം നടത്തുന്നത്. ജില്ലാ കോണ്‍ഗ്രസ് കമറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ: മാര്‍ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനുവരി രണ്ടിന് കേളകം ബസ്റ്റാന്‍ഡില്‍ രാവിലെ ഒമ്പതു മണി മുതലാണ് ഏകദിന ഉപവാസ സമരം നടത്തുന്നത്. ഉപവാസ സമരം അഡ്വ: സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. കര്‍ഷകരെ സംരക്ഷിക്കുന്നതിന് വേണ്ടി, കര്‍ഷക ദ്രോഹ നടപടി പിണറായി സര്‍കാര്‍ പിന്‍വലിക്കാന്‍ ഏത...

Arrested | കണ്ണൂര്‍ നഗരത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ടയുമായി എക്‌സൈസ് സംഘം; കാറില്‍ മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍

Image
കണ്ണൂര്‍: (www.kvartha.com)  കണ്ണൂര്‍ നഗരത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ടയുമായി എക്‌സൈസ് സംഘം. താണ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റിയാസ് സാബിറിനെയാണ് (36) സിന്തറ്റിക് മയക്കുമരുന്നുമായി എക്‌സൈസ് പിടികൂടിയത്. പുതുവത്സര ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ കണ്ണോത്തും ചാലില്‍ നടത്തിയ റെയ്ഡിലാണ് മാരക മയക്കുമരുന്നായ 132 ഗ്രാം എം ഡി എം എയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന റിയാസ് സാബിറിനെ പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍ ഭാഗങ്ങളില്‍ മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സാബി റെന്ന് എക്‌സൈസ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു ഇയാള്‍. പ്രിവന്റീവ് ഓഫിസര്‍ സി കെ ബിജു, എന്‍ വി പ്രവീണ്‍, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് പി കെ ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം സജിത്ത്, എന്‍ രജിത് കുമാര്‍, കെ പി റോഷി, ടി അനീഷ് വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിവി ദിവ്യ, എം പി ശമീന എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. Keywords: Man arrested for smuggling drug...

Tribute Video | 'സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ'; പെലെയ്ക്ക് ആദരവായി ഹിറ്റ് ഗാനം പങ്കുവെച്ച് എ ആര്‍ റഹ് മാന്‍

Image
ന്യൂഡെല്‍ഹി: (www.kvartha.com)  തലമുറകളുടെ ആവേശമായിരുന്ന പെലെയ്ക്ക് ആദരാഞ്ജലി നേര്‍ന്ന് സംഗീതജ്ഞന്‍ എ ആര്‍ റഹ് മാനും. ഫുട്‌ബോള്‍ ഇതിഹാസത്തിന് ആദരവായി ഹിറ്റ് ഗാനം പങ്കുവെച്ചിരിക്കുകയാണ് എ ആര്‍ റഹ് മാന്‍. ഫുട്‌ബോള്‍ ഇതിഹാസ താരത്തിന്റെ ജീവിത കഥ പറഞ്ഞ 'പെലെ: ബെര്‍ത്ത് ഓഫ് എ ലെജെന്‍ഡ്' എന്ന ചിത്രത്തിലെ പാട്ട് പങ്കുവെച്ചാണ് എ ആര്‍ റഹ് മാന്‍ പെലെയ്ക്ക് ആദരാഞ്ജലി നേര്‍ന്നിരിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എ ആര്‍ റഹ് മാന്‍ ആയിരുന്നു. എ ആര്‍ റഹ് മാന്‍ പെലെയുടെ ജീവചരിത്ര സിനിമയ്ക്ക് വേണ്ടി പാടുകയും ചെയ്തിരുന്നു. 'സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ'- എന്നാണ് എ ആര്‍ റഹ് മാന്‍ ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്. ഈ ഗാനം അദ്ദേഹത്തിന്റെ ഇതിഹാസ ജീവിതത്തെ ആദരിച്ചുകൊണ്ട് സമര്‍പിക്കുന്നുവെന്നും അന്നാ ബിയാട്രീസിനൊപ്പം പാടിയ ഗാനം പങ്കുവെച്ച് എ ആര്‍ റഹ് മാന്‍ എഴുതി. ഏറെ പ്രശസ്തി നേടിയ മ്യൂസിക് വീഡിയോയായിരുന്നു എ ആര്‍ റഹ് മാന്‍ സംഗീതം ചെയ്ത 'ജിംഗ'. മൂന്ന് ലോകകപുകള്‍ നേടിയ ഒരേയൊരു താരമാണ് ബ്രസീലിയന്‍ താരമായ പെലെ. 1958, 1962, 1970 ലോകകപുകളാണ് പെലെ നേടി...

MV Jayarajan | അരിയില്‍ ശുകൂര്‍ കേസില്‍ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ അങ്കലാപ്പുണ്ടാക്കിയത് കോണ്‍ഗ്രസിലും ലീഗിലുമെന്ന് എം വി ജയരാജന്‍

Image
കണ്ണൂര്‍: (www.kvartha.com)  അരിയില്‍ ശുകൂര്‍ കേസില്‍ അഡ്വ. ടി പി ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിലും മുസ്ലിംലീഗിലും വലിയ അങ്കലാപ്പുണ്ടാക്കിയിരിക്കുകയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2012 ല്‍ നടന്ന സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കള്ളക്കേസ് ചുമത്തുകയായിരുന്നുവെന്ന് പാര്‍ടി അന്നേ വ്യക്തമാക്കിയതാണ്. കേസിന്റെ മറവില്‍ പ്രാകൃത പീഡന മുറകളാണ് നടന്നത്. അത് ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് കേസില്‍ ഗവണ്‍മെന്റ് പ്ലീഡറോ, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടറോ അല്ലാത്ത അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. ഇയാള്‍ കേവലം അഭിഭാഷകന്‍ മാത്രമല്ല, യുഡിഎഫ് ഘടക കക്ഷി നേതാവ് കൂടിയാണ്. 302-ാം വകുപ്പ് പ്രകാരം നിരപരാധികളുടെ പേരില്‍ കേസെടുക്കണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടതെന്നാണ് യുഡിഎഫ് നേതാവായ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. അത് നിസ്സാരമല്ല. കള്ള തെളിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ബോധ്യപ്പെടുത്തുന്നതാണ്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 118-ാം വകുപ്പ് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ആദ്യമായി ചുമത്തിയത് ശുകൂര്‍ കേസിലാണ്. സംഭവ സ്ഥലത്ത് പോലു...

