Posts

Showing posts from July, 2022

Afra Passed Away | 'ഞാന്‍ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാകരുത്'; സഹോദരന് വേണ്ടി സഹായമഭ്യര്‍ഥിച്ച, എസ്എംഎ രോഗബാധിതയായ അഫ്ര അന്തരിച്ചു

Image
കണ്ണൂര്‍: (www.kvartha.com)  സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) രോഗബാധിതയായ മാട്ടൂല്‍ സെന്‍ട്രലിലെ അഫ്ര അന്തരിച്ചു. പുലര്‍ചെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുദിവസമായി കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോടുള്ള ആശുപത്രിയിലേക്ക് മാറ്റിയത്.  എസ്എംഎ രോഗബാധിതനായ കുഞ്ഞുസഹോദരന്‍ മുഹമ്മദിന് വേണ്ടി ചികിത്സാസഹായം ആവശ്യപ്പെട്ട് അഫ്ര വീല്‍ചെയറില്‍ ഇരുന്ന് നടത്തിയ സഹായാഭ്യര്‍ഥന ലോകം മുഴുവന്‍ കേട്ടിരുന്നു. ആവശ്യമായ മരുന്ന് ലഭിക്കാത്തതിനാല്‍ അഫ്രയുടെ ജീവിതം വീല്‍ചെയറിലായിരുന്നു. തനിക്കുണ്ടായ വേദന തന്റെ സഹോദരനെങ്കിലും ഉണ്ടാവരുതെന്നായിരുന്നു അഫ്രയുടെ ആഗ്രഹം. അതിനായി അവള്‍ സഹായമഭ്യര്‍ഥിച്ചപ്പോള്‍ 46 കോടിയുടെ കാരുണ്യമാണ് നാടൊന്നാകെ നല്‍കിയത്. തുടര്‍ന്ന് 2021 ആഗസ്ത് 24നാണ് മുഹമ്മദിന് മരുന്ന് കുത്തിവച്ചത്. ഫിസിയോ തെറാപ്പിയും ചെയ്യുന്നുണ്ട്. അഫ്രക്കും എസ്എംഎ അസുഖത്തിനുള്ള ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മകള്‍ ആശുപത്രിയിലായതോടെ വിദേശത്ത് ജോലിക്കുപോയ അഫ്രയുടെ പിതാവ് റഫീഖ് ...

Afra | നാടിന്റെ രക്ഷാപ്രവര്‍ത്തനം വിഫലമായി: എംഎസ്എ രോഗബാധിതായ അഫ്ര വിടപറഞ്ഞു

Image
മാട്ടൂല്‍: (www.kasargodvartha.com) ഒരുലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിച്ച അഫ്ര(15)യെന്ന അന്തരിച്ചു. തിങ്കളാഴ്ച്ച പുലര്‍ചെ 5.30 ഓടെയാണ് അന്ത്യം. പഴയങ്ങാടിമാട്ടൂല്‍ സ്വദേശികളായ റഫീഖിന്റെ മറിയുമ്മയുടെയും മകളാണ്. അഫ്രയുടെ സഹോദരന്‍ മുഹമ്മദിനും(2) ഇതേ രോഗമാണ്. മുഹമ്മദിന്റെ ചികില്‍സയ്ക്കായി ക്രൗഡ് ഫന്‍ഡിങ്ങിലൂടെ കേരളം കോടികളാണ് സ്വരൂപിച്ചത്. മുഹമ്മദിന്റെ ചികില്‍സ ആസ്റ്റര്‍ മിംസില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അഫ്രയെ മരണം തേടിയെത്തിയത്.  സഹോദരനും തനിക്കുള്ള അതേ രോഗം ബാധിച്ചതറിഞ്ഞ അഫ്രയുടെ അഭ്യര്‍ഥനയാണ് പിന്നീട് കേരളം ഏറ്റെടുത്തത്. ചികില്‍സാ കമിറ്റി ഔദ്യോഗികമായി അഭ്യര്‍ഥന പുറപ്പെടുവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആവശ്യത്തില്‍ കൂടുതല്‍ പണം സ്വരൂപിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. കല്യാശേരി എം എല്‍ എ വിജിന്റെ നേതൃത്വത്തില്‍ മാട്ടൂല്‍ ഗ്രാമപഞ്ചായത്താണ് ചികിത്സാ സഹായം സ്വരൂപിക്കുന്നതിനും തുടര്‍ചികിത്സയ്ക്കായുളള പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. മിംമ്സിലെ വിദഗ്ദ്ധ ഡോക്ടര്‍മാരാണ് ചികിത്സയ്ക്ക് നേതൃത്വം...

Earthquake | നേപാളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തി; ആളപായമില്ല

Image
കാഠ്മണ്ഡു: (www.kvartha.com) കിഴക്കന്‍ നേപാളില്‍ തീവ്ര ഭൂചലനം അനുഭവപ്പെട്ടു. നേപാളിലെ ഖോടാങ് ജില്ലയിലാണ് ഞായറാഴ്ച ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത ആറ് രേഖപ്പെടുത്തിയെന്ന് ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്തു.  കാഠ്മണ്ഡുവില്‍ നിന്ന് 450 കിലോമീറ്റര്‍ കിഴക്കാണ് ഖോടാങ്. ഞായറാഴ്ച രാത്രി 8:13 ന് മാര്‍ടിന്‍ബിര്‍ടയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷനല്‍ സീസ്മോളജി ആന്‍ഡ് റിസര്‍ച് സെന്റര്‍ അറിയിച്ചു.  ഇതേ തുടര്‍ന്ന് കാഠ്മണ്ഡു താഴ് വരയിലും കിഴക്കന്‍ നേപാളിലെ മൊറാങ്, ജാപ, സണ്‍സാരി, സപ്താരി, തപ്ലെജംഗ് ജില്ലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. നേപാളില്‍ തുടരെ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്തുന്നുണ്ട്. ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നയങ്ങള്‍ രൂപീക്കരിക്കണമെന്ന ആവശ്യവും ശക്തമാണ്. 2015 ഏപ്രിലില്‍ തലസ്ഥാനമായ കാഠ്മണ്ഡുവിനും പൊഖാറ നഗരത്തിനും ഇടയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഗൂര്‍ഖ ഭൂചലനം ഉണ്ടായി. ഭൂകമ്പത്തില്‍ 9000ത്തോളം പേര്‍ മരിക്കുകയും 20000ത്തോളം പേര്‍ക്ക് പരുക്ക...

PM Candidate | 'അദ്ദേഹം വീണ്ടും ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയാകും, അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട'; 2024ലും ബിജെപിയുടെ സ്ഥാനാര്‍ഥി നരേന്ദ്ര മോദി തന്നെയായിരിക്കുമെന്ന് അമിത് ഷാ

Image
ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച പട്നയില്‍ നടന്ന ബിജെപി മോര്‍ചകളുടെ ദ്വിദിന സംയുക്ത ദേശീയ എക്സിക്യൂടീവ് യോഗത്തിന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ പറഞ്ഞു, '2024 ല്‍ ബിജെപി-ജെഡിയു ഒരുമിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കും, നരേന്ദ്ര മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകും.'  2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോദിജി ബിജെപിയെ നയിക്കും. അദ്ദേഹം തന്നെ വീണ്ടും ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയാകും. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. അമിത് ഷാ വ്യക്തമാക്കി. 2025 നിയമസഭാ തിരഞ്ഞെടുപ്പിലും ബിഹാറില്‍ ബിജെപി- ജെഡിയു സഖ്യം ഒരുമിച്ച് മത്സരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവുമധികം മന്ത്രിമാരെ ഗ്രാമങ്ങളില്‍ നിന്നും വനവാസി മേഖലകളില്‍ നിന്നും ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ നിന്നും മന്ത്രിസഭയില്‍ എത്തിച്ചത് മോദി സര്‍കാര്‍ ആണെന്നും അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തിന്റെ മുക്കിലും മൂലയിലും ത്രിവര്‍ണ പതാക ഉയര്‍ത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേ...

