Posts

Showing posts from March, 2022

ദക്ഷിണേൻഡ്യയിൽ ആദ്യമായി 50 കിഡ്നി സ്വാപ് ട്രാന്‍സ്പ്ലാന്റ്; വൃക്കമാറ്റിവെക്കലിൽ പുതുചരിത്രം കുറിച്ച് ആസ്റ്റർ മിംസ്; ഈ രംഗത്തെ വലിയ വെല്ലുവിളികളിലൊന്നിനെ മറികടന്ന് മാതൃക

Image
കോഴിക്കോട്: (www.kvartha.com 01.04.2022) വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നിനെ മറികകടക്കാൻ മാതൃക ഒരുക്കി ആസ്റ്റർ മിംസ് വീണ്ടും പുതുചരിത്രമെഴുതി. വൃക്കനല്‍കുവാന്‍ ആളുണ്ടായിട്ടും മാചിങ് ഇല്ലാതെ പോകുന്നതിന്റെ പേരില്‍ വൃക്ക സ്വീകരിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥ ഈ രംഗത്ത് വലിയ വെല്ലുവിളിയാണ്.     ആയിരക്കണക്കിന് രോഗികള്‍ ഇത്തരം ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുകയും ട്രാന്‍സ്പ്ലാന്റ് നടത്താന്‍ സാധിക്കാതെ ഡയാലിസിസിലൂടെ ജീവിതം തുടരേണ്ടി വരികയും ചെയ്യുന്നു. ഈ അവസ്ഥയ്ക്ക് ലഭ്യമായ ഏക പരിഹാരമാര്‍ഗമാണ് അനുയോജ്യമല്ലാത്ത ദാതാക്കളുടെ വൃക്ക അനുയോജ്യമായ മറ്റൊരാളുമായി പരസ്പരം കൈമാറ്റം ചെയ്യുന്ന 'സ്വാപ് ട്രാന്‍സ്പ്ലാന്റ്. രണ്ടോ അതിലധികമോ പേര്‍ക്ക് ഇത്തരത്തില്‍ പരസ്പരം വൃക്ക കൈമാറ്റം ചെയ്യുവാന്‍ സാധിക്കും. ഏറ്റവും ഒടുവിലായി വയനാട്, മലപ്പുറം, തൃശൂർ സ്വദേശികളായ മൂന്ന് പേരാണ് ആസ്റ്റര്‍ മിംസില്‍ സ്വാപ് ട്രാന്‍സ്പ്ലാന്റിലൂടെ കഴിഞ്ഞ ദിവസം ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഇതോടെ ദക്ഷിണേൻഡ്യയിൽ ആദ്യമായി 50 സ്വാപ് ട്രാന്‍സ്പ്ലാന്റ് പൂര്‍ത്തീകരിച്ച സെന്റര്‍ എന്ന അപൂര്‍വവ...

ഭർതൃമതിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു

Image
ചെറുവത്തൂർ: (www.kasargodvartha.com 01.04.2022) ഭർതൃമതിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. കാരിയിൽ തട്ടാത്തെ ടി വി മഗീജ (40) യാണ് മരിച്ചത്. പരേതനായ എം വി രാമൻ - ടി വി മാധവി ദമ്പതികളുടെ മകളാണ്.    ഭർത്താവ്: തട്ടാത്ത് പവിത്രൻ (കെഎസ്ബി ഉപ്പള). മക്കൾ: പ്രവീൺദേവ്, ശരൺദേവ്. സഹോദരൻ ടി.വി.മനോജ് (ഓടോറിക്ഷ ഡ്രൈവർ). സംസ്കാരം ശനിയാഴ്ച രാവിലെ കാരിയിൽ ശ്മശാനത്തിൽ നടക്കും. Keywords:  Cheruvathur, Kasaragod, Kerala, News, Death, Obituary, Youth, Young woman collapsed and died. < !- START disable copy paste --> Powered by Info News For You

കേന്ദ്ര- സംസ്ഥാന ബജറ്റുകള്‍ പ്രകാരമുള്ള നികുതി വര്‍ധന പ്രാബല്യത്തില്‍; കുടിവെള്ളത്തിനും മരുന്നിനുമടക്കം നിരവധിമേഖലകളില്‍ അടിമുടി വിലക്കയറ്റം

Image
തിരുവനന്തപുരം: (www.kvartha.com 01.04.2022)  പുത്തന്‍ സാമ്പത്തിക ദിനത്തില്‍ കേന്ദ്ര- സംസ്ഥാന ബജറ്റുകള്‍ പ്രകാരമുള്ള നികുതി വര്‍ധന പ്രാബല്യത്തില്‍. ഇതോടെ ജനങ്ങള്‍ക്ക് നികുതി ഭാരം കൂടുന്നു. കുടിവെള്ളവും ഭൂനികുതിയും മരുന്നും ഉള്‍പെടെ നിരവധിമേഖലകളില്‍ അടിമുടി വിലക്കയറ്റം. വാഹന, ഭൂമി രെജിസ്ട്രേഷന്‍ നിരക്കും ഉയരും. ഭൂമിയുടെ ന്യായ വിലയും വെള്ളിയാഴ്ച മുതല്‍ കൂടും. ന്യായവിലയില്‍ 10 ശതമാനം വര്‍ധന വരുത്തിയുള്ള വിജ്ഞാപനം വെള്ളിയാഴ്ചയിറങ്ങും. ഇതിന് ആനുപാതികമായി രെജിസ്ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂടിയും കൂടും. ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വര്‍ധിപ്പിക്കുന്നത്. കുടിവെള്ളത്തിനുള്ള നികുതിയുടെ അടിസ്ഥാന നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനയാണ് വരുന്നത്. ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും. 4 രൂപ 20 പൈസയാണ് നിലവിലെ നിരക്ക്. ഇന്ധന, പാചകവാതക വിലക്കയറ്റങ്ങള്‍ക്കൊപ്പമാണ് കുടിവെള്ള നിരക്കും വര്‍ധിക്കുന്നത്.  സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പെടുത്തിയ ഹരിത നികുതിയും നിലവില്‍ വന്നു. വാഹന രെജിസ്‌ട്രേഷന്‍, ഫിറ...

സാമ്പത്തിക പ്രതിസന്ധി: പ്രസിഡന്റ് രാജപക്സെയുടെ വസതിക്ക് സമീപം നടന്ന പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ ശ്രീലങ്കയില്‍ കര്‍ഫ്യൂ

Image
കൊളംബോ: (www.kvartha.com 01.04.2022) ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി തുടരുമ്പോള്‍, തലസ്ഥാന നഗരമായ കൊളംബോയില്‍ വ്യാഴാഴ്ച അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതായി റിപോര്‍ട്. ആയിരക്കണക്കിന് ആളുകള്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ വസതിക്ക് സമീപം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ഇതിന് പിന്നാലെ കൊളംബോയുടെ പല ഭാഗങ്ങളിലും കര്‍ഫ്യൂ ഏര്‍പെടുത്തിയതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പ്രസിഡന്റ് രാജപക്സെയുടെ സ്വകാര്യ വസതിക്ക് സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനായി പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊളംബോയിലെ നാല് പൊലീസ് ഡിവിഷനുകളില്‍ കര്‍ഫ്യൂ ഏര്‍പെടുത്തിയതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് അമല്‍ എദിരിമാന്‍ പറഞ്ഞു. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 10ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരും മാധ്യമപ്രവര്‍ത്തകരാണെന്നാണ് വിവരം. അതേസമയം 22 മില്യന്‍ ജനങ്ങളുള്ള ഈ ദ്വീപില്‍ ഇന്ധന ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യം സര്‍കാരിന...

