Posts

Showing posts from October, 2022

HRC Notice | യുവാവിനെ പി എസ് സി പരീക്ഷയ്ക്ക് ഹാജരാകാന്‍ അനുവദിച്ചില്ലെന്ന കേസ്; പൊലീസ് ഓഫീസറോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമീഷന്‍

Image
കോഴിക്കോട്: (www.kvartha.com) യുവാവിനെ പി എസ് സി പരീക്ഷയ്ക്ക് ഹാജരാകാന്‍ അനുവദിച്ചില്ലെന്ന കേസില്‍ പൊലീസ് ഓഫീസറോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമീഷന്‍. ഫറോക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ മനുഷ്യാവകാശ കമീഷന്‍ വിളിച്ചു വരുത്തും. ഗതാഗത നിയമ ലംഘനം നടത്തി എന്നാരോപിച്ചാണ് പി എസ് സി പരീക്ഷ എഴുതാന്‍ പോയ യുവാവിനെ തടഞ്ഞുവച്ചതെന്നാണ് പരാതി.  ഫറോക്ക് അസിസ്റ്റന്റ് പൊലീസ് കമീഷനര്‍ക്കാണ് കമീഷന്‍ നോടീസയച്ചത്. നവംബര്‍ 29 ന് രാവിലെ 10.30 ന് കോഴിക്കോട് കലക്ടറേറ്റ് കോന്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നേരിട്ട് ഹാജരാകാനാണ് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നോടീസ് നല്‍കിയത്.  ഉത്തരവാദിയായ ഉദ്യോഗസ്ഥനെ എ സി പി സിറ്റിംഗില്‍ ഹാജരാക്കണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥന്റെ  പ്രവൃത്തി കാരണം പരിക്ഷയെഴുതാന്‍ അവസരം നഷ്ടമായെന്ന പരാതിയെ കുറിച്ച് ഫറോക്ക് അസിസ്റ്റന്റ് കമീഷനര്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും കമീഷന്‍ ഉത്തരവില്‍ പറയുന്നു. 15 ദിവസത്തിനകം അന്വേഷണ റിപോര്‍ട് സമര്‍പിക്കണം.  ഒക്‌ടോബര്‍ 22 -ാം തിയതി പി എസ് സി പ...

Arrested | ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും അറസ്റ്റ് രേഖപ്പെടുത്തി; 'വിഷം കലക്കാനും തെളിവ് നശിപ്പിക്കാനും സഹായിച്ചു'

Image
തിരുവനന്തപുരം: (www.kvartha.com) പാറശ്ശാല സ്വദേശിയായ ഷാരോണ്‍ (23) വധക്കേസിലെ പ്രതിയായ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും അറസ്റ്റ് രേഖപ്പെടുത്തി. സിന്ധു, നിര്‍മ്മല്‍ കുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരുവരേയും കോടതിയില്‍ ഹാജരാക്കും. ബിരുദ വിദ്യാര്‍ഥിയെ കഷായത്തില്‍ കളനാശിനി ചേര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍, ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തന്നെ ഇരുവരയേും കസ്റ്റഡിയില്‍ എടുത്തിരുന്നു. അതേസമയം ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കില്ലെന്നും അത് ഗ്രീഷ്മ ഒറ്റയ്ക്കാണ് നടത്തിയതെന്നും പൊലീസ് പറഞ്ഞു.  മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. തുരിശിന്റെ (കോപര്‍ സല്‍ഫേറ്റ്) അംശം കഷായത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. പോസ്റ്റുമോര്‍ടം നടത്തിയ ഡോക്‌റുടെ മൊഴിയും കേസന്വേഷണത്തില്‍ നിര്‍ണായകമായി. സിന്ധുവിനെയും നിര്‍മല്‍കുമാറിനെയും ഉടന്‍ തെളിവെടുപ്പി...

Road Accident | താമരശേരി ചുരത്തില്‍ ഗ്യാസ് സിലിന്‍ഡറുകള്‍ കയറ്റിയ ലോറി അപകടത്തില്‍പെട്ടു; കൊക്കയിലേക്ക് പതിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

Image
കോഴിക്കോട്: (www.kvartha.com) താമരശേരി ചുരത്തില്‍ ഗ്യാസ് സിലിന്‍ഡറുകള്‍ കയറ്റിയ ലോറി അപകടത്തില്‍പെട്ടു. ചുരം ഒന്‍പതാം വളവില്‍ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. ബെംഗളൂറില്‍ നിന്ന് ഗ്യാസ് സിലിന്‍ഡറുകള്‍ കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.  ലോറി കൊക്കയിലേക്ക് പതിച്ച് തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ രവികുമാറിന് പരിക്കേറ്റു. ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. തലയ്ക്ക് പരിക്കേറ്റ രവി കുമാറിനെ വൈത്തിരി താലൂക് ആശുപത്രിയില്‍ പ്രവേശിച്ചു.  ഹൈവേ പൊലീസ്, അടിവാരം ഔട് പോസ്റ്റ് പൊലീസ്, കല്‍പ്പറ്റയില്‍ നിന്നുള്ള രണ്ട് യൂനിറ്റ് ഫയര്‍ ഫോഴ്‌സ്, ചുരം സംരക്ഷണ സമിതി ജനറല്‍ സെക്രടറി ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള സമിതി പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ട്. Keywords:  News,Kerala,State,Local-News,Accident,Injured, Diver injured in Lorry Accident at Thamarassery Churam Powered by Info News For You

Office Time | നഗരസഭ പരിധിയിലെ സര്‍കാര്‍ ഓഫീസ് സമയം രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ; ഉത്തരവിറക്കി

Image
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്തെ എല്ലാ നഗരസഭ പരിധിയിലെയും സര്‍കാര്‍ ഓഫീസുകളുടെ പ്രവൃത്തിസമയം രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെയായിരിക്കും. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത്. സെക്രടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് നഗരപരിധിയിലുള്ള സര്‍കാര്‍ ഓഫീസുകളിലും പ്രവൃത്തി സമയം 10.15 മുതല്‍ 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി നേരത്തേ ഉത്തരവിറക്കിയിരുന്നു. ഇതാണ് എല്ലാ നഗരസഭാ പരിധിയിലുമുള്ള ഓഫീസുകള്‍ക്ക് ബാധകമാക്കിയത്. ഭാവിയില്‍ ഏതെങ്കിലും തദ്ദേശ സ്ഥാപനം നഗരസഭയാക്കി മാറ്റിയാല്‍ ആ പ്രദേശത്തെ സര്‍കാര്‍ ഓഫീസുകള്‍ക്കും ഈ സമയം ബാധകമായിരിക്കുമെന്നും സര്‍കുലറില്‍ വ്യക്തമാക്കുന്നു. Keywords:  Thiruvananthapuram, News, Kerala, Top-Headlines, Government, Job, Office, Time, Government office time in municipal limits from 10.15 am to 5.15 pm. Powered by Info News For You

Found Dead | അയല്‍വാസികളായ യുവാവും വിദ്യാര്‍ഥിനിയും ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡില്‍ മരിച്ച നിലയില്‍

Image
ചേര്‍ത്തല: (www.kvartha.com) അയല്‍വാസികളായ യുവാവിനെയും വിദ്യാര്‍ഥിനിയെയും ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം ചെങ്ങണ്ട കരിയില്‍ തിലകന്റെയും ജീജയുടെയും മകന്‍ അനന്തകൃഷ്ണന്‍ (കിച്ചു-23), ഇവരുടെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാലാ സ്വദേശി ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകള്‍ എലിസബത് (17) എന്നിവരാണ് മരിച്ചത്. ചേര്‍ത്തല പള്ളിപ്പുറം തിരുനല്ലൂരില്‍ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. അനന്തകൃഷ്ണന്‍ തൂങ്ങി മരിച്ച നിലയിലും എലിസബത് നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകിട്ട് മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ താലൂക് ആശുപത്രിയിലേക്ക് മാറ്റും. തുടര്‍ന്ന് പൊലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ടം നടത്തുമെന്ന് ചേര്‍ത്തല പൊലീസ് വ്യക്തമാക്കി. Keywords:  News, Kerala, Found Dead, Death, Studen...

