Arrest | മാട്രിമോനിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ ഹോടെലിലെത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; 38 കാരന്‍ അറസ്റ്റില്‍



കൊച്ചി: (www.kvartha.com) മാട്രിമോനിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ ഹോടെലിലെത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ 38 കാരന്‍ ബെംഗ്‌ളൂറില്‍ അറസ്റ്റില്‍. ബെംഗ്‌ളൂറില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി ദിലീപിനെയാണ് നോര്‍ത് പൊലീസ് നിന്ന് അറസ്റ്റ് ചെയ്തത്. കാനഡയില്‍ താമസിക്കുന്ന യുവതിയുടെ പിതാവ് ആലപ്പുഴ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈവാഹിക പോര്‍ടല്‍ വഴി പരിചയപ്പെട്ട ഇരുവരും അടുത്തു. ഈ സമയം യുവതി തന്റെ വിവാഹ മോചനത്തിനുള്ള നടപടികളിലായിരുന്നു. ഇതിനിടെ തന്റെ പിറന്നാള്‍ ആഘോഷത്തിനായി ദിലീപ് യുവതിയെ നാട്ടിലേക്ക് വിളിച്ചുവരുത്തി. കൊച്ചിയിലെ ഹോടെലിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

News,Kerala,State,Kochi,Case,Molestation,Complaint,Police,Online, Youth arrested from Bengaluru in molestation case


പിന്നീട് ഏറെ നാളുകള്‍ക്ക് ശേഷം യുവതി തന്നോട് അകലം പാലിക്കുന്നതായി ഇയാള്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് വൈരാഗ്യത്തില്‍ ഇയാള്‍ പീഡന ദൃശ്യങ്ങള്‍ യുവതിയുടെ അച്ഛനും ആദ്യ ഭര്‍ത്താവിനും അയച്ചു കൊടുക്കുകയായിരുന്നു. 

തുടര്‍ന്ന് യുവതിയുടെ പിതാവ് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ ബെംഗളൂറിലാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണ സംഘം ബെംഗളൂറിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബെംഗ്‌ളൂറു കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ എറണാകുളത്തെത്തിച്ചു.

Keywords: News,Kerala,State,Kochi,Case,Molestation,Complaint,Police,Online, Youth arrested from Bengaluru in molestation case

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?