'സ്വവര്‍ഗാനുരാഗ ബന്ധങ്ങളെക്കുറിച്ച് താന്‍ ഇപ്പോഴും പൂര്‍ണ ബോധവാനല്ല'; കൂടുതല്‍ പഠിക്കാന്‍ സൈകോളജിസ്റ്റിനെ കാണാനൊരുങ്ങി മദ്രാസ് ഹൈകോടതി ജഡ്ജ്


ചെന്നൈ: (https://ift.tt/2PDf6zu) സ്വവര്‍ഗാനുരാഗ ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ താതാപര്യം പ്രകടിപ്പിച്ച് മദ്രാസ് ഹൈകോടതി ജഡ്ജ് എന്‍ ആനന്ദ് വെങ്കിടേഷ്. സ്വവര്‍ഗാനുരാഗ പങ്കാളികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ബുധനാഴ്ചയായിരുന്നു ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ പരാമര്‍ശം. സ്വവര്‍ഗ ലൈംഗിക ബന്ധങ്ങളെക്കുറിച്ച് താന്‍ ഇപ്പോഴും പൂര്‍ണ ബോധവാനല്ലെന്നും അതിനാല്‍ പഠിക്കാന്‍ സൈകോളജിസ്റ്റിനെ കാണുന്നത് തന്റെ മാറ്റത്തിന് വഴിയൊരുക്കുമെന്നും ജസ്റ്റിസ് പറഞ്ഞു.

'ഒരു സൈകോ-എജുകേഷന്‍ സെഷനില്‍ പങ്കെടുത്താല്‍ അത് സ്വവര്‍ഗ ലൈംഗികതയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കും. എന്റെ തന്നെ മാറ്റത്തിന് വഴിയൊരുക്കും,' ആനന്ദ് വെങ്കിടേഷ് പറഞ്ഞു.

സ്വവര്‍ഗാനുരാഗികളായ പങ്കാളികളുടെ കേസുകള്‍ മാന്യമായി പരിഗണിക്കുന്നതിനായി ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് പരാതിക്കാരായ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് ഇതിനെക്കുറിച്ച് പഠിക്കാന്‍ സമയം വേണമെന്ന് പറയുകയായിരുന്നു ജഡ്ജി.

News, National, India, Chennai, Judge, High Court, Study, Education, Judge takes expert help to understand same-gender ties


'ഈ കേസില്‍ ഞാന്‍ സംസാരിക്കുന്നത് ബുദ്ധികൊണ്ടല്ല, ഹൃദയം കൊണ്ടാണ്. എന്നാല്‍ ഇതില്‍ ഇടപെടണമെങ്കില്‍ വിഷയത്തെക്കുറിച്ച് ഞാന്‍ പൂര്‍ണമായും ബോധവാനായിരിക്കണം. അതിനാല്‍ കൂടുതല്‍ പഠിക്കുന്നതിനായി വിദ്യാ ദിനകരനുമായി സൈകോ എജുകേഷന്‍ സെഷന്‍ നടത്തണമെന്ന് കരുതുന്നു. അതിനായി ഒരു ദിവസം തീരുമാനിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്,' ജഡ്ജ് പറഞ്ഞു.

പരസ്പരം മനസിലാക്കുന്നതിനായി സ്വവര്‍ഗാനുരാഗികളായ പങ്കാളികളോടും അവരുടെ രക്ഷിതാക്കളോടും ചേര്‍ന്ന് ഒരു കൗണ്‍സിലിംഗില്‍ പങ്കെടുക്കാനും ജഡ്ജ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Keywords: News, National, India, Chennai, Judge, High Court, Study, Education, Judge takes expert help to understand same-gender ties

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?