അമര്‍ ജവാന്‍ ജ്യോതിയുടെ ചിത്രവുമായി രാജ്യത്തിന് റിപബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി


ന്യൂഡെല്‍ഹി: (www.kvartha.com 26.01.2022) അമര്‍ ജവാന്‍ ജ്യോതിയുടെ ചിത്രം പങ്കിട്ട് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ റിപബ്ലിക് ദിനാശംസ. റിപബ്ലിക് ദിനത്തിലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിലെ പ്രധാന സവിശേഷതയും അമര്‍ ജവാന്‍ ജ്യോതിയുടെ ചിത്രമാണ്. ട്വീറ്റിനൊപ്പം അമര്‍ ജവാന്‍ ജ്യോതിയുടെ ഇലുസ്‌ട്രേഷനാണ് രാഹുല്‍ ഗാന്ധി ഉള്‍പെടുത്തിയത്.

റിപബ്ലിക് ദിനത്തിലെ ട്വീറ്റിലും അമര്‍ ജവാന്‍ ജ്യോതി മാറ്റിയതിലെ കടുത്ത എതിര്‍പാണ് രാഹുല്‍ ഗാന്ധി പ്രകടിപ്പിക്കുന്നത്. 

1950ലെ റിപബ്ലിക് ദിനത്തില്‍ നമ്മുടെ രാജ്യം ശരിയായ ദിശയിലുള്ള ആദ്യത്തെ ചുവടുവെപ്പ് ആത്മവിശ്വാസത്തോടെ നടത്തിയെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സത്യത്തിലേക്കും സമത്വത്തിലേക്കുമായിരുന്നു ആ ചുവടുവയ്‌പ്പെന്നും അദ്ദേഹം കുറിച്ചു.

News, National, India, New Delhi, Republic Day, Rahul Gandhi, Social Media, Twitter, Rahul Gandhi highlights Amar Jawan Jyoti in his Republic Day tweet


വീരമൃത്യു വരിച്ച സൈനികരുടെ നിത്യസ്മരണക്കായുള്ള ഇന്‍ഡ്യാഗേറ്റിലെ അണയാദീപം 'അമര്‍ ജവാന്‍ ജ്യോതി' സമീപത്തെ ദേശീയ യുദ്ധസ്മാരകത്തിലേക്ക് മാറ്റിയിരുന്നു. ഇന്റഗ്രേറ്റഡ് ഡിഫെന്‍സ് സ്റ്റാഫ്‌മേധാവി എയര്‍ മാര്‍ഷല്‍ ബാലഭദ്ര രാധാകൃഷ്ണയാണ് അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലെ ജ്യോതിയില്‍ ലയിപ്പിച്ചത്. 

ഇന്‍ഡ്യയുടെ സൈനിക ചരിത്രത്തിന്റെ തിളക്കമായി 50 വര്‍ഷം ജ്വലിച്ച വിളക്ക് 400 മീറ്റര്‍ അകലെ ദേശീയ യുദ്ധ സ്മാരകത്തിന്റെ ഭാഗമാക്കിയത് രാഷ്ട്രീയവിവാദവും ആയിരുന്നു. രാഹുല്‍ ഗാന്ധി തന്നെ ഈ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

Keywords: News, National, India, New Delhi, Republic Day, Rahul Gandhi, Social Media, Twitter, Rahul Gandhi highlights Amar Jawan Jyoti in his Republic Day tweet

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?