Posts

Showing posts from June, 2020

10 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി 3 പേര്‍ മലപ്പുറത്ത് പിടിയില്‍; ഒരാള്‍ കാസര്‍കോട് സ്വദേശി, കാര്‍ കസ്റ്റഡിയിലെടുത്തു

Image
മലപ്പുറം: (https://ift.tt/3g8zUpY)  10 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി 3 പേര്‍ മലപ്പുറം മങ്കട പോലീസിന്റെ പിടിയിലായി. ഇതില്‍ ഒരാള്‍ കാസര്‍കോട് സ്വദേശിയാണ്. കാസര്‍കോട് ആദൂരിലെ ബദറുദ്ദീന്‍ (30), മംഗളൂരു സ്വദേശി ഷംസുദ്ദീന്‍ (25), വയനാട് സ്വദേശി നസീര്‍ എന്നിവരാണ് പിടിയിലായത്. സംഘം സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 9000 പാക്കറ്റ് നിരോധിച്ച പുകയില ഉത്പന്നങ്ങളാണ് കാറില്‍ കടത്തുന്നതിനിടെ പിടികൂടിയത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ആഡംബര കാറുകളിലും മറ്റും ഒളിപ്പിച്ച് വന്‍തോതില്‍ നിരോധിച്ച ലഹരിയുത്പന്നങ്ങള്‍ കേരളത്തിലെത്തിക്കുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ എ എസ് പി ഹേമലതയുടെ നേതൃത്വത്തില്‍ മങ്കട സി ഐ സി എന്‍ സുകുമാരന്‍, എസ് ഐ ബി. പ്രദീപ്കുമാര്‍ എന്നിവരടങ്ങുന്ന സംഘം തിരൂര്‍ക്കാട്ട് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പായ്ക്കറ്റിന് 50 രൂപ നിരക്കില്‍ മംഗളൂരുവില്‍ നിന്നും വാങ്ങി മൂന്നിരട്ടിവിലയ്ക്ക് ജില്ലയിലെ ചെറുകിട വില്‍പ്പനക്കാര്‍ക്ക് വില്‍പ്പന നടത്തുകയാണ് സംഘം ചെയ്തിരുന്നതെന്ന് പോലീസ് പ...

യുവതിക്ക് ഭര്‍തൃവീട്ടില്‍ പീഡനമെന്ന് പരാതി; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

Image
കാസര്‍കോട്: (https://ift.tt/3g8zUpY)  യുവതിക്ക് ഭര്‍തൃവീട്ടില്‍ പീഡനമെന്ന് പരാതി. സംഭവത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കുഡ്‌ലു മായിപ്പാടിയിലെ ജിസൈന (32)യുടെ പരാതിയില്‍ ഭര്‍ത്താവ് ജംഷീദിനും (36) ബന്ധുക്കള്‍ക്കുമെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്. Keywords:  Kasaragod, Kerala, news, Police, case, Case against husband and family for assaulting girl   < !- START disable copy paste -->    Powered by Info News For You

കൂടത്തായി മോഡല്‍ കൊലപാതകം; പ്രതികള്‍ പൊലീസിന്റെ ക്ലിക്കില്‍ കുടുങ്ങി

Image
തിരുവനന്തപുരം: (www.kvartha.com 01.07.2020)  മനുഷ്യ മന:സാക്ഷിയെ നടുക്കിയ കൂടത്തായി മോഡല്‍ കൊലപാതകം നടന്ന തിരുവനന്തപുരം കരമന കൂടത്തില്‍ കേസിലെ പ്രതികള്‍ പൊലീസിന്റെ ക്യാമറാ കണ്ണില്‍ കുടുങ്ങി. കരമന കൂടത്തില്‍ വീട്ടിലെ ഗൃഹനാഥന്‍ ജയമാധവന്‍ നായര്‍ (63) മരിച്ചതോടെയാണ് കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. ഒരു കുടുംബത്തിലെ ഏഴ് പേരാണ് അടുത്തടുത്ത സമയങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളില്‍ പ്രതികളുണ്ടെന്ന് കഴിഞ്ഞദിവസമാണ് കണ്ടെത്തിയത്. കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ എസ് പിക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നെങ്കിലും ആ വഴിക്ക് അന്വേഷണം നടത്തിയില്ല. അത് വലിയ വീഴ്ചയായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കായിരുന്നു. ഇന്റലിജന്‍സ് മേധാവി ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ജയമാധവന്‍ നായരെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുമ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയപ്പോഴും പ്രതികള്‍ പരിസരങ്ങളിലുണ്ടായിരുന്നെന്ന് ഫോട്ടോകളില്‍ നിന്ന് വ്യക്തമായി. ജയമാധവന്‍ നായരെ ആശുപത്രിയിലെത്തിച്ചെ...

ക്വാറന്റീനില്‍ കഴിയുന്ന മുഴുവന്‍ പ്രവാസികള്‍ക്കും കോവിഡ് ടെസ്റ്റ് നടത്തണം: പ്രവാസി ലീഗ്

Image
കാസര്‍കോട് (www.evisionnews.co): ക്വാറന്റീനില്‍ കഴിയുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് ടെസ്റ്റ് നടത്തുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള പ്രവാസി ലീഗ് ജില്ലാ നേതൃയോഗം സര്‍ക്കാറിനോട് ആവശ്യപ്പട്ടു. പ്രവാസികളോട് കേന്ദ്ര-കേരള സര്‍ക്കാറുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് ജനാധിപത്യ രീതിയിലുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. എയിംസ് ജില്ലയില്‍ സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.  പ്രസിഡന്റ് എപി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ ഉദ്ഘാടനം ചെയ്തു. ടി.പി കുഞ്ഞബ്ദുല്ല, ബി.യു. അബ്ദുല്ല, കൊവ്വല്‍ അബ്ദുല്‍ റഹിമാന്‍, അബ്ദുല്‍ റസാഖ് തായലക്കണ്ടി, ബഷീര്‍ പക്യാര പ്രസംഗിച്ചു. Powered by Info News For You

എറണാകുളത്ത് കാസര്‍കോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെ; ആശങ്ക

Image
കൊച്ചി: (https://ift.tt/3g8zUpY)  എറണാകുളത്ത് കാസര്‍കോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെ. എറണാകുളം മാര്‍ക്കറ്റ് ജംക്ഷനിലുള്ള ഇലക്ട്രിക്കല്‍ കടയിലെ രണ്ട് ജീവനക്കാര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ 31 വയസുള്ള കാസര്‍കോട് സ്വദേശിയും മറ്റൊരാള്‍ 42കാരനായ പാലക്കാട് സ്വദേശിയുമാണ്. കടയിലെ ഡ്രൈവറായ 20 കാരനായ തൃശൂര്‍ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റ് ജംക്ഷനിലുള്ള കടയിലെ ജീവനക്കാര്‍ ആയതിനാല്‍ ഇവര്‍ കൂടുതല്‍ പേരുമായി ഇടപഴകിയിരിക്കാം എന്നാണു കരുതുന്നത്. മാര്‍ക്കറ്റ് അടയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു സഹപ്രവര്‍ത്തകര്‍ ക്വാറന്റൈനിലായിരുന്നു. മാര്‍ക്കറ്റില്‍ കോവിഡ് ലക്ഷണങ്ങളുള്ള എല്ലാവരുടെയും സാമ്പിളുകള്‍ ശേഖരിക്കും. കടകളിലെ ജീവനക്കാരില്‍ റാന്‍ഡം പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. Keywords:  Kochi, Kerala, news, COVID-19, Top-Headlines, Trending, Kasaragod, 2 Contact covid cases in Ernakulam   ...

മലയാളി റിയാദില്‍ മരണപ്പെട്ടു

Image
റിയാദ്: (https://ift.tt/3g8zUpY)  മലയാളി റിയാദില്‍ മരണപ്പെട്ടു. മലപ്പുറം മുത്തേടത്ത് പാറക്കല്‍ മുഹമ്മദ് കുട്ടി എന്ന കണ്ണന്‍ കുളവന്‍ അക്ബര്‍ (47) ആണ് മരിച്ചത്. 20 വര്‍ഷമായി സൗദിയിലുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടന്ന ഇദ്ദേഹം രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. വീരാന്‍- ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ജസ്‌ന. മക്കള്‍: ഹന്ന അക്ബര്‍, ഫിന ഫാത്വിമ, ആഇശ ഹൈമി, അലിന്‍ ഹൈമി. Keywords:  Kerala, news, Top-Headlines, Gulf, Riyadh, Saudi Arabia, Malappuram, Malayali died in Riyad   < !- START disable copy paste -->    Powered by Info News For You

തളര്‍വാതം വന്ന് ഏഴു വര്‍ഷം കിടപ്പിലായതിനു ശേഷം മരണമടഞ്ഞ വയോധികയുടെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ മഹിളാ അസോസിയേഷന്‍ നേതാവിനെതിരെ പൊലീസ് കേസെടുത്തു