ട്രെന്‍ഡിനൊപ്പം: ഭീഷ്മപര്‍വത്തിലെ 'ചാമ്പിക്കോ' സ്‌റ്റൈലില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും, വീഡിയോ

Image
തിരുവനന്തപുരം: (www.kvartha.com 01.04.2022)  ഭീഷ്മപര്‍വത്തിലെ 'ചാമ്പിക്കോ' സ്‌റ്റൈലില്‍ പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പുമന്ത്രി വി ശിവന്‍കുട്ടിയും. അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ഹിറ്റ് ചിത്രത്തിലെ മൈക്കിളപ്പന്റെ സ്‌റ്റൈലില്‍ ട്രെന്‍ഡിനൊപ്പം സഞ്ചരിക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി.  ഭീഷ്മ ശൈലിയില്‍ ഫോടോഷൂട് ഫേസ്ബുകില്‍ ഷെയര്‍ ചെയ്തതാണ് മന്ത്രി ട്രെന്‍ഡിനൊപ്പം സഞ്ചരിച്ചത്. 'ട്രെന്‍ഡിനൊപ്പം.. ചാമ്പിക്കോ..' എന്ന ക്യാപ്ഷനോടെയാണ് മന്ത്രി ഫേസ്ബുകില്‍ വീഡിയോ ഷെയര്‍ ചെയ്തത്. ഭീഷ്മപര്‍വം സിനിമയില്‍ നായകനായ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോടോഷൂട് സീനും ബിജിഎമ്മും മാസ് ഹിറ്റാണ്. അഞ്ഞൂറ്റി കുടുംബത്തിലെ മൈക്കിളപ്പനായെത്തുന്ന മമ്മൂട്ടി കുടുംബത്തിനൊപ്പം ഗ്രൂപ് ഫോടോ എടുക്കുന്ന രംഗത്തിലെ 'ചാമ്പിക്കോ' എന്ന ഡയലോഗാണ് ട്രെന്‍ഡായത്.  ആ സീനിനെ അനുകരിച്ച് മലയാളികളുടെ നിരവധി വീഡിയോകള്‍ വന്നു. സ്‌റ്റൈലിഷ് ആയ കഥാപാത്രവും സ്ലോ മോഷനും മാസ്മരിക പശ്ചാത്തല സംഗീതവും കൊണ്ട് അമല്‍ നീരദ് സൃഷ്ടിച്ച രംഗം അതേ രീതിയില്‍ റീ ക്രിയേറ്റ് ചെയ്യാനാണ് പലരും മത്സരിക്കുന്നത്. ...

പാചകവാതകത്തിനും വില വര്‍ധനവ്: വാണിജ്യ സിലിന്‍ഡറുകള്‍ക്ക് 256 രൂപ കൂടി

Image
കൊച്ചി:  (www.kvartha.com 01.04.2022)  പെട്രോള്‍, ഡീസല്‍ വില വര്‍ധനയോടൊപ്പം ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചക വാതകത്തിന്റെ വിലയും കൂടി. ഗാര്‍ഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതകത്തിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിന്‍ഡറിന് 256 രൂപയാണ് കൂട്ടിയത്.   വാണിജ്യ സിലിന്‍ഡറുകളുടെ കൊച്ചിയിലെ വില 2256 രൂപയാണ്. സിഎന്‍ജിയുടെ വിലയും കൂട്ടി. കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന സിഎന്‍ജിക്ക് വെള്ളിയാഴ്ച മുതല്‍ 80 രൂപയാണ് നല്‍കേണ്ടത്. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതക സിലിന്‍ഡറുകളുടെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞമാസം, വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയും കുത്തനെ കൂട്ടിയിരുന്നു. മാര്‍ച് 22 ന് വീട്ടാവശ്യത്തിനുള്ള സിലിന്‍ഡറിന് 50 രൂപയാണ് കൂടിയത്.  സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടിക്കുന്ന രീതിയില്‍ ആഘാതമേല്‍പ്പിക്കുകയാണ് അടിക്കടിയുള്ള അവശ്യ സാധനങ്ങളുടെ വില വര്‍ധനവ്. ഇന്ധന വിലയില്‍ രാജ്യത്തെ ജനങ്ങള്‍ നട്ടംതിരിയുന്നതിനിടെയാണ് പാചകവാതകത്തിന്റേയും വില കൂട്ടുന്നത്. വാണിജ്യ ആവശ്യത്തിനുള്ള ഇന്ധന വിലയിലെ വര്‍ധനവ് ഹോടെലുകളിലും മറ്റും വരും ദിവസങ്ങളില്‍ വലിയ വിലക്കയറ...

ദുബൈയില്‍ ഇ-സ്‌കൂടര്‍ യാത്രക്കാര്‍ക്ക് ഇനി ലൈസന്‍സ് നിര്‍ബന്ധം

Image
ദുബൈ: (www.kasargodvartha.com 01.04.2022) ദുബൈയില്‍ ഇലക്ട്രിക് സ്‌കൂടര്‍ യാത്രക്കാര്‍ക്ക് ഇനി ലൈസന്‍സ് നിര്‍ബന്ധമെന്ന് അധികൃതര്‍. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍ടിഎ) വ്യക്തമാക്കിയിട്ടുള്ള ഇലക്ട്രിക് ബൈകോ ഇലക്ട്രിക് സ്‌കൂടറോ മറ്റേതെങ്കിലും തരത്തിലുള്ള ബൈകോ ഓടിക്കാന്‍ 16 വയസിന് താഴെയുള്ളവരെ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം 12 വയസിന് താഴെയുള്ള സൈക്ലിസ്റ്റുകള്‍ക്കൊപ്പം 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഒരു മുതിര്‍ന്ന സൈക്ലിസ്റ്റ് ഉണ്ടായിരിക്കണം. ഗ്രൂപ് പരിശീലനത്തിനോ (നാലില്‍ കൂടുതല്‍ സൈക്ലിസ്റ്റുകള്‍/ബൈകര്‍മാര്‍) വ്യക്തിഗത പരിശീലനത്തിനോ (നാലില്‍ താഴെ) ആര്‍ടിഎയുടെ അംഗീകാരം ലഭിക്കാതെ ബൈകോ സൈകിളോ ഓടിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നതായും അധികൃതര്‍ അറിയിച്ചു. 21 തരം നിയമലംഘനങ്ങള്‍ക്ക് 300 ദിര്‍ഹം വരെ പിഴയും ബൈകുകള്‍ കണ്ടുകെട്ടാനുമുള്ള വിശദാംശങ്ങളും വ്യക്തമാക്കി. സൈക്ലിങും ബൈകിങും നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെടുകയോ മറ്റ് സൈകിള്‍ യാത്രക്കാര്‍, വാഹനങ്ങള്‍, കാല്‍നടയാത്രക്കാര്‍ എന്നിവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയോ ...

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ ആളപായമുണ്ടായില്ല

Image
നാഗ്പൂര്‍: (www.kvartha.com 01.04.2022)  ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് കത്തിനശിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. തിത്തൂരില്‍ നിന്ന് സീതാബുല്‍ദിയിലേക്ക് പോവുകയായിരുന്ന ബസാണ് നിന്ന് കത്തിയത്. രാവിലെ നാഗ്പൂര്‍ മെഡികല്‍ കോളജ് സ്‌ക്വയറിന് സമീപത്തെത്തിയതോടെയാണ് അപകടം. യാത്രക്കാര്‍ അത്ഭുതകരമായാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.  45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തീ മുഴുവനായി വാഹനത്തെ വിഴുങ്ങും മുന്‍പ് യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ ആളപായമുണ്ടായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതിനാല്‍ വന്‍ ദുരന്തം തല നാരിഴയ്ക്കാണ് തെന്നിമാറിയത്.   ബസിന്റെ എഞ്ചിനില്‍ നിന്ന് തീ പടര്‍ന്നെന്നാണ് ഡ്രൈവര്‍ പറയുന്നത്. തീയണയ്ക്കാനുള്ള സംവിധാനം ബസിലുണ്ടായിരുന്നെങ്കിലും പരിഭ്രാന്തിയില്‍ അദ്ദേഹത്തിന് അത് ഉപയോഗിക്കാനായില്ലെന്നാണ് വിവരം. അഗ്നി രക്ഷാസേനയെത്തി തീയണച്ചു. ബസുകള്‍ പരിപാലിക്കുന്നതിലെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപം ഉയര്‍ന്നു. ഒരു മാസത്തിനിടെ നാഗ്പൂര്‍ കോര്‍പറേഷന്റെ രണ്ടാമത്തെ ബസിനാണ് തീപിടിക്കുന്നത്. Keywords:  News, National, India, Maharashtra, Bus,...

