Posts

Showing posts from January, 2019

കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ ഭാവിയിലേക്ക് പത്തിന പരിപാടികള്‍

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2019) കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ ഭാവിയിലേക്ക് പത്തിന പരിപാടികളാണ് പ്രഖ്യാപിച്ചത്. 1. ഭൗതിക, സാമൂഹ്യ അടിസ്ഥാന സൗകര്യ വികസനം 2. ഡിജിറ്റല്‍ സമ്പദ്ഘടന സമ്പൂര്‍ണമാക്കല്‍ 3. മലിനീകരണമില്ലാത്ത രാജ്യം, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍ 4. വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കല്‍ 5. നദികള്‍ ശുദ്ധീകരിച്ച് സുരക്ഷിതമായ കുടിവെള്ളവും ജലസേചനവും ഉറപ്പാക്കല്‍ 6. തീരദേശ വികസനവും പരിപാലനവും പുരോഗതിയും 7. ബഹിരാകാശ രംഗത്ത് കുതിച്ചുചാട്ടം, ഗഗന്‍യാന്‍ പദ്ധതിക്ക് ഊന്നല്‍ 8. ഭക്ഷ്യസ്വയംപര്യാപതതയും സമ്പൂര്‍ണ ഭക്ഷ്യസുരക്ഷയും 9. സമഗ്ര ആരോഗ്യപരിരക്ഷ 10.ആയുഷ്മാന്‍ പദ്ധതി പ്രധാനം (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Budget 2019 highlights: Key highlights of Interim Budget speech, News, Budget, Budget m...

അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ വന്‍ ഇളവ്

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2019) കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്പൂര്‍ണ ഇളവ്. പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 ആക്കി. 4700 കോടിയുടെ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. വാടക ഇനത്തില്‍ 2.4 ലക്ഷം വരെ നികുതി ഇളവ് ലഭിക്കും. ഈ വര്‍ഷം നിലവിലുള്ള പരിധി തന്നെ നിലനില്‍ക്കും. മൂന്ന് കോടി ഇടത്തരം ആദായ നികുതി ദായകര്‍ക്ക് ഗുണം ലഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പീയുഷ് വ്യക്തമാക്കി. ആദായ നികുതി നിയമം 80സി പ്രകാരം ലഭ്യമാകുന്ന ഇളവുകളുടെ പരിധി ഒന്നര ലക്ഷത്തില്‍ തന്നെ നിലനിര്‍ത്തി. ഇതോടെ പി.എഫ് ഉള്‍പ്പെടെയുള്ള ഇളവുകള്‍ കൂടി ഉപയോഗപ്പെടുത്തി 6.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടി വരില്ല. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 ല്‍ നിന്ന് 50,000 കൂടി ഉയര്‍ത്തിയിട്ടുണ്ട്. ഭവന വായ്പയ്ക്ക് ഉള്‍പ്പെടെയുള്ള നികുതി ഇളവുകള്‍ തുടരും. ക്യാപ്പിറ്റല്‍ ഗെയിന്‍സ് വിഭാഗത്തില്‍ വീടോ സ്വത്തോ വിറ്റുകിട്ടുന്ന പണം കൊണ്ട് ഒരു വീട് വാങ്ങാനുള്ള പണത്തിന് നികുതി ഇളവ് നല്‍കിയിയിരുന്...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും ചെയ്തുവെന്ന് എന്‍ എ നെല്ലിക്കുന്നിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി

Image
തിരുവനന്തപുരം: (www.kasargodvartha.com 01.02.2019) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും ചെയ്തുവെന്ന് എന്‍ എ നെല്ലിക്കുന്നിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി. കേന്ദ്ര സഹായത്തിന് അപേക്ഷിച്ചിട്ടും പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു നല്‍കിയ പരിരക്ഷയും ആശ്വാസവും അവര്‍ അനുഭവിക്കുന്ന ദുരിതത്തെ ഒരളവെങ്കിലും കുറയ്ക്കുവാന്‍ കഴിഞ്ഞുവെന്നതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ വസ്തുതകള്‍ ശരിയായി മനസിലാക്കാന്‍ ശ്രമിക്കാതെയാണ് ഈ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളതെന്ന് പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രശ്‌നങ്ങള്‍ റവന്യൂ, ആരോഗ്യം, സാമൂഹ്യനീതി, ഭക്ഷ്യപൊതുവിതരണം, വിദ്യാഭ്യാസം മുതലായ വകുപ്പുകള്‍ മുഖാന്തിരമാണ് നടപ്പാക്കിവരുന്നത്. പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി അധ്യക്ഷനായുള്ള ഒരു സെല്‍ പ്രവര്‍ത്തിച്ചുവരുന്നു. ജില്ലാ കളക്ടറാണ് ഇ...

ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയിലേക്ക്; പട്ടികജാതി വിഭാഗങ്ങള്‍ക്ക് അധിക വിഹിതം

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2019) കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് അധിക വിഹിതം അനുവദിച്ചു. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ 35 ശതമാനം വര്‍ധനയാണ് പ്രഖ്യാപിച്ചത്. പട്ടിക വര്‍ഗത്തിന് 28 ശതമാനവും വര്‍ധന പ്രഖ്യാപിച്ചു. പൊതുമേഖലാ ബാങ്കുകള്‍ക്ക് 2.6 ലക്ഷം കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരിഗണന. വിഷന്‍ 2030ല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്നും പീയുഷ് ഗോയല്‍. നികുതി ശൃംഖലയിലേക്ക് പുതുതായി 1.06 കോടി പേര്‍ കൂടി രംഗത്തെത്തി. പ്രത്യക്ഷ നികുതി വരുമാനത്തില്‍ 18 ശതമാനം വര്‍ധനയുണ്ടായി. 1.06 കോടി പേരെ പുതിയതായി നികുതി ശൃംഖലയിലേക്ക് കൊണ്ടുവന്നതായും പീയുഷ് ഗോയല്‍. വ്യാജ കമ്പനികള്‍ക്കെതിരെ കര്‍ശനമായ നടപടി എടുത്തു. ഇതുവരെ 3,38, 000 വ്യാജ കമ്പനികള്‍ക്കെതിരെ നടപടിയെടുത്തു. ഇവയുടെ ഡയറക്ടര്‍മാരെ അയോഗ്യരാക്കി. ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയിലേക്ക്. രാജ്യത്ത് ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനം ഇപ്പോള്‍ 97,100 കോടി കടന്നു. കള്ളപ്പണക്കാര്‍ക്കെതിരെ നടപടി ശക്തമായ നടപടി തുടരും. 1.30 ലക്ഷം കോ...