Image
ഇരിട്ടി: (www.kvartha.com 30.06.2020) തളര്‍വാതം വന്ന് ഏഴു വര്‍ഷം കിടപ്പിലായതിനു ശേഷം മരണമടഞ്ഞ വയോധികയുടെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ഇരിട്ടി റൂറല്‍ ബാങ്ക് ഡെയ്‌ലി കലക്ഷന്‍ ഏജന്റുമായ സ്വപ്ന അശോകനെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു. കഴിഞ്ഞ മാര്‍ച്ചില്‍ മരണമടഞ്ഞ അളപ്ര സ്വദേശി കൗസുവിന്റെ പെന്‍ഷന്‍ തട്ടിയെടുത്തുവെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. സി പി എം പ്രാദേശിക നേതാവായ സ്വപ്നക്കെതിരെയാണ് പരാതി. പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ഒപ്പം ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സ്വപ്ന. മന്ത്രി കെ കെ ഷൈലജയുടെ മാതൃ സഹോദരിയുടെ മകളുമാണ് സ്വപ്ന. മാര്‍ച്ച് ഒന്‍പതിനാണ് സി പി എം ഭരിക്കുന്ന പായം പഞ്ചായത്തില്‍ മരിച്ച വ്യക്തിയുടെ പേരില്‍ തട്ടിപ്പ് നടന്നത്. മാര്‍ച്ച് ഒന്‍പതിന് മരിച്ച കൗസുവിന്റെ പേരില്‍ സ്വപ്ന പെന്‍ഷന്‍ ഒപ്പിട്ടു വാങ്ങിയെന്നായിരുന്നു പരാതി. സി പി എം തന്നെ സംഭവത്തില്‍ അന്വേഷണം നടത്തുകയും കലക്ഷന്‍ ഏജന്റ് സ്ഥാനത്ത് നിന്നും സ്വപ്നയെ മാറ്റുകയും ചെയ്തിരുന്നു.രണ്ടു ദിവസം ...

ആറുമുഖനേരി പൊലീസ് സ്റ്റേഷനില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ക്രൂര പീഡനത്തിനിരയായി

Image
ചെന്നൈ: (www.kvartha.com 30.06.2020) ആറുമുഖനേരി പൊലീസ് സ്റ്റേഷനില്‍ 31കാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ ക്രൂര പീഡനത്തിനിരയായി. യുവാവിന്റെ വൃക്ക തകരാറിലായെന്നാണ് ആരോപണം. പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്തേക്ക് സിഗരറ്റ് വലിച്ച് പുകയൂതി എന്നാരോപിച്ച് കായല്‍പട്ടണം സ്വദേശി ഹബീബ് മുഹമ്മദിനെ കസ്റ്റഡിയിലെടുത്തക്കുകയായിരുന്നു. കണ്ടെയ്മെന്റ് സോണില്‍ നിര്‍ത്തിയിട്ടിരുന്ന ഹബീബീന്റെ ഓട്ടോ എടുക്കാന്‍ പോയ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥയുമായി വാക്ക് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് പൊലീസുകാര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും നാല് പൊലീസുകാര്‍ മണിക്കൂറുകളോളം പീഡിപ്പിക്കുകയും ചെയ്തു. കടുത്ത ശരീര വേദനയെ തുടര്‍ന്ന് പിറ്റെദിവസം ആശുപത്രിയിലെത്തിച്ചു. ശേഷമാണ് വൃക്ക തകരാറിലായ കാര്യം അറിഞ്ഞത്. രണ്ട് തവണ ആഴ്ചയില്‍ ഡയാലിസിസ് വേണം ഇയാള്‍ക്ക്. ജൂണ്‍ മാസം ആദ്യം നടന്ന സംഭവം നടന്നത്. പൊലീസിനെ പേടിച്ചാണു ഇതുവരെ ഇക്കാര്യം പുറത്തു പറയാതിരുന്നത്. സാത്താന്‍കുളം സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പറയുന്നതെന്നു ഹബീബിന്റെ കുടുംബം പറയുന്നു. ലോക് ഡൗണ്‍ സമയത്തിനു അനുസരിച്ച് കട അടച്ചില്ലെന്ന് ആരോപിച്ചാണാണ് തൂത്തുക്കുടിയില്‍ അച്ഛന്‍ ജയരാ...

യുവതി പ്രസവാനന്തരം മരിച്ചത് അപശകുനമെന്ന് ആരോപിച്ച് മരണാനന്തര കര്‍മങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു; അന്ത്യകര്‍മങ്ങള്‍ ചെയ്ത് ആന്ധ്രാ പൊലീസ്

Image
അമരാവതി: (www.kvartha.com 30.06.2020) പ്രസവത്തെ തുടര്‍ന്ന് മരിച്ച യുവതിയുടെ മരണാനന്തര കര്‍മങ്ങള്‍ നാട്ടുകാര്‍ തടഞ്ഞതോടെ യുവതിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്ത് ആന്ധ്രാ പൊലീസ്. ആന്ധ്രാപ്രദേശില്‍ ഞായറാഴ്ചയാണ് സംഭവം. പ്രസവത്തിനായ നന്ത്യാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാവണ്യ(23)യാണ് ശനിയാഴ്ച രാവിലെയോടെ മരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ലാവണ്യയുടെ മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലേക്ക് കൊണ്ടുവന്നെങ്കിലും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ നാട്ടുകാര്‍ ബന്ധുക്കളെ അനുവദിച്ചില്ല. പ്രസവത്തോടെ യുവതി മരിച്ചത് അപശകുനമാണെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം. തുടര്‍ന്ന് ബന്ധുക്കള്‍ പേഡ കമ്പല്ലൂരു ഗ്രാമത്തിന് സമീപമുള്ള വനപ്രദേശത്തെ ഒരു മരത്തില്‍ യുവതിയുടെ മൃതദേഹം കെട്ടിയിട്ട ശേഷം തിരികെ പോവുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ട പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച പൊലീസെത്തി കുടുംബാംഗങ്ങളുടെയും മണ്ഡല്‍ റവന്യൂ ഓഫീസറുടെയും സാന്നിധ്യത്തില്‍ യുവതിയുടെ അന്ത്യകര്‍മങ്ങള്‍ നടത്തുകയായിരുന്നുവെന്ന് രുദ്രവരം സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ റാം മോഹന്‍ റെഡ്ഡി പറഞ്ഞു. മരണാനന്തര ചടങ്ങുകള്‍...

കോവിഡ്; മൃതദേഹം ഖബറടക്കാന്‍ മഹല്ലുകള്‍ സൗകര്യമൊരുക്കണമെന്ന് ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍

Image
മംഗളൂരു:   (https://ift.tt/2AkM1kI)  കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ ഖബറടക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട മഹല്ല് കമ്മിറ്റികള്‍ക്ക് കരുതലും ജാഗ്രതയും ഉണ്ടാവണമെന്ന് ദക്ഷിണ കന്നട ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. ഖബര്‍സ്ഥാനില്‍ പ്രത്യേക ഇടങ്ങള്‍ ഈ ആവശ്യത്തിനായി കരുതണം. അധികൃതര്‍ പ്രൊട്ടോകോള്‍ പ്രകാരം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം തുടങ്ങിയവ പിന്തുടരുകയും ചെയ്യേണ്ടതുണ്ട്. മംഗളൂരു ജുമാമസ്ജിദ്, കൃഷ്ണപുര ബദിരിയ ജുമാമസ്ജിദ്, ബോളാര്‍ മുഹിയുദ്ദീന്‍ ജുമാമസ്ജിദ്, ബജ്‌പെ ജുമാമസ്ജിദ് കമ്മിറ്റികള്‍ ഈ സൗകര്യം ഒരുക്കിയതായി ത്വാഖ അറിയിച്ചു. മംഗളൂരു സൂറത്കല്‍ ഇഡ്യയില്‍ തിങ്കളാഴ്ച കൊവിഡ് ബാധിച്ച് മരിച്ച 31കാരന്റെ മൃതദേഹം മറവ് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ പ്രയാസം സൃഷ്ടിച്ചിരുന്നു. മഴ തടസ്സമായതിനാല്‍ ഇഡ്യയില്‍ നിന്ന് മൃതദേഹം ബോളാറിലേക്ക് കൊണ്ടുവന്നു. തദ്ദേശവാസികള്‍ തടസ്സപ്പെടുത്തിയതിനാല്‍ ബോളാറിലും അനിശ്ചിതത്വമുണ്ടായി. അസി.കമ്മീഷണര്‍ മദന്‍ മോഹന്‍ എത്തി ഉച്ചഭാഷിണി സഹായത്തോടെ നടത്തിയ അഭ്യര്‍ത്ഥനയെത്തുട...