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭാര്യയെ കൊലപ്പെടുത്തുകയും ചെയ്തെന്ന കേസില്‍ വധശിക്ഷയില്‍ ഇളവ് നല്‍കി കോടതി: യുവാവിന് ജീവപര്യന്തം

Image
മധുരൈ: (www.kvartha.com 31.03.2022)  പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭാര്യയെ കൊലപ്പെടുത്തുകയും ചെയ്തെന്ന കേസില്‍ പുതുക്കോട്ടൈ യുവാവിന് ചുമത്തിയ വധശിക്ഷ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് റദ്ദാക്കി. കൊലപാതകക്കുറ്റത്തില്‍ നിന്ന് വെറുതെവിട്ടെങ്കിലും ലൈംഗികാതിക്രമത്തിനെതിരെ ചുമത്തിയ ജീവപര്യന്തം ശിക്ഷ കോടതി ശരിവച്ചു. ജസ്റ്റിസുമാരായ ആര്‍ സുബ്രഹ്മണ്യന്‍, എന്‍ സതീഷ് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സംഭവത്തെ കുറിച്ച് പ്രോസിക്യൂഷന്‍ പറയുന്നത്: ഏകദേശം 53 വയസ്സ് പ്രായമുള്ള പ്രതി തന്റെ മകള്‍ക്ക് 15 വയസ്സുള്ളപ്പോള്‍ 2017 മുതല്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം ഭാര്യ അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് 2019 ഡിസംബര്‍ ഒന്നിന് വഴക്കിന് ശേഷം ഭാര്യയെ ബില്‍ഹുക് ഉപയോഗിച്ച് ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്യുകയും സെക്ഷന്‍ 302 (കൊലപാതകം) പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം പുതുക്കോട്ടയിലെ ജില്ലാ കോടതി വധശിക്ഷയും പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് ജീവപര്യന്തം തടവും വിധ...

വിമാനത്താവളത്തില്‍നിന്ന് നഷ്ടമായ ലഗേജ് കണ്ടെത്തിയത് എയര്‍ലൈന്‍ കംപനിയുടെ വെബ്സൈറ്റ് 'ഹാക്' ചെയ്ത്: അവകാശവാദവുമായി യുവ എന്‍ജിനീയര്‍

Image
ബെന്‍ഗ്ലൂര്‍: (www.kvartha.com 31.03.2022) വിമാനത്താവളത്തില്‍നിന്ന് നഷ്ടമായ ലഗേജ് എയര്‍ലൈന്‍ കംപനിയുടെ വെബ്സൈറ്റ് 'ഹാക്' ചെയ്ത് കണ്ടെത്തിയെന്ന അവകാശവാദവുമായി യുവ എന്‍ജിനീയര്‍ രംഗത്ത് . ബെന്‍ഗ്ലൂറില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നന്ദന്‍കുമാറാണ് തന്റെ ലഗേജ് വീണ്ടെടുക്കാനായി ഇന്‍ഡിഗോ വിമാന കംപനിയുടെ വെബ്സൈറ്റ് ഹാക് ചെയ്തെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ഇന്‍ഡിഗോ അധികൃതര്‍ തന്റെ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതോടെയാണ് ഇത്തരമൊരു മാര്‍ഗം സ്വീകരിക്കേണ്ടി വന്നതെന്നും ഒടുവില്‍ മറ്റൊരു യാത്രക്കാരനില്‍നിന്ന് തന്റെ ലഗേജ് കണ്ടെത്തിയെന്നുമാണ് നന്ദന്‍കുമാറിന്റെ അവകാശവാദം. ബെന്‍ഗ്ലൂറില്‍ വിമാനം ഇറങ്ങിയത് മുതല്‍ ലഗേജ് കണ്ടെത്തുന്നത് വരെയുള്ള സംഭവങ്ങളെല്ലാം ഇയാള്‍ ട്വിറ്ററിലൂടെ വിശദീകരിച്ചിട്ടുമുണ്ട്. മാര്‍ച് 27-നാണ് നന്ദന്‍കുമാര്‍ പട്നയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ബെന്‍ഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ വിമാനത്താവളത്തില്‍വെച്ച് നന്ദന്‍കുമാറിന്റെ ബാഗും മറ്റൊരു യാത്രക്കാരന്റെ ബാഗും മാറിപ്പോയി.  ഒരേ രൂപസാദൃശ്യമുള്ള ബാഗുകളായതിനാല്‍ ഇരുവരും ബാഗുകള്‍ മാറിയെടുക്കു...

3 ദിവസം തുടര്‍ച്ചയായി ഇടിഞ്ഞ ശേഷം 4-ാം ദിനം മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില

Image
തിരുവനന്തപുരം: (www.kvartha.com 31.03.2022)  സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമില്ല. മൂന്ന് ദിവസം തുടര്‍ച്ചയായി ഇടിഞ്ഞ ശേഷം നാലാം ദിനം സ്വര്‍ണനിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. വ്യാഴാഴ്ചത്തെ സ്വര്‍ണവില ഗ്രാമിന് 4765 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38120 രൂപയുമാണ്.  925 ഹോള്‍മാര്‍ക് വെള്ളിക്ക് വ്യാഴാഴ്ചത്തെ വില 100 രൂപയാണ്. വെള്ളി വിലയില്‍ മാറ്റമില്ല. വെള്ളിക്ക് വ്യാഴാഴ്ച ഗ്രാമിന് 72 രൂപയാണ്.  ബുധനാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. രണ്ട് ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞത്. Yoga Guru Ramdev was seen on camera losing his cool and threatening a journalist, who asked him about his comments in the past on reducing petrol price. @ndtv pic.twitter.com/kHYUs49umx — Mohammad Ghazali (@ghazalimohammad) March 30, 2022 Keywords:  News, Kerala, State, Gold, Gold Price, ...

യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം; എല്ലാ കാറുകള്‍ക്കും 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Image
ന്യൂഡെല്‍ഹി: (www.kvartha.com 31.03.2022)  രാജ്യത്തെ എല്ലാ കാറുകള്‍ക്കും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി ചെറുകാറുകള്‍ ഉള്‍പെടെ എല്ലാ വാഹനങ്ങള്‍ക്കും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍കാര്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം അറിയിച്ചു. യാത്രക്കാര്‍ക്കായി ഇന്‍ഡ്യന്‍ കാറുകളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും റോഡപകടത്തില്‍ ഉള്‍പെട്ട വാഹനങ്ങളിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു.  ബുധനാഴ്ച പാര്‍ലമെന്റില്‍ ആണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. കാറുകളില്‍ പ്രവര്‍ത്തനക്ഷമമായ എയര്‍ബാഗുകള്‍ ഉണ്ടായിരുന്നെങ്കില്‍ 2020-ല്‍ രാജ്യത്ത് 13,022 പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് ഗഡ്കരി രാജ്യസഭയില്‍ പറഞ്ഞതായി ടെലഗ്രാഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്യുന്നു. ഒക്ടോബര്‍ ഒന്നിന് ശേഷം നിര്‍മിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും നിയമം നിര്‍ബന്ധമാക്കുമെന്നാണ് റിപോര്‍ടുകള്‍.  ഒക്ടോബര്‍ ഒന്നിന് ശേഷം നിര്‍മിക്കുന്ന എം1(ഡ്രൈവര്‍ സീറ്റിന് പുറമെ എട്ട് സീറ്റില്‍ കൂടാത്ത, യാത്രക്കാരു...

