Holi | ഹോളിക്ക് മുന്നോടിയായി ഉത്തർപ്രദേശിൽ ചില മസ്ജിദുകൾ ടാർപോളിൻ കൊണ്ട് മൂടി; നിറങ്ങള്‍ വാരിയെറിയാതിരിക്കാനെന്ന് അധികൃതർ; ഡ്രോൺ ക്യാമറകളുടെ നിരീക്ഷണവും

അലിഗഡ്: (www.kvartha.com) ഉത്തർപ്രദേശിലെ അലിഗഢ് ജില്ലയിൽ ഹോളി പ്രമാണിച്ച് ആറ് മുസ്ലിം പള്ളികൾ ടാർപോളിൻ കൊണ്ട് മൂടി. ഡെഹ്‌ലി ഗേറ്റ്, ബന്നാ ദേവി, കോട്‌വാലി പ്രദേശങ്ങളിലാണ് ഈ പള്ളികൾ. രാഷ്ട്രീയ സ്വയംസേവക സംഘം സംഘടിപ്പിക്കുന്ന ഘോഷയാത്രയും പരിപാടികളും കണക്കിലെടുത്താണ് അബ്ദുൽ കരീം സ്‌ക്വയർ മുതൽ ഡെഹ്‌ലി ഗേറ്റ് സ്‌ക്വയർ വരെയുള്ള നിരവധി പള്ളികൾ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം മൂടിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പള്ളിയിലേക്ക് ആരും നിറങ്ങളും മറ്റും വാരി എറിയാതിരിക്കാനാണ് ഈ സംരക്ഷണമെന്ന് അധികൃതർ അറിയിച്ചു. ഹോളി ദിനത്തിൽ സാമൂഹിക വിരുദ്ധരുടെ പേരിൽ ഒരു തരത്തിലുള്ള സംഘർഷാവസ്ഥയും ഉണ്ടാകരുത് എന്നതിനാലാണ് ഇത്തരം നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഹൽവായാൻ മസ്ജിദിൽ കഴിഞ്ഞ അഞ്ച് വർഷമായി ടാർപോളിൻ കൊണ്ട് മൂടിവരുന്നുണ്ട്. എന്നാൽ മറ്റ് മസ്ജിദുകളിൽ ഇതാദ്യമായാണ് ഇത്തരമൊരു നടപടി.

National, News, Mosque, Holi, Drone, Media, Report, Politics, Masjid, Top-Headlines, Dehli Gate, Banna Devi, Kotwali, Aligarh Mosque Covered Ahead Of Holi To Ensure It Is Not Smeared With Colour.

ഹോളി, ബറാഅത്ത് പ്രമാണിച്ച് നഗരത്തിൽ കാൽനടയായി പട്രോളിംഗ് നടത്തി സുരക്ഷാ സംവിധാനം നിയന്ത്രിക്കാൻ കീഴുദ്യോഗസ്ഥർക്ക് എസ്എസ്പി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ സെൻസിറ്റീവ് ഏരിയകളും തിരക്കേറിയ പ്രദേശങ്ങളും ഡ്രോൺ ക്യാമറകൾ നിരീക്ഷിച്ച് വരികയാണ്.

Keywodrs: National, News, Mosque, Holi, Drone, Media, Report, Politics, Masjid, Top-Headlines, Dehli Gate, Banna Devi, Kotwali, Aligarh Mosque Covered Ahead Of Holi To Ensure It Is Not Smeared With Colour.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?