Bharat Jodo | ഗുജറാതിലെ തൂക്കുപാല ദുരന്തം: ഭാരത് ജോഡോ യാത്രയ്ക്കിടെ മൗനം ആചരിച്ച് രാഹുൽ ഗാന്ധിയും യാത്രികരും; വീഡിയോ കാണാം

Image
ഹൈദാരാബാദ്: (www.kvartha.com) ഗുജറാതിലെ മോർബി തൂക്കുപാല ദുരന്തത്തിൽ മരിച്ചവരുടെ സ്മരണയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പാർടിയുടെ മറ്റ് നേതാക്കളും പ്രവർത്തകരും ‘ഭാരത് ജോഡോ യാത്ര’യ്ക്കിടെ രണ്ട് മിനിറ്റ് മൗനം ആചരിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാർഷിക, സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷിക ദിനവും കൂടിയായതിനാൽ പുഷ്പാർചനയും നടത്തി.          'ഭാരത് ജോഡോ യാത്രയുടെ അമ്പത്തിനാലാം ദിവസം രാവിലെ 5.30 ന് ഷാദ്‌നഗറിൽ ആരംഭിച്ചു. ഭാരത് ജോഡോ യാത്രികർ സർദാർ പട്ടേലിനും ഇന്ദിരാഗാന്ധിക്കും പുഷ്പാഞ്ജലി അർപിച്ചു, തുടർന്ന് ഗുജറാതിലെ മോർബി തൂക്കുപാല ദുരന്തത്തിൽ മരിച്ചവരുടെ സ്മരണയ്ക്കായി രണ്ട് മിനിറ്റ് മൗനം ആചരിച്ചു', മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. 54th day of #BharatJodoYatra began at Shadnagar at 530am. Bharat Yatris paid floral tributes to Sardar Patel & Indira Gandhi, and then observed 2 minute silence in memory of those who died in the Morbi suspension bridge tragedy in Gujarat. pic.twitter.com/ruk7MnjcBp — Jairam Ramesh (@Jairam_Rame...

FB Post | 'പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും അവന്‍, അവള്‍ പഠിച്ചേ പറ്റൂ': ഹരീഷ് പേരടി

Image
കൊച്ചി: (www.kasargodvartha.com) സംസ്ഥാനത്ത് അടുത്തിടെ നടന്ന പാനൂര്‍ വിഷ്ണുപ്രിയ കൊലപാതകം, ഷാരോണ്‍ കൊലപാതം എന്നീ കേസുകളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. പ്രണയം രാഷ്ട്രിയമാണെന്നും അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുകിലാണ് ഹരീഷ് പേരടി ഇക്കാര്യം കുറിച്ചത്. പ്രണയം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും അവന്‍,അവള്‍ പഠിച്ചേ പറ്റൂ. പ്രണയം പഠിക്കാത്തവന് പ്രണയിക്കാന്‍ അവകാശമില്ലായെന്നും അവന്‍, അവള്‍ പഠിച്ചേ മതിയാകൂവെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുകില്‍ കുറിച്ചു. ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: പ്രണയിക്കാന്‍ അറിയാത്ത ഒരുത്തന്‍ കാമുകിയെ വെട്ടികൊല്ലുന്നു... പ്രണയിക്കാന്‍ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു... പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... പ്രണയം രാഷ്ട്രിയമാണ്... അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവൂ... പ്രണയമില്ലാത്തവര്‍ക്ക് നല്ല അയല്‍പക്കവും നല്ല സമൂഹവും ന...

Two Died | കര്‍ണാടകയില്‍ കാളയോട്ട മത്സരമായ ഹോരി ഹബ്ബയ്ക്കിടെ 2 മരണം; പരിപാടി നടത്താന്‍ പൊലീസിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്ന് റിപോര്‍ട്; പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി

Image
ബെംഗ്‌ളൂറു: (www.kvartha.com) കര്‍ണാടകയില്‍ കാളയോട്ട മത്സരത്തിനിടെ വിവിധയിടങ്ങളിലായി രണ്ട് പേര്‍ മരിച്ചു. ശിവമോഗ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലാണ് കാളയോട്ട മത്സരത്തിനിടെ രണ്ട് പേര്‍ മരിച്ചത്. ശിക്കാരിപുരയിലെ ഗാമ ഗ്രാമത്തില്‍ പ്രശാന്തും (36), സൊറാബ താലൂകിലെ ജേഡ് ഗ്രാമത്തില്‍ ആദി(20) യുമാണ് മത്സരമായ ഹോരി ഹബ്ബയ്ക്കിടെ കൊല്ലപ്പെട്ടത്. പരിപാടി നടത്താന്‍ സംഘാടകര്‍ പൊലീസ് വകുപ്പില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപോര്‍ട്. കാളയോട്ടം നടത്താന്‍ സംഘാടകര്‍ അനുമതി വാങ്ങാത്തതിനാല്‍ രണ്ട് സംഭവങ്ങളെ കുറിച്ചും പൊലീസിന് അറിവുണ്ടായിരുന്നില്ലെന്ന് ശിവമോഗ എസ്പി മിഥുന്‍ കുമാര്‍ ജികെ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  വിഷയത്തില്‍ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ഇതൊരു പരമ്പരാഗത കായിക വിനോദമാണ്. അതിനാല്‍ മരണമുണ്ടായെങ്കില്‍ പൊലീസ് പരിശോധിക്കും. ഇത്തരം പരിപാടികള്‍ക്ക് സംഘാടകര്‍ മുന്‍കരുതലുകള്‍ എടുക്കണം. വിഷയം ജില്ലാ പൊലീസുമായി ചര്‍ച ചെയ്യുമെന്നും പരാതി ലഭിച്ചാല്‍ അവര്‍ നടപടിയെടുക്കുമെന്ന...

Apply Now | രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ പിഎച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Image
തിരുവനന്തപുരം: (www.kvartha.com) രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി 2022 നവംബര്‍ സെഷനിലേക്കുള്ള പിഎച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസീസ് ബയോളജി ആന്‍ഡ് പ്ലാന്റ് സയന്‍സിലാണ് ഗവേഷണപഠനം. വിജ്ഞാപനം www(dot)rgcb(dot)res(dot)in യോഗ്യത: മാസ്റ്റേഴ്‌സ് ഡിഗ്രി (ലൈഫ് സയന്‍സസ്/അഗ്രികള്‍ചറല്‍/എന്‍വയണ്‍മെന്റല്‍/വെറ്ററിനറി/ഫാര്‍മസ്യൂടികല്‍/മെഡികല്‍ സയന്‍സസ്. അഞ്ച് വര്‍ഷത്തെ പ്രാബല്യമുള്ള യുജിസി/സിഎസ്‌ഐആര്‍/ഐസിഎംആര്‍/ഡിബിടി/ഡിഎസ്ടി-ഇന്‍സ്‌പെയര്‍/തത്തുല്യ ജൂനിയര്‍ റിസര്‍ച് ഫെലോഷിപ് യോഗ്യത നേടിയിരിക്കണം. പ്രായപരിധി 26. നിയമാനുസൃത വയസിളവുണ്ട്. അപേക്ഷാഫീസ് 500 രൂപ. നവംബര്‍ 30നകം ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രവേശനം ലഭിക്കുന്നവര്‍ സെമസ്റ്റര്‍ ഫീസായി 5000 രൂപ വീതവും പത്ത് സെമസ്റ്ററുകള്‍ പിന്നിടുമ്പോള്‍ 10,000 രൂപ വീതവും അടക്കണം. എസ് സി/എസ് ടി/ഇ ഡബ്ല്യൂ എസ് വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് ഫീസില്ല. Keywords:  Thiruvananthapuram, news, Kerala, Top-Headlines, Education, Rajiv Gandhi Biotechnology Center invites applications for PhD admission Powered by Info News For You

Brazil’s President | ശക്തമായ മടങ്ങിവരവ്; ബൊല്‍സനാരോയെ പരാജയപ്പെടുത്തി ബ്രസീലിന്റെ പുതിയ പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കി ലുല ഡ സില്‍വ