കോവിഡ് നാളുകളിൽ പ്രാണവായുവിനായി പരക്കം പാഞ്ഞ നടുക്കുന്ന അനുഭവങ്ങൾക്ക് വിട; കാസർകോടിന്റെ സ്വന്തം ഓക്‌സിജൻ പ്ലാന്റ് ഏപ്രില്‍ 1ന് ഉദ്‌ഘാടനം ചെയ്യുന്നു; നാട് ആഹ്ലാദത്തിൽ

Image
കാസർകോട്: (www.kasargodvartha.com 31.03.2022) കോവിഡ് രണ്ടാം തരംഗത്തിൽ കാസർകോട്ട് അനുഭവപ്പെട്ട ഓക്‌സിജൻ ക്ഷാമം ജില്ലയുടെ നടുക്കുന്ന ഓർമകളാണ്. ഇനി അത്തരം അനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കാസർകോടിന്ന്റെ സ്വന്തം ഓക്‌സിജൻ പ്ലാന്റിന്റെ നിർമാണം പൂർത്തിയായി. രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി നടപ്പാക്കുന്ന കാസര്‍കോട് ജില്ലാ പഞ്ചായതിന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയായ പ്ലാന്റ് ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് നാടിന് സമര്‍പിക്കും.    ചട്ടഞ്ചാലിലുള്ള വ്യവസായ പാര്‍കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലവും 1.27 കോടി രൂപയും ജില്ലാ പഞ്ചായത് പദ്ധതിക്കായി മാറ്റിവെച്ചു. ജില്ലയിലെ ഗ്രാമ ബ്ലോക് പഞ്ചായതുകളില്‍ നിന്നും നഗരസഭകളില്‍ നിന്നുമായി ലഭിച്ച തുകയും ചേര്‍ത്ത് 2.97 കോടി രൂപയാണ് ഓക്സിജന്‍ പ്ലാന്റ് നിര്‍മാണത്തിനായി ചെലവഴിച്ചത്. ജില്ലാ പഞ്ചായതിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിന്റെയും കൂട്ടായ്മയിലാണ് പദ്ധതി. പൊതുമേഖലയില്‍ ചട്ടഞ്ചാലില്‍ സ്ഥാപിച്ച കാസര്‍കോട് ഓക്...

ഇരുട്ടടി തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലകള്‍ കുതിക്കുന്നു; പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂടി

Image
ന്യൂഡെല്‍ഹി: (www.kvartha.com 31.03.2022)  രാജ്യത്ത് പതിവ് തെറ്റിക്കാതെ വ്യാഴാഴ്ചയും ഇന്ധന വില കൂട്ടി. ഡെല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ നിരക്ക് ലിറ്ററിന് 80 പൈസ വീതം വര്‍ധിച്ചു. 10 ദിവസത്തിനിടെ ഒന്‍പത് തവണ കൂട്ടി, ലിറ്ററിന് ഏകദേശം 6.40 രൂപ വര്‍ധിച്ചു. ദേശീയ തലസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 101.81 രൂപയാണ് ചെലവ്, ഡീസല്‍ ലിറ്ററിന് 93.07 രൂപയ്ക്ക് വില്‍ക്കുന്നു. മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്റര്‍ വീതത്തിന് 84 പൈസ ഉയര്‍ന്നു, അതിനാല്‍ ഇത് ലിറ്ററിന് 116.72 രൂപയും 100.74 രൂപയുമാണ്. ചെന്നൈയില്‍ പെട്രോളിന്റെ വില 107.45 രൂപയാണ് (76 രൂപ വര്‍ധിച്ച് വര്‍ധിച്ച് ഡീസല്‍ 97.52 രൂപ) ലിറ്ററിന് 97.52 രൂപയായി. കൊല്‍കത്തയില്‍, പെട്രോളിന്റെ വില ലിറ്ററിന് 111.35 രൂപയാണ് (83 പൈസ വര്‍ധിച്ചു), ഡീസല്‍ ലിറ്ററിന് 96.22 രൂപയാണ് (80 പൈസ വര്‍ധിച്ചു). കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ ഡീസല്‍ വില വീണ്ടും 100 കടന്നു. തിരുവനന്തപുരത്ത് ഡീസല്‍ വില 100 രൂപ 14 പൈസയാണ്. 11  ദിവസത്തിനിടെ പെട്രോളിന് ഏഴ് രൂപയോളം കൂടി. ഡീസലിന് 6രൂപ 74 പൈസയാണ് കൂ...

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അപകടം: തിരുപ്പൂര്‍ സ്വദേശികളായ 2 പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതരപരിക്ക്

Image
പാലക്കാട്: (www.kasargodvartha.com 31.03.2022)  വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. തിരുപ്പൂര്‍ സ്വദേശികളായ ബാലാജി, മുരുകേശന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ പരിക്കേറ്റ് ചികിത്സയിലാണ്. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് കാര്‍ യാത്രികര്‍ക്ക് അപകടമുണ്ടായത്.  പുലര്‍ചെ 4.30ഓടെയാണ് സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുഹൃത്തിനെ യാത്രയാക്കി തിരിച്ചുള്ള യാത്രയിലാണ് അപകടമുണ്ടായത്. വാഹനം ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.  സംഭവസ്ഥലത്തെത്തിയ പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കും. Keywords: News, Kerala, State, Palakkad, Death, Top-Headlines, Obituary, Accident, Dead body, Hospital, Treatment, Tamil Nadu natives died in Road accident at Palakkad Powered by Info News For You

മലപ്പുറത്ത് ലീഗ് കൗന്‍സിലര്‍ വെട്ടേറ്റ് മരിച്ച സംഭവം; മഞ്ചേരി നഗരസഭാ പരിധിയില്‍ ഉച്ചവരെ ഹര്‍ത്താല്‍

Image
മലപ്പുറം: (www.kvartha.com 31.03.2022)  മഞ്ചേരിയില്‍ നഗരസഭ കൗന്‍സിലര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നഗരസഭാ പരിധിയില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഹര്‍ത്താല്‍ ആചരിക്കുക. തലയ്ക്കും നെറ്റിയിലും വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗന്‍സിലര്‍ അബ്ദുള്‍ ജലീല്‍(52) ബുധനാഴ്ച രാത്രിയാണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുള്‍ ജലീല്‍ മഞ്ചേരി നഗരസഭയിലെ 16-ാം വാര്‍ഡ് മുസ്ലീം ലീഗ് കൗന്‍സിലറാണ്. പയ്യനാട് വച്ച് ചൊവ്വാഴ്ച രാത്രിയിലാണ് അബ്ദുള്‍ ജലീലിനെ ബൈകിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആക്രമിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തര്‍ക്കത്തിന് പിന്നാലെ കാറിനെ പിന്തുടര്‍ന്നെത്തിയ ബൈക് യാത്രികര്‍ ഹെല്‍മറ്റ് ഏറിഞ്ഞ് കാറിന്റെ പിറകിലെ ചില്ല് ആദ്യം തകര്‍ക്കുകയും പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ജലീലിനെ വാളെടുത്ത് വെട്ടുകയുമായിരുന്നുവെന്നാണ് വിവരം. ...

