'അംബേദ്കർ സിന്ദാബാദ്' വിളി മോർഫ് ചെയ്ത് 'പാകിസ്താൻ സിന്ദാബാദ്' വീഡിയോ; മാധ്യമപ്രവർത്തകൻ ഉൾപെടെ മൂന്ന് സംഘ്പരിവാർ പ്രവർത്തകർക്കെതിരെ കേസ്

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 21.11.2021)
കുടക് ശനിവര ശാന്തെ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം നടത്തിയ മുസ്‌ലിം സ്ത്രീകൾ 'പാകിസ്താൻ സിന്ദാബാദ്' വിളിച്ചു എന്ന ആരോപണവുമായി പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. 'അംബേദ്കർ സിന്ദാബാദ്' എന്ന ഭാഗം മോർഫ് ചെയ്ത് വീഡിയോ നിർമിച്ച രണ്ടു പേർക്കും സമൂഹമാധ്യമങ്ങളിൽ ദുഷ്ടലാക്കോടെ പ്രചരിപ്പിച്ചയാൾക്കും എതിരെ പൊലീസ് കേസെടുത്തതായി ഡൈജി വേൾഡ് റിപോർട് ചെയ്തു.

   
Karnataka, Mangalore, News, Top-Headlines, Case, Police, Media Worker, Politics, Fake, President, Youth, Case against three Sangh Parivar activists, including a journalist.



വീഡിയോ രൂപപ്പെടുത്തിയ സോമവാർപേട്ട ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡണ്ടും പ്രാദേശിക കന്നട പത്രം ലേഖകനുമായ മുൻ ഗ്രാമപഞ്ചായത്ത് അംഗം ഹരീഷ്, പഞ്ചായത്ത് അംഗം എസ് എൻ രഘു, വീഡിയോ പ്രചരിപ്പിച്ച ഗിരീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

അന്യായമായി കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് സ്ത്രീകൾ ഉൾപെടെ ഈമാസം 12ന് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇതിൽ സ്ത്രീകൾ നിൽക്കുന്ന ഭാഗം ഫോകസ് ദൃശ്യങ്ങൾ പകർത്തിയ ഹരീഷ് രഘുവിന്റെ സഹായത്തോടെ മോർഫ് ചെയ്യുകയായിരുന്നു. ഈ പ്രശ്നം ഉയർത്തി നവംബർ 15ന് സംഘ്പരിവാർ ശനിവാരശാന്തെയിൽ ബന്ദിനും ആഹ്വാനം ചെയ്തു.


Keywords: Karnataka, Mangalore, News, Top-Headlines, Case, Police, Media Worker, Politics, Fake, President, Youth, Case against three Sangh Parivar activists, including a journalist.



< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?