HC Verdict | കൗമാരക്കാരായ കാമുകിയും കാമുകനും തമ്മിൽ സ്‌നേഹം പങ്കിടുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് ഹൈകോടതി
ഷിലോങ്: (www.kvartha.com) കൗമാരക കാമുകി - കാമുകന്മാർ തമ്മിൽ പരസ്പര സ്‌നേഹവും വാത്സല്യവും പുലർത്തുന്ന ഒരു പ്രവൃത്തിയെ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്‌സോ) നിയമപ്രകാരമുള്ള 'ലൈംഗിക അതിക്രമം' ആയി കണക്കാക്കാനാവില്ലെന്ന് മേഘാലയ ഹൈകോടതി. പോക്‌സോ കേസിലെ കുറ്റാരോപിതനും ഇരയായ പെൺകുട്ടിയുടെ അമ്മയും സമർപിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഡബ്ല്യു ഡീങ്‌ദോയുടെ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
അതേസമയം കുട്ടികളും മുതിർന്നവരും തമ്മിൽ പരസ്പര സ്‌നേഹവും വാത്സല്യവും ഉള്ള കേസിൽ ലൈംഗികാതിക്രമം എന്ന കുറ്റം ചുമത്താമെന്ന് നിരീക്ഷിച്ചു. പക്ഷേ, കാമുകനും കാമുകിയും തീരെ ചെറുപ്പവും വാത്സല്യവുമുള്ളവരാണെങ്കിൽ ചില പ്രത്യേക സാഹചര്യങ്ങളിലും സാഹചര്യങ്ങളിലും അത് 'ലൈംഗിക ആക്രമണ'മായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സമാനമായ ഒരു കേസിൽ മദ്രാസ് ഹൈകോടതിയുടെ നിരീക്ഷണം കോടതി ഉദ്ധരിച്ചു,
കേസ് ഇങ്ങനെ
പെൺകുട്ടി സ്‌കൂളിൽ താമസിച്ചാണ് പഠിച്ചിരുന്നത്. ഒരുദിവസം സ്‌കൂളിലെ അധ്യാപിക മുറിയിൽ പെൺകുട്ടി ഇല്ലെന്ന് കണ്ടെത്തുകയും അതനുസരിച്ച് ബന്ധപ്പെട്ടവരെ വിഷയം അറിയിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ അമ്മ 2020 ഡിസംബർ 18 ന് ഈസ്റ്റ് ഖാസി ഹിൽസിലെ പൈനൂർസ്‌ല പൊലീസ് സ്റ്റേഷനിൽ, കൗമാരക്കാരൻ മകളെ രണ്ട് തവണ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ, കാമുകനും പെൺകുട്ടിയുമായി ശാരീരിക ബന്ധമുണ്ടെന്ന് മനസിലാക്കിയ പൊലീസ് ആൺകുട്ടിക്കെതിരെ പോക്‌സോ നിയമത്തിലെ സെക്ഷൻ 5(എൽ)/6 പ്രകാരം കേസെടുത്തു. തൽഫലമായി, കുട്ടി അറസ്റ്റിലാവുകയും 10 മാസം ജയിലിൽ കഴിയുകയും ചെയ്തു.
മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴിയിൽ പെൺകുട്ടി തനിക്ക് കാമുകനുമായി ശാരീരിക ബന്ധമുണ്ടെന്നും ബന്ധം ഉഭയസമ്മതപ്രകാരമാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നും സമ്മതിച്ചു. എന്നാൽ, പ്രഥമദൃഷ്ട്യാ തെളിവുകൾ ലഭിച്ചതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കൗമാരക്കാരനെതിരെ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് കേസ് റദ്ദാക്കാൻ ഇരുവരും പരസ്പരം ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കുറ്റാരോപിതനും പെൺകുട്ടിയുടെ അമ്മയും പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയതെന്ന് ഇവർ കോടതിയിൽ വ്യക്തമാക്കി.
,
Powered by Info News For You
അതേസമയം കുട്ടികളും മുതിർന്നവരും തമ്മിൽ പരസ്പര സ്‌നേഹവും വാത്സല്യവും ഉള്ള കേസിൽ ലൈംഗികാതിക്രമം എന്ന കുറ്റം ചുമത്താമെന്ന് നിരീക്ഷിച്ചു. പക്ഷേ, കാമുകനും കാമുകിയും തീരെ ചെറുപ്പവും വാത്സല്യവുമുള്ളവരാണെങ്കിൽ ചില പ്രത്യേക സാഹചര്യങ്ങളിലും സാഹചര്യങ്ങളിലും അത് 'ലൈംഗിക ആക്രമണ'മായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സമാനമായ ഒരു കേസിൽ മദ്രാസ് ഹൈകോടതിയുടെ നിരീക്ഷണം കോടതി ഉദ്ധരിച്ചു,
കേസ് ഇങ്ങനെ
പെൺകുട്ടി സ്‌കൂളിൽ താമസിച്ചാണ് പഠിച്ചിരുന്നത്. ഒരുദിവസം സ്‌കൂളിലെ അധ്യാപിക മുറിയിൽ പെൺകുട്ടി ഇല്ലെന്ന് കണ്ടെത്തുകയും അതനുസരിച്ച് ബന്ധപ്പെട്ടവരെ വിഷയം അറിയിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ അമ്മ 2020 ഡിസംബർ 18 ന് ഈസ്റ്റ് ഖാസി ഹിൽസിലെ പൈനൂർസ്‌ല പൊലീസ് സ്റ്റേഷനിൽ, കൗമാരക്കാരൻ മകളെ രണ്ട് തവണ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ, കാമുകനും പെൺകുട്ടിയുമായി ശാരീരിക ബന്ധമുണ്ടെന്ന് മനസിലാക്കിയ പൊലീസ് ആൺകുട്ടിക്കെതിരെ പോക്‌സോ നിയമത്തിലെ സെക്ഷൻ 5(എൽ)/6 പ്രകാരം കേസെടുത്തു. തൽഫലമായി, കുട്ടി അറസ്റ്റിലാവുകയും 10 മാസം ജയിലിൽ കഴിയുകയും ചെയ്തു.
മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴിയിൽ പെൺകുട്ടി തനിക്ക് കാമുകനുമായി ശാരീരിക ബന്ധമുണ്ടെന്നും ബന്ധം ഉഭയസമ്മതപ്രകാരമാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നും സമ്മതിച്ചു. എന്നാൽ, പ്രഥമദൃഷ്ട്യാ തെളിവുകൾ ലഭിച്ചതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കൗമാരക്കാരനെതിരെ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് കേസ് റദ്ദാക്കാൻ ഇരുവരും പരസ്പരം ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കുറ്റാരോപിതനും പെൺകുട്ടിയുടെ അമ്മയും പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയതെന്ന് ഇവർ കോടതിയിൽ വ്യക്തമാക്കി.
Keywords: 'Assault' under POCSO Act cannot be applied when young couple share mutual affection: Meghalaya HC, National, News, Top-Headlines, Latest-News, High Court, Verdict, Assault, POCSO, Meghalaya.
Powered by Info News For You

Comments
Post a Comment