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും നീതി ലഭിച്ചില്ലെന്ന് അംഗപരിമിതന്‍; യാതൊരു വിധ അന്വേഷണവും നടത്താതെ പരാതിക്കാരന് ലഭിക്കും മുമ്പ് അന്വേഷണ ഉത്തരവ് സോഷ്യല്‍ മീഡയയില്‍; വിവാദം കത്തുന്നു

Image
കാസര്‍കോട്: (https://ift.tt/2AkM1kI)  ലോക്ഡൗകാലത്ത് സേവനം നടത്തിയതിന്റെ പേരില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയും ഭരണ സമിതിയും ചേര്‍ന്ന് തന്നെ പെന്‍ഷന്‍ വാങ്ങുന്നതിന്റെ പേരില്‍ അപമാനിച്ചതായി പറയുന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അംഗപരിമിതനായ എരിയാല്‍ സ്വദേശി നൗഷാദ് ബളളീര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് ആരോപണം. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തുടര്‍ അന്വേഷണത്തിന് വേണ്ടി പഞ്ചായത്ത് ഡയറക്ടര്‍ക്ക് അയച്ചതായി  നൗഷാദ് ബള്ളിറിന് അറിയിപ്പ് ലഭിച്ചിരുന്നു. പരാതിയില്‍മേല്‍ യാതൊരു വിധ അന്വേഷണമോ പരാതിക്കാരന്റെ മൊഴിയോ രേഖപ്പെടുത്താതെ പഞ്ചായത്ത് ഡയറക്ടര്‍ ഉത്തരവിറക്കുകയും പരാതിക്കാരന് ഉത്തരവ് ലഭിക്കുന്നതിന് മുമ്പേ മറ്റാര്‍ക്കോ ചോര്‍ത്തിക്കൊടുക്കുത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചതായും നൗഷാദ് പറയുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്യേഷണം നടത്തി കര്‍ശന. നടപടി സ്വീകരിക്കന്നമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യവകാശ കമ്മ...

ആളും ആരവവുമില്ലാതെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം സമാപിച്ചു

Image
തലശേരി: (www.kvartha.com 30.06.2020) ആളും ആരവവുമില്ലാതെ ഭക്തജനങ്ങളുടെ അസാന്നിധ്യത്തില്‍ ഓംകാര ശബ്ദമില്ലാത്ത അന്തരീക്ഷത്തില്‍ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് പരിസമാപ്തി. അക്കര കൊട്ടിയൂര്‍ സന്നിധിയിലെ സ്വയംഭൂവില്‍ നടന്ന കളഭാഭിഷേകത്തോട് കൂടിയാണ് കൊട്ടിയൂര്‍ വൈശാഖ മഹോത്സവം സമാപിച്ചത്. തിങ്കളാഴ്ച വാകച്ചാര്‍ത്തോടു കൂടിയാണ് തൃക്കലശാട്ട ചടങ്ങുകള്‍ക്ക് തുടക്കമായത്. സ്വയംഭൂവിനു സമീപത്തെ വിളക്കുകളില്‍ നിന്നും തേങ്ങാമുറികളിലേക്ക് നാളം പകര്‍ന്ന ശേഷം വിളക്കുകള്‍ അണച്ചു. ഇതോടൊപ്പം അക്കരെ സന്നിധാനത്തെ എല്ലാ വിളക്കുകളും അണച്ച ശേഷം നമ്പീശന്‍, വാരിയര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രീകോവിലിന്റെ നാലു തൂണുകള്‍ കടപുഴക്കിയെടുത്ത് തിരുവഞ്ചിറയിലിട്ടു. ഇതോടെ മണിത്തറ തൃക്കലശാട്ടിന് ഒരുങ്ങി. കലശ മണ്ഡപത്തില്‍ പൂജിച്ചുവെച്ച കളഭ കുംഭങ്ങള്‍ മുഖ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച ശേഷം തന്ത്രിമാരുടെ കാര്‍മികത്വത്തില്‍ സ്വയംഭൂവില്‍ കളഭാട്ടം നടന്നു. തുടര്‍ന്ന് ബ്രാഹ്മണരുടെ സമൂഹ പുഷ്പാഞ്ജലിയും തന്ത്രിയുടെ പൂര്‍ണ പുഷ്പാഞ്ജലിയും കഴിഞ്ഞതിനു ശേഷം തീര്‍ഥവും പ്രസാദവും ആടിയ കളഭവും പ്രസാദമായി നല്‍കി. തുടര്‍ന്ന് കുടിപതി സ്ഥാനികര്‍...

വൈറസ് വ്യാപനത്തിന്റെ ഏറ്റവും മോശമായഘട്ടം വരാനിരിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

Image
ജനീവ: (https://ift.tt/2VxsNzx) കൊറോണവൈറസ് എന്ന മഹാമാരിയുടെ ഏറ്റവും തീവ്രഘട്ടം വരാനിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. 'ഏറ്റവും തീവ്രമായ ഘട്ടം വരാനിരിക്കുകയാണെന്ന കാര്യം പറയുന്നതില്‍ അതിയായ വിഷമമുണ്ട്. പക്ഷെ നിലവിലെ സാഹചര്യവുമനുസരിച്ച് സ്ഥിതി കൂടുതല്‍ മോശമാകാന്‍ സാധ്യതയുണ്ട്. അപകടകാരിയായ ഈ വൈറസിനെ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്'. ലോകാരോഗ്യസംഘടനയുടെ മേധാവി ടെദ്രോസ് അദനോം ഗബ്രെയോസിസ് പറഞ്ഞു. ചില രാജ്യങ്ങളില്‍ സമ്പദ്ഘടനയും സമൂഹവും തുറന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചതോടെ കൊറോണവൈറസ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ടെദ്രോസ് അദനോം സൂചിപ്പിച്ചു. ഒട്ടേറെ ആളുകള്‍ക്ക് രോഗം വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസിനെ നേരിടുന്നതില്‍ ചില രാജ്യങ്ങള്‍ പുരോഗതി പ്രകടിപ്പിച്ചെങ്കിലും ആഗോളതലത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയാണെന്ന് ടെദ്രോസ് അദനോം മുന്നറിയിപ്പ് നല്‍കി. Keywords: News, World, WHO, World Health Organisation, Health, COVID-19, Warning, Worst of pandemic ‘yet to come’, warns WHO Powered by Info News For You

ഓണ്‍ലൈന്‍ സൈറ്റുകളില്‍ മലയാളി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വില്‍പനയ്ക്ക്? വെളിപ്പെടുത്തലുമായി പോലീസ്

Image
തിരുവനന്തപുരം: (www.kvartha.com 30.06.2020) ഓണ്‍ലൈന്‍ സൈറ്റുകളില്‍ മലയാളി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വില്‍പന നടത്തുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പോലീസ് സൈബര്‍ ഡോം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടിലൂടെയാണ് ഇക്കാര്യം വെളിച്ചത്ത് വന്നത്. ആറിനും പതിനഞ്ചിനും ഇടയിലുള്ള പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളുമാണ് ഡാര്‍ക് നെറ്റിലടക്കം പ്രചരിക്കുന്നുള്ളത്. ചിത്രങ്ങള്‍ എടുത്ത ശേഷം ഈ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടാകാം എന്ന് പോലീസ് സംശയിക്കുന്നു. അതിനാല്‍ ഇവരെ കണ്ടെത്താനും വേണ്ട നടപടികള്‍ സ്വീകരിക്കാനും പോലീസ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ദൃശ്യങ്ങളുടെ വില്‍പന നടത്തുന്നവരെയും വാങ്ങുന്നവരെയും കണ്ടെത്താന്‍ ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായം ലഭിക്കുമെന്ന് എഡിജിപി മനോജ് അറിയിച്ചു. Keywords:  Kerala, News, Police, Cyber Crime, department, Interpol, Internet, Photo, Social Network, Website, Minor girls, Raid, Kerala police cyber dome operation p hunt finds out sale of illegal photos through dark web...

രാജ്യത്ത് പുതുതായി 18,522 പേര്‍ക്ക് കൂടി കോവിഡ്, ആകെ രോഗബാധിതരുടെ എണ്ണം 5.66 ലക്ഷമായി

Image
ന്യൂഡല്‍ഹി: (www.kvartha.com 30/06/2020) രാജ്യത്ത് പുതുതായി 18,522 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5.66 ലക്ഷമായി ഉയര്‍ന്നു. 418 പേരാണ് 24 മണിക്കൂരിനിടെ മരിച്ചത്. 6,893 പേരാണ് ഇതിനകം രാജ്യത്ത് മരണമടഞ്ഞത്. 2,15,125 പേരാണ് രോഗംബാധിച്ച് നിലവില്‍ ചികില്‍സയിലുള്ളത്. 3,34,822 പേര്‍ക്ക് രോഗം ഭേദമായി. 59 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 2.10 ലക്ഷം സാംപിളുകളാണ് തിങ്കളാഴ്ച മാത്രം പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇതുവരെ 86.08 ലക്ഷം സാംപിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങള്‍ തിങ്കളാഴ്ച ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയിരുന്നു. തുടര്‍ച്ചയായ നാലാംദിവസവും മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 5,000 കടന്നിരുന്നു.ഇതോടെ ആകെ രോഗബാധിതര്‍ 1.69 ലക്ഷമായി. 7,610 പേരാണ് ഇതുവരെ മരിച്ചത്. തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച മാത്രം 3,949 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 86,224 ആയി. Keywords:  India, National, News, Death, cases, corona, COVID-19, New Delhi, T...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; തിരുവനന്തപുരം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് മരണശേഷം, ഇതോടെ മരിച്ചവരുടെ എണ്ണം 24 ആയി