Image
റിയോ ഡി ജനീറോ: (www.kvartha.com) ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ബൊല്‍സനാരോയെ പരാജയപ്പെടുത്തി വിജയം സ്വന്തമാക്കി ഇടത് നേതാവ് ലുല ഡ സില്‍വ. ശക്തമായ മത്സരത്തിന് ശേഷമാണ് 77 കാരനായ  ലുല പുതിയ പ്രസിഡന്റ് സ്ഥാനം നേടിയത്. ബൊല്‍സനാരോയ്ക്ക് 49.17 ശതമാനം വോട് ലഭിച്ചപ്പോള്‍ കേവല ഭൂരിപക്ഷമായ 50 ശതമാനം വോട് ലുലക്ക് ലഭിച്ചു. നേരത്തെ ബ്രസീല്‍ പ്രസിഡന്റായിരുന്നു ലുല. അതിനാല്‍ തന്നെ ഇത് ലുലയുടെ അഭിമാനകരവും അതിന് പുറമെ ശക്തമായ മടങ്ങിവരവുമാണ്. 2003 മുതല്‍ 2010 വരെയാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് 2018 ല്‍ ലുലയെ ജയിലില്‍ അടച്ചിരുന്നു. അതിന് പിന്നാലെ 2019 ല്‍ ബൊല്‍സനാരോ അധികാരത്തിലേറി. കോവിഡ് കാലത്ത് ബൊല്‍സനാരോ വരുത്തിയ വീഴ്ചകളാണ് ബ്രിസീലില്‍ മരണസംഖ്യ ഉയരാന്‍ കാരണമായത് എന്നാണ് ആക്ഷേപം. ഇതോടെ നേതാവിന് പിന്തുണ കുറയുകയായിരുന്നുവെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം ബ്രസീലില്‍ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ലുലയ്ക്ക് മുന്നിലുള്ളത്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായതിനാല്‍ തന്നെ ലുലയുടെ സാമ്പത്തിക ...

Accident | അരൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് തീപ്പിടിത്തം; 4 പേര്‍ക്ക് പരിക്ക്

Image
ആലപ്പുഴ: (www.kvartha.com) അരൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് തീപ്പിടിത്തമുണ്ടായി. അപകടത്തില്‍ കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ തേവര സ്വദേശികളായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11.00 മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡീസല്‍ ടാങ്കില്‍ കാര്‍ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വാഹനങ്ങള്‍ ചന്തിരൂരില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറില്‍ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. Keywords:  Alappuzha, News, Kerala, Accident, Fire, Injured, hospital, Aroor: Vehicle collision and fire; 4 injured. Powered by Info News For You

Ganja Seized | കോതമംഗലത്ത് സ്‌കൂളിന്റെ സെക്യൂരിറ്റി ഓഫീസില്‍ നിന്ന് കഞ്ചാവ് പിടികൂടി; 5 പേര്‍ പിടിയില്‍, സുരക്ഷാ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു

Image
എറണാകുളം: (www.kvartha.com) കോതമംഗലത്ത് നെല്ലിക്കുഴിയിലെ സ്‌കൂളിന്റെ സെക്യൂരിറ്റി ഓഫീസില്‍ നിന്ന് കഞ്ചാവ് പിടികൂടി. പരിശോധനയ്ക്കിടെ സുരക്ഷാ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു. ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങാനെത്തിയവര്‍ എന്ന് സംശയിക്കുന്ന അഞ്ചുപേര്‍ പിടിയിലായിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശെഫീഖ്, അശാന്ത്, ആശിഖ്, മുനീര്‍, കുന്നുകുഴി സ്വദേശി ഹരികൃഷ്ണന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എക്‌സൈസ് അധികൃതര്‍ കഞ്ചാവ് പിടികൂടിയത്. സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനൊപ്പം കഞ്ചാവ് വില്‍പനയില്‍ പങ്കാളിയായിരുന്ന യാസിന്‍ എന്നയാളും ഓടി രക്ഷപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സമീപത്ത് തന്നെയുണ്ടായിരുന്ന യാസിന്റെ ബൈകിനകത്ത് നിന്നും കഞ്ചാവ് പൊതികള്‍ പിടികൂടിയെന്നും എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. Keywords:  Ernakulam, News, Kerala, Arrest, Arrested, Seized, school, Crime, Office, Kothamangalam: Ganja seized from Security office of school.  Powered by Info News For You

Road Accident | ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്; അപകടം വിദേശത്ത് നിന്ന് വന്നയാളെ വിമാനത്താവളത്തിൽ നിന്ന് കൂട്ടികൊണ്ട് വരുന്നതിനിടെ

Image
കണ്ണൂർ: (www.kasargodvartha.com) ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. മൊഗ്രാൽ പുത്തൂരിലെ ഫാസിൽ (27), ഉള്ളാൾ സ്വദേശികളായ അശ്റഫ് (51), അലി അഹ്‌മദ്‌ റാസ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അശ്റഫിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഫാസിലിനെ പയ്യന്നൂരിലെ ആശുപത്രിയിലും മറ്റ് രണ്ടുപേരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.                കരിവെള്ളൂർ ദേശീയപാതയിൽ ഓണക്കുന്ന് ചേടിക്കുന്നിൽ ശനിയാഴ്ച വൈകീട്ട് 6.30 മണിയോടെയാണ് അപകടം സംഭവിച്ചത്. വിദേശത്തുനിന്ന് വന്നയാളെയും കൂട്ടിക്കൊണ്ട് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഉള്ളാളിലിലേക്ക് പോവുകയായിരുന്നു കാറിലെ യാത്രക്കാർ. ഇതിനിടെ എതിർ ദിശയിൽ നിന്നുവന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ പരിസരവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് സഹായിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.                  Keywords: Tanker lorry and car c...

Guinness Record | 'ലോകത്തെ ഏറ്റവും വലിയ ശില്‍പം'; ഗിനസ് ബുകില്‍ ഇടംനേടി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശംഖുമുഖത്തെ സാഗരകന്യക

Image
തിരുവനന്തപുരം: (www.kvartha.com) അപേക്ഷിക്കാതെ കിട്ടിയ അംഗീകാരത്തിന്റെ സന്തോഷത്തില്‍ ശില്‍പി കാനായി കുഞ്ഞിരാമന്‍. ശംഖുമുഖം കടല്‍ത്തീരത്ത് കാനായി രൂപകല്‍പന ചെയ്ത സാഗരകന്യക ഗിനസ് ബുകില്‍ ഇടം നേടിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശില്‍പമെന്ന ഗിനസ് റെകോര്‍ഡാണ് ലഭിച്ചത്.  അസ്തമയ സൂര്യനെ നോക്കി ചിപ്പിക്കുള്ളില്‍ കിടക്കുന്ന രീതിയിലുള്ള സാഗരകന്യക തറയില്‍ ആറടിയോളം താഴ്ത്തി ഇരുമ്പ് ചട്ടക്കൂടൊരുക്കി കോണ്‍ക്രീറ്റിലാണ് നിര്‍മിച്ചത്. രണ്ട് വര്‍ഷമെടുത്ത് കാനായി പൂര്‍ത്തിയാക്കിയ ശില്‍പത്തിന് 87 അടി നീളവും 25 അടി ഉയരവുമുണ്ട്.  1990 ല്‍ ടൂറിസം വകുപ്പാണ് കാനായിയെ ശില്‍പനിര്‍മാണം ഏല്‍പിച്ചത്. ഏറെ ആലോചനയ്ക്ക് ശേഷമാണ് ഭൂപ്രകൃതിക്ക് ഇണങ്ങുംവിധം മത്സ്യകന്യകയെ നിര്‍മിക്കാന്‍ തീരുമാനിച്ചത്. നിര്‍മാണം തുടങ്ങിയശേഷം പ്രതിസന്ധികളുണ്ടായി. പ്രതിഫലവും വാങ്ങിയില്ല. അന്നത്തെ ജില്ലാ കലക്ടര്‍ ശില്‍പം അശ്ലീലമാണെന്ന് പരാതിയുണ്ടെന്ന് പറഞ്ഞ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് കാനായി അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ പോയി കണ്ടു. അദ്ദേഹം കലക്ടറെ വിളിച്ച് ശില്‍പം പൂര്‍ത...

