Stampede | ഇന്‍ഡ്യോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ജകാര്‍ത: (www.kvartha.com) ഇന്‍ഡ്യോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേര്‍ മരിച്ചതായി റിപോര്‍ട്. 180 പേര്‍ക്ക് പരിക്കേറ്റു. ഇന്‍ഡ്യോനേഷ്യയിലെ കിഴക്കന്‍ ജാവ പ്രവിശ്യയില്‍ മലംഗിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ അരേമ എഫ്സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരത്തിനുശേഷമാണ് ദാരുണ സംഭവം.

പെര്‍സെബയ 3-2 ന് മത്സരം ജയിച്ചതിന് പിന്നാലെ തോറ്റ ടീമിന്റെ ആരാധകര്‍ ഗ്രൗന്‍ഡിലേക്ക് ഇരച്ചുകയറുകയായിരുന്നു. കാണികളെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെയാണ് ആളുകള്‍ തിക്കിലും തിരക്കിലുംപെട്ടതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.

News, Indonesia, World, Football, Sports, Death, Injured, Police, Indonesia police say 127 people killed after stampede at football match.

സംഭവത്തെ തുടര്‍ന്ന് ഇന്‍ഡ്യോനേഷ്യന്‍ ടോപ് ലീഗ് ബിആര്‍ഐ ലിഗ് മത്സരങ്ങള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായി ഇന്‍ഡ്യോനേഷ്യയിലെ ഫുട്‌ബോള്‍ അസോസിയേഷന്‍ (PSSI) വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

Keywords: News, Indonesia, World, Football, Sports, Death, Injured, Police, Indonesia police say 127 people killed after stampede at football match.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?