Palm Oil Crisis | സാധാരണക്കാർക്ക് കനത്ത തിരിച്ചടി; ഇൻഡ്യയിലേക്ക് 60% പാം ഓയിൽ വരുന്ന ഇൻഡോനേഷ്യയിൽ കയറ്റുമതി നിരോധിച്ചു; വില ഇനിയും കൂടും
ന്യൂഡെൽഹി: (www.kvartha.com) ലോകത്തിലെ ഏറ്റവും വലിയ പാം ഓയിൽ ഉൽപാദകരും കയറ്റുമതിക്കാരുമായ ഇൻഡോനേഷ്യ, പാചക എണ്ണയുടെ ആഭ്യന്തര ക്ഷാമവും കുതിച്ചുയരുന്ന വിലയും കുറയ്ക്കുന്നതിനുമായി വ്യാഴാഴ്ച മുതൽ ചരക്കുകളുടെയും അസംസ്കൃത വസ്തുക്കളുടെയും കയറ്റുമതി നിരോധിച്ചു. ഇത് ഇൻഡ്യൻ വിപണിയിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തും. ഇൻഡ്യയ്ക്ക് ആവശ്യമായ പാമോയിലിന്റെ 60 ശതമാനത്തിലധികം ഇൻഡോനേഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
നേരത്തെ മലേഷ്യയിൽ നിന്നാണ് രാജ്യം വൻതോതിൽ പാമോയിൽ ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ കശ്മീർ തർക്കത്തെത്തുടർന്ന് മലേഷ്യയിൽ നിന്ന് വരുന്ന പാമോയിലിന്റെ തീരുവ കേന്ദ്ര സർകാർ വർധിപ്പിച്ചു. ഇതോടെ ഇൻഡോനേഷ്യ ഇൻഡ്യയിൽ മേൽക്കൈ നേടി.
ഇൻഡ്യയെ എങ്ങനെ ബാധിക്കും
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഈ നിരോധനം തുടരുമെന്നാണ് ഇൻഡോനേഷ്യൻ സർകാർ അറിയിച്ചിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ ഇൻഡ്യയിൽ ഭക്ഷ്യ എണ്ണയുടെ വില ഉയരാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. പാം ഓയിലിന്റെ വില കാരണം, ഭക്ഷ്യ എണ്ണകൾക്ക് വില കൂടുമെന്ന് മാത്രമല്ല, ഷാംപൂ-സോപ് മുതൽ കേക്, ബിസ്‌കറ്റ്, ചോക്ലേറ്റ് എന്നിവയുടെ വിലയും വർധിക്കും.
ഇതിനകം പണപ്പെരുപ്പം നേരിടുന്ന ഇൻഡ്യക്കാരുടെ മേലുള്ള ഭാരം വർധിക്കും. മണമില്ലാത്തതിനാൽ പാം ഓയിൽ പല എണ്ണകളിലും കലർത്തുന്നതായി വിദഗ്ധർ പറയുന്നു. എഫ്എംസിജി, കോസ്മെറ്റിക് കംപനികളും പാമോയിൽ വലിയ അളവിൽ ഉപയോഗിക്കുന്നു. ഏകദേശം ഒമ്പത് ദശലക്ഷം ടൺ പാം ഓയിൽ ഇൻഡ്യ വാങ്ങുന്നു. ഇതിൽ 60 ശതമാനം പാമോയിൽ ഇറക്കുമതി ചെയ്യുന്നത് ഇൻഡോനേഷ്യയിൽ നിന്നും 40 ശതമാനം പാമോയിൽ മലേഷ്യയിൽ നിന്നുമാണ്. ഇൻഡോനേഷ്യയിൽ നിന്നുള്ള പാം ഓയിൽ കയറ്റുമതി നിലച്ചതോടെ മലേഷ്യയെ ആശ്രയിക്കുന്നത് വർധിക്കുകയും ഭക്ഷ്യ എണ്ണയുടെ വില 20 ശതമാനം വർധിക്കുകയും ചെയ്യും. സോയാബീൻ, കടുക്, സൂര്യകാന്തി എണ്ണ എന്നിവയുടെ വില ഇൻഡ്യയിൽ ഇതിനകം തന്നെ ഉയർന്നതാണ്. ഇവയുടെ വില ഇനിയും കൂടും.