Rescued | കുറ്റാലത്ത് കുളിക്കുന്നതിനിടെ കാല്‍വഴുതി ഒഴുക്കില്‍പെട്ട് നീങ്ങിയ 4 വയസുകാരിക്ക് രക്ഷകനായി സഞ്ചാരി

Image
തെങ്കാശി: (www.kvartha.com) കുറ്റാലത്ത് ഒഴുക്കില്‍പെട്ട ബാലികയ്ക്ക് രക്ഷകനായി സഞ്ചാരി. കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട പാലക്കാട് സ്വദേശിനിയായ 4 വയസുകാരിയെയാണ് തൂത്തുക്കുടി സ്വദേശിയായ സഞ്ചാരിയുടെ മനോധൈര്യം ജീവിതത്തിലേക്ക് കരകയറ്റിയത്.  വ്യാഴാഴ്ച രാവിലെ 11ന് പഴയ കുറ്റാലത്താണ് സംഭവം. പാലക്കാട് സ്വദേശിയായ നവനീത് കൃഷ്ണന്റെ മകള്‍ ഹരിണി ആണ് ഒഴിക്കല്‍പെട്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. രണ്ട് കുട്ടികളുമായി കുറ്റാലത്ത് എത്തിയതായിരുന്നു നവനീത് കൃഷ്ണനും ഭാര്യയും. പ്രധാന വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെ കുട്ടികള്‍ക്കു കുളിക്കാനുള്ള സ്ഥലത്ത് രണ്ട് കുട്ടികളേയും ആക്കിയിട്ട് ഭര്‍ത്താവും ഭാര്യയും വെള്ളച്ചാട്ടത്തിലേക്ക് പോയി.  ഇതിനിടെ കുട്ടികള്‍ കുളിക്കുന്നതിനിടെ നല്ല ഒഴുക്കുള്ള സ്ഥലത്തേക്ക് എത്തിപ്പെട്ടു. ഇവിടെനിന്നും കാല്‍വഴുതി ഹരിണി താഴേയ്ക്കു ഒഴുകുകയായിരുന്നു. വെള്ളത്തിലൂടെ ഒഴുകിനീങ്ങിയ കുഞ്ഞിനെ കണ്ട് കുളിക്കാനെത്തിയവര്‍ ബഹളം വച്ചതോടെ സമീപത്തു നിന്ന തൂത്തുക്കുടി സ്വദേശിയായ വിജയകുമാര്‍ സാഹസികമായി രക്ഷയ്‌ക്കെത്തുകയായിരുന്നു. താഴേക്കിറങ്ങി ഇയാള്‍ കുട്ടിയെ രക്ഷിച്ചു.  മുഖത്ത്...

Youth Died | ദുരന്തനിവാരണ അതോറിറ്റിയുടെ മോക് ഡ്രിലിനിടെ ഒഴുക്കില്‍പെട്ട് വെന്റിലേറ്ററിലായിരുന്ന യുവാവ് മരിച്ചു

Image
പത്തനംതിട്ട: (www.kasargodvartha.com) വെണ്ണികുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ മോക് ഡ്രിലിനിടെ വെള്ളത്തില്‍ വീണ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന യുവാവ് മരിച്ചു. മോക് ഡ്രിലില്‍ പങ്കെടുത്ത നാട്ടുകാരില്‍ ഒരാളായ കല്ലൂപ്പാറ പാലത്തിങ്കല്‍ സ്വദേശിയായ കാക്കരക്കുന്നേല്‍ ബിനു സോമന്‍ (34) ആണ് മരിച്ചത്.  മണിമലയാറ്റില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ അഗ്‌നിരക്ഷാസേനയുടെ സ്‌ക്രൂബ ടീം കരയ്‌ക്കെടുത്ത് തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. രാത്രി 8.10 നാണ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ബിനു സോമന്റെ മരണം സ്ഥിരീകരിച്ചത്.  വ്യാഴാഴ്ച രാവിലെയാണ് വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപത്ത് വെച്ച് ബിനു സോമന്‍ അപകടത്തില്‍പെട്ടത്. ഉരുള്‍പൊട്ടല്‍ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനാണ്  ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന വ്യാപകമായി മോക് ഡ്രില്‍ സംഘടിപ്പിച്ചത്. എല്ലാ കൊല്ലവും വെള്ളപ്പെക്കത്തില്‍ അപകടങ്ങളുണ്ടാവുന്ന പടുതോട് പാലത്തിന് സമീപത്താണ് രാവിലെ ഒന്‍പത് മണിയോടെ മോക് ഡ്രില്‍ തുടങ്ങിയത്. നീന്തല്‍ അറിയാവുന്ന നാട്ടുകാര...

Heeraben Modi | പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബെന്‍ അന്തരിച്ചു; മോദി അഹ് മദാബാദിലേക്ക് തിരിച്ചു

Image
ന്യൂഡെല്‍ഹി: (www.kvartha.com) വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹീരാ ബെന്‍ (100) അന്തരിച്ചു. അമ്മയുടെ വിയോഗ വിവരമറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി അഹ് മദാബാദിലേക്ക് തിരിച്ചു. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഹീരാ ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  നൂറ്റാണ്ട് കാലം നീണ്ടുനിന്ന ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു. കഴിഞ്ഞ ജൂണില്‍ അമ്മ 100-ാം വയസിലേക്ക് പ്രവേശിച്ചപ്പോള്‍ ഗാന്ധിനഗറിലെ വീട്ടിലെത്തി നരേന്ദ്ര മോദി പാദപൂജ നടത്തിയത് വാര്‍ത്തകളില്‍ പ്രാധാന്യം നേടിയിരുന്നു.   1922 ജൂണ്‍ 18ന് ഗുജറാത്തിലെ മെഹ്സാനയിലാണ് ഹീരാബെന്‍ ജനിച്ചത്. ചായ വില്‍പനക്കാരനായ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയെ വിവാഹം കഴിച്ചു. ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി- ഹീരാബെന്‍ ദമ്പതികളുടെ ആറു മക്കളില്‍ മൂന്നാമനാണ് നരേന്ദ്ര മോദി. സോമ മോദിയാണ് മൂത്ത മകന്‍. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി. വാസന്തി ബെന്‍ എന്നിവരാണ് മറ്റു മക്കള്‍. ഭര്‍ത്താവിന്റെ മരണം വരെ വഡ്നഗറിലെ കുടുംബ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവിന...