കോടതിയില്‍ വൈകിയെത്തി: പോലീസുകാരെ തൊപ്പിയും ബെല്‍റ്റും അഴിപ്പിച്ച് പ്രതികൂട്ടില്‍ നിര്‍ത്തി

Image
തിരുവനന്തപുരം (www.evisionnews.co): കോടതിയില്‍ വൈകിയെത്തിയതിന് പോലീസുകാരെ ശിക്ഷിച്ചതായി പരാതി. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. വൈകിയെത്തിയ നാലു പോലീസ് ഉദ്യോഗസ്ഥരോട് തൊപ്പിയും ബെല്‍റ്റും അഴിച്ച് പ്രതിക്കൂട്ടില്‍ നില്‍ക്കാന്‍ കോടതി ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.  പ്രതിയെ കോടതിയില്‍ ഹാജരാക്കാനാണ് എ.ആര്‍ ക്യാമ്പിലെ നാലു പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. മൂന്നാം നമ്പര്‍ കോടതിയിലായിരുന്നു പ്രതിയെ ഹാജരാക്കേണ്ടത്. ജഡ്ജി അവധിയിലായതിനെത്തുടര്‍ന്ന് കേസ് രണ്ടാം നമ്പര്‍ കോടതിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പ്രതിയെയും കൊണ്ട് കോടതിയിലെത്തിയപ്പോള്‍ അല്‍പം വൈകി. ഇതേ തുടര്‍ന്നാണ് പ്രതിക്കൊപ്പം പൊലീസുകാരെയും തൊപ്പിയും ബെല്‍റ്റും അഴിപ്പിച്ച് പ്രതിക്കൂട്ടില്‍ നിര്‍ത്തിച്ചത് എന്ന് പോലീസുകാര്‍ പരാതിയില്‍ പറയുന്നു.  സംഭവത്തില്‍ എ.ആര്‍ ക്യാമ്പ് അസി. കമാന്‍ഡന്റ് ജെ. സുരേഷ് കുമാറിന് പോലീസുകാര്‍ പരാതി നല്‍കി. സംഭവം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എസ്.പി അശോക് പറഞ്ഞു. പോലീസുകാര്‍ തെറ്റുചെയ്താല്‍ നടപടിയെടുക്കാന്‍ ചട്ടമുണ്ട്....

തൊഴിലാളികള്‍ക്ക് ബോണസ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ കൂട്ടി; 2019 മാര്‍ച്ചോടെ എല്ലാ വീടുകളും വൈദ്യുതീകരിക്കും

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2019) കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ തൊഴിലാളി ബോണസ് 7000 രൂപയാക്കി. ഇ.എസ്.എ പരിധി 21,000 ആക്കി. സര്‍വീസിലിരിക്കെ തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് ആറ് ലക്ഷം രൂപ ലഭിക്കും. രാജ്യത്ത് തൊഴിലവസരങ്ങള്‍ കൂടി. ഇ.പി.എഫ്.ഒ കണക്ക് പ്രകാരം രണ്ട് കോടി തൊഴിലവസരമാണ് വര്‍ധിച്ചത്. പ്രകൃതി ദുരന്തങ്ങളില്‍ നഷ്ടം നേരിട്ടവര്‍ക്ക് ഇളവ് നല്‍കും. പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് വായ്പകളിന്മേല്‍ രണ്ട് ശതമാനം പലിശ ഇളവ് ആണ് നല്‍കുന്നത്. പ്രകൃതിക്ഷോഭത്തിനിരയായ കര്‍ഷകരുടെ വായ്പാ പലിശയില്‍ അഞ്ച് ശതമാനം കേന്ദ്രം വഹിക്കും. ഫിഷറീസ് , പശുവളര്‍ത്തല്‍ വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശ ഇളവ് നല്‍കും. കൃത്യസമയത്ത് വായ്പ തിരിച്ചടച്ചാല്‍ രണ്ടു ശതമാനം പലിശ ഇളവ് കൂടി നല്‍കും. ഫിഷറീസിന് പ്രത്യേക വകുപ്പ് രൂപീകരിക്കും. ഗോ പരിപാലനത്തിന് 750 കോടി നല്‍കും. 22 വിളകള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി മിനിമം താങ്ങുവില എര്‍പ്പെടുത്തി. 2019 മാര്‍ച്ചോടെ രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ അനുവദിച്ചു....

ഗോമൂത്രം ആഗോള താപനത്തിന് കാരണമാകുന്നു എന്ന് പുതിയ പഠനം

Image
ദേശീയം (www.evisionnews.co): പശു സംരക്ഷണത്തിന്റെ പേരില്‍ ആളുകളെ അടിച്ചുകൊല്ലുകയും പശു സംരക്ഷണത്തിന് മാത്രമായി ഒരു മന്ത്രാലയവും മന്ത്രിയെയും നിയോഗിക്കുന്ന നാട്ടില്‍ പുതിയൊരു പഠനം ഇപ്പോള്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഏറെ പരിശുദ്ധവും മരുന്നായും ഉപയോഗിക്കുന്ന ഗോമൂത്രം ആഗോള താപനത്തിന് കാരണമാകുന്നുവെന്നാണ് പുതിയ പഠനം.  ഗോമൂത്രത്തില്‍ നിന്നുയരുന്ന നൈട്രസ് ഓക്സൈഡ്, കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 300 മടങ്ങ് അപകടകരമാണെന്നാണ് കൊളംബിയയിലെ ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ അഗ്രിക്കള്‍ച്ചര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. കൊളംബിയ, അര്‍ജന്റീന, ബ്രസീല്‍, നിക്കരാഗ്വ, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്നീ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഗോമൂത്രം ശേഖരിച്ച് വിവിധ കൃഷിസ്ഥലങ്ങളില്‍ പരീക്ഷണം നടത്തിയിരുന്നു. ഗോമൂത്രം ഉപയോഗിച്ച മണ്ണില്‍ സാധാരണയേക്കാള്‍ 3000 മടങ്ങ് വരെ അധികം നൈട്രസ് ഓക്സൈഡ് കാര്‍ബണ്‍ പുറത്തു വിടുന്നുണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതല്‍ കന്നുകാലികളുള്ള ഇന്ത്യയില്‍ ചാണകവും ഗോമൂത്രവും കാര്‍ഷിക മേഖലയിലെ ഒഴിച്ചു കൂടാനാകാത്ത വളമായാണ് ഉപയോഗിക്ക...

