അനുനയ നീക്കങ്ങള്‍ ഫലം കണ്ടില്ല; വിഎം സുധീരന്‍ എഐസിസി അംഗത്വവും രാജിവച്ചു


തിരുവനന്തപുരം: (www.kvartha.com 27.09.2021) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ എ ഐ സി സി അംഗത്വവും രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജി കത്തയച്ചു. എ ഐ സി സിയുടെ അനുനയ നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് സുധീരന്‍ രാജിവച്ചിരിക്കുന്നത്. കെ പി സി സി നേതൃത്വത്തോടുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് വിവരം. 

കെ പി സി സിയിലെ തര്‍ക്കങ്ങളില്‍ ഹൈകമാന്‍ഡ് ഇടപെട്ടില്ലെന്നും ആക്ഷേപം ഉയര്‍ത്തി. സംസ്ഥാന നേതൃത്വം കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും ഏകപക്ഷീയമാണ് തീരുമാനമെന്നും സുധീരന്‍ ആരോപണം ഉന്നയിച്ചിരുന്നു.   

News, Kerala, State, Thiruvananthapuram, Politics, Political Party, Congress,V M Sudheeran, Congress veteran VM Sudheeran resigned from AICC membership


നേരത്തേ കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയില്‍നിന്ന് സുധീരന്‍ രാജിവച്ചിരുന്നു. പുനസംഘടനയും മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു രാജി. രാജിക്ക് പിന്നാലെ സുധീരനെ അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ വഴങ്ങാതെയാണ് സുധീരന്റെ എ ഐ സി സി അംഗത്വത്തില്‍നിന്നുള്ള രാജിയും. 

രാഷ്ട്രീയ കാര്യ സമിതിയിലെ രാജിക്ക് പിന്നാലെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സുധീരനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒരു നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്തയാളാണ് സുധീരന്‍ എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സതീശന്‍ പറഞ്ഞത്. പത്ത് സതീശന്‍ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 
Keywords: News, Kerala, State, Thiruvananthapuram, Politics, Political Party, Congress,V M Sudheeran, Congress veteran VM Sudheeran resigned from AICC membership

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?