Pele | പെലെ- കളിമൈതാനങ്ങളില്‍ കാലുകൊണ്ട് ഇന്ദ്രജാലങ്ങള്‍ തീര്‍ത്ത സോകര്‍ ഇതിഹാസം; നഗ്‌നപാദ ദാരിദ്ര്യത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് കാല്‍പന്തിന്റെ കല്‍പകാലം തീര്‍ത്തൊരു അഞ്ചടി എട്ടിഞ്ചുകാരന് വിട

Image
സാവോപോളോ: (www.kvartha.com) പെലെയുടെ കാലത്ത് ജീവിച്ചവരെന്ന് അഹങ്കരിക്കാന്‍ ഇനിയുള്ള തലമുറയ്ക്ക് തീരാ നഷ്ടമായി. ബ്രസീലിന്റെ ഫുട്‌ബോള്‍ രാജാവും ലോകത്തിനുള്ള അതിരുകടന്ന സമ്മാനവുമായിരുന്ന പെലെ വിടവാങ്ങി. ലോകം കണ്ട ഏറ്റവും വലിയ ഫുട്‌ബോള്‍ താരം ആരെന്ന ചോദ്യത്തിന് ഉത്തരം പെലെയായിരുന്നു. കാറ്റ് പോയ ഫുട്‌ബോള്‍ പോലെ കായികലോകത്തെ മഹാശൂന്യതയിലേക്ക് തള്ളിവിട്ട് ആ ദൈവം ഓര്‍മയായി. കാന്‍സര്‍ ബാധിതനായി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു 82 കാരനായ പെലെ. കീമോതെറാപിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.  ബ്രസീലിലെ റിയോ ഡി ജനീറോയ്ക്ക് സമീപമുളള ബൗറുവിലെ തെരുവില്‍ പന്തു തട്ടി നടന്ന എഡ്‌സണ്‍ അരാന്റസ് ദൊ നാസിമെന്റോ എന്ന ദരിദ്രബാലന്‍ പിന്നീട് പെലെ ആവുകയായിരുന്നു. പെലെയുടെ പ്രശസ്തി ബ്രസീലിനും ഫുട്‌ബോളിനുമൊക്കെ മുകളിലായി.  ബ്രസീലിലെ മിനാസ് ഗിറെസ് സംസ്ഥാനത്തില്‍പ്പെട്ട ട്രെസ് കൊരക്കോസിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു എഡ്‌സണ്‍ അരാന്റസ...

Police Booked | അന്തസിനെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ട്, എല്ലാവരും ആയുധം മൂര്‍ച കൂട്ടിയിരിക്കണം: പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് പ്രഗ്യാ സിങ് താകൂറിനെതിരെ കേസ്

Image
ന്യൂഡെല്‍ഹി: (www.kvartha.com) പ്രകോപനപരമായ വര്‍ഗീയ പ്രസംഗം നടത്തിയെന്നാരോപിച്ച് ബിജെപി ഭോപാല്‍ എംപി പ്രഗ്യാ സിങ് താകൂറിനെതിരെ പൊലീസ് കേസെടുത്തു. കര്‍ണാടകയിലെ ശിവമോഗയില്‍ ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കവെ വിവാദ പരാമര്‍ഷം നടത്തിയെന്നാണ് കേസ്. അന്തസിനെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്നും എല്ലാവരും ആയുധം മൂര്‍ച കൂട്ടിയിരിക്കണമെന്നും മുസ്ലീങ്ങള്‍ക്കെതിരെ പ്രഗ്യാ താകൂര്‍ ചടങ്ങില്‍ പറഞ്ഞിരുന്നുവെന്നാണ് റിപോര്‍ട്.  കര്‍ണാടകയിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് അടക്കം പ്രഗ്യയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. സമൂഹത്തില്‍ വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്നും ആക്ഷേപമുയര്‍ന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി എത്തിയത്. 'അവര്‍ക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്. സ്‌നേഹത്തില്‍ പോലും അവര്‍ ജിഹാദ് ചെയ്യുന്നു. ഞങ്ങളും (ഹിന്ദുക്കള്‍) ദൈവത്തെ സ്‌നേഹിക്കുന്നു. ഒരു സന്യാസിയും തന്റെ ദൈവത്തെ സ്‌നേഹിക്കുന്നു. ദൈവം സൃഷ്ടിച്ച ഈ ലോകത്ത് എല്ലാ പീഡകരെയും പാപികളെയും അവസാനിപ്പിച്ചില്ലെങ്കില്‍ പ്രണയത്തിന്റെ യഥാര്‍ഥ...