ഇൻഡ്യയിൽ 2015-16 വരെയുള്ള കണക്കുകൾ പ്രകാരം ഒരാൾക്ക് 19.5 കിലോ ഭക്ഷ്യ എണ്ണയാണ് ഓരോ വർഷവും വേണ്ടിവരുന്നത്. 2012-13ലെ പ്രതിശീർഷ ചെലവായ 15.8 കിലോ ഭക്ഷ്യ എണ്ണയെക്കാൾ 3.7 കിലോ കൂടുതലാണിത്. ഇൻഡ്യയിൽ പ്രതിവർഷം മൊത്തം 26 ദശലക്ഷം ടൺ ഭക്ഷ്യ എണ്ണ ആവശ്യമാണെന്ന് ഈ കണക്കിൽ നിന്ന് വ്യക്തമാണ്.
ഭക്ഷ്യ വിലക്കയറ്റം വർധിച്ചേക്കാം
ഇൻഡോനേഷ്യയുടെ ഈ തീരുമാനം മൂലം ആഗോള ഭക്ഷ്യ വിലക്കയറ്റത്തിൽ കുതിച്ചുചാട്ടം ഉണ്ടായേക്കുമെന്നാണ് റിപോർട്. യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണത്തിന് ശേഷം ഇത് റെകോർഡ് ഉയർചയിലാണ്. കടുകെണ്ണയുടെ വില രാജ്യത്ത് ഉയർന്നതാണ്. റഷ്യ-യുക്രൈൻ യുദ്ധം മൂലം സൂര്യകാന്തി എണ്ണ വിതരണം തടസപ്പെട്ടതിനാൽ സൂര്യകാന്തി എണ്ണ വളരെ ചെലവേറിയതാണ് ഇപ്പോൾ തന്നെ. ഇപ്പോൾ ഇൻഡോനേഷ്യയുടെ പാം ഓയിൽ കയറ്റുമതി കൂടി നിർത്തിയതോടെ പണപ്പെരുപ്പം ഇനിയും കൂടും.
Keywords: New Delhi, India, News, Crisis, Sales, Price, Cooking, Indonesia, Import, Ban, Top-Headlines, Food, Palm Oil Crisis: Indonesia Stopped Export Of Palm Oil From Today Know About Impact On India.
< !- START disable copy paste -->
Powered by Info News For You
നേരത്തെ മലേഷ്യയിൽ നിന്നാണ് രാജ്യം വൻതോതിൽ പാമോയിൽ ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ കശ്മീർ തർക്കത്തെത്തുടർന്ന് മലേഷ്യയിൽ നിന്ന് വരുന്ന പാമോയിലിന്റെ തീരുവ കേന്ദ്ര സർകാർ വർധിപ്പിച്ചു. ഇതോടെ ഇൻഡോനേഷ്യ ഇൻഡ്യയിൽ മേൽക്കൈ നേടി.
ഇൻഡ്യയെ എങ്ങനെ ബാധിക്കും
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഈ നിരോധനം തുടരുമെന്നാണ് ഇൻഡോനേഷ്യൻ സർകാർ അറിയിച്ചിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ ഇൻഡ്യയിൽ ഭക്ഷ്യ എണ്ണയുടെ വില ഉയരാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. പാം ഓയിലിന്റെ വില കാരണം, ഭക്ഷ്യ എണ്ണകൾക്ക് വില കൂടുമെന്ന് മാത്രമല്ല, ഷാംപൂ-സോപ് മുതൽ കേക്, ബിസ്‌കറ്റ്, ചോക്ലേറ്റ് എന്നിവയുടെ വിലയും വർധിക്കും.
