Madras HC | തമിഴ്‌നാട്ടില്‍ ആര്‍എസ്എസ് റൂട് മാര്‍ച് നടത്താന്‍ അനുമതി നല്‍കി മദ്രാസ് ഹൈകോടതി

ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടില്‍ 44 കേന്ദ്രങ്ങളില്‍ നവംബര്‍ ആറിന് നിബന്ധനകളോടെ ആര്‍എസ്എസ് റൂട് മാര്‍ച് (Route March) നടത്താന്‍ മദ്രാസ് ഹൈകോടതി അനുമതി നല്‍കി. അതേസമയം കോയമ്പത്തൂര്‍, തിരുപ്പൂര്‍, കന്യാകുമാരി ജില്ലകളിലെ ആറിടങ്ങളില്‍ അനുമതി നിഷേധിച്ചു. കോയമ്പത്തൂര്‍, മേട്ടുപാളയം, പൊള്ളാച്ചി, നാഗര്‍കോവില്‍, അരമന, പല്ലടം എന്നിവിടങ്ങളിലാണ് അനുമതി നിഷേധിച്ചത്.

എന്നാല്‍, രണ്ടു മാസത്തിനുശേഷം ഈ ആറ് കേന്ദ്രങ്ങളിലും റൂട് മാര്‍ച് നടത്താന്‍ അനുമതി തേടി പൊലീസിന് അപേക്ഷ നല്‍കാമെന്നും ജസ്റ്റിസ് ജി കെ ഇളന്തിരിയന്‍ അറിയിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് റൂട് മാര്‍ചിന് പൊലീസ് അനുമതി നിഷേധിച്ചതിനെതിരെയാണ് ആര്‍എസ്എസ് ഭാരവാഹികള്‍ സമര്‍പിച്ച കോടതിയലക്ഷ്യ ഹരജികളിന്മേലില്‍ ഉത്തരവിറക്കിയത്.

Chennai, News, National, High Court, Police, Court Order, RSS, Madras High Court allows RSS route marches on November 6 in 44 places.

ക്രമസമാധാന പ്രശ്‌നമുന്നയിച്ച് റൂട് മാര്‍ചിന് അനുമതി നല്‍കാനാവില്ലെന്നായിരുന്നു തമിഴ്‌നാട് സര്‍കാര്‍ കോടതിയെ അറിയിച്ചത്. പിന്നീട് കോടതി ആവശ്യപ്പെട്ട പ്രകാരം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട് സമര്‍പിച്ചു. കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ റൂട് മാര്‍ചിന് അനുമതി നല്‍കാനാവില്ലെന്നാണ് റിപോര്‍ടില്‍ അറിയിച്ചത്.

എന്നാല്‍ ഇതും മറികടന്നാണ് കോടതി 44 കേന്ദ്രങ്ങളില്‍ റൂട് മാര്‍ചിന് അനുമതി നല്‍കിയത്. അതേസമയം ഹൈകോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

Keywords:  Chennai, News, National, High Court, Police, Court Order, RSS, Madras High Court allows RSS route marches on November 6 in 44 places.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?