Died | തണുത്ത് വിറച്ച് അമേരിക്ക; കനത്ത മഞ്ഞുവീഴ്ചയിൽ 18 മണിക്കൂറുകളോളം റോഡിരികിൽ കാറിൽ കുടുങ്ങി 22 കാരി; വീട്ടുകാർക്ക് വീഡിയോ സന്ദേശവും അയച്ചു; ഒടുവിൽ ദാരുണാന്ത്യം

Image
വാഷിംഗ്ടൺ: (www.kvartha.com) കനത്ത മഞ്ഞുവീഴ്ചയിൽ അമേരിക്ക തണുത്ത് വിറക്കുകയാണ്. ഹിമപാതത്തിൽ ഇതുവരെ 50ലധികം പേർ മരിച്ചു. അതിനിടെ മഞ്ഞുവീഴ്ചയെ തുടർന്ന് കാറിനുള്ളിൽ കുടുങ്ങി യുവതി ദാരുണമായി മരിച്ച സംഭവും പുറത്തുവന്നിരിക്കുകയാണ്. ആൻഡെൽ ടെയ്‌ലർ (22) എന്ന യുവതിയാണ് മരിച്ചത്. ന്യൂയോർക്കിലെ ബഫല്ലോയിൽ ഡിസംബർ 24നായിരുന്നു സംഭവം.          ആൻഡെൽ ടെയ്‌ലർ ബഫല്ലോയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാർ മഞ്ഞുവീഴ്ചയിൽ കുടുങ്ങുകയായിരുന്നു. കാർ മുന്നോട്ടെടുക്കാൻ കഴിയാഞ്ഞതോടെ വീട്ടുകാർക്ക് അവർ വീഡിയോ കോൾ ചെയ്തിരുന്നു. ബന്ധുക്കൾ ഉടൻ തന്നെ അധികൃതർക്ക് വിവരം അറിയിച്ചു. അവർ കഠിനമായ മഞ്ഞുവീഴ്ചയിൽ ഉടനെയൊന്നും കാർ കണ്ടെത്താനായില്ല. 18 മണിക്കൂറിന് ശേഷം ആൻഡലിന്റെ മൃതദേഹം അതേ കാറിൽ കണ്ടെത്തി. 'ഇത് എത്രത്തോളം ഗുരുതരമാണെന്ന് ഞങ്ങളിൽ ആർക്കെങ്കിലും അറിയാമായിരുന്നോ എന്ന് എനിക്കറിയില്ല, ബഫല്ലോയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ലായിരുന്നു. യഥാർത്ഥത്തിൽ, മഞ്ഞുവീഴ്ച അവസാനിക്കുന്നത് വരെ കാറിൽ കാത്തിരിക്കാൻ ടെയ്‌ലർ തീരുമാനിക്കുകയായിരുന്നു. രാത്രി അവിടെ കിടക്കാനും ര...

Arrested | 100 കുപ്പി മദ്യം കടത്തുന്നതിനിടെ തമിഴ് നാടോടി സ്ത്രീ എക്‌സൈസ് പിടിയില്‍

Image
ന്യൂമാഹി: (www.kvartha.com)  ക്രിസ്മസ്, പുതുവത്സര സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തലശേരി എക്‌സൈസ് റെയ്ന്‍ജ് നടത്തിയ പരിശോധനയില്‍ 100 കുപ്പി മദ്യവുമായി തമിഴ്‌നാട് സ്വദേശിനി പിടിയില്‍. തമിഴ്‌നാട് സ്വദേശി റാണി(57) യാണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ന്യൂമാഹി കിടാരംകുന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ ബസില്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു മദ്യം. 18 ലിറ്ററാണ് മദ്യത്തിന്റെ അളവ്. റാണിയെ അബ്കാരി നിയമപ്രകാരം കേസെടുത്തു കോടതിയില്‍ ഹാജരാക്കി. Keywords: Woman caught by excise while smuggling 100 bottles of liquor, News, Liquor, Arrested, Woman, Court, Kerala. Powered by Info News For You

NIA Raid | സംസ്ഥാന വ്യാപകമായി പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്; പുലര്‍ചെയോടെ ആരംഭിച്ച പരിശോധന 56 ഇടങ്ങളില്‍ തുടരുന്നു

Image
കൊച്ചി: (www.kasargodvartha.com) നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ സംസ്ഥാന വ്യാപകമായി എന്‍ഐഎ പരിശോധന നടത്തുന്നു. സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലാണ് റെയ്ഡ്. പിഎഫ്‌ഐക്ക് തുക ചെയ്തവരെയും അകൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയും എന്‍ഐഎ തിരയുന്നുണ്ട്.  പുലര്‍ചെയാണ് എന്‍ഐഎ സംഘം കേരളത്തിലെത്തിയത്. ഡെല്‍ഹിയില്‍നിന്നെത്തിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള എന്‍ഐഎ പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. പരിശോധനകള്‍ക്ക് കേരള പൊലീസിന്റെ സഹായവും തേടിയിരുന്നു.  കൊച്ചിയില്‍ ആലുവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. റൂറല്‍ ജില്ലയില്‍ മാത്രം 12 ഇടങ്ങളില്‍ പരിശോധന നടന്നു. കുഞ്ഞുണ്ണിക്കരയിലെ വിവിധ പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ പരിശോധന നടത്തി. ഇടവനക്കാട് പ്രദേശങ്ങളില്‍ പരിശോധന ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. ആലപ്പുഴയില്‍ നാലിടത്തും പരിശോധന നടന്നു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം തുടങ്ങിയ ജില്ലകളിലും പരിശോധനയുണ്ട്. പിഎഫ്‌ഐ നേതാക്കള്‍ ഭീകരപ്രവര്‍ത്തനത്തിന് യോഗം ചേര്‍ന്നെന്ന് എന്‍ഐഎ വിശദീകരിക്കുന്നു. നിരോധന നീക്കങ്ങള്‍ക്കിടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്ന സംഘം എറണാകുളത്ത് പെരിയാ...

