കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്നദ്ധ സേനാ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവും: 4 പേർക്ക് പരിക്ക്

മലപ്പുറം: (www.kvartha.com 12.06.2021) കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്നദ്ധ സേനാ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവും. ഗ്രാമപഞ്ചായത്ത് നിയോഗിച്ച പ്രവർത്തകരെ ഡി വൈ എഫ് ഐ പ്രവർത്തകർ മർദിച്ചെന്ന പരാതിയാണ് സംഘർഷത്തിൽ കലാശിച്ചത്. ആരോഗ്യ കേന്ദ്രത്തിൽ സേവനം ചെയ്തിരുന്ന പ്രവർത്തകൻ കെ ജയകൃഷ്ണനാണ് മർദനമേറ്റത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഘർഷം. കോവിഡ് വാക്‌സീനേഷൻ സ്വീകരിക്കുന്നതിനായി എത്തിയവരുടെ വാഹനങ്ങളാൽ കുടുംബരോഗ്യ കേന്ദ്ര പരിസരം നിറഞ്ഞത് നിയന്ത്രിക്കണമെന്ന് ആർ ആർ ടി അംഗങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതേ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ എത്തുകയായിരുന്നു. ഡി വൈ എഫ് ഐ യൂത് ബ്രിഗേഡ് യൂണിഫോം ധരിച്ചവരാണ് തന്നെ മർദിച്ചതെന്നാണ് ആരോപണം.

News, DYFI, Clash, Kerala, State, Health, Malappuram, Police, Case, Volunteers, Volunteers Conflict, Family Health Center,

സംഭവത്തെ തുടർന്ന് കുറ്റക്കാർക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. എന്നാൽ കോവിഡ് വാക്സീനെടുക്കാൻ പോയ ആർ ആർ ടി അംഗങ്ങൾക്ക് നേരെയാണ് ആദ്യം അക്രമം അഴിച്ചു വിട്ടതെന്ന് ഡി വൈ എഫ് ഐ മേഖലാ സെക്രടറി എം ബാബു റഹ്‌മാൻ പ്രതികരിച്ചു.

സംഘർഷത്തിൽ പരിക്കേറ്റ കെ ജയകൃഷ്ണൻ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പരിക്കേറ്റ ആർ ആർ ടി പ്രവർത്തകരായ വിപിൻ രാജ്, കെ എസ് മിഥുൻ രാജ്, നിധിൻ കണ്ണാടിയിൽ എന്നിവർ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News, DYFI, Clash, Kerala, State, Health, Malappuram, Police, Case, Volunteers, Volunteers Conflict, Family Health Center, Volunteers Conflict at Family Health Center, 4 people were injured.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?