ഇ എം എസിനെതിരെ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് തൃക്കരിപ്പൂരിലെ ടി വി കോരന്‍ അന്തരിച്ചു

Image
തൃക്കരിപ്പൂര്‍: (www.kasargodvartha.com 01.02.2019)  ഇ എം എസിനെതിരെ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് തൃക്കരിപ്പൂരിലെ ടി വി കോരന്‍ (93) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ സ്വവസതിയിലായിരുന്നു അന്ത്യം. കേരളം നിലവില്‍ വന്ന ശേഷം ആദ്യമായി നീലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍ നിന്നും ഇ എം എസ് മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ എതിരാളിയായി മത്സരിച്ചത് ടി വി കോരനയാരുന്നു. തൃക്കരിപ്പൂരിലെ ആധാരമെഴുത്തുകാരന്‍ കൂടിയായിരുന്നു. പയ്യന്നൂര്‍, തളിപ്പറമ്പിന്റെ കിഴക്കന്‍ മേഖല എന്നീ പ്രദേശങ്ങളെല്ലാം ഉള്‍പ്പെട്ടതായിരുന്നു നീലേശ്വരം ദ്വയാംഗ മണ്ഡലം. പൊതുവിഭാഗത്തില്‍ നിന്ന് ഒരാളെയും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ഒരാളെയുമാണ് തിരഞ്ഞെടുക്കേണ്ടത്. ജയിച്ചാല്‍ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെ ഇ എം എസിനെ നീലേശ്വരത്ത് മത്സരിപ്പിക്കുകയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി. കോണ്‍ഗ്രസ് ടി.എസ് തിരുമുമ്പിന്റെ സഹോദരനായ ഉണ്ണികൃഷ്ണന്‍ തിരുമുമ്പിനെ സ്ഥാനാര്‍ത്ഥിയാക്കി. പി.എസ്.പി. മുസ്ലിംലീഗുമായി ചേര്‍ന്ന് മൂന്നാംമുന്നണിയായി. പി.എസ്.പി. സ്ഥാനാര്‍ത്ഥി പാര്‍ട്ടി മണ്ഡലം സെക്രട്ടറി ടി.വി. കോരനായിരുന്നു. അന്ന് മത്സരിക്കുന്നതിനായി ...

ഇടക്കാല ബജറ്റ്: ആദായ നികുതിയില്‍ ഇളവ് ഉറപ്പ്; കര്‍ഷകര്‍ക്ക് പ്രത്യേക പദ്ധതി

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രത്യേക പദ്ധതി. കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കും. രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ളവര്‍ക്കാണ് ഇതു ബാധകം. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. നൂറു ശതമാനം ബാധ്യതയും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. ഇന്‍സ്റ്റാള്‍മെന്റായിട്ടായിരിക്കും പണം നല്‍കുന്നത്. പ്രധാനമന്ത്രി കിസാന്‍ പദ്ധതിക്ക് ബജറ്റില്‍ 75,000 കോടി വകയിരുത്തി. ഒരു കോടി 53 ലക്ഷം പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കി. ആയുഷ്മാന്‍ ഇന്‍ഷുറന്‍സ് വഴി 50 കോടി ജനങ്ങള്‍ക്ക് സഹായം ലഭ്യമായി. ഗോ സംരക്ഷണത്തിനും പദ്ധതി. രാഷ്ട്രീയ കാം ദേനു ആയോഗ് പദ്ധതിക്കു സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തി. പശുക്കളെ വാങ്ങാനും വളര്‍ത്താനും വായ്പ നല്‍കും. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഫിഷറീസ് വകുപ്പ് തുടങ്ങും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശയിളവ് അനുവദിച്ചു. കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നു ശ...

ആദ്യ വിവാഹം മറച്ചു വെച്ച് കല്യാണം കഴിക്കുകയും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുകയും ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍

Image
ബദിയടുക്ക: (www.kasargodvartha.com 01.02.2019) ആദ്യ വിവാഹം മറച്ചു വെച്ച് കല്യാണം കഴിക്കുകയും പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുകയും ചെയ്ത ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. ബദിയടുക്കയിലെ ടൈലര്‍ മുഹമ്മദിന്റെ മകള്‍ സമീറയുടെ പരാതിയില്‍ മേല്‍പറമ്പ് വള്ളിയോട്ടെ ഇബ്രാഹിംകുട്ടി (41)ക്കെതിരെയാണ് കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. 2017 ഒക്ടോബര്‍ 12നാണ് സമീറയും ഇബ്രാഹിംകുട്ടിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമയത്ത് 1.75 ലക്ഷം രൂപയും 18 പവന്‍ സ്വര്‍ണവും നല്‍കിയിരുന്നതായി പരാതിയില്‍ പറയുന്നു. വിവാഹത്തിന് രണ്ടു മാസത്തിന് ശേഷം ഡിസംബര്‍ ഒമ്പതിന് സമീറയെ ഇബ്രാഹിംകുട്ടി സ്വന്തം വീട്ടില്‍ തിരിച്ചാക്കുകയും ഇതിനു ശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ആദ്യ ഭാര്യയും മക്കളും നിലവിലിരിക്കെ ഇക്കാര്യം മറച്ചുവെച്ചാണ് തന്നെ വിവാഹം ചെയ്തതെന്നും സമീറ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സ...