Houseboat Accident | ആലപ്പുഴയില്‍ ഹൗസ് ബോട് മുങ്ങി ആന്ധ്ര സ്വദേശി മരിച്ചു; 4 പേര്‍ ആശുപത്രിയില്‍

Image
ആലപ്പുഴ: (www.kvartha.com) ചുങ്കത്ത് ഹൗസ് ബോട് മുങ്ങി ഒരു മരണം. ആന്ധ്രപ്രദേശ് സ്വദേശിയായ രാമചന്ദ്ര റെഡ്ഡിയാണ് (55) അപകടത്തില്‍ മരിച്ചത്. ബോടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ഒരു ജീവനക്കാരനടക്കം നാലു പേരെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമചന്ദ്ര റെഡ്ഡിയുടെ മകന്‍ രാജേഷ് റെഡ്ഡി, ബന്ധുക്കളായ നരേന്ദര്‍, നരേഷ്, ബോട് ജീവനക്കാരന്‍ സുനന്ദന്‍ എന്നിവരാണ് ചികിത്സയിലുള്ളത്. ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്ന് വെള്ളം കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ചുങ്കം കന്നിട്ട ബോട് ജെട്ടിക്ക് സമീപം പാര്‍ക് ചെയ്തിരുന്ന വൈറ്റ് ഓര്‍കിഡ് എന്ന ഹൗസ് ബോട് ആണ് അപകടത്തില്‍ പെട്ടത്.  കഴിഞ്ഞ ദിവസം യാത്ര കഴിഞ്ഞ് സംഘം രാത്രി ബോടില്‍ തന്നെ കഴിയുകയായിരുന്നു. പുലര്‍ചെ ബോട് മുങ്ങുന്നത് സമീപത്തെ ബോട് ജീവനക്കാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. കുതിരപ്പന്തി സ്വദേശി മില്‍ട്ടന്റെ ഉടമസ്ഥതയിലുള്ള ബോടാണിത്. Keywords:  News,Kerala,State,Alappuzha,Death,Accident,Accidental Death,boat,Boat Accident,hospital,Treatment,Local-News, Alappuzha: One died and four hospitalisedin houseboat ...

Arrested | ജലീൽ വധക്കേസ്: ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായവർ നാലായി; മംഗ്ളൂറിൽ ശക്തമായ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ

Image
മംഗ്ളുറു: (www.kasargodvartha.com) സൂറത്കല്ലിനടുത്ത് കാട്ടിപ്പള്ളയിൽ ഫാൻസി കടയുടമ അബ്ദുൽ ജലീലിനെ (45) കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. ദക്ഷിണ കന്നഡ ജില്ലയിലെ ലക്ഷ്മീശ ദേവാഡിഗ (29) ആണ് പിടിയിലായത്. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ ഷൈലേഷ് പൂജാരി (21), സവിൻ കാഞ്ചൻ (24), പവൻ (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.              രണ്ട് മാസം മുമ്പ് ഒരു പ്രശ്‌നത്തിന്റെ പേരിൽ ജലീലിന്റെ കടയിൽ വെച്ച് ലക്ഷ്മീശ ഉൾപെടെ ഒരുസംഘം ആളുകളും ജലീലും തമ്മിൽ വഴക്ക് നടന്നിരുന്നതായും ജലീലിനെ ലക്ഷ്മീഷ ഭീഷണിപ്പെടുത്തുകയും അടുത്തിടെ കടയ്ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. 2021 ഫെബ്രുവരിയിൽ അധോലോക സംഘാംഗമായ പിങ്കി നവാസിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതിയായിരുന്നു ലക്ഷ്മീഷ.             ...

Last Rites | മൃതദേഹം കണ്ടതോടെ തളര്‍ന്ന് വീണു; തുനിഷ ശര്‍മ്മയുടെ അന്ത്യകര്‍മത്തിനെത്തി പൊട്ടിക്കരഞ്ഞ് ശീസാന്‍ ഖാന്റെ അമ്മയും സഹോദരിമാരും; പ്രണയബന്ധം വേര്‍പെടുത്താന്‍ കാരണം ശ്രദ്ധാ വാക്കര്‍ കൊലക്കേസെന്ന് അറസ്റ്റിലായ നടന്‍ പറഞ്ഞതായി റിപോര്‍ട്

Image
മുംബൈ: (www.kvartha.com) മേകപ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് സിനിമാ- സീരിയില്‍ നടി തുനിഷ ശര്‍മ്മയുടെ അന്ത്യകര്‍മത്തില്‍, അറസ്റ്റിലായ നടന്‍ ശീസാന്‍ ഖാന്റെ അമ്മയും സഹോദരിമാരും പങ്കെടുത്തു. അന്ത്യകര്‍മത്തിനെത്തി ഇവര്‍ പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. തുനിഷയുടെ മുഖം അവസാനമായി കണ്ട് പൊട്ടികരയുന്ന ശീസാന്‍ ഖാന്റെ സഹോദരിമാരായ ശഫാഖ് നാസ്, ഫലഖ് നാസ് അവരുടെ അമ്മ എന്നിവരുടെ വീഡിയോകള്‍ വിവിധ ബോളിവുഡ് പേജുകളിലൂടെ വൈറലാകുന്നുണ്ട്. തുനീഷ്യയുടെ മൃതദേഹം കണ്ട ശീസാന്‍ ഖാന്റെ സഹോദരി ഫലഖ് നാസ് തളര്‍ന്നു വീണുവെന്നും റിപോര്‍ടുകള്‍ പറയുന്നു.  ശീസാനും തുനിഷയും പ്രണയത്തിലായിരുന്നുവെന്ന് ഇരുതാരങ്ങളുടെ കുടുംബത്തിന് അറിയാമായിരുന്നുവെന്നും എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പ് ഇവര്‍ ബന്ധം പിരിഞ്ഞത് ഇരുകുടുംബത്തിലേയും അടുത്തവര്‍ക്ക് പോലും അറിയില്ലായിരുന്നുവെന്നും റിപോര്‍ടുകള്‍ പറയുന്നു.  തുനിഷയുടെ അമ്മ വനിതയുടെ പരാതിപ്രകാരമാണ് നടനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അമ്മയുടെ പരാതിയില്‍, മാസങ്ങളായി നടി ഹിന്ദി സീരിയലില്‍ ഒപ്പം അഭിനയിക്കുന്ന ശീസാന്‍ ഖാനുമായി...

Gold Rate | സംസ്ഥാനത്ത് മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 160 രൂപ കൂടി

Image
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വര്‍ധനവ്. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയും വര്‍ധിച്ചു.  ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5015 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 40120 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് 4145 ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 120 രൂപ വര്‍ധിച്ച് 33160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. തിങ്കളാഴ്ചത്തെ വിലയില്‍ തന്നെയാണ് ചൊവ്വാഴ്ചയും വ്യാപാരം നടന്നത്. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4995 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 39960 രൂപയിലുമാണ് വ്യാപാരം നടന്നത്. ചൊവ്വാഴ്ചയും 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 4130 രൂപയിലും പവന് 33040 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 74 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയാണ്. Keywords...