മഞ്ചേരി നഗരസഭാംഗത്തിന് വെട്ടേറ്റു; വാഹന പാര്‍കിങ് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക വിവരം

Image
മഞ്ചേരി: (www.kvartha.com 30.03.2022)  മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. 16-ാം വാര്‍ഡ് യുഡിഎഫ് കൗന്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീലിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം മഞ്ചേരിയിലെ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയില്‍ വച്ചാണ് സംഭവം. അബ്ദുല്‍ ജലീലില്‍ കാറില്‍ മൂന്ന് സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ ബൈകിലെത്തിയ സംഘം വലിച്ചിറക്കി വെട്ടിയെന്നാണ് പൊലീസ് സംശയിക്കുന്നത്.  ഇവര്‍ സഞ്ചരിച്ച കാറിന്റെ പിറക് വശത്തെ ചില്ല് തകര്‍ത്തിട്ടുണ്ട്. തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ജലീലിനെ ആശുപത്രിയിലെത്തിച്ചതെന്നും അബോധാവസ്ഥയിലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വാഹന പാര്‍കിങ് സംമ്പന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. Keywords:  News, Kerala, State, Malappuram, Attack, Crime, Police, Injured, Hospital, Treatment, Local-News, Councillor attacked in Malappuram...

പതിവ് തെറ്റിയില്ല; പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു

Image
തിരുവനന്തപുരം: (www.kasargodvartha.com 30.03.2022) രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. ബുധനാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് (Petrol) 88 പൈസയും ഡീസലിന് (Diesel) 84 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 112 രൂപയിലേറെയായി. ഡീസല്‍ വില ലിറ്ററിന് 99 രൂപയാണ്. പുതുക്കിയ നിരക്കുകള്‍ ബുധനാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒന്‍പത് ദിവസത്തിനിടെ ഉണ്ടാവുന്ന എട്ടാമത്തെ വര്‍ധനവാണിത്. ഒരു ലിറ്റര്‍ പെട്രോളിന് ആറ് രൂപയിലേറെയാണ് കൂടിയത്. ഡീസലിന് 5.86 രൂപ കൂടി. കഴിഞ്ഞ എട്ട് ദിവസത്തിനിടെ കൂടിയത് ആറ് രൂപയാണ്. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും വര്‍ധിക്കാന്‍ ഇത് കാരണമാകും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപോര്‍ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. Keywords: Thiruvananthapuram, News, Kerala, Petrol, Price, Diesel, Business...

വിദേശത്തേക്ക് പോകാനെത്തിയ പ്രശസ്ത മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ സാമ്പത്തിക തിരിമറി ആരോപിച്ച് ഇഡി തടഞ്ഞു; ലക്ഷ്യം വേറെയാണെന്ന് വിശദീകരണം

Image
ന്യൂഡെല്‍ഹി: (www.kvartha.com 30.03.2022)  ലന്‍ഡനിലേക്ക് പോകാനെത്തിയ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുറപ്പെടുവിച്ച ലുക് ഔട് സര്‍കുലറിന്റെ അടിസ്ഥാനത്തിലാണ് റാണ അയ്യൂബിനെ കസ്റ്റഡിയിലെടുത്തതെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.  കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്രൗഡ് ഫന്‍ഡിംഗ് പ്ലാറ്റ്‌ഫോമായ കെറ്റോയിലൂടെ റാണ അയ്യൂബ് സ്വരൂപിച്ച സംഭാവനകള്‍ വെളുപ്പിച്ചെന്ന കേസില്‍ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് റാണയ്ക്ക് സമന്‍സ് അയച്ചെങ്കിലും അവര്‍ ഹാജരാകാത്തതിനാല്‍ ഇഡി ലുക് ഔട് നോടീസ് പുറപ്പെടുവിച്ചതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞ് വച്ച് ഇഡിയെ വിവരമറിയിക്കുകയായിരുന്നു. വിമാനത്താവളത്തില്‍വച്ച് തന്നെ ഏജന്‍സി ഉദ്യോഗസ്ഥര്‍ പ്രാഥമികമായി ചോദ്യം ചെയ്തെന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്നും ഏപ്രില്‍ ഒന്നിന് ഇഡി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'മാധ്യമപ്രവര്‍ത്...

'അപമാനിച്ചവന് ആദ്യം സ്‌പോടില്‍ കൊടുക്കുക, ഫിലോസഫി പുഴുങ്ങി തിന്നാന്‍ കൊള്ളാം'; വില്‍ സ്മിതിനെ കുറിച്ച് ജൂഡ് ആന്റണി

Image
കൊച്ചി: (www.kvartha.com 30.03.2022)  94-ാമത് ഓസ്‌കര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോകിനെ നടന്‍ വില്‍ സ്മിത് സ്റ്റേജില്‍ കയറി മുഖത്തടിച്ചതില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്.  മികച്ച നടനായി വില്‍ സ്മിതിനെ തിരഞ്ഞെടുക്കപ്പെട്ട ചരിത്രനിമിഷത്തിലായിരുന്നു ആ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.  വില്‍ സ്മിത്തിന്റെയും ഭാര്യ ജാദ പിങ്കെറ്റിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ജൂഡിന്റെ പോസ്റ്റ്. അമ്മ, പെങ്ങള്‍, ഭാര്യ, മകള്‍ എന്നിവരെ അപമാനിച്ചാല്‍ അപ്പോള്‍ തന്നെ അടി കൊടുക്കണമെന്നും ഭാര്യയുടെ യഥാര്‍ഥ താരമാണ് വില്‍ സ്മിത്തെന്നും ജുഡ് കുറിക്കുന്നു.   'Real star with his wife. അമ്മയെ, പെങ്ങളെ, ഭാര്യയെ, മകളെ അപമാനിച്ചവനെ ആദ്യം സ്‌പോടില്‍ കൊടുക്കുക, നിങ്ങളുടെ മുന്‍പില്‍ വച്ചാണെകില്‍ കൊടുത്തില്ലേല്‍ നിങ്ങള്‍ ആരായിരുന്നിട്ടും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാന്‍ കൊള്ളാം', എന്നായിരുന്നു ജുഡ് ഫേസ്ബുകില്‍ കുറിച്ചത്.  തന്റെ ആദ്യ ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ വികാരങ്ങള്‍ അടക്കാനാകാതെ പൊട്ടിത്തെറിക്കുകയും പൊട്ടിക്കരയുകയും ചെയ്ത താരത്തെ ചെറിയ ഞെട്ടലോടെയാണ്...

ഡെല്‍ഹിയില്‍ അഴുക്കുചാലില്‍ കുടുങ്ങിയ 4 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Image
ന്യൂഡെല്‍ഹി: (www.kvartha.com 30.03.2022) ഡെല്‍ഹിയില്‍ അഴുക്കുചാലില്‍ കുടുങ്ങിയ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന് ശുചീകരണ തൊഴിലാളികളും ഒരു ഓടോ റിക്ഷാ ഡ്രൈവറുമാണ് മരിച്ചത്. ദേശീയ ദുരന്തനിവാരണ സേന മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രോഹിണിയിലെ സെക്ടര്‍ 16 ന് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അഴുക്കുചാലില്‍ ഇറങ്ങിയ മൂന്ന് പേര്‍ സ്വകാര്യ കരാര്‍ ജീവനക്കാരാണെന്നും സംഭവസമയത്ത് എംടിഎന്‍എല്‍ ലൈനില്‍ ജോലി ചെയ്തിരുന്നവരാണെന്നും പൊലീസ് പറഞ്ഞു. അഴുക്കുചാല്‍ ശുചീകരണത്തിനായി രണ്ടുപേരാണ് ആദ്യം ഇറങ്ങിയത്. ഇവരുടെ പ്രതികരണം നിലച്ചതോടെ മൂന്നാമനും ഇറങ്ങിയെന്നാണ് വിവരം. തൊഴിലാളികളെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ അടുത്തുണ്ടായിരുന്ന ഓടോ റിക്ഷാ ഡ്രൈവര്‍ അഴുക്കുചാലിനു സമീപം എത്തി ശബ്ദമുയര്‍ത്തി. പിന്നാലെ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവറും വീഴുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അഗ്‌നിശമനസേനാ ദേശീയ ദുരന്തനിവാരണ സേനാ എന്നിവരുടെ സംഘവുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. Keywords:  New Delhi, News, National, Death, Dead Body, Found, Police, Bo...

