ധർമടത്തെ കോൺ​ഗ്രസ് സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രതിസന്ധി അവസാനിച്ചു; രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു

കണ്ണൂർ: (www.kvartha.com 19.03.2021) ധർമടത്തെ കോൺ​ഗ്രസ് സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രതിസന്ധി അവസാനിച്ചു. രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു. കണ്ണൂർ ഡിസിസി നിർദേശിച്ച പ്രകാരമാണ് രഘുനാഥ് നാമനി‍ർദേശ പത്രിക നൽകിയത്. രഘുനാഥിൻ്റെ സ്ഥാനാർഥിത്വം മുല്ലപ്പള്ളി രാമചന്ദ്രൻ അം​ഗീകരിച്ചിരുന്നില്ല. ഇതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പം അവസാനിച്ചു.

രഘുനാഥ് പത്രിക കൊടുത്ത കാര്യം അറിയില്ലെന്നും സ്ഥാനാർഥിയെ പാർടി പ്രഖ്യാപിച്ചിട്ടില്ലെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

News, Political party, Politics, Kerala, State, Assembly Election, Assembly-Election-2021, Election, Kannur, Pinarayi Vijayan, UDF, Congress, Mullappalli Ramachandran,

വ്യാഴാഴ്ച കെ സുധാകരൻ പിൻമാറിയപ്പോൾ പകരക്കാരൻ രഘുനാഥാണെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ വാളയാർ പെൺകുട്ടികളുടെ അമ്മയെ ധർമടത്ത് യുഡിഎഫ് പിന്തുണയ്ക്കണമെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ നിലപാട്.

ഇത് പ്രാദേശിക നേതൃത്വം തള്ളിയതിലുള്ള അമർഷമാണ് രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിക്കാതിരുന്നത് എന്നാണ് സൂചന.

അതേസമയം പാർടി അറിയിച്ചത് അനുസരിച്ചാണ് ധർമടത്ത് നാമനിർദേശ പത്രിക നൽകിയതെന്ന് സി രഘുനാഥ് പറഞ്ഞു. ചിഹ്നം അനുവദിക്കാനായി തൻറെ വിശദാംശങ്ങൾ കെപിസിസി ശേഖരിച്ചിരുന്നുവെന്നും പാർടി ആവശ്യപ്പെട്ടാൽ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്നും രഘുനാഥ് വ്യക്തമാക്കിയിരുന്നു.

Keywords: News, Political party, Politics, Kerala, State, Assembly Election, Assembly-Election-2021, Election, Kannur, Pinarayi Vijayan, UDF, Congress, Mullappalli Ramachandran, Crisis over Congress candidate ends; Raghunath got palm symbol.

< !- START disable copy paste -->



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?