Image
തിരുവനന്തപുരം: (https://ift.tt/2VxsNzx) സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം സ്വദേശിയായ 76കാരനാണ് മരിച്ചത്. മരണശേഷമാണ് രോഗിക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. ജൂണ്‍ 27നാണ് ഇയാള്‍ മുംബൈയില്‍നിന്ന് നാട്ടിലെത്തിയത്. അപ്പോള്‍ തന്നെ ഇദ്ദേഹത്തിന് ഗുരുതരമായ ശ്വാസകോശ രോഗങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്ന് അദ്ദേഹത്തെ നേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സ്രവ സാമ്പിളുകളും പരിശോധനയ്ക്ക് എടുത്തിരുന്നു. 27ന് രാത്രി തന്നെ, അസുഖം മൂര്‍ച്ഛിച്ച് മരിച്ചു. പിന്നീട് തിങ്കളാഴ്ച രാത്രിയാണ് കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി എത്തിയത്. Keywords: News, Kerala, Health, Trending, COVID-19, Death, Hospital, Treatment, Thiruvananthapuram, One more covid-19 death in kerala Powered by Info News For You

അര്‍ദ്ധരാത്രിയില്‍ ഗര്‍ഭിണികളും വൃദ്ധരും കുട്ടികളുമടക്കമുള്ള പ്രവാസികളെ ലോഡ്ജില്‍ നിന്നും ഇറക്കിവിട്ടതില്‍ ജില്ലാ കലക്ടര്‍ക്ക് മുന്നില്‍ പ്രവാസി കോണ്‍ഗ്രസിന്റെ പ്രതിഷേധം

Image
കാസര്‍കോട്: (https://ift.tt/2AkM1kI)  അര്‍ദ്ധരാത്രിയില്‍ ഗര്‍ഭിണികളും, വൃദ്ധരും, കുട്ടികളുമടക്കമുള്ള പ്രവാസികളെ ലോഡ്ജില്‍ നിന്നും ഇറക്കിവിട്ട ജില്ലാ കളക്ടറുടെ മനുഷ്യത്വ രഹിതമായ നടപടിക്കെതിരെ പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി കലക്ടറേറ്റില്‍ കലക്ടറെ ഉപരോധിച്ച് പ്രതിഷേധം നടത്തി. പ്രവാസികളോട് ജില്ലാ കലക്ടര്‍ വൈര്യ നിരാതന ബുദ്ധിയോടെ ക്രൂരത കാണിക്കുന്നത് വഞ്ചനാപരമാണെന്നും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളെ ഹനിക്കുന്ന കലക്ടറുടെ ക്രൂര നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത സമരങ്ങളുമായി പ്രവാസി കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ മുന്നറിയിപ്പ് നല്‍കി. നാം ഹനീഫ, ജമീല അഹമെദ്, ഒ.വി.പ്രദീപ്, നസീര്‍ കോപ്പ, അച്യുതന്‍ മുറിയനാവി, ഫജു  ബന്താട് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. Keywords:  Kasaragod, Kerala, news, Top-Headlines, Collectorate, Protest, Congress, Pravasi congress protest in front of collector   < !- START disable copy paste -->    Powered ...

കടല്‍ ഭിത്തി നിര്‍മ്മാണം കടലില്‍ കല്ലിട്ടത് പോലെയായി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

Image
ഉദുമ: (https://ift.tt/2AkM1kI)  വര്‍ഷങ്ങളായി കടലാക്രമണ ഭീഷണി നേരിടുന്ന ഉദുമ കൊപ്പല്‍ മുതല്‍ ജന്മ കടപ്പുറം വരെയുള്ള തീരദേശത്ത് സംസ്ഥാന സര്‍ക്കാറിന്റെ ജലസേചനവകുപ്പ് ഒമ്പത് തീരദേശ ജില്ലകള്‍ക്കായി അടിയന്തിര കടലാക്രമണ പദ്ധതിക്കായി മറ്റിവെച്ച 11.5 കോടി തുകയില്‍ നിന്ന് മിച്ചം വന്ന തുക ജിയോബാഗ് ഉപയോഗിച്ചുള്ള കടല്‍ ഭിത്തി നിര്‍മ്മാണം പണിയാരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കടലില്‍ ഒലിച്ച് പോയി. ഒരോ വര്‍ഷം തോറും പ്രദേശവാസികളുടെ ഭൂമിയും തെങ്ങുകളും റോഡുമടക്കം കടലെടുത്തു ഭീഷണി നേരിടുന്ന പ്രദേശമാണിത്. ആധുനിക രീതിയിലുള്ള കടല്‍ ഭിത്തിക്ക് പകരം തിരഞ്ഞെടുപ്പും വോട്ടു രാഷ്ട്രീയവും കണ്ണുവെച്ച് വേനല്‍ സമയത്ത് ചെയ്യേണ്ട നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് പകരം തട്ടിക്കൂട്ടി മിച്ചം വന്ന തുകയും കൊണ്ട് സാധാരണ ഭിത്തി നിര്‍മ്മാണങ്ങള്‍ക്ക് പോലും പ്രതികൂലമായ കടല്‍ക്ഷോഭം രൂക്ഷമായ ഈ മഴകാലത്ത് ഒരു കടല്‍ ഭിത്തി നിര്‍മ്മാണവും കൊണ്ട് വന്ന് ജനങ്ങള്‍ക്ക് ഉപകരികേണ്ട ഒരു കജനാവിന്റെ ഫണ്ടിനെ തിരക്ക് പിടിച്ചുള്ള തീര്‍ത്തും നിരുത്തരവാദപരമായ സമീപനത്തിലൂടെ കടലിലൊഴുക്കി കളഞ്ഞ അവസ്ഥയാണുണ്ടായിരിക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച എം പി പ...

ചൈനയടക്കം ഒരു വിദേശ രാജ്യത്തിനും വിവരങ്ങള്‍ കൈമാറുന്നില്ല: ആദ്യ പ്രതികരണമറിയിച്ച് ടിക് ടോക്

Image
ന്യൂഡെല്‍ഹി: (www.kvartha.com 30.06.2020) ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്തതിനു പിന്നാലെ ആദ്യ പ്രതികരണമറിയിച്ച് ടിക് ടോക്. വിവരങ്ങള്‍ ചൈനയടക്കം ഒരു വിദേശരാജ്യത്തിനും കൈമാറുന്നില്ലെന്നാണ് ടിക് ടോകിന്റെ വിശദീകരണം. കേന്ദ്രസര്‍ക്കാരിന് ഉടന്‍ വിശദീകരണം നല്‍കുമെന്നും ടിക് ടോക് അറിയിച്ചു. പ്ലേ സ്റ്റോര്‍, ആപ്പിളിന്റെ ആപ്‌സ്റ്റോര്‍ എന്നിവയില്‍ നിന്നാണ് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക് നീക്കം ചെയ്തിരിക്കുന്നത്. ടിക് ടോക്കിന് പുറമേ യുസി ബ്രൗസര്‍ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പിന്റെ വിശദീകരണം. രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാന സംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. Keywords:  New Delhi, News, National, Technology, Central Government, Application, TikTok,...

പനി ബാധിച്ച ഒന്നര വയസുകാരനെ കൊവിഡ് പേടിയില്‍ തൊട്ടുനോക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയാറായില്ല; ചികിത്സ കിട്ടാതെ മരിച്ച പിഞ്ചുകുഞ്ഞിന്റെ മൃതദേഹം മാറോടണച്ച് തറയില്‍ കിടന്ന് പൊട്ടിക്കരഞ്ഞ് പിതാവ്

Image
ന്യൂഡെല്‍ഹി: (https://ift.tt/2VxsNzx) പനി ബാധിച്ച് എത്തിയപ്പോള്‍ ആശുപത്രി അധികൃതര്‍ ചികിത്സ നല്‍ക്കാന്‍ തയ്യാറാകാത്തതിനാല്‍ ഒന്നര വയസുകാരന് ദാരുണാന്ത്യം. പനി ബാധിച്ച ഒന്നര വയസുകാരനെ കൊവിഡ് പേടിയില്‍ തൊട്ടുനോക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് ആരോപണം. ചികിത്സ കിട്ടാതെ മരിച്ച പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് ആശുപത്രി വരാന്തയില്‍ കിടന്ന് നെഞ്ച് പൊട്ടി നിലവിളിക്കുന്ന പിതാവും അടുത്തിരുന്ന് വിലപിക്കുന്ന മാതാവും കണ്ണീരണിയിക്കുന്ന ചിത്രമായി. ഉത്തര്‍പ്രദേശിലെ കനൂജയിലാണ് കരളലിയിക്കുന്ന സംഭവമുണ്ടായത്. കുട്ടിക്ക് പനിയും കഴുത്തില്‍ വീക്കവും കണ്ടതിനെത്തുടര്‍ന്നാണ് മാതാപിതാക്കളായ പ്രേംചന്ദും ആശാദേവിയും ഒന്നരവയസുകാരനെയുമെടുത്ത് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയത്. എന്നാല്‍ കൊവിഡാണെന്ന പേടിയില്‍ കുഞ്ഞിനെ പരിശോധിക്കാന്‍ തയാറാകാതെ ഡോക്ടര്‍മാര്‍ 90 കിലോമീറ്റര്‍ അകലെ കാന്‍പൂരിലെ ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശിച്ചു. ഒപി ടിക്കറ്റ് പോലും നല്‍കാന്‍ വിസമ്മതിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ദരിദ്രനായ തനിക്ക് സ്വകാര്യ വാഹനമോ ആംബുലന്‍സോ വിളിക്കാന്‍ പണമില്ലെന്ന് പ്രേംചന്ദ് പറയുന്...

കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചയാള്‍ക്ക് ഓര്‍മക്കുറവ്; റൂട്ട് മാപ്പ് തയാറാക്കുന്നത് ദുഷ്‌ക്കരം, സ്വകാര്യ ആശുപത്രിയില്‍ 55 ജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍

Image
കൊല്ലം: (www.kvartha.com 30.06.2020) കോവിഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശിയെ ചികിത്സിച്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെ 55 ജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍. ഓര്‍മക്കുറവ് നേരിടുന്ന കായംകുളം സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കുന്നത് ദുഷ്‌ക്കരമാണെന്നാണ് വിവരം. വെന്റിലേറ്ററില്‍ കഴിയുന്ന ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി ആരംഭിച്ചതായും ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുള്ളതായും ഡോക്ടര്‍മാര്‍ അറിയിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് 65 വയസുള്ള കായംകുളത്തെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളെ പരിചരിക്കാന്‍ മകളും കൊല്ലത്ത് പോയിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ഇവര്‍ക്കും രോഗം സ്ഥിരീകരിച്ചു. നഗരസഭാപരിധിയിലെ താമസക്കാരായ ഇവരുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ 20 ലധികം പേരുടെ സാമ്പിളുകള്‍ പരിശോധിക്കും. Keywords:  Kollam, News, Kerala, hospital, COVID-19, Doctor, Treatment, Medical College, Covid: 55 employees at private hospital under observation Powered by Info N...

ചൈനയില്‍ അപകടകരമായ പുതിയൊരു ഇനം വൈറസിനെ കണ്ടെത്തി

Image
വാഷിങ്ടന്‍: (https://ift.tt/2AkM1kI)  ചൈനയില്‍ മനുഷ്യരില്‍ അപകടകരിയായി മാറിയേക്കാവുന്ന പുതിയൊരു ഇനം വൈറസിനെ കണ്ടെത്തി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച യു എസ് ശാസ്ത്ര ജേണലായ പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലിലാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടരമായ ജനിതക ഘടനയോടു കൂടിയതാണ് ഈ വൈറസെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മുന്‍കരുതല്‍ ഇല്ലെങ്കില്‍ കൊറോണ വൈറസ് പോലെ രോഗാണു ലോകമെങ്ങും പടര്‍ന്നു പിടിക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. നിലവില്‍ ജി4 എന്നാണ് ഇതിന് പേരു നല്‍കിയിരിക്കുന്നത്. 2011 മുതല്‍ 2018വരെ ചൈനയിലെ പത്ത് പ്രവിശ്യകളിലായി 30,000ത്തിലധികം പന്നികളില്‍ നടത്തിയ ഗവേഷണത്തില്‍ 179ല്‍ അധികം വൈറസുകളെ വേര്‍തിരിച്ചിരുന്നു. ഇതിലേറേയും 2016 മുതല്‍ കാണപ്പെടുന്ന പുതിയയിനം വൈറസുകളായിരുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഈ വൈറസ് മനുഷ്യരിലേക്ക് പടരാന്‍ ഏറെ സാധ്യതയുള്ളതാണെന്നും ഗവേഷണത്തില്‍ കണ്ടെത്തി. 2009ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച എച്ച്1 എന്‍1 വൈറസിനോട് സാമ്യമുള്ളതാണെങ്കിലും രൂപമാറ്റമുണ്ട്. നിലവിലുള്ള ഒരു വാക്‌സിനും വൈറസില്‍ നിന്ന് സംരക്ഷണം ന...

ടിക് ടോക് അടക്കം നിരോധിച്ച ചൈനീസ് ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും നീക്കി

Image
ന്യൂഡല്‍ഹി: (https://ift.tt/2AkM1kI)  ടിക് ടോക് അടക്കം നിരോധിച്ച ചൈനീസ് ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും നീക്കി. യു സി ബ്രൗസര്‍, എക്‌സ്ന്‍ഡര്‍, ക്യാം സ്‌കാനര്‍, ഹലോ തുടങ്ങി 59 ചൈനീസ് നിര്‍മിത ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം തിങ്കളാഴ്ച നിരോധിച്ചത്. വരും ദിവസങ്ങളില്‍ മറ്റ് ആപ്പുകളും പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്യുമെന്നാണ് കരുതുന്നത്. ചില ഗെയിമുകളും ക്ലബ് ഫാക്ടറി ഉള്‍പ്പെടെയുള്ള ഇ-കൊമേഴ്‌സ് ആപ്പുകളും നിരോധിച്ചവയില്‍ ഉള്‍പെടുന്നു. ആപ്പുകളില്‍ ചിലതിന്റെ ഉടമകള്‍ ചൈനീസ് പശ്ചാത്തലം പരസ്യപ്പെടുത്താതെ, സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നു പ്രവര്‍ത്തിക്കുന്നവയാണ്. നിരോധിച്ചതില്‍ യുസി ന്യൂസ് ഉള്‍പ്പെടെ ചിലത് ഇന്ത്യ- ചൈന ബന്ധം വഷളായ സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഡേറ്റ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്താണ് വിവര സാങ്കേതികവിദ്യാ നിയമത്തിലെ 69എ വകുപ്പുപ്രകാരം ആപ്പുകള്‍ നിരോധിക്കാന്‍ ഐടി മന്ത്രാലയം തീരുമാനിച്ചത്. പാര്‍ലമെന്റിലുള്‍പ്പെടെ ഉന്നയിക്കപ്പെട്...

കണ്ടാല്‍ നല്ല മൊരിഞ്ഞ ദോശ, എന്നാലിത് ദോശയല്ല; ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറല്‍

Image
വാഷിങ്ടണ്‍: (https://ift.tt/2VxsNzx) കണ്ടാല്‍ നല്ല മൊരിഞ്ഞ ദോശ, എന്നാലിത് ദോശയല്ല. സംഗതി ദോശയല്ല. ഒരു ചിത്രമാണ്. ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ചിത്രം. 2000 ത്തില്‍ നാസയുടെ ബഹിരാകാശ വാഹനമായ കാസിനി പകര്‍ത്തിയ ചിത്രമാണിത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രം സോഷ്യല്‍ മീഡിയ കണ്ടെടുത്തത് ഇപ്പോഴാണ്. നിരവധി പേരാണ് വ്യാഴത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിലര്‍ ചിത്രത്തോടൊപ്പം ദോശയുണ്ടാക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. This is what Jupiter looks like from the bottom. pic.twitter.com/Dx9UoU7dmm — Learn Something (@Iearnsomethlng) June 27, 2020 Keywords: News, World, Washington, Photo, Twitter, viral, Social Network, Looking Dosa, however not dosa; Images go viral on Twitter Powered by Info News For You

ആഫ്രിക്കന്‍ ഒച്ച് ശല്യം: ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് യൂത്ത് ലീഗ്

Image
അജാനൂര്‍ (www.evisionnews.co): അജാനൂര്‍ പഞ്ചായത്തിലെ ചിത്താരി പ്രദേശങ്ങളില്‍ വീടുകളിലും പരിസര പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും വഴിയോരങ്ങളിലും നിത്യേന പടര്‍ന്ന് പ്രചരിച്ച് പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായി നില്‍ക്കുന്ന ആഫ്രിക്കന്‍ ഒച്ച് ശല്യം ഇല്ലായ്മ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ശക്തമായ ജനകീയ പ്രധിഷേധം സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സലിം ബാരിക്കാട് മുന്നറിയിപ്പ് നല്‍കി.  സാധരണക്കാരായ ജനങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലുമാവാതെ ഒച്ച് പരിസര പ്രദേശങ്ങളില്‍ പറ്റിപ്പിടിച്ച് നില്‍്ക്കുന്നത് ജീവന് തന്നെ ഭീഷണിയായിത്തീരുകയാണ്. ആഫ്രിക്കന്‍ ഒച്ചുകളില്‍ നിന്ന് മനുഷ്യരില്‍ തലച്ചോറിനെ ബാധിക്കുന്ന മാരക രോഗങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനം. മസ്തിഷ്‌കരോഗം പരത്തുന്നത് ഈ ഒച്ചുകളാണ് എന്ന് ഗവേഷണം നടത്തിയവര്‍ കണ്ടെത്തിയിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു. Powered by Info News For You

സൗജന്യ സേവനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തണലായ ചന്ദ്രനെ അനുമോദിച്ചു

Image
ബോവിക്കാനം (www.evisionnews.co): ഓണ്‍ലൈന്‍ പഠന സൗകര്യത്തിന് മുളിയാര്‍ പഞ്ചായത്ത് പരിധിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കേടായ ടിവികള്‍ റിപെയര്‍ ചെയ്തും വര്‍ഷങ്ങളായി കടയില്‍ ഉപേക്ഷിച്ച ടിവികള്‍ നല്‍കിയും വ്യത്യസ്തനായ ബോവിക്കാനത്തെ അമൃത ഇലക്ട്രോണിക്‌സ് ഉടമ അഡൂര്‍ മണിയൂരിലെ എം. ചന്ദ്രനെയും സഹായിയും കേരള സ്റ്റേറ്റ് ഇലക്ട്രോണിക് ടെക്‌നീഷ്യന്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അര്‍ഷാദ് പൊവ്വലിനെയും പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക, സന്നദ്ധ പ്രവര്‍ത്തകര്‍ അനുമോദിച്ചു. Powered by Info News For You

