National Cancer Day | കാസർകോട്ട് അർബുദ രോഗികളുടെ എണ്ണം വർധിക്കുന്നു; കേന്ദ്ര വിദഗ്ധ മെഡികൽ സംഘം പരിശോധന നടത്തണമെന്ന് ആവശ്യം

കാസർകോട്: (www.kasargodvartha.com) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാൻസർ രോഗികളുള്ളതായി റിപോർട് ചെയ്തിട്ടുള്ള ജില്ലകളിലൊന്നായ കാസർകോട്ട് കേന്ദ്ര വിദഗ്ധ മെഡികൽ സംഘം പരിശോധന നടത്തണമെന്ന ആവശ്യം ഉയരുന്നു. സംസ്ഥാന സർകാർ നിർദേശപ്രകാരം അർബുദ വിമുക്ത ജില്ല എന്ന പേരിൽ ജില്ലാ പഞ്ചായത് പദ്ധതികൾ ആവിഷ്കരിച്ചുവെങ്കിലും രോഗവ്യാപനം തടയാനായിട്ടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.            
                     
Cancer cases rising in Kasaragod, Kerala,Kasaragod,news,Cancer,Top-Headlines, Cases, President, Secretary.

ദിനംപ്രതി കാസർകോട്ട് കാൻസർ രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. ജില്ലയിലെ കുമ്പള അടക്കമുള്ള തീരദേശ മേഖലകളിലാണ് അർബുദ രോഗം കൂടുതലായും റിപോർട് ചെയ്തു കൊണ്ടിരിക്കുന്നതെന്നാണ് വിവരം. ഹൃദ്രോഗം കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ മരണത്തിനിടയാക്കുന്ന രോഗമാണ് അർബുദം. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തുക പ്രധാനമാണ്.
              
Cancer cases rising in Kasaragod, Kerala,Kasaragod,news,Cancer,Top-Headlines, Cases, President, Secretary, Government.

കേന്ദ്ര മെഡികൽ സംഘം പരിശോധന നടത്തുന്നതിന് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് മൊഗ്രാൽ ദേശീയവേദി യോഗം ആവശ്യപ്പെട്ടു. കാരണങ്ങൾ കണ്ടെത്തി ബോധവൽകരണത്തിലൂടെ ജനകീയ മുന്നേറ്റം ഉണ്ടാക്കാനായാൽ അർബുദത്തെ നിയന്ത്രിക്കാൻ കഴിയുമെന്നും ദേശീയ വേദിയോഗം വിലയിരുത്തി. പ്രസിഡണ്ട് സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. സെക്രടറി ടികെ ജഅഫർ ദേശീയ കാൻസർ ബോധവൽകരണ ദിന സന്ദേശം നൽകി. ട്രഷറർ കെ പി മുഹമ്മദ് സ്വാഗതവും സെക്രടറി വിജയകുമാർ നന്ദിയും പറഞ്ഞു. എംഎം റഹ്‌മാൻ, റിയാസ് കരീം, എംഎ മൂസ എന്നിവർ സംസാരിച്ചു.
     
Keywords: Cancer cases rising in Kasaragod, Kerala,Kasaragod,news,Cancer,Top-Headlines, Cases, President, Secretary, Government.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?