ഔദ്യോഗിക യൂനിഫോമിട്ട് വനിതാ എസ് ഐയുടെ സേവ് ദ ഡേറ്റ് ഫോടോ ഷൂട് വീഡിയോ; സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

കോഴിക്കോട്: (www.kvartha.com 07.12.2021) ഔദ്യോഗിക യൂനിഫോമിട്ട് വനിതാ എസ് ഐയുടെ സേവ് ദ ഡേറ്റ് ഫോടോ ഷൂട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ന്യൂജെന്‍ സേവ് ദ ഡേറ്റ് ഫോടോ ഷൂടിനെതിരെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ സദാചാര ചര്‍ചയ്ക്ക് തുടക്കമിട്ട കേരള പൊലീസിന് സേനയ്ക്കുള്ളില്‍ നിന്ന് തന്നെ ഈ സംഭവത്തോടെ തിരിച്ചടി ലഭിച്ചിരിക്കയാണ്. കോഴിക്കോട് സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനിലെ വനിതാ പ്രിന്‍സിപല്‍ എസ്‌ഐ ആണ് ഔദ്യോഗിക യൂനിഫോമിട്ട് സേവ് ദ ഡേറ്റ് ഫോടോ ഷൂട് നടത്തിയത്.

Save the Date photo shoot of a female SI in a police uniform; Controversy, Kozhikode, News, Social Media, Police, Criticism, Kerala

പൊലീസ് സേനാംഗങ്ങള്‍ അവരുടെ വ്യക്തിപരമായ സമൂഹ മാധ്യമ അകൗണ്ടുകളില്‍ ഔദ്യോഗിക യൂനിഫോമിട്ട് ഫോടോകള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് 2015-ല്‍ തന്നെ ഡി ജി പിയുടെ ഉത്തരവുണ്ട്. ടിപി സെന്‍കുമാര്‍ ഡി ജി പി ആയിരിക്കേയാണ് സേനാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശത്തെക്കുറിച്ച് ഉത്തരവിറക്കിയത്. എന്നാല്‍ ഈ ഉത്തരവ് കാറ്റില്‍ പറത്തിയാണ് വനിതാ പ്രിന്‍സിപല്‍ എസ് ഐയുടെ പ്രവര്‍ത്തി എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

എസ് ഐയുടെ സേവ് ദ ഡേറ്റ് ചിത്രം ഡി ജി പിയുടെ ഉത്തരവ് ലംഘിക്കുന്നതാണെന്നും യൂനിഫോമിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണെന്നുമാണ് സേനാംഗങ്ങള്‍ക്കുള്ളിലെ വിമര്‍ശനം. ഇതോടെ എസ് ഐക്കെതിരേ നടപടിയെടുക്കാനും സാധ്യതയുണ്ട്. ന്യൂജന്‍ സേവ് ദ ഡേറ്റ് ഫോടോ ഷൂട്ടുകള്‍ക്കെതിരേ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ സ്ഥിരമായി വിമര്‍ശനവുമായി എത്തുന്ന കേരള പൊലീസ്, വനിതാ എസ് ഐയുടെ ഫോടോ ഷൂടിലൂടെ ഒന്നും പറയാനാവാത്ത അവസ്ഥയിലുമായി.

Keywords: Save the Date photo shoot of a female SI in a police uniform; Controversy, Kozhikode, News, Social Media, Police, Criticism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?