Actress Remya Suresh's fake video: Received information about the WhatsApp group admin and who shared it

നടി രമ്യ സുരേഷിന്റെ പേരിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച സംഭവം: വാട്സാപ് ഗ്രൂപ് അഡ്മിനെയും ഷെയർ ചെയ്തവരെ കുറിച്ചും വിവരം ലഭിച്ചെന്ന് സൂചന, നടപടി ഉടൻ

ആലപ്പുഴ: (www.kvartha.com 04.06.2021)
 നടി രമ്യ സുരേഷിന്റെ പേരിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ വാട്സാപ് ഗ്രൂപിന്റെ അഡ്മിൻ, വിഡിയോ ഷെയർ ചെയ്തവർ തുടങ്ങിയവരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായി സൈബർ പൊലീസ്. വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല എംഎൽഎ മുഖേന ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെന്ന് നടി പറഞ്ഞു.

ചില വാട്സാപ് ഗ്രൂപുകളിൽ തന്റെ ചിത്രങ്ങൾ സഹിതം ചിലർ മറ്റൊരാളുടെ നഗ്ന വിഡിയോ പ്രചരിപ്പിച്ചുവെന്നാണ് രമ്യ സുരേഷ് നൽകിയ പരാതി. എന്നാൽ വിഡിയോയിൽ രമ്യയുമായി സാദൃശ്യമുള്ള മറ്റൊരു പെൺകുട്ടിയുടെ ദൃശ്യങ്ങളാണുണ്ടായിരുന്നത്. കരീലക്കുളങ്ങര പൊലീസിനെ വിവരം അറിയിച്ചെങ്കിലും ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകാനായിരുന്നു നിർദേശിച്ചത്.

News, Alappuzha, Actress, Fake, Video, Social Media, Case, Police, Actress Remya Suresh,

ജില്ലാ പൊലീസ് മേധാവി പരാതി സൈബർ സെല്ലിനു കൈമാറി. ചില ഫെയ്സ്ബുക് പേജുകളിലും ഇതേ വിഡിയോ പ്രചരിപ്പിച്ചെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അവർ പേജ് ബ്ലോക് ചെയ്തുവെന്നു രമ്യ പറയുന്നു.

തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുടെ വിഡിയോയാണ് തന്റെ പേരിൽ പ്രചരിപ്പിച്ചതെന്നു സൂചന ലഭിച്ചെന്നും വ്യാജ വിഡിയോ തയാറാക്കിയവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുന്നതുവരെ നിയമപരമായി മുന്നോട്ടു പോകുമെന്നു രമ്യ പറഞ്ഞു.

Keywords: News, Alappuzha, Actress, Fake, Video, Social Media, Case, Police, Actress Remya Suresh, Actress Remya Suresh's fake video: Received information about the WhatsApp group admin and who shared it.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?