കോവിഡ് കാലത്തെ സാമൂഹിക പ്രവര്‍ത്തനം: ആരിക്കാടി പ്രാഥമിക ആരോഗ്യകേന്ദ്രം ആദരിച്ചു

Image
കാസര്‍കോട് (www.evisionnews.co): കോവിഡ്-19 പ്രവര്‍ത്തനത്തിന് കുമ്പള പഞ്ചായത്തിലെ വോളണ്ടിയര്‍മാരെ ആരിക്കാടി പ്രാഥമിക ആരോഗ്യ കേന്ദ്രം ആദരിച്ചു. സിനാന്‍ കുമ്പള, ഇര്‍ഷാദ് ചാക്കോ, ഉനൈസ് മുളിയടുക്കം എന്നിവരെയാണ് ആദരിച്ചത്. മെഡിക്കല്‍ ഓഫീസര്‍ ഡോ. സുബ്ബഗെട്ടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഹരീഷ് വൈ, വിവേക് ടി, നൂര്‍ജഹാന്‍ കെവി, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് സുജാത, ശാലിനി ടി, സ്വപ്ന, ബിന്ദു പങ്കെടുത്തു. മാസങ്ങളോളം കുമ്പളയുടെ പല പ്രദേശത്തായി കോറിയന്റലില്‍ കഴിയുന്ന ആളുകള്‍ക്ക് ഭക്ഷണ എത്തിച്ചുകൊടുക്കുകയും അവര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തുമാണ് ഈ മൂന്നുപേര്‍ നാടിന് മാതൃകയായത്. കുമ്പള പഞ്ചയത്തിന്റെ കീഴില്‍ വോളന്റിയര്‍ സേവനത്തിന് അമ്പതോളം വോളന്റിയര്‍ ഉണ്ടായിരുന്നുവെങ്കിലും അവസാന സേവനത്തില്‍ ഉണ്ടായിരുന്നത് സിനാന്‍ കുമ്പള, ഇര്‍ഷാദ് ചാക്കോ, ഉനൈസ് മുളിയടുക്കം എന്നിവര്‍ മാത്രമാണ്. പ്രവാസികളും അയല്‍ സംസ്ഥാനത്തെ ആളുകളൊക്കെ കുമ്പള പ്രദേശത്തെ കോറന്റിയലില്‍ ഉണ്ട്.ഈ അവസ്ഥയിലൊക്കെ എന്തിനും മുന്നിട്ടിറങ്ങിയ ഈ മൂന്നു യുവാക്കളെ തേടി ആദരവുകളും അഭിനന്ദനങ്ങളും നടക്കുന്നുണ്ട്. ...

വിശാഖപട്ടണത്ത് വ്യവസായശാലയില്‍ വിഷവാതകം ചോര്‍ന്ന് രണ്ടുമരണം; നാലുപേര്‍ ഗുരുതരാവസ്ഥയില്‍

Image
വിശാഖപട്ടണം: (www.kvartha.com 30.06.2020) വിശാഖപട്ടണത്ത് വ്യവസായശാലയില്‍ വിഷവാതകം ചോര്‍ന്ന് രണ്ടുപേര്‍ മരിച്ചു. നാലുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെയിനര്‍ ലൈഫ് സയന്‍സ് കമ്പനിയിലാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം. സംഭവത്തെ തുടര്‍ന്ന് കമ്പനി ഉടന്‍ തന്നെ അടച്ച് പൂട്ടി. അതേസമയം വാതകം പുറത്തേക്ക് വ്യാപിച്ചിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് കമ്പനിയുടെ അറിയിപ്പ്. സംഭവത്തെക്കുറിച്ചു അന്വേഷിക്കാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉത്തരവിട്ടു. Keywords:  News, National, Death, hospital, Accident, Visakhapatnam, Gas leak, Injured, Gas, Chief minister, Gas leak in pharma company in Vizag, two death Powered by Info News For You

കാത്തിരിപ്പിന് വിരാമം; എസ്എസ്എല്‍സി പരീക്ഷാഫലം ഉച്ചക്ക് രണ്ടിന്

Image
തിരുവനന്തപുരം: (https://ift.tt/2VxsNzx) കൊവിഡ് അനിശ്ചിതത്വങ്ങള്‍ക്കിടെ പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഫല പ്രഖ്യാപനവും. എസ്എസ്എല്‍സി പരീക്ഷാ ഫലം ഉച്ചക്ക് രണ്ടിന് പ്രഖ്യാപിക്കും. തിരുവനന്തപുരത്തെ പിആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. ആറ് സൈറ്റുകളിലൂടെയും പിആര്‍ഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലം അറിയാം. 4,22,450 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ടിഎച്ച്എസ്എല്‍സി ഫലം ഇതോടൊപ്പം പുറത്തുവരും. ജൂലൈ 10ന് ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എസ്എസ്എല്‍സി ഫലം വരുമ്പോഴും പ്ലസ് വണ്‍ പ്രവേശന നടപടികള്‍ എപ്പോള്‍ തുടങ്ങുമെന്നതില്‍ വ്യക്തതയായിട്ടില്ല. പത്താംക്ലാസ് സിബിഎസ്ഇ ഫലം പുറത്തുവരുന്നതും ഒപ്പം കേന്ദ്ര നിര്‍ദ്ദേശങ്ങളും കണക്കിലെടുത്താകും നടപടികള്‍. മൂന്ന് പരീക്ഷകള്‍ ബാക്കി നില്‍ക്കെയാണ് കൊവിഡ് വ്യാപനവും ലോക്ഡൗണും വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയായി മാറിയത്. ഒടുവില്‍ മാര്‍ച്ചും ഏപ്രിലും പിന്നിട്ട് മെയ് 26,27,28 തീയതികളില്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കി. കൊവിഡ് നിരക്ക് കൂടുമ്പോള്‍ കുട്...

കടയില്‍ നിന്നും വന്‍ പാന്‍മസാല ശേഖരം പിടികൂടി; വ്യാപാരി അറസ്റ്റില്‍

Image
കുമ്പള: (https://ift.tt/2Vu5RkH)  കടയില്‍ നിന്നും വന്‍ പാന്‍മസാല ശേഖരം പിടികൂടി. വ്യാപാരിയെ അറസ്റ്റ് ചെയ്തു. കയ്യാറിലെ ഷെയ്ഖ് സഫ ബേക്കറി- കൂള്‍ബാര്‍ കടയില്‍ നിന്നുമാണ് പാന്‍മസാല ശേഖരം കുമ്പള പോലീസ് പിടികൂടിയത്. കടയുടമ കയ്യാറിലെ പി ഇബ്രാഹിമിനെ (48) അറസ്റ്റ് ചെയ്തു. കടയില്‍ നിന്നും പാന്‍മസാല വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. Keywords: Kasaragod, Kumbala, Kerala, News, Merchant, Arrest, Merchant arrested with Panmasala Powered by Info News For You

വഖഫ് സ്വത്ത് സംരക്ഷിക്കുക, നിക്ഷേപകരുടെ പണം തിരികെ നല്‍കുക; സി പി എമ്മിന്റെ ജനരോഷ സദസ് 30ന്

Image
കാസര്‍കോട്:   (https://ift.tt/2Vu5RkH)  വഖഫ് സ്വത്ത് സംരക്ഷിക്കുക, നിക്ഷേപകരുടെ പണം തിരികെ നല്‍കുക എന്നീ ആവശ്യങ്ങളുമായി സി പി എം ജില്ലാ കമ്മിറ്റി 30 ന് ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ ജനരോഷ സദസ് സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, എളേരി, പനത്തടി, കാഞ്ഞങ്ങാട്, ഉദുമ, ബേഡകം, കാറഡുക്ക, കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലെ 14 സ്ഥലങ്ങളിലാണ് ജനരോഷ സദസ്, വൈകിട്ട് നാല് മുതല്‍ അഞ്ച് വരെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സദസ് സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ വി പി പി മുസ്തഫയും സംബന്ധിച്ചു. Keywords:  kasaragod, news, Kerala, CPM, Protest, Waqaf land issue; CPM Protest on 30th Powered by Info News For You

മംഗളൂരുവില്‍ വീണ്ടും കോവിഡ് മരണം; 48 മണിക്കൂറിനിടെ മരണപ്പെട്ടത് 4 പേര്‍

Image
മംഗളൂരു: (https://ift.tt/2Vu5RkH)  മംഗളൂരുവില്‍ വീണ്ടും കോവിഡ് മരണം. 48 മണിക്കൂറിനിടെ നാലു പേരാണ് ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 14 ആയി. ഉള്ളാളിലെ 60കാരിയാണ് തിങ്കളാഴ്ച മരിച്ചത്. ഇതുവരെ 673 പേര്‍ക്ക് ജില്ലയില്‍ കോവിഡ് പോസിറ്റീവായി. ഇതില്‍ 238 പേര്‍ ചികിത്സയിലാണ്. 422 പേര്‍ കോവിഡ് മുക്തരായി. കോവിഡ് മരണനിരക്ക് ഉയരുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. Keywords:  Mangalore, Karnataka, News, COVID-19, Death, Top-Headlines, Trending, Coronavirus claims DK's 14th victim after 60-year-old woman passes away Powered by Info News For You

ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെയും ഐഫോണില്‍ 'ചാരപ്പണി' നടത്തുന്നു; കൈയ്യോടെ പിടിക്കപ്പെട്ട് ടിക്ടോക്ക്; പ്രമുഖ ആപ്പുകളും സംശയത്തില്‍

Image
ന്യൂഡെല്‍ഹി: (https://ift.tt/3i8OJut) ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെയും ഐഫോണില്‍ ടിക്‌ടോക്ക് ചാരപ്പണി നടത്തുന്നുവെന്ന് വെളിപ്പെടുത്തല്‍. ഐഫോണ്‍ ഉപയോക്താക്കള്‍ ടൈപ്പ് ചെയ്യുന്നത് അടക്കം ഗൌരവകരമായതും, അല്ലാത്തതുമായ വിവരങ്ങള്‍ എല്ലാം ടിക്ടോക്ക് ആപ്പ് മനസിലാക്കുന്നുവെന്നാണ് പുറത്തു വന്നിരിക്കുന്നത്. ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ ഒഎസ് പുതിയ പതിപ്പ് ഐഒഎസ് 14 ബീറ്റ ഉപയോഗിച്ച ഉപയോക്താക്കളാണ് ഇത് കണ്ടെത്തിയത്. ടിക്ടോക്കിന് പുറമേ മറ്റ് ചില ആപ്പുകളും ഇത്തരം സ്വഭാവം കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഐഫോണിലെ ഐഒഎസ് പിഴവില്‍ നിന്നാണ് ചൈനീസ് ആപ്പ് ഇത്തരത്തില്‍ ഒരു കാര്യം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇത്തരം നടപടി തങ്ങളുടെ ഫീച്ചറിലെ ചില പിഴവുകളാണെന്നും. ഇത് മുന്‍പ് തന്നെ ആപ്പ് അപ്‌ഡേഷനിലൂടെ പരിഹരിച്ചതാണെന്നും. ഒരിക്കലും ചാരപ്രവര്‍ത്തിയോ ഡാറ്റ ചോര്‍ത്തലോ നടത്തിയിട്ടില്ലെന്നുമാണ് ടിക്ടോക്കിന്റെ വാദം. ഐഒഎസിലെ ക്ലിപ്പ്‌ബോര്‍ഡ് സംവിധാനത്തിലാണ് ഇപ്പോള്‍ പ്രശ്‌നം. ഇത് പ്രകാരം ഒരു ആപ്പില്‍ നിന്നും ചിത്രമോ, ഇമേജോ കോപ്പിചെയ്ത് അടുത്ത ആപ്പിലേക്ക് കൊണ്ടുപോകാം. ഇത് മാത്രമല്ല...

ഷംന ഖാസിം ബ്ലാക്ക് മെയില്‍ തട്ടിപ്പ് കേസിലെ പ്രതികളിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Image
കൊച്ചി : (www.kvartha.com 29/06/2020) ഷംന ഖാസിം ബ്ലാക്ക് മെയില്‍ തട്ടിപ്പ് കേസിലെ പ്രതികളിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ എട്ട് പേരാണ് ബ്ലാക്ക് മെയില്‍ തട്ടിപ്പ് കേസില്ഡ പിടിയിലായത്. പിടിയിലാകാനുള്ള മൂന്ന് പേരില്‍ ഒരാള്‍ക്കാണ് കൊറോണ വൈറസ്‌  സ്ഥിരീകരിച്ചത്. അത് കൊണ്ട് വൈറസ് സ്ഥിരികരിച്ച പ്രതിയുടെ അറസ്റ്റ് വൈകും. ഷംന കാസിമിന്റെ കേസിന് പുറമെ നിലവില്‍ ഏഴ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. സംഭവത്തില്‍ നിര്‍ണ്ണായകമായ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസാണ് പിടിയിലായത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഹാരിസിന് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. തൃശൂര്‍ സ്വദേശിയായ ഹാരിസിന് സിനിമ താരങ്ങളുമായും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമായും ബന്ധമുണ്ട്. ഹാരിസ് പിടിയിലായതോടെ കേസ് നിര്‍ണായക വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്. Keywords:  Kerala, Kochi, News, COVID-19, Blackmailing, Actress, Cinema, Case, kochi blackmailing case one accused test positive for covid Powered by Info News Fo...

ഭര്‍ത്താവ് ചിക്കന്‍ ബിരിയാണി വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

Image
ചെന്നൈ: (www.kvartha.com 29.06.2020)  ഭര്‍ത്താവ് ചിക്കന്‍ ബിരിയാണി വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ മഹാബലിപുരത്താണ് സംഭവം. സൗമ്യ എന്ന 28 കാരിയാണ് തീ കൊളുത്തി ജീവനൊടുക്കിയത്. വീടിനടുത്തുള്ള പുതിയ ഭക്ഷണശാലയില്‍നിന്നു ബിരിയാണി വാങ്ങി നല്‍കാന്‍ ഭര്‍ത്താവ് മനോഹരനോടു സൗമ്യ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഹോട്ടലിലേക്ക് എത്തിയപ്പോഴേക്കും ബിരിയാണി തീര്‍ന്നിരുന്നു. അത്‌കൊണ്ട് കുസ്‌കയുമായാണു മനോഹരന്‍ മടങ്ങിയെത്തിയത്. ബിരിയാണി ലഭിക്കാത്തതില്‍ കുപിതയായ സൗമ്യ കഴിക്കില്ലെന്നു വാശി പിടിക്കുകയായിരുന്നു. ഇതിന് ശേഷം മനോഹരന്‍ ജോലിക്കു പോയ സമയത്ത് സൗമ്യ പെട്രോളൊഴിച്ചു തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് പറയുന്നു. Keywords:  National, News, Food, Hotel, Husband, Wife, Fire, Chennai, Tamilnadu, Suicide, Dies, Police, Woman sets self ablaze and dies as husband did not buy chicken biryani for her. Powered by Info News For You

ജലദോഷമുണ്ടെന്ന് പറഞ്ഞപ്പോള്‍ മരുന്നിനു പകരം നല്‍കിയത് ഉറക്കഗുളിക, ഉണര്‍ന്നപ്പോള്‍ കണ്ടത് പിതാവ് തന്റെയൊപ്പം കിടക്കുന്നത്, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ 19കാരിയായ മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ക്രൂരപീഡനത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

Image
ബംഗളൂരു: (www.kvartha.com 29.06.2020)  ജലദോഷത്തിൻ്റെ മരുന്നിനു പകരം പിതാവ് മകൾക്ക് ഉറക്കഗുളിക നല്‍കി പീഡിപ്പിച്ചു. ജൂണ്‍ 23 ന് ബെംഗളൂരുവിലെ ഹരാലുറി ലാണ് സംഭവം. പീഡനത്തിന് ഇരയായ പത്തൊമ്പതുകാരി ജീവനൊടുക്കാനായി ശുചിമുറി വൃത്തിയാക്കുന്ന രാസലായിനി കഴിക്കുകയും തുടർന്ന് പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തുകയും തനിക്കു നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തു. ഉടന്‍തന്നെ പെണ്‍കുട്ടിയെ പോലീസുകാർ ആശുപത്രിയിലെത്തിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു. ജലദോഷമുണ്ടെന്നു പറഞ്ഞപ്പോഴാണ് പിതാവ് പെണ്‍കുട്ടിക്ക് മരുന്നാണെന്നു പറഞ്ഞ് ഉറക്കുഗുളിക നൽകിയത്. എന്നാൽ രാവിലെ ഉറക്കമുണർന്നപ്പോൾ പിതാവ് തനിക്കൊപ്പം കിടക്കുന്നതാണ് പെൺകുട്ടി കണ്ടത്. ലൈംഗികമായി താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിയുകയും രണ്ടാനമ്മയോട് കാര്യം പറയുകയും ചെയ്തു. എന്നാൽ സംഭവത്തിൽ രണ്ടാനമ്മ യാതൊരു നടപടിയും എടുത്തില്ല. ഇതിൽ മനംനൊന്ത പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അ...