Grace Marks | ഗ്രേസ് മാര്‍ക് പുനഃസ്ഥാപിച്ചു; ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം

Image
തിരുവനന്തപുരം: (www.kvartha.com) 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക് ഈ വര്‍ഷം പുനഃസ്ഥാപിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗ്രേസ് മാര്‍ക് നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. ഇതോടെ ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍കിന് അപേക്ഷിക്കാനാവും.  കോവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക് അനുവദിച്ചിരുന്നില്ല. പാഠ്യേതര വിഷയങ്ങളില്‍ മികവ് കാണിക്കുന്നവര്‍ക്കാണ് ഗ്രേസ് മാര്‍ക് ലഭിക്കുന്നത്. കലാകായിക മത്സരങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.  Keywords:  News,Kerala,State,Thiruvananthapuram,Students,Education,Plus 2,SSLC,Top-Headlines, Grace Marks Given To Students Have Been Restored Powered by Info News For You

Remanded | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂത് കോണ്‍ഗ്രസ് നേതാവ് റിമാന്‍ഡില്‍

Image
കണ്ണൂര്‍: (www.kasargodvartha.com) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പയ്യന്നൂര്‍ മണ്ഡലം സെക്രടറി സുനീഷ് തായത്തുവയലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ ചുമത്തിയാണ് അറസ്റ്റ്. സുനീഷിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി യൂത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട രക്ഷിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. Keywords: Youth Congress leader arrested in POCSO case, Kannur, News, Politics, Molestation, Arrested, Congress, Remand, Court, Top-Headlines, Kerala. Powered by Info News For You

Controversy | പി ജയരാജനെ അനുകൂലിച്ച് ഫ് ളക്സ് ബോര്‍ഡ്: സിപിഎമിലെ പോര് തെരുവിലേക്ക്

Image
അഴീക്കോട്: (www.kvartha.com)  സിപിഎമിലെ ഇ പി ജയരാജനും പി ജയരാജനും തമ്മിലുളള പോര് തെരുവിലേക്ക്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇരു നേതാക്കളേയും അനുകൂലിക്കുന്ന പാര്‍ടി പ്രവര്‍ത്തകര്‍ തമ്മില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ശക്തമായിരിക്കേയാണ് പോര് തെരുവിലേക്ക് നീങ്ങി തുടങ്ങിയത്. അഴീക്കോട് കാപ്പില്‍ പീടികയിലാണ് പി ജയരാജന്‍ അനുകൂലികള്‍ ബോര്‍ഡ് സ്ഥാപിച്ചത്. ജയരാജന്റെ ചിത്രത്തിന് താഴെയായി ഒരു കമ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണമെന്നും ഒന്ന് വര്‍ഗ ശത്രുവിന് നേരേയും രണ്ട് പിഴക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇ പി ജയരാജനെതിരായ പി ജയരാജന്റെ പരാതി പിഴക്കുന്ന നേതൃത്വത്തിനെതിരെയുളളതാണെന്ന ന്യായീകരണമാണ് പിജെ അനുകൂലികള്‍ ഉയര്‍ത്തുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറിയേറ്റംഗവും ഐ ആര്‍പിസി ചെയര്‍മാനുമായ എം പ്രകാശന്റെ അഴീക്കോട് കാപ്പിലെ പീടികയ്ക്കടുത്തെ വീടിനടുത്താണ് പി ജയരാജന് അനുകൂലമായി ബോര്‍ഡുയര്‍ന്നത്. Keywords: Flux board in favor of P Jayarajan: CPM's battle to the streets, Kannur, News, Politics, Trending, Flex boards, Kerala, Social Medi...

Arrested | ബെംഗ്ളൂറിൽ നിന്ന് കാസർകോട്ടേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്ന 4 യുവാക്കൾ മംഗ്ളൂറിൽ അറസ്റ്റിൽ; പിടിയിലായത് ലക്ഷങ്ങളുടെ ലഹരിമരുന്നുമായി

Image
Arrested | ബെംഗ്ളൂറിൽ നിന്ന് കാസർകോട്ടേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്ന 4 യുവാക്കൾ മംഗ്ളൂറിൽ അറസ്റ്റിൽ; പിടിയിലായത് ലക്ഷങ്ങളുടെ ലഹരിമരുന്നുമായി മംഗ്ളുറു: (www.kasargodvartha.com) ബെംഗ്ളൂറിൽ നിന്ന് കാസർകോട്ടേക്ക് കഞ്ചാവ് കടത്തുകയായിരുന്ന നാലുപേരെ കർണാടക അതിർത്തിയിലെ ചേലൂർ ചെക്‌പോസ്റ്റിൽ വെച്ച് കൊണാജെ പൊലീസ് പിടികൂടി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് നൗഫൽ (24), മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ബാത്വിശ (37), കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അശ്റഫ് (42), മലപ്പുറം ജില്ലയിലെ ജംശീർ എം (24) എന്നിവരാണ് അറസ്റ്റിലായത്.               ബെംഗ്ളൂറിൽ നിന്ന് ഉപ്പിനങ്ങാടി, മേൽക്കർ, ബോളിയാർ റോഡ് വഴി കേരളത്തിലേക്ക് ആൾടോ കാറിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്. 3,19,000 രൂപ വിലമതിക്കുന്ന 32,195 കിലോ കഞ്ചാവ്, മയക്കുമരുന്ന് വാങ്ങാനും വിൽക്കാനും ഉപയോഗിച്ച 13,000 രൂപയുടെ മൊബൈൽ ഫോൺ, രണ്ട് ട്രാവൽ ബാഗുകൾ, മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച മൂന്ന് ലക്ഷം രൂപയുടെ ആൾടോ കാർ എന്നിവയ...