ബൈക്കില്‍ കാറിടിച്ച് കിടപ്പിലായ ലൈന്‍മാന് 69.88 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

Image
കാസര്‍കോട് (www.evisionnews.co): ബൈക്കില്‍ കാറിടിച്ച് കിടപ്പിലായ ലൈന്‍മാന് 69.88 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ കെ.എസ്.ഇ.ബി ലൈന്‍മാന് ടി. സുരേഷി (46)നാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്സിഡണ്ട് ട്രിബ്യൂണല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. 2016 നവംബര്‍ 27ന് കൊയോങ്കര വെറ്റിനറി ആസ്പത്രിക്ക് സമീപം അപകടത്തിലാണ് സുരേഷിന് ഗുരുതരമായി പരിക്കേറ്റത്. സുരേഷ് ഇപ്പോഴും ചികിത്സയിലാണ്. ഹര്‍ജി സമര്‍പ്പിച്ച 2017 ജൂലൈ 12 മുതലുള്ള 9.5 ശതമാനം പലിശ സഹിതമുള്ള തുക സുരേഷിന് നല്‍കാനാണ് കോടതിയുടെ ഉത്തരവ്. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. Powered by Info News For You

കാര്‍ റോഡിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

Image
നീലേശ്വരം: (www.kasargodvartha.com 01.02.2019) കാര്‍ റോഡിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. നെല്ലിയടുക്കത്തിനും കക്കോടിനുമിടയിലാണ് അപകടമുണ്ടായത്. പുതുക്കൈ സ്വദേശി പ്രഭാകരനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. പരപ്പ ഭാഗത്തുനിന്ന് നീലേശ്വരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Car driver injured in Accident, Nileshwaram, Kasaragod, News, Accident, Car-Accident, Injured, Car-driver, Kerala. Powered by Info News For You

സംസ്ഥാന ബജറ്റ്; കാസര്‍കോടിന് ഇത്തവണയും അവഗണന; മെഡിക്കല്‍ കോളജും ഇടംപിടിച്ചില്ല

Image
കാസര്‍കോട് ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന കാസര്‍കോട് വികസന പാക്കേജില്‍ 91 കോടി, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 20 കോടി, ചീമേനി വ്യാവസായ പാര്‍ക്കിന് നാല് കോടി എന്നിവ ഒഴിച്ചാല്‍ ഈ ബജറ്റില്‍ കാസര്‍കോടിന് കാര്യമായി ഒന്നും തന്നെ ലഭിച്ചില്ലെന്ന ആക്ഷേപമുണ്ട് കാസര്‍കോട്: (www.kasargodvartha.com 31.01.2019)  സംസ്ഥാന ബജറ്റില്‍ കാസര്‍കോട് വികസന പാക്കേജില്‍ 91 കോടി രൂപ നീക്കിവെച്ചത് ജില്ലയുടെ വികസനത്തിന് മുതല്‍കൂട്ടാകുമെങ്കിലും കാസര്‍കോടിന് ബജറ്റില്‍ ഇത്തവണയും അവഗണന. കാസര്‍കോട് ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന കാസര്‍കോട് വികസന പാക്കേജില്‍ 91 കോടി, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 20 കോടി, ചീമേനി വ്യാവസായ പാര്‍ക്കിന് നാല് കോടി എന്നിവ ഒഴിച്ചാല്‍ ഈ ബജറ്റില്‍ കാസര്‍കോടിന് കാര്യമായി ഒന്നും തന്നെ ലഭിച്ചില്ലെന്ന ആക്ഷേപമുണ്ട്. സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് സഹായം അനുവദിച്ചതും ബഡ്‌സ് സ്‌കൂളുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തുക വകയിരുത്തിയതും ജില്ലയ്ക്ക് ഗുണകരമാകുമെങ്കിലും പ്രത്യേകിച്ച് പുതിയ പദ്ധതികളൊന്നും ജില്ലയ്ക്ക് ലഭിച്ചിട...

ഗാന്ധിജിയെ വെടിവെച്ച ഗോഡ്‌സയെ എംഎസ്എഫ് തൂക്കിലേറ്റി

Image
(www.kasargodvartha.com 31.01.2019)  ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്‌കരിച്ച ഹിന്ദു മഹാസഭയ്‌ക്കെതിരേ എംഎസ്എഫ് നടത്തിയ പ്രതിഷേധപ്രകടനത്തില്‍ ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി. എംഎസ്എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Chalanam, MSF, Protest, MSF protest against Hindu Maha Sabha  Powered by Info News For You

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മനശാസ്ത്രജ്ഞന്‍ റിമാന്‍ഡില്‍

Image
തിരുവനന്തപുരം: (www.kvartha.com 31.01.2019)  പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മനശാസ്ത്രജ്ഞനെ റിമാന്‍ഡ് ചെയ്തു. പഠനവൈകല്യത്തിന് കൗണ്‍സിലിംഗ് തേടിയെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മനശാസ്ത്രജ്ഞന്‍ ഗിരീഷാണ് റിമാന്‍ഡിലായത്. അടുത്ത മാസം 13 വരെയാണ് റിമാന്‍ഡ് ചെയ്തത്. രക്ഷിതാക്കളുടെ പരാതിയില്‍ ഫോര്‍ട്ട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് പോക്‌സോ കേസില്‍ ഗിരീഷ് പ്രതിയാകുന്നത്. ഉന്നത ഇടപടല്‍ ഉണ്ടയാതിനെ തുടര്‍ന്ന് ആദ്യ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. ഈ കേസില്‍ ഹൈക്കോടതി നല്‍കിയ ജാമ്യം തള്ളിയതിനാല്‍ ഗിരീഷ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ചത്. ചികിത്സക്കെത്തിയ ഒരു സ്ത്രീയ പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു. പിന്നീട് ഹൈക്കോടതിയാണ് ഈ എഫ്‌ഐആര്‍ റദ്ദാക്കിയത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക...