Youth Died | ബൈക് നിര്‍ത്തിയ ശേഷം നടന്നുപോയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു; കൂടെയുണ്ടായിരുന്നയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

Image
പത്തനംതിട്ട: (www.kasargodvartha.com)  വെച്ചൂച്ചിറയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവ് മരിച്ചു. കൊക്കനാമറ്റത്തില്‍ അദ്വൈത് (28) ആണ് മരിച്ചത്. അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് അദ്വൈതിനെ കണ്ടെത്തിയത്. മുക്കൂട്ടുതറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂടെയുണ്ടായിരുന്നയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ചാത്തന്‍തറ ചേന്നമറ്റം സാമുവല്‍ (27) ആണ് രക്ഷപ്പെട്ടത്.  ഞായറാഴ്ച രാത്രി 7.15ന് ആയിരുന്നു സംഭവം. ചാത്തന്‍തറയില്‍നിന്ന് മുക്കൂട്ടുതറയ്ക്കു പോകാനെത്തിയതായിരുന്നുവെന്നും കൊല്ലമുള കലുങ്കില്‍ വെള്ളംകയറിയതോടെ യാത്ര തടസപ്പെട്ടതിനെ തുടര്‍ന്ന് പകലക്കാവ് വഴി മുക്കൂട്ടുതറയ്ക്കു പോകുകയായിരുന്നു ഇവരെന്നും രക്ഷപ്പെട്ട യുവാവ് പറഞ്ഞു. ഈ സമയം പകലക്കാവ് കലുങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. ബൈകില്‍ കലുങ്കിലൂടെയുള്ള യാത്ര നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ബൈകുവച്ച ശേഷം കൈകള്‍കൂട്ടിപ്പിടിച്ച് നടന്നു പോകുന്നതിനിടെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. സാമുവലിനെ കണ്ടുനിന്നവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് അഗ്‌നി...

Arjun Wedding Date | ഗായകന്‍ അര്‍ജുന്‍ കനുംഗോ വിവാഹിതനാകുന്നു; വധു കാര്‍ല ഡെന്നിസ്; വിവാഹം 2 വര്‍ഷത്തിലായി 2 മതാചാരപ്രകാരം

Image
മുംബൈ: (www.kvartha.com ) ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇന്‍ഡ്യന്‍ ഗായകന്‍ അര്‍ജുന്‍ കനുംഗോയും കാര്‍ല ഡെന്നിസും വിവാഹിതരാകുന്നു. രണ്ട് വര്‍ഷത്തിലായി വിവാഹം നടത്താനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്ന്.  മുംബൈയില്‍ അടുത്ത സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍ ഈ വര്‍ഷം ഓഗസ്റ്റ് ഒന്‍പത് മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ ഹൈന്ദവ ആചാര പ്രകാരം വിവാഹം നടക്കും. ഓഗസ്റ്റ് ഒന്‍പതിന് മെഹന്ദി, 10 ന് വിവാഹം, 11ന് റിസപ്ഷന്‍ ഇങ്ങനെയാകും ചടങ്ങുകള്‍. അര്‍ജുന്റെ അമ്മയുടെ പരമ്പരാഗത ആഭരണങ്ങളാകും കാര്‍ല ചടങ്ങില്‍ അണിയുക. 2023 ഏപ്രിലില്‍ ബ്രിടനില്‍ വച്ച് കാര്‍ലയുടെ ആഗ്രഹപ്രകാരം പള്ളിയില്‍ ക്രൈസ്തവ ആചാരപ്രകാരവും വിവാഹം സംഘടിപ്പിക്കും. ലോകപ്രശസ്ത പിന്നണി ഗായകനായ അര്‍ജുന്‍ മുംബൈ സ്വദേശിയാണ്. ഗോ ഗോവ ഗോണ്‍, പീസ എന്നീ ചിത്രങ്ങളില്‍ പിന്നണി അര്‍ജുന്‍ ഗായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആശാ ഭോഷ്‌ലേയ്ക്കൊപ്പം ഇന്‍ഡ്യ, ദുബൈ, ഓസ്ട്രേലിയ, ശ്രീലങ്ക, എന്നിവിടങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്. നൈക് ക്രികറ്റ്, ഇഎസ്പിഎന്‍ എന്നിവയ്ക്കായി പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. V...

Sinkhole | ഭർത്താവിനൊപ്പം നടപ്പാതയിലൂടെ നടക്കുകയായിരുന്ന സ്ത്രീയെ ഭൂമി വിഴുങ്ങി! തിളച്ചുമറിയുന്ന കുഴിയിലേക്ക് വീണു; ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

Image
വെല്ലിംഗ്ടൺ: (www.kvartha.com) അപകടങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കുന്നു. ഓസ്‌ട്രേലിയയിൽ നിന്ന് ന്യൂസിലൻഡ് സന്ദർശിക്കാൻ വന്ന സ്‌ത്രീ സായാഹ്നത്തിൽ നടപ്പാതയിലൂടെ നടന്നുപോവുന്നതിനിടെ മാരകമായ അപകടം സംഭവിക്കുമെന്ന് അറിഞ്ഞിരുന്നില്ല. പെട്ടെന്ന് റോഡിൽ കുഴിയുണ്ടാകുകയും യുവതി നേരിട്ട് അതിനുള്ളിൽ വീഴുകയുമായിരുന്നു. ഉള്ളിൽ വെള്ളം തിളയ്ക്കുന്നുണ്ടായിരുന്നു. അതിൽ വീണ സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. ഭൂമിക്കകത്ത് സംഭവിക്കുന്ന രാസപ്രവർത്തനങ്ങൾ കാരണം ഭൂമിക്കടിയിൽ നിന്ന് തിളച്ചു മറിയുകയായിരുന്നുവെന്ന് പറയുന്നു.    ജൂലൈ 28 നാണ് സംഭവം നടന്നതെന്നാണ് വിവരം. റോടോറുവയിലെ വകരെവാരെവ (Whakarewarewa) പ്രദേശത്താണ് അപകടം നടന്നത്. കുഴിയുടെ ആഴം ഒന്നര മീറ്ററോളം ഉണ്ടായിരുന്നുവെന്നാണ് റിപോർട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഭൂമിക്കുള്ളിൽ നടക്കുന്ന ജിയോതെർമൽ പ്രവർത്തനമാണ് കുഴിയുടെ കാരണം. സംഭവം നടന്നയുടൻ യുവതിയെ പുറത്തെത്തിച്ചു. എന്നാൽ വെള്ളം തിളച്ചതിനെ തുടർന്ന് യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അവരെ പ്രവേശിപ്പിച്ച വൈകാറ...

