ഉണ്യാൽ സ്റ്റേഡിയം പ്രവൃത്തി ആറു മാസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി വി അബ്ദുർ റഹ്‌മാൻ

താനൂർ: (www.kvartha.com 01.09.2021) ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തികൾ ആറു മാസംകൊണ്ട് പൂർത്തിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുർ റഹ്‌മാൻ. സ്റ്റേഡിയത്തിലെ ഗ്യാലറിയുടെ നിർമാണം അവസാന ഘട്ടത്തിലാണെന്നും നിർമാണ പുരോഗതി വിലയിരുത്തിയതായും മന്ത്രി പറഞ്ഞു.

സ്റ്റേഡിയത്തിൽ ഫുട്ബോൾ മൈതാനത്തിന് പുറമേ ഇൻഡോർ ബാഡ്മിന്റൺ കോർട്, ഔട് ഡോർ ജിംനേഷ്യം എന്നിവ പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. കൂടാതെ കായിക വകുപ്പിന് കീഴിലുള്ള കളരി, ഗുസ്തി, ജൂഡോ എന്നിവ പെൺകുട്ടികളെ അഭ്യസിപ്പിക്കാനും പദ്ധതി തയ്യാറാക്കും. പ്രഭാത സവാരിക്കാർക്കായി ടൈൽ വിരിച്ച നടപ്പാത ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Kerala, News, Malappuram, Minister, Sports, Football, Fishermen, Minister V Abdur Rahman said that Unyal stadium would be completed within six months.


ഗ്യാലറിയുടെ ഭാഗമായി 24 കടമുറികൾ തയ്യാറാകുന്നുണ്ട്. ഇത് മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് മാത്രമേ കടമുറികൾ അനുവദിക്കൂ. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വച്ചാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇവിടെ സ്ത്രീകൾ തന്നെ സംരഭം ആരംഭിക്കണമെന്നും, സ്ത്രീകളുടെ പേരിൽ പുരുഷന്മാർക്ക് സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.താനൂർ കാട്ടിലങ്ങാടി സ്റ്റേഡിയം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമിയുടെ കീഴിൽ ഉണ്യാൽ സ്റ്റേഡിയത്തിലും വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം നടത്താനും പദ്ധതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിറമരുതൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ ടി ശശി, പഞ്ചായത്തംഗം പി പി സൈതലവി, ഹാർബർ എഞ്ചിനീയറിങ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


Keywords: Kerala, News, Malappuram, Minister, Sports, Football, Fishermen, Minister V Abdur Rahman said that Unyal stadium would be completed within six months.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?