Prithvi-2 test-fired | രാജ്യത്തിന് അഭിമാനകരമായ മറ്റൊരു നേട്ടംകൂടി: ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള പൃഥ്വി-2 മിസൈല്‍ ഇന്‍ഡ്യ വിജയകരമായി പരീക്ഷിച്ചു; രാത്രിയിലും ശത്രുവിനെ ആക്രമിക്കാം; അറിയാം കൂടുതൽ

ഭുവനേശ്വര്‍: (www.kvartha.com)  ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള പൃഥ്വി-2 മിസൈല്‍ ഇന്‍ഡ്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് സെന്ററില്‍ നിന്ന് ബുധനാഴ്ച രാത്രി 7.30 ഓടെയാണ് ഹ്രസ്വദൂര ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ആണവ ശേഷിയുള്ള അഗ്‌നി മിസൈലിന്റെ പതിവ് പരീക്ഷണം നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണിതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
  
Bhuvaneswar, Odisha, News, Top-Headlines, India, Army, Nuclear, India successfully test fires Prithvi-2 missile capable of carrying nuclear weapons, know all featurse.

പരീക്ഷണ വേളയില്‍ മിസൈല്‍ നിര്‍ദിഷ്ട പ്രവര്‍ത്തനപരവും സാങ്കേതികവുമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പൃഥ്വി-2 മിസൈല്‍ സംവിധാനം വളരെ വിജയകരമാണെന്ന് പ്രതിരോധ മന്ത്രാലയം കണക്കാക്കുന്നു, മാത്രമല്ല വളരെ ഉയര്‍ന്ന കൃത്യതയോടെ ലക്ഷ്യത്തിലെത്താന്‍ കഴിവുള്ളതുമാണ്. ഇതൊരു ഒറ്റ-ഘട്ട മിസൈലാണ്, ദ്രാവക ഇന്ധനമാണ് ഉപയോഗിക്കുന്നത്, കൂടാതെ 500 കിലോഗ്രാം വാര്‍ഹെഡ് മൗണ്ടിംഗ് ശേഷിയും 250 കിലോമീറ്റര്‍ (160 മൈല്‍) ദൂരപരിധിയും ഉണ്ട്. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ഇത് ആദ്യം ഉപയോഗിച്ചത് ഇന്‍ഡ്യന്‍ വ്യോമസേനയാണ്.

പൃഥ്വി-2 ക്ലാസ്, 500 കിലോഗ്രാം വാര്‍ഹെഡ് ഘടിപ്പിക്കാനുള്ള ശേഷിയുള്ള, 250 കിലോമീറ്റര്‍ (160 മൈല്‍) ദൂരപരിധിയുള്ള ഒറ്റ-ഘട്ട ദ്രാവക ഇന്ധന മിസൈല്‍ കൂടിയാണ്. വ്യോമസേനയുടെ പ്രാഥമിക ഉപഭോക്താവായി ഇത് വികസിപ്പിച്ചെടുത്തു. 1996 ജനുവരി 27 ന് ഇത് ആദ്യമായി പരീക്ഷിച്ചു, വികസന ഘട്ടങ്ങള്‍ 2004 ല്‍ പൂര്‍ത്തിയായി. ബാലിസ്റ്റിക് വിരുദ്ധ മിസൈലുകളെ കബളിപ്പിക്കുന്ന നടപടികളാണ് മിസൈലിന്റെ സവിശേഷത. പൃഥ്വി-1 ന് 150 കിലോമീറ്റര്‍, പൃഥ്വി-2 250 കിലോമീറ്റര്‍, പൃഥ്വി-3 350 കിലോമീറ്റര്‍ എന്നിങ്ങനെ മൂന്ന് പൃഥ്വി മിസൈലുകളാണ് രാജ്യത്തിനുള്ളത്.

ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (ഐജിഎംഡിപി) കീഴിലുള്ള ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് പൃഥ്വി. പൃഥ്വി-2 മിസൈലിന് ആണവായുധം വഹിക്കാനും ശേഷിയുണ്ടെന്നതാണ് പ്രത്യേകത, ഇതോടെ രാത്രിയിലും ശത്രുവിനെ ആക്രമിക്കാനാകും. ഈ മിസൈല്‍ ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തില്‍ ആക്രമിക്കുന്ന പരീക്ഷണമാണ് നടത്തിയത്. മൊബൈല്‍ ലോഞ്ചറില്‍ നിന്ന് ഇത് ലോഞ്ച് ചെയ്യാം.

നേരത്തെ 2018ല്‍ ഫെബ്രുവരി 21ന് രാത്രി പൃഥ്വി-2 മിസൈല്‍ പരീക്ഷിച്ചിരുന്നു. ഇതിനുശേഷം 2019 നവംബര്‍ 20ന് പൃഥ്വി-2ന്റെ തുടര്‍ചയായ രണ്ട് പരീക്ഷണങ്ങള്‍ നടത്തി. ഈ പരീക്ഷണങ്ങളെല്ലാം ചന്ദിപൂരിലെ ഈ ശ്രേണിയില്‍ നിന്ന് രാത്രിയിലാണ് നടത്തിയത്. 500 മുതല്‍ 1000 കിലോഗ്രാം വരെ ഭാരമുള്ള ആയുധം വഹിക്കാന്‍ കഴിയുന്ന പൃഥ്വി-2 മിസൈലിന് രണ്ട് എന്‍ജിനുകളുള്ള ലിക്വിഡ് പ്രൊപലന്റാണ് കരുത്ത് പകരുന്നത്. അത്യാധുനിക മിസൈല്‍ ലക്ഷ്യത്തിലെത്താന്‍ ഇനേര്‍ഷ്യല്‍ ഗൈഡന്‍സ് സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന്റെ മേല്‍നോട്ടത്തിലും ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിലുമാണ് ഈ മിസൈല്‍ പരീക്ഷിച്ചത്.

ഡിആര്‍ഡിഒയുടെ ഒഡീഷ തീരത്തുള്ള റഡാര്‍, ഇലക്ട്രോ ഒപ്റ്റികല്‍ ട്രാകിംഗ് സിസ്റ്റം, ടെലിമെട്രി സ്റ്റേഷനുകള്‍ എന്നിവ ഉപയോഗിച്ചാണ് മിസൈലിന്റെ സഞ്ചാരപഥം നിരീക്ഷിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?