പാകിസ്ഥാനില്‍ നിന്നും സുഷമ സ്വരാജ് തിരികെ കൊണ്ടുവന്ന ഗീത ഇനി അനാഥയല്ല; അമ്മയെ ഇന്ത്യയില്‍ നിന്നും കണ്ടെത്തി; തിരിച്ചറിഞ്ഞത് ഡി എന്‍ എ ടെസ്റ്റിലൂടെ

ന്യൂഡെല്‍ഹി: (www.kvartha.com 11.03.2021) പാകിസ്ഥാനില്‍ നിന്നും സുഷമ സ്വരാജ് തിരികെ കൊണ്ടുവന്ന ഗീത ഇനി അനാഥയല്ല, അവള്‍ തന്റെ അമ്മയെ ഇന്ത്യയില്‍ നിന്നും കണ്ടെത്തി. ഡി എന്‍ എ ടെസ്റ്റിലൂടെയാണ് ഗീതയുടെ അമ്മയെ തിരിച്ചഞ്ഞത്.

കുട്ടിയായിരിക്കെ സംഝോതാ എക്സ്പ്രസില്‍ അബദ്ധത്തില്‍ പാകിസ്ഥാനിലേക്ക് പോയ ഗീത പിന്നീട് 12 വര്‍ഷത്തിന് ശേഷം 2015ലാണ് ജന്മനാട്ടിലേക്ക് തിരികെയെത്തിയത്. ബധിരയും മൂകയുമായ ഗീതയെ തിരികെയെത്തിക്കാന്‍ അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ആണ് മുന്‍കൈയെടുത്തത്.5 years after returning to India from Pakistan, Geeta finds her birth mother, New Delhi, News, Politics, Foreigners, Marriage, National
അന്നുമുതല്‍ ഇന്ത്യയിലെ തന്റെ ബന്ധുക്കളെ അന്വേഷിക്കുന്ന 29കാരിയായ ഗീതയ്ക്ക് ഒടുവില്‍ ഇപ്പോള്‍ സ്വന്തം അമ്മയെ തിരികെ ലഭിച്ചിരിക്കുകയാണ്. പാകിസ്ഥാനിലെത്തിയ ഗീതയെ അവിടെ പ്രശസ്തമായ ഏധി ഫൗണ്ടേഷന്റെ ഒരു പ്രവര്‍ത്തകനാണ് സംരക്ഷിച്ചത്. ഫാത്വിമ എന്ന പേരും നല്‍കി. എന്നാല്‍ പിന്നീട് ഹിന്ദു പെണ്‍കുട്ടിയാണ് എന്ന് മനസിലാക്കിയ അവര്‍ അവള്‍ക്ക് ഗീത എന്ന് പേരിട്ടു.

ഗീതയ്ക്ക് സ്വന്തം അമ്മയെ ലഭിച്ച വിവരം അറിയുന്നതും ഏധി ഫൗണ്ടേഷനില്‍ നിന്നാണ്. ഫൗണ്ടേഷന്റെ നടത്തിപ്പുകാരിയായ ബില്‍കിസ് ഏധിയോട് ഗീത തന്നെ അറിയിച്ചതാണ് ഇക്കാര്യം. ഗീതയുടെ ശരിക്കുളള പേര് രാധ വാഘ്മറെ എന്നാണെന്നും മഹാരാഷ്ട്രയിലെ നയിഗാവൊന്‍ ഗ്രാമത്തില്‍ നിന്നാണ് ഗീതയ്ക്ക് അമ്മയെ ലഭിച്ചതെന്നും ബില്‍ക്കിസ് അറിയിച്ചു.

ഡിഎന്‍എ ടെസ്റ്റിലൂടെയാണ് തന്റെ അമ്മയെ ഗീതയ്ക്ക് തിരിച്ചറിയാന്‍ സാധിച്ചത്. ഗീതയുടെ അച്ഛന്‍ കുറച്ച് നാള്‍മുന്‍പ് മരണമടഞ്ഞു. പുനര്‍ വിവാഹം ചെയ്ത അമ്മ മീന ഇപ്പോഴും നയിഗാവൊന്‍ ഗ്രാമത്തിലുണ്ട്.

Keywords: 5 years after returning to India from Pakistan, Geeta finds her birth mother, New Delhi, News, Politics, Foreigners, Marriage, National.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?