Found Dead | ഹോടല്‍ ജീവനക്കാരിയായ യുവതി വാടക വീട്ടില്‍ മരിച്ച നിലയില്‍

Image
തിരുവനന്തപുരം: (www.kvartha.com) കോവളത്ത് ഹോടല്‍ ജീവനക്കാരിയായ യുവതിയെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സികിം ടിബറ്റ് റോഡ് യാംഗ്‌ടോക് സ്വദേശിനി വേദന്‍ഷി കുമാരി(24) യെയാണ് വെള്ളിയാഴ്ച രാവിലെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് സികിം സ്വദേശിനികളും മൂന്ന് മലയാളികളുമാണ് വാടക വീടിന്റെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. രാത്രി വരെ ഫോണ്‍ ചെയ്തിരിക്കുന്നത് കണ്ടുവെന്നും രാവിലെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്‍കിയത്. അടുക്കളയിലെ കര്‍ടണ്‍ സ്പ്രിംഗിലാണ് വേദന്‍ഷി തൂങ്ങിയതിനാല്‍ മൃതദേഹം തറയില്‍ തട്ടി ഇരിക്കുന്ന നിലയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ ദുരൂഹതയില്ലെന്നും പോസ്റ്റുമോര്‍ടം റിപോര്‍ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും കോവളം എസ്എച്ച്ഒ ബിജോയ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റിയതായും ബന്ധുക്കളെ വിവരമറിയിച്ചതായും കോവളം പൊലീസ് വ്യക്തമാക്കി. Keywords:  Thiruvananthapuram, News...

Sea Receded | കുളത്തിലെ വെള്ളം പോലെ നിശ്ചലം; കോതി കടപ്പുറത്ത് കടല്‍ ഉള്‍വലിഞ്ഞത് പ്രാദേശികമായ പ്രതിഭാസമാണെന്ന് ദുരന്തനിവാരണ അതോറിറ്റി; സുനാമി മുന്നറിയിപ്പില്ലെന്നും തീരദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍

Image
കോഴിക്കോട്: (www.kvartha.com)  കോതി കടപ്പുറത്ത് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞത് പ്രാദേശികമായ പ്രതിഭാസമാണെന്ന് ദുരന്തനിവാരണ അതോറിറ്റി. ആശങ്ക വേണ്ടെന്നും എന്നാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും കടലിലിറങ്ങുന്നവരും ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തീരത്ത് നിലവില്‍ സുനാമി മുന്നറിയിപ്പില്ലെന്നും തീരദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. നിലവില്‍ സുനാമി മുന്നറിയിപ്പുകളില്ലെന്നും പ്രാദേശികമായി കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാവാം കടല്‍ ഉള്‍വലിഞ്ഞതിന് കാരണമെന്നുമാണ് ഹൈദരാബാദിലെ ഇന്‍ഡ്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ഇന്‍കോയ്‌സ്) പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും അറിയിച്ചത്. 'നിലവില്‍ ലോകത്ത് എവിടെയും സുനാമി മുന്നറിയിപ്പുകളില്ല. ഫിലിപീന്‍സിന് സമീപം ലുസോണില്‍ 6.8 തീവ്രതയുള്ള ഭൂചലനം കഴിഞ്ഞദിവസം സംഭവിച്ചിരുന്നു. എന്നാല്‍ പിന്നീട് എവിടെയും ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. കൊച്ചിയിലും ലക്ഷദ്വീപിലും തിരമാലകളുടെ ഉയരത്തില്‍ വ്യതിയാനമില്ല. അറബിക്കടലില്‍ ഭൂചലനമുണ്ടായതായും വിവരം ലഭിച്ചിട്ടില...

Youth Arrested | പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി; അതേ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് വീണ്ടും അറസ്റ്റിൽ

Image
തളിപ്പറമ്പ്: (www.kvartha.com) പോക്സോ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്സോ കേസില്‍ പിടിയില്‍. തിരുവനന്തപുരം ജില്ലയിലെ എസ്എസ് ജിതേഷി (22) നെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട 15കാരിയെ തട്ടിക്കൊണ്ട് പോയെന്ന കേസിലാണ് യുവാവ് ആദ്യം അറസ്റ്റിലായത്. ഇരയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് രണ്ടാമത്തെ കേസ്.                ജാമ്യ ഉപാധിയില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് ജിതേഷിന് കോടതിയുടെ വിലക്കുണ്ട്. വിലക്ക് ലംഘിച്ചാണ് ഇയാൾ ജില്ലയില്‍ പ്രവേശിച്ചത്. എന്നാല്‍ പെണ്‍കുട്ടി വിളിച്ചുപറഞ്ഞത് കൊണ്ടാണ് താന്‍ വീണ്ടുമെത്തിയതെന്നാണ് യുവാവ് പൊലീസിന് മൊഴി നല്‍കിയത്. ഇത് വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറയുന്നു. Keywords: Youth Arrested Again in POCSO Case, Kerala,News,Top-Headlines,Latest-News,Arrested,POCSO,Social Media,Police,Investigates. Powered b...

Collapsed | ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയയിൽ നിർമിക്കുന്ന മേൽപാലത്തിന്റെ സ്ലാബ് പ്രവൃത്തിക്കിടെ തകർന്നുവീണു; തൊഴിലാളിക്ക് പരിക്ക്

Image
പെരിയ: (www.kasargodvartha.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയയിൽ നിർമിക്കുന്ന മേൽപാലത്തിന്റെ സ്ലാബ് നിർമാണത്തിനിടെ തകർന്നുവീണു. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. പെരിയ ടൗണിൽ നിർമിക്കുന്ന മേൽപാലം കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് സ്ലാബ് തകർന്നുവീണത്. അഞ്ച് തൊഴിലാളികളാണ് സംഭവം നടക്കുമ്പോൾ വർക് സൈറ്റിൽ ഉണ്ടായിരുന്നത്.                       ശനിയാഴ്ച പുലർചെ മൂന്നുമണിയോടെയാണ് സംഭവം. മേഘാ കൺസ്ട്രക്ഷൻ കംപനിയാണ് ചെങ്കള മുതൽ നീലേശ്വരം വരെയുള്ള ദേശീയ പാത നിർമാണത്തിന്റെ കരാർ ജോലി ചെയ്ത് വരുന്നത്. മൂന്ന് ഷിഫ്റ്റ് ആയി 24 മണിക്കൂറും ജോലി നടന്നു വന്നിരുന്നു. പെരിയ ടൗൺ അൻഡർ പാസേജ് ആയി നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഇവിടെ മേൽപാലം നിർമിക്കുന്നത്. പാലത്തിനായി പൈലിങും തൂൺ നിർമാണവും പൂത്തിയായിരുന്നു. അപകടം നടക്കുമ്പോൾ സൈറ്റ് എൻജിനീയർ സ്ഥലത്തുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ച് അധികൃതരിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. സംഭവത്തെ തുടർന്ന് ദേശീയ പാത നിർമാണ വിഭാഗം അന്വേഷണം ആരംഭിച്ചതായി അറിയുന്നു. ...

Bull Attack | വിരണ്ടോടിയ കാള യുവതിയെയും കയ്യിലുണ്ടായിരുന്ന കുഞ്ഞിനെയും തട്ടിയിട്ടു; ആക്രമണത്തില്‍ 2 പേര്‍ക്ക് പരിക്ക്

Image
കോഴിക്കോട്: (www.kvartha.com) കുന്നമംഗലത്ത് കാള വിരണ്ടോടി രണ്ട് പേര്‍ക്ക് പരിക്കേറ്റു. കടയില്‍നിന്നും സാധനം വാങ്ങി പുറത്തിറങ്ങി വാഹനത്തില്‍ കയറുകയായിരുന്ന യുവതിക്കും ബൈക് യാത്രക്കാരനുമാണ് പരിക്കേറ്റത്. ഓടിപ്പാഞ്ഞുവന്ന കാള യുവതിയെയും കയ്യിലുണ്ടായിരുന്ന കുഞ്ഞിനെയും തട്ടിയിട്ടു. അമ്മയുടെ കയ്യില്‍നിന്ന് തെറിച്ച് താഴെ വീണ കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.   വെള്ളിയാഴ്ച രാവിലെ വാഹനത്തില്‍നിന്നും നഷ്ടപ്പെട്ടതായിരുന്നു കാളയെ എന്നാണ് വിവരം. കുന്നമംഗലത്ത് രാത്രിയില്‍ ദേശീയപാതയിലൂടെ ഓടിയ കാള ഏറെ നേരം പരിഭ്രാന്തി പരത്തി. ഒരു കാറിന്റെ മുന്‍വശത്തെ ചില്ലും കാള തകര്‍ത്തു. പരിക്കേറ്റവര്‍ കുന്നമംഗലത്തെ ആശുപത്രിയില്‍ ചികിത്സ തേടി.  തുടര്‍ന്ന് കാളയെ പിടികൂടാന്‍ പ്രദേശവാസികള്‍ പിറകേ കൂടി. വൈകിട്ട് ഏഴരയോടെ കുന്നമംഗലം ഐഐഎം ഗേറ്റിനു സമീപം പറച്ചിതോട്ടില്‍ മാമുക്കോയയുടെ വീട്ടിലെ തൊഴുത്തില്‍ മറ്റു പശുക്കള്‍ക്കൊപ്പം നില്‍ക്കുന്നത് കണ്ട വീട്ടുകാര്‍ നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കാളയെ തളച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏറ...

