അർധരാത്രി പൊലീസ് സ്‌റ്റേഷനിലേക്ക് ഭർത്താവിനെതിരെ യുവതിയുടെ ഫോൺ വിളി; സ്റ്റേഷനിലെത്തിയപ്പോൾ പ്രിയതമയുടെ മനസലിഞ്ഞെങ്കിലും കാക്കി നല്ല പണിയാണ് കൊടുത്തത്

നീലേശ്വരം: (www.kasargodvartha.com 08.11.2021) അർധരാത്രി പൊലീസ് സ്റ്റേഷനിലേക്ക് യുവതിയുടെ ഫോൺ വിളിയെത്തി. മദ്യലഹരിയിലെത്തിയ ഭർത്താവിൻ്റെ ക്രൂര മർദനം സഹിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞാണ് പൊലീസിനെ വിളിച്ചത്. ഞായറാഴ്ച രാത്രി മടിക്കൈ പഞ്ചായത്ത് പരിധിയിലാണ് സംഭവം. നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്കാണ് ഭർതൃമതിയുടെ ഫോൺവിളി വന്നത്. നീലേശ്വരം എസ്ഐ ഇ ജയചന്ദ്രൻ ഫോൺ വിളിച്ച വീട്ടിലേക്ക് പൊലീസ് ഉദ്യാഗസ്ഥരെ അയച്ചു. പൊലീസുകാർ എത്തിയപ്പോഴും ഭർത്താവിന് ലഹരി വിട്ടിരുന്നില്ല.

      
Nileshwaram, Kasaragod, Kerala, News, Top-Headlines, Police-station, Police, Phone-call, Husband, Youth, Panchayath, Liquor-Drinking, Case, Political Party, Woman's phone call against her husband to the police station in middle of night.



എസ്ഐയുടെ നിർദേശ പ്രകാരം ഭാര്യയേയും ഭർത്താവിനേയും രാവിലെ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് പൊലീസ് മടങ്ങിയത്. രാഷ്ട്രീയ നേതാക്കളേയും കൂട്ടി ഇരുവരും രാവിലെ സ്റ്റേഷനിലെത്തി.

സ്റ്റേഷനിലെത്തിയതോടെ ഭാര്യയുടെ മനസലിഞ്ഞു. കേസൊന്നും വേണ്ടെന്നും പ്രിയതമനെ ഒന്ന് താക്കീത് ചെയ്ത് വിട്ടാൽ മതിയെന്ന ചെറിയ ആവശ്യം മാത്രമേ ഭാര്യയ്ക്കുണ്ടായിരുന്നുള്ളു. അപ്പോഴും ഭർത്താവ് മദ്യലഹരിയിൽ തന്നെയായിരുന്നു. ഭാര്യയുടെ ആവശ്യ പരാതി പ്രകാരം പൊലീസ് കേസെടുത്തില്ലെങ്കിലും മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തിയതിന് ഭർത്താവിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തതോടെ ദമ്പതികളുടെ കണ്ണ് തള്ളി.


Keywords: Nileshwaram, Kasaragod, Kerala, News, Top-Headlines, Police-station, Police, Phone-call, Husband, Youth, Panchayath, Liquor-Drinking, Case, Political Party, Woman's phone call against her husband to the police station in middle of night.



< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?