Doctors Get Imprisonment | ചികിത്സയ്ക്കിടെയുള്ള അശ്രദ്ധ കാരണം രോഗിയുടെ കാഴ്ച നഷ്ടമായെന്ന് കേസ്; 2 ഡോക്ടര്‍മാര്‍ക്ക് ജയില്‍ ശിക്ഷ

Image
കുവൈത് സിറ്റി: (www.kvartha.com) ചികിത്സയ്ക്കിടെയുള്ള അശ്രദ്ധ കാരണം രോഗിയുടെ കാഴ്ച നഷ്ടമായെന്ന കേസില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ. പല്ല് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഒരു ജെല്‍ രോഗിയുടെ കണ്ണില്‍ തേച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.  ബോധപൂര്‍വമല്ലെങ്കില്‍ കൂടി ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് രോഗിയുടെ കാഴ്ച നഷ്ടമാവാന്‍ കാരണമായതെന്ന് ജഡ്ജി ബശായിര്‍ അബ്ദല്‍ ജലീല്‍ നിരീക്ഷിച്ചു. രോഗിയായ യുവാവിനെ ശാരീരികയും മാനസികവുമായ ബുദ്ധുമുട്ടുകള്‍ക്ക് ഡോക്ടര്‍മാരുടെ അശ്രദ്ധ കാരണമായെന്ന് കോടതി നിരീക്ഷിച്ചു.  ജെല്‍ പുരട്ടിയ ഉടനെ രോഗിക്ക് കണ്ണുകളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും പിന്നീട് കാഴ്ച നഷ്ടമാവുകയുമായിരുന്നുവെന്നാണ് കേസ്. പല്ലിലും കണ്ണിനും ഉപയോഗിക്കേണ്ട ജെല്‍ ഒരേ കംപനി തന്നെ നിര്‍മിച്ചിരുന്നവ ആയിരുന്നതിനാല്‍ അവയുടെ ട്യൂബുകള്‍ കാഴ്ചയില്‍ ഒരുപോലെയായിരുന്നുവെന്നും അതുകൊണ്ടാണ് അബദ്ധം സംഭവിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. കാഴ്ച നഷ്ടമായതുകൊണ്ടുതന്നെ യുവാവിന് ഒന്നിലധികം വിവാഹാലോചനകളും മുടങ്ങുകയും ചെയ്തതിനാല്‍, ഇനി വലിയ ന...

Students suspended | മെഡികൽ കോളജിലെ സീനിയർ വിദ്യാർഥികൾ റാഗിംഗ് ചെയ്യുന്ന വീഡിയോ വൈറലായി; 7 പേരെ സസ്പെൻഡ് ചെയ്തു

Image
രത്‌ലം: (www.kvartha.com) ഇൻഡോറിലെ എംജിഎം മെഡികൽ കോളജിൽ റാഗിംഗ് നടന്നതിന് തൊട്ടുപിന്നാലെ മധ്യപ്രദേശിലെ രത്‌ലാമിലെ സർകാർ മെഡികൽ കോളജിൽ മറ്റൊരു റാഗിംഗ് സംഭവം റിപോർട് ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് മുമ്പ് നടന്ന റാഗിംഗിന്റെ വീഡിയോ ശനിയാഴ്ച സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെയാണ് പുറത്തറിയുന്നത്.                 ആറ് ജൂനിയർ വിദ്യാർഥികൾ തല കുനിച്ച് ക്യൂവിൽ നിൽക്കുന്നതും സീനിയർ വിദ്യാർഥികൾ അവരെ തല്ലുന്നതും അധിക്ഷേപിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ കോളജ് അച്ചടക്ക സമിതി അന്വേഷണം ആരംഭിച്ചു. റാഗിംഗിനെക്കുറിച്ചുള്ള വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയപ്പോൾ സീനിയർ വിദ്യാർഥികൾ തന്നോട് മോശമായി പെരുമാറുകയും മദ്യക്കുപ്പികൾ എറിയുകയും ചെയ്തതായി ഹോസ്റ്റൽ വാർഡൻ ഡോ. അനുരാഗ് ജെയിനിനെ ഉദ്ധരിച്ച് ദ ഫ്രീ പ്രസ് ജേണൽ റിപോർട് ചെയ്തു. അതേസമയം, വൈറലായ വീഡിയോയിൽ കണ്ട ഏഴ് സീനിയർ വിദ്യാർഥികളെ മൂന്ന് മുതൽ ആറ് മാസത്തേക്ക് മെഡികൽ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി റിപോർടുകൾ പറയുന്നു. ഇതു സംബന്ധിച്ച പരാതി ഡെൽഹിയിലെ അധികൃതർക്ക...

Electrocuted | വീടിനുള്ളിലെ പ്ലഗ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Image
കൊച്ചി: (www.kvartha.com) മൂവാറ്റുപുഴയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. രണ്ടാര്‍ കക്കാട്ട് ശിഹാബിന്റെ മകന്‍ നാദിര്‍ശാ (15) ആണ് മരിച്ചത്. വീടിനുള്ളിലെ പ്ലഗ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെയാണ് അപകടം.  മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിന്ന് 10-ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി നില്‍ക്കുകയായിരുന്നു നാദിര്‍ശാ. പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുമ്പോഴാണ് ദാരുണ സംഭവം. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടുകൊടുക്കും. Keywords:  News,Kerala,State,Local-News, #Short-News,Student,Death, Electricity, Electrocuted, Student died due to Electric shock Powered by Info News For You

Bindyarani Devi | കോമന്‍വെല്‍ത് ഗെയിംസില്‍ മെഡല്‍ വേട്ടയുമായി ഇന്‍ഡ്യ; ഭാരോദ്വഹനത്തില്‍ ബിന്ധ്യാറാണി ദേവിക്ക് വെള്ളി

Image
ബര്‍മിംഗ്ഹാം: (www.kvartha.com) കോമന്‍വെല്‍ത് ഗെയിംസില്‍ മെഡല്‍ വേട്ടയുമായി ഇന്‍ഡ്യ. ബിന്ധ്യാറാണി ദേവിയിലൂടെ രണ്ടാം വെള്ളിമെഡല്‍ സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാം ദിവസത്തെ അവസാന മത്സരത്തിലാണ് ബിന്ധ്യാറാണി ഗെയിംസില്‍ ഇന്‍ഡ്യയുടെ നാലാം മെഡല്‍ സ്വന്തമാക്കിയത്.  ഭാരോദ്വഹനത്തിലെ 55 കിലോ വിഭാഗത്തില്‍ 202 കിലോ ഉയര്‍ത്തിയാണ് നേട്ടം. സ്‌നാചില്‍ 86 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍കില്‍ 116 കിലോയുമാണ് ബിന്ധ്യാറാണി ഉയര്‍ത്തിയത്. സ്‌നാചില്‍ ദേശീയ റെകോര്‍ഡും ക്ലീന്‍ ആന്‍ഡ് ജെര്‍കില്‍ ദേശീയ റെകോര്‍ഡും ഗെയിംസ് റെകോര്‍ഡും സ്വന്തമാക്കിയാണ് ബിന്ധ്യാറാണി ദേവിയുടെ വെള്ളി മെഡല്‍ നേട്ടം. മത്സരത്തില്‍ നൈജീരിയയുടെ ആദിജത് ഒളറിനോയി സ്വര്‍ണവും ഇന്‍ഗ്ലന്‍ഡിന്റെ ഫ്രേര്‍ മോറോ വെങ്കലവും നേടി. കോമന്‍വെല്‍ത് ഗെയിംസില്‍ വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ മീരാഭായ് ചനു ഗെയിംസ് റെകോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. ഇത് കൂടാതെ പുരുഷ വിഭാഗം 55 കിലോ വിഭാഗത്തില്‍ സങ്കേത് സാര്‍ഗര്‍ വെള്ളിയും 61 കിലോഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു. കോമന്‍വെല്‍ത് ഗെയിംസില്‍ ഇന്‍ഡ്യയുടെ ആദ്യ സ്വര്‍ണം...

