കഞ്ചാവുലഹരിയില്‍ സഹോദരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു; സഹോദരനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഒരു വര്‍ഷത്തിനുശേഷം മാതാവ് അറസ്റ്റില്‍

തിരുവനന്തപുരം: (www.kvartha.com 04.12.2021) കഞ്ചാവുലഹരിയില്‍ സഹോദരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച സഹോദരനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഒരു വര്‍ഷത്തിനുശേഷം മാതാവ് അറസ്റ്റില്‍. കല്ലുവെട്ടാന്‍ കുഴി സിദ്ദിഖിന്റെ (20) കൊലപാതകത്തിലാണ് മാതാവ് നാദിറയെ (43) പൊലീസ് അറസ്റ്റു ചെയ്തത്.

Woman arrested for murder case, Thiruvananthapuram, News, Murder, Arrested, Police, Dead Body, Kerala, Local News

പ്രതിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. 2020 സെപ്റ്റംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിദ്ദിഖിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തൂങ്ങിമരണമെന്നായിരുന്നു വീട്ടുകാര്‍ അയല്‍കാരോടും പൊലീസിനോടും പറഞ്ഞത്. തുടര്‍ന്ന് മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിക്കാന്‍ നീക്കം നടക്കുന്നതായി പൊലീസിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍
സംസ്‌ക്കാര ഒരുക്കത്തിനിടെ പൊലീസ് എത്തി കോവിഡ് പരിശോധനയ്ക്കാണെന്ന പേരില്‍ മൃതദേഹം പോസ്റ്റുമോര്‍ടെത്തിന് അയച്ചു.

പോസ്റ്റുമോര്‍ടെം പരിശോധനയില്‍ കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. കൊലപാതകം സ്ഥിരീകരിച്ചതോടെ മാസങ്ങളായി പൊലീസ് രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു.

മകന്റെ മൃഗീയ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ സംഭവിച്ച അപകടമെന്നാണ് നാദിറ പൊലീസിനോട് പറഞ്ഞത്. മകളെ കടന്നു പിടിക്കാന്‍ ശ്രമിച്ച സിദ്ദിഖിന്റെ കഴുത്തില്‍ പിടിച്ച മാതാവ് തള്ളി താഴേക്ക് ഇടുകയായിരുന്നു. പിടിവലിക്കിടെ നാദിറയുടെ ഷാള്‍ മകന്റെ കഴുത്തില്‍ വീണു കിടന്നിരുന്നു. ഇതാണ് തൂങ്ങിമരണമെന്ന് പറയാന്‍ കാരണമെന്നും നാദിറ പറഞ്ഞതായി പൊലീസ് പറഞ്ഞു.

Keywords: Woman arrested for murder case, Thiruvananthapuram, News, Murder, Arrested, Police, Dead Body, Kerala, Local News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?