Naegleria fowleri | കോവിഡ് ആശങ്കകൾക്കിടെ മറ്റൊരു മാരക രോഗവും; ദക്ഷിണ കൊറിയയിൽ ആദ്യമായി 'നെയ്‌ഗ്ലേരിയ ഫൗലേരി' സ്ഥിരീകരിച്ചു; രോഗകാരി മസ്തിഷ്കം തിന്നുന്ന അമീബ

Image
സോൾ: (www.kvartha.com) ദക്ഷിണ കൊറിയയിൽ ആദ്യമായി നെയ്‌ഗ്ലേരിയ ഫൗലേരി, അതായത് 'തലച്ചോർ തിന്നുന്ന അമീബ' അണുബാധ റിപ്പോർട്ട് ചെയ്തു. തായ്‌ലൻഡിൽ നിന്ന് മടങ്ങിയെത്തിയ ശേഷം മരിച്ച കൊറിയൻ പൗരന് നെയ്‌ഗ്ലേരിയ ഫൗലേരി ബാധിച്ചതായി കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസി (KDCA) സ്ഥിരീകരിച്ചു. മനുഷ്യരുടെ തലച്ചോറിനെ നശിപ്പിക്കുന്ന രോഗമാണിത്. നാലു മാസത്തിനുശേഷം ഡിസംബർ 10 ന് കൊറിയയിലേക്ക് മടങ്ങിയെത്തിയ 50 കാരനായ ഇയാളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അടുത്ത ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കഴിഞ്ഞ ചൊവ്വാഴ്ച മരണപ്പെടുകയും ആയിരുന്നു.              1937-ൽ അമേരിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ഈ രോഗം കൊറിയയിൽ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. ലോകമെമ്പാടുമുള്ള ചൂടുള്ള ശുദ്ധജല തടാകങ്ങൾ, നദികൾ, കനാലുകൾ, കുളങ്ങൾ എന്നിവയിൽ സാധാരണയായി കാണപ്പെടുന്ന അമീബയാണ് നെഗ്ലേരിയ ഫൗളേറിയ. ക്ലോറിനേറ്റ് ചെയ്യാത്ത സ്വിമ്മിംഗ് പൂളുകളിലും അവയുണ്ടാകാം. അമീബയുള്ള വെള്ളം ഒരു വ്യക്തിയുടെ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് തലച്ചോറിലെത്തുകയും മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. 1962 മുതല്‍ 202...

Accidental Death | ഓഡിറ്റോറിയത്തിലെ സര്‍വീസ് ലിഫ്റ്റില്‍ ചാടിക്കയറാന്‍ ശ്രമിക്കവേ അപകടം; വിവാഹ സത്കാരത്തിന് എത്തിയയാള്‍ തലകുടുങ്ങി മരിച്ചു

Image
കോഴിക്കോട്: (www.kvartha.com) കൂടത്തായിയില്‍ വിവാഹ സത്കാരത്തിന് എത്തിയയാള്‍ ഓഡിറ്റോറിയത്തിലെ സര്‍വീസ് ലിഫ്റ്റില്‍ ചാടിക്കയറാന്‍ ശ്രമിക്കവേ അപകടത്തില്‍പെട്ട് തലകുടുങ്ങി മരിച്ചു. ചക്കികാവ് പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന്‍ (53) ആണ് മരിച്ചത്. കൂടത്തായിയിലെ ഓഡിറ്റോറിയത്തില്‍വച്ച് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.  അയല്‍വാസിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അപകടം. സദ്യയ്ക്ക് ആവശ്യമായ പപ്പടവുമായി മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്ന ലിഫ്റ്റില്‍ ചാടിക്കയറാന്‍ ശ്രമിക്കവേ തെന്നിവീണ് സമീപത്തെ ഇരുമ്പ് കമ്പിക്കും ചങ്ങലയ്ക്കിടയിലും തല കുടുങ്ങുകയും ഇതിനിടെ, ലിഫ്റ്റ് ഉയരുകയും ചെയ്തു. ഒരാള്‍ പൊക്കത്തില്‍ ഉയര്‍ന്ന ലിഫ്റ്റ് ഉടന്‍തന്നെ താഴെയിറക്കിയെങ്കിലും ദാസന് ഗുരുതരമായി പരുക്കേറ്റിരുന്നു.  ഓമശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ.മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ദാസനെ രക്ഷിക്കാനായില്ല. ഓഡിറ്റോറിയത്തിലെ സദ്യക്കാവശ്യമായ വിഭവങ്ങള്‍ മുകളിലെത്തിക്കാന്‍ ഉപയോഗിക്കുന്ന സര്‍വീസ് ലിഫ്റ്റിന് മറ്റ് ലിഫ്റ്റുകളുടെ സുരക്ഷാസൗകര്യങ്ങളില്ലെന്ന് ...

Gold Rate | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഗ്രാമിന് 4995 രൂപ

Image
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ചത്തെ വിലയില്‍ തന്നെയാണ് ചൊവ്വാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4995 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 39960 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ചൊവ്വാഴ്ചയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4995 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 39960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.  തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 കൂടി 4130 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 80 രൂപ കൂടി 33040 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ചൊവ്വാഴ്ചയും 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 4130 രൂപയിലും പവന് 33040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 74 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയാണ്. Keywords: News,Kerala,State,Top-Headlines,Trending,Gold,Gold Price,Price,Business, ...

Case | എലിവിഷം അകത്ത് ചെന്ന് അവശനിലയില്‍ കണ്ടെത്തിയ അധ്യാപിക മരിച്ച സംഭവം; ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്ന് ബന്ധുക്കള്‍

