മലബാർ കലാപ നേതാക്കളെ സ്വാതന്ത്ര്യ സമര പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തെ വിമർശിച്ച് ചരിത്രകാരന്മാർ; രാഷ്ട്രീയ പ്രേരിതമെന്ന് എം ജി എസ് നാരായണൻ; പുതിയ തെളിവുകളുടെ ആവശ്യമില്ലെന്ന് ഡോ. കെ എൻ കുറുപ്പ്

കോഴിക്കോട്: (www.kvartha.com 24.08.2021) മലബാർ കലാപത്തിലെ 387 പേരെ സ്വാതന്ത്ര്യ ചരിത്രത്തില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം ചരിത്രത്തിന്റെ പിൻബലമില്ലാത്ത തീരുമാനമെന്ന് പ്രമുഖ ചരിത്രകാരനും ഐ സി എച് ആർ മുന്‍ ചെയര്‍മാനുമായ എം ജി എസ് നാരായണൻ പറഞ്ഞു. പുതിയ തീരുമാനത്തെ രാഷ്ട്രീയപ്രേരിതമായേ കാണാനാവൂ. ഇത്തരം നടപടികള്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    
Kozhikode, Kerala, News, Malabar, Top-Headlines, Freedom, Politics, University, Historians criticize on removal of Malabar rebellion leaders names from list of freedom fighters.



മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നുവെന്ന് സ്ഥാപിക്കാൻ പുതിയ തെളിവുകളുടെ ആവശ്യമില്ലെന്ന് ചരിത്രകാരനും കാലികറ്റ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലറായ ഡോ. കെ എൻ കുറുപ്പ് പറഞ്ഞു.

വാരിയം കുന്നത്ത് കുഞ്ഞഹ് മദ് ഹാജി, ആലി മുസ്ലിയാർ ഉൾപെടെ മലബാർ കലാപത്തിൽ പങ്കെടുത്ത 387 ആൾക്കാരുടെ പേരുകൾ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഇൻഡ്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ (ഐ സി എച് ആർ) മൂന്നംഗ സമിതി കഴിഞ്ഞ ദിവസമാണ് ശുപാർശ ചെയ്തത്. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപമാണെന്നുമാണ് സമിതിയുടെ 'കണ്ടെത്തൽ'. സമിതിയുടെ തീരുമാനത്തെ എതിർത്തുകൊണ്ട് ചരിത്രകാരന്മാരും വിവിധ സംഘടനകളും രംഗത്തുവന്നിരിക്കുകയാണ്.


Keywords: Kozhikode, Kerala, News, Malabar, Top-Headlines, Freedom, Politics, University, Historians criticize on removal of Malabar rebellion leaders names from list of freedom fighters.


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?