Rescued | മൊബൈല്‍ ഫോണില്‍ സംസാരിച്ചിരിക്കേ യുവാവ് കിണറ്റില്‍ വീണു; അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

Image
തിരുവനന്തപുരം: (www.kasargodvartha.com ) മൊബൈല്‍ ഫോണില്‍ സംസാരിച്ചിരിക്കേ കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. വെള്ളനാട് വെള്ളിയാഴ്ച 12 മണിയോടെയാണ് സംഭവം. മേപ്പാട്ട്മല പ്രമോദ് ഭവനില്‍ പ്രവീണ്‍ (34) ആണ് വീടിനുസമീപമുള്ള കിണറ്റില്‍ വീണത്.  ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രവീണ്‍ കിണറിന്റെ കൈവരിയില്‍ ഇരുന്ന് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം. ശബ്ദംകേട്ടെത്തിയ സഹോദരന്‍ പ്രമോദ് കയര്‍ ഇട്ടുകൊടുത്തതിനെത്തുടര്‍ന്ന് പ്രവീണ്‍ അതില്‍ പിടിച്ച് വെള്ളത്തില്‍ താഴാതെ കിടന്നു. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ നെടുമങ്ങാട് അഗ്നിരക്ഷാസേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ നസീറിന്റെ നേതൃത്വത്തിലാണ് 60 അടി താഴ്ചയുള്ള കിണറ്റിലിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രദീഷ് കിണറിന്റെ വഴുക്കലുള്ള തൊടിയില്‍ ചവിട്ടി നിന്നുകൊണ്ട് വളരെ പണിപ്പെട്ടാണ് പ്രവീണിനെ കരയിലേക്ക് എത്തിച്ചത്. Keywords:  news,Kerala,State,Thiruvananthapuram,To...

Complaint | മഷി നോട്ടത്തിലൂടെ മോഷണക്കുറ്റം ചുമത്തി കുടുംബത്തിന് വിലക്ക് ഏര്‍പെടുത്തിയതായി പരാതി; ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് താക്കീത് നല്‍കുക മാത്രമാണ് ചെയ്തതെന്ന് സമുദായ നേതാക്കള്‍

Image
പാലക്കാട്: (www.kvartha.com) മഷി നോട്ടത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തി മോഷണക്കുറ്റം ചുമത്തി ഒരു കുടുംബത്തിന് ഊരുവിലക്ക് ഏര്‍പെടുത്തിയതായി പരാതി. പാലക്കാട് നഗരത്തിലെ കുന്നത്തൂര്‍മേട് അരുന്ധതിയാര്‍ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് വിലക്ക്. രണ്ട് മാസത്തിലേറെയായി ചക്ലിയ സമുദായത്തിന്റെ ഊരുവിലക്ക് തുടങ്ങിയിട്ടെന്നും ഇതുമൂലം ഏക വരുമാന മാര്‍ഗമായ തുന്നല്‍ ജോലി പോലും ഇല്ലാതായതായെന്നും കുടുംബം പരാതിപ്പെടുന്നു. രണ്ട് മാസം മുന്‍പ് കുന്നത്തൂര്‍മേട് മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രദേശത്തെ ഒരു കുട്ടിയുടെ മാല നഷ്ടപ്പെട്ടിരുന്നുവെന്നും കുട്ടിയുടെ ബന്ധുക്കള്‍ മഷി നോട്ടം നടത്തി ഉണ്ണികൃഷ്ണന്റെ ഭാര്യ സൗദാമിനിയെ കുറ്റക്കാരിയായി ചിത്രീകരിക്കുകയായിരുന്നുവെന്നുമാണ് പരാതി.  ഇതോടെ കുടുംബം തീര്‍ത്തും ഒറ്റപ്പെട്ടതായും ക്ഷേത്രത്തില്‍ പ്രവേശനമില്ലാതായെന്നും ഇവരുടെ മക്കളെ മറ്റ് കുട്ടികള്‍ കളിക്കാന്‍ പോലും കൂട്ടാതായെന്നും ഇവര്‍ ആരോപിക്കുന്നു. സംഭവത്തില്‍ നീതി തേടി ഉണ്ണികൃഷ്ണന്‍ മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പൊലീസിനും പരാതി നല്‍കി. അതേസമയം, കുടുംബത്തെ വിലക്കിയിട്ടില്ലെന്നും ക്ഷേത്ര...

Growth of agriculture | പരമ്പരാഗത രീതിയിൽ നിന്ന് ഹൈടെകിലേക്ക്; സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ കാർഷിക രംഗത്തെ വളർച

Image
ന്യൂഡെൽഹി: (www.kasargodvartha.com) സ്വാതന്ത്ര്യത്തിനു ശേഷം ഇൻഡ്യ കാർഷിക മേഖലയിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള അമ്പത് വർഷങ്ങളിൽ പ്രതിവർഷം ഒരു ശതമാനം വളർച നേടിയ ഇൻഡ്യൻ കാർഷിക മേഖല, സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ പ്രതിവർഷം 2.6 ശതമാനം എന്ന നിരക്കിൽ വളർന്നു. അമ്പതുകളുടെയും അറുപതുകളുടെയും കാലഘട്ടത്തിലെ വികസനത്തിന്റെ പ്രധാന സ്രോതസായിരുന്നു കൃഷിയുടെ വിപുലീകരണം. കാർഷിക പുരോഗതിയുടെ മറ്റൊരു പ്രധാന വശം ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കിയതിലെ വിജയമാണ്.    1947-ൽ ഇൻഡ്യ സ്വതന്ത്രമായപ്പോൾ കാർഷികോൽപ്പാദനക്ഷമത വളരെ കുറവായിരുന്നു (ഏകദേശം 50 ദശലക്ഷം ടൺ). കൃഷി പ്രധാനമായും മഴയെ ആശ്രയിച്ചുള്ളതായിരുന്നു, പ്രധാനമായും പരമ്പരാഗത ഉപകരണങ്ങളും രീതിയും ഉപയോഗിച്ച് ഉപജീവനത്തിനായുള്ള കൃഷിയായിരുന്നു അത്. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ജനസംഖ്യയുടെ 80% ത്തിലധികം പേരും ഉപജീവനത്തിനായി കൃഷിയെ ആശ്രയിച്ചു. 75 വർഷത്തെ സ്വാതന്ത്ര്യത്തിൽ കർഷകർ മികച്ച വിജയം കൈവരിച്ചു. ഭൂവിനിയോഗ രീതി, വിളവെടുപ്പ് രീതി, ഉപകരണങ്ങളുടെ ഉപയോഗ രീതി, ഉൽപാദന വളർച്ച, ഭക്ഷ്യധാന്യങ്ങള...

Pension scheme | ജീവനക്കാരുടെ പെൻഷൻ ഇരട്ടിയാക്കും; 15000 പരിധി എടുത്തുകളയാൻ പോകുന്നു! സ്കീമിൽ വലിയ മാറ്റം ഉടനുണ്ടായേക്കും; ഇനി എത്ര തുക ലഭിക്കും? വിശദമായറിയാം

Image
ന്യൂഡെൽഹി: (www.kvartha.com) എംപ്ലോയി പെൻഷൻ സ്കീമിന് (EPS) കീഴിലുള്ള നിക്ഷേപത്തിന്റെ പരിധി ഉടൻ നീക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട വാദം ഇപ്പോൾ സുപ്രീം കോടതിയിൽ നടക്കുകയാണ്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഇത് എന്താണെന്നും അത് നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നും അറിയാം.    എന്താണ് ഇപിഎസ് പരിധി? നിലവിൽ പരമാവധി പെൻഷൻ പ്രതിമാസം 15,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത്, നിങ്ങളുടെ ശമ്പളം എന്തുമാകട്ടെ, എന്നാൽ പെൻഷൻ കണക്കാക്കുന്നത് 15,000 രൂപയിൽ മാത്രമായിരിക്കും. ഈ പരിധി നീക്കാനാണ് കോടതിയിൽ കേസ് നടക്കുന്നത്. ജീവനക്കാരുടെ പെൻഷൻ 15,000 രൂപയായി പരിമിതപ്പെടുത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി യൂണിയൻ ഓഫ് ഇൻഡ്യയും എംപ്ലോയീസ് പ്രൊവിഡന്റ് ഫൻഡ് ഓർഗനൈസേഷനും (EPFO) സമർപിച്ച ഒരു കൂട്ടം ഹരജികളുടെ വാദം കഴിഞ്ഞ വർഷം ഓഗസ്റ്റ് 12 ന് സുപ്രീം കോടതി മാറ്റിവച്ചിരുന്നു. ഇപ്പോൾ ഈ കേസുകളുടെ വാദം കോടതിയിൽ നടന്നുവരികയാണ്. ഇപിഎസ് സംബന്ധിച്ച് ഇപ്പോൾ എന്തൊക്കെ നിയമങ്ങളാണ് ഉള്ളത്? ജോലി ചെയ്യാൻ തുടങ്ങുകയും EPF-ൽ അംഗമാകുകയും ചെയ്യുമ്പോൾ തന്നെ EPS-ലും അംഗമാകും. ജീവനക്കാരൻ തന്റ...

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 37,760 രൂപ

Image
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് രണ്ട് ദിവസത്തെ വന്‍ വര്‍ധനയ്ക്ക് ശേഷം വിശ്രമിച്ച് സ്വര്‍ണവില. ശനിയാഴ്ച വിലയില്‍ മാറ്റമില്ല. വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് സ്വര്‍ണവിലയില്‍ 600 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ശനിയാഴ്ചത്തെ വിപണി വില 37,760 രൂപയാണ് .  ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയിലും മാറ്റമില്ല. വെള്ളിയാഴ്ച 10  രൂപ ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു. രാവിലെ 35 രൂപയും ഉച്ചയ്ക്ക് 30 രൂപയും ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ശനിയാഴ്ചത്തെ വിപണി വില 4720 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും മാറിയില്ല. സാധാരണ വെള്ളിക്ക് വെള്ളിയാഴ്ച നാല് രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.  Keywords:  News,Kerala,State,Thiruvananthapuram,Gold Price,Gold,Top-Headlines, Trending, Gold Price July 30 Kerala  Powered by Info News For You

Swatantra Dev Singh | യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് രാജിവച്ചു; സംഘടനാ പ്രശ്നങ്ങളെന്ന് സൂചന

Image
ലക്‌നൗ: (www.kvartha.com) യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് രാജിവച്ചു. രാജി ബിജെപി അധ്യക്ഷന് കൈമാറി. സംഘടനാ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. സ്വതന്ത്ര ദേവ് സിംഗിനെതിരെ ഒരു മന്ത്രി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്വതന്ത്ര ദേവ് സിംഗിന്റെ രാജിയില്‍ അസ്വഭാവികതയില്ലെന്ന് ബിജെപി പ്രതികരിച്ചു. സ്വതന്ത്ര ദേവ് സിംഗ് യുപിയിലെ മന്ത്രി കൂടി ആയതിനാലാണ് രാജി എന്നും ജൂലൈ 16ന് അധ്യക്ഷ പദവിയില്‍ സിംഗിന്റെ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയായിരുന്നതായും ബിജെപി വ്യക്തമാക്കി. Keywords:  News,Uttar Pradesh,National,India,Lucknow, #Short-News,BJP,Resignation,Politics, UP BJP chief Swatantra Dev Singh resigned  Powered by Info News For You

Bizarre | വിലാസം തെറ്റി! കാമുകനോട് പ്രതികാരം തീര്‍ക്കാന്‍ തീയിട്ടത് മറ്റേതോ വീടിന്; 'ദൈവത്തിന് നന്ദി ഞാന്‍ അവിവാഹിതനാണ്' എന്ന് നെറ്റിസന്‍

Image
നോര്‍ത് കരോലിന: (www.kvartha.com) പ്രണയ നൈരാശ്യത്തില്‍ ചിലര്‍ കാട്ടിക്കൂട്ടുന്നതിന്റെ അനന്തരഫലങ്ങള്‍ മറ്റുള്ളവര്‍ക്ക് താങ്ങാന്‍ പറ്റുമെന്ന് കമിതാക്കള്‍ ചിന്തിക്കുന്നേയില്ല എന്നതാണ് സത്യം. അത്തരത്തില്‍ അമ്പരപ്പുളവാക്കുന്ന സംഭവങ്ങളാണ് നോര്‍ത് കരോലിനയില്‍ നിന്ന് പുറത്തുവരുന്നത്.  തന്നെ ചതിച്ച കാമുകനോട് പ്രതികാരം തീര്‍ക്കാന്‍ യുവതി വീടിന് തീയിട്ടു. പക്ഷേ, വീട് മാറിപ്പോയി. 49 കാരിയായ ക്രിസ്റ്റി ലൂയിസ് ജോന്‍സാന് തന്റെ കാമുകനെ കൊല്ലണമെന്ന ചിന്തയില്‍ വീടിന് തീവയ്ക്കാന്‍ ഒരുങ്ങിയത്. പക്ഷേ, വീട് മാറിപ്പോയി കാമുകനോട് പ്രതികാരം തീര്‍ക്കാന്‍ തീയിട്ടത് മറ്റേതോ വീടിനായിരുന്നു. നോര്‍ത് കരോലിനയിലെ ഗോള്‍ഡ് ഹിലില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഒരു സ്ത്രീ വീടിന് തീയിടാന്‍ ശ്രമിക്കുന്നത് കണ്ട അയല്‍വാസിയാണ് വീട്ടുടമയെ വിളിച്ച് കാര്യം പറഞ്ഞത്. വീടിന്റെ പൂമുഖത്ത് വിറക് കെട്ടുകള്‍ അടുക്കി വച്ചിരിക്കയായിരുന്നു. അതിനടുത്തായി തീയും, ഒരു കുപ്പി എണ്ണയും പൊലീസ് കണ്ടെത്തി. വീടിന്റെ മുന്‍വശം കത്തുന്നത് കണ്ട വീട്ടുടമ തോക്കുമായി വീടിന് പുറത്തിറങ്ങി. പൂന്തോട്ടത്തിലുള്ള ഹോസ് ഉപയോഗിച്ച് തീ അണക്കാന്‍ അയാള്‍ ശ്രമിച്ചു...

Defence sector | 75-ാം വർഷത്തിലും തലയുയർത്തി തന്നെ; സ്വാതന്ത്ര്യാനന്തരം ഓരോ ഇൻഡ്യക്കാരനും അഭിമാനിക്കാവുന്ന പ്രതിരോധ മേഖലയുടെ നേട്ടങ്ങൾ

Image
ന്യൂഡെൽഹി: (www.kasargodvartha.com) ഇൻഡ്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. 1947 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയതിനുശേഷം, രാജ്യം ഒരുപാട് മുന്നോട്ട് പോയി, ഈ സമയത്ത് കാർഷികം മുതൽ ബഹിരാകാശം, പ്രതിരോധം വരെയുള്ള എല്ലാ നേട്ടങ്ങളും അതിന്റെ പങ്കുവഹിച്ചു. പ്രതിരോധ മേഖലയിൽ ഇൻഡ്യയുടെ നേട്ടങ്ങളുടെ വലിയ കണക്കുണ്ട്. സ്വാതന്ത്ര്യാനന്തരം ഇൻഡ്യൻ പ്രതിരോധ മേഖല കൈവരിച്ച ചില പ്രധാന നേട്ടങ്ങളെക്കുറിച്ച് അറിയാം.    ആണവോർജ മേഖലയിലെ നേട്ടങ്ങൾ സ്വാതന്ത്ര്യാനന്തരം, ബഹിരാകാശവും ആണവോർജവും ഉൾപെടെ ശാസ്ത്രം, സാങ്കേതികവിദ്യ, വ്യവസായം എന്നിവയിൽ ഇൻഡ്യ മുന്നേറ്റത്തിന്റെ പാതയിലേക്ക് നീങ്ങി. 1950-കളുടെ അവസാനത്തോടെ ഇൻഡ്യ ആണവോർജത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഫലമായി 70-കളിൽ തദ്ദേശീയ ആണവ നിലയങ്ങൾ നിർമിക്കപ്പെട്ടു. ഇതോടൊപ്പം ആണവായുധങ്ങൾ നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഇൻഡ്യ ആരംഭിച്ചു. 1971ൽ പൊഖ്‌റാനിൽ നടന്ന ആണവ സ്‌ഫോടനത്തിലൂടെ ഇൻഡ്യ ലോകത്തെ ഞെട്ടിച്ചു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം 1998-ൽ ഇൻഡ്യ ആണവശക്തിയുടെ പദവി നേടി. മിസൈൽ മേഖലയിൽ എപിജെ അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ ആയുധനിർ...

Arrested | മുടിവെട്ടാനെത്തിയ 14 കാരനെ അശ്ലീലദൃശ്യം കാണിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് പിടിയില്‍

Image
ഇടുക്കി: (www.kasargodvartha.com) മുടിവെട്ടാനെത്തിയ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കുമളിയില്‍ ബാര്‍ബര്‍ ഷോപിലാണ് സംഭവം. രാജീവ് എന്നയാളെയാണ് കുമളി പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീലദൃശ്യം കാണിച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് കുട്ടിയുടെ മൊഴിയില്‍ പറഞ്ഞു.  സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മുടി വെട്ടാനെത്തിയ കുട്ടിയെ ബൈകില്‍ വിളിച്ച് കയറ്റി ഇയാളുടെ വീട്ടിലെത്തിച്ച ശേഷം മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ ബലം പ്രയോഗിച്ച് കാണിക്കുകയും കടന്നു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. കുട്ടി ബഹളംവെച്ചതോടെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയി. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞ് മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടന്നാണ് രജീവിനെ അറസ്റ്റ് ചെയ്തത്. Keywords:  news,Kerala,State,Idukki,Top-Headlines,Molestation,complaint,Police, Idukki: Man arrested for abuse minor boy  Powered by Info News For You

Phase Out | അപകടനിരക്ക് ഉയരുന്നു; മിഗ് 21 സൂപര്‍ സോനിക് യുദ്ധവിമാനങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി വ്യോമസേന

Image
ന്യൂഡെല്‍ഹി: (www.kvartha.com) അപകടനിരക്ക് ഉയരുന്ന സാഹചര്യത്തില്‍ മിഗ് 21 സൂപര്‍ സോനിക് യുദ്ധവിമാനങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി വ്യോമസേന. ഇന്‍ഡ്യന്‍ വ്യോമസേനയുടെ പക്കല്‍ അവശേഷിക്കുന്ന സിംഗിള്‍ എന്‍ജിന്റെ നാല് സ്‌ക്വാര്‍ഡനും പിന്‍വലിക്കാനാണ് വ്യോമസേനയുടെ തീരുമാനം. ഈ സെപ്റ്റംബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കും. ബാക്കി മൂന്നെണ്ണം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി ഉപേക്ഷിക്കുമെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. 2025ഓടെ നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ ദിവസം രാജസ്താനിലെ ബാര്‍മറില്‍ മിഗ്-21 വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചിരുന്നു. പരിശീലന പറക്കലിനിടെയാണ് അപകടം. അപകടത്തിന്റെ കാരണം വ്യോമസേന അന്വേഷിച്ചുവരികയാണ്. എന്നാല്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലല്ല അവശേഷിക്കുന്ന മിഗ് വിമാനങ്ങള്‍ ഉപേക്ഷിക്കുന്നതെന്നും മിഗ്-21 വിമാനങ്ങള്‍ക്ക് പകരം പുതിയ യുദ്ധവിമാനങ്ങള്‍ സ്ഥാപിക്കാനുള്ള നേരത്തെയുള്ള വ്യോമസേനാ പദ്ധതിയുടെ ഭാഗമാണിതെന്നും അധികൃതര്‍ പറയുന്നു. 1969 ലാണ് മിഗ് 21 സൂപര്‍ സോനിക് വിമാനങ്ങള്‍ ഇന്‍ഡ്യന്‍ വ്യോമസേനയുടെ ഭാഗമായത്. 1960കള്‍ മുതല്‍ 872 മിഗ് 21 വിമാനങ്ങ...

ഫാസിൽ കൊലപാതകം: മംഗ്ളൂറിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; രാത്രി 10 മണിക്ക് ശേഷം വാഹനമോടിക്കുന്നതിന് നിയന്ത്രണം; 'കടയിലെ ജീവനക്കാർ അക്രമികളെ തുരത്താൻ സാധങ്ങൾ വലിച്ചെറിഞ്ഞെങ്കിലും രക്ഷപ്പെടുത്താനായില്ല'

Image
മംഗ്ളുറു: (www.kasargodvartha.com) സൂറത് കലിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി പനമ്പൂർ, ബജ്‌പെ, മുൽക്കി, സൂറത് കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളുകൾക്കും കോളജുകൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് പൊലീസ് കമീഷണർ എൻ ശശി കുമാർ ഡെപ്യൂടി കമീഷണർ ഡോ. കെ വി രാജേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി.                 വ്യാഴാഴ്ച വൈകുന്നേരമാണ് ഒരു സംഘം അക്രമികൾ സൂറത്കല്‍ മംഗള്‍പേട്ടെ സ്വദേശി ഫാസിലി (24) നെ യുവാവിനെ സൂറത് കലിലെ തുണിക്കടയ്ക്ക് പുറത്ത് ഓടിച്ചിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുമായി സംസാരിക്കുന്നതിനിടെ തുണിക്കടയ്ക്ക് പുറത്ത് വെച്ച് ഫാസിലിനെ ആദ്യം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.            'വെള്ള നിറത്തിലുള്ള കാറിൽ എത്തിയ സംഘം, തുണിക്കടയ്ക്ക് പുറത്തുള്ള തെരുവിൽ വെട്ടുകത്തികളുമായി ഫാസിലിനെ പിന്തുടരുകയും പിന്നീട് അക്രമികളിൽ നിന്ന് അഭയം തേടാൻ കടയ്ക്കുള്ളിലേക്ക് ഓടിയപ്പോൾ പിന്തു...

