14, 15 വയസ് പ്രായമുള്ള സഹോദരിമാരെ തട്ടിക്കൊണ്ട് പോയി കൂട്ടമായി ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസിൽ കാസർകോട് സ്വദേശി 16 വർഷത്തിന് ശേഷം അറസ്റ്റിൽ

കണ്ണൂർ: (www.kasargodvartha.com 17.12.2021) പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി കൂട്ടമായി ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസിൽ കാസർകോട് സ്വദേശി 16 വർഷത്തിന് ശേഷം അറസ്റ്റിൽ. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ എം പി രാകേഷിനെ (41) യാണ് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പുലർചെ ചെറുവത്തൂരിൽ വെച്ച് പിടികൂടിയത്.

  
Kannur, Kerala, News, Top-Headlines, Assault, Case, Police, Molestation, Police-station, Investigation, High-Court, Remand, Assault case; man arrested.



2005 സപ്തംബർ മൂന്നിന് രാവിലെ 11.45 മണിയോടെ കണ്ണൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പതിനഞ്ചും പതിനാലും വയസുള്ള സഹോദരിമാരെ പ്രലോഭിപ്പിച്ച്, സുഹൃത്തായ കണ്ണൂർ ജില്ലയിലെ കെ പി രൂപേഷിനൊപ്പം തട്ടിക്കൊണ്ടുപോയി മൈസൂറിലും ചെന്നൈയിലും എത്തിച്ച് പീഡനത്തിനിരയാക്കുകയും ദിവസങ്ങൾക്ക് ശേഷം തലശേരി റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നു കളയുകയും ആയിരുന്നുവെന്നാണ് കേസ്.

ശേഷം വിദേശത്തും മറ്റും ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അക്കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. മക്കളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.

അന്വേഷണ സംഘത്തിലെ എസ് ഐമാരായ യോഗേഷ്, നസീബ്, എ എസ് ഐമാരായ നാസർ, സജിത് , രഞ്ജിത് എന്നിവരടങ്ങിയ പൊലീസ് സംഘം തന്ത്രപരമായാണ് രാകേഷിനെ പിടികൂടിയത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.


Keywords: Kannur, Kerala, News, Top-Headlines, Assault, Case, Police, Molestation, Police-station, Investigation, High-Court, Remand, Assault case; man arrested.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?