ഇതിനകം പണപ്പെരുപ്പം നേരിടുന്ന ഇൻഡ്യക്കാരുടെ മേലുള്ള ഭാരം വർധിക്കും. മണമില്ലാത്തതിനാൽ പാം ഓയിൽ പല എണ്ണകളിലും കലർത്തുന്നതായി വിദഗ്ധർ പറയുന്നു. എഫ്എംസിജി, കോസ്മെറ്റിക് കംപനികളും പാമോയിൽ വലിയ അളവിൽ ഉപയോഗിക്കുന്നു. ഏകദേശം ഒമ്പത് ദശലക്ഷം ടൺ പാം ഓയിൽ ഇൻഡ്യ വാങ്ങുന്നു. ഇതിൽ 60 ശതമാനം പാമോയിൽ ഇറക്കുമതി ചെയ്യുന്നത് ഇൻഡോനേഷ്യയിൽ നിന്നും 40 ശതമാനം പാമോയിൽ മലേഷ്യയിൽ നിന്നുമാണ്. ഇൻഡോനേഷ്യയിൽ നിന്നുള്ള പാം ഓയിൽ കയറ്റുമതി നിലച്ചതോടെ മലേഷ്യയെ ആശ്രയിക്കുന്നത് വർധിക്കുകയും ഭക്ഷ്യ എണ്ണയുടെ വില 20 ശതമാനം വർധിക്കുകയും ചെയ്യും. സോയാബീൻ, കടുക്, സൂര്യകാന്തി എണ്ണ എന്നിവയുടെ വില ഇൻഡ്യയിൽ ഇതിനകം തന്നെ ഉയർന്നതാണ്. ഇവയുടെ വില ഇനിയും കൂടും.
ഇൻഡ്യയിൽ 2015-16 വരെയുള്ള കണക്കുകൾ പ്രകാരം ഒരാൾക്ക് 19.5 കിലോ ഭക്ഷ്യ എണ്ണയാണ് ഓരോ വർഷവും വേണ്ടിവരുന്നത്. 2012-13ലെ പ്രതിശീർഷ ചെലവായ 15.8 കിലോ ഭക്ഷ്യ എണ്ണയെക്കാൾ 3.7 കിലോ കൂടുതലാണിത്. ഇൻഡ്യയിൽ പ്രതിവർഷം മൊത്തം 26 ദശലക്ഷം ടൺ ഭക്ഷ്യ എണ്ണ ആവശ്യമാണെന്ന് ഈ കണക്കിൽ നിന്ന് വ്യക്തമാണ്.
ഭക്ഷ്യ വിലക്കയറ്റം വർധിച്ചേക്കാം
ഇൻഡോനേഷ്യയുടെ ഈ തീരുമാനം മൂലം ആഗോള ഭക്ഷ്യ വിലക്കയറ്റത്തിൽ കുതിച്ചുചാട്ടം ഉണ്ടായേക്കുമെന്നാണ് റിപോർട്. യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണത്തിന് ശേഷം ഇത് റെകോർഡ് ഉയർചയിലാണ്. കടുകെണ്ണയുടെ വില രാജ്യത്ത് ഉയർന്നതാണ്. റഷ്യ-യുക്രൈൻ യുദ്ധം മൂലം സൂര്യകാന്തി എണ്ണ വിതരണം തടസപ്പെട്ടതിനാൽ സൂര്യകാന്തി എണ്ണ വളരെ ചെലവേറിയതാണ് ഇപ്പോൾ തന്നെ. ഇപ്പോൾ ഇൻഡോനേഷ്യയുടെ പാം ഓയിൽ കയറ്റുമതി കൂടി നിർത്തിയതോടെ പണപ്പെരുപ്പം ഇനിയും കൂടും.
Keywords: New Delhi, India, News, Crisis, Sales, Price, Cooking, Indonesia, Import, Ban, Top-Headlines, Food, Palm Oil Crisis: Indonesia Stopped Export Of Palm Oil From Today Know About Impact On India.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment