അനന്തനാഗില്‍ നടത്തിയ ഏറ്റുമുട്ടലില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടായിരുന്ന അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാസേന


ശ്രീനഗര്‍: (www.kvartha.com 02.01.2022) പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടായിരുന്ന അവസാന ഭീകരവാദിയെയും വധിച്ചെന്ന് സുരക്ഷാസേന. രണ്ട് ദിവസമായി അനന്തനാഗില്‍ നടത്തിയ ഏറ്റുമുട്ടലിലാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയില്‍പെട്ട മൂന്നുപേരെ വധിച്ചതെന്ന് പൊലീസ് അറിയിച്ചു. 

ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡെര്‍ സമീര്‍ ദര്‍ ആണ് ഡിസംബര്‍ 30ന് അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐജി പി വിജയ് കുമാര്‍ ശനിയാഴ്ച വെളിപ്പെടുത്തി.

അനന്ത്‌നാഗിലെ ദൂരുവില്‍ ആണ് ഏറ്റുമുട്ടല്‍ നടന്നത്. ജെയ്‌ഷെ കമാന്‍ഡെര്‍ സമീര്‍ ദര്‍ ആണ് കൊല്ലപ്പെട്ടതെന്ന് ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. പുല്‍വാമ ഭീകരാക്രമത്തില്‍ ചാവേറായി മാറിയ ആദില്‍ അഹമ്മദ് ദറിനെ ഭീകരസംഘടനയില്‍ ചേര്‍ത്ത് പരിശീലനം നല്‍കിയത് സമീര്‍ ആണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

News, National, India, Srinagar, Attack, Terrorism, Terror Attack, Soldiers, Army, Police, Killed, Last of Pulwama attackers killed, say security forces


വ്യാഴാഴ്ചയാണ് മൂന്ന് ഭീകരരെയും വധിച്ചത്. ഇതില്‍ ഒരാള്‍ പാകിസ്താന്‍ പൗരനാണെന്നും നാട്ടുകാരായ യുവാക്കളെ ഭീകര സംഘടനയില്‍ ചേര്‍ക്കുന്നതിന് നിയോഗിക്കപ്പെട്ട ആളായിരുന്നു സമീര്‍ എന്ന് ലഫ്റ്റനന്റ് ജനറല്‍ ഡി പി പാണ്ഡെ പറഞ്ഞു. സുരക്ഷാസേനയ്‌ക്കെതിരെ ആക്രമണം നടത്താന്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നതും സമീര്‍ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.

2019ല്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസിലേക്ക് ആദില്‍ അഹമ്മദ് ദര്‍ ഇടിച്ച് കയറ്റുകയായിരുന്നുവെന്നാണ് വിവരം.

Keywords: News, National, India, Srinagar, Attack, Terrorism, Terror Attack, Soldiers, Army, Police, Killed, Last of Pulwama attackers killed, say security forces

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?