Probe | ബി എസ് എഫിന്റെ നായ ഗര്‍ഭം ധരിച്ച് 3 കുട്ടികള്‍ക്ക് ജന്മം നല്‍കി; അന്വേഷണത്തിന് ഉത്തരവിട്ട് സൈനിക കോടതി

ചണ്ഡീഗഢ്: (www.kvartha.com) ഇന്‍ഡ്യ - ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബി എസ് എഫിന്റെ പെണ്‍ നായ ഗര്‍ഭം ധരിക്കുകയും മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സൈനിക കോടതി. ബിഎസ്എഫ് 43-ാം ബറ്റാലിയനിലെ ലെല്‍സി എന്ന നായയാണ് മൂന്ന് നായ്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ബി എസ് എഫ് പ്രാദേശിക ആസ്ഥാനമായ ഷിലോങ്ങിലെ കോടതിയാണ് സംഭവം അന്വേഷിച്ച് റിപോര്‍ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

After Sniffer Dog Delivers 3 Pups, Border Force Probing How It Got Pregnant At All, News, Child, Dog, Stray-Dog, Probe, Report, BSF Jawans, National

ബി എസ് എഫ് ഡെപ്യൂടി കമാന്‍ഡന്റ് അജിത് സിങ്ങിനാണ് അന്വേഷണ ചുമതല. ഈ മാസം അവസാനത്തോടെ റിപോര്‍ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കേന്ദ്ര സേനകളിലെ സ്‌നിഫര്‍ നായ്ക്കളുടെ പ്രജനനത്തിനും പരിശീലനത്തിനും ഭക്ഷണത്തിനുമെല്ലാം പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ബി എസ് എഫ് ക്യാംപിലടക്കമാണ് ഇവയെ ഡ്യൂടിക്ക് നിയോഗിക്കാറ്. ക്യാംപിന് പുറത്തുപോകാന്‍ അനുവദിക്കാറുമില്ല.

തെരുവ് നായ്ക്കള്‍ക്ക് ക്യാംപിലേക്ക് പ്രവേശിക്കാനുമാകില്ല. ഈ സാഹചര്യത്തിലാണ് ലെല്‍സി എന്ന നായ ഗര്‍ഭം ധരിച്ചതിനെച്ചൊല്ലി സുരക്ഷാ വീഴ്ചയിലടക്കം സംശയമുയര്‍ന്നിരിക്കുന്നത്. ഡിസംബര്‍ അഞ്ചിന് ബോര്‍ഡര്‍ ഔട് പോസ്റ്റിലെ ബാഗ്മാരയിലാണ് ലെല്‍സി മൂന്ന് നായ്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

വെറ്ററിനറി ഡോക്ടറുടെ മേല്‍നോട്ടത്തിലാണ് നായ്ക്കളുടെ പ്രജനനം നടത്തുന്നത്. ഈ സാഹചര്യത്തില്‍ നായയെ കൈകാര്യം ചെയ്യുന്നവരുടെ അശ്രദ്ധ മൂലമായിരിക്കാം ഇത് സംഭവിച്ചതെന്ന് മുതിര്‍ന്ന ബി എസ് എഫ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

Keywords: After Sniffer Dog Delivers 3 Pups, Border Force Probing How It Got Pregnant At All, News, Child, Dog, Stray-Dog, Probe, Report, BSF Jawans, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?