ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനാനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: കേരള മുസ്ലിം ജമാഅത്ത്

കാസര്‍കോട്: (www.kasargodvartha.com 17.07.2021) വിശേഷാവസരങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയും ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയും സ്വാഗതം ചെയ്തു.
Kerala Muslim Jamaat welcomes government's decision to allow 40 people to enter places of worship

ഈ ആവശ്യമുന്നയിച്ച് കാന്തപുരം എ പി അബൂബകര്‍ മുസ് ലിയാരുടെ നേതൃത്വത്തില്‍ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിക്ക് പ്രത്യേക നിവേദനം നല്‍കിയിരുന്നു. വെള്ളിയാഴ്ച ജുമുഅക്ക് നിര്‍ബന്ധമായ 40 പേരെ പങ്കെടുപ്പിക്കാനും പെരുന്നാള്‍ നിസ്‌കാരം സംഘടിതമായി നിര്‍വഹിക്കുന്നതിനും ഈ തീരുമാനം ഏറെ ഉപകാരപ്രദമാകും. വിശ്വാസി സമൂഹം കോവിഡ് പ്രോടോകോള്‍ പാലിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്തണം. കച്ചവടക്കാര്‍ക്ക് കൂടുതല്‍ അയവ് ലഭിക്കുന്ന രൂപത്തില്‍ ലോക് ഡൗണില്‍ ഇളവ് ചെയ്ത തീരുമാനത്തെയും നേതാക്കള്‍ സ്വാഗതം ചെയ്തു.

കോവിഡ് രോഗ വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സര്‍കാറിന്റെ നിയന്ത്രണങ്ങളോട് പൂര്‍ണമായും സഹകരിക്കണമെന്നും ജില്ലാ നേതാക്കള്‍ അഭ്യര്‍ഥിച്ചു.

Keywords: Kerala, News, Kasaragod, Top-Headlines, Samastha, SSF, COVID-19, Corona, Lockdown, Masjid, Kerala Muslim Jamaat welcomes government's decision to allow 40 people to enter places of worship.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?