മലയാളത്തിലുള്ള വോയിസ് ക്‌ളിപ് പരിശോധിക്കാനായി സിദ്ദീഖ് കാപ്പന്റെ ശബ്ദ സാംപിള്‍ പരിശോധിക്കാന്‍ യുപി പൊലീസ്


ന്യൂഡെല്‍ഹി: (https://ift.tt/3bcff4D) ഹാഥ്‌ററസ് കേസ് റിപോര്‍ടിംഗിനായി പോകവേ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ശബ്ദ, കൈയ്യക്ഷര സാംപിളുകള്‍ ശേഖരിക്കാന്‍ അനുമതി തേടി യുപി പൊലീസ് മഥുര കോടതിയെ സമീപിച്ചു.

കാപ്പന്റെ ഫോണില്‍ നിന്നും മലയാളത്തിലുള്ള വോയിസ് ക്‌ളിപ് ലഭിച്ചെന്നും അത് പരിശോധിക്കാനായി സിദ്ദീഖ് കാപ്പന്റെ ശബ്ദ, കൈയ്യക്ഷര സാംപിളുകള്‍ ശേഖരിക്കാന്‍ അനുവദിക്കണമെന്നുമാണ് യുപി സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. 

നിലവില്‍ മഥുര ജയിലിലാണ് സിദ്ദീഖ് കാപ്പനുള്ളത്. ആദ്യം അഭിഭാഷകനെയടക്കം കാണുന്നതില്‍ നിന്ന് കാപ്പനെ യുപി പൊലീസ് വിലക്കിയിരുന്നു. പിന്നീട് സുപ്രീം കോടതി ഇടപെട്ട് അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാന്‍ സിദ്ദീഖിന് 5 ദിവസത്തേക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

News, National, India, New Delhi, Journalist, Mobile Phone, Phone call, Police, Case, Arrest, Prison, Technology, STF seeks court permission for Siddique Kappan’s voice, writing samples


ഒക്ടോബര്‍ 5-നാണ് ഹാഥ്‌റസിലെ ബലാത്സംഗ കൊലപാതകം റിപോര്‍ട് ചെയ്യാന്‍ പോകുന്ന വഴിക്ക് സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കാപ്പനും, ഒപ്പമുണ്ടായിരുന്നവരില്‍ നിന്നുമായി ആറ് ഫോണുകള്‍ കണ്ടെത്തിയിരുന്നു. ഈ ഫോണുകളില്‍ നിന്ന് വോയ്‌സ് ക്ലിപ് ലഭിച്ചെന്നാണ് യുപി പൊലീസിന്റെ വാദം.

Keywords: News, National, India, New Delhi, Journalist, Mobile Phone, Phone call, Police, Case, Arrest, Prison, Technology, STF seeks court permission for Siddique Kappan’s voice, writing samples

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?