ഫുട്ബോൾ മാമാങ്കത്തിന് ഇനി ഒരു വർഷം; ഖത്വർ ലോകകപ് കൗണ്ട്ഡൗണിന് കികോഫ്
ദോഹ: (www.kvartha.com 21.11.2021) ഖത്വർ ലോകകപിന് ഇനി ഒരു വർഷത്തിന്റെ ദൂരം മാത്രം. കാൽപന്ത് ഉത്സവത്തിന്റെ ഒരു വർഷ കൗണ്ട്ഡൗണിന് ഖത്വറും ഫുട്ബാൾ ലോകവും സജ്ജമായി. 2022 നവംബർ 21ന് കികോഫ് കുറിക്കുന്ന ഫിഫ ലോകകപിലേക്കുള്ള ഒരു വർഷത്തെ കൗണ്ട്ഡൗൺ അടയാളപ്പെടുത്താൻ ദോഹ കോർണിഷിൽ സജ്ജമാക്കിയ വമ്പന്‍ ക്ലോക് ഇടംപിടിക്കും. ഞായറാഴ്ച പ്രാദേശിക സമയം രാത്രി 8.30ന് ക്ലോക് ചലിച്ച് തുടങ്ങും.
ഖത്വറിൻറ ഹൃദയമായ ദോഹ കോര്‍ണിഷില്‍ അരമണിക്കൂര്‍ നീളുന്ന പ്രത്യേക ചടങ്ങുകളോടെയാണ് ഒരു വര്‍ഷത്തെ കൗണ്ട്ഡൗണ്‍ ആരംഭിക്കുക. കൗണ്ട്ഡൗൺ ആഘോഷത്തിൽ ആഗോള തലത്തിലുള്ള ഫുട്‌ബോൾ ആരാധകർക്ക് വെർച്വലായി പങ്കെടുക്കാമെന്ന് പ്രാദേശിക സംഘാടകരായ സുപ്രീം കമീറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വ്യക്തമാക്കി. 'ജോയിൻ ദ ബീറ്റ്' എന്ന തലക്കെട്ടിലാണ് ആഘോഷ പരിപാടികളുടെ തൽസമയ സംപ്രേഷണം. ഫിഫയുടെ യുട്യൂബ് ചാനൽ വഴിയും www(dot)qatar2022(dot)qa എന്ന വെബ്‌സൈറ്റിലൂടെയും ആഘോഷങ്ങൾ തൽസമയം കാണാം. ആരാധകർക്ക് വേൾഡ്കപ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സന്തോഷം പങ്കുവയ്ക്കാം. ഡ്രോൺ ഷോ ആണ് പരിപാടികളിലെ മുഖ്യ ഇനം. ചടങ്ങിൽ
വിശിഷ്ടാതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം.
ഞായറാഴ്ച രാത്രിയോടെ ചലിച്ചു തുടങ്ങുന്ന ഔദ്യോഗിക കൗണ്ട്ഡൗൺ ക്ലോക് 2022 നവംബർ 21ന് അൽബെയ്ത് സ്റ്റേഡിയത്തിൽ ലോകകപ് ഉദ്ഘാടന മത്സരത്തിൻറ കികോഫ് വിസിൽ മുഴങ്ങുന്നതുവരെ വിശ്വമേളയുടെ അടയാളമായി തുടരും. 'ഭൂമിയിലെ ഏറ്റവും മനോഹരമായ കളിയിലേക്ക് ലോകം അടുത്തുകൊണ്ടിരിക്കുകയാണ്. ഔദ്യോഗിക കൗണ്ട്ഡൗൺ ക്ലോക് തെളിയുമ്പാൾ നമ്മുടെ ആവേശം കൂടുതൽ യാഥാർത്ഥ്യമാവും' - ഔദ്യോഗിക ക്ലോക് സ്ഥാപിക്കുന്ന ഹബ്ലോട് ബ്രാൻഡ് അംബാസഡറും 1998 ഫ്രഞ്ച് ലോകചാമ്പ്യൻ ടീം അംഗവുമായ മാഴ്സൽ ഡിസൈലി പറഞ്ഞു.
ഫിഫ ലോകകപിന് ആതിഥ്യം വഹിക്കുന്ന ആദ്യ അറബ് രാജ്യമെന്ന ഖ്യാതിയോടെയാണ് ഖത്വര്‍ തയ്യാറെടുക്കുന്നത്. രണ്ടാം തവണയാണ് ഏഷ്യ ലോകകപിന് വേദിയാകുന്നത്. ആദ്യത്തേത് ജപാനിലും ദക്ഷിണകൊറിയയിലുമായി 2002ലാണ് നടന്നത്. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്വറിന്റെ വിവിധ ഭാഗങ്ങളിലായുള്ള എട്ട് സ്‌റ്റേഡിയങ്ങളാണ് ലോകകപിന് വേദിയാകുന്നത്. 10 വർഷം നീണ്ട
ഖത്വറിന്റെ ലോകകപ് തയാറെടുപ്പുകൾ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ മധ്യപൂർവ ദേശവും അറബ് മേഖലയും പ്രഥമ ഫിഫ ലോകകപിനായി ഒരുങ്ങി കഴിഞ്ഞു. ലോകകപിൻറ എട്ടു വേദികളും
മത്സരസജ്ജമായി. ഓരോ സ്റ്റേഡിയത്തെയും വലയം ചെയ്ത് ഏഴും എട്ടും പരിശീലന മൈതാനങ്ങളും ഒരുങ്ങി. സാങ്കേതികതയിലും സുരക്ഷാകാര്യത്തിലുമൊക്കെ ലോകത്തെ അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ് ഖത്വര്‍.