Arrested | 'എസ്ബിഐ ബാങ്കില്‍ 36,500 രൂപയുടെ കള്ളനോട് നിക്ഷേപിക്കാനെത്തി'; 5 പേര്‍ കൂടി അറസ്റ്റില്‍

Image
കായംകുളം: (www.kasargodvartha.com) എസ്ബിഐ ബാങ്കില്‍ 36,500 രൂപയുടെ കള്ളനോട് നിക്ഷേപിച്ചെന്ന കേസില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ ജില്ലക്കാരായ നൗഫല്‍ (38), ജോസഫ് (34), ഹനീഷ് ഹക്കിം( 35), ഓച്ചിറ പഞ്ചായത് പരിധിയില്‍പെട്ട മോഹനന്‍ (66), ജയചന്ദ്രന്‍ (54) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെയും ഇവരുടെ വീടുകളും പരിശോധന നടത്തിയതില്‍ നിന്ന് 2,32,500 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒന്നാം പ്രതി സുനില്‍ ദത്തിനെയും രണ്ടാം പ്രതി അനസിനേയും നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ഉള്‍പെടെ ആകെ 2,69,000 രൂപയുടെ കള്ളനോട് ഇതു വരെ കണ്ടെത്തിയിട്ടുണ്ട്. പ്രതിയായ ജോസഫാണ് രണ്ടര ലക്ഷം രൂപ മുടക്കി അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ട് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ സ്വദേശിയായ ഹനീഷ് ഹക്കിം ആണ് ഈ കള്ളനോട്ടുകള്‍ വയനാട് കല്‍പറ്റ സ്വദേശിയില്‍ നിന്ന് വാങ്ങി നല്‍കിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വയനാട് സ്വദേശിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും കള്ളനോട് ലഭിച്ച മാര്‍ഗം കണ്ടെത്താനും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. Keywords: News, Kerala, Top-He...

Plane Catches Fire | പറന്നുയര്‍ന്ന ഉടനെ എന്‍ജിന് തീ പിടിച്ച വിമാനം ഡെല്‍ഹിയില്‍ അടിയന്തരമായി തിരിച്ചിറക്കി; എല്ലാവരും സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ; അപകടത്തിന്റെ വീഡിയോ പുറത്ത്

Image
ന്യൂഡെല്‍ഹി: (www.kvartha.com) എന്‍ജിനില്‍ തീ പിടിച്ച വിമാനം ഡെല്‍ഹിയില്‍ തിരിച്ചിറക്കി. പറന്നുയര്‍ന്ന ഉടനെ തീ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കിയത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നു. ഡെല്‍ഹിയില്‍നിന്ന് ബെംഗ്‌ളൂറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോയുടെ 6C2131 വിമാനത്തിന്റെ എന്‍ജിനാണ് തീ പിടിച്ചത്. വിമാനത്തില്‍ ക്രൂ അംഗങ്ങളുള്‍പെടെ 184 പേരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു.  അപ്രതീക്ഷിത സംഭവത്തില്‍ ആര്‍ക്കും അപകടമില്ലെന്ന് ഡെല്‍ഹി പൊലീസും അറിയിച്ചു. വിമാനത്തിന്റെ എന്‍ജിനുകളിലൊന്നില്‍ തീ പിടിക്കുന്നതിന്റെയും തീപ്പൊരികള്‍ തെറിക്കുന്നതിന്റെയും വീഡിയോ യാത്രക്കാരിയായ പ്രിയങ്കാ കുമാര്‍ ട്വീറ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 'ഫുള്‍ എമര്‍ജന്‍സി' പ്രഖ്യാപിച്ചതായി ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു. Bengaluru-bound #IndiGo #plane ’s engine catches fire; #emergency declared at #Delhia...

HC warning | കര്‍ശന നടപടിയിലേയ്ക്ക് കടക്കാന്‍ നിര്‍ബന്ധിക്കരുത്, റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂ, സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുത്; വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഹൈകോടതി

Image
കൊച്ചി: (www.kvartha.com)  വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഹൈകോടതി. കര്‍ശന നടപടിയിലേയ്ക്ക് കടക്കാന്‍ നിര്‍ബന്ധിക്കരുതെന്നു സമരക്കാരോട് വ്യക്തമാക്കിയ കോടതി, റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്നും സമരം ക്രമസമാധാനത്തിനു ഭീഷണിയാകരുതെന്നും മുന്നറിയിപ്പു നല്‍കി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപും കരാര്‍ കംപനിയും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി മുന്നറിയിപ്പ് നല്‍കിയത്. സമരം അക്രമാസക്തമാകുന്ന സാഹചര്യമാണെന്നു ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. സമരക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുത്തുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ഹൈകോടതി തിങ്കളാഴ്ചത്തേയ്ക്കു മാറ്റി. കഴിഞ്ഞ ദിവസം, സമരത്തിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് സമരക്കാര്‍ പ്രതിഷേധം ശക്തമാക്കുകയും ബോടു കത്തിക്കുകയും ചെയ്തിരുന്നു. ഗതാഗതം തടസപ്പെടുത്തിയുള്ള സമര നടപടികളിലേക്കും മത്സ്യത്തൊഴിലാളികള്‍ കടന്നു. സമരപ്പന്തല്‍ പൊളിച്ചു കളയാനുള്ള ഹൈകോടതിയുടെ നിര്‍ദേശം തള്ളിയ സമരക്കാര്‍...

Youth arrested | കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന 3 കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

Image
കാസർകോട്: (www.kasargodvartha.com) വാറന്റ് കേസിൽ മുങ്ങിനടക്കുകയായിരുന്ന മൂന്ന് കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗഫലിനെ (36) യാണ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, മനഃപൂർവം ലഹള സൃഷ്ടിക്കൽ, റോഡ് തടസപ്പെടുത്തൽ എന്നീ മൂന്ന് കേസുകളിൽ വാറന്റ് പ്രതിയാണ് നൗഫൽ.    2015, 2017, 2019 വർഷങ്ങളിലാണ് നൗഫലിനെതിരെ കേസ് നിലവിലുള്ളത്. കോടതി ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും വാറന്റ് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച ഉളിയത്തടുക്കയിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.    Keywords:  Kasaragod, Kerala, News, Top-Headlines, Arrest, Court, Case, Accuse, Youth, Police,  Accused youth in 3 cases arrested. < !- START disable copy paste --> Powered by Info News For You

Tiger Trapped | ഒടുവില്‍ കുടുങ്ങി: ചീരാലില്‍ ഭീതി വിതച്ച കടുവ വനംവകുപ്പിന്റെ കെണിയിലായി

Image
വയനാട്: (www.kvartha.com) ഒരു മാസത്തിലേറെയായി ജനവാസ മേഖലയിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് ചീരാലില്‍ ഭീതി വിതച്ച കടുവ ഒടുവില്‍ വനംവകുപ്പിന്റെ കെണിയിലായി. പഴൂര്‍ ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പുലര്‍ചെയോടെയാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കെണിയിലാകുന്നത്.  പുലര്‍ചെയോടെ മറ്റൊരു വളര്‍ത്തുപശുവിനെ കൂടി കടുവ ആക്രമിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് കെണിയില്‍ കുടുങ്ങിയത്. കടുവയെ ബത്തേരിയിലുള്ള പരിപാലന കേന്ദ്രത്തിലേക്ക് എത്തിച്ചു.  കടുവയെ പിടികൂടണമെന്ന ശക്തമായ ആവശ്യവുമായി ജനങ്ങള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ്  കെണിയില്‍ കുടുങ്ങുന്നത്. ഒരുമാസത്തിനിടെ ഒന്‍പത് പശുക്കളാണ് ചീരാലില്‍ കടുവയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഗൂഡല്ലൂര്‍ ഭാഗത്തേക്കുള്ള റോഡ് ഉപരോധിച്ചിരുന്നു. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന് സമീപമുള്ള പ്രദേശത്ത് ഉള്‍പെടെ തുടര്‍ച്ചയായി കടുവയിറങ്ങുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. നേരത്തെ തന്നെ ചീരാലില്‍ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിര...

Aadhaar Card | ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ? ഒറ്റ കോളില്‍ പരിഹരിക്കാം! അറിയാം വിശദമായി

Image
ന്യൂഡെല്‍ഹി: (www.kasargodvartha.com) വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ് ആധാര്‍ കാര്‍ഡ്. മിക്ക സര്‍കാര്‍ - സര്‍കാരിതര ആവശ്യങ്ങള്‍ക്കും ഇത് വേണ്ടിവരുന്നു. അതേസമയം പലര്‍ക്കും ആധാറുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ ഉണ്ട്. ആധാര്‍ കാര്‍ഡില്‍ ചില മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ ഒരു നമ്പറില്‍ വിളിച്ചാല്‍ മാത്രം മതി. ഈ നമ്പറില്‍ വിളിച്ചാല്‍ ആധാറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഇതുവരെ തപാല്‍ വഴി ലഭിച്ചിട്ടില്ലെങ്കില്‍ ഇവിടെനിന്ന് വിവരങ്ങള്‍ ലഭിക്കും. കൂടാതെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഈ നമ്പറില്‍ പരാതി രജിസ്റ്റര്‍ ചെയ്യാം.                ഏതാണ് നമ്പര്‍? 1947 എന്ന നമ്പറില്‍ വിളിച്ചാല്‍ ആധാറുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങളും പരിഹരിക്കാമെന്നാണ് യുഐഡിഎഐയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഏകദേശം 12 ഭാഷകളില്‍ ഈ ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് രാജ്യത്തെ ഏത് സംസ്ഥാനത്തുമുള്ള ആളുകള്‍ക്കും ഈ നമ്പറില്‍ സേവനം ലഭ്യമാണ്. മലയാളം, ഹിന്ദി, ഇന്‍ഗ്ലീഷ്, തെലുങ്ക്, പഞ്ചാബി, ഗു...

AstraZeneca | രക്തം കട്ടപിടിക്കുന്നു: അസ്ട്രാസെനക, ഫൈസര്‍ വാക്‌സീനുകളെടുത്തവരില്‍ നേരിയ തോതില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്ന് പഠനം

Image
ന്യൂഡെല്‍ഹി: (www.kvartha.com) കോവിഡ്-19 വാക്‌സീനുകളായ അസ്ട്രാസെനക, ഫൈസര്‍ തുടങ്ങിയവ എടുത്തവരില്‍ രക്തം കട്ടപിടിക്കുന്നത് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിയ തോതിലെങ്കിലും കണ്ടെത്തിയെന്ന് പഠന റിപോര്‍ട്.  പല രാജ്യങ്ങളില്‍ വ്യത്യസ്ത വാക്‌സീനുകളെടുത്ത ഒരു കോടിയാളുകളെയാണ് പഠനവിധേയമാക്കിയത്. അസ്ട്രാസെനകയുടെ കോവിഡ് വാക്‌സീനാണ് ഇന്‍ഡ്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ വ്യാപകമായി നല്‍കിയത്. ഇന്‍ഡ്യയില്‍ ഈ പ്രശ്‌നമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതിയാണ് (ത്രോംബോസൈറ്റോപീനിയ) ചിലരില്‍ റിപോര്‍ട് ചെയ്തത്. ഇതെത്തുടര്‍ന്ന് അസ്ട്രാസെനക കുത്തിവയ്ക്കുന്നത് അല്‍പകാലം നിര്‍ത്തിവച്ചിരുന്നു.  ഫൈസര്‍, ജാന്‍സെന്‍, മോഡേണ വാക്‌സീനുകളെക്കാള്‍ അസ്ട്രാസെനകയ്ക്ക് ആരോഗ്യപ്രശ്‌നത്തിനുള്ള സാധ്യത കൂടുതലായിരുന്നുവെന്നും യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള റിപോര്‍ടിലുണ്ട്.  Keywords:  News,National,India,COVID-19,vaccine,Top-Headlines,Health,Health & Fitness, ...

Darul Uloom | 'ദാറുൽ ഉലൂം ദയൂബന്ദ് നിയമവിരുദ്ധമായല്ല പ്രവർത്തിക്കുന്നത്; രജിസ്റ്റർ ചെയ്തിട്ടുള്ളത് സൊസൈറ്റീസ് ആക്ടിന് കീഴിൽ'; വിശദീകരണവുമായി അധികൃതർ; നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തി

Image
ലഖ്നൗ: (www.kvartha.com) പ്രമുഖ ഇസ്ലാമിക മതപഠന കേന്ദ്രമായ സഹാറൻപൂരിലെ ദാറുൽ ഉലൂം ദയൂബന്ദിനെ സർവേയ്ക്ക് ശേഷം ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ചതിന് സ്ഥാപന അധികൃതർ സംസ്ഥാന സർകാരിന് പ്രതിഷേധം അറിയിച്ചു. പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്നും ദാറുൽ ഉലൂം അധികൃതർ വിശദീകരിച്ചു. ദാറുൽ ഉലൂം സൊസൈറ്റീസ് രജിസ്‌ട്രേഷൻ നിയമത്തിന് കീഴിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും ഇൻഡ്യൻ ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ മതപരവും ആധുനികവുമായ വിദ്യാഭ്യാസം ഇവിടെ നൽകുന്നുവെന്നും ദാറുൽ ഉലൂം വക്താവ് അശ്റഫ് ഉസ്മാനി പറഞ്ഞു. നിയമവിരുദ്ധമാണോയെന്ന ചോദ്യം ഉദിക്കുന്നേയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.                           ഇത്തരത്തിലുള്ള സന്ദേശം പ്രചരിക്കുന്നത് ദുഃഖകരമാണെന്ന് യുപി മദ്രസ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഇഫ്തിഖർ അഹ്‌മദ്‌ ജാവേദ് പറഞ്ഞു. 'രാജ്യത്തുടനീളമുള്ള 4,000-ലധികം മദ്രസകൾക്ക് അഫിലിയേഷൻ നൽകുന്ന ഇസ്ലാമിക സർവകലാശാലയാണ് ദാറുൽ ഉലൂം. ഇത് സൊസൈറ്റീസ് ആക്‌റ്റിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്', അദ്ദേഹം വ്യക്തമാക്കി. 'ഒരു മദ്രസയ്ക്ക്...

Workers Died | മഹാരാഷ്ട്ര കെമികല്‍ ഫാക്ടറിയില്‍ സ്ഫോടനം; 3 തൊഴിലാളികള്‍ മരിച്ചു; 12 പേര്‍ക്ക് പരിക്ക്

Image
പാല്‍ഘര്‍: (www.kasargodvartha.com) മഹാരാഷ്ട്ര കെമികല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം. പാല്‍ഘര്‍ ജില്ലയിലെ ബോയ്‌സാര്‍ പട്ടണത്തിലെ താരാപൂര്‍ എംഐഡിസിയില്‍ സ്ഥിതി ചെയ്യുന്ന കെമികല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുണി വ്യവസായത്തിനായി ഉപയോഗിക്കുന്ന ഗാമാ ആസിഡ് ഉല്‍പാദിപ്പിക്കുന്ന യൂനിറ്റില്‍ ബുധനാഴ്ച വൈകിട്ട് 4.20ഓടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ശക്തികൊണ്ട് ഫാക്ടറിയുടെ മേല്‍ക്കൂര തെറിച്ചുവീണെന്ന് അധികൃതര്‍ അറിയിച്ചു. വിവരമറിഞ്ഞ് ബോയ്സര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പ്രാദേശിക അഗ്‌നിശമന സേനയും സ്ഥലത്തെത്തി. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനായി സര്‍കാര്‍ ആശുപത്രിയിലേക്കും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചതായി പാല്‍ഘര്‍ പൊലീസ് വക്താവ് സച്ചിന്‍ നവദ്കര്‍ പറഞ്ഞു. സ്ഫോടനം നടക്കുമ്പോള്‍ 18 ജീവനക്കാരാണ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നതെന്ന് ബോയ്സര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ പ്രദീപ് കസ്ബെ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ റിയാക്ടര്‍ പാത്രത്തിലെ മര്‍ദം മൂലമാണ...