എറണാകുളത്ത് വന്‍ ലഹരിവേട്ട; 'നിര്‍ത്തിയിട്ട കാറിന്റെ ഡികിയില്‍നിന്ന് വലിയ പാകറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന' 80 കിലോ കഞ്ചാവ് പിടികൂടി; 4 യുവാക്കള്‍ അറസ്റ്റില്‍

Image
കൊച്ചി: (www.kvartha.com 30.03.2022)  എറണാകുളം കോമ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട. 80 കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റിലായി. ആലുവ സ്വദേശി കബീര്‍ (38), എടത്തല സ്വദേശി നജീബ് (35), വരാപ്പുഴ സ്വദേശികളായ മനു ബാബു (31), മനീഷ് (25) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.  കിഴക്കമ്പലം ഊരക്കാട് നിന്ന് രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്ത കേസിന്റെ തുടരന്വേഷണമാണ് കോമ്പാറയിലെ വന്‍ കഞ്ചാവ് വേട്ടയിലെത്തിച്ചത്. നിര്‍ത്തിയിട്ട കാറിന്റെ ഡികിയില്‍ വലിയ വിവിധ പാകറ്റുകളിലായി വിതരണത്തിന് എത്തിച്ച നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്നും കാറില്‍ ചുറ്റിക്കറങ്ങി വില്‍പന നടത്തുകയായിരുന്നു പ്രതികളുടെ രീതിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.   കഞ്ചാവ് വാങ്ങാനെത്തിയ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഊരക്കാട് കേസിലെ പ്രതികളില്‍ നിന്നാണ് വാഹനങ്ങളില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പന നടത്തുന്ന സംഘം ആലുവയ്ക്കടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്...

ജെഡിയു നേതാവ് ദീപക് മേത്ത വെടിയേറ്റു മരിച്ചു

Image
പട്‌ന: (www.kvartha.com 30.03.2022)  ബിഹാറിലെ ദിനാപൂരില്‍ ജെഡിയു നേതാവ് ദീപക് മേത്ത(47) വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് ദീപക് മേത്തയ്ക്ക് നേരെ അക്രമി സംഘം വെടിയുതിര്‍ത്തത്. ദിനാപൂരിലുള്ള ദീപക് മേത്തയുടെ വസതിക്ക് മുന്നിലായിരുന്നു സംഭവം. രണ്ടു ബൈകുകളിലായെത്തിയ സംഘം ദീപക് മേത്തയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.  ഉടന്‍തന്നെ പട്‌നയിലെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. നെഞ്ചിലും തലയിലും ഉള്‍പെടെ അഞ്ച് ബുളറ്റുകളാണ് മേത്തയുടെ ശരീരത്തില്‍ പതിച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.   നഗര്‍ പരിഷത്ത് ദനാപൂര്‍ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു മേത്ത. ജെഡിയു വൈസ് പ്രസിഡന്റ് ഉപേന്ദ്ര കുശ്വാഹയുമായി അടുത്ത ബന്ധമായിരുന്നു മേത്തയ്ക്ക്. വിവരമറിഞ്ഞയുടന്‍ കുശ്വാഹ മേത്തയുടെ വീട്ടില്‍ പാഞ്ഞെത്തി. ഇത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും, കുറ്റവാളികള്‍ ആരായാലും സര്‍കാര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പട്നയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.   കഴിഞ്ഞ നിയമസഭാ തിരഞ...

'നായ്കുട്ടിയെ തൂക്കിയെടുത്ത് റോഡില്‍ അടിച്ചു'; സഊദിയില്‍ യുവാവ് അറസ്റ്റില്‍

Image
റിയാദ്: (www.kasargodvartha.com 30.03.2022) സഊദിയില്‍ നായ്കുട്ടിയെ ക്രൂരമായി ആക്രമിച്ച സ്വദേശി പൗരനെ അറസ്റ്റ് ചെയ്തതായി പൊലീസ്. റിയാദിലാണ് സംഭവം. നായ്കുട്ടിയെ തൂക്കിയെടുത്ത് റോഡില്‍ അടിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സഊദി പൗരനെ അറസ്റ്റ് ചെയ്തത്. മിണ്ടാപ്രാണിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉപയോക്താക്കള്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നായ്കുട്ടിയുമായി കാറില്‍ എത്തിയ യുവാവ് കാര്‍ നിര്‍ത്തുകയും നായ്കുട്ടിയെ വാലില്‍ തൂക്കിയെടുത്ത് റോഡില്‍ അടിക്കുകയും ചെരുപ്പൂരി അടിക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്തോടെ ആളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു എന്നും റിയാദ് പൊലീസ് അറിയിച്ചു. അറസ്റ്റു ചെയ്ത പ്രതിയെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പൊലീസ് വ്യക്തമാക്കി. Keywords:  Riyadh, News, Gulf, World, Top-Headlines, Arrest, Crime, Social-Media, Police, Dog, Saudi Arabia, Man arrested in Saudi for attack against dog. Powered by Info News...

'വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമം'; യുവാവ് പൊള്ളലേറ്റ് മരിച്ചു

Image
കോഴിക്കോട്: (www.kvartha.com 29.03.2022)  വളയത്ത് വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പൊള്ളലേറ്റ് മരിച്ചതായി പൊലീസ്. ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്‌നേഷ് (42) ആണ് മരിച്ചത്. കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലില്‍ പുലര്‍ചെയാണ് പരിസരവാസികളെ നടുക്കിയ സംഭവം അരങ്ങേറിയത്. ആക്രമണ ശ്രമത്തിനിടെ പെണ്‍കുട്ടിയുടെ സഹോദരനും പരിക്കേറ്റു പൊലീസ് പറയുന്നത് ഇങ്ങനെ: ഇലക്ട്രീഷ്യനായ രത്‌നേഷ് അരകിലോമീറ്ററോളം അകലെയുള്ള യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോണ്‍ക്രീറ്റ് വീടിന്റെ മുകള്‍ നിലയില്‍ കയറുകയും വാതില്‍ തകര്‍ത്ത് കിടപ്പ് മുറിയില്‍ തീ വയ്ക്കുകയായിരുന്നു.  വീട്ടില്‍ നിന്ന് തീ ആളിപടരുന്നത് കണ്ട അയല്‍വാസി ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിച്ചു. പ്രദേശവാസികള്‍ ഓടിയെത്തിയപ്പോള്‍ വീടിന്റെ ടെറസില്‍ നിന്ന് ഇറങ്ങി വന്ന രത്‌നേഷ്, ദേഹമാസകലം പെട്രോള്‍ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശരീരമാകെ തീ ആളിപടര്‍ന്ന് വീട്ടിലേക്കു...

