ട്രാകിൽ വീണ കുട്ടിയെ രക്ഷിച്ച റെയിൽവേ ജീവനക്കാരൻ മയൂർ ഷെൽക്കെയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് റെയിൽവേ

മുംബൈ: (www.kvartha.com 21.04.2021) റെയിൽവേ ട്രാകിൽ വീണ കുട്ടിയെ രക്ഷിച്ച റെയിൽവേ ജീവനക്കാരൻ മയൂർ ഷെൽക്കെയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം. ഷെൽക്കെയ്ക്ക് 50,000 രൂപ നൽകുമെന്ന് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് എഴുതിയ കത്തിൽ പ്രിന്‍സിപല്‍ എക്‌സിക്യൂടീവ് ഡയറക്ടര്‍ ഓഫ് റെയില്‍വേ ബോര്‍ഡാണ് അറിയിച്ചത്.

മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കാഴ്ച ശക്തി കുറഞ്ഞ അമ്മയ്ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാകിലേക്ക് വീഴുകയായിരുന്നു. ട്രെയിനും അതേ ട്രാകിലൂടെ പാഞ്ഞെത്തി. ഈ കാഴ്ച കണ്ട് റെയിൽവേ ജീവനക്കാരനായ മയൂർ ഓടിയെത്തി കുഞ്ഞിനെ പ്ലാറ്റ് ഫോമിലേക്ക് പിടിച്ചു കയറ്റി ജീവൻ രക്ഷിക്കുകയായിരുന്നു.

News, Mumbai, Indian Railway, Child, National, India,

സംഭവത്തിന്‍റെ വീഡിയോ റെയിൽവേ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഞാന്‍ കുട്ടിയെ രക്ഷിക്കാൻ ഓടുമ്പോഴും എന്‍റെ ജീവനും അപകടത്തിലാവുമോ എന്ന് ഞാനും ഒരു നിമിഷം ചിന്തിച്ചിരുന്നു. എന്നാലും അവനെ രക്ഷിക്കണമെന്ന് തന്നെ എനിക്ക് തോന്നി. ആ കുഞ്ഞിന്‍റെ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലായിരുന്നു. അതിനാലാണ് അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാതെ പോയത്. മയൂർ പറഞ്ഞു.

Keywords: News, Mumbai, Indian Railway, Child, National, India, Railway Ministry Announces ₹ 50,000 Award For Employee Who Saved Child.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?