ബജറ്റില്‍ ഇടുക്കിക്ക് അവഗണന; ജില്ലയില്‍ വെള്ളിയാഴ്ച കരിദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്

Image
ഇടുക്കി: (www.kvartha.com 31.01.2019)  ബജറ്റില്‍ ഇടുക്കി ജില്ലയെ അവഗണിച്ചുവെന്നാരോപിച്ച് വെള്ളിയാഴ്ച കരിദിനം ആചരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം. ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഇടുക്കി ജില്ലയ്ക്ക് കാര്യമായി ഒരു പദ്ധതിയും ഇല്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Idukki, Budget, Kerala, News, Protest, Congress, Budget; Black day will be marked on tomorrow in Idukki  Powered by Info News For You

ഗാന്ധിജിയെ വെടിവച്ച 'ഗോഡ്‌സെയെ തൂക്കിലേറ്റി'

Image
തൃശൂര്‍: (www.kvartha.com 31.01.2019)  ഗാന്ധിജിയെ വെടിവച്ച 'ഗോഡ്‌സെയെ തൂക്കിലേറ്റി'. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്‌കരിച്ച ഹിന്ദു മഹാസഭയ്‌ക്കെതിരേ കെ എസ് യു നടത്തിയ പ്രതിഷേധപ്രകടനത്തിലാണ് കൊലായാളി നാഥുറാം ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റിയത്. തൃശൂരിലാണ് കെ എസ് യു പ്രതിഷേധം സംഘടിപ്പിച്ചത്. ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ഷാകൂന്‍ പാണ്ഡെയുടെ നേതൃത്വത്തിലാണ് ഗാന്ധിജിയെ അവഹേളിച്ച് രക്തസാക്ഷിത്വ ദിനം ആഘോഷിച്ചത്. ഗാന്ധിജിയുടെ കോലത്തിനുനേരെ വെടിവയ്ക്കുകയും, വെടിയേറ്റ ഗാന്ധിയുടെ കോലത്തില്‍ നിന്നു ചോര ഒഴുകുന്നതായും പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഹിന്ദു മഹാസഭ നേതാവും ഗാന്ധിയുടെ ഘാതകനുമായ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ പൂജ ഹാരാര്‍പ്പണം നടത്തുകയും മധുരം നല്‍കുകയും ചെയ്തു. അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഗാന്ധിയെ അവഹേളിച്ചത്. 1948 ജനുവരി 30നാണ് ഗാന്ധിജി വെടിയേറ്റ് മരിച്ചത്. ഡല്‍ഹിയിലെ ബിര്‍ള മന്ദിരത്തിലെ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഗാന്ധിജിക്ക് നേരെ ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം ഗോഡ്‌സെ വെടിയുതിര്‍ക്കുകയായിരുന്നു...

4 വയസുകാരിയായ മകളെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ കേസില്‍ റാണിയുടെ ഇരട്ടജീവപര്യന്തം ഹൈക്കോടതി ശരിവച്ചു

Image
കൊച്ചി: (www.kvartha.com 31.01.2019)  നാല് വയസുകാരിയായ മകളെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ കേസില്‍ ചോറ്റാനിക്കര സ്വദേശിനി റാണിയുടെ ഇരട്ടജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. പോക്‌സോ കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതിയും പെണ്‍കുട്ടിയുടെ അമ്മയുമായ റാണി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി വന്നത്. ചോറ്റാനിക്കര അമ്പാടിമലയില്‍ 2013 ഒക്ടോബറിലാണു സംഭവം. ഭര്‍ത്താവ് ജയിലിലായതിനാല്‍ റാണി അമ്പാടിമലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇവരുടെ രണ്ടു മക്കളില്‍ മൂത്തയാളാണു കൊല്ലപ്പെട്ടത്. രഞ്ജിത്തുമായുള്ള രഹസ്യബന്ധത്തിനു കുട്ടി തടസമായതിനാല്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലയ്ക്കുശേഷം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്ത് മൃതദേഹം കുഴിച്ചിടുകയായിരുന്നു. കേസിലെ ഒന്നാം പ്രതി രഞ്ജിത്തിന് വധ ശിക്ഷയായിരുന്നു എറണാകുളം പോക്‌സോ കോടതി വിധിച്ചത്. മൂന്നാം പ്രതി തിരുവാണിയൂര്‍ ബേസിലിന് ഇരട്ട ജീവപര്യന്തവുമായിരുന്നു ശിക്ഷ. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം...

നടിയെ പീഡിപ്പിച്ച കേസില്‍ വിധി പറയാന്‍ വനിതാ ജഡ്ജിമാരില്ലെന്ന് രജിസ്ട്രാര്‍ ഹൈക്കോടതിയില്‍

Image
കൊച്ചി: (www.kvartha.com 31.01.2019)  നടിയെ പീഡിപ്പിച്ച കേസില്‍ വിധി പറയാന്‍ വനിതാ ജഡ്ജിമാരില്ലെന്ന് വ്യക്തമാക്കി രജിസ്ട്രാര്‍ ഹൈക്കോടതിയില്‍. കേസില്‍ വാദം കേള്‍ക്കാന്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ വനിതാ ജഡ്ജിമാര്‍ ഇല്ലെന്ന കാര്യം രജിസ്ട്രാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ വാദം കേള്‍ക്കുന്നതിന് എറണാകുളം, തൃശൂര്‍ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ പട്ടിക വ്യാഴാഴ്ചക്കകം ലഭ്യമാക്കുവാന്‍ രജിസ്ട്രാറോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് രജിസ്ട്രാര്‍ അന്വേഷിച്ച് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിന്നുള്ള വനിതാ ജഡ്ജിമാരുടെ ഒഴിവുകള്‍ പരിശോധിക്കുവാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. പുതിയ പട്ടിക അടുത്ത വ്യാഴാഴ്ച നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആക്രമിക്കപ്പെട്ട നടി തന്നെയാണ് ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെ...

ഗാന്ധിജിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍

Image
അലിഗഡ്: (www.kvartha.com 31.01.2019)  ഗാന്ധിജിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റിലായി. കണ്ടാലറിയുന്ന 13 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അലിഗഡ് എസ്എസ്പി ആകാശ് കുല്‍ഹാരി പറഞ്ഞു. ഗാന്ധിയുടെ രക്തസാക്ഷിത്വം ആഘോഷിക്കുന്ന വീഡിയോ വലിയ വിവാദമായതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. മഹാത്മഗാന്ധിയുടെ 71 ാം രക്തസാക്ഷിത്വ ദിനത്തില്‍ ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയുടെ നേതൃത്വത്തില്‍ ഗാന്ധി കോലത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗാന്ധിയുടെ കോലത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയും കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പ്രകോപനപരമായി പെരുമാറിയത്. ഇതിന് പുറകേ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നടത്തി. ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ഗോഡ്‌സെക്ക് മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അറസ്റ്റിന് പുറമെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സ...