ദുബൈ എക്സ്പോ 2020-ല്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി അനുരാഗ് താകൂറിനൊപ്പം ചുവടുവച്ച് രണ്‍വീര്‍ സിംഗ്; വൈറലായി വീഡിയോ

Image
ദുബൈ: (www.kvartha.com 29.03.2022) ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗ് നല്ല ഡാന്‍സറാണെങ്കിലും ഒരു കേന്ദ്രമന്ത്രിക്കൊപ്പം താരം ചുവടുവയ്ക്കുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നാല്‍ മന്ത്രിയെ തന്റെ ബാജിറാവു മസ്താനി എന്ന സിനിമയിലെ 'മല്‍ഹാരി' എന്ന ഗാനത്തിന്റെ ചുവടുകള്‍ പഠിപ്പിക്കുകയും അദ്ദേഹത്തിനൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ദുബൈ എക്സ്പോ 2020-ല്‍ പങ്കെടുക്കുന്നതിനായി എത്തിയ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താകൂറിനൊപ്പം റണ്‍വീര്‍ അടിച്ചുപൊളിക്കുന്നതിന്റെ വീഡിയോ എല്ലാവരേയും രസിപ്പിക്കുന്നു. രണ്‍വീര്‍ ചുവന്ന സ്യൂടില്‍ തിളങ്ങുമ്പോള്‍, മന്ത്രിയുടെ ലുക് ലളിതവും ഗംഭീരവുമാണെന്ന് സമൂഹമാധ്യമങ്ങളിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്‍ഡ്യന്‍ മാധ്യമങ്ങളെയും വിനോദ വ്യവസായത്തെയും വേള്‍ഡ് എക്‌സ്‌പോയില്‍ പ്രതിനിധീകരിക്കുന്ന രണ്‍വീര്‍, മന്ത്രി അനുരാഗ് താകൂറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിനൊപ്പമാണ് ദുബൈയിലെത്തിയത്. രണ്‍വീര്‍ സിങ്ങും അനുരാഗ് താകൂറും തിങ്കളാഴ്ചയാണ് ഇന്‍ഡ്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത്. Dubai Ex...

ചൂട് കൂടിയിട്ടും ഒല/ഊബര്‍ ടാക്സികളില്‍ എസി ഉപയോഗിക്കേണ്ടെന്ന് യൂനിയന്‍; ഡ്രൈവര്‍മാരെയും ഉപഭോക്താക്കളെയും ബോധവത്കരിക്കുന്നതിനായി 'നോ എസി' ക്യാംപയിന്‍

Image
ഹൈദരാബാദ്: (www.kvartha.com 29.03.2022) ഇന്ധനവില അനുദിനം കുത്തനെ കൂടുന്നതിനാല്‍ ഒല/ഊബര്‍ ടാക്സികളില്‍ എസി ഉപയോഗിക്കേണ്ടെന്ന് യൂനിയന്‍ അറിയിച്ചു. ഡ്രൈവര്‍മാരെയും ഉപഭോക്താക്കളെയും ബോധവത്കരിക്കുന്നതിനായി ഹൈദരാബാദില്‍ 'നോ എസി' ക്യാംപയിന്‍ (Campaign) നടക്കുമെന്ന് തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍കേഴ്സ് യൂനിയന്‍ (ടിജിപിഡബ്ല്യുയു) ശനിയാഴ്ച വ്യക്തമാക്കി. ഡ്രൈവര്‍മാരുടെ പരാതി കേള്‍ക്കാനും പ്രശ്‌നം പരിഹരിക്കാനും ഒല/ഊബര്‍ കമ്പനികള്‍ തയ്യാറാവുന്നില്ല. ഹൈദരാബാദില്‍ ഡീസല്‍ വില ലിറ്ററിന് 98.10 രൂപയാണ്. ഗതാഗത വകുപ്പ് ഇടപെടണം. എസി ഉപയോഗിച്ചുള്ള സവാരിക്ക്, കിലോമീറ്ററിന് 24-25 രൂപയെങ്കിലും വേണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. നിലവില്‍ കിലോമീറ്ററിന് 12-13 രൂപയില്‍ താഴെയാണ് ഈടാക്കുന്നത്. 'സംസ്ഥാനത്ത് ചൂട് കൂടുന്നതിനാല്‍ എയര്‍ കന്‍ഡീഷനറുകള്‍ (Air conditioner) ഉപയോഗിക്കാതിരുന്നാല്‍ ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തീര്‍ചയായും മനസിലാക്കുന്നു'- എന്നും യൂനിയന്‍ പ്രതിനിധികള്‍ പറയുന്നു. ടാക്സികളില്‍ 'നോ എസി' ക്യാംപയിന്‍ ആദ്യം ആരംഭിച്ചത് കൊല്‍കത്തയിലാണ്. ഡെല്‍ഹി, മുംബൈ, ലക്...

റമദാന്‍: വിശുദ്ധ മാസത്തിന് മുന്നോടിയായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്ന് തടവുകാര്‍ക്ക് മോചനം

Image
അബൂദബി: (www.kasargodvartha.com 29.03.2022) റമദാനോടനുബന്ധിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകളിലെ തിരഞ്ഞെടുത്ത തടവുകാര്‍ക്ക് മോചനം. അബൂദബി ജയിലുകളില്‍ നിന്ന് 540 പേരെ വിട്ടയക്കാന്‍ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. ദുബൈയിലെ വിവിധ ജയിലുകളില്‍ നിന്ന് 659 പേരെ മോചിപ്പിക്കാന്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ശാര്‍ജയില്‍ നിന്ന് 210 പേരെ വിട്ടയക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ശാര്‍ജ ഭരണാധികാരിയുമായ ശെയ്ഖ് ഡോ. സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും ഉത്തരവിട്ടു. എല്ലാവര്‍ഷവും റമദാനില്‍ ഇത്തരത്തില്‍ തടവുകാര്‍ക്ക് മോചനം ലഭിക്കാറുണ്ട്. ശിക്ഷാ കാലയളവില്‍ മികച്ച സ്വഭാവം പ്രകടിപ്പിക്കുന്ന അതീവ ഗൗരവമല്ലാത്ത കേസുകളില്‍ ശിക്ഷപ്പെട്ട വിവിധ രാജ്യക്കാര്‍ക്കാണ് മോചനം ലഭിക്കുക. ശാര്‍ജ ഭരണാധികാരിയുടെ ഉദാരമായ നടപടിക്ക് ശാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജെനറല്‍ (General) സെയ്ഫ് അല്‍ സാരി അല്‍ ശംസി നന്ദി അറിയിച്ചു. തടവുകാരുടെ കുടുംബത്തില്‍ ഈ പുണ്യ ദിവസങ്ങളില്‍ സന്തോഷം പകരുന്ന നടപടിയാണിതെന്ന് അദ്...

ദേശീയ പണിമുടക്ക് 2-ാം ദിനം: സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Image
തിരുവനന്തപുരം: (www.kvartha.com 29.03.2022) സംസ്ഥാനത്തെ മുഴുവന്‍ കടകളും ചൊവ്വാഴ്ച തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി വ്യക്തമാക്കി. സര്‍കാര്‍ ജീവനക്കാര്‍ ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രടറി ഉത്തരവിറക്കി. സംസ്ഥാനത്ത് പണിമുടക്കിന് സര്‍കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍കാര്‍ നടപടി. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതോടെ ചൊവ്വാഴ്ച ജോലിക്ക് ഹാജരായില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല. അടിയന്തര സാഹചര്യത്തില്‍ ഒഴികെ സര്‍കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവധി അനുവദിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. Keywords:  Thiruvananthapuram, News, Kerala, Strike, Shop, Government, All the shops in Kerala will be opened today. Powered by Info News For You

ഭരതനാട്യത്തില്‍ പി എച് ഡി ചെയ്യുന്ന നര്‍ത്തകിയെ കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് നൃത്തം ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപണം; 'കാരണം മതം തന്നെ'

