Arrested | രോഗിയായ പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് പരിചാരകന്റെ ലൈംഗിക ക്രൂരത; ഹോം നഴ്‌സ് അറസ്റ്റില്‍



തൃശ്ശൂര്‍: (www.kvartha.com) രോഗിയായ പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍
പരിശോധിച്ചപ്പോള്‍ കണ്ടത് പരിചാരകന്റെ ലൈംഗിക ക്രൂരത. 88 കാരനോട് ചെയ്യുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ കണ്ടതിന്റെ ഞെട്ടലിലാണ് മക്കള്‍. മാളയിലാണ് സംഭവം. തുടര്‍ന്ന് മക്കളുടെ പരാതിയില്‍ 88 കാരനെ പരിചരിക്കാനെത്തിയ മത്തായി (67) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

പുതുവത്സര ദിനത്തില്‍ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധന്‍ ആരോഗ്യം വഷളായി ഫെബ്രുവരിയിലാണ് മരിച്ചത്. മക്കള്‍ വിദേശത്തായിരുന്നതിനാലാണ് കിടപ്പിലായ പിതാവിനെ പരിചരിക്കാനായി 67കാരനായ മത്തായിയെ ഏര്‍പാടാക്കിയത്. ഇവര്‍ രണ്ട് പേരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിന്നീട് രോഗം മൂര്‍ഛിച്ച 88 കാരന്‍ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ജനുവരി ഒന്നിനായിരുന്നു വയോധികന് നേരെ അതിക്രമം ഉണ്ടായത്. ഫെബ്രുവരിയിലാണ് 88 കാരന്‍ മരിച്ചത്. 

News, Kerala, Thrissur, Assault, CCTV, Arrested, Accused, Police, Local-News, Complaint, Thrissur: 67 year old man held for attacking and assaulting 88 year old man at Mala


പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലുണ്ടായിരുന്ന സിസിടിവി പരിശോധിച്ചപ്പോഴാണ് വയോധികന് നേരെ നടന്ന ശാരീരിക പീഡനം മക്കള്‍ അറിയുന്നത്. ശാരീരികമായി മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. തുടര്‍ന്ന് പ്രായമായി കിടപ്പിലായ രോഗിയെ ചികിത്സിക്കാനെത്തി, പീഡിപ്പിച്ചതിന് ഹോം നഴ്‌സ് അറസ്റ്റിലുമായി.

Keywords: News, Kerala, Thrissur, Assault, CCTV, Arrested, Accused, Police, Local-News, Complaint, Thrissur: 67 year old man held for attacking and assaulting 88  year old man at Mala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?