'എന്‍ഡോസള്‍ഫാന്‍ ഇരകളെ നോക്കി സര്‍ക്കാറുകള്‍ കൊഞ്ഞനം കുത്തുന്നു'; അനിശ്ചിതകാല സത്യാഗ്രഹസമരത്തില്‍ പ്രതിഷേധം അണപൊട്ടി

Image
കാസര്‍കോട്: (www.kasargodvartha.com 31.01.2019)  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ ജനുവരി 30 മുതല്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഒപ്പ് മരച്ചോട്ടില്‍ അനിശ്ചിതകാല സത്യാഗ്രഹസമരം സംഘടിപ്പിച്ചു. ഭരണകൂട വികസന ഭീകരതയുടെ ഫലമായി രോഗികളായി മാറിയ ജില്ലയിലെ എന്‍ഡോസള്‍ഫന്‍ ദുരിതബാധിതരെ നോക്കി കൊഞ്ഞനം കുത്തുകയാണ് സര്‍ക്കാറുകള്‍ ചെയുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പട്ടിണി സമരം അവസാനിക്കുന്നത് വരെ കാസര്‍കോട് അനിശ്ചിതകാല സത്യാഗ്രഹസമരം തുടരും. കേന്ദ്ര സര്‍ക്കാരും ഇതുവരെയായി ഒന്നും ചെയ്തില്ല. എന്‍ഡോസള്‍ഫാന്‍ കമ്പനിക്കെതിരെ നടപടി എടുക്കുവാനോ, ഇരകള്‍ക്ക് നഷ്ടം പരിഹാരം നല്‍കുവാനോ വിദഗ്ദ്ധ ചികിത്സയ്ക്ക് വേണ്ടിയുള്ള സൗകര്യം ഒരുക്കുകുയോ ചെയ്തിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ കേവലം ഇരുപത് കോടി രൂപ മാത്രം ബജറ്റില്‍ ഉള്‍പ്പെടുത്തി യഥാര്‍ത്ഥത്തില്‍ ഇരകളോട് ക്രൂരതായാണ് ചെയ്യുന്നതെന്നും അമ്മമാര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ബജറ്റിലും തുക അനുവദിച്ചിരുന്നുവെങ്...

പ്രത്യേകതകള്‍ നിറഞ്ഞ കുട്ടികളുടെ വാര്‍ഡ്, വിശാലമായ കാഷ്വാലിറ്റി കം ട്രോമാകെയര്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലെഡ് സെപ്പറേഷന്‍ യൂണിറ്റോടു കൂടിയ ബ്ലഡ് ബാങ്ക്, ആരോഗ്യമേഖലയില്‍ മാതൃകയായി കാസര്‍കോട് ജില്ലാ ആശുപത്രി

Image
കാസര്‍കോട്: (www.kasargodvartha.com 31.01.2019)  വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിമിതികളും പരാതികളും മാത്രമായി ഒതുങ്ങിപ്പോയിരുന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഇന്ന് സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ്. മികച്ച നിലവാരം ഉറപ്പുവരുത്തുന്ന ആരോഗ്യസംരംക്ഷണവും സുരക്ഷിതത്വമാര്‍ന്ന സേവനവും രോഗീ സൗഹൃദമാര്‍ന്ന അന്തരീക്ഷവും മറ്റു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുമെല്ലാമായി സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ് ഈ സര്‍ക്കാര്‍ ആതുരാലയം. ഗ്രാമീണ ആരോഗ്യമിഷന്‍ സംസ്ഥാനത്തെ മികച്ച ആശുപത്രികള്‍ക്ക് നല്‍കി വരുന്ന കായകല്‍പ്പ പുരസ്‌കാരം,ആരോഗ്യകേരളം അവാര്‍ഡ് ഉള്‍പ്പെടെ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ജില്ലാ ആശുപത്രിയെ തേടിയെത്തിയത് നിരവധി അംഗീകാരങ്ങളാണ്. സംസ്ഥാനത്തെ 50 ജില്ലാ ജനറല്‍ ആശുപത്രികളോട് മത്സരിച്ചാണ് കായകല്‍പ്പ പുരസ്‌കാരം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് ലഭിക്കുന്നത്. കൂടാതെ മലബാര്‍ മേഖലയില്‍ ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ആശുപത്രിയെന്ന പ്രത്യേകതയുമുണ്ട്. 50 ലക്ഷം രൂപയാണ് കായകല്‍പ്പ അവാര്‍ഡ് തുക. കൂടാതെ കഴിഞ്ഞ ഡെങ്കിപ്പനി നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ...

ബൈക്കില്‍ കാറിടിച്ച് കിടപ്പിലായ ലൈന്‍മാന് 69.88 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

Image
കാസര്‍കോട്: (www.kasargodvartha.com 31.01.2019)  ബൈക്കില്‍ കാറിടിച്ച് കിടപ്പിലായ ലൈന്‍മാന് 69.88 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ കെ എസ് ഇ ബി ലൈന്‍മാന് ടി സുരേഷിനാണ് (46) കാസര്‍കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്‌സിഡണ്ട് ട്രിബ്യൂണല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. 2016 നവംബര്‍ 27ന് കൊയോങ്കര വെറ്റിനറി ആശുപത്രിക്ക് സമീപത്തുണ്ടായ അപകടത്തിലാണ് സുരേഷിന് ഗുരുതരമായി പരിക്കേറ്റത്. സുരേഷ് ഇപ്പോഴും ചികിത്സയിലാണ്. ഹര്‍ജി സമര്‍പ്പിച്ച 2017 ജൂലൈ 12 മുതലുള്ള 9.5 ശതമാനം പലിശ സഹിതമുള്ള തുക സുരേഷിന് നല്‍കാനാണ് കോടതിയുടെ ഉത്തരവ്. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Kasaragod, News, Bike-Accident, Court order, Court, Bike accident; Compensation f...