Image
തിരുവനന്തപുരം: (www.kvartha.com 29.03.2022)  ഹിന്ദു അല്ലാത്തതിനാല്‍ ഇരിഞ്ഞാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് നൃത്തം ചെയ്യാന്‍ അനുവദിച്ചില്ലെന്ന ആരോപണവുമായി നര്‍ത്തകി. സംസ്ഥാന സര്‍കാരിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ പരിപാടി നേരത്തെ ബുക് ചെയ്തിരുന്നെങ്കിലും താന്‍ ഹിന്ദു അല്ലാത്തതിനാല്‍ പരിപാടി ഒഴിവാക്കിയെന്ന് ഭരതനാട്യത്തില്‍ പി എച് ഡി ചെയ്യുന്ന മന്‍സിയ വി പി ആരോപിച്ചു. മുസ്ലീമായി ജനിച്ചു വളര്‍ന്നിട്ടും ശാസ്ത്രീയ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചതിന്റെ പേരില്‍ സ്വന്തം സമുദായത്തില്‍ നിന്ന് ഈ കലാകാരിക്ക് എതിര്‍പ് നേരിടേണ്ടി വന്നിരുന്നു.  ഏപ്രില്‍ 21 ന് ക്ഷേത്രപരിസരത്ത് തന്റെ നൃത്ത പരിപാടി നടക്കുമെന്ന് മന്‍സിയ തന്റെ ഫേസ്ബുക് പോസ്റ്റില്‍ ആദ്യം അറിയിച്ചിരുന്നു. 'ഞാന്‍ ഹിന്ദു അല്ലാത്തതിനാല്‍ ക്ഷേത്രത്തില്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികളിലൊരാള്‍ എന്നെ അറിയിച്ചു. നിങ്ങള്‍ നല്ല കലാകാരിയാണോ അല്ലയോ എന്ന് പരിഗണിക്കാതെ മതത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വേദികളും അനുവദിച്ചിരിക്കുന്നത്. വിവാഹശേഷം ഞാന്‍ ഹിന്ദു മതം സ്വീകരിച്ച...

പേഴുങ്കരയില്‍ വീട്ടമ്മയെ വീട്ടിനകത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Image
പാലക്കാട്: (www.kvartha.com 29.03.2022)  വീട്ടമ്മയെ വീട്ടിനകത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പേഴുങ്കരയിലാണ് സംഭവം. കുന്നത്ത് വീട്ടില്‍ ഹൗസിയ(38) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.  13 വയസുകാരനായ മകനുമൊന്നിച്ചായിരുന്നു ഹൗസിയയുടെ താമസം. വൈകിട്ട് മകന്‍ പുറത്ത് കളിക്കാന്‍ പോയ സമയത്താണ് സംഭവം. ഏഴ് മണിയോടെ സഹോദരന്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് അടുക്കളയില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ ഹൗസിയയെ കണ്ടെത്തിയത്.  മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ടൗണ്‍ നോര്‍ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Keywords:  News, Kerala, State, Palakkad, Local-News, Death, Obituary, Police, Case, Woman found died in Palakkad Powered by Info News For You

'ഉറങ്ങി എഴുന്നേറ്റതിന് പിന്നാലെ കണ്ണുകള്‍ ചുവന്ന് കടുത്ത വേദന, മുഖത്തെയും കൈകളിലെയും തൊലിയിളകി'; റഷ്യ-യുക്രൈന്‍ സമാധാന ചര്‍ചകള്‍ക്ക് നേതൃത്വം നല്‍കിയ പുടിന്റെ അനുയായി അബ്രമോവിചിന് രാസ വിഷബാധയേറ്റതായി റിപോര്‍ട്

Image
കീവ്: (www.kvartha.com 29.03.2022) റഷ്യ-യുക്രൈന്‍ സമാധാന ചര്‍ചകള്‍ക്ക് നേതൃത്വം നല്‍കിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ അനുയായി അബ്രമോവിചിന് രാസ വിഷബാധയേറ്റതായി റിപോര്‍ട്. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നടന്ന സമാധാന ചര്‍ചയ്ക്ക് പിന്നാലെയാണ് ചെല്‍സി ഫുട്‌ബോള്‍ ക്ലബ് ഉടമയും റഷ്യന്‍ ശതകോടീശ്വരനുമായ റോമന്‍ അബ്രമോവിചിന് വിഷബാധയേറ്റതെന്നാണ് വിവരം. കീവില്‍ മാര്‍ച് മൂന്നിന് നടന്ന സമാധാന ചര്‍ചയില്‍ പങ്കെടുക്കവെ രാസായുധങ്ങളിലൂടെയാണ് വിഷബാധയേറ്റതെന്ന് ഡെയ്ലി മെയില്‍ റിപോര്‍ടില്‍ പറയുന്നു. അബ്രമോവിചിന് പുറമെ, സമാധാന ചര്‍ചകള്‍ക്ക് നേതൃത്വം നല്‍കിയ യുക്രൈനിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വിഷബാധയേറ്റ ലക്ഷണങ്ങളുള്ളതായി വോള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട് ചെയ്തു. അബ്രമോവിചും മറ്റു രണ്ടുപേരും രാത്രി 10 വരെ ചര്‍ചകളില്‍ പങ്കെടുത്തെന്നും തുടര്‍ന്ന് ഉറങ്ങുന്നതിനായി കീവിലെ ഒരു ഹോടെല്‍ മുറിയിലേക്ക് പോയതായും സൂചനയുണ്ട്. രാവിലെ ആയപ്പോള്‍ ഇവരുടെ കണ്ണുകള്‍ ചുവന്ന് കടുത്ത വേദന അനുഭവപ്പെട്ടുവെന്നും മുഖത്തെയും കൈകളിലെയും തൊലിയിളകുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചതായും റിപോര്‍ടുകള്‍ പറയുന്നു. ഇവരുട...

രാജ്യമെമ്പാടും ഹിജാബ് വിഷയം ചര്‍ച ചെയ്യുമ്പോള്‍ മിസ് യൂനിവേഴ്സ് ഹര്‍നാസ് സന്ധുവിന് പറയാനുള്ളത്

Image
മുംബൈ: (www.kvartha.com 28.03.2022)  ഹിജാബ് വിഷയത്തിലടക്കം പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്നും അവരെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നും മിസ് യൂനിവേഴ്സ് ഹര്‍നാസ് സന്ധു സമൂഹത്തോട് അഭ്യര്‍ഥിച്ചു. മിസ് യൂനിവേഴ്സ് 2021 ആയ ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ഹര്‍നാസിനെ അനുമോദിക്കാനായി മാര്‍ച് 17 ന് നടത്തിയ പരിപാടിക്കിടെയാണ് താരം ഇക്കാര്യം പറഞ്ഞത്. സമൂഹമാധ്യങ്ങളില്‍ അത് വൈറലാവുകയും ചെയ്തു. 'എന്തുകൊണ്ടാണ് നിങ്ങള്‍ എപ്പോഴും പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നത്? നിങ്ങള്‍ എന്നെ പോലും ലക്ഷ്യമിടുന്നു. ഹിജാബ് വിഷയത്തില്‍ അവര്‍ ആക്രമിക്കപ്പെടുന്നു. പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കുന്ന വഴിയിലൂടെ സ്വാതന്ത്ര്യത്തോടെ ജീവിക്കട്ടെ, ലക്ഷ്യസ്ഥാനത്ത് എത്തട്ടെ, അവരെ പറക്കാന്‍ അനുവദിക്കുക, ചിറകുകള്‍ അരിഞ്ഞുവീഴ്ത്തരുത്, നിങ്ങള്‍ക്ക് ആരുടെയെങ്കിലും ചിറകുകള്‍ വേണമെങ്കില്‍ ആദ്യം നിങ്ങളുടെ ചിറകുകള്‍ എടുക്കുക' ഒരു റിപോര്‍ടര്‍ മിസ് സന്ധുവിനോട് ഹിജാബ് വിവാദത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ സന്ധു ഇങ്ങനെ പറഞ്ഞു. സംഘാടകന്‍ ഇടപെട്ട്, രാഷ്ട്രീയ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് റിപോര്‍ടറോട് ആവശ്യപ...