2 Die, 45 Ill | മധ്യപ്രദേശില്‍ മലിന ജലം കുടിച്ച് 2 പേര്‍ മരിച്ചതായി റിപോര്‍ട്; 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Image
ഭോപാല്‍ : (www.kvartha.com)  മധ്യപ്രദേശില്‍ മലിന ജലം കുടിച്ച് രണ്ടു പേര്‍ മരിച്ചതായി റിപോര്‍ട്. ജലം കുടിച്ച് അവശനിലയിലായ 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് പടേലിന്റെ ലോക്‌സഭ മണ്ഡലത്തിലാണ് ദുരന്തം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്. പ്രായമായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ആരോഗ്യവിദഗ്ധര്‍ വീട്ടിലെത്തുന്നതിന് മുമ്പുതന്നെ രണ്ടുപേരും മരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായ 10 പേര്‍ ദാമോയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മലിനജലം കുടിച്ചത് വഴി ഗുരുതര ഉദരരോഗങ്ങളാണ് ആളുകളെ ബാധിച്ചിരിക്കുന്നതെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. ആരോഗ്യവിഭാഗം ഗ്രാമത്തില്‍ കാംപ് ചെയ്യുന്നുണ്ടെന്നും രോഗികളെ പരിശോധിച്ച് വരികയാണെന്നും ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ സചിന്‍ മലായ പറഞ്ഞു. ഗ്രാമത്തിലെ നിരവധി പേര്‍ക്ക് അതിസാരമുണ്ടെന്ന് രോഗികളിലൊരാള്‍ പറഞ്ഞതായി ഡോക്ടര്‍ വ്യക്തമാക്കി. മഴവെള്ളം കിണറ്റിലേക്ക് ഒലിച്ചിറങ്ങി കിണറ് മലിനമായിരിക്കുന്നുവെന്നും ഈ കിണറ്റിലെ വെള്ളമാണ് എല്ലാവരും കുടിക്കുന്നതെന്നും രോഗി പറഞ്ഞു. Keywords: 2 Die, 45 Ill In Union Minister...

Teacher sentenced | 4 ആൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനെ 3 കേസുകളിൽ വിവിധ വകുപ്പുകളിലായി 85 വർഷം കഠിന തടവിന് ശിക്ഷിച്ചു; ഒരു കേസിൽ വെറുതെ വിട്ടു

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com) നാല് ആൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനെ മൂന്ന് കേസുകളിൽ വിവിധ വകുപ്പുകളിലായി 85 വർഷം കഠിന തടവിന് ശിക്ഷിച്ചു. ഒരു കേസിൽ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.    2017 ൽ പ്രായപൂർത്തിയാകാത്ത 10 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള നാല് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ദക്ഷിണ കന്നഡ ജില്ല സ്വദേശിയും നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ അബൂബകർ സിദ്ദീഖിനെ (58) യാണ് ഹൊസ്ദുഗ് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജ് സി സുരേഷ് കുമാർ ശിക്ഷിച്ചത്. ഓരോ കേസിലും പിഴയടക്കാനും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നത് കൊണ്ട് കൂടിയ ശിക്ഷയായ 15 വർഷം മാത്രമേ ശിക്ഷ അനുഭവിക്കേണ്ടി വരികയുള്ളു. പിഴ അടച്ചില്ലെങ്കിൽ അധിക തടവും അനുഭവിക്കണം. പോക്സോ ആക്ട് 9(f) r/w 10, 9 (l) r / w 10 വകുപ്പ് പ്രകാരമാണ് ഓരോ കേസിലും പ്രധാന ശിക്ഷ. ബേക്കൽ പൊലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത് അന്നത്തെ ഇൻസ്പെക്ടറും ഇപ്പോൾ കാസർകോട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പിയുമായ വികെ ...

Bus Accident | നിര്‍ത്തിയിട്ടിരുന്ന ബസിന് പുറകില്‍ ചരക്കുലോറി ഇടിച്ച് 10 പേര്‍ക്ക് പരിക്ക്

Image
തൃശൂര്‍: (www.kasargodvartha.com)  നിര്‍ത്തിയിട്ടിരുന്ന ബസിന് പുറകില്‍ ചരക്കുലോറി ഇടിച്ച് 10 പേര്‍ക്ക് പരിക്ക്. തൃശൂര്‍ പുന്നയൂര്‍ക്കുളം പെരിയമ്പലത്ത് ആണ് വാഹനാപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിയമ്പലം ബസ് റ്റോപ്പില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ബസിന് പുറകിലാണ് ചരക്കുലോറി ഇടിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് അറിയുന്നത്. Keywords: 10 injured bus accident in Thrissur, Thrissur, News, Accident, Injured, Passenger, Hospital, Treatment, Kerala. Powered by Info News For You

Trial allotment | പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട് മെന്റ് പ്രസിദ്ധീകരിച്ചു

Image
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റായ www(dot)admission(dot)dge(dot)kerala(dot)gov(dot)in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും എന്തെങ്കിലും തിരുത്തലുമുണ്ടെങ്കില്‍ തിങ്കളാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണം. അടുത്ത മാസം മൂന്നിനാണ് (August 3 ) ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിക്കുക. ട്രയല്‍ അലോട്‌മെന്റ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അലോട്‌മെന്റ് പ്രസിദ്ധീകരിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ആഗസ്ത് 22ന് ആദ്യ വര്‍ഷ ക്ലാസുകള്‍ തുടങ്ങും എന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷാഫലം വൈകിയതാണ് പ്ലസ് വണ്‍ പ്രവേശന നടപടികളില്‍ കാലതാമസത്തിന് ഇടയാക്കിയത്. പരിശോധിക്കേണ്ട വിധം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെകന്‍ഡറി അഡ്മിഷന്‍ ഗേറ്റ് വേ ആയ http://admission(dot)dge(dot)kerala(dot)gov(dot)in എന്ന വെബ്‌സൈറ്റിലെ 'Click for Higher Secondary അഡ്മിഷന്‍ വെബ്‌സൈറ്റില്‍ 'Admission...

Found Dead | യൂട്യൂബ് വ് ളോഗറെ ആലുവയിലെ ടൂറിസ്റ്റ് ഹോമില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Image
ആലുവ: (www.kvartha.com)  യൂട്യൂബ് വ് ളോഗറെ ആലുവയിലെ ടൂറിസ്റ്റ് ഹോമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കാക്കര പൂയ്യച്ചിറ കിഴക്കേക്കരവീട്ടില്‍ അബ്ദുള്‍ ശുകൂര്‍ (49) ആണ് മരിച്ചത്. 'ഞാന്‍ ഒരു കാക്കനാടന്‍' എന്ന യൂട്യൂബ് ചാനലിലൂടെയാണ് അബ്ദുള്‍ ശുകൂര്‍ വ്ളോഗിങ് നടത്തിയിരുന്നത്. സംഭവ സ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കടബാധ്യതയും പണം കടമായി നല്‍കിയ വട്ടിപ്പലിശക്കാരന്റെ ഭീഷണിയുമാണ് മരണകാരണമെന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. അഞ്ചുലക്ഷം രൂപ 2015-ല്‍ കടം വാങ്ങിയെന്നും മാസം 25000 രൂപവീതം പലിശനിരക്കില്‍ 15 ലക്ഷത്തോളം രൂപ 2021വരെ അടച്ചിട്ടും നിരന്തരം തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുവെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മൂന്നുദിവസം മുന്‍പാണ് ആലുവ റെയില്‍വേ സ്റ്റേഷനുസമീപത്തെ ടൂറിസ്റ്റ് ഹോമില്‍ അബ്ദുള്‍ ശുകൂര്‍ മുറിയെടുത്തത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആലുവ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിട്...