Dead | വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ മൂന്ന് വയസ്സുകാരന്‍ കിണറ്റില്‍വീണ് മരിച്ചു

Image
വളാഞ്ചേരി: (www.kvartha.com)  വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ മൂന്ന് വയസ്സുകാരന്‍ കിണറ്റില്‍വീണ് മരിച്ചു. ആതവനാട് കഞ്ഞിപ്പുരയിലെ പല്ലിക്കാട്ടില്‍ നവാസിന്റേയും നിശ്മ സിജിലിയുടേയും മകന്‍ ഹനീന്‍ ആണ് ദാരുണമായി മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. വീട്ടുകാരുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തിയാണ് കുഞ്ഞിനെ കിണറില്‍നിന്ന് പുറത്തെടുത്തത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വളാഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ടത്തിനുശേഷം കഞ്ഞിപ്പുര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. Keywords: 3-year-old boy died after falling into well, Malappuram, News, Local News, Dead, Accidental Death, Child, Hospital, Kerala. Powered by Info News For You

Probe | കൊച്ചിയില്‍ വാടകവീട്ടില്‍ കൊല്ലപ്പെട്ടത് നേപാളി യുവതി തന്നെയെന്ന് സ്ഥിരീകരണം; ഒപ്പമുണ്ടായിരുന്ന പങ്കാളിക്കായി തിരച്ചില്‍ ഊര്‍ജിതം

Image
കൊച്ചി: (www.kvartha.com)  എളംകുളത്ത് വാടകവീട്ടില്‍ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. നേപാള്‍ സ്വദേശിനി ഭഗീരഥി ധാമിയാണ് കൊല്ലപ്പെട്ടതെന്ന് സൗത് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. നേപാളില്‍ ഇവരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ലക്ഷ്മി എന്ന പേരിലാണ് ഇവര്‍ എറണാകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്നതെന്നും ഒപ്പം താമസിച്ചിരുന്ന നേപാള്‍ സ്വദശി റാം ബഹദൂര്‍നായി തിരച്ചില്‍ തുടരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.   സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ മൂന്നു മണിയോടെ ലക്ഷ്മി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ടത്തില്‍നിന്ന് വ്യക്തമാകുന്നത്. അന്നു രാത്രി തന്നെ റാം ബഹദൂര്‍ സ്ഥലംവിട്ടു.  മൃതദേഹം അഴുകിയാലും ദുര്‍ഗന്ധം പുറത്തുവരുന്നത് തടയാന്‍ ആദ്യം പ്ലാസ്റ്റിക് കവറിലും പിന്നീട് പുതപ്പിലും കമ്പിളിയിലുമായി പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു. കൊലപാതക വിവരം മറച്ചുവയ്ക്കുന്നതിനപ്പുറം രാജ്യം വിടാനുള്ള സമയം ഉറപ്പാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് സംശയിക്കുന്നു....

Satheeshan Pacheni | സതീശന്‍ പാച്ചേനിയുടെ നില ഗുരുതരം

Image
കണ്ണൂര്‍: (www.kvartha.com) കെ പി സി സി അംഗവും മുന്‍ കണ്ണൂര്‍ ഡി സി സി അധ്യക്ഷനുമായ സതീശന്‍ പാച്ചേനിയുടെ നില ഗുരുതരമായി തുടരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19ന് രാത്രി പതിനൊന്നു മണിയോടെയാണ് അദ്ദേഹത്തെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് ഗവ. മെഡികല്‍ കോളജില്‍ നിന്നും വിരമിച്ച വിദഗ്ധ ഡോക്ടര്‍മാരുടെതടക്കമുള്ള നിര്‍ദേശ പ്രകാരം ചികിത്സ തുടരുകയാണ്.   വെന്റിലേറ്ററില്‍ തുടരുന്ന പാച്ചേനിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവരടക്കമുള്ള നേതാക്കളെത്തിയിരുന്നു. കണ്ണൂര്‍ ഡി സി സി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ് ഉള്‍പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലുണ്ട്. Keywords:  Kerala,Kannur,News,Politics,hospital,KPCC, Satheeshan Pacheni's condition is serious Powered by Info News For You

Siblings Died | പിഞ്ചുസഹോദരങ്ങള്‍ പനി ബാധിച്ച് മരിച്ചു

Image
മംഗ്‌ളുറു: (www.kasargodvartha.com) ബെല്‍ത്തങ്ങാടിയില്‍ പിഞ്ചുസഹോദരങ്ങള്‍ പനി ബാധിച്ചതിനെത്തുടര്‍ന്ന് മരിച്ചു. മഡ്ഢഡുക്കയില്‍ അബ്ബാസിന്റെ മക്കളായ സഫാന്‍ (എട്ട്), സിനാന്‍ (നാല്) എന്നിവരാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ബെല്‍ത്തങ്ങാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളെ നില വഷളായതിനെ ത്തുടര്‍ന്ന് മംഗ്‌ളുറു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കാതെ മൂത്ത കുട്ടി രാത്രിയും ഇളയ കുട്ടി രാവിലേയും മരിച്ചു. Keywords: News, National, died, Death, Fever, hospital, Siblings died due to fever. Powered by Info News For You

PM Kisan | ഭാര്യയ്ക്കും ഭർത്താവിനും 6000 രൂപ വീതം ലഭിക്കുമോ? പ്രധാനമന്ത്രി കിസാൻ യോജനയുടെ ഈ നിയമങ്ങൾ അറിയുക

Image
ന്യൂഡെൽഹി: (www.kvartha.com) പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിൽ സർകാർ കർഷകരുടെ അകൗണ്ടിലേക്ക് പ്രതിവർഷം 6000 രൂപ അതായത് 2000 രൂപ വീതം മൂന്ന് ഗഡുക്കളായി അയയ്ക്കുന്നു. പക്ഷേ, ഇതുവരെ ഈ പ്ലാൻ നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇപ്പോൾ ഭാര്യാഭർത്താക്കന്മാർക്ക് രണ്ടുപേർക്കും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുമോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്.                പിഎം കിസാൻ യോജനയുടെ നിയമങ്ങൾ അനുസരിച്ച്, ഭാര്യാഭർത്താക്കന്മാർക്ക് പദ്ധതി പ്രയോജനപ്പെടുത്താൻ കഴിയില്ല. ആരെങ്കിലും ഇത് ചെയ്താൽ, തുക സർകാർ വീണ്ടെടുക്കും. ഇതുകൂടാതെ കർഷകരെ അയോഗ്യരാക്കുന്ന നിരവധി വകുപ്പുകളുണ്ട്. അർഹതയില്ലാത്ത കർഷകർ ഈ പദ്ധതി പ്രയോജനപ്പെടുത്തുകയാണെങ്കിൽ, അവർ എല്ലാ ഗഡുക്കളും സർക്കാരിലേക്ക് തിരികെ നൽകേണ്ടിവരും. ദമ്പതികളിൽ ആരെങ്കിലും കഴിഞ്ഞ വർഷം ആദായനികുതി അടച്ചിട്ടുണ്ടെങ്കിൽ, അവർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. ആരാണ് അയോഗ്യർ? ചട്ടം അനുസരിച്ച്, ഒരു കർഷകൻ തന്റെ കൃഷിഭൂമി കൃഷിപ്പണികൾക്കല്ല, മറിച്ച് മറ്റ് ജോലികൾക്കായി ഉപയോഗിക്കുകയോ മറ്റുള്ളവരുടെ വയ...