Image
കണ്ണൂര്‍: (www.kvartha.com) എലിവിഷം അകത്ത് ചെന്ന് അവശനിലയില്‍ കണ്ടെത്തിയ അധ്യാപിക മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. യുവതി ജീവനൊടുക്കാനുള്ള കാരണം പട്ടാളക്കാരനായ ഭര്‍ത്താവാണെന്ന് ആരോപിച്ച് ഭാര്യാ വീട്ടിലെത്തിയ ഭര്‍ത്താവിനെ ബന്ധുക്കള്‍ മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. മരണ വീട്ടിലെ സംഭവമറിഞ്ഞ് മയ്യില്‍ പൊലീസെത്തി ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. പിലാത്തറ സ്വദേശിയായ മിലിടറി ഉദ്യോഗസ്ഥന്‍ ഹരീഷിനെ(37)യാണ് മയ്യില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ 23നാണ് റിട. കെ എസ് ഇ ബി ഓവര്‍സീയര്‍ കെ പി പങ്കജാക്ഷന്‍- ഒ മാലതി ദമ്പതികളുടെ മകളും മുണ്ടേരി സെന്‍ട്രല്‍ യു പി സ്‌കൂള്‍ അധ്യാപികയുമായ കുറ്റിയാട്ടൂര്‍ വടുവംകുളം ആരവ് വിലയില്‍ താമസിക്കുന്ന ലിജിഷ(32) മരിച്ചത്. സംഭവത്തില്‍ സൈനികനായ ഭര്‍ത്താവിനെതിരേ ആരോപണമുയര്‍ന്നിരുന്നു. തിങ്കളാഴ്ച രാവിലെ ഇയാള്‍ ലിജിഷയുടെ വീട്ടിലെത്തിയപ്പോഴാണ് ബന്ധുക്കളില്‍ ചിലര്‍ തടഞ്ഞുവെക്കുകയും പ്രകോപനപരമായി വാക്കേറ്റമുണ്ടാവുകയും ചെയ്തുവെന്നാണ് വിവരം. ഭാര്യയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ടാണ് മൂന്...

Injured | 'ഹോംവര്‍ക് ചെയ്യാതെ ക്ലാസിലെത്തിയതിന് അധ്യാപകന്‍ പിടിച്ചു തള്ളി'; ബെഞ്ചിലിടിച്ച് വീണ് നട്ടെല്ലിന് പരുക്കേറ്റ 6-ാം ക്ലാസുകാരന്‍ ഒന്നരമാസമായി ചികിത്സയില്‍; പരാതി നല്‍കിയിട്ടും ആരും തിരിഞ്ഞ് നോക്കുനില്ലെന്ന് ആരോപണം

Image
തിരുവനന്തപുരം: (www.kasargodvartha.com) ബെഞ്ചിലിടിച്ച് വീണ് നട്ടെല്ലിന് പരുക്കേറ്റ വിദ്യാര്‍ഥി ഒന്നരമാസമായി ചികിത്സയില്‍ തുടരുന്നു. പാറയ്ക്കല്‍ മൂളയം സ്വദേശിയായ ആറാം ക്ലാസുക്കാരനാണ് പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഹോംവര്‍ക് ചെയ്യാതെ ക്ലാസിലെത്തിയതിന് കുട്ടിയെ അധ്യാപകന്‍ ഷര്‍ടില്‍ പിടിച്ച് തള്ളുകയായിരുന്നുവെന്നാണ് പരാതി. വിഷയത്തില്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കിയിട്ടും ആരും തിരിഞ്ഞ് നോക്കുനില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ ആരോപണം. നവംബര്‍ 16-ന് വെഞ്ഞാറമൂട് പാറയ്ക്കല്‍ സര്‍കാര്‍ യു പി സ്‌കൂളിലാണ് സംഭവം. ഹോംവര്‍ക് ചെയ്യാതെ ക്ലാസില്‍ വന്ന ആറാം ക്ലാസുകാരനെ ക്ലാസ് മുറിയില്‍ വെച്ച് അധ്യാപകന്‍ അമീര്‍ഖാന്‍ ഷര്‍ടില്‍ തൂക്കി ബെഞ്ചിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പരാതി. വീഴ്ചയില്‍ ബെഞ്ചിന്റെ അഗ്രത്തില്‍ നട്ടെല്ല് ഇടിച്ചതായി കുട്ടിയുടെ അമ്മ പറയുന്നു. പിറ്റേന്നും വേദന മാറാത്തതിനെത്തുടര്‍ന്ന് മെഡികല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ നടന്ന പരിശോധനയിലാണ് നട്ടെല്ലിന് സാരമായ പരുക്കേറ്റെന്ന് മനസ്സിലായത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് പൊലീസിലും ചൈല്‍ഡ് ലൈനില...

Jobs | ജോലി തേടുന്നവരാണോ? 2023ൽ ഈ മേഖലകളിൽ യുവാക്കൾക്ക് സുവർണാവസരം; തൊഴിൽ അഭിരുചികൾ മാറുന്നു

Image
ന്യൂഡെൽഹി: (www.kasargodvartha.com) വരും വർഷത്തിൽ യുവാക്കൾക്ക് വൻ തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് സൂചന. മാൻ പവർ സ്ഥാപനങ്ങളും ജോബ് പോർട്ടലുകളും ഇക്കാര്യം വ്യക്തമാക്കുന്നു. ഇവരുടെ അഭിപ്രായത്തിൽ, 2023-ൽ ഐടി, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് ആൻഡ് ഇൻഷുറൻസ് (BDAI), ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (FMCG), ഹെൽത്ത് കെയർ എന്നിവയിൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ജോലികളിൽ ഗണ്യമായ വർദ്ധനവ് കാണാനാകും. മറുവശത്ത്, ഇ-കൊമേഴ്‌സ്, ടെലികമ്മ്യൂണിക്കേഷൻസ്, വിദ്യാഭ്യാസ സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ, റീട്ടെയിൽ, ലോജിസ്റ്റിക്‌സ് എന്നീ രംഗത്ത് നിരവധി മേഖലകളിൽ തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.                കോവിഡ് മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിന് ശേഷം, പല മേഖലകളും ഇപ്പോൾ പുരോഗതിയും നല്ല വളർച്ചയും കൈവരിക്കുന്നു. ജോബ് പോർട്ടലുകളും എച്ച്ആർ കമ്പനികളും പറയുന്നത് അനുസരിച്ച്, വിവിധ തലങ്ങളിൽ നിയമനം വർദ്ധിക്കുന്നു. മെട്രോ നഗരങ്ങളിൽ മുംബൈയിലും ടയർ 2 നഗരങ്ങളിൽ അഹമ്മദാബാദിലും ഏറ്റവും വേഗത്തിലുള്ള റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇതിനുപുറമെ,...