Killed | 'വ്യാജച്ചാരായ വില്‍പനയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയതിന്റെ പ്രതികാരം; പഞ്ചായതംഗത്തെ മദ്യവില്‍പനക്കാരി വീട്ടിലേക്ക് വിളിച്ചു വരുത്തി വെട്ടിക്കൊന്നു', അറസ്റ്റ്


ചെന്നൈ: (www.kvartha.com) വ്യാജച്ചാരായ വില്‍പനയെക്കുറിച്ച് വിവരം നല്‍കിയ പഞ്ചായതംഗത്തെ മദ്യവില്‍പനക്കാരി വീട്ടിലേക്ക് വിളിച്ചു വരുത്തി വെട്ടിക്കൊന്നതായി പൊലീസ്. ചെന്നൈ താംബരത്തിന് സമീപം ഡിഎംകെയുടെ നടുവീരപ്പട്ട് പഞ്ചായത് അംഗം സതീഷ് (31) ആണ് കൊല്ലപ്പെട്ടത്. പ്രതി ലോകേശ്വരിയെന്ന് അറിയപ്പെടുന്ന എസ്തറി(45)നെ അറസ്റ്റ് ചെയ്തു. 

സംഭവത്തെ കുറിച്ച് സോമംഗലം പൊലീസ് പറയുന്നത് ഇങ്ങനെ: ലോകേശ്വരിയുടെ വീട്ടില്‍ ദിവസം മുഴുവന്‍ മദ്യവില്‍പന നടന്നുവന്നിരുന്നു. സതീഷ് നിരവധി തവണ ലോകേശ്വരിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും മദ്യവില്‍പന അവസാനിപ്പിക്കാതെ വന്നതോടെ സതീഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ ലോകേശ്വരിയുടെ വരുമാനം നിലച്ചു. സ്ഥിരമായി മദ്യം വാങ്ങുന്നവര്‍ പോലും അവരില്‍ നിന്ന് അകലാന്‍ തുടങ്ങി. ഇതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നില്ലെന്നാണ് പ്രാഥമിക നിഗമനം.

News,National,India,chennai,Crime,Killed,Accused,Arrested,Police,Complaint,Local-News, Chennai: Woman killed ward member in Tambaram


തിങ്കളാഴ്ച ലോകേശ്വരി സതീഷിനെ വീട്ടിലേക്ക് വിളിച്ചു. വാതില്‍ കുറ്റിയിട്ടശേഷം സതീഷിനെ അരിവാള്‍കൊണ്ട് വെട്ടി മരണം ഉറപ്പാക്കുകയായിരുന്നു. കൊലയ്ക്കുശേഷം മൃതദേഹം വലിച്ചിഴച്ച് വീടിന് മുന്നിലെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ക്രോംപറ്റ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ലോകേശ്വരി നേരത്തേ പെണ്‍വാണിഭ കേന്ദ്രവും നടത്തിയിരുന്നു.

Keywords: News,National,India,chennai,Crime,Killed,Accused,Arrested,Police,Complaint,Local-News, Chennai: Woman killed ward member in Tambaram

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?