1131 ലിറ്റര്‍ മദ്യവേട്ട; കാസര്‍കോടിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ്

Image
കുമ്പള: (https://ift.tt/2Vu5RkH)  കാറില്‍ കടത്തുന്നതിനിടെ 1131 ലിറ്റര്‍ മദ്യം പിടികൂടിയത് ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മദ്യവേട്ട. കഴിഞ്ഞ ദിവസമാണ് മംഗല്‍പാടി വീര നഗറിലെ നാരായണ അജയ് (23) യെ 1131 ലീറ്റര്‍ മദ്യവുമായി കുമ്പള എസ് ഐ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഓടി രക്ഷപ്പെട്ട വീര നഗര്‍ സ്വദേശി കണ്ണനെ(20)നെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കാറില്‍ മദ്യവുമായി പോകുന്നതിനിടെ നായിക്കാപ്പ്- മായിപ്പാടി റോഡിലെ സിദ്ദിബയലില്‍ വെച്ചാണ് ജീപ്പ് കുറുകെയിട്ട് പോലീസ് മദ്യം പിടികൂടിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പോലീസോ എക്‌സൈസോ ജില്ലയില്‍ നിന്നു പിടികൂടിയതില്‍ വച്ച് ഏറ്റവും വലിയ കേസാണിത്. പിടികൂടിയ മദ്യത്തിന് അഞ്ചു ലക്ഷത്തോളം രൂപ വിലവരും. 2016 ഓഗസ്റ്റ് 16 ന് മൈലാട്ടിയില്‍ നിന്നു എക്‌സൈസ് 776 ലീറ്റര്‍ മദ്യം പിടികൂടിയതായിരുന്നു ഇതുവരെയുള്ള വലിയ കേസ്. അജയ് ഓടിച്ചിരുന്ന കാറില്‍ നിന്നു 146 ലീറ്ററും ബാക്കി ഷെഡില്‍ നിന്നുമാണ് പിടികൂടിയത്. 180 മില്ലി ലീറ്റര്‍ വീതം മദ്യമുള്ള 672 കുപ്പികളും 144 പായ്ക്കറ്റുകളുമാണ് കാറിലുണ്ടായിരുന്നത്. കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ക്കുള്ളില്...

കടബാധ്യത; കര്‍ഷകനെ തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Image
രാജപുരം:   (https://ift.tt/2Vu5RkH)  കടബാധ്യതയുണ്ടായിരുന്ന കര്‍ഷകനെ തൊഴുത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കള്ളാര്‍ പഞ്ചായത്തിലെ മാലക്കല്ല് ചെരുമ്പച്ചാലിലെ വി ആര്‍ രാജീവ്കുമാര്‍ വെട്ടുകല്ലിന്‍പുറത്തിനെ (47) യാണ് വീടിന് സമീപത്തെ തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ രാമകൃഷ്ണന്‍ നായര്‍- രത്‌നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രീത. മക്കള്‍: രാംകുമാര്‍, രാഹുല്‍. സഹോദരങ്ങള്‍: ശ്രീദേവി, ശ്രീലത. Keywords:  Rajapuram, kasaragod, news, Kerala, Death, Hanged, farmer, Farmer found dead hanged Powered by Info News For You

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസുകാരനു നേരെ കൈയ്യേറ്റ ശ്രമമെന്ന് പരാതി; ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Image
കാസര്‍കോട്: (https://ift.tt/2Vu5RkH)  മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസുകാരനു നേരെ കൈയ്യേറ്റ ശ്രമമെന്ന് പരാതി. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ട്രാഫിക് എ എസ് ഐ വാമനന്‍ (50) ന്റെ പരാതിയില്‍ കെ എല്‍ 14 എച്ച് 6837 നമ്പര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഞായറാഴ്ച രാവിലെ 9.30 മണിയോടെ നഗരത്തിലെ പെട്രോള്‍ പമ്പിന് സമീപത്തുവെച്ചാണ് സംഭവം. മാസ്‌ക് ധരിക്കാതെ വരുന്നത് കണ്ട് കൈകാണിച്ച് നിര്‍ത്തുകയും ചോദ്യം ചെയ്യുന്നതിനിടെ തട്ടിക്കയറി ഓട്ടോറിക്ഷയില്‍ കടന്നുകളയുകയുമായിരുന്നുവെന്നാണ് പരാതി. വാമനന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. Keywords: Kasaragod, Kerala, News, Police, Police-officer, complaint, Case, Mask, Auto Driver, Traffic police officer's complaint; Case against Auto driver Powered by Info News For You

വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടുകാര്‍ വീട്ടില്‍ കയറ്റിയില്ല; ആരോഗ്യ പ്രവര്‍ത്തകരെത്തി ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി

Image
എടപ്പാള്‍:   (https://ift.tt/2Vu5RkH)  വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടുകാര്‍ വീട്ടില്‍ കയറ്റിയില്ല. വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ യുവാവിനെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി. എടപ്പാളിലാണ് സംഭവം. പുലര്‍ച്ചെ നാലു മണിക്കാണ് യുവാവ് വിദേശത്തു നിന്നും വീട്ടിലെത്തിയത്. എത്തുന്ന വിവരം നേരത്തെ തന്നെ വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ വീട്ടില്‍ കയറേണ്ടെന്നു ശാഠ്യം പിടിക്കുകയായിരുന്നു. വെള്ളം ആവശ്യപ്പെട്ടിട്ടു പോലും നല്‍കിയില്ലെന്നാണ് പറയുന്നത്. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നല്‍കി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു. ഒടുവില്‍ എടപ്പാള്‍ സി എച്ച് സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ അബ്ദുല്‍ ജലീല്‍ ഇടപെട്ടാണ് ആംബുലന്‍സ് എത്തിച്ച് മണിക്കൂറുകള്‍ക്കു ശേഷം ഇയാളെ നടുവട്ടത്തെ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിച്ചത്. Keywords:  Malappuram, news, Kerala, Youth, Health-Department, NRI youth avoided by family Powered by Info News For You

രാജ്യത്ത് 19,459 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു, രോഗ ബാധിതരുടെ എണ്ണം 5.49 ലക്ഷമായി, മരണം 16,475

Image
ന്യൂഡല്‍ഹി: (www.kvartha.com 29/06/2020) രാജ്യത്ത് 24 മണിക്കൂറിനിടെ 19,459 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 5,48,318 ആയി ഉയര്‍ന്നു. 380 പേര്‍ 24 മണിക്കൂറിനിടെ മാത്രം കോവിഡ് ബാധിച്ച് മരിച്ചു. 16,475 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 2,10,120 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 3,21,722 പേര്‍ രോഗമുക്തി നേടി. കോവിഡ് വ്യാപനം ഏറെ രൂക്ഷമായിരിക്കുന്നത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നി സംസ്ഥാനങ്ങളിലാണ്. ഇതുവരെ മഹാരാഷ്ട്രയില്‍ 1,64,626 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 7,429 പേര്‍ മരിച്ചു. 86,575 പേരാണ് ഇതുവരെ രോഗമുക്തരായത്. 24 മണിക്കൂറിനിടെ 5,493പേര്‍ക്കാണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 156 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 1,02,49,377 ആയി. 24 മണിക്കൂറിനിടെ 1.60 ലക്ഷത്തോളം പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 3000ല്‍ അധികം പേര്‍ മരിച്ചു.ആകെ 5,04,410 പേര്‍ രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചു. 55,53,495 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4,185,953 പേരാണ് ചികില്‍...

'എനിക്ക് ശ്വസിക്കാനാവുന്നില്ലച്ഛാ... മൂന്ന് മണിക്കൂറായി അവരെനിക്ക് ഓക്‌സിജന്‍ തരുന്നത് നിര്‍ത്തിയിട്ട്, ഞാന്‍ കുറേ പറഞ്ഞു നോക്കി, എന്റെ ഹൃദയം നിലച്ച പോലെ... ഞാന്‍ പോവുകയാണ്, എല്ലാവര്‍ക്കും ബൈ...'; കോവിഡ് രോഗിയായ 34 കാരന്‍ മരിക്കുന്നതിന് പിതാവിനയച്ച ഞെട്ടിപ്പിക്കുന്ന വീഡിയോ സന്ദേശം വൈറലാകുന്നു

Image
തെലങ്കാന: (https://ift.tt/3i8OJut) ഹൈദരാബാദില്‍ അസുഖം ബാധിച്ച മുപ്പത്തിനാലുകാരന് പത്ത് സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശനം ലഭിച്ചത്. എന്നാല്‍ അവിടെ നിന്ന് ആവശ്യമായ ചികിത്സകള്‍ ലഭിച്ചില്ലെന്നാണ് യുവാവ് പിതാവിനയച്ച വീഡിയോയില്‍ നിന്ന് മനസിലാവുന്നത്. 'എനിക്ക് ശ്വസിക്കാനാവുന്നില്ലച്ഛാ... മൂന്ന് മണിക്കൂറായി അവരെനിക്ക് ഓക്‌സിജന്‍ തരുന്നത് നിര്‍ത്തിയിട്ട്, ഞാന്‍ കുറേ പറഞ്ഞു നോക്കി, എന്റെ ഹൃദയം നിലച്ച പോലെ... ഞാന്‍ പോവുകയാണ്, എല്ലാവര്‍ക്കും ബൈ...' ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിന്റെ അവസാനവാക്കുകളായിരുന്നു ഇവ. മരിക്കുന്നതിന് മുമ്പ് യുവാവ് അച്ഛനയച്ച വീഡിയോ സന്ദേശത്തിലായിരുന്നു ആശുപത്രിയിലെ ദുരവസ്ഥ വ്യക്തമാക്കിയത്. സന്ദേശയമയച്ച് ഒരു മണിക്കൂറിന് ശേഷം യുവാവ് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ മരിച്ച് തൊട്ടടുത്ത ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. മകന്റെ അന്ത്യകര്‍മ്മങ്ങള്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് മകന്‍ അയച്ച വീഡിയോ കണാനിടയാതെന്ന് അച്ഛന്‍ പറഞ്ഞു. മകന്‍ സഹായം ആവശ...