ലൈംഗിക ചൂഷണം നടത്താനുദ്ദേശിച്ച് മനുഷ്യക്കടത്ത്: ബഹ്‌റൈനില്‍ പ്രതികള്‍ക്ക് 10 വര്‍ഷം തടവ്

Image
മനാമ:(www.kvartha.com 31/01/2019) മനുഷ്യക്കടത്ത് നടത്തിയ പ്രതികള്‍ക്ക് ബഹ്‌റൈനില്‍ 10 വര്‍ഷം തടവ്. ഒന്നാം ക്രിമിനല്‍ ഹൈക്കോടതിയാണ് ലൈംഗിക ചൂഷണം നടത്താനുദ്ദേശിച്ച് മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കൂടാതെ 2,000 ദിനാര്‍ പിഴയടക്കാനും ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്താനും കോടതി വിധിച്ചിട്ടുണ്ട്. ഒന്നാം പ്രതി വീട്ടുവേലക്കായി ഒരു സ്ത്രീയെ കൊണ്ടുവരികയും നേരത്തെ പറഞ്ഞുറപ്പിച്ചയാള്‍ക്ക് ഇവരെ കൈമാറുകയും ചെയ്തുവെന്നാണ് കേസ്. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഇവരെ താമസിപ്പിച്ച് അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും ശാരീരിക ഉപദ്രവം ഏല്‍പിക്കുകയും മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് തടയാന്‍ മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കൂടാതെ ലഹരി പാനീയം നല്‍കി അനാശാസ്യ പ്രവര്‍ത്തനത്തിനും പ്രേരിപ്പിച്ചിരുന്നു. ഭീഷണിപ്പെടുത്തി ലൈംഗിക വൃത്തിക്ക് പ്രേരിപ്പിച്ച സാഹചര്യത്തില്‍ സ്ത്രീ തന്റെ രാജ്യത്തിന്റെ എംബസിയുമായി ബന്ധപ്പെടുകയും രക്ഷപ്പെടുത്താന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തെക്കുറിച്ച് വിശദ വിവരങ്ങള്‍ ലഭിച്ചത്. (ശ...

തിരുവനന്തപുരം - കാസര്‍കോട് അതിവേഗ റെയില്‍ പാത ഈ വര്‍ഷം തന്നെ ആരംഭിക്കും

Image
തിരുവനന്തപുരം:(www.kvartha.com 31/01/2019) തിരുവനന്തപുരം - കാസര്‍കോട് അതിവേഗ റെയില്‍പാത ഈ വര്‍ഷം തന്നെ ആരംഭിക്കും. ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. 515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടിയാണ് ചെലവ് വരിക. കേരള റെയില്‍വേ ഡെവലപ്‌മെന്റ് കോര്‍പറേഷനാകും ഇതിന്റെ ചുമതല. പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം - കാസര്‍കോട് യാത്ര സാധ്യമാകുമെന്ന് തോമസ് ഐസക്ക് അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: News, Thiruvananthapuram, Kerala, Minister, Thomas Issac, Trending, TVM - Kasargod high speed rail project: Construction will be started this year  Powered by Info News For You

കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ബ്ലോക്ക്; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ന്യൂനപക്ഷ പഠനങ്ങള്‍ക്ക് പ്രത്യേക കേന്ദ്രം, 'സമുന്നതി' എന്ന പേരില്‍ മംഗല്യ സഹായനിധി എന്ന പുതിയ സ്‌കീം

Image
തിരുവനന്തപുരം:(www.kvartha.com 31/01/2019) ന്യൂനപക്ഷക്ഷേമങ്ങള്‍ക്ക് ബജറ്റില്‍ മികച്ച പിന്തുണ ഉറപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക്ക്. ഇതിനായി 49 കോടി രൂപ അനുവദിച്ചു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സ്ത്രീ തീര്‍ഥാടകര്‍ക്കായി പ്രത്യേക ബ്ലോക്ക് നിര്‍മിക്കും. ഹജ്ജിന് പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. കാലിക്കറ്റ് സര്‍വകലാശാലയില്‍ ന്യൂനപക്ഷ പഠനങ്ങളുമായി ബന്ധപ്പെട്ട് ഒരു കേന്ദ്രം സ്ഥാപിക്കും. കേന്ദ്ര സര്‍ക്കാര്‍ സ്‌കീമില്‍ നിന്നും 11 കോടി അനുവദിക്കും. ഇതില്‍ 10 കോടി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കാണ്. കേന്ദ്ര ഫണ്ട് അടക്കം 25 കോടി രൂപ ന്യൂനപക്ഷ കേന്ദ്രീകരണമുള്ള ബ്ലോക്കുകളിലെ ബഹുമുഖ വികസനത്തിന് വേണ്ടിയാണ് ഉപയോഗിക്കുക. ന്യൂനപക്ഷ ക്ഷേമ വികസന കോര്‍പറേഷന് 15 കോടി രൂപ വകയിരുത്തുന്നതായും പ്രസംഗത്തില്‍ വിവരിച്ചു. മുന്നോക്ക ക്ഷേമത്തിനായി 42 കോടി അനുവദിച്ചു. മുന്നോക്ക ക്ഷേമ വെല്‍ഫയര്‍ കോര്‍പറേഷന് രണ്ട് കോടി രൂപ അനുവദിച്ചു. ഇതില്‍ 17 കോടി സ്‌കോളര്‍ഷിപ്പിനാണ്. സമുന്നതി മംഗല്യ സഹായനിധി എന്ന പുതിയ സ്‌കീം ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സ...

മന്ത്രി കെ ടി ജലീലിനെതിരെയുള്ള ബഹിഷ്‌കരണ തീരുമാനത്തില്‍ നിന്ന് യുഡിഎഫ് പിന്‍മാറി

Image
തിരുവനന്തപുരം:(www.kvartha.com 31/01/52019) മന്ത്രി കെ ടി ജലീലിനെതിരെയുള്ള ബഹിഷ്‌കരണ തീരുമാനത്തില്‍ നിന്ന് യുഡിഎഫ് പിന്‍മാറി. നിയമന വിവാദത്തില്‍ അകപ്പെട്ട മന്ത്രിയെ സഭക്കകത്തും പുറത്തും ബഹിഷ്‌കരിക്കാനുള്ള യുഡിഎഫ് പ്രഖ്യാപനമാണ് പിന്‍വലിച്ചത്. നിയമന വിവാദത്തില്‍ യുഡിഎഫ് കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ബഹിഷ്‌കരണം പിന്‍വലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: News, Thiruvananthapuram, Kerala, UDF, K.T Jaleel, Court, UDF withdrawn boycott against KT Jaleel  Powered by Info News For You

സംസ്ഥാന ബജറ്റിന്റെ കവര്‍ പേജ് ആയി 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിയുടെ പോസ്റ്റര്‍

