പട്ടാപകൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ക്രിമിനൽ സംഘത്തലവനും കൂട്ടരും വീട്ടിൽകയറി വെട്ടിക്കൊന്നുവെന്ന് പൊലീസ്; 'വെട്ടിയെടുത്ത കാൽ തിരിച്ചു പോകുമ്പോൾ റോഡിലെറിഞ്ഞു'; സിസിടിവി ദൃശ്യം പുറത്ത്; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: (www.kvartha.com 12.12.2021) പട്ടാപകൽ യുവാവ് കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവിനെ ഗുൻഡാ നേതാവും സംഘവും വീട്ടിൽകയറി വെട്ടിക്കൊന്നുവെന്നും കാൽ വെട്ടിമാറ്റി റോഡിലെറിഞ്ഞതായും പൊലീസ്. ഇതിൻ്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. ഇടതുകാൽ വെട്ടിയെടുത്ത് ആഹ്ളാദം പ്രകടിപ്പിച്ച് വാഹനത്തിൽ നീങ്ങിയ സംഘം അരകിലോമീറ്റർ ദൂരെ ജങ്ഷനിലെത്തി റോഡിൽ വലിച്ചെറിഞ്ഞതയാണ് പൊലീസ് അറിയിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. ഓടോറിക്ഷ ഡ്രൈവർ രഞ്ജിത് (28) ആണ് പിടിയിലായത്

Kerala, Thiruvananthapuram, News, Top-Headlines, Man, Mangalore, Murder, Killed, Crime, Death, Death of young man; more information out.

മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷ് (35) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. പോത്തൻകോട് കല്ലൂരിലായിരുന്നു സംഭവം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് കൊലപാതകം അറിഞ്ഞത്. ബൈകുകളിലും ഓടോറിക്ഷയിലുമെത്തിയ 12 ഓളം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പറയുന്നത്.

ആസൂത്രിതമായി എത്തിയ സംഘം ആദ്യം നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി ദൃക്സാക്ഷികൾ പൊലീസിനെ അറിയിച്ചു. അക്രമികളെ കണ്ട് സുധീഷ് സമീപത്തെ ബന്ധുവീട്ടിൽ ഓടിക്കയറിയെങ്കിലും സംഘം പിന്തുടർന്ന് എത്തി വാതിലും ജനലും തകർത്ത് അകത്തുകയറി അവിടെയുണ്ടായിരുന്ന കുട്ടികൾക്ക് മുന്നിലിട്ടാണ് സുധീഷിനെ ദേഹമാസകലം വാളും മഴുവും കൊണ്ട് വെട്ടി കൊന്നതെന്നും പൊലീസ് വ്യക്തമാക്കി.

ഇടതുകാൽ വെട്ടിയെടുത്ത് ബൈകിൽ അരകിലോമീറ്റർ അകലെ കല്ലൂർ മൃഗാശുപത്രി ജങ്ഷനിലെത്തി റോഡിലേക്ക് വലിച്ചെറിഞ്ഞശേഷം തിരിച്ചുപോയി. ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീഷം സൃഷ്ടിച്ചതിനാൽ ആരും പുറത്തിറങ്ങിയില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

കൊടും പകയാണ് കൊലപാതക കാരണമെന്നാണ് പൊലീസ് നിഗമനം. മംഗലപുരം, ആറ്റിങ്ങൽ സ്റ്റേഷനുകളിലായി വധശ്രമം, അടിപിടി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സുധീഷെന്നും ആറ്റിങ്ങൽ മങ്ങാട്ടുമൂലയിൽ ഈമാസം ആറിന് സുധീഷിൻ്റെ നേതൃത്യത്തിലുള്ള ഒരു സംഘം വീട് ആക്രമിച്ച് രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

അഞ്ചംഗസംഘം നടത്തിയ ആക്രമണത്തിൽ നാലുപേർ ജയിലിലാണ്. കല്ലൂർ പാണൻവിളയിലെ അമ്മയുടെ കുടുംബവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു സുധീഷ്. കുപ്രസിദ്ധ ഗുൻഡ ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി സുധീഷ് പൊലീസിന് മരണമൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അക്രമികൾക്കായി തിരച്ചിൽ തുടങ്ങി. സംഘത്തിൻ്റെ ക്രൂരത വ്യക്കതമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. പ്രതികളെയെല്ലാം പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.

Keywords : Kerala, Thiruvananthapuram, News, Top-Headlines, Man, Mangalore, Murder, Killed, Crime, Death, Death of young man; more information out.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?