'Dirtiest Man' | 'ആഹാരമാക്കിയിരുന്നത് ചത്ത് ചീഞ്ഞ മൃഗമാംസവും ശുചിത്വമില്ലാത്ത വെള്ളവും'; അരനൂറ്റാണ്ട് കാലം കുളിക്കാതെ ജീവിച്ച മനുഷ്യന്‍ 94-ാം വയസില്‍ അന്തരിച്ചു; മരണം കുളിച്ചതിന് പിന്നാലെ രോഗബാധിതനായി

Image
ടെഹ്‌റാന്‍: (www.kvartha.com) കുളിക്കാതെ അരനൂറ്റാണ്ട് കാലം ജീവിച്ച് ലോക ശ്രദ്ധയാകര്‍ഷിച്ച ഇറാന്‍കാരനായ അമൗ ഹാജി  94-ാം വയസില്‍ അന്തരിച്ചു. 'ലോകത്തിലെ ഏറ്റവും വൃത്തിഹീനന്‍' എന്ന് ലോകം വിശേഷിപ്പിച്ചിരുന്ന ഇയാള്‍ 50 ലേറെ വര്‍ഷമായി കുളിക്കാതെ ജീവിക്കുകയായിരുന്നു.  ഇദ്ദേഹത്തിന്റെ മരണ വാര്‍ത്ത പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം റിപോര്‍ട് ചെയ്തത്. പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത റിപോര്‍ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറാന്റെ തെക്കന്‍ പ്രവിശ്യയായ ഫാര്‍സിലെ ദേജ് ഗാഹ് ഗ്രാമത്തില്‍ വച്ചാണ് ഇദ്ദേഹം മരിച്ചതെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐ ആര്‍ എന്‍ എ റിപോര്‍ട് ചെയ്തിരിക്കുന്നത്.  വിചിത്രമായ കാരണത്താലാണ് അമൗ ഹാജി കുളിക്കാതിരുന്നത്. പതിറ്റാണ്ടുകള്‍ കുളിക്കാതെ ജീവിച്ചത് തന്റെ ആരോഗ്യത്തിന് വേണ്ടിയാണെന്ന് ഇയാള്‍ വാദിച്ചിരുന്നു. വെള്ളമോ, സോപോ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് ഗ്രാമവാസികള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായും ഐ ആര്‍ എന്‍ എ റിപോര്‍ടില്‍ പറയുന്നു. നേരത്തേ പലതവണ കുളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവിവാഹിതനായിരുന്ന ഹാജി സമ്മതിച്ചിര...

Arrested | 'പൊലീസാണെന്ന് പറഞ്ഞ് മൊബൈല്‍ ഫോണുകളും പണമടങ്ങുന്ന പഴ്‌സും തട്ടിയെടുത്തു'; 4 പേര്‍ പിടിയില്‍

Image
കൊച്ചി: (www.kasargodvartha.com) പൊലീസുദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും മൊബൈല്‍ ഫോണും തട്ടിയെന്ന കേസില്‍ നാലുപേര്‍ പിടിയില്‍. മനാഫ് (32), സൂല്‍ഫിക്കര്‍ (28), രാജന്‍ (49) അന്‍സാര്‍ (49) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. പാത്തിപ്പാലത്തിനടുത്തുള്ള ബിവറേജസ് ഔട് ലറ്റിന് സമീപം തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പൊലീസാണെന്ന് പറഞ്ഞ് രണ്ട് അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും പണമടങ്ങുന്ന പഴ്‌സും തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുല്‍ഫിക്കര്‍ മയക്കുമരുന്നുള്‍പെടെയുള്ള കേസിലെ പ്രതിയും പെരുമ്പാവൂര്‍ സ്റ്റേഷനിലെ റൗഡിലിസ്റ്റില്‍ പെട്ടയാളുമാണ്. പിടിയിലായ രാജന്‍ ആക്രമണക്കേസിലെ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, എസ്‌ഐമാരായ റിന്‍സ്, എം തോമസ്, ജോസി എം ജോണ്‍സന്‍, ഗ്രീഷ്മ ചന്ദ്രന്‍, ഏഎസ്‌ഐ മാരായ എം ടി ജോഷി, അനില്‍ പി വര്‍ഗീസ്, സിപിഒ സുബൈര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നാലംഗ സംഘത്തെ പിടികൂടിയത്. Keywords:  Kochi, news, Kerala,Top-Headlines, arrest, Crime, Police, case, Kochi: Robbed money and mobile phones; 4 arrested. Powered by Info News For You ...

Kilimanjaro | ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വതത്തില്‍ കാട്ടുതീ വീണ്ടും പടരുന്നു; ആളപായമോ മരണമോ റിപോര്‍ട് ചെയ്തിട്ടില്ല

Image
ടാന്‍സാനിയ: (www.kvartha.com)  ആഫ്രികയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ കിളിമഞ്ചാരോ പര്‍വതത്തില്‍ വീണ്ടും കാട്ടുതീ പടരുന്നുവെന്ന് അധികൃതര്‍. വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാണെന്ന് ടാന്‍സാനിയന്‍ അധികൃതര്‍ അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും കാട്ടുതീ പടരുന്നത്.  പ്രസിദ്ധമായ കൊടുമുടിയുടെ തെക്ക് ഭാഗത്ത് പര്‍വതാരോഹകര്‍ ഉപയോഗിക്കുന്ന 'കരംഗ സൈറ്റിന്' സമീപം വെള്ളിയാഴ്ച വൈകുന്നേരമാണ് തീപിടുത്തം ആരംഭിച്ചത്. ശക്തമായ കാറ്റ് തീ ആളിപ്പടരാന്‍ ഇടയാക്കി. തീ അതിവേഗം വ്യാപിച്ചെങ്കിലും രണ്ട് ദിവസം നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. വിദ്യാര്‍ഥികളും സന്നദ്ധപ്രവര്‍ത്തകരും ഉള്‍പെടെ 400 പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ചയോടെ തീയണച്ചത്. എന്നാല്‍ നിയന്ത്രണത്തിലായിരുന്ന മൂന്ന് സ്ഥലങ്ങളില്‍ രാത്രി വീണ്ടും തീപിടിത്തമുണ്ടായതായി പ്രകൃതിവിഭവ, ടൂറിസം മന്ത്രാലയത്തിലെ സ്ഥിരം സെക്രടറി എലിയാമണി സെഡോയേക പറഞ്ഞു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എലിയാമണി കൂട്ടിച്ചേര്‍ത്തു. തീ അണയ്ക്കുന്നതില്‍ നല്ല പുരോഗതി കാണുന്നുവെന്നും കാലാവസ്ഥയില്‍ മാറ്റം വന്നില്ലെങ്കില്‍ ഉടന്‍ തന്നെ...

Suicide | 'പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് 21 കാരി യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍നിന്നും ചാടി ആത്മഹത്യ ചെയ്തു'

Image
കൊച്ചി: (www.kvartha.com) പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് 21 കാരി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍നിന്നും ചാടി ആത്മഹത്യ ചെയ്തതായി പൊലീസ്. പാലാരിവട്ടം സ്വദേശിയായ അനൂജ(21)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ഒരു പെണ്‍കുട്ടി ഇടപ്പള്ളി കുന്നുംപുറത്തിന് സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്ന് ചാടി മരിക്കുകയായിരുന്നുവെന്നും പ്രണയ നൈരാശ്യമാണ് മരണകാരണമെന്ന് പറയുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. Keywords:  News,Kerala,State,Local-News,Death,Suicide,Police,Love, Girl commits suicide by jumping from bridge Powered by Info News For You

Solar Eclipse | ഭാഗിക സൂര്യഗ്രഹണം: ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്‌കാരം; കുവൈതിൽ സ്‌കൂളുകള്‍ക്ക് അവധി

Image
കുവൈത് സിറ്റി: (www.kvartha.com) യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുന്നതിനാല്‍ ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്‌കാരം നടക്കും. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷമായിരിക്കും ഗ്രഹണ നമസ്‌കാരം നടക്കുകയെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപാര്‍ട്‌മെന്റ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.  ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണം യുഎഇയില്‍ രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കും. യൂറോപിന്റെ പല ഭാഗങ്ങള്‍, ഏഷ്യ, നോര്‍ത് ആഫ്രിക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ സമയം ഉച്ചയ്ക്ക് 2.42ന് ആരംഭിച്ച് 4.54ഓടെ ഗ്രഹണം അവസാനിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോനമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം 3.52ന് ആയിരിക്കും പൂര്‍ണതോതില്‍ ദൃശ്യമാകുക. 2023 ഏപ്രില്‍ 20നാണ് അടുത്ത സൂര്യഗ്രഹണം സംഭവിക്കുക.  ശരിയായ നേത്ര സംരക്ഷണ സംവിധാനങ്ങളില്ലാതെ സൂര്യഗ്രഹണം നിരീക്ഷിക്കരുതെന്നും ഇത് കാഴ്ചയെ ബാധിച്ചേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഭാഗിക സൂര്...