Image
കൊച്ചി:(www.kvartha.com 31/01/2019) സംസ്ഥാന ബജറ്റിന്റെ കവര്‍ പേജ് ആയി 'ആര്‍പ്പോ ആര്‍ത്തവം' പോസ്റ്റര്‍ ഇടംപിടിച്ചു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കലാകക്ഷിയിലെ ജലജ പി എസ് 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിക്കുവേണ്ടി വരച്ച അയ്യങ്കാളിയുടേയും പഞ്ചമിയുടേയും ചിത്രമായിരുന്നു സംസ്ഥാന ബജറ്റിന്റെ കവര്‍ ചിത്രമാക്കിയത്. പഞ്ചമിയെ പള്ളിക്കൂടത്തിലേക്ക് കൊണ്ടുപോകുന്ന അയ്യങ്കാളിയെ ആണ് ജലജ പി എസ് ചിത്രീകരിച്ചിരിക്കുന്നത്. സ്ലേറ്റുമായി നില്‍ക്കുന്ന പഞ്ചമി പിടിച്ചുകൊടുക്കുന്ന ഉച്ചഭാഷിണിയിലൂടെ അയ്യങ്കാളി വിരല്‍ ചൂണ്ടി സംസാരിക്കുന്നതായാണ് ചിത്രം. കൊച്ചിയില്‍ കഴിഞ്ഞ മാസമാണ് 'ആര്‍പ്പോ ആര്‍ത്തവം' പരിപാടി സംഘടിപ്പിച്ചത്. അതേസമയം ദളിതനേയും സ്ത്രീയേയും ഒരേ നിമിഷം അഭിസംബോധന ചെയ്യുന്ന ആ ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തുവാന്‍ തീരുമാനിച്ച ധനകാര്യ വകുപ്പിന്റെ തീരുമാനത്തെ സ്‌നേഹത്തോടെ അഭിവാദ്യം ചെയ്യുന്നതായി 'ആര്‍പ്പോ ആര്‍ത്തവം' സംഘാടകര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്...

5 വയസുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 74 കാരന് 10 വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും

Image
കാസര്‍കോട്:(www.kasargodvartha.com 31/01/2019) അഞ്ച് വയസുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 74 കാരനെ 10 വര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പനത്തടി എരിഞ്ഞിലങ്കോട്ടെ വടക്കേപറമ്പില്‍ ജോസഫ് എന്ന തങ്കച്ചനെ (74)യാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്. 2015 ജൂണ്‍ ഏഴിന് രാവിലെ 10.30 നും 12 മണിക്കും ഇടയില്‍ പ്രതി ജോസഫ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ.് അന്നത്തെ വെള്ളരിക്കുണ്ട് സി ഐയായിരുന്ന ടി പി സുമേഷാണ് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധികം തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) ...

നൃത്തം പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ നൃത്ത അധ്യാപകനെതിരെ കേസ്; പ്രതി കുടുംബസമേതം മുങ്ങി

Image
നീലേശ്വരം: (www.kasargodvartha.com 31.01.2019)  നൃത്തവിദ്യാലയത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ നൃത്താധ്യാപകനെതിരെ പോക്സോ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. നീലേശ്വരത്തെ നൃത്ത അധ്യാപകന്‍ രാജു മാസ്റ്റര്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തത്. കഴിഞ്ഞ ഡിസംബറില്‍ മെയിന്‍ബസാറിലെ തന്റെ നൃത്തവിദ്യാലയത്തില്‍ വെച്ച് നൃത്തം പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്ന പരാതിയിലാണ് രാജു മാസ്റ്റര്‍ക്കെതിരെ കേസെടുത്തത്. ഒട്ടേറെ ചലച്ചിത്ര-സീരിയല്‍  നടി-നടന്മാരുള്‍പ്പെടെ നിരവധി കലാകാരന്മാരുടെ നൃത്താധ്യാപകനായ രാജു മാസ്റ്റര്‍ക്കെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ആരും പരാതിപ്പെട്ടിരുന്നില്ല. പരാതിക്കാരനായ വിദ്യാര്‍ത്ഥി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതിനു ശേഷം ശാരീരിക അസ്വസ്ഥതകളും മാനസിക അസ്വസ്ഥതയും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു....

രാസപരിശോധന ഫലം ലഭിച്ചു; ചാരിറ്റബിള്‍ ട്രസ്റ്റ് ജീവനക്കാരിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ വിചാരണ മാര്‍ച്ച് 29ന് ആരംഭിക്കും

Image
കാസര്‍കോട്: (www.kasargodvartha.com 31.01.2019)  നീലേശ്വരം കണിച്ചിറയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൊന്ന് കുഴിച്ച് മൂടിയ ഒളവറ മാവിലങ്കാട്ട് കോളനിയിലെ കണ്ണന്റെ മകളും ചെറുവത്തൂര്‍ മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റ് ജീവനക്കാരിയുമായ രജനിയുടെ രാസപരിശോധന ഫലം ലഭിച്ചു. ഇതോടെ കേസിന്റെ വിചാര മാര്‍ച്ച് 29ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നടത്തിപ്പുകാരനായ കണിച്ചിറയിലെ സതീശനാണ് കേസിലെ പ്രതി. രജനിയുടെ മൃതദേഹം 2014 ഒക്ടോബര്‍ 20നാണ് കണ്ണിച്ചിറയിലെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍തോപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. 2014 സെപ്തംബര്‍ 12 മുതല്‍ രജനിയെ കാണാനില്ലായിരുന്നു. സതീശന്റെ കൂടെ രജനി ഒളിച്ചോടി എന്നായിരുന്നു വീട്ടുകാര്‍ കരുതിയിരുന്നത്. പിതാവ് കണ്ണന്റെ പരാതിയില്‍ കേസെടുത്ത് ചന്തേര പോലീസ് കേരളത്തിലും കര്‍ണാടകത്തിലുമായി വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും രജനിയെ കണ്ടെത്താനായില്ല. ഇതിനിടയില്‍ പോലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലൂടെ സതീശനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് രജനിയെ  താന്‍ കൊലപ്പെടുത്തി കണിച്ചിറയിലെ തെങ്ങിന്‍തോപ്പില്‍ കഴ...