Powered by Info News For You
ഖത്വറിൻറ ഹൃദയമായ ദോഹ കോര്‍ണിഷില്‍ അരമണിക്കൂര്‍ നീളുന്ന പ്രത്യേക ചടങ്ങുകളോടെയാണ് ഒരു വര്‍ഷത്തെ കൗണ്ട്ഡൗണ്‍ ആരംഭിക്കുക. കൗണ്ട്ഡൗൺ ആഘോഷത്തിൽ ആഗോള തലത്തിലുള്ള ഫുട്‌ബോൾ ആരാധകർക്ക് വെർച്വലായി പങ്കെടുക്കാമെന്ന് പ്രാദേശിക സംഘാടകരായ സുപ്രീം കമീറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വ്യക്തമാക്കി. 'ജോയിൻ ദ ബീറ്റ്' എന്ന തലക്കെട്ടിലാണ് ആഘോഷ പരിപാടികളുടെ തൽസമയ സംപ്രേഷണം. ഫിഫയുടെ യുട്യൂബ് ചാനൽ വഴിയും www(dot)qatar2022(dot)qa എന്ന വെബ്‌സൈറ്റിലൂടെയും ആഘോഷങ്ങൾ തൽസമയം കാണാം. ആരാധകർക്ക് വേൾഡ്കപ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സന്തോഷം പങ്കുവയ്ക്കാം. ഡ്രോൺ ഷോ ആണ് പരിപാടികളിലെ മുഖ്യ ഇനം. ചടങ്ങിൽ
വിശിഷ്ടാതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം.
ഞായറാഴ്ച രാത്രിയോടെ ചലിച്ചു തുടങ്ങുന്ന ഔദ്യോഗിക കൗണ്ട്ഡൗൺ ക്ലോക് 2022 നവംബർ 21ന് അൽബെയ്ത് സ്റ്റേഡിയത്തിൽ ലോകകപ് ഉദ്ഘാടന മത്സരത്തിൻറ കികോഫ് വിസിൽ മുഴങ്ങുന്നതുവരെ വിശ്വമേളയുടെ അടയാളമായി തുടരും. 'ഭൂമിയിലെ ഏറ്റവും മനോഹരമായ കളിയിലേക്ക് ലോകം അടുത്തുകൊണ്ടിരിക്കുകയാണ്. ഔദ്യോഗിക കൗണ്ട്ഡൗൺ ക്ലോക് തെളിയുമ്പാൾ നമ്മുടെ ആവേശം കൂടുതൽ യാഥാർത്ഥ്യമാവും' - ഔദ്യോഗിക ക്ലോക് സ്ഥാപിക്കുന്ന ഹബ്ലോട് ബ്രാൻഡ് അംബാസഡറും 1998 ഫ്രഞ്ച് ലോകചാമ്പ്യൻ ടീം അംഗവുമായ മാഴ്സൽ ഡിസൈലി പറഞ്ഞു.
ഫിഫ ലോകകപിന് ആതിഥ്യം വഹിക്കുന്ന ആദ്യ അറബ് രാജ്യമെന്ന ഖ്യാതിയോടെയാണ് ഖത്വര്‍ തയ്യാറെടുക്കുന്നത്. രണ്ടാം തവണയാണ് ഏഷ്യ ലോകകപിന് വേദിയാകുന്നത്. ആദ്യത്തേത് ജപാനിലും ദക്ഷിണകൊറിയയിലുമായി 2002ലാണ് നടന്നത്. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്വറിന്റെ വിവിധ ഭാഗങ്ങളിലായുള്ള എട്ട് സ്‌റ്റേഡിയങ്ങളാണ് ലോകകപിന് വേദിയാകുന്നത്. 10 വർഷം നീണ്ട
ഖത്വറിന്റെ ലോകകപ് തയാറെടുപ്പുകൾ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ മധ്യപൂർവ ദേശവും അറബ് മേഖലയും പ്രഥമ ഫിഫ ലോകകപിനായി ഒരുങ്ങി കഴിഞ്ഞു. ലോകകപിൻറ എട്ടു വേദികളും
മത്സരസജ്ജമായി. ഓരോ സ്റ്റേഡിയത്തെയും വലയം ചെയ്ത് ഏഴും എട്ടും പരിശീലന മൈതാനങ്ങളും ഒരുങ്ങി. സാങ്കേതികതയിലും സുരക്ഷാകാര്യത്തിലുമൊക്കെ ലോകത്തെ അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ് ഖത്വര്‍.
Keywords: Doha, Qatar, News, Football, World Cup, Top-Headlines, France, Japan, Fifa, Qatar World Cup 2022 countdown begins.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment