അലിഗഢിലെ വനിതാ ഡോക്ടരുടെ മരണം; കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്

ആഗ്ര: (www.kvartha.com 16.10.2021) ഉത്തര്‍പ്രദേശിലെ അലിഗഢില്‍ വനിതാ ഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അലിഗഢിലെ സര്‍കാര്‍ ആശുപത്രിയിലെ ഡോക്ടറായ ആസ്ത അഗര്‍വാളിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ഡോക്ടറുടെ മരണം കൊലപാതകമാണെന്നും ഭര്‍ത്താവ് കൊന്ന് കെട്ടിത്തൂക്കിയതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

  
New Delhi, India, Doctor, Husband, Death, Murder-case, Family, Police, Death of female doctor in Aligarh; Relatives on the scene alleging murder.



ബുധനാഴ്ചയാണ് രമേശ് വിഹാര്‍ കോളനിയിലെ വീട്ടില്‍ ആസ്തയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആരോഗ്യവിഭാഗത്തിലെ കോവിഡ് സെല്ലിലായിരുന്നു ഇവര്‍ ഡെപ്യൂടേഷനില്‍ ജോലിചെയ്തിരുന്നത്. പുറത്തുനിന്ന് പൂട്ടിയിട്ട വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്ന വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്.

തുടര്‍ന്ന് പൊലീസ് സംഘം വാതില്‍ പൊളിച്ച് അകത്തുകടക്കുകയായിരുന്നു. വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിയനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവോ കുട്ടികളോ സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല.

അതേസമയം, യുവതിയെ ഭര്‍ത്താവായ അരുണ്‍ അഗര്‍വാള്‍ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് ആസ്തയുടെ ബന്ധുക്കളുടെ ആരോപണം. സംഭവദിവസം രാത്രി കുട്ടികളെ സഹോദരന്റെ വീട്ടിലാക്കിയ ശേഷം അരുണ്‍ മുങ്ങിയിരിക്കുകയാണെന്നും ഇയാള്‍ ആസ്തയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഭര്‍ത്താവിനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നും സര്‍കിള്‍ ഓഫിസര്‍ ശ്വേതാഭ് പാണ്ഡെ അറിയിച്ചു.


Keywords: New Delhi, India, Doctor, Husband, Death, Murder-case, Family, Police, Death of female doctor in Aligarh; Relatives on the scene alleging murder.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?