Criminal Gangs Threatening Public | കാസര്‍കോട്ട് ‍'ദാദാമാരുടെ’ അഴിഞ്ഞാട്ടം; പിടിച്ചുപറിയും പണംപിരിവും; പൊലീസിനും തലവേദന

Image
കാസര്‍കോട്: (www.kasargodvartha.com) നഗരത്തിലും പരിസര പ്രദേശങ്ങിളിലും ദാദാമാർ അഴിഞ്ഞാടുന്നതായി പരാതി. ഓടോറിക്ഷ ഡ്രൈവര്‍മാരെ ഓട്ടം വിളിച്ച് കൊണ്ടുപോയി പണം നല്‍കാതെ ഭീഷണിപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. നഗരത്തിലെ പാന്‍ മസാല വില്‍പനക്കാരേയും റെയിൽവേ സ്റ്റേഷനില്‍ നിന്നും ട്രെയിനിറങ്ങി വരുന്നവരേയും രാത്രി കാലങ്ങളില്‍ നഗരത്തില്‍ ഒറ്റപ്പെടുന്നവരേയും ഭീഷണിപ്പെടുത്തി ബാഗ് പിടിച്ചുപറിച്ച് പണം തട്ടുകയും ചെയ്യുന്നതായാണ് വിവരം.   കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പോകറ്റടിക്കാരന്‍, യുവാവ്, ലംബു, മൂക്കന്‍, ബീഡി, മുന്ന തുടങ്ങിയ ഇരട്ട പേരിലും വിളിപ്പേരിലും അറിയപ്പെടുന്ന പിടിച്ചുപറിക്കാർ എന്നിവരാണ് ഇതിന് പിന്നിലെന്ന് പറയുന്നു. നാലഞ്ചു സംഘങ്ങള്‍ നഗരത്തില്‍ മാത്രം കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തുന്നുണ്ടെന്നും ദൂരദിക്കില്‍ നിന്നും വരുന്ന യാത്രക്കാരേയും ലോറി ഡ്രൈവര്‍മാരേയും വരെ ഇവര്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായുമാണ് പരാതി. തട്ടുകടക്കാരേയും മറ്റും ഭീഷണിപ്പെടുത്തി ഹഫ്ത പിരിവാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗം. കഴിഞ്ഞ ദിവസം പൊലീസിന്റെ ഫ്‌ലൈയിംഗ് സ്‌ക്വാഡ് പിടിച്ചുപറി തടഞ്ഞപ്പോള്‍ പൊ...

Investment | മഹാരാഷ്ട്രയിൽ വേദാന്ത ഗ്രൂപും ഫോക്‌സ്‌കോണും ചേർന്ന് 2 ലക്ഷം കോടിയിലധികം രൂപയുടെ വൻ നിക്ഷേപം നടത്തുന്നു; 2 ലക്ഷത്തോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ

Image
ന്യൂഡെൽഹി: (www.kvartha.com) മഹാരാഷ്ട്രയിൽ വേദാന്ത (Vedanta) ഗ്രൂപും തായ്‌വാനീസ് ഇലക്ട്രോണിക്സ് നിർമാതാക്കളായ ഫോക്‌സ്‌കോണും (Foxconn) ചേർന്ന് രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ വൻ നിക്ഷേപം നടത്തുന്നു. മഹാരാഷ്ട്രയിൽ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായിരിക്കും ഇത്. ഈ രണ്ട് കംപനികളും സംയുക്ത സംരംഭം രൂപീകരിക്കാനും മഹാരാഷ്ട്രയിൽ അർധചാലകങ്ങൾ നിർമിക്കാനുമാണ് പദ്ധതിയിടുന്നത്. മഹാരാഷ്ട്രയെ അടുത്ത സിലികൺ വാലിയാക്കാൻ ഈ നിക്ഷേപം സഹായിക്കും.                                 2021 ഡിസംബറിൽ 76,000 കോടി രൂപ ചിലവിൽ സെമികോൺ ഇൻഡ്യ പദ്ധതിക്ക് കേന്ദ്ര സർകാർ അംഗീകാരം നൽകിയിരുന്നു. വേദാന്തയുടെയും ഫോക്‌സ്‌കോണിന്റെയും പ്രതിനിധി സംഘം ചൊവ്വാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായും കൂടിക്കാഴ്ച നടത്തി. വേദാന്തയ്ക്കും ഫോക്‌സ്‌കോണിനും മഹാരാഷ്ട്ര സർകാർ പൂർണ സഹകരണം നൽകുമെന്ന് ഷിൻഡെ പറഞ്ഞു. ബൃഹത്തായ പദ്ധതിക്ക് കേന്ദ്രം പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൃത്യസമയത്ത് ...

Snake in Train | തിരുവനന്തപുരം - നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ ബാഗുകള്‍ക്കിടയില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍

Image
കോഴിക്കോട്: (www.kvartha.com)  തിരുവനന്തപുരം - നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്പിനെ കണ്ടത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാത്രി ട്രെയിന്‍ തിരൂരിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. എസ് 5 സ്ലീപര്‍ കംപാര്‍ട്‌മെന്റ് 28, 31 എന്നീ ബെര്‍തുകള്‍ക്ക് സമീപം ബാഗുകള്‍ക്കിടയിലായിരുന്നു പാമ്പ്.  കണ്ണൂര്‍ സ്വദേശി പി നിസാറിന്റെ ഭാര്യ ഖൈറുന്നിസയും ഒരു പെണ്‍കുട്ടിയുമാണ് പാമ്പിനെ ആദ്യം കണ്ടത്. ഇതോടെ യാത്രക്കാര്‍ ബഹളം വച്ചു. യാത്രക്കാരിലൊരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്ന് പറഞ്ഞ് ചിലര്‍ ബഹളം വച്ചതോടെ യാത്രക്കാരന്‍ ഉടനെ പാമ്പിന്റെ ദേഹത്ത് നിന്നും വടിമാറ്റി. ഉടനെ പാമ്പ് കംപാര്‍ട്‌മെന്റിലൂടെ മുന്നോട്ടു പോയി. തുടര്‍ന്ന് 10.15ന് ട്രെയിന്‍ കോഴിക്കോട് എത്തിയ ഉടനെ അധികൃര്‍ പരിശോധന നടത്തി. ഇവിടെ എത്തിയ ഉടനെ പാമ്പിനെ കണ്ട് പരിശോധനാ സംഘത്തിലെ ഒരാള്‍ വടികൊണ്ട് കുത്തിപ്പിടിച്ചെങ്കിലും പാമ്പ് തെന്നിപ്പോയി. തുടര്‍ന്ന് യാത്രക്കാരോടെല്ലാം പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. മുക്കാല്‍  മണിക്കൂറിലേറെ പരിശോധന നടത്തിയെങ്കിലും പിന്നീട് കണ്ടെത്താനായില്ല. യാത്രക്കാരു...