കുതിരാന്‍ 2-ാം തുരങ്കം തുറക്കാന്‍ അഗ്നിരക്ഷാ സേനയുടെ അനുമതി; അപ്രോച് റോഡ് നിര്‍മാണം 2 മാസത്തിനകം പൂര്‍ത്തിയാക്കും, പാറ പൊട്ടിക്കുന്നതിന്റെ പരീക്ഷണ സ്‌ഫോടനം ഉച്ചക്കഴിഞ്ഞ്

തൃശ്ശൂര്‍: (www.kasargodvartha.com 07.01.2022) കുതിരാന്‍ ദേശീയപാതയില്‍ രണ്ടാം തുരങ്കം തുറക്കാന്‍ അഗ്നിരക്ഷാ സേനാ വിഭാഗത്തിന്റെ അനുമതി കിട്ടി. അപകടപ്രതിരോധ സംവിധാനങ്ങള്‍ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് അഗ്നിരക്ഷാ സേന റിപോര്‍ട് നല്‍കി. 

അതേസമയം, രണ്ടാം തുരങ്കത്തിന്റെ അപ്രോച് റോഡ് നിര്‍മാണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കും. തുരങ്ക കവാടത്തിലെ പാറകള്‍ പൊട്ടിച്ചു നീക്കണം. ഇതിന് മുന്നോടിയായി പരീക്ഷണ സ്‌ഫോടനം ഉച്ചക്കഴിഞ്ഞ് രണ്ടിന് നടക്കും.

ഏപ്രില്‍ മാസത്തോടെ രണ്ടാം തുരങ്കവും തുറക്കും. തൃശ്ശൂര്‍ പാലക്കാട് റൂടില്‍ ഇതോടെ യാത്രാക്ലേശത്തിന് പരിഹാരമാകും. 972 മീറ്റര്‍ ദൂരത്തിലാണ് രണ്ടാം തുരങ്കം നിര്‍മിച്ചിരിക്കുന്നത്. രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകള്‍ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാല്‍ ഇതുവഴി പുറത്തു കടത്താം.

News, Kerala, State, Thrissur, Road, Fire Force, Top-Headlines, Technology, Permission got from Fire Force to Open Second Tunnel in Kuthiran


രണ്ടാം തുരങ്കത്തില്‍ തീ പിടുത്തമുണ്ടായാല്‍ 24 മണിക്കൂറും വെള്ളവും സംവിധാനങ്ങളും ഉണ്ടാകും. ഇതിനു പുറമെ, വിഷവായു പുറത്തു കളയാന്‍ പ്രത്യേക ഫാനുകള്‍. പ്രത്യേക വെളിച്ച സംവിധാനങ്ങള്‍. അങ്ങനെ, ആദ്യ തുരങ്കത്തിലെ എല്ലാ സുരക്ഷാക്രമീകരണങ്ങളും രണ്ടാം തുരങ്കത്തിലുമുണ്ട്. നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായി. സുരക്ഷാ സംവിധാനങ്ങള്‍ തൃശ്ശൂരിലെ അഗ്നിരക്ഷാ സേന മേധാവിയും സംഘവും പരിശോധിച്ചു.

Keywords: News, Kerala, State, Thrissur, Road, Fire Force, Top-Headlines, Technology, Permission got from Fire Force to Open Second Tunnel in Kuthiran 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?